ഗ്രാമീണ തൊഴിലും സാമൂഹിക ഉത്തരവാദിത്തവും; ഒരു കേരള മാതൃക

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ 8 വർഷമായി ഇന്ത്യയ്ക്ക് മാതൃകയായി മുന്നേറുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 27.67 കോടിയിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച സർക്കാർ ഗ്രാമീണമേഖലയിലെ ജനങ്ങൾക്ക് തൊഴിലുറപ്പിലൂടെ ആശ്വാസമേകിയും പട്ടികവർഗ കുടുംബങ്ങളുടെ തൊഴിൽദിനങ്ങളിൽ ദേശീയ ശരാശരിയെക്കാൾ ഉയരെയെത്തിയും, സോഷ്യൽ ഓഡിറ്റിങ്ങിൽ രാജ്യത്ത് ഒന്നാമതെത്തിയും ദരിദ്രരുടെ ഉപജീവനവുമായി ബന്ധപ്പെട്ട വിഭവാടിത്തറ ശക്തിപ്പെടുത്തുകയാണ്.

 

സംസ്ഥാനത്ത് 19.28 ലക്ഷം സജീവ കുടുംബങ്ങളിലായി 22.73 ലക്ഷം തൊഴിലാളികൾ ആശ്രയിക്കുന്ന തൊഴിലുറപ്പ് പദ്ധതിയിലെ ഗുണഭോക്താക്കളിൽ 88 ശതമാനവും സ്ത്രീകളാണ്. 2024-25 സാമ്പത്തിക വർഷം 5,19,622 ലക്ഷം കുടുംബങ്ങൾ 100 തൊഴിൽദിനം പൂർത്തീകരിച്ചു. ഇക്കാര്യത്തിൽ ദേശീയ തലത്തിൽ രണ്ടാമതാണ് കേരളം. 100 ദിവസം പൂർത്തീകരിക്കുന്ന കുടുംബങ്ങൾക്ക് ഓണത്തോട് അനുബന്ധിച്ച് 1000 രൂപ ഓണം അലവൻസ് നൽകുന്നു.
2023-2024 സാമ്പത്തിക വർഷത്തിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ 5,69,106 കുടുംബങ്ങൾക്കായി ഈ കഴിഞ്ഞ ഓണക്കാലത്ത് 56.91 കോടി രൂപയാണ് ധനസഹായമായി ഈയിനത്തിൽ വിതരണം ചെയ്തത്.

 

ഈ രംഗത്ത് പട്ടികവർഗ കുടുംബങ്ങൾക്ക് 100 അധിക തൊഴിൽദിനങ്ങൾ ഉറപ്പാക്കുന്ന ഏക സംസ്ഥാനം കൂടിയാണ് കേരളം. ട്രൈബൽ പ്ലസ് പദ്ധതി പ്രകാരം 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കുന്ന പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് സംസ്ഥാന വിഹിതമായി 100 അധിക തൊഴിൽദിനങ്ങൽ നൽകുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ 34843 കുടുംബങ്ങളിലൂടെ 12.41 ലക്ഷം തൊഴിൽ ദിനങ്ങൾ അധികമായി സൃഷ്ടിക്കാൻ കഴിഞ്ഞു.

 

രാജ്യത്തിന് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്കുളള ക്ഷേമനിധി ബോർഡ് യാഥാർഥ്യമാക്കി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് പെൻഷൻ, ചികിത്സാ ആനുകൂല്യങ്ങൾ, മറ്റ് ധനസഹായങ്ങൾ എന്നിവ ഉറപ്പ് വരുത്താൻ ക്ഷേമനിധി ബോർഡ് മുഖേന കഴിയും. സുഭിക്ഷ കേരളം പദ്ധതിയിലൂടെ 2024-25 സാമ്പത്തിക വർഷത്തിൽ 3270 കാലിത്തൊഴുത്തുകൾ, 2473 ആട്ടിൻകൂടുകൾ, 3713 കോഴിക്കൂടുകൾ, 1171 കാർഷിക കുളങ്ങൾ, 766 അസോള ടാങ്കുകൾ, സ്വയം തൊഴിലിൽ ഏർപ്പെടുവർ/സംരംഭകർക്കായി 86 വർക്ക് ഷെഡുകൾ മുതലായവ തൊഴിലുറപ്പ് പദ്ധതി മുഖേന നിർമ്മിച്ച് നൽകി. ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി 20475 സോക്പിറ്റ്, 2065 കമ്പോസ്റ്റ് പിറ്റ് എന്നിവ ലഭ്യമാക്കിയതിലൂടെ ഗ്രാമീണമേഖലയിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്ക് സഹായം ഉറപ്പാക്കാനുമായി.

