പൊതുഗതാഗത വിപ്ലവമാകാന്‍ സ്വിഫ്റ്റ്

കേരളത്തിന്റെ ഗതാഗത മേഖലയിൽ നിർണ്ണായക മുന്നേറ്റത്തിന് തുടക്കമിട്ട് ഈ സർക്കാർ അവതരിപ്പിച്ച സംവിധാനമാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്. 2021 നവംബർ ഒമ്പതിന് കമ്പനിയായി രജിസ്റ്റർ ചെയ്ത ഈ സംരംഭം, ചുരുങ്ങിയ കാലം കൊണ്ടുതന്നെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു. കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ 444 ബസ്സുകൾ ആണ് സ്വിഫ്റ്റിൽ സർവീസ് നടത്തുന്നത്.
 

ദീർഘദൂര സർവീസുകൾ കാര്യക്ഷമമായി നടത്തുന്നതിന്, കെ.എസ്.ആർ.ടി.സി.ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം, സാങ്കേതിക, മാനേജീരിയൽ, പ്രവർത്തന പിന്തുണ എന്നിവ നൽകുന്നതിനും, KIIFB ധനസഹായം നൽകുന്ന പുതിയ ബസുകൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനും, സംസ്ഥാന പ്ലാൻ സ്‌കീമുകൾക്ക് കീഴിലുള്ള ബസുകൾ, സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ മറ്റ് സ്‌കീമുകൾക്ക് കീഴിൽ ലഭിച്ച ബസുകൾ, സ്‌പോൺസർഷിപ്പിന് കീഴിൽലഭിച്ച ബസുകൾ തുടങ്ങീ വിവിധ പദ്ധതികൾ നടപ്പാക്കുക ലക്ഷ്യമിട്ട് ആണ് KSRTC-SWIFTന്റെ രൂപീകരണം.
 

പ്ലാൻ ഫണ്ട് ഉപയോഗിച്ച് 8 പ്രീമിയം മൾട്ടി ആക്‌സിൽ എ.സി. സ്ലീപ്പർ, 20 സെമീ പ്രീമിയം എ.സി. സീറ്റർ, 88 നോൺ എ.സി. എയർ സസ്‌പെൻഷൻ ബസുകളും, കിഫ്ബി ഒന്നാംഘട്ട ധനസഹായമായ 359 കോടി രൂപയിൽ നിന്ന് 46.22 കോടി രൂപക്ക് 50 ഇലക്ട്രിക് ബസ്സുകളും, 2022-23-ൽ സർക്കാർ പദ്ധതി വിഹിതമായ 50 കോടി രൂപ ഉപയോഗിച്ച് വാങ്ങിയ 131 കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ദീർഘദൂര സർവീസുകളും, ഇതിന് പുറമേ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം നഗരത്തിൽ സർവീസുകൾ നടത്താൻ 113 എണ്ണം 9 മീറ്റർ നോൺ എ.സി ഇലക്ട്രിക് ബസ്സുകളും വാങ്ങി. കൂടാതെ, കെഎസ്ആർടിസി-സ്വിഫ്റ്റിൻ്റെ തനത് ഫണ്ട് ഉപയോഗിച്ച് ദീർഘദൂര സർവീസുകൾക്കായി ഒരു എ/സി സ്ലീപ്പർ കം സീറ്റർ ബസും, ഒരു നോൺ-എ/സി സ്ലീപ്പർ കം സീറ്റർ ബസുകളും വാങ്ങുകയുണ്ടായി.
 

