ഇന്ത്യയുടെ മ്യൂസിയം ഹബ്ബായി കേരളം

കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അമൂല്യമായ കാവൽക്കാരാണ് സംസ്ഥാന മ്യൂസിയം, പുരാവസ്തു-പുരാരേഖാ വകുപ്പുകൾ. 17 മ്യൂസിയങ്ങളും 192 സംരക്ഷിത സ്മാരകങ്ങളുമായി തലയെടുപ്പോടെ നിൽക്കുന്ന ഈ വകുപ്പുകൾ, ഒൻപത് വർഷക്കാലം കേരളത്തിന്റെ മ്യൂസിയം സങ്കൽപ്പങ്ങൾക്ക് പുതിയ ദിശാബോധം നൽകി.
 

ആധുനിക മ്യൂസിയം കാഴ്ചപ്പാടുകൾക്കനുസരിച്ച്, ഓരോ മ്യൂസിയവും ഓരോ കഥ പറയുന്ന അനുഭവമാക്കി മാറ്റുന്ന 'തീമാറ്റിക് മ്യൂസിയം' എന്ന ആശയം സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കി. ദേശീയ തലത്തിൽ ശ്രദ്ധേയമായ തിരുവനന്തപുരത്തെ നാച്വറൽ ഹിസ്റ്ററി മ്യൂസിയവും കണ്ണൂരിലെ പയ്യാമ്പലത്ത് കൈത്തറിയുടെ കഥ പറയുന്ന കൈത്തറി മ്യൂസിയവും വയനാട് ജില്ലയിലെ കുങ്കിച്ചിറയിൽ ഗോത്രവർഗ സംസ്‌കാരം ആലേഖനം ചെയ്യുന്ന കുങ്കിച്ചിറ പൈതൃക മ്യൂസിയവും നാടിന് സമർപ്പിച്ചു. 2016 മുതൽ 2025 വരെ വൈവിധ്യമാർന്ന വിഷയങ്ങളിൽ 25 പുതിയ മ്യൂസിയങ്ങൾക്ക് രൂപം നൽകാനും ഇരുപതോളം മ്യൂസിയം പദ്ധതികൾ പുരോഗമിപ്പിക്കാനും സാധിച്ചത് ഈ രംഗത്തെ വലിയ മുന്നേറ്റമാണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ മ്യൂസിയങ്ങളെയും സ്മാരകങ്ങളെയും കൂടുതൽ ജനകീയമാക്കാനുള്ള പദ്ധതികളും വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുകയാണ്. സംസ്ഥാനത്ത് മ്യൂസിയം പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന നോഡൽ ഏജൻസിയായ കേരളം മ്യൂസിയം (IMCK) ഇത്തരത്തിൽ രാജ്യത്ത് തന്നെ ഒരെയൊരു മാതൃകയാണ്. നിസ്സംശയം പറയാം, കേരളം ഇന്ന് രാജ്യത്തെ മ്യൂസിയങ്ങളുടെ ഹബ്ബായി മാറുകയാണ്.
 

ഈ കാലയളവിലെ പ്രധാനപ്പെട്ട നേട്ടങ്ങളിൽ ഒന്നാണ് രാജാ രവിവർമ്മ ആർട്ട് ഗ്യാലറിയും അനുബന്ധ ആമുഖ ഗ്യാലറിയും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. എ.കെ.ജിയുടെ സ്മരണാർത്ഥം പെരളശ്ശേരിയിൽ നിർമ്മിച്ച എ.കെ.ജി. സ്മൃതി മ്യൂസിയം ഉദ്ഘാടനത്തിന് സജ്ജമായി. കല്യാശ്ശേരി ചന്തപ്പുരയിൽ തെയ്യം മ്യൂസിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു, കോഴിക്കോട് ആർട്ട് ഗ്യാലറി കൃഷ്ണമേനോൻ മ്യൂസിയത്തിന്റെ കെട്ടിടം പുരാവസ്തു വകുപ്പ് മുഖേന പുനരുദ്ധാരണ പ്രവൃത്തികൾ നിർവഹിച്ച് പൂർത്തീകരിച്ചു. തിരുവനന്തപുരം നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ സന്ദർശകരുടെ വിജ്ഞാനത്തിനും ആസ്വാദനത്തിനുമായി ആധുനിക സാങ്കേതിക മികവിൽ ഗൈഡഡ് ടൂർ നടപ്പിലാക്കാനുള്ള പ്രവൃത്തികൾക്ക് തുടക്കമായി.
 

