പൊതുഗതാഗത വിപ്ലവമാകാന്‍ സ്വിഫ്റ്റ്

കേരളത്തിന്റെ ഗതാഗത മേഖലയിൽ നിർണ്ണായക മുന്നേറ്റത്തിന് തുടക്കമിട്ട് ഈ സർക്കാർ അവതരിപ്പിച്ച സംവിധാനമാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്. 2021 നവംബർ ഒമ്പതിന് കമ്പനിയായി രജിസ്റ്റർ ചെയ്ത ഈ സംരംഭം, ചുരുങ്ങിയ കാലം കൊണ്ടുതന്നെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു. കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ 444 ബസ്സുകൾ ആണ് സ്വിഫ്റ്റിൽ സർവീസ് നടത്തുന്നത്.
 

ദീർഘദൂര സർവീസുകൾ കാര്യക്ഷമമായി നടത്തുന്നതിന്, കെ.എസ്.ആർ.ടി.സി.ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം, സാങ്കേതിക, മാനേജീരിയൽ, പ്രവർത്തന പിന്തുണ എന്നിവ നൽകുന്നതിനും, KIIFB ധനസഹായം നൽകുന്ന പുതിയ ബസുകൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനും, സംസ്ഥാന പ്ലാൻ സ്‌കീമുകൾക്ക് കീഴിലുള്ള ബസുകൾ, സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ മറ്റ് സ്‌കീമുകൾക്ക് കീഴിൽ ലഭിച്ച ബസുകൾ, സ്‌പോൺസർഷിപ്പിന് കീഴിൽലഭിച്ച ബസുകൾ തുടങ്ങീ വിവിധ പദ്ധതികൾ നടപ്പാക്കുക ലക്ഷ്യമിട്ട് ആണ് KSRTC-SWIFTന്റെ രൂപീകരണം.
 

പ്ലാൻ ഫണ്ട് ഉപയോഗിച്ച് 8 പ്രീമിയം മൾട്ടി ആക്‌സിൽ എ.സി. സ്ലീപ്പർ, 20 സെമീ പ്രീമിയം എ.സി. സീറ്റർ, 88 നോൺ എ.സി. എയർ സസ്‌പെൻഷൻ ബസുകളും, കിഫ്ബി ഒന്നാംഘട്ട ധനസഹായമായ 359 കോടി രൂപയിൽ നിന്ന് 46.22 കോടി രൂപക്ക് 50 ഇലക്ട്രിക് ബസ്സുകളും, 2022-23-ൽ സർക്കാർ പദ്ധതി വിഹിതമായ 50 കോടി രൂപ ഉപയോഗിച്ച് വാങ്ങിയ 131 കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ദീർഘദൂര സർവീസുകളും, ഇതിന് പുറമേ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം നഗരത്തിൽ സർവീസുകൾ നടത്താൻ 113 എണ്ണം 9 മീറ്റർ നോൺ എ.സി ഇലക്ട്രിക് ബസ്സുകളും വാങ്ങി. കൂടാതെ, കെഎസ്ആർടിസി-സ്വിഫ്റ്റിൻ്റെ തനത് ഫണ്ട് ഉപയോഗിച്ച് ദീർഘദൂര സർവീസുകൾക്കായി ഒരു എ/സി സ്ലീപ്പർ കം സീറ്റർ ബസും, ഒരു നോൺ-എ/സി സ്ലീപ്പർ കം സീറ്റർ ബസുകളും വാങ്ങുകയുണ്ടായി.
 