2023-24 വർഷത്തേക്കുള്ള പ്ലാൻ ഫണ്ട് വിഹിതം ഉപയോഗിച്ച് 20 സൂപ്പർഫാസ്റ്റ് ഡീസൽ BSVI ബസുകൾവാങ്ങി 2024 ജനുവരി 11 മുതൽ സർവീസും ആരംഭിച്ചു. സ്മാർട്ട് സിറ്റി ഫണ്ട് ഉപയോഗിച്ച് 2 (രണ്ട്) ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകൾ വാങ്ങുകയും തിരുവനന്തപുരം നഗരത്തിൽ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സംരംഭത്തിന് കീഴിൽ ഈ ബസുകൾ സർവീസ് നടത്തിവരുന്നു. നഗരത്തിലെ കാഴ്ചകൾ ആസ്വദിക്കാനുള്ള ഈ സൗകര്യം വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ പ്രിയങ്കരമായി. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം നഗരത്തിൽ സർവീസുകൾ നടത്താൻ 113 എണ്ണം 9 മീറ്റർ നോൺ എ.സി ഇലക്ട്രിക് ബസുകൾ വാങ്ങുകയും 2023 ആഗസ്റ്റ് 26 മുതൽ സർവീസ് നടത്തുകയും ചെയ്യുന്നു. കെഎസ്ആർടിസി-സ്വിഫ്റ്റിൻ്റെ ഫണ്ട് ഉപയോഗിച്ച് ദീർഘദൂര സർവീസുകൾക്കായി 13 എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസുകൾ വാങ്ങി. ഈ ബസുകളുടെ സർവീസുകൾ 2024 ഒക്ടോബർ മാസം മുതൽ ആരംഭിച്ചിട്ടുണ്ട്. നിലവിൽ 165 ഇലക്ട്രിക്ക് ബസ്സുകളടക്കം 444 ബസ്സുകൾ സ്വിഫ്റ്റിൽ സർവീസ് നടത്തി വരുന്നു.
 

സ്വിഫ്റ്റ് സർവീസുകളുടെ വളർച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വഴിയൊരുക്കി. ബസുകൾ സർവീസ് നടത്താൻ ദിവസവേതന അടിസ്ഥാനത്തിൽ 1789 താത്കാലിക ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഇതിന് പുറമേ 10 എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസുകൾ വാങ്ങാനുള്ള നടപടിക്രമങ്ങളിലാണ് വകുപ്പ്. കെഎസ്ആർടിസി സ്വിഫ്റ്റ്, പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗ്ഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനോടൊപ്പം യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും സംസ്ഥാനത്തിന്റെ പൊതുഗതാഗത മേഖലയ്ക്ക് ഒരു മുതൽക്കൂട്ടാണ്.

