7 ലക്ഷം ഹെക്ടറിലധികം ഭൂമി അളന്നു തിട്ടപ്പെടുത്തി ഡിജിറ്റൽ റീസർവ്വേ

'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ സർക്കാർ ആവിഷ്കരിച്ച ഡിജിറ്റൽ റീസർവ്വേ പദ്ധതിയിലൂടെ 2025 ജൂൺ വരയുള്ള കണക്കനുസരിച്ച്  7.31 ലക്ഷം ഹെക്ടർ ഭൂമിയാണ് സംസ്ഥാനത്ത്    അളന്നു തിട്ടപ്പെടുത്തിയത്. 2022ൽ ആണ് ആധുനിക സർവേ ഉപകരണങ്ങൾ ഉപയോഗിച്ച് കൊണ്ട് 'എൻ്റെ ഭൂമി ' എന്ന പേരിൽ കേരളത്തിൽ ഡിജിറ്റൽ റീസർവ്വേ ആരംഭിക്കുന്നത്. 

 

സംസ്ഥാനത്തെ ആകെയുള്ള  488 വില്ലേജുകളിൽ  312 വില്ലേജുകളിൽ ഇതിനോടകം തന്നെ ഡിജിറ്റൽ റീസർവ്വേ ഫീൽഡ് ജോലികൾ പൂർത്തിയായി. 312 വില്ലേജുകളിലെ 53.62 ലക്ഷം ലാൻഡ് പാർസലുകൾ അളന്നതിലൂടെ  7.31 ലക്ഷം ഹെക്ടർ ഭൂമി അളന്നു തിട്ടപ്പെടുത്തി. ശേഷിക്കുന്ന 176 വില്ലേജുകളിൽ ഫീൽഡ് ജോലികൾ ദ്രുതഗതിയിലാണ്. ഈ പദ്ധതിക്കായി 858 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്. ഒരു സംസ്ഥാനം ഏറ്റെടുത്തു നടത്തിയ ഏറ്റവും വലിയ റീസർവ്വേ പദ്ധതിയാണിത്.  

 

സർവ്വേ ജോലികൾ വേഗത്തിലാക്കാനും, സംസ്ഥാനത്തെ എല്ലാ സർവേ പ്രവർത്തനങ്ങളും ഒരു നെറ്റ് വർക്കിന് കീഴിൽ കൊണ്ടുവരാനും, കണ്ടിന്യൂസിലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷൻ (CORS) എന്ന നൂതന ഡിജിറ്റൽ റീസർവ്വേ സാങ്കേതികവിദ്യ സ്ഥാപിക്കാൻ വകുപ്പ് മുൻകൈയെടുത്തു. സംസ്ഥാനത്ത് സ്ഥാപിക്കേണ്ട 28 CORS സ്റ്റേഷനുകളിൽ 27 എണ്ണം ഇതിനകം സജ്ജമായിട്ടുണ്ട്. 

 

ഇന്ത്യയിൽ തന്നെ ഡിജിറ്റൽ ലാൻഡ് സർവ്വേ ആരംഭിച്ച് കാര്യമായ പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളമാണ്. സർവ്വേ പൂർത്തിയാക്കിയ വില്ലേജുകളിൽ രാജ്യത്ത് ആദ്യമായി യൂണിക് തണ്ടപ്പേര് സമ്പ്രദായം നടപ്പാക്കി എന്നതും  ശ്രദ്ധേയമാണ്. 
'എന്റെ ഭൂമി' സംയോജിത പോർട്ടൽ രാജ്യത്തെ ആദ്യത്തെ സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം കൂടിയാണ്. അഞ്ചു വർഷത്തിനുള്ളിൽ സർവ്വേ നടപടികൾ പൂർത്തികരിക്കുകയാണ് സർക്കാർ ലക്ഷ്യം.

