അടിമുടി മാറി ടൂറിസം

കോവിഡിനു ശേഷം സഞ്ചാരികളുടെ വരവിൽ സർവകാല റെക്കോഡ് സൃഷ്ടിച്ച്, വരുമാനത്തിലും വൈവിധ്യവത്കരണത്തിലും ടൂറിസം മേഖല വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 2024-ലെ കണക്കനുസരിച്ച് 2,22,46,989 ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തിയത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 1.72% വർധനവും, കോവിഡിന് മുമ്പുള്ള കാലത്തെ അപേക്ഷിച്ച് 21.01% വർധനവുമാണ് രേഖപ്പെടുത്തിയത്. 2023-ൽ 43,647 കോടി രൂപയാണ് ടൂറിസം മേഖലയിലെ സംസ്ഥാനത്തിന്റെ വരുമാനം.

 

📍സാഹസിക ടൂറിസം: കേരളത്തെ സാഹസിക ടൂറിസം പദ്ധതികളുടെ ഹബ്ബാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. വാഗമൺ അഡ്വഞ്ചർ പാർക്കിൽ ഗ്ലാസ് ബ്രിഡ്ജ് ഉൾപ്പെടെ സജ്ജമാക്കി, സഞ്ചാരികളെ ആകർഷിക്കുന്നു. അന്താരാഷ്ട്ര കയാക്കിംഗ് മത്സരമായ മലബാർ റിവർ ഫെസ്റ്റിവൽ, വർക്കലയിൽ നടത്തിയ ഇന്റർനാഷണൽ സർഫിംഗ് ഫെസ്റ്റിവൽ, വാഗമണ്ണിൽ നടന്ന ഇന്റർനാഷണൽ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ എന്നിവ അന്താരാഷ്ട്ര ശ്രദ്ധ നേടി. തുഷാരഗിരി കയാക്കിംഗ് അക്കാദമിയുടെ ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കി. സംസ്ഥാനത്ത് ആദ്യമായി ഗോതീശ്വരം ബീച്ചിൽ സർഫിംഗ് അക്കാദമിക്ക് തുടക്കമിട്ടു. ആക്കുളത്ത് അഡ്വഞ്ചർ ടൂറിസം പ്രവർത്തനങ്ങൾക്കും തുടക്കമായി. കേരളത്തിലെ ട്രെക്കിംഗ്-ഹൈക്കിംഗ് പാതകൾ മാപ്പ് ചെയ്യുന്ന പദ്ധതിയും ആരംഭിച്ചു.

 

📍സിനി ടൂറിസം: സിനിമകളിലൂടെ മനസ്സിൽ പതിഞ്ഞ ലൊക്കേഷനുകളെ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്ന സിനി ടൂറിസം പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം വെള്ളായണിയിലെ 'കിരീടം പാലം' നവീകരണ പരിപാടികൾ ഇതിന്റെ ഭാഗമായി ആരംഭിച്ചു കഴിഞ്ഞു.

 

📍ബീച്ച് ടൂറിസം: ബീച്ച് ടൂറിസം പ്രോത്സാഹിപ്പിക്കാൻ ഫ്‌ലോട്ടിംഗ് ബ്രിഡ്ജുകൾ ഉൾപ്പെടെ സ്ഥാപിച്ചു. കേരളത്തിലെ സുപ്രധാന ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിന്റെ മുഖച്ഛായ മാറ്റിക്കൊണ്ട്, ധർമ്മടം തുരുത്തിനെക്കൂടി ബന്ധിപ്പിച്ച് 80 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുന്നു. തീരദേശപാത സഫലമാകുന്നതോടെ ബീച്ച് ടൂറിസം പുതിയ തലത്തിലേക്ക് ഉയരും.

 

📍പ്രാദേശിക ടൂറിസം: ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ് അന്താരാഷ്ട്ര ശ്രദ്ധ നേടിയ ടൂറിസം ഇവന്റായി മാറി. കേരളത്തിന്റെ വള്ളംകളിക്ക് ലോകപ്രശസ്തി നൽകാനും ലോകസഞ്ചാരികളെ ആകർഷിക്കാനും ചാമ്പ്യൻസ് ബോട്ട് ലീഗ് വിജയകരമായി സംഘടിപ്പിക്കുകയും മലബാറിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.

