തീരങ്ങളില്‍ ക്ഷേമവും വികസനവും

കേരളത്തിന്റെ തീരദേശ ജനതയുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകിക്കൊണ്ട്, മത്സ്യത്തൊഴിലാളി വിഭാഗത്തെ സംരക്ഷിക്കുന്നതിലും സാമൂഹിക പരിരക്ഷ ഉറപ്പാക്കുന്നതിലും സർക്കാർ മാതൃകാപരമായ മുന്നേറ്റമാണ് നടത്തിയത്. ഈ സർക്കാർ നടപ്പാക്കിയ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് 2450 കോടി രൂപയുടെ 'പുനർഗേഹം' പദ്ധതി. വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ അധിവസിക്കുന്നവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയിലൂടെ 2878 കുടുംബങ്ങൾക്ക് പുനരധിവാസം പൂർത്തീകരിക്കാനും 5361 പേർക് പുനരധിവാസം ഉറപ്പാക്കാനും കഴിഞ്ഞിട്ടുണ്ട്. പുനർഗേഹം പദ്ധതി പ്രകാരം സംസ്ഥാനത്തെ മൂന്ന് ജില്ലകളിലായി മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി 390 ഫ്‌ളാറ്റുകൾ നിർമ്മിച്ചു നൽകി.1136 ഫ്‌ളാറ്റുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.കൂടാതെ, 3561 ഭവനങ്ങൾക്ക് വകുപ്പ് വഴിയും 13043 ഭവനങ്ങൾക്ക് ലൈഫ് മിഷൻ വഴിയും ധനസഹായം നൽകി സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചു.
 

മത്സ്യമേഖലയുടെ ആഭ്യന്തര ഉൽപാദന വളർച്ചാ നിരക്ക് വർദ്ധിപ്പിക്കാനും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കാനുമായി കഴിഞ്ഞ ഒൻപത് വർഷത്തിനിടെ 3935.41 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി, ഇതിൽ 3494.22 കോടി രൂപ മത്സ്യമേഖലയിൽ ചെലവഴിച്ചു എന്നത് സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നു. കിഫ്ബി, ഓഖി പാക്കേജ്, ലൈഫ് മിഷൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജലസേചന വകുപ്പ്, ആർ.കെ.ഐ., തൊഴിൽ വകുപ്പ് എന്നിവയെല്ലാം സംയുക്തമായി തീരസംരക്ഷണമടക്കമുള്ള മത്സ്യമേഖലയിലെ വികസനത്തിനായി 12,000 കോടിയിലധികം രൂപയാണ് ചെലവഴിച്ചു വരുന്നത്.
 

കാലാവസ്ഥാ മുന്നറിയിപ്പുകൾ, കോവിഡ് തുടങ്ങിയ പ്രതിസന്ധികളാൽ തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് കഴിഞ്ഞ വർഷങ്ങളിലായി ആകെ 180 കോടി രൂപയുടെ ധനസഹായം നൽകി. ഗുരുതര രോഗങ്ങൾ ബാധിച്ചവർക്ക് അഞ്ച് വർഷത്തേക്ക് തുടർചികിത്സാ ധനസഹായം നൽകുന്ന 'സാന്ത്വനതീരം' പദ്ധതി നടപ്പാക്കി. തീരദേശ ജനങ്ങളുമായി നേരിട്ട് സംവദിക്കാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരം കാണാനുമായി എല്ലാ തീരദേശ നിയോജക മണ്ഡലങ്ങളിലുമായി 47 കേന്ദ്രങ്ങളിൽ 'തീരസദസ്സ്' സംഘടിപ്പിച്ചു.
 

മത്സ്യത്തൊഴിലാളി മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. 57 തീരദേശ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 66.35 കോടി രൂപ കിഫ്ബിയിൽ ഉൾപ്പെടുത്തി അനുവദിച്ചു. 'വിദ്യാതീരം' പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മെഡിക്കൽ, സിവിൽ സർവീസ്, ബാങ്ക് ടെസ്റ്റ് പരീക്ഷാ പരിശീലനം നൽകി വരുന്നു. ഈ പദ്ധതിയിലൂടെ തീരമേഖലയിൽ നിന്ന് 97 ഡോക്ടർമാരെ സൃഷ്ടിക്കാൻ സാധിച്ചു എന്നത് വലിയ നേട്ടമാണ്. പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നവർക്ക് സാമ്പത്തികാനുകൂല്യങ്ങൾ നൽകുകയും, മാതാപിതാക്കൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് പൂർണ്ണമായും സർക്കാർ ഏറ്റെടുത്തു.
 

