സഹകരണത്തിന്റെ കരുത്ത്‌

സഹകരണമേഖലയുടെ കരുത്ത് ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ പ്രവർത്തനങ്ങളാണ് ഈ സർക്കാർ നടത്തി വരുന്നത്. പതിനൊന്നാമത് ഏഷ്യാ പസഫിക് സഹകരണ മന്ത്രിമാരുടെ ഉച്ചകോടിയിൽ കേരളം ഇന്ത്യൻ സഹകരണപ്രസ്ഥാനത്തിന്റെ പതാകവാഹകരായി. കേരള ബാങ്ക് രാജ്യത്തെ സംസ്ഥാന സഹകരണ ബാങ്കുകളിൽ 50,000 കോടി വായ്പ ബാക്കിനിൽപ്പ് പിന്നിട്ട് ആദ്യ ബാങ്കായി ചരിത്രത്തിലിടം പിടിച്ചു.
 

ഭരണസമിതി അംഗങ്ങൾക്ക് നിർബന്ധ പരിശീലനം ഉൾപ്പെടെ നടപ്പാക്കിയുള്ള കേരള സഹകരണ സംഘം സമഗ്ര നിയമഭേദഗതി സഹകരണ പ്രസ്ഥാനത്തിനാകെ മാതൃകയാണ്. 10 ലക്ഷം രൂപയ്ക്ക് മുകളിൽ വായ്പ ലഭിക്കാൻ വസ്തുക്കളുടെ മൂല്യം നിർണയിക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കാനുള്ള മാനദണ്ഡങ്ങളും ഭേദഗതിയിൽ ഉൾപ്പെടുത്തി. സഹകരണ മേഖലയെ സഹായിക്കാൻ സഹകരണ സംരക്ഷണ നിധി പദ്ധതി ആരംഭിച്ചു. ഇന്ത്യയിൽ ആദ്യമായാണ് സഹകരണമേഖലയിൽ ഇത്തരമൊരു പദ്ധതി.
 

പരിശോധനകൾ പൂർണ്ണമായി ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി മൊബൈൽ ആപ്ലിക്കേഷനും വെബ് ആപ്ലിക്കേഷനും അടങ്ങുന്ന Co-operative Inspection Management Application (CIMA) സംവിധാനം നടപ്പാക്കി. രജിസ്‌ട്രേഷൻ, ബൈലോ ഭേദഗതി, ഫണ്ട് മാനേജ്‌മെന്റ്, തിരഞ്ഞെടുപ്പിനുള്ള അപേക്ഷ സ്വീകരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ഓൺലൈൻ ആക്കി. പ്രാഥമിക കാർഷിക വായ്പാസംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്വെയർ, ഓഡിറ്റ് മോണിറ്ററിങ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം, വകുപ്പിലാകെ നടപ്പാക്കിയ ഇ-ഓഫിസ് സംവിധാനം എന്നിങ്ങനെ കഴിഞ്ഞ നാലുവർഷം ഡിജിറ്റലൈസേഷന്റെ കാലഘട്ടമായിരുന്നു.
 

പ്രളയത്തിലും പ്രകൃതിദുരന്തത്തിലും വീടു നഷ്ടപ്പെട്ടവരെ പുനഃരധിവസിപ്പിക്കാൻ കെയർഹോം പദ്ധതി, ഓഡിറ്റ് സംവിധാനം ശക്തിപ്പെടുത്താൻ ടീം ഓഡിറ്റ്, ഉൽപന്നങ്ങളെയും സേവനങ്ങളെയും വിപണിയിൽ കൂടുതൽ പരിചയപ്പെടുത്തുക, ഓൺലൈൻ, വിദേശ വിപണികളിൽ ഇടം നേടുക, സഹകരണ എക്‌സ്പോ, നിർമ്മാണ സാമഗ്രികളുടെ വിപണിലേക്കുള്ള ഇടപെടലിന്റെ ഭാഗമായുള്ള മെറ്റീരിയൽ ബാങ്കുകൾ തുടങ്ങിയവ യാഥാർഥ്യമാക്കി. കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ ആരംഭിച്ച നഴ്‌സിങ് കോളേജ്, തൃശൂർ മറ്റത്തൂർ ലേബർ കോൺട്രാക്ട്‌സ് സൊസൈറ്റി ആരംഭിച്ച ഔഷധസസ്യ സംസ്‌കരണ കേന്ദ്രം, ഇന്ത്യയിലെ ആദ്യത്തെ ഭാഷാ മ്യൂസിയമായ അക്ഷരം ഭാഷാസാഹിത്യ സാംസ്‌കാരിക മ്യൂസിയം, നെല്ലു സംഭരണത്തിനും അരിയുടെ ഉൽപാദനത്തിനും വേണ്ടിയുള്ള കാപ്‌കോസ്, പാപ്‌കോസ് പദ്ധതികൾ, ഗിഗ് വർക്കേഴ്‌സിനു വേണ്ടിയുള്ള സഹകരണ സംഘങ്ങൾ, വിവിധ ജില്ലകളിലായി 32 യുവജന സഹകരണ സംഘങ്ങൾ, യുവ, വനിതാസംഘങ്ങൾ, പട്ടികജാതി-പട്ടികവർഗ യുവസംഘങ്ങൾ, യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ കേരള ബാങ്ക് മുഖേന യുവമിത്ര വായ്പ പദ്ധതി, വനിതാ സഹകരണ സംഘങ്ങളെ ഉൽപാദക യൂണിറ്റുകളാക്കി മാറ്റാനുള്ള നടപടികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പദ്ധതികൾ കഴിഞ്ഞ നാലുവർഷത്തിനിടെ നടപ്പാക്കി.
 

