അടിസ്ഥാന സൗകര്യത്തിലൂന്നിയ കായിക വളര്‍ച്ച

കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഒരു സമഗ്ര മുന്നേറ്റത്തിനാണ് സർക്കാർ തുടക്കം കുറിച്ചത്. ഈ സർക്കാർ അധികാരത്തിലെത്തി നാളിതുവരെ 3500 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളാണ് കായികരംഗത്ത് നടപ്പാക്കി വരുന്നത്.
 

വയനാട് ജില്ലാ സ്റ്റേഡിയം പൂർത്തിയായി. 10 ജില്ലകളിൽ ജില്ലാ സ്റ്റേഡിയം നിർമാണം പുരോഗമിക്കുന്നു. നിർമ്മാണം പൂർത്തികരിച്ചതും പ്രവൃത്തി പുരോഗമിക്കുന്നതുമായ ഏകദേശം 354 ഓളം സ്‌റ്റേഡിയങ്ങളും ഗ്രൗണ്ടുകളുമുണ്ട്. 24 കായികസമുച്ചയങ്ങൾ പൂർത്തിയായി. ജി.വി രാജ സ്‌പോർട്‌സ് സ്‌കൂളിൽ 30 കോടി രൂപയുടെയും കണ്ണൂർ, കുന്നംകുളം സ്‌പോർട്‌സ് ഡിവിഷനുകളിൽ 10 കോടിയുടെ വീതവും നിർമ്മാണപ്രവർത്തനങ്ങൾ നടപ്പാക്കി. 10 കോടിയോളം ചെലവുവരുന്ന മൂന്ന് പുതിയ ഹോസ്റ്റലുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. ജി വി രാജയിലും തൃശൂരും സിന്തറ്റിക് ട്രാക്ക് നിർമ്മിച്ചു. തിരുവനന്തപുരം വാൻറോസ് ജംങ്ഷനിൽ കായികഭവൻ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. കായിക മേഖലയുടെ അടിസ്ഥാനസൗകര്യ വികസത്തിനും കളിക്കളങ്ങളുടെയും സ്‌റ്റേഡിയങ്ങളുടെയും പരിപാലനത്തിനും വേണ്ടി സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ രൂപീകരിച്ചു.
 

നഗരങ്ങളിലും ഗ്രാമങ്ങളിലും സ്റ്റേഡിയം, ഇൻഡോർ സ്റ്റേഡിയം, ഫുട്‌ബോൾ ടർഫ്, സിന്തറ്റിക് ട്രാക്ക്, സ്വിമ്മിങ്ങ്പൂൾ, ഫിറ്റ്‌നസ് സെന്റർ, ഓപ്പൺ ജിം തുടങ്ങിയവ നിർമിക്കുന്നു. വലുതും ചെറുതുമായ നാനൂറോളം പ്രവൃത്തികൾ പല ഘട്ടങ്ങളിലായി പുരോഗമിക്കുന്നു. കായിക സാക്ഷരതപ്രായഭേദമെന്യേ എല്ലാവർക്കും പ്രയോജനപ്പെടുത്താവുന്ന തരത്തിൽ വിവിധ ജില്ലകളിലായി 18 ഫിറ്റ്‌നസ് സെന്ററുകൾ സജ്ജമായി. തദ്ദേശ സ്ഥാപനതല സ്‌പോർട്‌സ് കൗൺസിൽ രൂപീകരണം കായിക വകുപ്പിന്റെ ഏറ്റവും ശ്രദ്ധേയമായ ചുവടുവെയ്പ്പായി. കോർപ്പറേഷൻ, മുൻസിപ്പൽ, പഞ്ചായത്ത് തലത്തിൽ സ്‌പോർട്‌സ് കൗൺസിൽ നിലവിൽ വന്നു.
 

അഞ്ച്‌ലക്ഷം കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം നൽകുന്ന ഗോൾ പദ്ധതിയ്ക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ 1000 കേന്ദ്രങ്ങളിലായി ഒരു ലക്ഷം പേർക്ക് പരിശീലനം നടത്തി. അത്‌ലറ്റിക്‌സ് പരിശീലനത്തിന് സ്പ്രിന്റ് , ജൂഡോ പരിശീലനത്തിന് പഞ്ച്. ബാസ്‌ക്കറ്റ് ബോൾ പരിശീലനത്തിന് ഹൂപ്‌സ് തുടങ്ങി വൈവിധ്യമാർന്ന പദ്ധതികൾ. കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കുക ലക്ഷ്യമിട്ട് ആരംഭിച്ച ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ആദ്യഘട്ടത്തിൽ 124 പഞ്ചായത്തുകളിലാണ് കളിക്കളം ഒരുക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് പദ്ധതി പ്രകാരമുള്ള ആദ്യ കളിക്കളം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. എട്ട് കളിക്കളങ്ങൾ കൂടി പൂർത്തിയായി. 76 കളിക്കളങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.വ ട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ അക്കാദമി ആരംഭിച്ചു, തിരുവനന്തപുരം കുമാരപുരത്ത് ടെന്നീസ് അക്കാദമി തുടങ്ങി നിരവധി മികവുറ്റ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.