 

📍ഡെസ്റ്റിനേഷൻ ചലഞ്ച്: ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ടൂറിസം സാധ്യതകളെ ഫലപ്രദമായി വിനിയോഗിക്കാൻ പ്രാദേശിക ടൂറിസം ഡെസ്റ്റിനേഷനുകളെ വളർത്തിക്കൊണ്ടുവരാൻ 'ഡെസ്റ്റിനേഷൻ ചലഞ്ച്' പദ്ധതി ആരംഭിച്ചു. ഇതിനകം 40 പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ട്. ലോകവ്യാപകമായി വികസിച്ചുവരുന്ന ഡെസ്റ്റിനേഷൻ വെഡ്ഡിംഗിന് കേരളത്തിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രാവൽ പ്ലസ് ലിഷർ മാഗസീൻ കേരളത്തെ ഏറ്റവും മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തിട്ടുണ്ട്.

 

📍ടൂറിസം ക്ലബ്ബുകൾ: നാളെയുടെ ശില്പികളാകേണ്ട വിദ്യാർത്ഥികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ കോളേജുകളെ കോർത്തിണക്കി ടൂറിസം ക്ലബ്ബുകൾ ആരംഭിച്ചു.സംസ്ഥാനത്ത് 523 കോളേജുകളിൽ ടൂറിസം ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ ക്ലബ്ബുകൾ വിനോദസഞ്ചാര മേഖലയിലേക്ക് പുതിയ തലമുറയെ ആകർഷിക്കാനും വരുമാനമാർഗ്ഗങ്ങൾ കണ്ടെത്താനും സഹായിക്കുന്നു. ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനത്തിലും പുതിയ വികസന പദ്ധതികൾ നടപ്പാക്കുന്നതിലും ക്ലബ്ബുകൾ മുൻകയ്യെടുക്കുന്നു. ടൂറിസം കേന്ദ്രങ്ങളിൽ സംരംഭങ്ങൾ തുടങ്ങാനും ക്ലബ്ബ് അംഗങ്ങൾക്ക് അവസരമുണ്ട്. കേരളത്തിന്റെ തനത് പൈതൃകവും പ്രകൃതി സൗന്ദര്യവും നിലനിർത്തി, ടൂറിസം മേഖലയെ കൂടുതൽ ജനകീയവും സാമ്പത്തികമായി സുസ്ഥിരവുമാക്കാനുള്ള ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് ടൂറിസം വകുപ്പ് നടപ്പാക്കുന്നത്.

