ഉയരങ്ങൾ കീഴടക്കി കേരളത്തിന്റെ വിദ്യാഭ്യാസ മേഖല

പ്രീ-പ്രൈമറി മുതൽ പിഎച്ച്.ഡി. പഠനം വരെ, പൈലറ്റ് പരിശീലനം മുതൽ ലോകോത്തര സർവ്വകലാശാലകളിലെ പഠനം വരെ സാധ്യമാക്കി, കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസമുന്നേറ്റം യാഥാർത്ഥ്യമാക്കുകയാണ് സർക്കാർ. കഴിഞ്ഞ 9 വർഷമായി സർക്കാർ നടത്തിയ സമഗ്രമായ ഇടപെടലുകളിലൂടെ ആത്മാഭിമാനവും അന്തസ്സും ഉയർത്താനായി.

 

നിലവിൽ 4 ലക്ഷം പട്ടികജാതി, 2 ലക്ഷം പട്ടികവർഗം, 8 ലക്ഷം പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾ ഉൾപ്പെടെ ആകെ 14 ലക്ഷം വിദ്യാർത്ഥികൾക്കാണ് വിവിധ സ്‌കോളർഷിപ്പുകൾ നൽകിവരുന്നത്. 10 വർഷം മുൻപ് ഇത് 7 ലക്ഷത്തിൽ താഴെ വിദ്യാർത്ഥികൾക്ക് മാത്രമായിരുന്നു. 2022-ൽ ആവിഷ്‌കരിച്ച 'കെടാവിളക്ക്' സ്‌കോളർഷിപ്പ് വഴി പ്രതിവർഷം ഒന്നേകാൽ ലക്ഷം കുട്ടികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കുന്നു. ഇതുവരെ 32.88 കോടി രൂപ സർക്കാർ വിതരണം ചെയ്തു. ഐഐടി, ഐഐഎം പോലുള്ള സ്വയംഭരണ സ്ഥാപനങ്ങളിലും സിഎ, സിഎസ്, ഐസിഡബ്ല്യുഎ തുടങ്ങിയ കോഴ്സുകൾക്കും സംസ്ഥാനത്തിന് പുറത്ത് മെറിറ്റിൽ പഠിക്കുന്നവർക്കും സ്‌കോളർഷിപ്പുകൾ ലഭ്യമാക്കുന്നു.

 

33 മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലായി (MRS) ആയിരക്കണക്കിന് വിദ്യാർത്ഥികൾ താമസിച്ച് പഠിക്കുന്നു.രാജ്യത്താകെ മാതൃകയായി 2018-ൽ നടപ്പാക്കിയ പഠനമുറി പദ്ധതി വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം ഉറപ്പാക്കുന്നു. മുൻപ് 8-12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമായിരുന്ന ഈ പദ്ധതി, 2022 മുതൽ 5-ാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികളെയും കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി വികസിപ്പിച്ചു.120 ചതുരശ്ര അടി വലുപ്പമുള്ള പഠനമുറി നിർമ്മിക്കാൻ 2 ലക്ഷം രൂപ വീതം ധനസഹായം നൽകുന്നു. 2018 മുതൽ 2025 വരെ 40,236 പഠനമുറികൾക്ക് ധനസഹായം അനുവദിച്ചു.പട്ടികവർഗ ഉന്നതികളിൽ 364 സാമൂഹ്യപഠനമുറികളും പൂർത്തീകരിച്ചു. ഇവിടെ ലഘു ഭക്ഷണവും ട്യൂഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

 

ഉന്നതി സ്‌കോളർഷിപ്പ് ഫോർ ഓവർസീസ് സ്റ്റഡീസ് പദ്ധതി വഴി 842 വിദ്യാർത്ഥികളാണ് വിദേശസർവകലാശാലകളിൽ പഠിക്കുന്നത്. ഇതിൽ 731 പട്ടികജാതി, 54 പട്ടികവർഗ, 57 പിന്നാക്ക വിദ്യാർത്ഥികളുണ്ട്. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പട്ടിക വിഭാഗക്കാർക്ക് 25 ലക്ഷം രൂപ വരെയും പിന്നാക്ക വിഭാഗക്കാർക്ക് 10 ലക്ഷം രൂപ വരെയും സ്‌കോളർഷിപ്പ് നൽകുന്നു. പ്രതിവർഷം 310 പേർക്ക് വരെ സ്‌കോളർഷിപ്പ് അനുവദിക്കുന്നു. തിരഞ്ഞെടുപ്പും യാത്രാ നടപടികളും ഒഡെപെക് (ODEPC) മുഖേനയാണ്.

