ഗ്രാമീണ തൊഴിലും സാമൂഹിക ഉത്തരവാദിത്തവും; ഒരു കേരള മാതൃക

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ 8 വർഷമായി ഇന്ത്യയ്ക്ക് മാതൃകയായി മുന്നേറുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 27.67 കോടിയിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച സർക്കാർ ഗ്രാമീണമേഖലയിലെ ജനങ്ങൾക്ക് തൊഴിലുറപ്പിലൂടെ ആശ്വാസമേകിയും പട്ടികവർഗ കുടുംബങ്ങളുടെ തൊഴിൽദിനങ്ങളിൽ ദേശീയ ശരാശരിയെക്കാൾ ഉയരെയെത്തിയും, സോഷ്യൽ ഓഡിറ്റിങ്ങിൽ രാജ്യത്ത് ഒന്നാമതെത്തിയും ദരിദ്രരുടെ ഉപജീവനവുമായി ബന്ധപ്പെട്ട വിഭവാടിത്തറ ശക്തിപ്പെടുത്തുകയാണ്.

 

സംസ്ഥാനത്ത് 19.28 ലക്ഷം സജീവ കുടുംബങ്ങളിലായി 22.73 ലക്ഷം തൊഴിലാളികൾ ആശ്രയിക്കുന്ന തൊഴിലുറപ്പ് പദ്ധതിയിലെ ഗുണഭോക്താക്കളിൽ 88 ശതമാനവും സ്ത്രീകളാണ്. 2024-25 സാമ്പത്തിക വർഷം 5,19,622 ലക്ഷം കുടുംബങ്ങൾ 100 തൊഴിൽദിനം പൂർത്തീകരിച്ചു. ഇക്കാര്യത്തിൽ ദേശീയ തലത്തിൽ രണ്ടാമതാണ് കേരളം. 100 ദിവസം പൂർത്തീകരിക്കുന്ന കുടുംബങ്ങൾക്ക് ഓണത്തോട് അനുബന്ധിച്ച് 1000 രൂപ ഓണം അലവൻസ് നൽകുന്നു.
2023-2024 സാമ്പത്തിക വർഷത്തിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ 5,69,106 കുടുംബങ്ങൾക്കായി ഈ കഴിഞ്ഞ ഓണക്കാലത്ത് 56.91 കോടി രൂപയാണ് ധനസഹായമായി ഈയിനത്തിൽ വിതരണം ചെയ്തത്.

 

ഈ രംഗത്ത് പട്ടികവർഗ കുടുംബങ്ങൾക്ക് 100 അധിക തൊഴിൽദിനങ്ങൾ ഉറപ്പാക്കുന്ന ഏക സംസ്ഥാനം കൂടിയാണ് കേരളം. ട്രൈബൽ പ്ലസ് പദ്ധതി പ്രകാരം 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കുന്ന പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് സംസ്ഥാന വിഹിതമായി 100 അധിക തൊഴിൽദിനങ്ങൽ നൽകുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ 34843 കുടുംബങ്ങളിലൂടെ 12.41 ലക്ഷം തൊഴിൽ ദിനങ്ങൾ അധികമായി സൃഷ്ടിക്കാൻ കഴിഞ്ഞു.

 

രാജ്യത്തിന് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്കുളള ക്ഷേമനിധി ബോർഡ് യാഥാർഥ്യമാക്കി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് പെൻഷൻ, ചികിത്സാ ആനുകൂല്യങ്ങൾ, മറ്റ് ധനസഹായങ്ങൾ എന്നിവ ഉറപ്പ് വരുത്താൻ ക്ഷേമനിധി ബോർഡ് മുഖേന കഴിയും. സുഭിക്ഷ കേരളം പദ്ധതിയിലൂടെ 2024-25 സാമ്പത്തിക വർഷത്തിൽ 3270 കാലിത്തൊഴുത്തുകൾ, 2473 ആട്ടിൻകൂടുകൾ, 3713 കോഴിക്കൂടുകൾ, 1171 കാർഷിക കുളങ്ങൾ, 766 അസോള ടാങ്കുകൾ, സ്വയം തൊഴിലിൽ ഏർപ്പെടുവർ/സംരംഭകർക്കായി 86 വർക്ക് ഷെഡുകൾ മുതലായവ തൊഴിലുറപ്പ് പദ്ധതി മുഖേന നിർമ്മിച്ച് നൽകി. ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി 20475 സോക്പിറ്റ്, 2065 കമ്പോസ്റ്റ് പിറ്റ് എന്നിവ ലഭ്യമാക്കിയതിലൂടെ ഗ്രാമീണമേഖലയിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്ക് സഹായം ഉറപ്പാക്കാനുമായി.

