പൊതുഗതാഗത വിപ്ലവമാകാന്‍ സ്വിഫ്റ്റ്

കേരളത്തിന്റെ ഗതാഗത മേഖലയിൽ നിർണ്ണായക മുന്നേറ്റത്തിന് തുടക്കമിട്ട് ഈ സർക്കാർ അവതരിപ്പിച്ച സംവിധാനമാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്. 2021 നവംബർ ഒമ്പതിന് കമ്പനിയായി രജിസ്റ്റർ ചെയ്ത ഈ സംരംഭം, ചുരുങ്ങിയ കാലം കൊണ്ടുതന്നെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു. കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ 444 ബസ്സുകൾ ആണ് സ്വിഫ്റ്റിൽ സർവീസ് നടത്തുന്നത്.
 

ദീർഘദൂര സർവീസുകൾ കാര്യക്ഷമമായി നടത്തുന്നതിന്, കെ.എസ്.ആർ.ടി.സി.ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം, സാങ്കേതിക, മാനേജീരിയൽ, പ്രവർത്തന പിന്തുണ എന്നിവ നൽകുന്നതിനും, KIIFB ധനസഹായം നൽകുന്ന പുതിയ ബസുകൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനും, സംസ്ഥാന പ്ലാൻ സ്‌കീമുകൾക്ക് കീഴിലുള്ള ബസുകൾ, സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ മറ്റ് സ്‌കീമുകൾക്ക് കീഴിൽ ലഭിച്ച ബസുകൾ, സ്‌പോൺസർഷിപ്പിന് കീഴിൽലഭിച്ച ബസുകൾ തുടങ്ങീ വിവിധ പദ്ധതികൾ നടപ്പാക്കുക ലക്ഷ്യമിട്ട് ആണ് KSRTC-SWIFTന്റെ രൂപീകരണം.
 

പ്ലാൻ ഫണ്ട് ഉപയോഗിച്ച് 8 പ്രീമിയം മൾട്ടി ആക്‌സിൽ എ.സി. സ്ലീപ്പർ, 20 സെമീ പ്രീമിയം എ.സി. സീറ്റർ, 88 നോൺ എ.സി. എയർ സസ്‌പെൻഷൻ ബസുകളും, കിഫ്ബി ഒന്നാംഘട്ട ധനസഹായമായ 359 കോടി രൂപയിൽ നിന്ന് 46.22 കോടി രൂപക്ക് 50 ഇലക്ട്രിക് ബസ്സുകളും, 2022-23-ൽ സർക്കാർ പദ്ധതി വിഹിതമായ 50 കോടി രൂപ ഉപയോഗിച്ച് വാങ്ങിയ 131 കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ദീർഘദൂര സർവീസുകളും, ഇതിന് പുറമേ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം നഗരത്തിൽ സർവീസുകൾ നടത്താൻ 113 എണ്ണം 9 മീറ്റർ നോൺ എ.സി ഇലക്ട്രിക് ബസ്സുകളും വാങ്ങി. കൂടാതെ, കെഎസ്ആർടിസി-സ്വിഫ്റ്റിൻ്റെ തനത് ഫണ്ട് ഉപയോഗിച്ച് ദീർഘദൂര സർവീസുകൾക്കായി ഒരു എ/സി സ്ലീപ്പർ കം സീറ്റർ ബസും, ഒരു നോൺ-എ/സി സ്ലീപ്പർ കം സീറ്റർ ബസുകളും വാങ്ങുകയുണ്ടായി.
 

