പവര്‍ഫുള്‍ കേരളം

പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും പൂർണമായും ഒഴിവായ ഭരണമികവിൽ സംസ്ഥാനത്തെ വൈദ്യുതി മേഖല. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ നേടിയത് 1419.55 മെഗാവാട്ടിന്റെ വർധനവാണ്. കഴിഞ്ഞ ഒൻപത് കൊണ്ട് 1776.3 മെഗാവാട്ടിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. സൗരോർജം വഴി 1560 മെഗാവാട്ടും ജലവൈദ്യുത പദ്ധതികൾ വഴി 179.65 മെഗാവാട്ടും ഉത്പാദിപ്പിച്ചു. ജലവൈദ്യുത പദ്ധതികളിൽ 2016-2025 കാലഘട്ടത്തിൽ പൂർത്തിയാക്കിയവയിൽ വൈദ്യുതി ബോർഡ് നേരിട്ട് 150.60 മെഗാവാട്ടും സ്വകാര്യസംരംഭകർ മുഖേന 29.05 മെഗാവാട്ടും പൂർത്തിയാക്കി.
 

2016 മുതൽ 25 വരെയുള്ള 9 വർഷത്തിൽ, കെ.എസ്.ഇ.ബി.എൽ വൈദ്യുതി ഉൽപ്പാദന രംഗത്ത് 2942 കോടി രൂപയുടെയും, വൈദ്യുതി പ്രസരണ മേഖലയിൽ 8056 കോടി രൂപയുടെയും, വൈദ്യുതി വിതരണ മേഖലയിൽ 13015 കോടി രൂപയുടെയും ഉൾപ്പടെ 24,013 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. വരുംവർഷങ്ങളിൽ ഏകദേശം 1500 മെഗാവാട്ട് വൻകിട ജലവൈദ്യുത പദ്ധതികളിൽ നിന്നും കണ്ടെത്തുകയാണ് ലക്ഷ്യമിടുന്നത്. 800 മെഗാവാട്ട് സ്ഥാപിത ശേഷിയുമായി ഇടുക്കി പദ്ധതിയുടെ രണ്ടാം ഘട്ടം, 240 മെഗാവാട്ട് ശേഷിയിൽ ലക്ഷ്മി പദ്ധതി, 450 മെഗാവാട്ട് ശേഷിയുള്ള ശബരിഗിരി എക്‌സ്റ്റെൻഷൻ പദ്ധതി എന്നിവ ഇതിൽപെടുന്നു.
 

നിലവിൽ 187.536 മെഗാവാട്ട് ശേഷിയുള്ള 7 ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണം നടന്നുവരുന്നു. കൂടാതെ 92 മെഗാവാട്ട് ശേഷിയുള്ള ചെറുകിട പദ്ധതികളും 2030 നുള്ളിൽ പൂർത്തീകരിക്കും. 60 മെഗാവാട്ട്ശേഷിയുള്ള പള്ളിവാസൽ വിപുലീകരണ പദ്ധതി (വാർഷിക വൈദ്യുതി ഉൽപാദനം - 153.9 ദശലക്ഷം യൂണിറ്റ്) പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദനം ആരംഭിച്ചു. 24 മെഗാവാട്ട്ശേഷിയുള്ള ചിന്നാർ (വാർഷിക വൈദ്യുതി ഉൽപാദനം 76.45 ദശലക്ഷം യൂണിറ്റ്)ഉം ഈ വർഷം പൂർത്തിയാക്കും. ഒന്നര ദശാബ്ദത്തിലധികമായി നിർമ്മാണം ഇഴഞ്ഞു നീങ്ങുകയായിരുന്ന 40 മെഗാവാട്ട്ശേഷിയുള്ള തൊട്ടിയാർ ജലവൈദ്യുത പദ്ധതി പൂർത്തീകരിച്ചതും ഈ സർക്കാരിന്റെ ദൃഢനിശ്ചയത്തിന്റെ ഫലമാണ്.
 

