ഗ്രാമീണ തൊഴിലും സാമൂഹിക ഉത്തരവാദിത്തവും; ഒരു കേരള മാതൃക

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ 8 വർഷമായി ഇന്ത്യയ്ക്ക് മാതൃകയായി മുന്നേറുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 27.67 കോടിയിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച സർക്കാർ ഗ്രാമീണമേഖലയിലെ ജനങ്ങൾക്ക് തൊഴിലുറപ്പിലൂടെ ആശ്വാസമേകിയും പട്ടികവർഗ കുടുംബങ്ങളുടെ തൊഴിൽദിനങ്ങളിൽ ദേശീയ ശരാശരിയെക്കാൾ ഉയരെയെത്തിയും, സോഷ്യൽ ഓഡിറ്റിങ്ങിൽ രാജ്യത്ത് ഒന്നാമതെത്തിയും ദരിദ്രരുടെ ഉപജീവനവുമായി ബന്ധപ്പെട്ട വിഭവാടിത്തറ ശക്തിപ്പെടുത്തുകയാണ്.

 

സംസ്ഥാനത്ത് 19.28 ലക്ഷം സജീവ കുടുംബങ്ങളിലായി 22.73 ലക്ഷം തൊഴിലാളികൾ ആശ്രയിക്കുന്ന തൊഴിലുറപ്പ് പദ്ധതിയിലെ ഗുണഭോക്താക്കളിൽ 88 ശതമാനവും സ്ത്രീകളാണ്. 2024-25 സാമ്പത്തിക വർഷം 5,19,622 ലക്ഷം കുടുംബങ്ങൾ 100 തൊഴിൽദിനം പൂർത്തീകരിച്ചു. ഇക്കാര്യത്തിൽ ദേശീയ തലത്തിൽ രണ്ടാമതാണ് കേരളം. 100 ദിവസം പൂർത്തീകരിക്കുന്ന കുടുംബങ്ങൾക്ക് ഓണത്തോട് അനുബന്ധിച്ച് 1000 രൂപ ഓണം അലവൻസ് നൽകുന്നു.
2023-2024 സാമ്പത്തിക വർഷത്തിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ 5,69,106 കുടുംബങ്ങൾക്കായി ഈ കഴിഞ്ഞ ഓണക്കാലത്ത് 56.91 കോടി രൂപയാണ് ധനസഹായമായി ഈയിനത്തിൽ വിതരണം ചെയ്തത്.

 

ഈ രംഗത്ത് പട്ടികവർഗ കുടുംബങ്ങൾക്ക് 100 അധിക തൊഴിൽദിനങ്ങൾ ഉറപ്പാക്കുന്ന ഏക സംസ്ഥാനം കൂടിയാണ് കേരളം. ട്രൈബൽ പ്ലസ് പദ്ധതി പ്രകാരം 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കുന്ന പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് സംസ്ഥാന വിഹിതമായി 100 അധിക തൊഴിൽദിനങ്ങൽ നൽകുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ 34843 കുടുംബങ്ങളിലൂടെ 12.41 ലക്ഷം തൊഴിൽ ദിനങ്ങൾ അധികമായി സൃഷ്ടിക്കാൻ കഴിഞ്ഞു.

 

രാജ്യത്തിന് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്കുളള ക്ഷേമനിധി ബോർഡ് യാഥാർഥ്യമാക്കി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് പെൻഷൻ, ചികിത്സാ ആനുകൂല്യങ്ങൾ, മറ്റ് ധനസഹായങ്ങൾ എന്നിവ ഉറപ്പ് വരുത്താൻ ക്ഷേമനിധി ബോർഡ് മുഖേന കഴിയും. സുഭിക്ഷ കേരളം പദ്ധതിയിലൂടെ 2024-25 സാമ്പത്തിക വർഷത്തിൽ 3270 കാലിത്തൊഴുത്തുകൾ, 2473 ആട്ടിൻകൂടുകൾ, 3713 കോഴിക്കൂടുകൾ, 1171 കാർഷിക കുളങ്ങൾ, 766 അസോള ടാങ്കുകൾ, സ്വയം തൊഴിലിൽ ഏർപ്പെടുവർ/സംരംഭകർക്കായി 86 വർക്ക് ഷെഡുകൾ മുതലായവ തൊഴിലുറപ്പ് പദ്ധതി മുഖേന നിർമ്മിച്ച് നൽകി. ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി 20475 സോക്പിറ്റ്, 2065 കമ്പോസ്റ്റ് പിറ്റ് എന്നിവ ലഭ്യമാക്കിയതിലൂടെ ഗ്രാമീണമേഖലയിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്ക് സഹായം ഉറപ്പാക്കാനുമായി.

