സാങ്കേതികവിദ്യയിലൂടെ കാര്‍ഷികമുന്നേറ്റം

ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കാർഷിക ഉത്പാദനം വർധിപ്പിക്കാനും കർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളാണ് കേരളം നടപ്പാക്കുന്നത്. കർഷക ഉൽപാദക സംഘടനകൾ (FPO), കർഷക ഉൽപാദക കമ്പനികൾ (FPC), കാർഷിക ബിസിനസ് സംരംഭങ്ങൾ, അഗ്രിടെക് സ്റ്റാർട്ടപ്പുകൾ, അഗ്രോ പാർക്കുകൾ എന്നിവയുടെ ശാക്തീകരണത്തിനായി കേരള അഗ്രോ ബിസിനസ്സ് കമ്പനി (കാബ്‌കോ) രൂപീകരിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന കാർഷിക മൂല്യ ശൃംഖലകൾ വികസിപ്പിക്കാനായി 'കേര' പ്രോജക്ട് നടപ്പാക്കി വരുന്നു.


കർഷക ക്ഷേമനിധി ബോർഡിന്റെ ഓൺലൈൻ പോർട്ടലിൽ ഇതിനകം 11,879 കർഷകർ അംഗങ്ങളായിട്ടുണ്ട്. എല്ലാ കൃഷിഭവനുകളെയും ഘട്ടംഘട്ടമായി സ്മാർട്ട് കൃഷിഭവനുകളാക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. ഇത് കർഷക സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ സഹായിക്കും. കർഷകർക്ക് വേഗത്തിലുള്ള സേവനങ്ങൾ ഉറപ്പാക്കാനായി 'കതിർ ആപ്പ്', ഇ-ഓഫീസ് സംവിധാനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. കതിർ ആപ്പ് വഴിയുള്ള സാങ്കേതിക സേവനങ്ങളും കർഷകർ പ്രയോജനപ്പെടുത്തുന്നുണ്ട്.


തരിശുഭൂമികളിൽ വിവിധ വിളകൾ കൃഷി ചെയ്യാനും തരിശുഭൂമിയിലെ കൃഷി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് 'നവോത്ഥാൻ' എന്ന പദ്ധതി ആവിഷ്‌കരിച്ചു. തരിശുൾപ്പടെയുള്ള ഭൂമി ഏറ്റെടുത്ത് കൃഷി ചെയ്യാൻ കർഷകന് സാധിക്കുന്ന 'ക്രോപ്പ് കൾട്ടിവേറ്റ്‌സ് കാർഡ്' നടപ്പാക്കുന്നത് അന്തിമഘട്ടത്തിലാണ്. പച്ചക്കറികളിലെ വിഷാംശം ശാസ്ത്രീയമായി നിരീക്ഷിക്കാൻ കേരള കാർഷിക സർവകലാശാലയുടെ കീഴിൽ വെള്ളായണി, കുമരകം, വെള്ളാനിക്കര, പടന്നക്കാട് എന്നിവിടങ്ങളിലായി നാല് പെസ്റ്റിസൈഡ് റെസിഡ്യൂ ടെസ്റ്റിംഗ് ലബോറട്ടറികൾ പ്രവർത്തിക്കുന്നു. കോൾനിലങ്ങളിലെ ശാസ്ത്രീയ നെൽകൃഷിക്കായി പ്രത്യേക പ്രോട്ടോക്കോൾ തയാറാക്കിയിട്ടുണ്ട്.


കേരള കാർഷിക സർവകലാശാലയിൽ ഒരു ട്രാൻസ്ലേഷണൽ റിസർച്ച് സെന്റർ സ്ഥാപിക്കാൻ 23.49 കോടി രൂപയുടെ ഡി.പി.ആർ കിഫ്ബി പരിഗണനയിലാണ്. ഇത് കാർഷിക ഗവേഷണരംഗത്ത് വലിയ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കും. സംരംഭകത്വം പ്രോത്സാഹിപ്പിക്കാനായി വെള്ളായണി കാർഷിക കോളേജിൽ അഗ്രിബിസിനസ് ഇൻക്യുബേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. 4500 സ്റ്റാർട്ടപ്പുകൾക്ക് ഇവിടെ പരിശീലനം നൽകിയിട്ടുണ്ട്. പുതിയതായി 50 ആഗ്രോ സർവീസ് സെന്ററുകൾ (കൃഷിശ്രീ സെന്ററുകൾ) ആരംഭിച്ചു. ഇതിന്റെ ഭാഗമായി കാർഷിക കർമ്മസേനകളും രൂപീകരിച്ചിട്ടുണ്ട്. കേരള സംസ്ഥാന മെക്കനൈസേഷൻ മിഷന്റെ ആഭിമുഖ്യത്തിൽ നിലവിൽ 6252 സേവനദാതാക്കൾ പ്രവർത്തിച്ചുവരുന്നു. സാങ്കേതിക ഇടപെടലുകളിലൂടെയും നവീന പദ്ധതികളിലൂടെയും സർക്കാർ കാർഷിക മേഖലയെ കൂടുതൽ സുസ്ഥിരവും ഉത്പാദനക്ഷമവുമാക്കി മാറ്റുകയാണ്.

