ഇന്ത്യയുടെ മ്യൂസിയം ഹബ്ബായി കേരളം

കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അമൂല്യമായ കാവൽക്കാരാണ് സംസ്ഥാന മ്യൂസിയം, പുരാവസ്തു-പുരാരേഖാ വകുപ്പുകൾ. 17 മ്യൂസിയങ്ങളും 192 സംരക്ഷിത സ്മാരകങ്ങളുമായി തലയെടുപ്പോടെ നിൽക്കുന്ന ഈ വകുപ്പുകൾ, ഒൻപത് വർഷക്കാലം കേരളത്തിന്റെ മ്യൂസിയം സങ്കൽപ്പങ്ങൾക്ക് പുതിയ ദിശാബോധം നൽകി.
 

ആധുനിക മ്യൂസിയം കാഴ്ചപ്പാടുകൾക്കനുസരിച്ച്, ഓരോ മ്യൂസിയവും ഓരോ കഥ പറയുന്ന അനുഭവമാക്കി മാറ്റുന്ന 'തീമാറ്റിക് മ്യൂസിയം' എന്ന ആശയം സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കി. ദേശീയ തലത്തിൽ ശ്രദ്ധേയമായ തിരുവനന്തപുരത്തെ നാച്വറൽ ഹിസ്റ്ററി മ്യൂസിയവും കണ്ണൂരിലെ പയ്യാമ്പലത്ത് കൈത്തറിയുടെ കഥ പറയുന്ന കൈത്തറി മ്യൂസിയവും വയനാട് ജില്ലയിലെ കുങ്കിച്ചിറയിൽ ഗോത്രവർഗ സംസ്‌കാരം ആലേഖനം ചെയ്യുന്ന കുങ്കിച്ചിറ പൈതൃക മ്യൂസിയവും നാടിന് സമർപ്പിച്ചു. 2016 മുതൽ 2025 വരെ വൈവിധ്യമാർന്ന വിഷയങ്ങളിൽ 25 പുതിയ മ്യൂസിയങ്ങൾക്ക് രൂപം നൽകാനും ഇരുപതോളം മ്യൂസിയം പദ്ധതികൾ പുരോഗമിപ്പിക്കാനും സാധിച്ചത് ഈ രംഗത്തെ വലിയ മുന്നേറ്റമാണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ മ്യൂസിയങ്ങളെയും സ്മാരകങ്ങളെയും കൂടുതൽ ജനകീയമാക്കാനുള്ള പദ്ധതികളും വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുകയാണ്. സംസ്ഥാനത്ത് മ്യൂസിയം പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന നോഡൽ ഏജൻസിയായ കേരളം മ്യൂസിയം (IMCK) ഇത്തരത്തിൽ രാജ്യത്ത് തന്നെ ഒരെയൊരു മാതൃകയാണ്. നിസ്സംശയം പറയാം, കേരളം ഇന്ന് രാജ്യത്തെ മ്യൂസിയങ്ങളുടെ ഹബ്ബായി മാറുകയാണ്.
 

ഈ കാലയളവിലെ പ്രധാനപ്പെട്ട നേട്ടങ്ങളിൽ ഒന്നാണ് രാജാ രവിവർമ്മ ആർട്ട് ഗ്യാലറിയും അനുബന്ധ ആമുഖ ഗ്യാലറിയും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. എ.കെ.ജിയുടെ സ്മരണാർത്ഥം പെരളശ്ശേരിയിൽ നിർമ്മിച്ച എ.കെ.ജി. സ്മൃതി മ്യൂസിയം ഉദ്ഘാടനത്തിന് സജ്ജമായി. കല്യാശ്ശേരി ചന്തപ്പുരയിൽ തെയ്യം മ്യൂസിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു, കോഴിക്കോട് ആർട്ട് ഗ്യാലറി കൃഷ്ണമേനോൻ മ്യൂസിയത്തിന്റെ കെട്ടിടം പുരാവസ്തു വകുപ്പ് മുഖേന പുനരുദ്ധാരണ പ്രവൃത്തികൾ നിർവഹിച്ച് പൂർത്തീകരിച്ചു. തിരുവനന്തപുരം നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ സന്ദർശകരുടെ വിജ്ഞാനത്തിനും ആസ്വാദനത്തിനുമായി ആധുനിക സാങ്കേതിക മികവിൽ ഗൈഡഡ് ടൂർ നടപ്പിലാക്കാനുള്ള പ്രവൃത്തികൾക്ക് തുടക്കമായി.
 

മ്യൂസിയങ്ങളെ അവലോകനം ചെയ്യാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനും മ്യൂസിയം കമ്മീഷൻ പ്രവർത്തനമാരംഭിച്ചു. മ്യൂസിയം നയം ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് കമ്മീഷന്റെ പ്രധാന ലക്ഷ്യം. പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ ഏഴ് പുതിയ മ്യൂസിയങ്ങൾ സ്ഥാപിച്ചു. ഗാന്ധി സ്മൃതി മ്യൂസിയം, ഇടുക്കി പൈതൃക മ്യൂസിയം, സംഗീതപാരമ്പര്യത്തെ മുൻനിർത്തി സജ്ജീകരിച്ച പാലക്കാട് പൈതൃക മ്യൂസിയം,എറണാകുളം പൈതൃക മ്യൂസിയം തുടങ്ങിയവ ഗവേഷണ വിദ്യാർത്ഥികളെ ആകർഷിക്കുന്നതാണ്.
 

കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം സമഗ്ര പുനസജ്ജീകരണം, പത്മനാഭപുരം കൊട്ടാരം മ്യൂസിയം സമഗ്ര പുനസജ്ജീകരണം എന്നിവ അവയിൽ പ്രധാനപ്പെട്ടവയാണ്. മലപ്പുറം വന്നേരിയിൽ പെരുമ്പടപ്പ് സ്വരൂപത്തിന്റേതായി അവശേഷിക്കുന്ന വലിയ കിണറിന്റെ ശാസ്ത്രീയ സംരക്ഷണ പ്രവർത്തി ഈ സർക്കാർ പൂർത്തിയാക്കി. സംരക്ഷിത സ്മാരകങ്ങളായ തിരൂരങ്ങാടിയിലെ പഴയ ഹജൂർകച്ചേരി മന്ദിരം, ചരിത്രപ്രസിദ്ധമായ ആറ്റിങ്ങൽ കൊട്ടാരം, നിയമസഭാ സുവർണ ജൂബിലി മ്യൂസിയം, കടവുംഭാഗം സിനഗോഗ്, അറയ്ക്കൽകെട്ട്, പത്മനാഭപുരം കൊട്ടാരത്തിലെ മ്യൂസിയം കെട്ടിടം, ഹിൽപാലസ് സമുച്ചയത്തിലെ പത്തുമുറി, വിളമ്പുപുര, ചെറിയ ഊട്ടുപുര, തൃശൂർ എരട്ടച്ചിറ കോവിലകം, വടകര കുഞ്ഞാലി മരയ്ക്കാർ സ്മാരകം, ആലുവ യു.സി കോളജിലെ കച്ചേരി മാളിക, തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസ്, തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം, പുനലൂർ തൂക്കുപാലം, നെടുമ്പ്രയൂർതളി ക്ഷേത്രം, കോട്ടയം ജില്ലയിലെ പുണ്ഡരീകപുരം ക്ഷേത്രം, തൃക്കൊടിത്താനം ക്ഷേത്രം, കൊല്ലം ജില്ലയിലെ ഇളയിടത്ത് വലിയ കോയിക്കൽ കൊട്ടാരം, എറണാകുളം ജില്ലയിലെ വരാപ്പുഴ സെന്റ് ജോർജ് ചർച്ച്, ഹിൽപ്പാലസ് സമുച്ചയത്തിലെ നാലുകെട്ട് എന്നിവയുടെ സംരക്ഷണ പ്രവൃത്തികൾ പൂർത്തിയാക്കി.
 

ശ്രീകണ്ഠാപുരം, ചെമ്പന്തൊട്ടിയിലെ ബിഷപ്പ് വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയം സജ്ജീകരണം, പത്മനാഭപുരം കൊട്ടാര സമുച്ചയത്തിലെ ഹോമപ്പുര,ഹിൽപ്പാലസ് കൊട്ടാര സമുച്ചയത്തിലെ നേത്യാരമ്മ ബംഗ്ലാവ്, തിരുന്നാവായയിലെ മാമാങ്ക സ്മാരകങ്ങൾ, കോഴിക്കോട് കോർപ്പറേഷന്റെ പൈതൃക മന്ദിരം, തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു ചുറ്റുമുള്ള കോട്ടമതിലുകൾ എന്നിവയുടെ സംരക്ഷണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. വയനാട് ജില്ലയിലെ കുഞ്ഞോം പ്രദേശത്തെ സമഗ്ര പുരാവസ്തു സർവേയും പുരോഗമിക്കുന്നു. ചരിത്ര ശേഷിപ്പുകളെ സംരക്ഷിക്കുകയും വരുംതലമുറയ്ക്ക് വിജ്ഞാനത്തിന്റെയും പ്രചോദനത്തിന്റെയും ഉറവിടമായി നിലനിർത്തുകയും ചെയ്യുക എന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യമാണ്.

