മാറ്റത്തിന്റെ വേലിയേറ്റം, തീരമൈത്രി തീരദേശ സംരംഭ മാതൃക

കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് തീരമൈത്രി സീഫുഡ് റെസ്റ്റോറന്റുകൾ. മത്സ്യത്തൊഴിലാളി വനിതകൾക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തി, സാധാരണ ജനങ്ങൾക്ക് കുറഞ്ഞവിലയിൽ മികച്ച സീഫുഡ് ലഭ്യമാക്കുകയാണ് ലക്ഷ്യം. മത്സ്യത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും സംരംഭകത്വത്തിലേക്ക് കൈപിടിച്ച് ഉയർത്താനും, ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാനും, ജീവിതനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്ന പദ്ധതിയാണിത്.
 

📍പദ്ധതിയുടെ ലക്ഷ്യങ്ങൾ:
 

തീരദേശവാസികളായ വനിതകൾക്കും ഗ്രൂപ്പുകൾക്കും സ്വന്തമായി സീഫുഡ് റെസ്റ്റോറന്റുകൾ ആരംഭിക്കാനുള്ള പരിശീലനവും സാമ്പത്തിക സഹായവും നൽകുന്നു. ഇത് പരമ്പരാഗത മത്സ്യബന്ധന മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കാതെ പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്താൻ അവരെ സഹായിക്കുന്നു. 5 ലക്ഷം രൂപ വരെ 5 പേരടങ്ങുന്ന ഒരു സീഫുഡ് റെസ്റ്റോറന്റ് രൂപീകരിക്കുന്നതിനായി ഗ്രാന്റ് നൽകുന്നു. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും, 20 ശതമാനം ബാങ്ക് ലോണും 5 ശതമാനം ഗുണഭോക്തൃ വിഹിതവുമായാണ് പദ്ധതി നടപ്പാക്കുന്നത്.
 

തീരമൈത്രി റെസ്റ്റോറന്റുകളിലൂടെ ഗുണമേന്മയുള്ളതും ശുദ്ധവുമായ കടൽ വിഭവങ്ങൾ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സാധിക്കുന്നു.
നേരിട്ട് മത്സ്യം സംഭരിക്കുന്നതിനാൽ ഇടനിലക്കാരെ ഒഴിവാക്കാനും മത്സ്യത്തൊഴിലാളികൾക്ക് മികച്ച വില ലഭിക്കാനും സഹായമാണ്. ഓരോ റെസ്റ്റോറന്റും നിരവധി പേർക്ക് നേരിട്ടും, അല്ലാതെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. റെസ്റ്റോറന്റ് നടത്തിപ്പ്, പാചകം, സർവീസ്, ശുചീകരണം, മത്സ്യ സംഭരണം, വിതരണം എന്നിങ്ങനെ വിവിധ മേഖലകളിൽ തൊഴിൽ ലഭ്യത ഉണ്ടാക്കുന്നു. തീരദേശ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും തീരദേശ ഭക്ഷണവൈവിധ്യം സഞ്ചാരികൾക്ക് പരിചയപ്പെടുത്താനും റെസ്റ്റോറന്റുകൾ സഹായിക്കുന്നു. പല റെസ്റ്റോറന്റുകളും ടൂറിസം കേന്ദ്രങ്ങളോട് ചേർന്നോ തീരദേശങ്ങളിലോ ആണ് സ്ഥാപിച്ചിരിക്കുന്നത്.
 

പദ്ധതിയുടെ ഭാഗമാകുന്ന കുടുംബങ്ങൾക്ക് സ്ഥിര വരുമാനം ഉറപ്പാക്കുന്നതിലൂടെ സാമ്പത്തികമായി ശാക്തീകരിക്കാൻ സാധിക്കുന്നു. തീരദേശത്തെ വനിതാ സംരംഭകർക്ക് മുൻഗണന നൽകുന്നതിലൂടെ സ്ത്രീ ശാക്തീകരണവും സാധ്യമാക്കുന്നു.
 

ഫിഷറീസ് വകുപ്പിന്റെ സാമ്പത്തിക സഹായത്തിനൊപ്പം കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ, മത്സ്യഫെഡ് എന്നിവയുടെ പങ്കാളിത്തം റെസ്റ്റോറന്റ് സ്ഥാപിക്കുന്നതിനും വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും സഹായകമാണ്. ഇതിനകം 9 തീരദേശ ജില്ലകളിലായി 35 തീരമൈത്രി സീഫുഡ് റസ്‌സ്റ്റോറന്റുകൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. പ്രാദേശികമായി ജനപ്രീതി നേടുന്നതിനൊപ്പം വിനോദസഞ്ചാരികളെയും ആകർഷിക്കുന്നു. പദ്ധതിയുടെ തുടർച്ചയായ വികാസം തീരദേശമേഖലയിലെ ജീവിതനിലവാരം ഉയർത്താൻ കാര്യമായ സംഭാവന നൽകുന്നുണ്ട്.