2023-24 വർഷത്തേക്കുള്ള പ്ലാൻ ഫണ്ട് വിഹിതം ഉപയോഗിച്ച് 20 സൂപ്പർഫാസ്റ്റ് ഡീസൽ BSVI ബസുകൾവാങ്ങി 2024 ജനുവരി 11 മുതൽ സർവീസും ആരംഭിച്ചു. സ്മാർട്ട് സിറ്റി ഫണ്ട് ഉപയോഗിച്ച് 2 (രണ്ട്) ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകൾ വാങ്ങുകയും തിരുവനന്തപുരം നഗരത്തിൽ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സംരംഭത്തിന് കീഴിൽ ഈ ബസുകൾ സർവീസ് നടത്തിവരുന്നു. നഗരത്തിലെ കാഴ്ചകൾ ആസ്വദിക്കാനുള്ള ഈ സൗകര്യം വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ പ്രിയങ്കരമായി. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം നഗരത്തിൽ സർവീസുകൾ നടത്താൻ 113 എണ്ണം 9 മീറ്റർ നോൺ എ.സി ഇലക്ട്രിക് ബസുകൾ വാങ്ങുകയും 2023 ആഗസ്റ്റ് 26 മുതൽ സർവീസ് നടത്തുകയും ചെയ്യുന്നു. കെഎസ്ആർടിസി-സ്വിഫ്റ്റിൻ്റെ ഫണ്ട് ഉപയോഗിച്ച് ദീർഘദൂര സർവീസുകൾക്കായി 13 എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസുകൾ വാങ്ങി. ഈ ബസുകളുടെ സർവീസുകൾ 2024 ഒക്ടോബർ മാസം മുതൽ ആരംഭിച്ചിട്ടുണ്ട്. നിലവിൽ 165 ഇലക്ട്രിക്ക് ബസ്സുകളടക്കം 444 ബസ്സുകൾ സ്വിഫ്റ്റിൽ സർവീസ് നടത്തി വരുന്നു.
 

സ്വിഫ്റ്റ് സർവീസുകളുടെ വളർച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വഴിയൊരുക്കി. ബസുകൾ സർവീസ് നടത്താൻ ദിവസവേതന അടിസ്ഥാനത്തിൽ 1789 താത്കാലിക ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഇതിന് പുറമേ 10 എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസുകൾ വാങ്ങാനുള്ള നടപടിക്രമങ്ങളിലാണ് വകുപ്പ്. കെഎസ്ആർടിസി സ്വിഫ്റ്റ്, പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗ്ഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനോടൊപ്പം യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും സംസ്ഥാനത്തിന്റെ പൊതുഗതാഗത മേഖലയ്ക്ക് ഒരു മുതൽക്കൂട്ടാണ്.