 

രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് ക്ഷേമനിധി രൂപീകരിച്ചും, തൊഴിൽദിനങ്ങൾ ഉറപ്പാക്കിയും മുന്നേറുന്ന കേരളം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എല്ലാ പഞ്ചായത്തിലും സോഷ്യൽ ഓഡിറ്റിംഗ് നടത്തിയതിലൂടെ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിൽ ഒന്നാം സ്ഥാനം സ്വന്തമാക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ എല്ലാ സംസ്ഥാനങ്ങളും വർഷത്തിലൊരിക്കൽ ഓഡിറ്റിംഗ് നടത്തുമ്പോൾ കേരളം ആറ് മാസത്തിലൊരിക്കൽ ഓഡിറ്റിംഗ് നടത്തി ശ്രദ്ധനേടുന്നു. പഞ്ചായത്തുകൾ നടപ്പാക്കുന്ന തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ ഗ്രാമസഭകൾ സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കുന്ന നമ്മുടെ നാട്ടിൽ ഗ്രാമസഭകളും പബ്ലിക് ഹിയറിങ്ങുകളും സംഘടിപ്പിച്ചാണ് സോഷ്യൽ ഓഡിറ്റിങ്ങ് പൂർത്തിയാക്കുന്നത്.

 

പദ്ധതിയുടെ നിർവഹണം സംബന്ധിച്ച ഫയലുകളുടെ സൂക്ഷ്മപരിശോധന മുതൽ പണിസ്ഥലം വരെ നീളുന്നതാണ് ഓഡിറ്റിംഗ് പ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങൾ. അപാകത കണ്ടെത്തിയാൽ പഞ്ചായത്തുമായി ചർച്ച ചെയ്തും പരിഹാരമാർഗങ്ങൾ കണ്ടെത്തിയുമാണ് ഓഡിറ്റിങ്ങ് പൂർത്തിയാക്കുന്നത്. ഇതിലൂടെ തൊഴിലുറപ്പ് പദ്ധതിയുടെ നിർവഹണം പൂർണതോതിൽ ഫലപ്രാപ്തിയിലെത്തിക്കുകയാണ് കേരളം.