മ്യൂസിയങ്ങളെ അവലോകനം ചെയ്യാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനും മ്യൂസിയം കമ്മീഷൻ പ്രവർത്തനമാരംഭിച്ചു. മ്യൂസിയം നയം ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് കമ്മീഷന്റെ പ്രധാന ലക്ഷ്യം. പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ ഏഴ് പുതിയ മ്യൂസിയങ്ങൾ സ്ഥാപിച്ചു. ഗാന്ധി സ്മൃതി മ്യൂസിയം, ഇടുക്കി പൈതൃക മ്യൂസിയം, സംഗീതപാരമ്പര്യത്തെ മുൻനിർത്തി സജ്ജീകരിച്ച പാലക്കാട് പൈതൃക മ്യൂസിയം,എറണാകുളം പൈതൃക മ്യൂസിയം തുടങ്ങിയവ ഗവേഷണ വിദ്യാർത്ഥികളെ ആകർഷിക്കുന്നതാണ്.
 

കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം സമഗ്ര പുനസജ്ജീകരണം, പത്മനാഭപുരം കൊട്ടാരം മ്യൂസിയം സമഗ്ര പുനസജ്ജീകരണം എന്നിവ അവയിൽ പ്രധാനപ്പെട്ടവയാണ്. മലപ്പുറം വന്നേരിയിൽ പെരുമ്പടപ്പ് സ്വരൂപത്തിന്റേതായി അവശേഷിക്കുന്ന വലിയ കിണറിന്റെ ശാസ്ത്രീയ സംരക്ഷണ പ്രവർത്തി ഈ സർക്കാർ പൂർത്തിയാക്കി. സംരക്ഷിത സ്മാരകങ്ങളായ തിരൂരങ്ങാടിയിലെ പഴയ ഹജൂർകച്ചേരി മന്ദിരം, ചരിത്രപ്രസിദ്ധമായ ആറ്റിങ്ങൽ കൊട്ടാരം, നിയമസഭാ സുവർണ ജൂബിലി മ്യൂസിയം, കടവുംഭാഗം സിനഗോഗ്, അറയ്ക്കൽകെട്ട്, പത്മനാഭപുരം കൊട്ടാരത്തിലെ മ്യൂസിയം കെട്ടിടം, ഹിൽപാലസ് സമുച്ചയത്തിലെ പത്തുമുറി, വിളമ്പുപുര, ചെറിയ ഊട്ടുപുര, തൃശൂർ എരട്ടച്ചിറ കോവിലകം, വടകര കുഞ്ഞാലി മരയ്ക്കാർ സ്മാരകം, ആലുവ യു.സി കോളജിലെ കച്ചേരി മാളിക, തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസ്, തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം, പുനലൂർ തൂക്കുപാലം, നെടുമ്പ്രയൂർതളി ക്ഷേത്രം, കോട്ടയം ജില്ലയിലെ പുണ്ഡരീകപുരം ക്ഷേത്രം, തൃക്കൊടിത്താനം ക്ഷേത്രം, കൊല്ലം ജില്ലയിലെ ഇളയിടത്ത് വലിയ കോയിക്കൽ കൊട്ടാരം, എറണാകുളം ജില്ലയിലെ വരാപ്പുഴ സെന്റ് ജോർജ് ചർച്ച്, ഹിൽപ്പാലസ് സമുച്ചയത്തിലെ നാലുകെട്ട് എന്നിവയുടെ സംരക്ഷണ പ്രവൃത്തികൾ പൂർത്തിയാക്കി.
 

