സഹകരണത്തിന്റെ കരുത്ത്‌

സഹകരണമേഖലയുടെ കരുത്ത് ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ പ്രവർത്തനങ്ങളാണ് ഈ സർക്കാർ നടത്തി വരുന്നത്. പതിനൊന്നാമത് ഏഷ്യാ പസഫിക് സഹകരണ മന്ത്രിമാരുടെ ഉച്ചകോടിയിൽ കേരളം ഇന്ത്യൻ സഹകരണപ്രസ്ഥാനത്തിന്റെ പതാകവാഹകരായി. കേരള ബാങ്ക് രാജ്യത്തെ സംസ്ഥാന സഹകരണ ബാങ്കുകളിൽ 50,000 കോടി വായ്പ ബാക്കിനിൽപ്പ് പിന്നിട്ട് ആദ്യ ബാങ്കായി ചരിത്രത്തിലിടം പിടിച്ചു.
 

ഭരണസമിതി അംഗങ്ങൾക്ക് നിർബന്ധ പരിശീലനം ഉൾപ്പെടെ നടപ്പാക്കിയുള്ള കേരള സഹകരണ സംഘം സമഗ്ര നിയമഭേദഗതി സഹകരണ പ്രസ്ഥാനത്തിനാകെ മാതൃകയാണ്. 10 ലക്ഷം രൂപയ്ക്ക് മുകളിൽ വായ്പ ലഭിക്കാൻ വസ്തുക്കളുടെ മൂല്യം നിർണയിക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കാനുള്ള മാനദണ്ഡങ്ങളും ഭേദഗതിയിൽ ഉൾപ്പെടുത്തി. സഹകരണ മേഖലയെ സഹായിക്കാൻ സഹകരണ സംരക്ഷണ നിധി പദ്ധതി ആരംഭിച്ചു. ഇന്ത്യയിൽ ആദ്യമായാണ് സഹകരണമേഖലയിൽ ഇത്തരമൊരു പദ്ധതി.
 

പരിശോധനകൾ പൂർണ്ണമായി ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി മൊബൈൽ ആപ്ലിക്കേഷനും വെബ് ആപ്ലിക്കേഷനും അടങ്ങുന്ന Co-operative Inspection Management Application (CIMA) സംവിധാനം നടപ്പാക്കി. രജിസ്‌ട്രേഷൻ, ബൈലോ ഭേദഗതി, ഫണ്ട് മാനേജ്‌മെന്റ്, തിരഞ്ഞെടുപ്പിനുള്ള അപേക്ഷ സ്വീകരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ഓൺലൈൻ ആക്കി. പ്രാഥമിക കാർഷിക വായ്പാസംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്വെയർ, ഓഡിറ്റ് മോണിറ്ററിങ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം, വകുപ്പിലാകെ നടപ്പാക്കിയ ഇ-ഓഫിസ് സംവിധാനം എന്നിങ്ങനെ കഴിഞ്ഞ നാലുവർഷം ഡിജിറ്റലൈസേഷന്റെ കാലഘട്ടമായിരുന്നു.
 

പ്രളയത്തിലും പ്രകൃതിദുരന്തത്തിലും വീടു നഷ്ടപ്പെട്ടവരെ പുനഃരധിവസിപ്പിക്കാൻ കെയർഹോം പദ്ധതി, ഓഡിറ്റ് സംവിധാനം ശക്തിപ്പെടുത്താൻ ടീം ഓഡിറ്റ്, ഉൽപന്നങ്ങളെയും സേവനങ്ങളെയും വിപണിയിൽ കൂടുതൽ പരിചയപ്പെടുത്തുക, ഓൺലൈൻ, വിദേശ വിപണികളിൽ ഇടം നേടുക, സഹകരണ എക്‌സ്പോ, നിർമ്മാണ സാമഗ്രികളുടെ വിപണിലേക്കുള്ള ഇടപെടലിന്റെ ഭാഗമായുള്ള മെറ്റീരിയൽ ബാങ്കുകൾ തുടങ്ങിയവ യാഥാർഥ്യമാക്കി. കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ ആരംഭിച്ച നഴ്‌സിങ് കോളേജ്, തൃശൂർ മറ്റത്തൂർ ലേബർ കോൺട്രാക്ട്‌സ് സൊസൈറ്റി ആരംഭിച്ച ഔഷധസസ്യ സംസ്‌കരണ കേന്ദ്രം, ഇന്ത്യയിലെ ആദ്യത്തെ ഭാഷാ മ്യൂസിയമായ അക്ഷരം ഭാഷാസാഹിത്യ സാംസ്‌കാരിക മ്യൂസിയം, നെല്ലു സംഭരണത്തിനും അരിയുടെ ഉൽപാദനത്തിനും വേണ്ടിയുള്ള കാപ്‌കോസ്, പാപ്‌കോസ് പദ്ധതികൾ, ഗിഗ് വർക്കേഴ്‌സിനു വേണ്ടിയുള്ള സഹകരണ സംഘങ്ങൾ, വിവിധ ജില്ലകളിലായി 32 യുവജന സഹകരണ സംഘങ്ങൾ, യുവ, വനിതാസംഘങ്ങൾ, പട്ടികജാതി-പട്ടികവർഗ യുവസംഘങ്ങൾ, യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ കേരള ബാങ്ക് മുഖേന യുവമിത്ര വായ്പ പദ്ധതി, വനിതാ സഹകരണ സംഘങ്ങളെ ഉൽപാദക യൂണിറ്റുകളാക്കി മാറ്റാനുള്ള നടപടികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പദ്ധതികൾ കഴിഞ്ഞ നാലുവർഷത്തിനിടെ നടപ്പാക്കി.
 

