സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയുടെ സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനായി സർക്കാർ സമഗ്രമായ ദുരന്തനിവാരണ-ആരോഗ്യ പ്രതിരോധ നടപടികൾ ശക്തമാക്കി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മുൻകരുതൽ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതോടൊപ്പം, മഴയെ തുടർന്നുണ്ടാകാനിടയുള്ള പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള ആരോഗ്യ വെല്ലുവിളികളെ നേരിടുന്നതിനുള്ള സജ്ജീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും (KSDMA) സംയുക്തമായി അടിയന്തര തയ്യാറെടുപ്പുകളും പ്രതിരോധ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. മഴക്കെടുതിയിൽ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകൾക്കായി പതിനായിരം രൂപ സർക്കാർ അനുവദിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എ.സ്.ഡി.ആർ.എഫ്, സി.എം.ഡി.ആർ.എഫ്, പി.എം.എൻ.ആർ.എഫ് എന്നിവയിൽ നിന്നായി ആകെ 8 ലക്ഷം രൂപ ധനസഹായം ലഭിക്കും. വീട് ശുചീകരണത്തിനായി ക്യാമ്പുകളിൽ നിന്ന് മടങ്ങുന്നവർക്ക് അടിയന്തര സഹായമായി 10,000 രൂപ നൽകും. ഉപജീവനമാർഗം നഷ്ടപ്പെട്ടവർക്ക് ഒരു റേഷൻ കാർഡിലെ രണ്ടുപേർക്ക് 300 രൂപ വീതം സഹായം നൽകും. പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥലം വാങ്ങി വീട് വയ്ക്കാനുള്ള സഹായം 10 ലക്ഷത്തിൽ നിന്ന് 12 ലക്ഷം രൂപയായി ഉയർത്തി. വീട് പൂർണമായും നഷ്ടപ്പെട്ടവർക്കുള്ള സഹായം 4 ലക്ഷത്തിൽ നിന്ന് 6 ലക്ഷം രൂപയായി വർധിപ്പിച്ചു. കൃഷിനാശത്തിനുള്ള നഷ്ടപരിഹാര...
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 04-08-2026
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 15-07-2026
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 26-06-2026
ചെമ്പറവള്ളി
പ്രിയദർശിനി ഓട്ടം തുടരുകയാണ്. സ്ത്രീ ശാക്തീകരണത്തിന്റെ പുതു പ്രതീക്ഷയായി, സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റത്തിന് കരുത്തായി.