അനുബന്ധ ലേഖനങ്ങൾ

പ്രൊബേഷന്‍ തടവുകാരുടെ പുനരധിവാസം ഉറപ്പാക്കി സര്‍ക്കാര്‍
ക്രിമിനൽ പശ്ചാത്തലത്തിൽനിന്ന് വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ വലിയ ഊന്നൽ നൽകി കേരള സർക്കാർ. ശിക്ഷാകാലയളവിനു ശേഷവും, മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കും കുടുംബമില്ലാത്തവർ ഉൾപ്പെടെയുള്ള തടവുകാരുടെയും മുൻകുറ്റവാളികളുടെയും സമഗ്രമായ പുനരധിവാസം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്.
കൂടുതൽ വിവരങ്ങൾ
കാലത്തിനൊപ്പം വേഗത്തില്‍ മോട്ടോര്‍വാഹന വകുപ്പ്‌
പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് വലിയ പരിഷ്‌കാരങ്ങളുമായി മുന്നേറുകയാണ്. ഡിജിറ്റൽവത്കരണം, പരാതി പരിഹാരത്തിലെ വേഗത, സേവനങ്ങളുടെ നവീകരണം, റോഡ് സുരക്ഷാ നടപടികൾ ഊർജിതമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളുമായി അതിവേഗമാണ് വകുപ്പ് മികവിലേക്ക് കുതിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
തുറമുഖ വികസനത്തിന്‍റെ പുതുവഴികൾ
സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ തുറമുഖ വകുപ്പ് വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ ശ്രദ്ധേയമാണ്. ടൂറിസം വികസനം, സേവനങ്ങളുടെ സുതാര്യത, സാങ്കേതിക വിദ്യയുടെ പ്രയോജനം, പുതിയ സംരംഭങ്ങൾ എന്നിവയിലൂടെ വകുപ്പ് വലിയ മുന്നേറ്റമാണ് സാധ്യമാക്കിയത്.
കൂടുതൽ വിവരങ്ങൾ
ദാരിദ്ര്യരഹിത കേരളത്തിലേക്ക്‌
ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. നീതി ആയോഗിന്റെ 2023-ലെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം, ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്.
കൂടുതൽ വിവരങ്ങൾ
ഡിജിറ്റലായി റവന്യൂ സേവനങ്ങള്‍
കേരളത്തിലെ റവന്യൂ വകുപ്പ് പൂർണ്ണമായും ഡിജിറ്റലിലേക്ക് മാറിയതോടെ, ജനങ്ങൾക്ക് എളുപ്പത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കുക എന്ന സർക്കാർ ലക്ഷ്യമാണ് യാഥാർത്ഥ്യമാകുന്നത്. വകുപ്പ് നടപ്പാക്കിയ പ്രധാന ഡിജിറ്റൽ മാറ്റങ്ങൾ നോക്കാം.
കൂടുതൽ വിവരങ്ങൾ
കോളേജ് സ്‌പോർട് ലീഗ്; കായികകേരളത്തിൽ പുത്തൻ അധ്യായം
കേരളത്തിൻ്റെ കായിക ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, കോളേജുകൾ കേന്ദ്രീകരിച്ച് കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന കോളേജ് സ്പോർട്സ് ലീഗ് (CSL) കായികരംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ്. രാജ്യത്ത് ഇത്തരമൊരു സംരംഭത്തിന് തുടക്കമിടുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
കൂടുതൽ വിവരങ്ങൾ
സേവന മേഖലയിൽ മികവു തെളിയിച്ച് ലീഗൽ മെട്രോളജി
ലീഗൽ മെട്രോളജി വകുപ്പ് കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ശ്രദ്ധേയമായ നേട്ടങ്ങളാണ് ഇക്കാലയളവിൽ കൈവരിച്ചത്.   എറണാകുളം സെൻട്രൽ ലബോറട്ടറിയിൽ പുതിയ കാലിബറേഷൻ ലാബുകൾ ആരംഭിച്ചത് ഇതിൽ പ്രധാനമാണ്.
കൂടുതൽ വിവരങ്ങൾ
ഫിഷറീസ് മേഖലയിലെ സ്ത്രീശക്തി
ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ (സാഫ്) മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ശാക്തീകരണത്തിലും സമഗ്ര വികസനത്തിലും കൈവരിച്ച നേട്ടങ്ങൾ ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വിവിധ പദ്ധതികളിലായി 29.98 കോടി രൂപയാണ് സാഫ് ചെലവഴിച്ചത്.
കൂടുതൽ വിവരങ്ങൾ
കുട്ടികള്‍ക്ക് കാവലായി കേരള പൊലീസ്‌
കുറ്റാന്വേഷണ മികവിൽ രാജ്യത്തിന് മാതൃകയായ കേരള പോലീസ്, കുട്ടികളുടെ സംരക്ഷണത്തിലും ക്ഷേമത്തിലും ശ്രദ്ധ നൽകി ആരംഭിച്ച 'ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ' (Child Friendly Police Station - CFPS) പദ്ധതിയിലൂടെ, സംസ്ഥാനത്തെ 148 പോലീസ് സ്റ്റേഷനുകൾ കുട്ടികൾക്ക് സ്‌നേഹവും കരുതലും നൽകുന്ന സുരക്ഷിത താവളങ്ങളായി മാറിക്കഴിഞ്ഞു. നമ്മുടെ കുട്ടികൾ ഭയമില്ലാതെ, സന്തോഷത്തോടെ വളരുന്നു എന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