അനുബന്ധ ലേഖനങ്ങൾ

ഭക്ഷ്യഭദ്രത ഉറപ്പാക്കി കേരളം
ഭക്ഷ്യഭദ്രത ഉറപ്പാക്കിയ സംസ്ഥാനമെന്ന വലിയ നേട്ടത്തിലേക്ക് കേരളം ചുവടുകൾ വച്ചു കഴിഞ്ഞു. തെരുവോരങ്ങളിൽ താമസിക്കുന്നവർ ഉൾപ്പെടെ എല്ലാവർക്കും റേഷൻ കാർഡ് ലഭ്യമാക്കുന്ന ചരിത്രനേട്ടത്തോടെയാണ് ഏവർക്കും റേഷൻ കാർഡ് പദ്ധതി നടപ്പാക്കിയത്.ഈ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം മാത്രം 5,26,234 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു.
കൂടുതൽ വിവരങ്ങൾ
നീതി, സംരക്ഷണം, ശാക്തീകരണം: കേരളം ഭിന്നശേഷി സൗഹൃദം
സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്ക് എല്ലാ മേഖലകളിലും തുല്യ അവസരങ്ങൾ ഉറപ്പാക്കാനും നടത്തിയ പ്രവർത്തനങ്ങൾ മികവാർന്നവയാണ്. കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷിസൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, ബാരിയർ ഫ്രീ കേരള പോലുള്ള പദ്ധതികൾക്ക് സർക്കാർ രൂപം നൽകി.
കൂടുതൽ വിവരങ്ങൾ
വിറ്റുവരവില്‍ കുതിപ്പുമായി കേരള ചിക്കന്‍
കോഴി ഇറച്ചിയുടെ വിലക്കൂടുതലിന് പരിഹാരം കാണുക, ജനങ്ങൾക്ക് ഗുണനിലവാരമുള്ള ഇറച്ചി ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ട് സർക്കാർ ആരംഭിച്ച കേരള ചിക്കൻ റെക്കോഡ് വിറ്റുവരവിലേക്ക്. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിലൂടെ കോഴിയിറച്ചി വിറ്റ് കഴിഞ്ഞ സാമ്പത്തിക വർഷം നേടിയ വരുമാനം 105.63 കോടി രൂപ.
കൂടുതൽ വിവരങ്ങൾ
പഠനം പുതിയതലത്തിലേക്ക് !
നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും അതിന്റെ തുടർച്ചയായ വിദ്യാകിരണം മിഷനും കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത്. 45 ലക്ഷം വിദ്യാർത്ഥികൾ, 1.8 ലക്ഷം അധ്യാപകർ, 20,000-ൽ അധികം അധ്യാപകേതര ജീവനക്കാർ അടങ്ങുന്ന അതിബൃഹത്തായ ശൃംഖലയാണ് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം.
കൂടുതൽ വിവരങ്ങൾ
ജനങ്ങള്‍ക്കൊപ്പം സപ്ലൈകോ
പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ശക്തമായ വിപണി ഇടപെടൽ നടത്തുന്ന സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) രാജ്യത്തിന് തന്നെ മാതൃകയാണ്.   നിത്യോപയോഗ സാധനങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞവിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം 1634 വിൽപനശാലകൾ സപ്ലൈകോ വിജയകരമായി പ്രവർത്തിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾ
ഇ-മൊബിലിറ്റിക്ക് ഊർജ്ജം പകർന്ന് വൈദ്യുത വകുപ്പ്
കേരളത്തിന്റെ ഗതാഗതമേഖലയെ ഹരിതാഭമാക്കാൻ ലക്ഷ്യമിട്ട്, ഇലക്ട്രിക് വാഹനങ്ങൾക്ക് (EVs) ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ വലിയ മുന്നേറ്റങ്ങൾ നടത്തി സംസ്ഥാന വൈദ്യുതി വകുപ്പ്. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ കാഴ്ചപ്പാടിന് അനുസൃതമായി, സംസ്ഥാനത്തുടനീളം അത്യാധുനിക ചാർജിംഗ് സ്റ്റേഷനുകളാണ് സ്ഥാപിച്ചുവരുന്നത്.
കൂടുതൽ വിവരങ്ങൾ
ന്യൂനപക്ഷക്ഷേമത്തിന് സമഗ്ര പദ്ധതികള്‍
സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി ഉന്നമനം ലക്ഷ്യമിട്ട് വിപുലമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കിയിട്ടുള്ളത്. ക്രിസ്ത്യൻ, മുസ്ലിം, ബുദ്ധ, ജൈന, സിഖ്, പാഴ്സി തുടങ്ങിയ വിഭാഗങ്ങളെയാണ് ന്യൂനപക്ഷങ്ങളായി കണക്കാക്കുന്നത്.
കൂടുതൽ വിവരങ്ങൾ
മാലിന്യരഹിത ഹരിതകേരളം
സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനുള്ള കൂട്ടായ ശ്രമങ്ങൾക്കൊടുവിൽ ചരിത്ര നേട്ടത്തിൽ സർക്കാർ. 2025 മാർച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിവസം 'മാലിന്യമുക്ത നവകേരള' പ്രഖ്യാപനം നടത്തി.
കൂടുതൽ വിവരങ്ങൾ
പൊതുഗതാഗത വിപ്ലവമാകാന്‍ സ്വിഫ്റ്റ്
കേരളത്തിന്റെ ഗതാഗത മേഖലയിൽ നിർണ്ണായക മുന്നേറ്റത്തിന് തുടക്കമിട്ട് ഈ സർക്കാർ അവതരിപ്പിച്ച സംവിധാനമാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്. 2021 നവംബർ ഒമ്പതിന് കമ്പനിയായി രജിസ്റ്റർ ചെയ്ത ഈ സംരംഭം, ചുരുങ്ങിയ കാലം കൊണ്ടുതന്നെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു.
കൂടുതൽ വിവരങ്ങൾ