അനുബന്ധ ലേഖനങ്ങൾ

ലൈഫ് മിഷൻ, നവകേരള നിർമ്മിതിയ്ക്കായി സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതി
കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ വീടുകൾ ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ 2016-ൽ ആരംഭിച്ച സമ്പൂർണ്ണ പാർപ്പിട സുരക്ഷ പദ്ധതിയാണ് ലൈഫ് മിഷൻ (LIFE Mission – Livelihood, Inclusion and Financial Empowerment). വീടെന്ന അടിസ്ഥാനാവശ്യത്തിനൊപ്പം തന്നെ ജീവിത നിലവാരം ഉയർത്തുന്നതിനും സാമൂഹിക പ്രതിനിധിത്തം ഉറപ്പാക്കുന്നതിനുമുള്ള സംവിധാനങ്ങളുമായി ഈ പദ്ധതി മുന്നേറുകയാണ്.
കൂടുതൽ വിവരങ്ങൾ
കുടുംബശ്രീ : 9,000 കോടിയിലേറെ നിക്ഷേപം, 14 ലക്ഷം പേർക്ക്  ഉപജീവനം
സംസ്ഥാനത്തിന്റെയാകെ വികസന കാഴ്ചപ്പാടുകൾക്ക് നെടുംതൂണായി വളരുകയാണ് കുടുംബശ്രീ പ്രസ്ഥാനം. കഴിഞ്ഞ 10 വർഷം കൊണ്ട്   കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങളുടെ ബാങ്ക്  നിക്ഷേപം  9,054 കോടി രൂപയാണ്.
കൂടുതൽ വിവരങ്ങൾ
7000 കോടിയിലേറെ രൂപയുടെ സൗജന്യ ചികിത്സ; ലോകരാജ്യങ്ങള്‍ക്ക് കേരളം മാതൃക
സൗജന്യ ചികിത്സയിൽ രാജ്യത്തിനും ലോകത്തിനും  മികച്ച മാതൃക സൃഷ്ടിച്ച് മുന്നേറുകയാണ് സംസ്ഥാന സർക്കാർ. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് (സെപ്റ്റംബർ 2025) വരെ , സംസ്ഥാനത്തെ സാധാരണ ജനങ്ങൾക്കായി  7708 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് സർക്കാർ ലഭ്യമാക്കിയത്.
കൂടുതൽ വിവരങ്ങൾ
500 കടന്ന് കപ്പലുകൾ , വികസനം നങ്കൂരമിട്ട വിഴിഞ്ഞം തുറമുഖം
വാണിജ്യ അടിസ്ഥാനത്തിൽ  പ്രവർത്തനമാരംഭിച്ച് വെറും പത്ത് മാസം പിന്നിടുമ്പോഴേക്കും 500 ൽ അധികം കപ്പലുകളെ സ്വീകരിച്ച് രാജ്യത്തെ ആദ്യ ഡീപ് വാട്ടർ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായ വിഴിഞ്ഞം കേരളത്തിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചു.    ഇതുവരെ 525  കപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു. ഇതിലൂടെ 11.50 ലക്ഷം കണ്ടെയ്‌നറുകളാണ്  കൈകാര്യം ചെയ്യപ്പെട്ടത്.
കൂടുതൽ വിവരങ്ങൾ
5000 കോടി കടന്ന് വിറ്റുവരവ് , വിജയ വഴിയിൽ  പൊതുമേഖലാ സ്ഥാപനങ്ങള്‍ 
