വളര്‍ത്തുമൃഗങ്ങള്‍ക്ക് വീട്ടുപടിക്കല്‍ ചികിത്സ

കേരളത്തിലെ വളർത്തുമൃഗങ്ങൾക്ക് കാര്യക്ഷമവും സമയബന്ധിതവുമായ ചികിത്സ ഉറപ്പാക്കുന്നതിൽ വലിയ മുന്നേറ്റവുമായി മൃഗസംരക്ഷണ വകുപ്പ്. കർഷകർക്ക് ആശ്വാസമായി, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ സംസ്ഥാനത്തുടനീളം ജനപ്രിയമാവുകയാണ്. വീട്ടുപടിക്കൽ മൃഗചികിത്സാ സേവനം നൽകാൻ ആരംഭിച്ച ഈ പദ്ധതി, റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി കൂടുതൽ ബ്ലോക്കുകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.


ഓരോ മൊബൈൽ സർജറി യൂണിറ്റിലും രണ്ട് വെറ്ററിനറി ഡോക്ടർമാർ, ഒരു ഡ്രൈവർ കം അറ്റൻഡർ, അത്യാധുനിക ശസ്ത്രക്രിയാ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുണ്ട്. മൊബൈൽ സർജറി യൂണിറ്റുകൾ എല്ലാ ദിവസവും (ഞായർ ഒഴികെ) രാവിലെ 10 മുതൽ വൈകിട്ട് 5 വരെയും, വളർത്തുമൃഗങ്ങൾക്ക് ചികിത്സ നൽകാനുള്ള മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ വൈകിട്ട് 4 മുതൽ രാത്രി 12 വരെയും പ്രവർത്തിക്കും.


2023 ജനുവരിയിൽ 29 ബ്ലോക്കുകളിൽ ആരംഭിച്ച പദ്ധതി, റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ബാക്കിയുള്ള ബ്ലോക്കുകളിലേക്ക് കൂടി വ്യാപിപ്പിച്ചു. 3.11 കോടി രൂപ വിലവരുന്ന 59 മൊബൈൽ യൂണിറ്റുകളാണ് നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. 24 മണിക്കൂറും സജീവമായ 1962 എന്ന ടോൾ ഫ്രീ നമ്പറിലുള്ള കേന്ദ്രീകൃത കാൾ സെന്റർ സംവിധാനത്തിലൂടെയാണ് കർഷകർക്ക് ഈ സേവനം ലഭ്യമാകുന്നത്. ജി.പി.എസ് സംവിധാനത്തിലൂടെ യൂണിറ്റുകളുടെ സ്ഥാനം കൃത്യമായി നിയന്ത്രിക്കാനും കർഷകർക്ക് വേഗത്തിൽ സേവനം എത്തിക്കാനും സാധിക്കുന്നു. സർക്കാർ നിശ്ചയിച്ച നിരക്കിൽ, മുൻകൂട്ടി അറിയിക്കുന്ന മുറയ്ക്ക്, വളർത്തുമൃഗങ്ങൾക്ക് ശസ്ത്രക്രിയകൾ നടത്തിക്കൊടുക്കുന്നുണ്ട്.


▶️ സേവന നിരക്കുകള്‍:

 

🔸പ്രസവശസ്ത്രക്രിയ:
പശു/ എരുമ - 4000
ചെമ്മരിയാട്/ ആട്- 1450
പന്നി - 1400
പട്ടി - 4000
പൂച്ച - 2500

 

🔸ലാപറോട്ടമി:
പശു/ എരുമ - 3000
ചെമ്മരിയാട്/ ആട്- 1450
പന്നി - 1250
പട്ടി - 4000
പൂച്ച - 2500

 

🔸പെരിഫറല്‍ ട്യൂമര്‍:
പശു/ എരുമ - 2000
ചെമ്മരിയാട്/ ആട്- 1000
പന്നി - 1000
പട്ടി - 2500
പൂച്ച - 1500

 

🔸ഹെര്‍ണിയ:
പശു/ എരുമ -2000
ചെമ്മരിയാട്/ ആട്- 1250
പന്നി - 1200
പട്ടി - 3000
പൂച്ച - 2000

 

🔸ഗര്‍ഭപാത്രം നീക്കംചെയ്യല്‍:
പശു/ എരുമ -4000
ചെമ്മരിയാട്/ ആട്- 1450
പന്നി - 1400
പട്ടി - 2500
പൂച്ച - 1500

 

🔸വന്ധ്യംകരണം:
പശു/ എരുമ - 2000
ചെമ്മരിയാട്/ ആട്- 1000
പന്നി -1000 /ഓരോ പന്നിക്കുട്ടിക്കും - 250
പട്ടി - 1500
പൂച്ച - 750

 

🔸ആമ്പ്യൂട്ടേഷന്‍ ഓഫ് ലിമ്പ് / എക്‌സ്ട്രീമിറ്റീസ്:
പശു/ എരുമ - 2000
ചെമ്മരിയാട്/ ആട്- 1000
പന്നി - 1500
പട്ടി - 3000
പൂച്ച -2000

 

🔸മറ്റു ശസ്ത്രക്രിയകള്‍:
പശു/ എരുമ - 2000
ചെമ്മരിയാട്/ ആട്- 1450
പന്നി - 1000
പട്ടി - 1500
പൂച്ച - 1000