നാല് വർഷത്തിനിടെ സഹകരണ വകുപ്പിലും സഹകരണ സംഘങ്ങളിലും കേരള ബാങ്കിലുമായി 16,390 നിയമനങ്ങളാണ് നടന്നത്. സ്റ്റാർട്ടപ്പ്/ എം എസ് എം ഇ സംരംഭങ്ങളിലൂടെ അഞ്ച് ലക്ഷത്തോളം തൊഴിലവസരങ്ങൾ ഇക്കാലയളവിൽ സൃഷ്ടിക്കാൻ സാധിച്ചു. 2019ൽ ആരംഭിച്ച കേരള ബാങ്കിന്റെ വായ്പാ ബാക്കിനിൽപ്പ് ചരിത്രത്തിലാദ്യമായി 50000 കോടി രൂപ പിന്നിട്ടു. വ്യക്തികൾ, പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും ഉൾപ്പെട്ട ഉപഭോക്താക്കൾക്കാണ് ഇത്രയും തുക വിതരണം ചെയ്തിരിക്കുന്നത്. മറ്റ് ബാങ്കുകളിൽ നിന്നും വ്യത്യസ്തമായി സംസ്ഥാനത്തിനുള്ളിൽ നിന്നും സ്വരൂപിക്കുന്ന നിക്ഷേപം കേരളത്തിൽതന്നെ വായ്പയായി വിതരണം ചെയ്ത് സാമ്പത്തിക കരുത്തു വർദ്ധിപ്പിക്കാൻ സഹകരണ വകുപ്പിന് സാധിച്ചു. സഹകരണ മേഖലയ്ക്ക് പുതിയ ദിശാബോധം നൽകാനും സമഗ്രമാറ്റം കൊണ്ടുവരാനും സർക്കാരിനു കഴിഞ്ഞു.