നാല് വർഷത്തിനിടെ സഹകരണ വകുപ്പിലും സഹകരണ സംഘങ്ങളിലും കേരള ബാങ്കിലുമായി 16,390 നിയമനങ്ങളാണ് നടന്നത്. സ്റ്റാർട്ടപ്പ്/ എം എസ് എം ഇ സംരംഭങ്ങളിലൂടെ അഞ്ച് ലക്ഷത്തോളം തൊഴിലവസരങ്ങൾ ഇക്കാലയളവിൽ സൃഷ്ടിക്കാൻ സാധിച്ചു. 2019ൽ ആരംഭിച്ച കേരള ബാങ്കിന്റെ വായ്പാ ബാക്കിനിൽപ്പ് ചരിത്രത്തിലാദ്യമായി 50000 കോടി രൂപ പിന്നിട്ടു. വ്യക്തികൾ, പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും ഉൾപ്പെട്ട ഉപഭോക്താക്കൾക്കാണ് ഇത്രയും തുക വിതരണം ചെയ്തിരിക്കുന്നത്. മറ്റ് ബാങ്കുകളിൽ നിന്നും വ്യത്യസ്തമായി സംസ്ഥാനത്തിനുള്ളിൽ നിന്നും സ്വരൂപിക്കുന്ന നിക്ഷേപം കേരളത്തിൽതന്നെ വായ്പയായി വിതരണം ചെയ്ത് സാമ്പത്തിക കരുത്തു വർദ്ധിപ്പിക്കാൻ സഹകരണ വകുപ്പിന് സാധിച്ചു. സഹകരണ മേഖലയ്ക്ക് പുതിയ ദിശാബോധം നൽകാനും സമഗ്രമാറ്റം കൊണ്ടുവരാനും സർക്കാരിനു കഴിഞ്ഞു.