51 മത്സ്യമാർക്കറ്റുകൾ നവീകരിക്കുന്നതിന് കിഫ്ബിയിൽ നിന്നും 142 കോടി രൂപ നീക്കിവച്ചു. പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പാടാക്കി. പ്രീമിയം തുകയുടെ 90% സർക്കാർ സഹായമാണ്. മത്സ്യബന്ധന ഹാർബറുകളുടെ നടത്തിപ്പിനും പരിപാലനത്തിനുമായി സംസ്ഥാനത്തെ പ്രധാന ഹാർബറുകളിൽ ഹാർബർ മാനേജ്മെന്റ് സൊസൈറ്റികൾ രൂപീകരിച്ചു. മണ്ണെണ്ണയുടെ ലഭ്യതക്കുറവും വിലവർധനയും പരിഗണിച്ച് കൂടുതൽ സുലഭവും ആദായകരവുമായ പെട്രോൾ, ഡീസൽ, എൽപിജി ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള എൻജിനുകളിലേക്ക് മാറുന്നതിന് സർക്കാർ ധനസഹായം നൽകുന്ന പദ്ധതി ആവിഷ്‌കരിച്ചു.
 

കടൽമത്സ്യ പ്രജനനത്തിന് സഹായകരമാകുന്ന കൃത്രിമ ആവാസ കേന്ദ്രങ്ങൾ അഥവാ കൃത്രിമപ്പാര് മൊഡ്യൂൾ ഉപയോഗിച്ച് ഉൾക്കടലിൽ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കിയത് മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ സഹായിക്കും. തിരുവനന്തപുരം ജില്ലയിലെ 42 മത്സ്യഗ്രാമങ്ങളിൽ ഈ നിക്ഷേപം പൂർത്തിയായി. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ മത്സ്യബന്ധന തുറമുഖം പൊഴിയൂരിൽ യാഥാർത്ഥ്യമാകുന്നു. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിത നിലവാരം ഉയർത്താനും അവരുടെ സാമ്പത്തികവും സാമൂഹികവുമായ ഭദ്രത ഉറപ്പാക്കാനും മികച്ച ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നത്. ക്ഷേമവും വികസനവും ഒരുമിപ്പിച്ച്, തീരദേശ കേരളത്തിന് ഒരു പുതിയ പ്രതീക്ഷയാണ് സർക്കാർ നൽകിയിരിക്കുന്നത്.