2016- ൽ സൗരോർജ പദ്ധതികളുടെ സ്ഥാപിതശേഷി 16.499 ആയിരുന്നത് നിലവിൽ 1576.5 മെഗാവാട്ട് ആയി വർദ്ധിപ്പിച്ചു. പുരപ്പുറ സൗരോർജ്ജ പദ്ധതി, സ്വകാര്യ നിലയങ്ങൾ, ഭൗമോപരിതല നിലയങ്ങൾ, ഫ്‌ളോട്ടിങ് സോളാർ പദ്ധതികൾ അടക്കം ഇതിൽപ്പെടുന്നു. സംസ്ഥാനത്തിന്റെ പ്രസരണ ഇടനാഴി 220 കിലോ വാട്ട് ആയിരുന്നത് 400 കിലോ വാട്ടിലേക്ക് ഉയർത്താൻ 10,000 കോടിയുടെ ട്രാൻസ്ഗ്രിഡ് പദ്ധതിയാണ് നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി തൃശൂർ-അരീക്കോട് 400 കെ.വി ലൈൻ 2019ൽ കമ്മീഷൻ ചെയ്തു. ഇടമൺ-കൊച്ചി പവർ ഹൈവേ, തിരുനെൽവേലി- ഇടമൺ 400 കെ.വി അന്തർസംസ്ഥാന കോറിഡോർ, തമിഴ്നാട്ടിലെ പുനലൂർ-തൃശൂർ എച്ച് വിഡിസി ലൈനും പൂർത്തിയാക്കി. അരീക്കോട് നിന്ന് മാനന്തവാടി വഴി കാസർഗോഡുവരെ 400 കെ.വി ഗ്രീൻ കോറിഡോർ സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയ സർക്കാർ ഉഡുപ്പി-കാസർഗോഡ് 400 കെ.വി അന്തർസംസ്ഥാന പ്രസരണ ലൈൻ നിർമ്മാണ പ്രവർത്തനങ്ങളിലാണ്. നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഊർജ്ജോത്പാദനത്തിലെ ഈ വർദ്ധനവ് സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയ്ക്കും സാധാരണക്കാരുടെ ജീവിതത്തിനും ഒരുപോലെ പ്രയോജനകരമാകും.