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ  സ്ഥാപനങ്ങളുടെ ചരിത്ര മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത് . 134.56 കോടി രൂപയുടെ സഞ്ചിത പ്രവർത്തനലാഭമാണ്  2024-25 സാമ്പത്തിക വർഷം  പൊതുമേഖലാ സ്ഥാപനങ്ങൾ    സ്വന്തമാക്കിയത്. മുൻ സാമ്പത്തിക വർഷം രേഖപ്പെടുത്തിയ 76.16 കോടി രൂപയുടെ നഷ്ടം മറികടന്നാണ് 134.56 കോടി രൂപയുടെ ലാഭത്തിലേക്ക് സ്ഥാപനങ്ങൾ  മുന്നേറിയത്.
കൂടുതൽ വിവരങ്ങൾ
2000 മെഗാവാട്ട് ശേഷിവര്‍ധന; 500 കോടി രൂപയുടെ ലാഭത്തോടെ കെ.എസ്.ഇ.ബി
കേരളത്തില്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടെ വൈദ്യുതി മേഖലയിലുണ്ടായ മാറ്റങ്ങള്‍ വലുതാണ്. ആഭ്യന്തര വൈദ്യുതി ഉത്പാദനത്തില്‍ 2046.16 മെഗാവാട്ടിന്റെ വര്‍ധനവ് രേഖപ്പെടുത്തി.
കൂടുതൽ വിവരങ്ങൾ
30,000 കോടിയിലേറെ രൂപയുടെ നിക്ഷേപ പദ്ധതികൾ — നവകേരളത്തിന് കരുത്തായി ഇൻവെസ്റ്റ് കേരള
കേരളത്തെ ആഗോള നിക്ഷേപ കേന്ദ്രമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് ആഭ്യന്തരവും വിദേശീയവുമായ നിക്ഷേപങ്ങളുടെ വൻ പ്രവാഹത്തിനാണ്  വഴിയൊരുക്കുന്നത്.    ഇൻവെസ്റ്റ് കേരളയുടെ ഭാഗമായി 2025 ജൂലൈ വരെ 31,429.15 കോടിയുടെ 86 നിക്ഷേപ പദ്ധതികൾക്കാണ്  സംസ്ഥാനത്ത് തുടക്കമായത്. ഈ പദ്ധതികൾ പൂർത്തിയായാൽ 40,439 തൊഴിലവസരങ്ങൾ കേരളത്തിലെ യുവാക്കൾക്കായി സൃഷ്ടിക്കപ്പെടും.
കൂടുതൽ വിവരങ്ങൾ
50 ലക്ഷം യാത്രക്കാരുമായി  വാട്ടർ മെട്രോയുടെ വിജയഗാഥ
2023 ഏപ്രിൽ 25ന് സർവീസ് ആരംഭിച്ച സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ 50 ലക്ഷം യാത്രക്കാരുമായി വിജയകരമായി മുന്നേറുകയാണ്. വെറും രണ്ടര വർഷം കൊണ്ടാണ് അരക്കോടി സഞ്ചാരികൾ എന്ന ചരിത്ര നേട്ടം വാട്ടർ മെട്രോ  കൈവരിച്ചത്.
കൂടുതൽ വിവരങ്ങൾ
സംരംഭക വര്‍ഷം, സംരംഭകത്വ വളർച്ചയ്ക്ക് സർക്കാർ പങ്കാളിത്തം
ഒരു വർഷം 1 ലക്ഷം സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യ വകുപ്പ് 2022ല്‍  ആരംഭിച്ച പദ്ധതിയാണ് സംരംഭക വര്‍ഷം പദ്ധതി. സംരംഭകർ ഓഫീസുകൾ കയറിയിറങ്ങേണ്ടിയിരുന്ന സാഹചര്യം പൂർണമായും  ഒഴിവാക്കുകയും, അവർക്ക് മികച്ച സാദ്ധ്യതകൾ പ്രധാനം ചെയ്യുകയുമാണ് പദ്ധതി വഴി ലക്‌ഷ്യം വെയ്ക്കുന്നത്.    വ്യവസായം, തദ്ദേശഭരണം, സഹകരണം, കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, ടൂറിസം, തൊഴിൽ, ധന വകുപ്പുകൾ ഏകോപിതമായാണ് സംരംഭക വർഷത്തിന് നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