2023-24 വർഷത്തേക്കുള്ള പ്ലാൻ ഫണ്ട് വിഹിതം ഉപയോഗിച്ച് 20 സൂപ്പർഫാസ്റ്റ് ഡീസൽ BSVI ബസുകൾവാങ്ങി 2024 ജനുവരി 11 മുതൽ സർവീസും ആരംഭിച്ചു. സ്മാർട്ട് സിറ്റി ഫണ്ട് ഉപയോഗിച്ച് 2 (രണ്ട്) ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകൾ വാങ്ങുകയും തിരുവനന്തപുരം നഗരത്തിൽ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സംരംഭത്തിന് കീഴിൽ ഈ ബസുകൾ സർവീസ് നടത്തിവരുന്നു. നഗരത്തിലെ കാഴ്ചകൾ ആസ്വദിക്കാനുള്ള ഈ സൗകര്യം വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ പ്രിയങ്കരമായി. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം നഗരത്തിൽ സർവീസുകൾ നടത്താൻ 113 എണ്ണം 9 മീറ്റർ നോൺ എ.സി ഇലക്ട്രിക് ബസുകൾ വാങ്ങുകയും 2023 ആഗസ്റ്റ് 26 മുതൽ സർവീസ് നടത്തുകയും ചെയ്യുന്നു. കെഎസ്ആർടിസി-സ്വിഫ്റ്റിൻ്റെ ഫണ്ട് ഉപയോഗിച്ച് ദീർഘദൂര സർവീസുകൾക്കായി 13 എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസുകൾ വാങ്ങി. ഈ ബസുകളുടെ സർവീസുകൾ 2024 ഒക്ടോബർ മാസം മുതൽ ആരംഭിച്ചിട്ടുണ്ട്. നിലവിൽ 165 ഇലക്ട്രിക്ക് ബസ്സുകളടക്കം 444 ബസ്സുകൾ സ്വിഫ്റ്റിൽ സർവീസ് നടത്തി വരുന്നു.
 

സ്വിഫ്റ്റ് സർവീസുകളുടെ വളർച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വഴിയൊരുക്കി. ബസുകൾ സർവീസ് നടത്താൻ ദിവസവേതന അടിസ്ഥാനത്തിൽ 1789 താത്കാലിക ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഇതിന് പുറമേ 10 എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസുകൾ വാങ്ങാനുള്ള നടപടിക്രമങ്ങളിലാണ് വകുപ്പ്. കെഎസ്ആർടിസി സ്വിഫ്റ്റ്, പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗ്ഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനോടൊപ്പം യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും സംസ്ഥാനത്തിന്റെ പൊതുഗതാഗത മേഖലയ്ക്ക് ഒരു മുതൽക്കൂട്ടാണ്.