 

'വിംഗ്സ്' പദ്ധതിയിലൂടെ കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് കോഴ്സിന് യോഗ്യരായ 3 എസ്.സി., 2 എസ്.ടി., 1 ഒ.ഇ.സി. വിദ്യാർത്ഥികൾക്ക് വീതം ഓരോ വർഷവും 25 ലക്ഷം രൂപയുടെ  സ്‌കോളർഷിപ്പ് നൽകുന്നു. എയർലൈൻ എയർപോർട്ട് മാനേജ്മെന്റ് കോഴ്സുകളിലും പരിശീലനം നൽകി തൊഴിൽ സാധ്യതകൾ ഉറപ്പാക്കുന്നു.

 

2022-ൽ ആരംഭിച്ച ട്രേസ് (TRASE) പദ്ധതിയിലൂടെ ഇതുവരെ 4,044 പ്രൊഫഷണലുകൾക്ക് തൊഴിൽ പരിശീലനം നൽകി. എഞ്ചിനീയറിംഗ്, ജേണലിസം, നിയമം, പാരാമെഡിക്കൽ, സോഷ്യോളജി, മാനേജ്മെന്റ് മേഖലകളിൽ യോഗ്യതയുള്ളവർക്കാണ് ഓണറേറിയത്തോടെ സർക്കാർ സംവിധാനത്തിൽ പരിശീലനം നൽകിയത്. ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ 156 പേർക്ക് തൊഴിലും ഐടിഐ കഴിഞ്ഞ 56 വിദ്യാർത്ഥികൾക്ക് ഒഡെപെക് വഴി വിദേശത്തും തൊഴിൽ ലഭ്യമാക്കി. പാർശ്വവൽക്കരിക്കപ്പെട്ടവരെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്തുക എന്ന സർക്കാരിന്റെ ലക്ഷ്യം, സംസ്ഥാനത്തിന്റെ സാമൂഹിക നീതി സങ്കൽപങ്ങൾക്ക് പുതിയ മാനം നൽകുന്നു.

