അടിസ്ഥാന സൗകര്യത്തിലൂന്നിയ കായിക വളര്‍ച്ച

കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഒരു സമഗ്ര മുന്നേറ്റത്തിനാണ് സർക്കാർ തുടക്കം കുറിച്ചത്. ഈ സർക്കാർ അധികാരത്തിലെത്തി നാളിതുവരെ 3500 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളാണ് കായികരംഗത്ത് നടപ്പാക്കി വരുന്നത്.
 

വയനാട് ജില്ലാ സ്റ്റേഡിയം പൂർത്തിയായി. 10 ജില്ലകളിൽ ജില്ലാ സ്റ്റേഡിയം നിർമാണം പുരോഗമിക്കുന്നു. നിർമ്മാണം പൂർത്തികരിച്ചതും പ്രവൃത്തി പുരോഗമിക്കുന്നതുമായ ഏകദേശം 354 ഓളം സ്‌റ്റേഡിയങ്ങളും ഗ്രൗണ്ടുകളുമുണ്ട്. 24 കായികസമുച്ചയങ്ങൾ പൂർത്തിയായി. ജി.വി രാജ സ്‌പോർട്‌സ് സ്‌കൂളിൽ 30 കോടി രൂപയുടെയും കണ്ണൂർ, കുന്നംകുളം സ്‌പോർട്‌സ് ഡിവിഷനുകളിൽ 10 കോടിയുടെ വീതവും നിർമ്മാണപ്രവർത്തനങ്ങൾ നടപ്പാക്കി. 10 കോടിയോളം ചെലവുവരുന്ന മൂന്ന് പുതിയ ഹോസ്റ്റലുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. ജി വി രാജയിലും തൃശൂരും സിന്തറ്റിക് ട്രാക്ക് നിർമ്മിച്ചു. തിരുവനന്തപുരം വാൻറോസ് ജംങ്ഷനിൽ കായികഭവൻ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. കായിക മേഖലയുടെ അടിസ്ഥാനസൗകര്യ വികസത്തിനും കളിക്കളങ്ങളുടെയും സ്‌റ്റേഡിയങ്ങളുടെയും പരിപാലനത്തിനും വേണ്ടി സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ രൂപീകരിച്ചു.
 

നഗരങ്ങളിലും ഗ്രാമങ്ങളിലും സ്റ്റേഡിയം, ഇൻഡോർ സ്റ്റേഡിയം, ഫുട്‌ബോൾ ടർഫ്, സിന്തറ്റിക് ട്രാക്ക്, സ്വിമ്മിങ്ങ്പൂൾ, ഫിറ്റ്‌നസ് സെന്റർ, ഓപ്പൺ ജിം തുടങ്ങിയവ നിർമിക്കുന്നു. വലുതും ചെറുതുമായ നാനൂറോളം പ്രവൃത്തികൾ പല ഘട്ടങ്ങളിലായി പുരോഗമിക്കുന്നു. കായിക സാക്ഷരതപ്രായഭേദമെന്യേ എല്ലാവർക്കും പ്രയോജനപ്പെടുത്താവുന്ന തരത്തിൽ വിവിധ ജില്ലകളിലായി 18 ഫിറ്റ്‌നസ് സെന്ററുകൾ സജ്ജമായി. തദ്ദേശ സ്ഥാപനതല സ്‌പോർട്‌സ് കൗൺസിൽ രൂപീകരണം കായിക വകുപ്പിന്റെ ഏറ്റവും ശ്രദ്ധേയമായ ചുവടുവെയ്പ്പായി. കോർപ്പറേഷൻ, മുൻസിപ്പൽ, പഞ്ചായത്ത് തലത്തിൽ സ്‌പോർട്‌സ് കൗൺസിൽ നിലവിൽ വന്നു.
 

അഞ്ച്‌ലക്ഷം കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം നൽകുന്ന ഗോൾ പദ്ധതിയ്ക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ 1000 കേന്ദ്രങ്ങളിലായി ഒരു ലക്ഷം പേർക്ക് പരിശീലനം നടത്തി. അത്‌ലറ്റിക്‌സ് പരിശീലനത്തിന് സ്പ്രിന്റ് , ജൂഡോ പരിശീലനത്തിന് പഞ്ച്. ബാസ്‌ക്കറ്റ് ബോൾ പരിശീലനത്തിന് ഹൂപ്‌സ് തുടങ്ങി വൈവിധ്യമാർന്ന പദ്ധതികൾ. കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കുക ലക്ഷ്യമിട്ട് ആരംഭിച്ച ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ആദ്യഘട്ടത്തിൽ 124 പഞ്ചായത്തുകളിലാണ് കളിക്കളം ഒരുക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് പദ്ധതി പ്രകാരമുള്ള ആദ്യ കളിക്കളം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. എട്ട് കളിക്കളങ്ങൾ കൂടി പൂർത്തിയായി. 76 കളിക്കളങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.വ ട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ അക്കാദമി ആരംഭിച്ചു, തിരുവനന്തപുരം കുമാരപുരത്ത് ടെന്നീസ് അക്കാദമി തുടങ്ങി നിരവധി മികവുറ്റ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.