 

രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് ക്ഷേമനിധി രൂപീകരിച്ചും, തൊഴിൽദിനങ്ങൾ ഉറപ്പാക്കിയും മുന്നേറുന്ന കേരളം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എല്ലാ പഞ്ചായത്തിലും സോഷ്യൽ ഓഡിറ്റിംഗ് നടത്തിയതിലൂടെ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിൽ ഒന്നാം സ്ഥാനം സ്വന്തമാക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ എല്ലാ സംസ്ഥാനങ്ങളും വർഷത്തിലൊരിക്കൽ ഓഡിറ്റിംഗ് നടത്തുമ്പോൾ കേരളം ആറ് മാസത്തിലൊരിക്കൽ ഓഡിറ്റിംഗ് നടത്തി ശ്രദ്ധനേടുന്നു. പഞ്ചായത്തുകൾ നടപ്പാക്കുന്ന തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ ഗ്രാമസഭകൾ സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കുന്ന നമ്മുടെ നാട്ടിൽ ഗ്രാമസഭകളും പബ്ലിക് ഹിയറിങ്ങുകളും സംഘടിപ്പിച്ചാണ് സോഷ്യൽ ഓഡിറ്റിങ്ങ് പൂർത്തിയാക്കുന്നത്.

 

പദ്ധതിയുടെ നിർവഹണം സംബന്ധിച്ച ഫയലുകളുടെ സൂക്ഷ്മപരിശോധന മുതൽ പണിസ്ഥലം വരെ നീളുന്നതാണ് ഓഡിറ്റിംഗ് പ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങൾ. അപാകത കണ്ടെത്തിയാൽ പഞ്ചായത്തുമായി ചർച്ച ചെയ്തും പരിഹാരമാർഗങ്ങൾ കണ്ടെത്തിയുമാണ് ഓഡിറ്റിങ്ങ് പൂർത്തിയാക്കുന്നത്. ഇതിലൂടെ തൊഴിലുറപ്പ് പദ്ധതിയുടെ നിർവഹണം പൂർണതോതിൽ ഫലപ്രാപ്തിയിലെത്തിക്കുകയാണ് കേരളം.