അനുബന്ധ ലേഖനങ്ങൾ

കുതിക്കുന്ന സ്റ്റാര്‍ട്ടപ്പ് രംഗം
ഇന്ത്യയിൽ സ്റ്റാർട്ടപ്പ് നയം നടപ്പാക്കിയ ആദ്യ സംസ്ഥാനം എന്ന പദവിയിൽ നിന്ന് മുന്നേറി, കഴിഞ്ഞ 9 വർഷത്തിനിടെ കേരളം ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ വിസ്മയകരമാണ്. സ്റ്റാർട്ടപ്പ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിൽ കേരളം കാണിച്ച പ്രതിബദ്ധത, 2022-ലെ സ്റ്റേറ്റ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 'ബെസ്റ്റ് പെർഫോമർ' പുരസ്‌കാരം നേടുന്നതിലൂടെ അംഗീകരിക്കപ്പെട്ടു.
കൂടുതൽ വിവരങ്ങൾ
ക്ഷീരമേഖലയില്‍ നവയുഗം
ക്ഷീരമേഖലയിൽ സാങ്കേതികവിദ്യയുടെ ചുവടുപിടിച്ച് സർക്കാർ കഴിഞ്ഞ ഒമ്പത് വർഷമായി സാധ്യമാക്കിയ വിപ്ലവാത്മകമായ മാറ്റങ്ങൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജം പകരുന്നതാണ്. 2024 വരെ 18.5 ലക്ഷം ലിറ്റർ പാൽ ക്ഷീരസഹകരണ സംഘങ്ങളിലൂടെ പ്രതിദിനം സംഭരിക്കാൻ സാധിച്ചു.
കൂടുതൽ വിവരങ്ങൾ
ആരോഗ്യരം​ഗം പുരോഗതിയുടെ പാതയിൽ
ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും, നൂതന ചികിത്സാരീതികൾ ആരംഭിക്കുന്നതിലും, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും വലിയ മുന്നേറ്റമാണ് സർക്കാർ സാധ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മുതൽ സംസ്ഥാനത്തെ ഓരോ ആരോഗ്യ സ്ഥാപനത്തിലും മാറ്റം പ്രകടമാണ്.
കൂടുതൽ വിവരങ്ങൾ
ഭക്ഷ്യഭദ്രത ഉറപ്പാക്കി കേരളം
ഭക്ഷ്യഭദ്രത ഉറപ്പാക്കിയ സംസ്ഥാനമെന്ന വലിയ നേട്ടത്തിലേക്ക് കേരളം ചുവടുകൾ വച്ചു കഴിഞ്ഞു. തെരുവോരങ്ങളിൽ താമസിക്കുന്നവർ ഉൾപ്പെടെ എല്ലാവർക്കും റേഷൻ കാർഡ് ലഭ്യമാക്കുന്ന ചരിത്രനേട്ടത്തോടെയാണ് ഏവർക്കും റേഷൻ കാർഡ് പദ്ധതി നടപ്പാക്കിയത്.ഈ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം മാത്രം 5,26,234 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു.
കൂടുതൽ വിവരങ്ങൾ
തൊഴില്‍ സംരക്ഷണത്തില്‍ മാതൃക
കേരളം തൊഴിൽസംരക്ഷണത്തിലും തൊഴിലാളി അവകാശസംരക്ഷണത്തിലും രാജ്യത്തിന് മാതൃകയാണ്. തൊഴിലവസരങ്ങൾ വർധിപ്പിച്ചും തൊഴിലാളി സംരക്ഷണം ഉറപ്പാക്കിയുമുള്ള നയങ്ങൾ സംസ്ഥാനത്തെ ഉന്നതതൊഴിൽ സംസ്‌കാരമുള്ള സംസ്ഥാനമായി മാറ്റിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
പട്ടയ വിതരണത്തില്‍ ചരിത്ര നേട്ടം
'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്'' എന്ന ലക്ഷ്യവുമായി മുന്നേറുകയാണ് റവന്യൂ വകുപ്പ്. ഭൂരഹിതരില്ലാത്ത കേരളവും ഭവനരഹിതർക്കായി സുരക്ഷിതമായ താമസസൗകര്യങ്ങളും എന്നതാണ് സംസ്ഥാന സർക്കാരിന്റെ ദീർഘവീക്ഷണ-ലക്ഷ്യങ്ങൾ.
കൂടുതൽ വിവരങ്ങൾ
കുടുംബശ്രീയിലൂടെ സമൃദ്ധിയിലേക്ക്‌
കുടുംബശ്രീയിലൂടെ സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയിൽ 3.23 ലക്ഷം വനിതകൾക്ക് തൊഴിൽ. 163458 സംരംഭങ്ങളിലൂടെയാണ് വനിതകൾക്ക് ഉപജീവനമാർഗം ഒരുക്കിനൽകിയത്.
കൂടുതൽ വിവരങ്ങൾ
അടിമുടി മാറി ടൂറിസം
കോവിഡിനു ശേഷം സഞ്ചാരികളുടെ വരവിൽ സർവകാല റെക്കോഡ് സൃഷ്ടിച്ച്, വരുമാനത്തിലും വൈവിധ്യവത്കരണത്തിലും ടൂറിസം മേഖല വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 2024-ലെ കണക്കനുസരിച്ച് 2,22,46,989 ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തിയത്.
കൂടുതൽ വിവരങ്ങൾ
വയോജനങ്ങള്‍ക്ക് സമഗ്രക്ഷേമം
മുതിർന്ന പൗരന്മാരെ സംരക്ഷിക്കാനും സുരക്ഷിതമായ ജീവിതം ഉറപ്പാക്കാനും, വയോജനങ്ങളുടെ സമഗ്രക്ഷേമവും സാമൂഹ്യപുനരധിവാസവും ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുള്ളത്.   വയോജന കമ്മീഷൻ: വയോജനസംഖ്യ വർദ്ധിച്ചുവരികയും അവരുടെ ആവശ്വങ്ങൾ പരിഗണിക്കാൻ കുടുംബാംഗങ്ങൾക്ക് പരിമിതികളുണ്ടാകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ വയോജനസംരക്ഷണം കൂടുതൽ കാര്യക്ഷമമായി ഏറ്റെടുക്കാൻ കഴിയുന്ന വിധത്തിൽ വയോജന കമ്മീഷൻ രൂപീകരിക്കാൻ നിയമനിർമാണ നടപടികൾ പൂർത്തിയാക്കി.
കൂടുതൽ വിവരങ്ങൾ