 

രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് ക്ഷേമനിധി രൂപീകരിച്ചും, തൊഴിൽദിനങ്ങൾ ഉറപ്പാക്കിയും മുന്നേറുന്ന കേരളം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എല്ലാ പഞ്ചായത്തിലും സോഷ്യൽ ഓഡിറ്റിംഗ് നടത്തിയതിലൂടെ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിൽ ഒന്നാം സ്ഥാനം സ്വന്തമാക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ എല്ലാ സംസ്ഥാനങ്ങളും വർഷത്തിലൊരിക്കൽ ഓഡിറ്റിംഗ് നടത്തുമ്പോൾ കേരളം ആറ് മാസത്തിലൊരിക്കൽ ഓഡിറ്റിംഗ് നടത്തി ശ്രദ്ധനേടുന്നു. പഞ്ചായത്തുകൾ നടപ്പാക്കുന്ന തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ ഗ്രാമസഭകൾ സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കുന്ന നമ്മുടെ നാട്ടിൽ ഗ്രാമസഭകളും പബ്ലിക് ഹിയറിങ്ങുകളും സംഘടിപ്പിച്ചാണ് സോഷ്യൽ ഓഡിറ്റിങ്ങ് പൂർത്തിയാക്കുന്നത്.

 

പദ്ധതിയുടെ നിർവഹണം സംബന്ധിച്ച ഫയലുകളുടെ സൂക്ഷ്മപരിശോധന മുതൽ പണിസ്ഥലം വരെ നീളുന്നതാണ് ഓഡിറ്റിംഗ് പ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങൾ. അപാകത കണ്ടെത്തിയാൽ പഞ്ചായത്തുമായി ചർച്ച ചെയ്തും പരിഹാരമാർഗങ്ങൾ കണ്ടെത്തിയുമാണ് ഓഡിറ്റിങ്ങ് പൂർത്തിയാക്കുന്നത്. ഇതിലൂടെ തൊഴിലുറപ്പ് പദ്ധതിയുടെ നിർവഹണം പൂർണതോതിൽ ഫലപ്രാപ്തിയിലെത്തിക്കുകയാണ് കേരളം.