അനുബന്ധ ലേഖനങ്ങൾ

വ്യവസായ ഹബ്ബായി കേരളം
സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടികളും പരിഷ്‌കാരങ്ങളും നടപ്പാക്കുന്നതിൽ മികച്ച നേട്ടങ്ങളുമായി സർക്കാർ. രാജ്യത്തെ ഏറ്റവും വികസിതമായ വ്യവസായങ്ങളുടെ ഹബ്ബാക്കി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വ്യവസായ നയം പുതുക്കിയത്.
കൂടുതൽ വിവരങ്ങൾ
കണക്ടായി കേരളം കെ-ഫോണിലൂടെ
ഡിജിറ്റൽ കേരളം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി, കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് കണക്ഷനായ കെ-ഫോൺ പദ്ധതി ഇതിനകം പിന്നിട്ടത് ഒരു ലക്ഷം അതിവേഗ ഇന്റർനെറ്റ് കണക്ഷനുകൾ എന്ന നാഴികക്കല്ല്!. ഡിജിറ്റൽ ഡിവൈഡിന് ബദലായി, എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഈ ബൃഹദ് പദ്ധതി, കേരളത്തിന്റെ ഭരണമികവിന്റെ മറ്റൊരു ഉജ്ജ്വല മാതൃകയാണ്.
കൂടുതൽ വിവരങ്ങൾ
മായുന്നു, നിരക്ഷരതയുടെ തുരുത്തുകള്‍
നിരക്ഷരതയുടെ തുരുത്തുകൾ ഇല്ലാതാക്കുക ലക്ഷ്യമിട്ട് സർക്കാർ കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറ്റിയുടെ ഭാഗമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് കൂടി മാതൃകയാകുന്നു.   📍ചങ്ങാതി പദ്ധതി: ഇതര സംസ്ഥാന തൊഴിലാളികളെ മലയാളവും കേരള സംസ്‌കാരവും പഠിക്കുന്നതിനായി തുടക്കമിട്ട പദ്ധതിയാണ് ചങ്ങാതി.
കൂടുതൽ വിവരങ്ങൾ
വിദേശ റിക്രൂട്ട്‌മെന്റില്‍ തിളക്കത്തോടെ നോര്‍ക്ക
കേരള പ്രവാസികാര്യ വകുപ്പിന്റെ ഫീൽഡ് ഏജൻസിയായ നോർക്ക റൂട്ട്‌സിലൂടെ ഈ സർക്കാരിൻ്റെ കാലത്ത് സാധ്യമായത് 3834 റിക്രൂട്ട്‌മെന്റുകൾ. നിയമപരമായ പ്രവാസം ഒരുക്കുന്നത് മുതൽ ലോക പ്രവാസി മലയാളികളെ ഒരുമിപ്പിക്കുകയും, തിരിച്ചെത്തിയവർക്കായി പുനരധിവാസം ഒരുക്കുന്നതുമടക്കം വിപുലമായ പ്രവർത്തനങ്ങൾക്കാണ് നോർക്ക നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾ
ഹരിത ഊര്‍ജ്ജത്തിലേക്ക് ചുവടുറപ്പിച്ച് കേരളം
പുനരുപയോഗ വൈദ്യുതിയാൽ സമ്പന്നമായ കേരളത്തിൽ പരിസ്ഥിതിക്ക് ദോഷം വരുത്താതെയും കുറഞ്ഞ ചെലവിലും വൈദ്യുതി ലഭ്യമാക്കുന്ന പുനരുപയോഗ ഊർജ്ജപദ്ധതികളിൽ കേരളം ഏറെ മുന്നോട്ടാണ്. സൗരോർജ്ജമടക്കം പുനരുപയോഗ ഊർജ്ജസ്രേതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക കൂടിയാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
നേരത്തെ എത്തി പാഠപുസ്തകങ്ങള്‍
അവധിക്കാലം കഴിഞ്ഞ് സ്‌കൂൾ തുറന്നിട്ടും പാഠപുസ്തകം കിട്ടാതെ ബുദ്ധിമുട്ടിയിരുന്ന കാലം ഇനി പഴങ്കഥ. ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ വിതരണത്തോടെ അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വളരെ നേരത്തെ കുട്ടികളുടെ കൈകളിലേക്ക് എത്തുന്നു എന്ന നേട്ടം കൂടി പൊതുവിദ്യാഭ്യാസ രംഗത്തിന് സ്വന്തമാകുകയാണ്.
കൂടുതൽ വിവരങ്ങൾ
മാതൃകാ വളര്‍ച്ചയുമായി ഉത്തരവാദിത്ത ടൂറിസം
വിനോദസഞ്ചാര മേഖലയുടെ വളർച്ചയും, പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ ശാക്തീകരണവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം. വിനോദസഞ്ചാരത്തിന്റെ ഒരു ബദൽ മാതൃകയാണിത്.
കൂടുതൽ വിവരങ്ങൾ
പൊതുഗതാഗതത്തില്‍ നാഴികക്കല്ലായി വാട്ടര്‍മെട്രോ
സുസ്ഥിര ഗതാഗതത്തിന്റെ പുതിയ വഴിത്തിരിവായി സംസ്ഥാനം അവതരിപ്പിച്ച രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതിയാണ് കൊച്ചി വാട്ടർമെട്രോ. സർവീസ് ആരംഭിച്ച് രണ്ട് വർഷം പൂർത്തിയാകുമ്പോൾ തന്നെ സഞ്ചരിച്ചവരുടെ എണ്ണം 40 ലക്ഷം എന്ന റെക്കോർഡ് നേട്ടത്തിലാണ് വാട്ടർമെട്രോ.
കൂടുതൽ വിവരങ്ങൾ
ജനങ്ങള്‍ക്കൊപ്പം സപ്ലൈകോ
പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ശക്തമായ വിപണി ഇടപെടൽ നടത്തുന്ന സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) രാജ്യത്തിന് തന്നെ മാതൃകയാണ്.   നിത്യോപയോഗ സാധനങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞവിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം 1634 വിൽപനശാലകൾ സപ്ലൈകോ വിജയകരമായി പ്രവർത്തിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