അനുബന്ധ ലേഖനങ്ങൾ

മാറ്റത്തിന്റെ വേലിയേറ്റം, തീരമൈത്രി തീരദേശ സംരംഭ മാതൃക
കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് തീരമൈത്രി സീഫുഡ് റെസ്റ്റോറന്റുകൾ. മത്സ്യത്തൊഴിലാളി വനിതകൾക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തി, സാധാരണ ജനങ്ങൾക്ക് കുറഞ്ഞവിലയിൽ മികച്ച സീഫുഡ് ലഭ്യമാക്കുകയാണ് ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
സാങ്കേതികവിദ്യയിലൂടെ കാര്‍ഷികമുന്നേറ്റം
ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കാർഷിക ഉത്പാദനം വർധിപ്പിക്കാനും കർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളാണ് കേരളം നടപ്പാക്കുന്നത്. കർഷക ഉൽപാദക സംഘടനകൾ (FPO), കർഷക ഉൽപാദക കമ്പനികൾ (FPC), കാർഷിക ബിസിനസ് സംരംഭങ്ങൾ, അഗ്രിടെക് സ്റ്റാർട്ടപ്പുകൾ, അഗ്രോ പാർക്കുകൾ എന്നിവയുടെ ശാക്തീകരണത്തിനായി കേരള അഗ്രോ ബിസിനസ്സ് കമ്പനി (കാബ്‌കോ) രൂപീകരിച്ചു.
കൂടുതൽ വിവരങ്ങൾ
വികസനത്തിന്റെ മുഖമായി വിഴിഞ്ഞം
ആഗോള സമുദ്രവ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്തു. എല്ലാവിധ നിർമാണപ്രവർത്തനങ്ങളും പൂർത്തിയാക്കി വിഴിഞ്ഞം 2028ൽ തന്നെ പൂർണ സജ്ജമാകാൻ 2024ൽ ഈ സർക്കാർ ഒപ്പുവെച്ച സപ്ലിമെന്ററി കരാറിലൂടെ കഴിയും.
കൂടുതൽ വിവരങ്ങൾ
ക്ഷീരമേഖലയില്‍ നവയുഗം
ക്ഷീരമേഖലയിൽ സാങ്കേതികവിദ്യയുടെ ചുവടുപിടിച്ച് സർക്കാർ കഴിഞ്ഞ ഒമ്പത് വർഷമായി സാധ്യമാക്കിയ വിപ്ലവാത്മകമായ മാറ്റങ്ങൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജം പകരുന്നതാണ്. 2024 വരെ 18.5 ലക്ഷം ലിറ്റർ പാൽ ക്ഷീരസഹകരണ സംഘങ്ങളിലൂടെ പ്രതിദിനം സംഭരിക്കാൻ സാധിച്ചു.
കൂടുതൽ വിവരങ്ങൾ
സമ്പൂര്‍ണ ഇ-പേയ്‌മെന്റ് സംവിധാനവുമായി സബ് രജിസ്ട്രാര്‍ ഓഫീസുകള്‍
സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി, സംസ്ഥാനത്തെ മുഴുവൻ സബ് രജിസ്ട്രാർ ഓഫീസുകളെയും സമ്പൂർണ്ണമായി 'ക്യാഷ്‌ലെസ്' സംവിധാനത്തിലേക്ക് മാറ്റി രജിസ്ട്രേഷൻ വകുപ്പ്. സബ് രജിസ്ട്രാർ ഓഫീസുകളിൽ ലഭിക്കുന്ന സേവനങ്ങൾക്കും സർക്കാരിലേക്ക് അടയ്‌ക്കേണ്ട തുകകൾക്കും നേരിട്ട് പണമായി സ്വീകരിച്ച് അടുത്ത പ്രവൃത്തിദിവസം ട്രഷറികളിൽ അടയ്ക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്.
കൂടുതൽ വിവരങ്ങൾ
വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം
പാമ്പുകളുടെ സംരക്ഷണത്തിനും വിഷപാമ്പുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനും ആവിഷ്‌കരിച്ചതാണ് സർപ്പ മൊബൈൽ (സ്‌നേക് അവയർനസ് റെസ്‌ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്) ആപ്പ്. മറ്റ് വന്യജീവികൾ മൂലമുള്ള സംഘർഷങ്ങൾ കൂടി റിപ്പോർട്ട് ചെയ്യാനും പരിഹരിക്കാനുമാവുന്ന പരിഷ്‌കാരങ്ങൾ വരുത്തി കൊണ്ട് വനംവകുപ്പ്, ആന്റിവെനം ഉൽപ്പാദന-വിതരണത്തോടൊപ്പം ജനങ്ങളിൽ ബോധവത്കരണം കൂടി ആപ്പിലൂടെ നടത്തുന്നു.
കൂടുതൽ വിവരങ്ങൾ
പൊതുഗതാഗത വിപ്ലവമാകാന്‍ സ്വിഫ്റ്റ്
കേരളത്തിന്റെ ഗതാഗത മേഖലയിൽ നിർണ്ണായക മുന്നേറ്റത്തിന് തുടക്കമിട്ട് ഈ സർക്കാർ അവതരിപ്പിച്ച സംവിധാനമാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്. 2021 നവംബർ ഒമ്പതിന് കമ്പനിയായി രജിസ്റ്റർ ചെയ്ത ഈ സംരംഭം, ചുരുങ്ങിയ കാലം കൊണ്ടുതന്നെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു.
കൂടുതൽ വിവരങ്ങൾ
സഹകാരി സാന്ത്വനം; വിതരണം ചെയ്തത് 1 കോടിയിലേറെ രൂപ
സഹകരണ വകുപ്പിന്റെ 'സഹകാരി സാന്ത്വനം' പദ്ധതി, സഹകരണ മേഖലയിൽ പ്രവർത്തിച്ചവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ദീർഘകാലം സഹകരണ രംഗത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ചവരോ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരോ ആയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സഹകാരികളെ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
ഇന്ത്യയുടെ മ്യൂസിയം ഹബ്ബായി കേരളം
കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അമൂല്യമായ കാവൽക്കാരാണ് സംസ്ഥാന മ്യൂസിയം, പുരാവസ്തു-പുരാരേഖാ വകുപ്പുകൾ. 17 മ്യൂസിയങ്ങളും 192 സംരക്ഷിത സ്മാരകങ്ങളുമായി തലയെടുപ്പോടെ നിൽക്കുന്ന ഈ വകുപ്പുകൾ, ഒൻപത് വർഷക്കാലം കേരളത്തിന്റെ മ്യൂസിയം സങ്കൽപ്പങ്ങൾക്ക് പുതിയ ദിശാബോധം നൽകി.
കൂടുതൽ വിവരങ്ങൾ