അനുബന്ധ ലേഖനങ്ങൾ

കുടുംബശ്രീ; വികസനത്തിന്‍റെ സ്ത്രീമുഖം
ലോകത്തിന് കേരളം സമ്മാനിച്ച സ്ത്രീമുന്നേറ്റത്തിന്റെ അതുല്യ മാതൃകയാണ് കുടുംബശ്രീ. 3.17 ലക്ഷം അയൽക്കൂട്ടങ്ങളിലായി 48.08 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ, ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയാണ്.
കൂടുതൽ വിവരങ്ങൾ
വളര്‍ത്തുമൃഗങ്ങള്‍ക്ക് വീട്ടുപടിക്കല്‍ ചികിത്സ
കേരളത്തിലെ വളർത്തുമൃഗങ്ങൾക്ക് കാര്യക്ഷമവും സമയബന്ധിതവുമായ ചികിത്സ ഉറപ്പാക്കുന്നതിൽ വലിയ മുന്നേറ്റവുമായി മൃഗസംരക്ഷണ വകുപ്പ്. കർഷകർക്ക് ആശ്വാസമായി, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ സംസ്ഥാനത്തുടനീളം ജനപ്രിയമാവുകയാണ്.
കൂടുതൽ വിവരങ്ങൾ
പൊതുഗതാഗതത്തില്‍ നാഴികക്കല്ലായി വാട്ടര്‍മെട്രോ
സുസ്ഥിര ഗതാഗതത്തിന്റെ പുതിയ വഴിത്തിരിവായി സംസ്ഥാനം അവതരിപ്പിച്ച രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതിയാണ് കൊച്ചി വാട്ടർമെട്രോ. സർവീസ് ആരംഭിച്ച് രണ്ട് വർഷം പൂർത്തിയാകുമ്പോൾ തന്നെ സഞ്ചരിച്ചവരുടെ എണ്ണം 40 ലക്ഷം എന്ന റെക്കോർഡ് നേട്ടത്തിലാണ് വാട്ടർമെട്രോ.
കൂടുതൽ വിവരങ്ങൾ
സമ്പൂര്‍ണ ഇ-പേയ്‌മെന്റ് സംവിധാനവുമായി സബ് രജിസ്ട്രാര്‍ ഓഫീസുകള്‍
സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി, സംസ്ഥാനത്തെ മുഴുവൻ സബ് രജിസ്ട്രാർ ഓഫീസുകളെയും സമ്പൂർണ്ണമായി 'ക്യാഷ്‌ലെസ്' സംവിധാനത്തിലേക്ക് മാറ്റി രജിസ്ട്രേഷൻ വകുപ്പ്. സബ് രജിസ്ട്രാർ ഓഫീസുകളിൽ ലഭിക്കുന്ന സേവനങ്ങൾക്കും സർക്കാരിലേക്ക് അടയ്‌ക്കേണ്ട തുകകൾക്കും നേരിട്ട് പണമായി സ്വീകരിച്ച് അടുത്ത പ്രവൃത്തിദിവസം ട്രഷറികളിൽ അടയ്ക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്.
കൂടുതൽ വിവരങ്ങൾ
കുതിപ്പുമായി കേരഗ്രാമം
കേരളത്തിന്റെ കാർഷിക മേഖലയ്ക്ക്, പ്രത്യേകിച്ച് നാളികേര ഉത്പാദനത്തിന്, പുത്തൻ ഉണർവ് നൽകുകയാണ് 'കേരഗ്രാമം' പദ്ധതി. തെങ്ങുകൃഷിയിൽ ശാസ്ത്രീയമായ പരിചരണമുറകൾ അവലംബിച്ച് നാളികേര ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കാൻ കൃഷി വകുപ്പ് ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന ബൃഹദ് പദ്ധതിയാണ് കേരഗ്രാമം.
കൂടുതൽ വിവരങ്ങൾ
ഹരിത ഭാവിക്കായി ട്രീ ബാങ്കിംഗ്‌
കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനും കേരളത്തെ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കാനുമുള്ള ലക്ഷ്യത്തോടെ, സംസ്ഥാനത്ത് വനംവകുപ്പ് നടപ്പാക്കുന്ന നൂതന പദ്ധതിയാണ് 'ട്രീ ബാങ്കിംഗ്'. പരമ്പരാഗത വനമേഖലയ്ക്ക് പുറമെ സ്വകാര്യ ഭൂമിയിലെ വൃക്ഷാവരണം വർദ്ധിപ്പിച്ച് പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
വ്യവസായ ഹബ്ബായി കേരളം
സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടികളും പരിഷ്‌കാരങ്ങളും നടപ്പാക്കുന്നതിൽ മികച്ച നേട്ടങ്ങളുമായി സർക്കാർ. രാജ്യത്തെ ഏറ്റവും വികസിതമായ വ്യവസായങ്ങളുടെ ഹബ്ബാക്കി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വ്യവസായ നയം പുതുക്കിയത്.
കൂടുതൽ വിവരങ്ങൾ
കാലത്തിനൊപ്പം വേഗത്തില്‍ മോട്ടോര്‍വാഹന വകുപ്പ്‌
പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് വലിയ പരിഷ്‌കാരങ്ങളുമായി മുന്നേറുകയാണ്. ഡിജിറ്റൽവത്കരണം, പരാതി പരിഹാരത്തിലെ വേഗത, സേവനങ്ങളുടെ നവീകരണം, റോഡ് സുരക്ഷാ നടപടികൾ ഊർജിതമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളുമായി അതിവേഗമാണ് വകുപ്പ് മികവിലേക്ക് കുതിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
റോഡ് വികസനത്തിൽ സമാനതകളില്ലാത്ത കുതിപ്പ്
സംസ്ഥാനത്തിന്റെ ഗതാഗത മേഖലയിൽ ദീർഘകാല സ്വപ്നങ്ങളായിരുന്ന ദേശീയപാതാ വികസനം ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ യാഥാർത്ഥ്യമാക്കി, അടിസ്ഥാനസൗകര്യ വികസനത്തിൽ സംസ്ഥാനം സമാനതകളില്ലാത്ത നേട്ടങ്ങളാണ് കൈവരിക്കുന്നത്.   ദേശീയപാതാ വികസനം:   കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായിരുന്ന ദേശീയപാതാ വികസനം, പ്രത്യേകിച്ച് 45 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കൽ, കിഫ്ബി (KIIFB) വഴി 5580 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കലിനായി കേന്ദ്രസർക്കാരിന് നൽകിയത്.
കൂടുതൽ വിവരങ്ങൾ