അനുബന്ധ ലേഖനങ്ങൾ

ഉന്നതവിദ്യാഭ്യാസത്തിനായി 20.62 കോടി രൂപയുടെ സ്കോളർഷിപ്പ്
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങളും പിന്തുണയുമായി പഠന, ഗവേഷണ മേഖലകളിൽ സർക്കാർ ഉറപ്പാക്കുന്നത്. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള പിന്തുണയും, ഗവേഷണ മികവിനുള്ള പ്രോത്സാഹനവും ഉറപ്പാക്കുന്ന നിരവധി പദ്ധതികളാണ് നിലവിൽ വന്നിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾ
കൈത്താങ്ങായി സമുന്നതി
കേരളത്തിലെ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കൈത്താങ്ങാകാൻ ആരംഭിച്ച കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ വഴി വിദ്യാഭ്യാസം, സംരംഭകത്വം, നൈപുണ്യ വികസനം, ഭവനം, വിവാഹം എന്നീ മേഖലകളിലാണ് സമഗ്ര പിന്തുണ നൽകി വരുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ കോർപ്പറേഷൻ മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്.
കൂടുതൽ വിവരങ്ങൾ
ഭൂവിവര സംവിധാനത്തിൽ വിപ്ലവം
കേരളത്തിന്റെ റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങൾ സമന്വയിപ്പിച്ച് സർക്കാർ ജനങ്ങൾക്ക് നൽകിയ മികച്ച സേവനമാണ് 'എന്റെ ഭൂമി' ഇന്റഗ്രേറ്റഡ് പോർട്ടൽ. ഭൂരേഖാ പരിപാലനത്തിൽ കേരളം കൈവരിച്ച ഈ അഭൂതപൂർവമായ നേട്ടം രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.
കൂടുതൽ വിവരങ്ങൾ
കാലത്തിനൊപ്പം വേഗത്തില്‍ മോട്ടോര്‍വാഹന വകുപ്പ്‌
പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് വലിയ പരിഷ്‌കാരങ്ങളുമായി മുന്നേറുകയാണ്. ഡിജിറ്റൽവത്കരണം, പരാതി പരിഹാരത്തിലെ വേഗത, സേവനങ്ങളുടെ നവീകരണം, റോഡ് സുരക്ഷാ നടപടികൾ ഊർജിതമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളുമായി അതിവേഗമാണ് വകുപ്പ് മികവിലേക്ക് കുതിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
സഹകാരി സാന്ത്വനം; വിതരണം ചെയ്തത് 1 കോടിയിലേറെ രൂപ
സഹകരണ വകുപ്പിന്റെ 'സഹകാരി സാന്ത്വനം' പദ്ധതി, സഹകരണ മേഖലയിൽ പ്രവർത്തിച്ചവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ദീർഘകാലം സഹകരണ രംഗത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ചവരോ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരോ ആയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സഹകാരികളെ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
സമ്പൂര്‍ണ ഇ-പേയ്‌മെന്റ് സംവിധാനവുമായി സബ് രജിസ്ട്രാര്‍ ഓഫീസുകള്‍
സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി, സംസ്ഥാനത്തെ മുഴുവൻ സബ് രജിസ്ട്രാർ ഓഫീസുകളെയും സമ്പൂർണ്ണമായി 'ക്യാഷ്‌ലെസ്' സംവിധാനത്തിലേക്ക് മാറ്റി രജിസ്ട്രേഷൻ വകുപ്പ്. സബ് രജിസ്ട്രാർ ഓഫീസുകളിൽ ലഭിക്കുന്ന സേവനങ്ങൾക്കും സർക്കാരിലേക്ക് അടയ്‌ക്കേണ്ട തുകകൾക്കും നേരിട്ട് പണമായി സ്വീകരിച്ച് അടുത്ത പ്രവൃത്തിദിവസം ട്രഷറികളിൽ അടയ്ക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്.
കൂടുതൽ വിവരങ്ങൾ
ഭക്ഷ്യവകുപ്പിന്റെ ജനകീയ മുന്നേറ്റം
സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയുടെ മുഖച്ഛായ മാറ്റുന്ന സുപ്രധാന ചുവടുവയ്പ്പാണ് റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി ഉയർത്തുന്ന പദ്ധതി. ഇതിനകം 1959 റേഷൻ കടകളെ കെ-സ്റ്റോറുകളായി മാറ്റാൻ ഭക്ഷ്യവകുപ്പിന് സാധിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
വികസന കവാടമായി പാലങ്ങള്‍
മലയോര ഹൈവേകൾ, തീരദേശ ഹൈവേകൾ, ദേശീയപാത, പാലങ്ങൾ തുടങ്ങി പശ്ചാത്തല വികസനം സൃഷ്ടിക്കുന്ന പൊതുവികസന മുന്നേറ്റത്തിനാണ് കേരളം സാക്ഷിയാകുന്നത്. കേരളത്തിലെ റോഡുകൾ, പാലങ്ങൾ എല്ലാം അന്താരാഷ്ട്ര നിലവാരത്തിലാണ് പൂർത്തിയാകുന്നത്.
കൂടുതൽ വിവരങ്ങൾ
സേവന മേഖലയിൽ മികവു തെളിയിച്ച് ലീഗൽ മെട്രോളജി
ലീഗൽ മെട്രോളജി വകുപ്പ് കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ശ്രദ്ധേയമായ നേട്ടങ്ങളാണ് ഇക്കാലയളവിൽ കൈവരിച്ചത്.   എറണാകുളം സെൻട്രൽ ലബോറട്ടറിയിൽ പുതിയ കാലിബറേഷൻ ലാബുകൾ ആരംഭിച്ചത് ഇതിൽ പ്രധാനമാണ്.
കൂടുതൽ വിവരങ്ങൾ