അനുബന്ധ ലേഖനങ്ങൾ

ഭൂവിവര സംവിധാനത്തിൽ വിപ്ലവം
കേരളത്തിന്റെ റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങൾ സമന്വയിപ്പിച്ച് സർക്കാർ ജനങ്ങൾക്ക് നൽകിയ മികച്ച സേവനമാണ് 'എന്റെ ഭൂമി' ഇന്റഗ്രേറ്റഡ് പോർട്ടൽ. ഭൂരേഖാ പരിപാലനത്തിൽ കേരളം കൈവരിച്ച ഈ അഭൂതപൂർവമായ നേട്ടം രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.
കൂടുതൽ വിവരങ്ങൾ
മാതൃകാ വളര്‍ച്ചയുമായി ഉത്തരവാദിത്ത ടൂറിസം
വിനോദസഞ്ചാര മേഖലയുടെ വളർച്ചയും, പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ ശാക്തീകരണവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം. വിനോദസഞ്ചാരത്തിന്റെ ഒരു ബദൽ മാതൃകയാണിത്.
കൂടുതൽ വിവരങ്ങൾ
ഗ്രാമീണ തൊഴിലും സാമൂഹിക ഉത്തരവാദിത്തവും; ഒരു കേരള മാതൃക
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ 8 വർഷമായി ഇന്ത്യയ്ക്ക് മാതൃകയായി മുന്നേറുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 27.67 കോടിയിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച സർക്കാർ ഗ്രാമീണമേഖലയിലെ ജനങ്ങൾക്ക് തൊഴിലുറപ്പിലൂടെ ആശ്വാസമേകിയും പട്ടികവർഗ കുടുംബങ്ങളുടെ തൊഴിൽദിനങ്ങളിൽ ദേശീയ ശരാശരിയെക്കാൾ ഉയരെയെത്തിയും, സോഷ്യൽ ഓഡിറ്റിങ്ങിൽ രാജ്യത്ത് ഒന്നാമതെത്തിയും ദരിദ്രരുടെ ഉപജീവനവുമായി ബന്ധപ്പെട്ട വിഭവാടിത്തറ ശക്തിപ്പെടുത്തുകയാണ്.
കൂടുതൽ വിവരങ്ങൾ
ഹരിത ഊര്‍ജ്ജത്തിലേക്ക് ചുവടുറപ്പിച്ച് കേരളം
പുനരുപയോഗ വൈദ്യുതിയാൽ സമ്പന്നമായ കേരളത്തിൽ പരിസ്ഥിതിക്ക് ദോഷം വരുത്താതെയും കുറഞ്ഞ ചെലവിലും വൈദ്യുതി ലഭ്യമാക്കുന്ന പുനരുപയോഗ ഊർജ്ജപദ്ധതികളിൽ കേരളം ഏറെ മുന്നോട്ടാണ്. സൗരോർജ്ജമടക്കം പുനരുപയോഗ ഊർജ്ജസ്രേതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക കൂടിയാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
ക്ഷീരമേഖലയില്‍ നവയുഗം
ക്ഷീരമേഖലയിൽ സാങ്കേതികവിദ്യയുടെ ചുവടുപിടിച്ച് സർക്കാർ കഴിഞ്ഞ ഒമ്പത് വർഷമായി സാധ്യമാക്കിയ വിപ്ലവാത്മകമായ മാറ്റങ്ങൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജം പകരുന്നതാണ്. 2024 വരെ 18.5 ലക്ഷം ലിറ്റർ പാൽ ക്ഷീരസഹകരണ സംഘങ്ങളിലൂടെ പ്രതിദിനം സംഭരിക്കാൻ സാധിച്ചു.
കൂടുതൽ വിവരങ്ങൾ
മൃഗസംരക്ഷണത്തിന് സാങ്കേതിക പിന്തുണ
മൃഗസംരക്ഷണം, ക്ഷീരവികസന മേഖലകളെ പ്രതിസന്ധികളിൽനിന്ന് കൈപിടിച്ചുയർത്തുന്ന പ്രവർത്തനങ്ങളാണ് കേരള സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. പരമ്പരാഗത കന്നുകാലി പരിചരണരീതികളെയും ക്ഷീരമേഖലയിലെ സംരംഭങ്ങളെയും സാങ്കേതിക വൈദഗ്ധ്യത്തിലേക്ക് എത്തിക്കുക എന്ന ദൗത്യം വിജയത്തിലെത്തിക്കാൻ കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ സർക്കാരിന് സാധിച്ചു.
കൂടുതൽ വിവരങ്ങൾ
കണക്ടായി കേരളം കെ-ഫോണിലൂടെ
ഡിജിറ്റൽ കേരളം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി, കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് കണക്ഷനായ കെ-ഫോൺ പദ്ധതി ഇതിനകം പിന്നിട്ടത് ഒരു ലക്ഷം അതിവേഗ ഇന്റർനെറ്റ് കണക്ഷനുകൾ എന്ന നാഴികക്കല്ല്!. ഡിജിറ്റൽ ഡിവൈഡിന് ബദലായി, എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഈ ബൃഹദ് പദ്ധതി, കേരളത്തിന്റെ ഭരണമികവിന്റെ മറ്റൊരു ഉജ്ജ്വല മാതൃകയാണ്.
കൂടുതൽ വിവരങ്ങൾ
കൈത്താങ്ങായി സമുന്നതി
കേരളത്തിലെ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കൈത്താങ്ങാകാൻ ആരംഭിച്ച കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ വഴി വിദ്യാഭ്യാസം, സംരംഭകത്വം, നൈപുണ്യ വികസനം, ഭവനം, വിവാഹം എന്നീ മേഖലകളിലാണ് സമഗ്ര പിന്തുണ നൽകി വരുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ കോർപ്പറേഷൻ മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്.
കൂടുതൽ വിവരങ്ങൾ
നിക്ഷേപവളര്‍ച്ചയ്ക്ക് വ്യവസായ പാര്‍ക്കുകള്‍
സംസ്ഥാനത്തെ വ്യവസായ വികസനത്തിന് കുതിപ്പേകാൻ സർക്കാർ ആവിഷ്‌കരിച്ച സ്വകാര്യ വ്യവസായ പാർക്കുകൾക്ക് മികച്ച സ്വീകാര്യത. സർക്കാർ മേഖലയ്ക്കു പുറമേ സ്വകാര്യ പാർക്കുകൾ കൂടി വികസിപ്പിച്ച് സംരംഭകരെ ആകർഷിക്കാനും തൊഴിൽ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയിലേക്ക് നിരവധി പേരാണ് അപേക്ഷിച്ചിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