ഉയരെ ഉന്നതവിദ്യാഭ്യാസ മേഖല

നവകേരളസൃഷ്ടിയുടെ ഭാഗമായി നവവൈജ്ഞാനിക സമൂഹമാക്കി രൂപപ്പെടുത്താനുള്ള പരിശ്രമങ്ങളിൽ മുന്നിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആയിരത്തോളം ബിരുദ പ്രോഗ്രാമുകളും ഇരുന്നൂറിലധികം ബിരുദാനന്തര പ്രോഗ്രാമുകളും അനുവദിച്ചു. 73 കോളേജുകൾ പുതുതായി അനുവദിച്ചു. 30,000ൽ അധികം സീറ്റുകൾ പുതുതായി സൃഷ്ടിക്കപ്പെട്ടു. ചരിത്രത്തിലാദ്യമായി സമഗ്രപാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കി എല്ലാ സർവകലാശാലകളിലും നാലുവർഷ ബിരുദ പരിപാടി (FYUGP) നടപ്പിലാക്കി. പരീക്ഷയും ഫലപ്രഖ്യാപനവും സമയബന്ധിതമായി നടത്തുന്നതിന് ഏകീകൃത അക്കാദമിക് കലണ്ടർ സംവിധാനം കൊണ്ടുവന്നു.
 

വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് നൽകാൻ കേരള റിസോഴ്‌സ് ഫോർ എജ്യുക്കേഷണൽ അഡ്മിനിസ്‌ട്രേഷൻ ആൻഡ് പ്ലാനിങ്ങ് (കെ-റീപ്പ്) എന്ന പേരിൽ സമഗ്ര വിഭവാസൂത്രണ സോഫ്റ്റ് വെയർ നടപ്പാക്കി. വിദ്യാർത്ഥികളിൽ ആശയങ്ങൾ വളർത്താൻ 'യംഗ് ഇന്നിവേറ്റേഴ്‌സ് പ്രോഗ്രാം', സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 'ഇൻഡസ്ട്രി ഓൺ ക്യാമ്പസ്', 'കണക്ട് കരിയർ ടു ക്യാംപസ്' തുടങ്ങിയ പദ്ധതികൾ. വരുമാനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് ബിരുദപഠനം പൂർത്തിയാക്കാനും ഉന്നതവിദ്യാഭ്യാസ പ്രോത്സാഹനത്തിനുമായി ആരംഭിച്ച മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരത്തിലൂടെ 1000 പേർക്ക് ഒരു ലക്ഷം രൂപ വീതം അനുവദിച്ചു. ഇതിനകം 20 കോടി രൂപ ചെലവാക്കി 2000 വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകികഴിഞ്ഞു. സ്ത്രീകൾ, എസ്.സി, എസ്.ടി തുടങ്ങിയ വിഭാഗങ്ങൾ ആർജിച്ച വിഭാഗങ്ങളുടെയും വിദ്യാഭ്യാസത്തിൽ ഒൻപതു വർഷത്തിനിടെ കേരളത്തിൽ 18.9 ശതമാനം വർധനവുണ്ടായപ്പോൾ ദേശീയതലത്തിൽ വളർച്ച ഏഴു ശതമാനം മാത്രമാണ്. ഉന്നതവിദ്യാഭ്യാസം നേടുന്ന ആൺകുട്ടികളുടെ എണ്ണം സംസ്ഥാനത്ത് 15.6 ശതമാനം വർധിച്ചുകഴിഞ്ഞു.
 

