അടിസ്ഥാന സൗകര്യത്തിലൂന്നിയ കായിക വളര്‍ച്ച

കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഒരു സമഗ്ര മുന്നേറ്റത്തിനാണ് സർക്കാർ തുടക്കം കുറിച്ചത്. ഈ സർക്കാർ അധികാരത്തിലെത്തി നാളിതുവരെ 3500 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളാണ് കായികരംഗത്ത് നടപ്പാക്കി വരുന്നത്.
 

വയനാട് ജില്ലാ സ്റ്റേഡിയം പൂർത്തിയായി. 10 ജില്ലകളിൽ ജില്ലാ സ്റ്റേഡിയം നിർമാണം പുരോഗമിക്കുന്നു. നിർമ്മാണം പൂർത്തികരിച്ചതും പ്രവൃത്തി പുരോഗമിക്കുന്നതുമായ ഏകദേശം 354 ഓളം സ്‌റ്റേഡിയങ്ങളും ഗ്രൗണ്ടുകളുമുണ്ട്. 24 കായികസമുച്ചയങ്ങൾ പൂർത്തിയായി. ജി.വി രാജ സ്‌പോർട്‌സ് സ്‌കൂളിൽ 30 കോടി രൂപയുടെയും കണ്ണൂർ, കുന്നംകുളം സ്‌പോർട്‌സ് ഡിവിഷനുകളിൽ 10 കോടിയുടെ വീതവും നിർമ്മാണപ്രവർത്തനങ്ങൾ നടപ്പാക്കി. 10 കോടിയോളം ചെലവുവരുന്ന മൂന്ന് പുതിയ ഹോസ്റ്റലുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. ജി വി രാജയിലും തൃശൂരും സിന്തറ്റിക് ട്രാക്ക് നിർമ്മിച്ചു. തിരുവനന്തപുരം വാൻറോസ് ജംങ്ഷനിൽ കായികഭവൻ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. കായിക മേഖലയുടെ അടിസ്ഥാനസൗകര്യ വികസത്തിനും കളിക്കളങ്ങളുടെയും സ്‌റ്റേഡിയങ്ങളുടെയും പരിപാലനത്തിനും വേണ്ടി സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ രൂപീകരിച്ചു.
 

നഗരങ്ങളിലും ഗ്രാമങ്ങളിലും സ്റ്റേഡിയം, ഇൻഡോർ സ്റ്റേഡിയം, ഫുട്‌ബോൾ ടർഫ്, സിന്തറ്റിക് ട്രാക്ക്, സ്വിമ്മിങ്ങ്പൂൾ, ഫിറ്റ്‌നസ് സെന്റർ, ഓപ്പൺ ജിം തുടങ്ങിയവ നിർമിക്കുന്നു. വലുതും ചെറുതുമായ നാനൂറോളം പ്രവൃത്തികൾ പല ഘട്ടങ്ങളിലായി പുരോഗമിക്കുന്നു. കായിക സാക്ഷരതപ്രായഭേദമെന്യേ എല്ലാവർക്കും പ്രയോജനപ്പെടുത്താവുന്ന തരത്തിൽ വിവിധ ജില്ലകളിലായി 18 ഫിറ്റ്‌നസ് സെന്ററുകൾ സജ്ജമായി. തദ്ദേശ സ്ഥാപനതല സ്‌പോർട്‌സ് കൗൺസിൽ രൂപീകരണം കായിക വകുപ്പിന്റെ ഏറ്റവും ശ്രദ്ധേയമായ ചുവടുവെയ്പ്പായി. കോർപ്പറേഷൻ, മുൻസിപ്പൽ, പഞ്ചായത്ത് തലത്തിൽ സ്‌പോർട്‌സ് കൗൺസിൽ നിലവിൽ വന്നു.
 

അഞ്ച്‌ലക്ഷം കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം നൽകുന്ന ഗോൾ പദ്ധതിയ്ക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ 1000 കേന്ദ്രങ്ങളിലായി ഒരു ലക്ഷം പേർക്ക് പരിശീലനം നടത്തി. അത്‌ലറ്റിക്‌സ് പരിശീലനത്തിന് സ്പ്രിന്റ് , ജൂഡോ പരിശീലനത്തിന് പഞ്ച്. ബാസ്‌ക്കറ്റ് ബോൾ പരിശീലനത്തിന് ഹൂപ്‌സ് തുടങ്ങി വൈവിധ്യമാർന്ന പദ്ധതികൾ. കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കുക ലക്ഷ്യമിട്ട് ആരംഭിച്ച ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ആദ്യഘട്ടത്തിൽ 124 പഞ്ചായത്തുകളിലാണ് കളിക്കളം ഒരുക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് പദ്ധതി പ്രകാരമുള്ള ആദ്യ കളിക്കളം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. എട്ട് കളിക്കളങ്ങൾ കൂടി പൂർത്തിയായി. 76 കളിക്കളങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.വ ട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ അക്കാദമി ആരംഭിച്ചു, തിരുവനന്തപുരം കുമാരപുരത്ത് ടെന്നീസ് അക്കാദമി തുടങ്ങി നിരവധി മികവുറ്റ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.