അനുബന്ധ ലേഖനങ്ങൾ

ദേവസ്വം വികസനത്തിനും ആധുനീകരണത്തിനും മികവാര്‍ന്ന ഇടപെടല്‍
2016-17 കാലയളവ് മുതൽ നാളിതുവരെ സംസ്ഥാന സർക്കാർ ദേവസ്വം സ്ഥാപനങ്ങളുടെ ആധുനീകരണത്തിനും വികസനത്തിനും നൽകിയത് 600.70 കോടി രൂപ. ക്ഷേത്രങ്ങളുടെ പുരോഗതിക്കായി സർക്കാർ നടത്തുന്ന കാര്യക്ഷമമായ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന് 144.96 കോടി, കൊച്ചിൻ ദേവസ്വം ബോർഡിന് 26.38 കോടി, മലബാർ ദേവസ്വത്തിന് 250.77 കോടി, കൂടൽമാണിക്യം ദേവസ്വത്തിന് 15 ലക്ഷം രൂപ, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് 17.41 കോടി, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് 3.38 കോടി, ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതിക്ക് 83.95 കോടി, ശബരിമല സാനിട്ടേഷൻ സൊസൈറ്റിക്ക് 20.42 കോടി, ശബരിമല ഇടത്താവളം പദ്ധതികൾക്കായി 116.41 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
കൂടുതൽ വിവരങ്ങൾ
നീതി, സംരക്ഷണം, ശാക്തീകരണം: കേരളം ഭിന്നശേഷി സൗഹൃദം
സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്ക് എല്ലാ മേഖലകളിലും തുല്യ അവസരങ്ങൾ ഉറപ്പാക്കാനും നടത്തിയ പ്രവർത്തനങ്ങൾ മികവാർന്നവയാണ്. കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷിസൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, ബാരിയർ ഫ്രീ കേരള പോലുള്ള പദ്ധതികൾക്ക് സർക്കാർ രൂപം നൽകി.
കൂടുതൽ വിവരങ്ങൾ
ഉപഭോക്തൃകാര്യം ഇപ്പോൾ ഡിജിറ്റൽ
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും തർക്കങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിലും ഉപഭോക്തൃകാര്യ വകുപ്പ് വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചും ഉപഭോക്തൃ സൗഹൃദ അന്തരീക്ഷം ഒരുക്കുകയാണ് വകുപ്പ്.
കൂടുതൽ വിവരങ്ങൾ
കുതിക്കുന്ന സ്റ്റാര്‍ട്ടപ്പ് രംഗം
ഇന്ത്യയിൽ സ്റ്റാർട്ടപ്പ് നയം നടപ്പാക്കിയ ആദ്യ സംസ്ഥാനം എന്ന പദവിയിൽ നിന്ന് മുന്നേറി, കഴിഞ്ഞ 9 വർഷത്തിനിടെ കേരളം ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ വിസ്മയകരമാണ്. സ്റ്റാർട്ടപ്പ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിൽ കേരളം കാണിച്ച പ്രതിബദ്ധത, 2022-ലെ സ്റ്റേറ്റ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 'ബെസ്റ്റ് പെർഫോമർ' പുരസ്‌കാരം നേടുന്നതിലൂടെ അംഗീകരിക്കപ്പെട്ടു.
കൂടുതൽ വിവരങ്ങൾ
അടിസ്ഥാന സൗകര്യത്തിലൂന്നിയ കായിക വളര്‍ച്ച
കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഒരു സമഗ്ര മുന്നേറ്റത്തിനാണ് സർക്കാർ തുടക്കം കുറിച്ചത്. ഈ സർക്കാർ അധികാരത്തിലെത്തി നാളിതുവരെ 3500 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളാണ് കായികരംഗത്ത് നടപ്പാക്കി വരുന്നത്.
കൂടുതൽ വിവരങ്ങൾ
സമ്പൂര്‍ണ ഇ-പേയ്‌മെന്റ് സംവിധാനവുമായി സബ് രജിസ്ട്രാര്‍ ഓഫീസുകള്‍
സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി, സംസ്ഥാനത്തെ മുഴുവൻ സബ് രജിസ്ട്രാർ ഓഫീസുകളെയും സമ്പൂർണ്ണമായി 'ക്യാഷ്‌ലെസ്' സംവിധാനത്തിലേക്ക് മാറ്റി രജിസ്ട്രേഷൻ വകുപ്പ്. സബ് രജിസ്ട്രാർ ഓഫീസുകളിൽ ലഭിക്കുന്ന സേവനങ്ങൾക്കും സർക്കാരിലേക്ക് അടയ്‌ക്കേണ്ട തുകകൾക്കും നേരിട്ട് പണമായി സ്വീകരിച്ച് അടുത്ത പ്രവൃത്തിദിവസം ട്രഷറികളിൽ അടയ്ക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്.
കൂടുതൽ വിവരങ്ങൾ
പവര്‍ഫുള്‍ കേരളം
പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും പൂർണമായും ഒഴിവായ ഭരണമികവിൽ സംസ്ഥാനത്തെ വൈദ്യുതി മേഖല. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ നേടിയത് 1419.55 മെഗാവാട്ടിന്റെ വർധനവാണ്.
കൂടുതൽ വിവരങ്ങൾ
അങ്കണവാടികളിലൂടെ കുരുന്നുകള്‍ക്ക് മികച്ച ഭാവി
വനിതാ ശിശുവികസന വകുപ്പ് കേരളത്തിലെ കുരുന്നുകൾക്കായി അങ്കണവാടികളിൽ നടപ്പാക്കിയത് ദേശീയ ശ്രദ്ധനേടിയ ഇടപെടലുകളാണ്. കുട്ടികളുടെ സമഗ്ര വികാസവും പോഷകാഹാരവും ഉറപ്പാക്കുന്നതിനൊപ്പം ലിംഗസമത്വത്തെക്കുറിച്ചുള്ള അവബോധം ചെറുപ്രായത്തിൽ തന്നെ വളർത്താനും സർക്കാർ പ്രത്യേക ശ്രദ്ധനൽകുന്നു.
കൂടുതൽ വിവരങ്ങൾ
മൃഗസംരക്ഷണത്തിന് സാങ്കേതിക പിന്തുണ
മൃഗസംരക്ഷണം, ക്ഷീരവികസന മേഖലകളെ പ്രതിസന്ധികളിൽനിന്ന് കൈപിടിച്ചുയർത്തുന്ന പ്രവർത്തനങ്ങളാണ് കേരള സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. പരമ്പരാഗത കന്നുകാലി പരിചരണരീതികളെയും ക്ഷീരമേഖലയിലെ സംരംഭങ്ങളെയും സാങ്കേതിക വൈദഗ്ധ്യത്തിലേക്ക് എത്തിക്കുക എന്ന ദൗത്യം വിജയത്തിലെത്തിക്കാൻ കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ സർക്കാരിന് സാധിച്ചു.
കൂടുതൽ വിവരങ്ങൾ