ഉയരങ്ങൾ കീഴടക്കി കേരളത്തിന്റെ വിദ്യാഭ്യാസ മേഖല

പ്രീ-പ്രൈമറി മുതൽ പിഎച്ച്.ഡി. പഠനം വരെ, പൈലറ്റ് പരിശീലനം മുതൽ ലോകോത്തര സർവ്വകലാശാലകളിലെ പഠനം വരെ സാധ്യമാക്കി, കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസമുന്നേറ്റം യാഥാർത്ഥ്യമാക്കുകയാണ് സർക്കാർ. കഴിഞ്ഞ 9 വർഷമായി സർക്കാർ നടത്തിയ സമഗ്രമായ ഇടപെടലുകളിലൂടെ ആത്മാഭിമാനവും അന്തസ്സും ഉയർത്താനായി.

 

നിലവിൽ 4 ലക്ഷം പട്ടികജാതി, 2 ലക്ഷം പട്ടികവർഗം, 8 ലക്ഷം പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾ ഉൾപ്പെടെ ആകെ 14 ലക്ഷം വിദ്യാർത്ഥികൾക്കാണ് വിവിധ സ്‌കോളർഷിപ്പുകൾ നൽകിവരുന്നത്. 10 വർഷം മുൻപ് ഇത് 7 ലക്ഷത്തിൽ താഴെ വിദ്യാർത്ഥികൾക്ക് മാത്രമായിരുന്നു. 2022-ൽ ആവിഷ്‌കരിച്ച 'കെടാവിളക്ക്' സ്‌കോളർഷിപ്പ് വഴി പ്രതിവർഷം ഒന്നേകാൽ ലക്ഷം കുട്ടികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കുന്നു. ഇതുവരെ 32.88 കോടി രൂപ സർക്കാർ വിതരണം ചെയ്തു. ഐഐടി, ഐഐഎം പോലുള്ള സ്വയംഭരണ സ്ഥാപനങ്ങളിലും സിഎ, സിഎസ്, ഐസിഡബ്ല്യുഎ തുടങ്ങിയ കോഴ്സുകൾക്കും സംസ്ഥാനത്തിന് പുറത്ത് മെറിറ്റിൽ പഠിക്കുന്നവർക്കും സ്‌കോളർഷിപ്പുകൾ ലഭ്യമാക്കുന്നു.

 

33 മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലായി (MRS) ആയിരക്കണക്കിന് വിദ്യാർത്ഥികൾ താമസിച്ച് പഠിക്കുന്നു.രാജ്യത്താകെ മാതൃകയായി 2018-ൽ നടപ്പാക്കിയ പഠനമുറി പദ്ധതി വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം ഉറപ്പാക്കുന്നു. മുൻപ് 8-12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമായിരുന്ന ഈ പദ്ധതി, 2022 മുതൽ 5-ാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികളെയും കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി വികസിപ്പിച്ചു.120 ചതുരശ്ര അടി വലുപ്പമുള്ള പഠനമുറി നിർമ്മിക്കാൻ 2 ലക്ഷം രൂപ വീതം ധനസഹായം നൽകുന്നു. 2018 മുതൽ 2025 വരെ 40,236 പഠനമുറികൾക്ക് ധനസഹായം അനുവദിച്ചു.പട്ടികവർഗ ഉന്നതികളിൽ 364 സാമൂഹ്യപഠനമുറികളും പൂർത്തീകരിച്ചു. ഇവിടെ ലഘു ഭക്ഷണവും ട്യൂഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

 

ഉന്നതി സ്‌കോളർഷിപ്പ് ഫോർ ഓവർസീസ് സ്റ്റഡീസ് പദ്ധതി വഴി 842 വിദ്യാർത്ഥികളാണ് വിദേശസർവകലാശാലകളിൽ പഠിക്കുന്നത്. ഇതിൽ 731 പട്ടികജാതി, 54 പട്ടികവർഗ, 57 പിന്നാക്ക വിദ്യാർത്ഥികളുണ്ട്. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പട്ടിക വിഭാഗക്കാർക്ക് 25 ലക്ഷം രൂപ വരെയും പിന്നാക്ക വിഭാഗക്കാർക്ക് 10 ലക്ഷം രൂപ വരെയും സ്‌കോളർഷിപ്പ് നൽകുന്നു. പ്രതിവർഷം 310 പേർക്ക് വരെ സ്‌കോളർഷിപ്പ് അനുവദിക്കുന്നു. തിരഞ്ഞെടുപ്പും യാത്രാ നടപടികളും ഒഡെപെക് (ODEPC) മുഖേനയാണ്.

