കുതിക്കുന്ന സ്റ്റാര്‍ട്ടപ്പ് രംഗം

ഇന്ത്യയിൽ സ്റ്റാർട്ടപ്പ് നയം നടപ്പാക്കിയ ആദ്യ സംസ്ഥാനം എന്ന പദവിയിൽ നിന്ന് മുന്നേറി, കഴിഞ്ഞ 9 വർഷത്തിനിടെ കേരളം ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ വിസ്മയകരമാണ്. സ്റ്റാർട്ടപ്പ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിൽ കേരളം കാണിച്ച പ്രതിബദ്ധത, 2022-ലെ സ്റ്റേറ്റ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 'ബെസ്റ്റ് പെർഫോമർ' പുരസ്‌കാരം നേടുന്നതിലൂടെ അംഗീകരിക്കപ്പെട്ടു.
 

2016-ലെ 300 സ്റ്റാർട്ടപ്പുകളിൽ നിന്ന് 6,749 സ്റ്റാർട്ടപ്പുകളിലേക്ക് വളർന്നു എന്നത് കേരളത്തിന്റെ സ്റ്റാർട്ടപ്പ് വിജയഗാഥയുടെ സാക്ഷ്യമാണ്. ഈ വളർച്ച 68,000-ലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു എന്നതും ശ്രദ്ധേയമാണ്.
 

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 531-ലധികം ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്ററുകളും (ഐഇഡിസി) ഫാബ് ലാബുകളും (2 ഫാബ് ലാബുകളും 23 മിനി ഫാബ് ലാബുകളും) കേരളത്തെ രാജ്യത്തെ ഏറ്റവും ഊർജ്ജസ്വലമായ 'മേക്കർ കമ്മ്യൂണിറ്റികളിൽ' ഒന്നാക്കി മാറ്റി. വനിതകൾ, ഭിന്നശേഷിക്കാർ, മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവരെ സ്റ്റാർട്ടപ്പ് സംസ്‌കാരത്തിന്റെ ഭാഗമാക്കാൻ പ്രത്യേക പദ്ധതികളും സർക്കാർ നടപ്പാക്കുന്നുണ്ട്.
 

സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള ഉത്പന്നങ്ങളും സേവനങ്ങളും സർക്കാർ വകുപ്പുകൾക്ക് നേരിട്ട് വാങ്ങാനുള്ള 'ഗവൺമെന്റ് ആസ് എ മാർക്കറ്റ് പ്ലേസ് (ഗാം- GAAM)' പദ്ധതി 2017-ൽ നിലവിൽ വന്നു. 2022-ൽ ഈ പദ്ധതിയുടെ പരിധി 20 ലക്ഷത്തിൽ നിന്ന് 50 ലക്ഷമായി ഉയർത്തുകയും ഐടി ഇതര സേവനങ്ങളും ഉൽപ്പന്നങ്ങളും ഇതിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതുവരെ 35.66 കോടി രൂപയുടെ പ്രൊക്യുർമെന്റ് സ്റ്റാർട്ടപ്പുകൾക്ക് GAAM വഴി ലഭിച്ചു.
 

ഒമ്പത് വർഷത്തിനുള്ളിൽ 133-ഓളം സ്റ്റാർട്ടപ്പുകളിലേക്ക് 5,983 കോടിയിലധികം രൂപയുടെ നിക്ഷേപം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിലെത്തി. മികച്ച ആശയങ്ങളെ സ്റ്റാർട്ടപ്പുകളാക്കി മാറ്റാൻ 'ഇന്നൊവേഷൻ ഗ്രാന്റ്' വഴി 527 സ്റ്റാർട്ടപ്പുകൾക്കും 230 ഇന്നൊവേറ്റർമാർക്കുമായി 31.33 കോടി രൂപയുടെ സാമ്പത്തിക പിന്തുണയും കേരള സ്റ്റാർട്ടപ്പ് മിഷൻ നൽകി.
 

കൊച്ചിയിൽ 1.8 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ഇൻക്യുബേഷൻ സ്‌പേസ് ഒരുക്കിയിട്ടുള്ള ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സും, ഉടൻ തുറന്നു കൊടുക്കുന്ന 2.06 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുള്ള ഡിജിറ്റൽ ഹബ്ബും കേരളത്തിന്റെ സ്റ്റാർട്ടപ്പ് സൗഹൃദ സമീപനത്തിന് ഉദാഹരണങ്ങളാണ്. സംസ്ഥാനത്തുടനീളമുള്ള 18 ലീപ് (Launch, Empower, Accelerate, Prosper) സെന്ററുകളിലായി 6.43 ലക്ഷം ചതുരശ്രയടിയിൽ 5,000-ൽ അധികം കോ-വർക്കിംഗ് സീറ്റുകൾ സ്റ്റാർട്ടപ്പുകൾക്ക് ലഭ്യമാണ്. ലീപ് അംഗത്വ കാർഡുകൾ വഴി സ്റ്റാർട്ടപ്പുകൾക്കും പ്രൊഫഷണലുകൾക്കും കുറഞ്ഞ ചെലവിൽ ഈ സൗകര്യങ്ങൾ ഉപയോഗിക്കാനാകും.
 