അനുബന്ധ ലേഖനങ്ങൾ

വിദേശ റിക്രൂട്ട്‌മെന്റില്‍ തിളക്കത്തോടെ നോര്‍ക്ക
കേരള പ്രവാസികാര്യ വകുപ്പിന്റെ ഫീൽഡ് ഏജൻസിയായ നോർക്ക റൂട്ട്‌സിലൂടെ ഈ സർക്കാരിൻ്റെ കാലത്ത് സാധ്യമായത് 3834 റിക്രൂട്ട്‌മെന്റുകൾ. നിയമപരമായ പ്രവാസം ഒരുക്കുന്നത് മുതൽ ലോക പ്രവാസി മലയാളികളെ ഒരുമിപ്പിക്കുകയും, തിരിച്ചെത്തിയവർക്കായി പുനരധിവാസം ഒരുക്കുന്നതുമടക്കം വിപുലമായ പ്രവർത്തനങ്ങൾക്കാണ് നോർക്ക നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾ
തൊഴില്‍ സംരക്ഷണത്തില്‍ മാതൃക
കേരളം തൊഴിൽസംരക്ഷണത്തിലും തൊഴിലാളി അവകാശസംരക്ഷണത്തിലും രാജ്യത്തിന് മാതൃകയാണ്. തൊഴിലവസരങ്ങൾ വർധിപ്പിച്ചും തൊഴിലാളി സംരക്ഷണം ഉറപ്പാക്കിയുമുള്ള നയങ്ങൾ സംസ്ഥാനത്തെ ഉന്നതതൊഴിൽ സംസ്‌കാരമുള്ള സംസ്ഥാനമായി മാറ്റിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
പുത്തൻ വിപണികളിൽ കയർമേഖല
കേരളത്തിന്റെ പാരമ്പര്യ വ്യവസായമായ കയർ മേഖല, ഉത്പാദനം വർധിപ്പിച്ചും ആധുനികവത്കരണം സാധ്യമാക്കിയും ഉത്പന്നവൈവിധ്യത്തിലൂടെ ആഗോള വിപണിയിലേക്ക് കടന്നും, പുതിയ ഉയരങ്ങളിലേക്കാണ്.   കയർ വ്യവസായത്തിന്റെ ഉത്പാദനത്തിൽ ഗണ്യമായ വർധനവാണ് കഴിഞ്ഞ വർഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
8,254 ഹൃദയങ്ങൾക്ക് ജീവൻ സമ്മാനിച്ച് ഹൃദ്യം പദ്ധതി
ജന്മനായുള്ള ഹൃദ്രോഗങ്ങൾ സമയബന്ധിതമായി ചികിത്സിക്കാനും കുരുന്നുകൾക്ക് പുതുജീവൻ നൽകാനും ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന 'ഹൃദ്യം' പദ്ധതി കേരള സർക്കാരിന്റെ ഏറ്റവും തിളക്കമാർന്ന വിജയഗാഥകളിൽ ഒന്നായി മാറുന്നു. സങ്കീർണ്ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സ ഒരുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ 8,254 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി.
കൂടുതൽ വിവരങ്ങൾ
ഭൂവിവര സംവിധാനത്തിൽ വിപ്ലവം
കേരളത്തിന്റെ റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങൾ സമന്വയിപ്പിച്ച് സർക്കാർ ജനങ്ങൾക്ക് നൽകിയ മികച്ച സേവനമാണ് 'എന്റെ ഭൂമി' ഇന്റഗ്രേറ്റഡ് പോർട്ടൽ. ഭൂരേഖാ പരിപാലനത്തിൽ കേരളം കൈവരിച്ച ഈ അഭൂതപൂർവമായ നേട്ടം രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.
കൂടുതൽ വിവരങ്ങൾ
വികസനത്തിന്റെ മുഖമായി വിഴിഞ്ഞം
ആഗോള സമുദ്രവ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്തു. എല്ലാവിധ നിർമാണപ്രവർത്തനങ്ങളും പൂർത്തിയാക്കി വിഴിഞ്ഞം 2028ൽ തന്നെ പൂർണ സജ്ജമാകാൻ 2024ൽ ഈ സർക്കാർ ഒപ്പുവെച്ച സപ്ലിമെന്ററി കരാറിലൂടെ കഴിയും.
കൂടുതൽ വിവരങ്ങൾ
ഫിഷറീസ് മേഖലയിലെ സ്ത്രീശക്തി
ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ (സാഫ്) മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ശാക്തീകരണത്തിലും സമഗ്ര വികസനത്തിലും കൈവരിച്ച നേട്ടങ്ങൾ ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വിവിധ പദ്ധതികളിലായി 29.98 കോടി രൂപയാണ് സാഫ് ചെലവഴിച്ചത്.
കൂടുതൽ വിവരങ്ങൾ
സാങ്കേതിക മികവില്‍ ജനസൗഹൃദ പൊലീസ്‌
കേരള പോലീസ് ജനങ്ങളുമായി കൂടുതൽ അടുക്കുകയും സാങ്കേതിക മുന്നേറ്റങ്ങളിലൂടെ കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും പുതിയ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത കാലഘട്ടമാണിത്. ഇന്ത്യൻ പോലീസ് ഫെഡറേഷന്റെ 2021 ലെ സർവെ പ്രകാരം അഴിമതിരഹിത പോലീസ് വിഭാഗത്തിൽ കേരളാ പോലീസ് ഒന്നാംസ്ഥാനത്താണ്.
കൂടുതൽ വിവരങ്ങൾ
ഉപഭോക്തൃകാര്യം ഇപ്പോൾ ഡിജിറ്റൽ
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും തർക്കങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിലും ഉപഭോക്തൃകാര്യ വകുപ്പ് വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചും ഉപഭോക്തൃ സൗഹൃദ അന്തരീക്ഷം ഒരുക്കുകയാണ് വകുപ്പ്.
കൂടുതൽ വിവരങ്ങൾ