അനുബന്ധ ലേഖനങ്ങൾ

സഹകരണത്തിന്റെ കരുത്ത്‌
സഹകരണമേഖലയുടെ കരുത്ത് ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ പ്രവർത്തനങ്ങളാണ് ഈ സർക്കാർ നടത്തി വരുന്നത്. പതിനൊന്നാമത് ഏഷ്യാ പസഫിക് സഹകരണ മന്ത്രിമാരുടെ ഉച്ചകോടിയിൽ കേരളം ഇന്ത്യൻ സഹകരണപ്രസ്ഥാനത്തിന്റെ പതാകവാഹകരായി.
കൂടുതൽ വിവരങ്ങൾ
സൈബര്‍ പവറില്‍ കേരള പൊലീസ്‌
കുറ്റാന്വേഷണ മികവിൽ ദേശീയതലത്തിൽ മുൻനിരയിലുള്ള കേരള പോലീസ് സൈബർ കുറ്റകൃത്യങ്ങൾ പിടികൂടുന്നതിലും സൈബർ തട്ടിപ്പുകൾക്കെതിരായ ബോധവൽക്കരണത്തിലും നടത്തുന്നത് മാതൃകാപരമായ മുന്നേറ്റം.   ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളികളെ നേരിടാൻ ആധുനിക സാങ്കേതിക വിദ്യയും വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് പോലീസ് സേനയെ സജ്ജമാക്കിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
വ്യവസായ ഹബ്ബായി കേരളം
സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടികളും പരിഷ്‌കാരങ്ങളും നടപ്പാക്കുന്നതിൽ മികച്ച നേട്ടങ്ങളുമായി സർക്കാർ. രാജ്യത്തെ ഏറ്റവും വികസിതമായ വ്യവസായങ്ങളുടെ ഹബ്ബാക്കി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വ്യവസായ നയം പുതുക്കിയത്.
കൂടുതൽ വിവരങ്ങൾ
സാങ്കേതിക മികവില്‍ ജനസൗഹൃദ പൊലീസ്‌
കേരള പോലീസ് ജനങ്ങളുമായി കൂടുതൽ അടുക്കുകയും സാങ്കേതിക മുന്നേറ്റങ്ങളിലൂടെ കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും പുതിയ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത കാലഘട്ടമാണിത്. ഇന്ത്യൻ പോലീസ് ഫെഡറേഷന്റെ 2021 ലെ സർവെ പ്രകാരം അഴിമതിരഹിത പോലീസ് വിഭാഗത്തിൽ കേരളാ പോലീസ് ഒന്നാംസ്ഥാനത്താണ്.
കൂടുതൽ വിവരങ്ങൾ
ഇ-മൊബിലിറ്റിക്ക് ഊർജ്ജം പകർന്ന് വൈദ്യുത വകുപ്പ്
കേരളത്തിന്റെ ഗതാഗതമേഖലയെ ഹരിതാഭമാക്കാൻ ലക്ഷ്യമിട്ട്, ഇലക്ട്രിക് വാഹനങ്ങൾക്ക് (EVs) ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ വലിയ മുന്നേറ്റങ്ങൾ നടത്തി സംസ്ഥാന വൈദ്യുതി വകുപ്പ്. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ കാഴ്ചപ്പാടിന് അനുസൃതമായി, സംസ്ഥാനത്തുടനീളം അത്യാധുനിക ചാർജിംഗ് സ്റ്റേഷനുകളാണ് സ്ഥാപിച്ചുവരുന്നത്.
കൂടുതൽ വിവരങ്ങൾ
അടിമുടി മാറി ടൂറിസം
കോവിഡിനു ശേഷം സഞ്ചാരികളുടെ വരവിൽ സർവകാല റെക്കോഡ് സൃഷ്ടിച്ച്, വരുമാനത്തിലും വൈവിധ്യവത്കരണത്തിലും ടൂറിസം മേഖല വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 2024-ലെ കണക്കനുസരിച്ച് 2,22,46,989 ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തിയത്.
കൂടുതൽ വിവരങ്ങൾ
മൃഗസംരക്ഷണത്തിന് സാങ്കേതിക പിന്തുണ
മൃഗസംരക്ഷണം, ക്ഷീരവികസന മേഖലകളെ പ്രതിസന്ധികളിൽനിന്ന് കൈപിടിച്ചുയർത്തുന്ന പ്രവർത്തനങ്ങളാണ് കേരള സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. പരമ്പരാഗത കന്നുകാലി പരിചരണരീതികളെയും ക്ഷീരമേഖലയിലെ സംരംഭങ്ങളെയും സാങ്കേതിക വൈദഗ്ധ്യത്തിലേക്ക് എത്തിക്കുക എന്ന ദൗത്യം വിജയത്തിലെത്തിക്കാൻ കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ സർക്കാരിന് സാധിച്ചു.
കൂടുതൽ വിവരങ്ങൾ
രജിസ്‌ട്രേഷന്‍ വകുപ്പിന് ഡിജിറ്റല്‍ മുഖം
പതിറ്റാണ്ടുകളുടെ പഴക്കമുള്ള രജിസ്‌ട്രേഷൻ വകുപ്പും സേവനങ്ങളിൽ ഡിജിറ്റൽ മുഖത്തിലേക്ക്. സംസ്ഥാനത്ത് വിഭവസമാഹരണത്തിൽ രണ്ടാം സ്ഥാനത്തുള്ള രജിസ്‌ട്രേഷൻ വകുപ്പ് 2016 മുതലാണ് സാങ്കേതികമാറ്റത്തിന് തുടക്കമിടുന്നത്.
കൂടുതൽ വിവരങ്ങൾ
യാത്രാവസന്തമായി KSRTC ബഡ്ജറ്റ് ടൂറിസം
കേരളത്തിന്റെ പൊതുഗതാഗത മേഖലയിൽ വൈവിധ്യമാർന്ന സേവനാനുഭവം ഒരുക്കി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ (ബി.ടി.സി) വിനോദസഞ്ചാരരംഗത്ത് നടത്തുന്നത് മികച്ച മുന്നേറ്റം. വരുമാനം വർദ്ധിപ്പിക്കുന്നതിലും പുതിയ യാത്രാനുഭവങ്ങൾ ഒരുക്കുന്നതിലും ബി.ടി.സി ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