അനുബന്ധ ലേഖനങ്ങൾ

ദാരിദ്ര്യരഹിത കേരളത്തിലേക്ക്‌
ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. നീതി ആയോഗിന്റെ 2023-ലെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം, ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്.
കൂടുതൽ വിവരങ്ങൾ
കണക്ടായി കേരളം കെ-ഫോണിലൂടെ
ഡിജിറ്റൽ കേരളം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി, കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് കണക്ഷനായ കെ-ഫോൺ പദ്ധതി ഇതിനകം പിന്നിട്ടത് ഒരു ലക്ഷം അതിവേഗ ഇന്റർനെറ്റ് കണക്ഷനുകൾ എന്ന നാഴികക്കല്ല്!. ഡിജിറ്റൽ ഡിവൈഡിന് ബദലായി, എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഈ ബൃഹദ് പദ്ധതി, കേരളത്തിന്റെ ഭരണമികവിന്റെ മറ്റൊരു ഉജ്ജ്വല മാതൃകയാണ്.
കൂടുതൽ വിവരങ്ങൾ
പൊതുഗതാഗത വിപ്ലവമാകാന്‍ സ്വിഫ്റ്റ്
കേരളത്തിന്റെ ഗതാഗത മേഖലയിൽ നിർണ്ണായക മുന്നേറ്റത്തിന് തുടക്കമിട്ട് ഈ സർക്കാർ അവതരിപ്പിച്ച സംവിധാനമാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്. 2021 നവംബർ ഒമ്പതിന് കമ്പനിയായി രജിസ്റ്റർ ചെയ്ത ഈ സംരംഭം, ചുരുങ്ങിയ കാലം കൊണ്ടുതന്നെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു.
കൂടുതൽ വിവരങ്ങൾ
ഡിജിറ്റലായി റവന്യൂ സേവനങ്ങള്‍
കേരളത്തിലെ റവന്യൂ വകുപ്പ് പൂർണ്ണമായും ഡിജിറ്റലിലേക്ക് മാറിയതോടെ, ജനങ്ങൾക്ക് എളുപ്പത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കുക എന്ന സർക്കാർ ലക്ഷ്യമാണ് യാഥാർത്ഥ്യമാകുന്നത്. വകുപ്പ് നടപ്പാക്കിയ പ്രധാന ഡിജിറ്റൽ മാറ്റങ്ങൾ നോക്കാം.
കൂടുതൽ വിവരങ്ങൾ
ക്ഷീരമേഖലയില്‍ നവയുഗം
ക്ഷീരമേഖലയിൽ സാങ്കേതികവിദ്യയുടെ ചുവടുപിടിച്ച് സർക്കാർ കഴിഞ്ഞ ഒമ്പത് വർഷമായി സാധ്യമാക്കിയ വിപ്ലവാത്മകമായ മാറ്റങ്ങൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജം പകരുന്നതാണ്. 2024 വരെ 18.5 ലക്ഷം ലിറ്റർ പാൽ ക്ഷീരസഹകരണ സംഘങ്ങളിലൂടെ പ്രതിദിനം സംഭരിക്കാൻ സാധിച്ചു.
കൂടുതൽ വിവരങ്ങൾ
മായുന്നു, നിരക്ഷരതയുടെ തുരുത്തുകള്‍
നിരക്ഷരതയുടെ തുരുത്തുകൾ ഇല്ലാതാക്കുക ലക്ഷ്യമിട്ട് സർക്കാർ കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറ്റിയുടെ ഭാഗമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് കൂടി മാതൃകയാകുന്നു.   📍ചങ്ങാതി പദ്ധതി: ഇതര സംസ്ഥാന തൊഴിലാളികളെ മലയാളവും കേരള സംസ്‌കാരവും പഠിക്കുന്നതിനായി തുടക്കമിട്ട പദ്ധതിയാണ് ചങ്ങാതി.
കൂടുതൽ വിവരങ്ങൾ
കലാകാരന്മാർക്ക് കരുതലൊരുക്കി സാംസ്‌കാരിക കേരളം
കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് തനത് കലാരൂപങ്ങളെ പരിപോഷിപ്പിക്കാനും മറ്റ് കലകളെ പ്രോത്സാഹിപ്പിക്കാനും, കലാകാരന്മാരുടെ സംരക്ഷണത്തിനും, കലയെ ഒരു ജീവനോപാധിയാക്കി മാറ്റാനും ആവശ്യമായ ശക്തമായ ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നത്. കലാപ്രവർത്തനങ്ങളെയും സാംസ്‌കാരിക സംഘടനകളെയും പ്രോത്സാഹിപ്പിക്കുക എന്നതിനപ്പുറം, സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ട കലാകാരന്മാരെ സംരക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യവുമുണ്ട്.
കൂടുതൽ വിവരങ്ങൾ
അടിമുടി മാറി ടൂറിസം
കോവിഡിനു ശേഷം സഞ്ചാരികളുടെ വരവിൽ സർവകാല റെക്കോഡ് സൃഷ്ടിച്ച്, വരുമാനത്തിലും വൈവിധ്യവത്കരണത്തിലും ടൂറിസം മേഖല വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 2024-ലെ കണക്കനുസരിച്ച് 2,22,46,989 ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തിയത്.
കൂടുതൽ വിവരങ്ങൾ
കുടുംബശ്രീയിലൂടെ സമൃദ്ധിയിലേക്ക്‌
കുടുംബശ്രീയിലൂടെ സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയിൽ 3.23 ലക്ഷം വനിതകൾക്ക് തൊഴിൽ. 163458 സംരംഭങ്ങളിലൂടെയാണ് വനിതകൾക്ക് ഉപജീവനമാർഗം ഒരുക്കിനൽകിയത്.
കൂടുതൽ വിവരങ്ങൾ