ഹഡിൽ ഗ്ലോബൽ ഉച്ചകോടി പോലുള്ള പരിപാടികളിലൂടെയും യംഗ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായ ഇന്റർനാഷണൽ എക്‌സ്‌പോഷർ പ്രോഗ്രാമിലൂടെയും കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ആഗോളതലത്തിൽ ബിസിനസ്, നിക്ഷേപ അവസരങ്ങൾ നേടാൻ സാധിച്ചു. 2016 മുതൽ 474-ഓളം സ്റ്റാർട്ടപ്പുകൾ വിവിധ രാജ്യങ്ങളിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു. ദുബായിൽ ആരംഭിച്ച ആദ്യ ഇൻഫിനിറ്റി കേന്ദ്രവും ബെൽജിയവുമായുള്ള ധാരണാപത്രവും കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് വിദേശ വിപണിയിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നു. ഓസ്ട്രേലിയ, യു.എസ്.എ എന്നിവിടങ്ങളിലും ഇൻഫിനിറ്റി കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നു.
 

തിരുവനന്തപുരം ടെക്‌നോസിറ്റിയിൽ 5 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ലോകോത്തര നിലവാരത്തിലുള്ള എമേർജിംഗ് ടെക്‌നോളജി ഹബ്ബ് നിർമ്മിക്കാനുള്ള പ്രാരംഭപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇത് കേരളത്തെ ഒരു നവസാങ്കേതിക വിദ്യാ ഹബ്ബാക്കി മാറ്റും. 'ഫ്രീഡം സ്‌ക്വയർ' പദ്ധതിയിലൂടെ 14 ജില്ലകളിലായി 20,000 ചതുരശ്രയടി വിസ്തൃതിയുള്ള കോ-വർക്കിംഗ്, ഇന്നൊവേഷൻ സ്‌പേസുകൾ ഒരുങ്ങുന്നുണ്ട്. ടൂറിസം വകുപ്പുമായി ചേർന്ന് 'വർക്കേഷൻ അല്ലെങ്കിൽ സ്റ്റാർട്ടപ്പ് പോഡുകൾ' എന്ന പേരിൽ പ്രകൃതിരമണീയമായ സ്ഥലങ്ങളിൽ വിദൂരതൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനുള്ള പദ്ധതിയും നടപ്പാക്കുന്നുണ്ട്.
 

നിർമിത ബുദ്ധി, മെഷീൻ ലേണിംഗ്, അനിമേഷൻ, വിഷ്വൽ എഫക്ട്‌സ്, ഗെയിമിംഗ് തുടങ്ങിയ ഡീപ്‌ടെക് മേഖലകളിൽ ഊന്നൽ നൽകി ഒരു ഹൈ പെർഫോമിംഗ് GPU ക്ലസ്റ്റർ സ്ഥാപിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. 'ഏജന്റിക് എഐ' (Agentic AI) രംഗത്ത് ദേശീയ തലത്തിൽ ഹാക്കത്തോൺ സംഘടിപ്പിച്ച് മികച്ച ഏജന്റുകൾക്ക് സാമ്പത്തിക സഹായം നൽകാനും സ്റ്റാർട്ടപ്പ് മിഷൻ പദ്ധതിയിടുന്നു. പ്രായമായവരുടെ സാമ്പത്തിക ശേഷിയും സർഗ്ഗ ശേഷിയും ഉപയോഗിച്ച് പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ പ്രോത്സാഹിപ്പിക്കുന്ന 'ന്യൂ ഇന്നിംഗ്‌സ്' പദ്ധതിയും കേരളത്തിന്റെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് പുതിയ മാനം നൽകുന്നു. കേരളത്തിന്റെ സ്റ്റാർട്ടപ്പ് മേഖലയിലെ ഈ കുതിപ്പ്, സംസ്ഥാനത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിനും യുവജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കാനും നിർണായക പങ്ക് വഹിക്കുന്നു.