അനുബന്ധ ലേഖനങ്ങൾ

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സമഗ്ര പിന്തുണ
കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ ജനങ്ങൾക്ക് സമഗ്രമായ പിന്തുണയും സുരക്ഷിതമായ ഭാവിയും ഉറപ്പാക്കുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നത്. ചികിത്സാ സൗകര്യങ്ങൾ, സാമ്പത്തികസഹായം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയിലൂടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സർക്കാർ കൈത്താങ്ങാണ്.
കൂടുതൽ വിവരങ്ങൾ
വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം
പാമ്പുകളുടെ സംരക്ഷണത്തിനും വിഷപാമ്പുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനും ആവിഷ്‌കരിച്ചതാണ് സർപ്പ മൊബൈൽ (സ്‌നേക് അവയർനസ് റെസ്‌ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്) ആപ്പ്. മറ്റ് വന്യജീവികൾ മൂലമുള്ള സംഘർഷങ്ങൾ കൂടി റിപ്പോർട്ട് ചെയ്യാനും പരിഹരിക്കാനുമാവുന്ന പരിഷ്‌കാരങ്ങൾ വരുത്തി കൊണ്ട് വനംവകുപ്പ്, ആന്റിവെനം ഉൽപ്പാദന-വിതരണത്തോടൊപ്പം ജനങ്ങളിൽ ബോധവത്കരണം കൂടി ആപ്പിലൂടെ നടത്തുന്നു.
കൂടുതൽ വിവരങ്ങൾ
സൈബര്‍ പവറില്‍ കേരള പൊലീസ്‌
കുറ്റാന്വേഷണ മികവിൽ ദേശീയതലത്തിൽ മുൻനിരയിലുള്ള കേരള പോലീസ് സൈബർ കുറ്റകൃത്യങ്ങൾ പിടികൂടുന്നതിലും സൈബർ തട്ടിപ്പുകൾക്കെതിരായ ബോധവൽക്കരണത്തിലും നടത്തുന്നത് മാതൃകാപരമായ മുന്നേറ്റം.   ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളികളെ നേരിടാൻ ആധുനിക സാങ്കേതിക വിദ്യയും വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് പോലീസ് സേനയെ സജ്ജമാക്കിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
കോളേജ് സ്‌പോർട് ലീഗ്; കായികകേരളത്തിൽ പുത്തൻ അധ്യായം
കേരളത്തിൻ്റെ കായിക ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, കോളേജുകൾ കേന്ദ്രീകരിച്ച് കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന കോളേജ് സ്പോർട്സ് ലീഗ് (CSL) കായികരംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ്. രാജ്യത്ത് ഇത്തരമൊരു സംരംഭത്തിന് തുടക്കമിടുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
കൂടുതൽ വിവരങ്ങൾ
തീരങ്ങളില്‍ ക്ഷേമവും വികസനവും
കേരളത്തിന്റെ തീരദേശ ജനതയുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകിക്കൊണ്ട്, മത്സ്യത്തൊഴിലാളി വിഭാഗത്തെ സംരക്ഷിക്കുന്നതിലും സാമൂഹിക പരിരക്ഷ ഉറപ്പാക്കുന്നതിലും സർക്കാർ മാതൃകാപരമായ മുന്നേറ്റമാണ് നടത്തിയത്. ഈ സർക്കാർ നടപ്പാക്കിയ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് 2450 കോടി രൂപയുടെ 'പുനർഗേഹം' പദ്ധതി.
കൂടുതൽ വിവരങ്ങൾ
ഇന്ത്യയുടെ മ്യൂസിയം ഹബ്ബായി കേരളം
കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അമൂല്യമായ കാവൽക്കാരാണ് സംസ്ഥാന മ്യൂസിയം, പുരാവസ്തു-പുരാരേഖാ വകുപ്പുകൾ. 17 മ്യൂസിയങ്ങളും 192 സംരക്ഷിത സ്മാരകങ്ങളുമായി തലയെടുപ്പോടെ നിൽക്കുന്ന ഈ വകുപ്പുകൾ, ഒൻപത് വർഷക്കാലം കേരളത്തിന്റെ മ്യൂസിയം സങ്കൽപ്പങ്ങൾക്ക് പുതിയ ദിശാബോധം നൽകി.
കൂടുതൽ വിവരങ്ങൾ
ഉന്നതവിദ്യാഭ്യാസത്തിനായി 20.62 കോടി രൂപയുടെ സ്കോളർഷിപ്പ്
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങളും പിന്തുണയുമായി പഠന, ഗവേഷണ മേഖലകളിൽ സർക്കാർ ഉറപ്പാക്കുന്നത്. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള പിന്തുണയും, ഗവേഷണ മികവിനുള്ള പ്രോത്സാഹനവും ഉറപ്പാക്കുന്ന നിരവധി പദ്ധതികളാണ് നിലവിൽ വന്നിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾ
സാങ്കേതികവിദ്യയിലൂടെ കാര്‍ഷികമുന്നേറ്റം
ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കാർഷിക ഉത്പാദനം വർധിപ്പിക്കാനും കർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളാണ് കേരളം നടപ്പാക്കുന്നത്. കർഷക ഉൽപാദക സംഘടനകൾ (FPO), കർഷക ഉൽപാദക കമ്പനികൾ (FPC), കാർഷിക ബിസിനസ് സംരംഭങ്ങൾ, അഗ്രിടെക് സ്റ്റാർട്ടപ്പുകൾ, അഗ്രോ പാർക്കുകൾ എന്നിവയുടെ ശാക്തീകരണത്തിനായി കേരള അഗ്രോ ബിസിനസ്സ് കമ്പനി (കാബ്‌കോ) രൂപീകരിച്ചു.
കൂടുതൽ വിവരങ്ങൾ
ഉയരെ ഉന്നതവിദ്യാഭ്യാസ മേഖല
നവകേരളസൃഷ്ടിയുടെ ഭാഗമായി നവവൈജ്ഞാനിക സമൂഹമാക്കി രൂപപ്പെടുത്താനുള്ള പരിശ്രമങ്ങളിൽ മുന്നിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആയിരത്തോളം ബിരുദ പ്രോഗ്രാമുകളും ഇരുന്നൂറിലധികം ബിരുദാനന്തര പ്രോഗ്രാമുകളും അനുവദിച്ചു.
കൂടുതൽ വിവരങ്ങൾ