അനുബന്ധ ലേഖനങ്ങൾ

പ്രൊബേഷന്‍ തടവുകാരുടെ പുനരധിവാസം ഉറപ്പാക്കി സര്‍ക്കാര്‍
ക്രിമിനൽ പശ്ചാത്തലത്തിൽനിന്ന് വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ വലിയ ഊന്നൽ നൽകി കേരള സർക്കാർ. ശിക്ഷാകാലയളവിനു ശേഷവും, മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കും കുടുംബമില്ലാത്തവർ ഉൾപ്പെടെയുള്ള തടവുകാരുടെയും മുൻകുറ്റവാളികളുടെയും സമഗ്രമായ പുനരധിവാസം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്.
കൂടുതൽ വിവരങ്ങൾ
ദാരിദ്ര്യരഹിത കേരളത്തിലേക്ക്‌
ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. നീതി ആയോഗിന്റെ 2023-ലെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം, ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്.
കൂടുതൽ വിവരങ്ങൾ
റെക്കോര്‍ഡ് വളര്‍ച്ചയില്‍ പൊതുമേഖല സ്ഥാപനങ്ങള്‍
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ 2024-25 സാമ്പത്തിക വർഷം നേടിയത് റെക്കോർഡ് വളർച്ച. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 18 ൽ നിന്ന് 24 ആയി ഉയർന്നു.
കൂടുതൽ വിവരങ്ങൾ
ഭക്ഷ്യഭദ്രത ഉറപ്പാക്കി കേരളം
ഭക്ഷ്യഭദ്രത ഉറപ്പാക്കിയ സംസ്ഥാനമെന്ന വലിയ നേട്ടത്തിലേക്ക് കേരളം ചുവടുകൾ വച്ചു കഴിഞ്ഞു. തെരുവോരങ്ങളിൽ താമസിക്കുന്നവർ ഉൾപ്പെടെ എല്ലാവർക്കും റേഷൻ കാർഡ് ലഭ്യമാക്കുന്ന ചരിത്രനേട്ടത്തോടെയാണ് ഏവർക്കും റേഷൻ കാർഡ് പദ്ധതി നടപ്പാക്കിയത്.ഈ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം മാത്രം 5,26,234 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു.
കൂടുതൽ വിവരങ്ങൾ
ഉപഭോക്തൃകാര്യം ഇപ്പോൾ ഡിജിറ്റൽ
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും തർക്കങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിലും ഉപഭോക്തൃകാര്യ വകുപ്പ് വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചും ഉപഭോക്തൃ സൗഹൃദ അന്തരീക്ഷം ഒരുക്കുകയാണ് വകുപ്പ്.
കൂടുതൽ വിവരങ്ങൾ
കലാകാരന്മാർക്ക് കരുതലൊരുക്കി സാംസ്‌കാരിക കേരളം
കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് തനത് കലാരൂപങ്ങളെ പരിപോഷിപ്പിക്കാനും മറ്റ് കലകളെ പ്രോത്സാഹിപ്പിക്കാനും, കലാകാരന്മാരുടെ സംരക്ഷണത്തിനും, കലയെ ഒരു ജീവനോപാധിയാക്കി മാറ്റാനും ആവശ്യമായ ശക്തമായ ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നത്. കലാപ്രവർത്തനങ്ങളെയും സാംസ്‌കാരിക സംഘടനകളെയും പ്രോത്സാഹിപ്പിക്കുക എന്നതിനപ്പുറം, സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ട കലാകാരന്മാരെ സംരക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യവുമുണ്ട്.
കൂടുതൽ വിവരങ്ങൾ
12 ലക്ഷം വനിതകള്‍ക്ക് കരുത്ത് പകര്‍ന്ന് കേരള പൊലീസ്‌
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാനായി കേരള പോലീസ് ആവിഷ്‌കരിച്ച പദ്ധതിയാണ് വനിതാ സ്വയംപ്രതിരോധ പരിശീലനം. അതിക്രമ സാഹചര്യങ്ങളിൽ സ്വയംസുരക്ഷ ഉറപ്പാക്കാനായി സ്ത്രീകളെയും കുട്ടികളെയും സജ്ജമാക്കാൻ പരിശീലനം നൽകുന്നതാണ് പദ്ധതി.
കൂടുതൽ വിവരങ്ങൾ
ക്ഷീര കര്‍ഷകര്‍ക്ക് സുരക്ഷയായി ഗോ സമൃദ്ധി ഇന്‍ഷുറന്‍സ്‌
ക്ഷീരരംഗത്തെ കുടുംബങ്ങൾക്ക് സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് 2016 മുതൽ നടപ്പാക്കുന്ന കന്നുകാലി ഇൻഷുറൻസ് പദ്ധതിയാണ് ഗോസമൃദ്ധി. പ്രതിദിനം കുറഞ്ഞത് ഏഴ് ലിറ്റർ പാൽ ഉൽപ്പാദന ശേഷിയുള്ള രണ്ട് മുതൽ 10 വയസ്സു വരെ പ്രായമുള്ള പശുക്കളെയും എരുമകളെയും ഗർഭാവസ്ഥയുടെ അവസാന മൂന്ന് മാസത്തിലുള്ള പശുക്കളെയും ഏഴ് മാസത്തിൽ കൂടുതൽ ഗർഭാവസ്ഥയിലുള്ള കറവ വറ്റിയ ഉരുക്കളെയും പദ്ധതിയിൽ ഉൾപ്പെടുത്താം.കന്നുകാലികളെ ഒന്ന്, മൂന്ന് വർഷത്തേക്ക് ഇൻഷുറൻസ് ചെയ്യാം.
കൂടുതൽ വിവരങ്ങൾ
പിന്നാക്ക വികസനത്തിന് കരുതല്‍
കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിപുലമായ പദ്ധതികൾക്ക് കരുത്ത് പകരുന്നത് വകുപ്പിന് കീഴിലുള്ള നാല് കോർപറേഷനുകളാണ്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ആയിരക്കണക്കിന് ഗുണഭോക്താക്കൾക്കാണ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ സാധ്യമായത്.
കൂടുതൽ വിവരങ്ങൾ