 

'വിംഗ്സ്' പദ്ധതിയിലൂടെ കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് കോഴ്സിന് യോഗ്യരായ 3 എസ്.സി., 2 എസ്.ടി., 1 ഒ.ഇ.സി. വിദ്യാർത്ഥികൾക്ക് വീതം ഓരോ വർഷവും 25 ലക്ഷം രൂപയുടെ  സ്‌കോളർഷിപ്പ് നൽകുന്നു. എയർലൈൻ എയർപോർട്ട് മാനേജ്മെന്റ് കോഴ്സുകളിലും പരിശീലനം നൽകി തൊഴിൽ സാധ്യതകൾ ഉറപ്പാക്കുന്നു.

 

2022-ൽ ആരംഭിച്ച ട്രേസ് (TRASE) പദ്ധതിയിലൂടെ ഇതുവരെ 4,044 പ്രൊഫഷണലുകൾക്ക് തൊഴിൽ പരിശീലനം നൽകി. എഞ്ചിനീയറിംഗ്, ജേണലിസം, നിയമം, പാരാമെഡിക്കൽ, സോഷ്യോളജി, മാനേജ്മെന്റ് മേഖലകളിൽ യോഗ്യതയുള്ളവർക്കാണ് ഓണറേറിയത്തോടെ സർക്കാർ സംവിധാനത്തിൽ പരിശീലനം നൽകിയത്. ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ 156 പേർക്ക് തൊഴിലും ഐടിഐ കഴിഞ്ഞ 56 വിദ്യാർത്ഥികൾക്ക് ഒഡെപെക് വഴി വിദേശത്തും തൊഴിൽ ലഭ്യമാക്കി. പാർശ്വവൽക്കരിക്കപ്പെട്ടവരെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്തുക എന്ന സർക്കാരിന്റെ ലക്ഷ്യം, സംസ്ഥാനത്തിന്റെ സാമൂഹിക നീതി സങ്കൽപങ്ങൾക്ക് പുതിയ മാനം നൽകുന്നു.