അനുബന്ധ ലേഖനങ്ങൾ

പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഭൂമിയും വീടും
എല്ലാവർക്കും ഭൂമിയും വീടും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ വിപുലമായ പദ്ധതികളാണ് സംസ്ഥാന സർക്കാർ പട്ടികജാതി-പട്ടികവർഗ പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കായി നടപ്പാക്കിയിട്ടുള്ളത്. ഭൂരഹിതരായ പട്ടികവിഭാഗങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കിയ സർക്കാർ 2016 മുതൽ ഭവന നിർമാണത്തിനായി 33,058 പട്ടികജാതിക്കാർക്ക് 1653 ഏക്കർ ഭൂമി നൽകി.
കൂടുതൽ വിവരങ്ങൾ
ജനങ്ങള്‍ക്കൊപ്പം സപ്ലൈകോ
പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ശക്തമായ വിപണി ഇടപെടൽ നടത്തുന്ന സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) രാജ്യത്തിന് തന്നെ മാതൃകയാണ്.   നിത്യോപയോഗ സാധനങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞവിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം 1634 വിൽപനശാലകൾ സപ്ലൈകോ വിജയകരമായി പ്രവർത്തിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾ
12 ലക്ഷം വനിതകള്‍ക്ക് കരുത്ത് പകര്‍ന്ന് കേരള പൊലീസ്‌
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാനായി കേരള പോലീസ് ആവിഷ്‌കരിച്ച പദ്ധതിയാണ് വനിതാ സ്വയംപ്രതിരോധ പരിശീലനം. അതിക്രമ സാഹചര്യങ്ങളിൽ സ്വയംസുരക്ഷ ഉറപ്പാക്കാനായി സ്ത്രീകളെയും കുട്ടികളെയും സജ്ജമാക്കാൻ പരിശീലനം നൽകുന്നതാണ് പദ്ധതി.
കൂടുതൽ വിവരങ്ങൾ
വിദേശ റിക്രൂട്ട്‌മെന്റില്‍ തിളക്കത്തോടെ നോര്‍ക്ക
കേരള പ്രവാസികാര്യ വകുപ്പിന്റെ ഫീൽഡ് ഏജൻസിയായ നോർക്ക റൂട്ട്‌സിലൂടെ ഈ സർക്കാരിൻ്റെ കാലത്ത് സാധ്യമായത് 3834 റിക്രൂട്ട്‌മെന്റുകൾ. നിയമപരമായ പ്രവാസം ഒരുക്കുന്നത് മുതൽ ലോക പ്രവാസി മലയാളികളെ ഒരുമിപ്പിക്കുകയും, തിരിച്ചെത്തിയവർക്കായി പുനരധിവാസം ഒരുക്കുന്നതുമടക്കം വിപുലമായ പ്രവർത്തനങ്ങൾക്കാണ് നോർക്ക നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾ
പട്ടയ വിതരണത്തില്‍ ചരിത്ര നേട്ടം
'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്'' എന്ന ലക്ഷ്യവുമായി മുന്നേറുകയാണ് റവന്യൂ വകുപ്പ്. ഭൂരഹിതരില്ലാത്ത കേരളവും ഭവനരഹിതർക്കായി സുരക്ഷിതമായ താമസസൗകര്യങ്ങളും എന്നതാണ് സംസ്ഥാന സർക്കാരിന്റെ ദീർഘവീക്ഷണ-ലക്ഷ്യങ്ങൾ.
കൂടുതൽ വിവരങ്ങൾ
ജലസമൃദ്ധിക്ക് കേരള മാതൃക
കേരളം ജലവിഭവ സംരക്ഷണ രംഗത്ത് ഒരു പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. രാജ്യത്ത് ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ജലബജറ്റ് തയ്യാറാക്കി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി.
കൂടുതൽ വിവരങ്ങൾ
കൈത്താങ്ങായി സമുന്നതി
കേരളത്തിലെ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കൈത്താങ്ങാകാൻ ആരംഭിച്ച കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ വഴി വിദ്യാഭ്യാസം, സംരംഭകത്വം, നൈപുണ്യ വികസനം, ഭവനം, വിവാഹം എന്നീ മേഖലകളിലാണ് സമഗ്ര പിന്തുണ നൽകി വരുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ കോർപ്പറേഷൻ മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്.
കൂടുതൽ വിവരങ്ങൾ
ഉയരങ്ങൾ കീഴടക്കി കേരളത്തിന്റെ വിദ്യാഭ്യാസ മേഖല
പ്രീ-പ്രൈമറി മുതൽ പിഎച്ച്.ഡി. പഠനം വരെ, പൈലറ്റ് പരിശീലനം മുതൽ ലോകോത്തര സർവ്വകലാശാലകളിലെ പഠനം വരെ സാധ്യമാക്കി, കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസമുന്നേറ്റം യാഥാർത്ഥ്യമാക്കുകയാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
ഹില്ലി അക്വ; ജനങ്ങളിലേക്കൊരു കുടിവെള്ള വിപ്ലവം
പൊതുജനങ്ങൾക്ക് ശുദ്ധജലം ന്യായവിലയിൽ ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ ജനസ്വീകാര്യ പദ്ധതിയാണ് 'ഹില്ലി അക്വാ' പാക്കേജ്ഡ് കുടിവെള്ളം. ജലസേചന പദ്ധതികളുടെ പ്രോത്സാഹനത്തിനും വികസനത്തിനുമായി കേരള സർക്കാർ സ്ഥാപിച്ച പൂർണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KIIDC) ആണ് 'ഹില്ലി അക്വാ' എന്ന ബ്രാൻഡ് നിർമ്മിച്ച് വിപണനം ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