അനുബന്ധ ലേഖനങ്ങൾ

ഉയരെ ഉന്നതവിദ്യാഭ്യാസ മേഖല
നവകേരളസൃഷ്ടിയുടെ ഭാഗമായി നവവൈജ്ഞാനിക സമൂഹമാക്കി രൂപപ്പെടുത്താനുള്ള പരിശ്രമങ്ങളിൽ മുന്നിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആയിരത്തോളം ബിരുദ പ്രോഗ്രാമുകളും ഇരുന്നൂറിലധികം ബിരുദാനന്തര പ്രോഗ്രാമുകളും അനുവദിച്ചു.
കൂടുതൽ വിവരങ്ങൾ
സാങ്കേതികവിദ്യയിലൂടെ കാര്‍ഷികമുന്നേറ്റം
ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കാർഷിക ഉത്പാദനം വർധിപ്പിക്കാനും കർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളാണ് കേരളം നടപ്പാക്കുന്നത്. കർഷക ഉൽപാദക സംഘടനകൾ (FPO), കർഷക ഉൽപാദക കമ്പനികൾ (FPC), കാർഷിക ബിസിനസ് സംരംഭങ്ങൾ, അഗ്രിടെക് സ്റ്റാർട്ടപ്പുകൾ, അഗ്രോ പാർക്കുകൾ എന്നിവയുടെ ശാക്തീകരണത്തിനായി കേരള അഗ്രോ ബിസിനസ്സ് കമ്പനി (കാബ്‌കോ) രൂപീകരിച്ചു.
കൂടുതൽ വിവരങ്ങൾ
യാത്രാവസന്തമായി KSRTC ബഡ്ജറ്റ് ടൂറിസം
കേരളത്തിന്റെ പൊതുഗതാഗത മേഖലയിൽ വൈവിധ്യമാർന്ന സേവനാനുഭവം ഒരുക്കി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ (ബി.ടി.സി) വിനോദസഞ്ചാരരംഗത്ത് നടത്തുന്നത് മികച്ച മുന്നേറ്റം. വരുമാനം വർദ്ധിപ്പിക്കുന്നതിലും പുതിയ യാത്രാനുഭവങ്ങൾ ഒരുക്കുന്നതിലും ബി.ടി.സി ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
ജീവിതസായാഹ്നത്തിന് കൈത്താങ്ങായി പാലിയേറ്റീവ് കെയർ പദ്ധതി
പ്രായമായവരുടെ ജീവിതസായാഹ്നം സന്തോഷകരവും സമാധാനപരവുമാക്കുക എന്ന ലക്ഷ്യത്തോടെ, കേരള സർക്കാർ സഹകരണ മേഖലയിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതി ശ്രദ്ധേയമായ ഒരു ചുവടുവെപ്പാണ്. ഗുണമേന്മയുള്ള സാന്ത്വന പരിചരണം ലഭ്യമാക്കാനാണ് സഹകരണ ആശുപത്രികളുടെ നേതൃത്വത്തിൽ സഹകരണ വകുപ്പ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
ദേവസ്വം വികസനത്തിനും ആധുനീകരണത്തിനും മികവാര്‍ന്ന ഇടപെടല്‍
2016-17 കാലയളവ് മുതൽ നാളിതുവരെ സംസ്ഥാന സർക്കാർ ദേവസ്വം സ്ഥാപനങ്ങളുടെ ആധുനീകരണത്തിനും വികസനത്തിനും നൽകിയത് 600.70 കോടി രൂപ. ക്ഷേത്രങ്ങളുടെ പുരോഗതിക്കായി സർക്കാർ നടത്തുന്ന കാര്യക്ഷമമായ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന് 144.96 കോടി, കൊച്ചിൻ ദേവസ്വം ബോർഡിന് 26.38 കോടി, മലബാർ ദേവസ്വത്തിന് 250.77 കോടി, കൂടൽമാണിക്യം ദേവസ്വത്തിന് 15 ലക്ഷം രൂപ, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് 17.41 കോടി, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് 3.38 കോടി, ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതിക്ക് 83.95 കോടി, ശബരിമല സാനിട്ടേഷൻ സൊസൈറ്റിക്ക് 20.42 കോടി, ശബരിമല ഇടത്താവളം പദ്ധതികൾക്കായി 116.41 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
കൂടുതൽ വിവരങ്ങൾ
ന്യൂനപക്ഷക്ഷേമത്തിന് സമഗ്ര പദ്ധതികള്‍
സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി ഉന്നമനം ലക്ഷ്യമിട്ട് വിപുലമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കിയിട്ടുള്ളത്. ക്രിസ്ത്യൻ, മുസ്ലിം, ബുദ്ധ, ജൈന, സിഖ്, പാഴ്സി തുടങ്ങിയ വിഭാഗങ്ങളെയാണ് ന്യൂനപക്ഷങ്ങളായി കണക്കാക്കുന്നത്.
കൂടുതൽ വിവരങ്ങൾ
സമൃദ്ധിയോടെ കാര്‍ഷിക കേരളം
നെൽക്കൃഷി രണ്ടരലക്ഷം ഹെക്ടറിലേക്കും പച്ചക്കറിക്കൃഷിയുടെ വിസ്തൃതി 1.20 ലക്ഷം ഹെക്ടറിലേക്കും വ്യാപിപ്പിച്ച് വിപ്ലവാത്മക കാർഷിക മുന്നേറ്റത്തിനാണ് ഈ സർക്കാർ നേതൃത്വം നൽകിയത്. എക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ പ്രാഥമിക പഠനത്തിൽ കർഷകരുടെ വരുമാനം 50% വർദ്ധിപ്പിക്കും എന്ന വാഗ്ദാനം പാലിക്കപ്പെട്ടു.
കൂടുതൽ വിവരങ്ങൾ
ജലസമൃദ്ധിക്ക് കേരള മാതൃക
കേരളം ജലവിഭവ സംരക്ഷണ രംഗത്ത് ഒരു പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. രാജ്യത്ത് ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ജലബജറ്റ് തയ്യാറാക്കി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി.
കൂടുതൽ വിവരങ്ങൾ
പുത്തൻ വിപണികളിൽ കയർമേഖല
കേരളത്തിന്റെ പാരമ്പര്യ വ്യവസായമായ കയർ മേഖല, ഉത്പാദനം വർധിപ്പിച്ചും ആധുനികവത്കരണം സാധ്യമാക്കിയും ഉത്പന്നവൈവിധ്യത്തിലൂടെ ആഗോള വിപണിയിലേക്ക് കടന്നും, പുതിയ ഉയരങ്ങളിലേക്കാണ്.   കയർ വ്യവസായത്തിന്റെ ഉത്പാദനത്തിൽ ഗണ്യമായ വർധനവാണ് കഴിഞ്ഞ വർഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