അനുബന്ധ ലേഖനങ്ങൾ

സ്വയംപര്യാപ്തതയിലേക്ക്, കേരളത്തിന്റെ ഹരിത വിപ്ലവം
കാർഷിക മേഖലയിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്കാണ് കേരളത്തിൻ്റെ കുതിപ്പ്. 'ഞങ്ങളും കൃഷിയിലേക്ക്', 'നവോത്ഥാൻ', 'കൃഷി സമൃദ്ധി' തുടങ്ങിയ പദ്ധതികൾക്കൊപ്പം, 'ഓണത്തിന് ഒരു മുറം പച്ചക്കറി' എന്ന സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞം ഓരോ വർഷവും കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ
ഗ്രാമീണ തൊഴിലും സാമൂഹിക ഉത്തരവാദിത്തവും; ഒരു കേരള മാതൃക
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ 8 വർഷമായി ഇന്ത്യയ്ക്ക് മാതൃകയായി മുന്നേറുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 27.67 കോടിയിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച സർക്കാർ ഗ്രാമീണമേഖലയിലെ ജനങ്ങൾക്ക് തൊഴിലുറപ്പിലൂടെ ആശ്വാസമേകിയും പട്ടികവർഗ കുടുംബങ്ങളുടെ തൊഴിൽദിനങ്ങളിൽ ദേശീയ ശരാശരിയെക്കാൾ ഉയരെയെത്തിയും, സോഷ്യൽ ഓഡിറ്റിങ്ങിൽ രാജ്യത്ത് ഒന്നാമതെത്തിയും ദരിദ്രരുടെ ഉപജീവനവുമായി ബന്ധപ്പെട്ട വിഭവാടിത്തറ ശക്തിപ്പെടുത്തുകയാണ്.
കൂടുതൽ വിവരങ്ങൾ
പിന്നാക്ക വികസനത്തിന് കരുതല്‍
കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിപുലമായ പദ്ധതികൾക്ക് കരുത്ത് പകരുന്നത് വകുപ്പിന് കീഴിലുള്ള നാല് കോർപറേഷനുകളാണ്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ആയിരക്കണക്കിന് ഗുണഭോക്താക്കൾക്കാണ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ സാധ്യമായത്.
കൂടുതൽ വിവരങ്ങൾ
സമൃദ്ധിയോടെ കാര്‍ഷിക കേരളം
നെൽക്കൃഷി രണ്ടരലക്ഷം ഹെക്ടറിലേക്കും പച്ചക്കറിക്കൃഷിയുടെ വിസ്തൃതി 1.20 ലക്ഷം ഹെക്ടറിലേക്കും വ്യാപിപ്പിച്ച് വിപ്ലവാത്മക കാർഷിക മുന്നേറ്റത്തിനാണ് ഈ സർക്കാർ നേതൃത്വം നൽകിയത്. എക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ പ്രാഥമിക പഠനത്തിൽ കർഷകരുടെ വരുമാനം 50% വർദ്ധിപ്പിക്കും എന്ന വാഗ്ദാനം പാലിക്കപ്പെട്ടു.
കൂടുതൽ വിവരങ്ങൾ
ആരോഗ്യരം​ഗം പുരോഗതിയുടെ പാതയിൽ
ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും, നൂതന ചികിത്സാരീതികൾ ആരംഭിക്കുന്നതിലും, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും വലിയ മുന്നേറ്റമാണ് സർക്കാർ സാധ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മുതൽ സംസ്ഥാനത്തെ ഓരോ ആരോഗ്യ സ്ഥാപനത്തിലും മാറ്റം പ്രകടമാണ്.
കൂടുതൽ വിവരങ്ങൾ
അടിമുടി മാറി ടൂറിസം
കോവിഡിനു ശേഷം സഞ്ചാരികളുടെ വരവിൽ സർവകാല റെക്കോഡ് സൃഷ്ടിച്ച്, വരുമാനത്തിലും വൈവിധ്യവത്കരണത്തിലും ടൂറിസം മേഖല വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 2024-ലെ കണക്കനുസരിച്ച് 2,22,46,989 ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തിയത്.
കൂടുതൽ വിവരങ്ങൾ
തീരങ്ങളില്‍ ക്ഷേമവും വികസനവും
കേരളത്തിന്റെ തീരദേശ ജനതയുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകിക്കൊണ്ട്, മത്സ്യത്തൊഴിലാളി വിഭാഗത്തെ സംരക്ഷിക്കുന്നതിലും സാമൂഹിക പരിരക്ഷ ഉറപ്പാക്കുന്നതിലും സർക്കാർ മാതൃകാപരമായ മുന്നേറ്റമാണ് നടത്തിയത്. ഈ സർക്കാർ നടപ്പാക്കിയ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് 2450 കോടി രൂപയുടെ 'പുനർഗേഹം' പദ്ധതി.
കൂടുതൽ വിവരങ്ങൾ
പവര്‍ഫുള്‍ കേരളം
പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും പൂർണമായും ഒഴിവായ ഭരണമികവിൽ സംസ്ഥാനത്തെ വൈദ്യുതി മേഖല. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ നേടിയത് 1419.55 മെഗാവാട്ടിന്റെ വർധനവാണ്.
കൂടുതൽ വിവരങ്ങൾ
ഉന്നതവിദ്യാഭ്യാസത്തിനായി 20.62 കോടി രൂപയുടെ സ്കോളർഷിപ്പ്
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങളും പിന്തുണയുമായി പഠന, ഗവേഷണ മേഖലകളിൽ സർക്കാർ ഉറപ്പാക്കുന്നത്. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള പിന്തുണയും, ഗവേഷണ മികവിനുള്ള പ്രോത്സാഹനവും ഉറപ്പാക്കുന്ന നിരവധി പദ്ധതികളാണ് നിലവിൽ വന്നിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