അനുബന്ധ ലേഖനങ്ങൾ

നേരത്തെ എത്തി പാഠപുസ്തകങ്ങള്‍
അവധിക്കാലം കഴിഞ്ഞ് സ്‌കൂൾ തുറന്നിട്ടും പാഠപുസ്തകം കിട്ടാതെ ബുദ്ധിമുട്ടിയിരുന്ന കാലം ഇനി പഴങ്കഥ. ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ വിതരണത്തോടെ അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വളരെ നേരത്തെ കുട്ടികളുടെ കൈകളിലേക്ക് എത്തുന്നു എന്ന നേട്ടം കൂടി പൊതുവിദ്യാഭ്യാസ രംഗത്തിന് സ്വന്തമാകുകയാണ്.
കൂടുതൽ വിവരങ്ങൾ
ദാരിദ്ര്യരഹിത കേരളത്തിലേക്ക്‌
ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. നീതി ആയോഗിന്റെ 2023-ലെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം, ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്.
കൂടുതൽ വിവരങ്ങൾ
കുടുംബശ്രീ; വികസനത്തിന്‍റെ സ്ത്രീമുഖം
ലോകത്തിന് കേരളം സമ്മാനിച്ച സ്ത്രീമുന്നേറ്റത്തിന്റെ അതുല്യ മാതൃകയാണ് കുടുംബശ്രീ. 3.17 ലക്ഷം അയൽക്കൂട്ടങ്ങളിലായി 48.08 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ, ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയാണ്.
കൂടുതൽ വിവരങ്ങൾ
ന്യൂനപക്ഷക്ഷേമത്തിന് സമഗ്ര പദ്ധതികള്‍
സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി ഉന്നമനം ലക്ഷ്യമിട്ട് വിപുലമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കിയിട്ടുള്ളത്. ക്രിസ്ത്യൻ, മുസ്ലിം, ബുദ്ധ, ജൈന, സിഖ്, പാഴ്സി തുടങ്ങിയ വിഭാഗങ്ങളെയാണ് ന്യൂനപക്ഷങ്ങളായി കണക്കാക്കുന്നത്.
കൂടുതൽ വിവരങ്ങൾ
സഹകാരി സാന്ത്വനം; വിതരണം ചെയ്തത് 1 കോടിയിലേറെ രൂപ
സഹകരണ വകുപ്പിന്റെ 'സഹകാരി സാന്ത്വനം' പദ്ധതി, സഹകരണ മേഖലയിൽ പ്രവർത്തിച്ചവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ദീർഘകാലം സഹകരണ രംഗത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ചവരോ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരോ ആയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സഹകാരികളെ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
കുതിക്കുന്ന സ്റ്റാര്‍ട്ടപ്പ് രംഗം
ഇന്ത്യയിൽ സ്റ്റാർട്ടപ്പ് നയം നടപ്പാക്കിയ ആദ്യ സംസ്ഥാനം എന്ന പദവിയിൽ നിന്ന് മുന്നേറി, കഴിഞ്ഞ 9 വർഷത്തിനിടെ കേരളം ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ വിസ്മയകരമാണ്. സ്റ്റാർട്ടപ്പ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിൽ കേരളം കാണിച്ച പ്രതിബദ്ധത, 2022-ലെ സ്റ്റേറ്റ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 'ബെസ്റ്റ് പെർഫോമർ' പുരസ്‌കാരം നേടുന്നതിലൂടെ അംഗീകരിക്കപ്പെട്ടു.
കൂടുതൽ വിവരങ്ങൾ
സഹകരണത്തിന്റെ കരുത്ത്‌
സഹകരണമേഖലയുടെ കരുത്ത് ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ പ്രവർത്തനങ്ങളാണ് ഈ സർക്കാർ നടത്തി വരുന്നത്. പതിനൊന്നാമത് ഏഷ്യാ പസഫിക് സഹകരണ മന്ത്രിമാരുടെ ഉച്ചകോടിയിൽ കേരളം ഇന്ത്യൻ സഹകരണപ്രസ്ഥാനത്തിന്റെ പതാകവാഹകരായി.
കൂടുതൽ വിവരങ്ങൾ
റോഡ് വികസനത്തിൽ സമാനതകളില്ലാത്ത കുതിപ്പ്
സംസ്ഥാനത്തിന്റെ ഗതാഗത മേഖലയിൽ ദീർഘകാല സ്വപ്നങ്ങളായിരുന്ന ദേശീയപാതാ വികസനം ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ യാഥാർത്ഥ്യമാക്കി, അടിസ്ഥാനസൗകര്യ വികസനത്തിൽ സംസ്ഥാനം സമാനതകളില്ലാത്ത നേട്ടങ്ങളാണ് കൈവരിക്കുന്നത്.   ദേശീയപാതാ വികസനം:   കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായിരുന്ന ദേശീയപാതാ വികസനം, പ്രത്യേകിച്ച് 45 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കൽ, കിഫ്ബി (KIIFB) വഴി 5580 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കലിനായി കേന്ദ്രസർക്കാരിന് നൽകിയത്.
കൂടുതൽ വിവരങ്ങൾ
ഇ-മൊബിലിറ്റിക്ക് ഊർജ്ജം പകർന്ന് വൈദ്യുത വകുപ്പ്
കേരളത്തിന്റെ ഗതാഗതമേഖലയെ ഹരിതാഭമാക്കാൻ ലക്ഷ്യമിട്ട്, ഇലക്ട്രിക് വാഹനങ്ങൾക്ക് (EVs) ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ വലിയ മുന്നേറ്റങ്ങൾ നടത്തി സംസ്ഥാന വൈദ്യുതി വകുപ്പ്. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ കാഴ്ചപ്പാടിന് അനുസൃതമായി, സംസ്ഥാനത്തുടനീളം അത്യാധുനിക ചാർജിംഗ് സ്റ്റേഷനുകളാണ് സ്ഥാപിച്ചുവരുന്നത്.
കൂടുതൽ വിവരങ്ങൾ