ശ്രീകണ്ഠാപുരം, ചെമ്പന്തൊട്ടിയിലെ ബിഷപ്പ് വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയം സജ്ജീകരണം, പത്മനാഭപുരം കൊട്ടാര സമുച്ചയത്തിലെ ഹോമപ്പുര,ഹിൽപ്പാലസ് കൊട്ടാര സമുച്ചയത്തിലെ നേത്യാരമ്മ ബംഗ്ലാവ്, തിരുന്നാവായയിലെ മാമാങ്ക സ്മാരകങ്ങൾ, കോഴിക്കോട് കോർപ്പറേഷന്റെ പൈതൃക മന്ദിരം, തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു ചുറ്റുമുള്ള കോട്ടമതിലുകൾ എന്നിവയുടെ സംരക്ഷണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. വയനാട് ജില്ലയിലെ കുഞ്ഞോം പ്രദേശത്തെ സമഗ്ര പുരാവസ്തു സർവേയും പുരോഗമിക്കുന്നു. ചരിത്ര ശേഷിപ്പുകളെ സംരക്ഷിക്കുകയും വരുംതലമുറയ്ക്ക് വിജ്ഞാനത്തിന്റെയും പ്രചോദനത്തിന്റെയും ഉറവിടമായി നിലനിർത്തുകയും ചെയ്യുക എന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യമാണ്.