അനുബന്ധ ലേഖനങ്ങൾ

പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഭൂമിയും വീടും
എല്ലാവർക്കും ഭൂമിയും വീടും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ വിപുലമായ പദ്ധതികളാണ് സംസ്ഥാന സർക്കാർ പട്ടികജാതി-പട്ടികവർഗ പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കായി നടപ്പാക്കിയിട്ടുള്ളത്. ഭൂരഹിതരായ പട്ടികവിഭാഗങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കിയ സർക്കാർ 2016 മുതൽ ഭവന നിർമാണത്തിനായി 33,058 പട്ടികജാതിക്കാർക്ക് 1653 ഏക്കർ ഭൂമി നൽകി.
കൂടുതൽ വിവരങ്ങൾ
കുടുംബശ്രീ; വികസനത്തിന്‍റെ സ്ത്രീമുഖം
ലോകത്തിന് കേരളം സമ്മാനിച്ച സ്ത്രീമുന്നേറ്റത്തിന്റെ അതുല്യ മാതൃകയാണ് കുടുംബശ്രീ. 3.17 ലക്ഷം അയൽക്കൂട്ടങ്ങളിലായി 48.08 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ, ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയാണ്.
കൂടുതൽ വിവരങ്ങൾ
പുതുവേഗതയില്‍ ജലഗതാഗതം
കേരളത്തിന്റെ തനത് ഗതാഗത മാർഗ്ഗങ്ങളിലൊന്നായ ജലഗതാഗത മേഖലയിൽ ആധുനികവൽക്കരണത്തിന്റെയും കാര്യക്ഷമതയുടെയും പാതയിൽ വലിയ മുന്നേറ്റവുമായി സംസ്ഥാന ജലഗതാഗത വകുപ്പ്. അടിസ്ഥാനസൗകര്യ വികസനത്തിലും സാങ്കേതികവിദ്യയുടെ വിനിയോഗത്തിലും വരുമാനം വർദ്ധിപ്പിക്കുന്നതിലും വകുപ്പ് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
സമ്പൂര്‍ണ ഇ-പേയ്‌മെന്റ് സംവിധാനവുമായി സബ് രജിസ്ട്രാര്‍ ഓഫീസുകള്‍
സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി, സംസ്ഥാനത്തെ മുഴുവൻ സബ് രജിസ്ട്രാർ ഓഫീസുകളെയും സമ്പൂർണ്ണമായി 'ക്യാഷ്‌ലെസ്' സംവിധാനത്തിലേക്ക് മാറ്റി രജിസ്ട്രേഷൻ വകുപ്പ്. സബ് രജിസ്ട്രാർ ഓഫീസുകളിൽ ലഭിക്കുന്ന സേവനങ്ങൾക്കും സർക്കാരിലേക്ക് അടയ്‌ക്കേണ്ട തുകകൾക്കും നേരിട്ട് പണമായി സ്വീകരിച്ച് അടുത്ത പ്രവൃത്തിദിവസം ട്രഷറികളിൽ അടയ്ക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്.
കൂടുതൽ വിവരങ്ങൾ
ജലം പരിശോധിക്കാം; ഉറവിടം സുരക്ഷിതമാക്കാം
ജനങ്ങൾക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജലവിഭവ വകുപ്പ്, ജല അതോറിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിപുലമായ ജലഗുണനിലവാര പരിശോധനാ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. മൺസൂണിന് മുൻപും ശേഷവും നദീജല സ്രോതസ്സുകളിൽ നിന്നുള്ള വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
മാതൃകാ വളര്‍ച്ചയുമായി ഉത്തരവാദിത്ത ടൂറിസം
വിനോദസഞ്ചാര മേഖലയുടെ വളർച്ചയും, പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ ശാക്തീകരണവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം. വിനോദസഞ്ചാരത്തിന്റെ ഒരു ബദൽ മാതൃകയാണിത്.
കൂടുതൽ വിവരങ്ങൾ
ന്യൂനപക്ഷക്ഷേമത്തിന് സമഗ്ര പദ്ധതികള്‍
സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി ഉന്നമനം ലക്ഷ്യമിട്ട് വിപുലമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കിയിട്ടുള്ളത്. ക്രിസ്ത്യൻ, മുസ്ലിം, ബുദ്ധ, ജൈന, സിഖ്, പാഴ്സി തുടങ്ങിയ വിഭാഗങ്ങളെയാണ് ന്യൂനപക്ഷങ്ങളായി കണക്കാക്കുന്നത്.
കൂടുതൽ വിവരങ്ങൾ
കുതിക്കുന്ന സ്റ്റാര്‍ട്ടപ്പ് രംഗം
ഇന്ത്യയിൽ സ്റ്റാർട്ടപ്പ് നയം നടപ്പാക്കിയ ആദ്യ സംസ്ഥാനം എന്ന പദവിയിൽ നിന്ന് മുന്നേറി, കഴിഞ്ഞ 9 വർഷത്തിനിടെ കേരളം ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ വിസ്മയകരമാണ്. സ്റ്റാർട്ടപ്പ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിൽ കേരളം കാണിച്ച പ്രതിബദ്ധത, 2022-ലെ സ്റ്റേറ്റ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 'ബെസ്റ്റ് പെർഫോമർ' പുരസ്‌കാരം നേടുന്നതിലൂടെ അംഗീകരിക്കപ്പെട്ടു.
കൂടുതൽ വിവരങ്ങൾ
ജീവിതസായാഹ്നത്തിന് കൈത്താങ്ങായി പാലിയേറ്റീവ് കെയർ പദ്ധതി
പ്രായമായവരുടെ ജീവിതസായാഹ്നം സന്തോഷകരവും സമാധാനപരവുമാക്കുക എന്ന ലക്ഷ്യത്തോടെ, കേരള സർക്കാർ സഹകരണ മേഖലയിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതി ശ്രദ്ധേയമായ ഒരു ചുവടുവെപ്പാണ്. ഗുണമേന്മയുള്ള സാന്ത്വന പരിചരണം ലഭ്യമാക്കാനാണ് സഹകരണ ആശുപത്രികളുടെ നേതൃത്വത്തിൽ സഹകരണ വകുപ്പ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