അനുബന്ധ ലേഖനങ്ങൾ

കോളേജ് സ്‌പോർട് ലീഗ്; കായികകേരളത്തിൽ പുത്തൻ അധ്യായം
കേരളത്തിൻ്റെ കായിക ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, കോളേജുകൾ കേന്ദ്രീകരിച്ച് കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന കോളേജ് സ്പോർട്സ് ലീഗ് (CSL) കായികരംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ്. രാജ്യത്ത് ഇത്തരമൊരു സംരംഭത്തിന് തുടക്കമിടുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
കൂടുതൽ വിവരങ്ങൾ
തീരങ്ങളില്‍ ക്ഷേമവും വികസനവും
കേരളത്തിന്റെ തീരദേശ ജനതയുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകിക്കൊണ്ട്, മത്സ്യത്തൊഴിലാളി വിഭാഗത്തെ സംരക്ഷിക്കുന്നതിലും സാമൂഹിക പരിരക്ഷ ഉറപ്പാക്കുന്നതിലും സർക്കാർ മാതൃകാപരമായ മുന്നേറ്റമാണ് നടത്തിയത്. ഈ സർക്കാർ നടപ്പാക്കിയ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് 2450 കോടി രൂപയുടെ 'പുനർഗേഹം' പദ്ധതി.
കൂടുതൽ വിവരങ്ങൾ
പട്ടയ വിതരണത്തില്‍ ചരിത്ര നേട്ടം
'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്'' എന്ന ലക്ഷ്യവുമായി മുന്നേറുകയാണ് റവന്യൂ വകുപ്പ്. ഭൂരഹിതരില്ലാത്ത കേരളവും ഭവനരഹിതർക്കായി സുരക്ഷിതമായ താമസസൗകര്യങ്ങളും എന്നതാണ് സംസ്ഥാന സർക്കാരിന്റെ ദീർഘവീക്ഷണ-ലക്ഷ്യങ്ങൾ.
കൂടുതൽ വിവരങ്ങൾ
ഭക്ഷ്യഭദ്രത ഉറപ്പാക്കി കേരളം
ഭക്ഷ്യഭദ്രത ഉറപ്പാക്കിയ സംസ്ഥാനമെന്ന വലിയ നേട്ടത്തിലേക്ക് കേരളം ചുവടുകൾ വച്ചു കഴിഞ്ഞു. തെരുവോരങ്ങളിൽ താമസിക്കുന്നവർ ഉൾപ്പെടെ എല്ലാവർക്കും റേഷൻ കാർഡ് ലഭ്യമാക്കുന്ന ചരിത്രനേട്ടത്തോടെയാണ് ഏവർക്കും റേഷൻ കാർഡ് പദ്ധതി നടപ്പാക്കിയത്.ഈ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം മാത്രം 5,26,234 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു.
കൂടുതൽ വിവരങ്ങൾ
വിദേശ റിക്രൂട്ട്‌മെന്റില്‍ തിളക്കത്തോടെ നോര്‍ക്ക
കേരള പ്രവാസികാര്യ വകുപ്പിന്റെ ഫീൽഡ് ഏജൻസിയായ നോർക്ക റൂട്ട്‌സിലൂടെ ഈ സർക്കാരിൻ്റെ കാലത്ത് സാധ്യമായത് 3834 റിക്രൂട്ട്‌മെന്റുകൾ. നിയമപരമായ പ്രവാസം ഒരുക്കുന്നത് മുതൽ ലോക പ്രവാസി മലയാളികളെ ഒരുമിപ്പിക്കുകയും, തിരിച്ചെത്തിയവർക്കായി പുനരധിവാസം ഒരുക്കുന്നതുമടക്കം വിപുലമായ പ്രവർത്തനങ്ങൾക്കാണ് നോർക്ക നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾ
സാങ്കേതിക മികവില്‍ ജനസൗഹൃദ പൊലീസ്‌
കേരള പോലീസ് ജനങ്ങളുമായി കൂടുതൽ അടുക്കുകയും സാങ്കേതിക മുന്നേറ്റങ്ങളിലൂടെ കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും പുതിയ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത കാലഘട്ടമാണിത്. ഇന്ത്യൻ പോലീസ് ഫെഡറേഷന്റെ 2021 ലെ സർവെ പ്രകാരം അഴിമതിരഹിത പോലീസ് വിഭാഗത്തിൽ കേരളാ പോലീസ് ഒന്നാംസ്ഥാനത്താണ്.
കൂടുതൽ വിവരങ്ങൾ
യാത്രാവസന്തമായി KSRTC ബഡ്ജറ്റ് ടൂറിസം
കേരളത്തിന്റെ പൊതുഗതാഗത മേഖലയിൽ വൈവിധ്യമാർന്ന സേവനാനുഭവം ഒരുക്കി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ (ബി.ടി.സി) വിനോദസഞ്ചാരരംഗത്ത് നടത്തുന്നത് മികച്ച മുന്നേറ്റം. വരുമാനം വർദ്ധിപ്പിക്കുന്നതിലും പുതിയ യാത്രാനുഭവങ്ങൾ ഒരുക്കുന്നതിലും ബി.ടി.സി ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
മാറ്റത്തിന്റെ വേലിയേറ്റം, തീരമൈത്രി തീരദേശ സംരംഭ മാതൃക
കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് തീരമൈത്രി സീഫുഡ് റെസ്റ്റോറന്റുകൾ. മത്സ്യത്തൊഴിലാളി വനിതകൾക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തി, സാധാരണ ജനങ്ങൾക്ക് കുറഞ്ഞവിലയിൽ മികച്ച സീഫുഡ് ലഭ്യമാക്കുകയാണ് ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
അടിസ്ഥാന സൗകര്യത്തിലൂന്നിയ കായിക വളര്‍ച്ച
കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഒരു സമഗ്ര മുന്നേറ്റത്തിനാണ് സർക്കാർ തുടക്കം കുറിച്ചത്. ഈ സർക്കാർ അധികാരത്തിലെത്തി നാളിതുവരെ 3500 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളാണ് കായികരംഗത്ത് നടപ്പാക്കി വരുന്നത്.
കൂടുതൽ വിവരങ്ങൾ