അനുബന്ധ ലേഖനങ്ങൾ

ക്ഷീരമേഖലയില്‍ നവയുഗം
ക്ഷീരമേഖലയിൽ സാങ്കേതികവിദ്യയുടെ ചുവടുപിടിച്ച് സർക്കാർ കഴിഞ്ഞ ഒമ്പത് വർഷമായി സാധ്യമാക്കിയ വിപ്ലവാത്മകമായ മാറ്റങ്ങൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജം പകരുന്നതാണ്. 2024 വരെ 18.5 ലക്ഷം ലിറ്റർ പാൽ ക്ഷീരസഹകരണ സംഘങ്ങളിലൂടെ പ്രതിദിനം സംഭരിക്കാൻ സാധിച്ചു.
കൂടുതൽ വിവരങ്ങൾ
വയോജനങ്ങള്‍ക്ക് സമഗ്രക്ഷേമം
മുതിർന്ന പൗരന്മാരെ സംരക്ഷിക്കാനും സുരക്ഷിതമായ ജീവിതം ഉറപ്പാക്കാനും, വയോജനങ്ങളുടെ സമഗ്രക്ഷേമവും സാമൂഹ്യപുനരധിവാസവും ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുള്ളത്.   വയോജന കമ്മീഷൻ: വയോജനസംഖ്യ വർദ്ധിച്ചുവരികയും അവരുടെ ആവശ്വങ്ങൾ പരിഗണിക്കാൻ കുടുംബാംഗങ്ങൾക്ക് പരിമിതികളുണ്ടാകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ വയോജനസംരക്ഷണം കൂടുതൽ കാര്യക്ഷമമായി ഏറ്റെടുക്കാൻ കഴിയുന്ന വിധത്തിൽ വയോജന കമ്മീഷൻ രൂപീകരിക്കാൻ നിയമനിർമാണ നടപടികൾ പൂർത്തിയാക്കി.
കൂടുതൽ വിവരങ്ങൾ
മൃഗസംരക്ഷണത്തിന് സാങ്കേതിക പിന്തുണ
മൃഗസംരക്ഷണം, ക്ഷീരവികസന മേഖലകളെ പ്രതിസന്ധികളിൽനിന്ന് കൈപിടിച്ചുയർത്തുന്ന പ്രവർത്തനങ്ങളാണ് കേരള സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. പരമ്പരാഗത കന്നുകാലി പരിചരണരീതികളെയും ക്ഷീരമേഖലയിലെ സംരംഭങ്ങളെയും സാങ്കേതിക വൈദഗ്ധ്യത്തിലേക്ക് എത്തിക്കുക എന്ന ദൗത്യം വിജയത്തിലെത്തിക്കാൻ കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ സർക്കാരിന് സാധിച്ചു.
കൂടുതൽ വിവരങ്ങൾ
വിറ്റുവരവില്‍ കുതിപ്പുമായി കേരള ചിക്കന്‍
കോഴി ഇറച്ചിയുടെ വിലക്കൂടുതലിന് പരിഹാരം കാണുക, ജനങ്ങൾക്ക് ഗുണനിലവാരമുള്ള ഇറച്ചി ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ട് സർക്കാർ ആരംഭിച്ച കേരള ചിക്കൻ റെക്കോഡ് വിറ്റുവരവിലേക്ക്. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിലൂടെ കോഴിയിറച്ചി വിറ്റ് കഴിഞ്ഞ സാമ്പത്തിക വർഷം നേടിയ വരുമാനം 105.63 കോടി രൂപ.
കൂടുതൽ വിവരങ്ങൾ
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സമഗ്ര പിന്തുണ
കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ ജനങ്ങൾക്ക് സമഗ്രമായ പിന്തുണയും സുരക്ഷിതമായ ഭാവിയും ഉറപ്പാക്കുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നത്. ചികിത്സാ സൗകര്യങ്ങൾ, സാമ്പത്തികസഹായം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയിലൂടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സർക്കാർ കൈത്താങ്ങാണ്.
കൂടുതൽ വിവരങ്ങൾ
തുറമുഖ വികസനത്തിന്‍റെ പുതുവഴികൾ
സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ തുറമുഖ വകുപ്പ് വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ ശ്രദ്ധേയമാണ്. ടൂറിസം വികസനം, സേവനങ്ങളുടെ സുതാര്യത, സാങ്കേതിക വിദ്യയുടെ പ്രയോജനം, പുതിയ സംരംഭങ്ങൾ എന്നിവയിലൂടെ വകുപ്പ് വലിയ മുന്നേറ്റമാണ് സാധ്യമാക്കിയത്.
കൂടുതൽ വിവരങ്ങൾ
ആരോഗ്യരം​ഗം പുരോഗതിയുടെ പാതയിൽ
ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും, നൂതന ചികിത്സാരീതികൾ ആരംഭിക്കുന്നതിലും, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും വലിയ മുന്നേറ്റമാണ് സർക്കാർ സാധ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മുതൽ സംസ്ഥാനത്തെ ഓരോ ആരോഗ്യ സ്ഥാപനത്തിലും മാറ്റം പ്രകടമാണ്.
കൂടുതൽ വിവരങ്ങൾ
ശുദ്ധജലം ഇനി സുലഭം
എല്ലാവർക്കും എല്ലാവീടുകളിലും ശുദ്ധജല വിതരണം ഉറപ്പാക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനം തുടങ്ങി നാല് വർഷം കടക്കുമ്പോൾ 38 ലക്ഷത്തോളം (38,37,858- 2025 മാർച്ച് വരെ) ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കി.
കൂടുതൽ വിവരങ്ങൾ
ദേവസ്വം വികസനത്തിനും ആധുനീകരണത്തിനും മികവാര്‍ന്ന ഇടപെടല്‍
2016-17 കാലയളവ് മുതൽ നാളിതുവരെ സംസ്ഥാന സർക്കാർ ദേവസ്വം സ്ഥാപനങ്ങളുടെ ആധുനീകരണത്തിനും വികസനത്തിനും നൽകിയത് 600.70 കോടി രൂപ. ക്ഷേത്രങ്ങളുടെ പുരോഗതിക്കായി സർക്കാർ നടത്തുന്ന കാര്യക്ഷമമായ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന് 144.96 കോടി, കൊച്ചിൻ ദേവസ്വം ബോർഡിന് 26.38 കോടി, മലബാർ ദേവസ്വത്തിന് 250.77 കോടി, കൂടൽമാണിക്യം ദേവസ്വത്തിന് 15 ലക്ഷം രൂപ, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് 17.41 കോടി, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് 3.38 കോടി, ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതിക്ക് 83.95 കോടി, ശബരിമല സാനിട്ടേഷൻ സൊസൈറ്റിക്ക് 20.42 കോടി, ശബരിമല ഇടത്താവളം പദ്ധതികൾക്കായി 116.41 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
കൂടുതൽ വിവരങ്ങൾ