അനുബന്ധ ലേഖനങ്ങൾ

രജിസ്‌ട്രേഷന്‍ വകുപ്പിന് ഡിജിറ്റല്‍ മുഖം
പതിറ്റാണ്ടുകളുടെ പഴക്കമുള്ള രജിസ്‌ട്രേഷൻ വകുപ്പും സേവനങ്ങളിൽ ഡിജിറ്റൽ മുഖത്തിലേക്ക്. സംസ്ഥാനത്ത് വിഭവസമാഹരണത്തിൽ രണ്ടാം സ്ഥാനത്തുള്ള രജിസ്‌ട്രേഷൻ വകുപ്പ് 2016 മുതലാണ് സാങ്കേതികമാറ്റത്തിന് തുടക്കമിടുന്നത്.
കൂടുതൽ വിവരങ്ങൾ
ജനങ്ങള്‍ക്കൊപ്പം സപ്ലൈകോ
പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ശക്തമായ വിപണി ഇടപെടൽ നടത്തുന്ന സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) രാജ്യത്തിന് തന്നെ മാതൃകയാണ്.   നിത്യോപയോഗ സാധനങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞവിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം 1634 വിൽപനശാലകൾ സപ്ലൈകോ വിജയകരമായി പ്രവർത്തിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾ
ലൈഫിലൂടെ വീടായത് 5,82,172 പേര്‍ക്ക്‌
ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചുകൊണ്ട് ലൈഫ് (ലൈവ്ലിഹുഡ് ഇൻക്ലൂഷൻ ഫിനാൻഷ്യൽ എംപവർമെന്റ്) മിഷൻ മുന്നേറുന്നു. സംസ്ഥാനത്തെ എല്ലാ ഭവനരഹിതർക്കും അടച്ചുറപ്പുള്ളതും സുരക്ഷിതവുമായ വീടുകൾ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ദൗത്യം.
കൂടുതൽ വിവരങ്ങൾ
കോളേജ് സ്‌പോർട് ലീഗ്; കായികകേരളത്തിൽ പുത്തൻ അധ്യായം
കേരളത്തിൻ്റെ കായിക ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, കോളേജുകൾ കേന്ദ്രീകരിച്ച് കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന കോളേജ് സ്പോർട്സ് ലീഗ് (CSL) കായികരംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ്. രാജ്യത്ത് ഇത്തരമൊരു സംരംഭത്തിന് തുടക്കമിടുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
കൂടുതൽ വിവരങ്ങൾ
വരുമാനവും കരുതലുമായി കേരള ലോട്ടറി
കേരള ലോട്ടറി വകുപ്പ് സംസ്ഥാന ഖജനാവിലേക്ക് വരുമാനം എത്തിക്കുന്നതിനൊപ്പം, ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഉപജീവനമാർഗവും, നിർധനരായ രോഗികൾക്ക് 236,04,98,942 കോടി രൂപയുടെ സൗജന്യ ചികിത്സയും ഉറപ്പാക്കി രാജ്യത്തിന് തന്നെ മാതൃകയാകുന്നു. ജി.എസ്.ടി നടപ്പാക്കിയശേഷവും ശക്തമായ പ്രവർത്തനങ്ങളിലൂടെയും നയപരമായ ഇടപെടലുകളിലൂടെയും കഴിഞ്ഞ അഞ്ച് വർഷകാലയളയവിൽ ലോട്ടറി വകുപ്പ് വലിയ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
കാൻസർ പ്രതിരോധത്തിൽ കേരളത്തിന്റെ കരുത്ത്
സംസ്ഥാനത്തെ അർബുദ ചികിത്സാ രംഗത്ത് കേരള സർക്കാർ കൈവരിച്ചത് നിർണായകമായ മുന്നേറ്റങ്ങളാണ്. സാധാരണക്കാർക്ക് ഏറ്റവും മികച്ചതും അത്യാധുനികവുമായ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് നടപ്പാക്കിയ പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.
കൂടുതൽ വിവരങ്ങൾ
സാങ്കേതിക മികവില്‍ ജനസൗഹൃദ പൊലീസ്‌
കേരള പോലീസ് ജനങ്ങളുമായി കൂടുതൽ അടുക്കുകയും സാങ്കേതിക മുന്നേറ്റങ്ങളിലൂടെ കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും പുതിയ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത കാലഘട്ടമാണിത്. ഇന്ത്യൻ പോലീസ് ഫെഡറേഷന്റെ 2021 ലെ സർവെ പ്രകാരം അഴിമതിരഹിത പോലീസ് വിഭാഗത്തിൽ കേരളാ പോലീസ് ഒന്നാംസ്ഥാനത്താണ്.
കൂടുതൽ വിവരങ്ങൾ
പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഭൂമിയും വീടും
എല്ലാവർക്കും ഭൂമിയും വീടും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ വിപുലമായ പദ്ധതികളാണ് സംസ്ഥാന സർക്കാർ പട്ടികജാതി-പട്ടികവർഗ പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കായി നടപ്പാക്കിയിട്ടുള്ളത്. ഭൂരഹിതരായ പട്ടികവിഭാഗങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കിയ സർക്കാർ 2016 മുതൽ ഭവന നിർമാണത്തിനായി 33,058 പട്ടികജാതിക്കാർക്ക് 1653 ഏക്കർ ഭൂമി നൽകി.
കൂടുതൽ വിവരങ്ങൾ
ക്ഷീര കര്‍ഷകര്‍ക്ക് സുരക്ഷയായി ഗോ സമൃദ്ധി ഇന്‍ഷുറന്‍സ്‌
ക്ഷീരരംഗത്തെ കുടുംബങ്ങൾക്ക് സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് 2016 മുതൽ നടപ്പാക്കുന്ന കന്നുകാലി ഇൻഷുറൻസ് പദ്ധതിയാണ് ഗോസമൃദ്ധി. പ്രതിദിനം കുറഞ്ഞത് ഏഴ് ലിറ്റർ പാൽ ഉൽപ്പാദന ശേഷിയുള്ള രണ്ട് മുതൽ 10 വയസ്സു വരെ പ്രായമുള്ള പശുക്കളെയും എരുമകളെയും ഗർഭാവസ്ഥയുടെ അവസാന മൂന്ന് മാസത്തിലുള്ള പശുക്കളെയും ഏഴ് മാസത്തിൽ കൂടുതൽ ഗർഭാവസ്ഥയിലുള്ള കറവ വറ്റിയ ഉരുക്കളെയും പദ്ധതിയിൽ ഉൾപ്പെടുത്താം.കന്നുകാലികളെ ഒന്ന്, മൂന്ന് വർഷത്തേക്ക് ഇൻഷുറൻസ് ചെയ്യാം.
കൂടുതൽ വിവരങ്ങൾ