ഉന്നത വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണത്തിൽ മാത്രമല്ല, വിദ്യാഭ്യാസ ഗുണനിലവാരത്തിലും കേരളം ശ്രദ്ധേയമായ പുരോഗതി നേടിക്കഴിഞ്ഞു. 247 സ്ഥാപനങ്ങൾക്ക് നാക് അക്രഡിറ്റേഷൻ ലഭിച്ചു. കേരള, മഹാത്മാഗാന്ധി സർവകലാശാലകൾക്ക് എ ഡബിൾ പ്ലസും കാലിക്കറ്റ്, കുസാറ്റ്, സംസ്‌കൃത സർവകലാശാലകൾക്ക് എ പ്ലസും ഗ്രേഡുകൾ. 24 കോളേജുകൾക്ക് എ ഡബിൾ പ്ലസ്, 43 കോളേജുകൾക്ക് എ പ്ലസ്, 68 കോളേജുകൾക്ക് എ ഗ്രേഡുകൾ. എൻഐആർഎഫ് റാങ്കിംഗിൽ സർവകലാശാലകളുടെ പട്ടികയിൽ ആദ്യ ഇരുന്നൂറിൽ സംസ്ഥാനത്തെ 42 കോളേജുകൾ ഇടംനേടി.
 

2024 നവംബറിലെ കണക്കനുസരിച്ച് സംസ്ഥാനത്തെ 63 എൻജിനീയറിംഗ് കോളേജുകളിലെ 248 ബിരുദ പ്രോഗ്രാമുകൾക്കും, അഞ്ച് എൻജിനീയറിങ് കോളേജുകളിലെ 21 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കും 11 പോളിടെക്‌നിക് കോളേജുകളിലെ 38 പ്രോഗ്രാമുകൾക്കും എൻബിഎ അംഗീകാരം ലഭിച്ചു. നാക് (NAAC) മാതൃകയിൽ സ്റ്റേറ്റ് അസസ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ സെന്ററും (SAAC), എൻഐആർഎഫ് മാതൃകയിൽ കേരള ഇൻസ്റ്റിറ്റൃൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കും (KIRF) സ്ഥാപിച്ചു.
 

വിശപ്പുരഹിത ക്യാമ്പസ് പദ്ധതിയിലൂടെ 1.35 കോടി രൂപ ചെലവാക്കി, 7859 വിദ്യാർത്ഥികൾക്ക് ഭക്ഷണം ഉറപ്പാക്കി. തൊഴിൽ അവസരങ്ങൾ ഒരുക്കുന്ന Earn While You Learn, ഗവേഷണ-നൈപുണ്യ വികാസം പെൺകുട്ടികൾക്ക് ഉറപ്പാക്കാൻ എഞ്ചിനീയറിംഗ് മേഖലയിൽ നടപ്പാക്കിയ 'സ്‌കീം ഫോർ ഹേർ എംപവർമെൻറ് ഇൻ എഞ്ചിനീയറിംഗ് എഡ്യുക്കേഷൻ -ഷി', മാനസിക സംഘർഷം ലഘൂകരിച്ച് മെച്ചപ്പെട്ട കലാലയജീവിതം നേടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന ജീവനി പദ്ധതി 5 കോടി രൂപ ചെലവഴിച്ച് സംസ്ഥാനത്തെ എല്ലാ കോളേജുകളിലും നടപ്പാക്കി തുടങ്ങി ഉന്നതവിദ്യാഭ്യാസ മേഖലയിൽ സർക്കാർ സമഗ്രമായ മാറ്റങ്ങൾക്കാണ് വഴിയൊരുക്കിയിട്ടുള്ളത്.

അനുബന്ധ ലേഖനങ്ങൾ

കേരള പി.എസ്.സി; തൊഴിൽ ഒരുക്കുന്നതിൽ മുന്നിൽ
യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നതിൽ മാതൃകാപരമായ മുന്നേറ്റമാണ് കേരള പി.എസ്.സി നടത്തുന്നത്. സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ വഴി രണ്ടേമുക്കാൽ ലക്ഷത്തിലധികം നിയമനങ്ങൾ സാധ്യമാക്കുകയും, 30,000-ത്തോളം പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തത് സുപ്രധാന നേട്ടമാണ്.
കൂടുതൽ വിവരങ്ങൾ
കുതിപ്പുമായി കേരഗ്രാമം
കേരളത്തിന്റെ കാർഷിക മേഖലയ്ക്ക്, പ്രത്യേകിച്ച് നാളികേര ഉത്പാദനത്തിന്, പുത്തൻ ഉണർവ് നൽകുകയാണ് 'കേരഗ്രാമം' പദ്ധതി. തെങ്ങുകൃഷിയിൽ ശാസ്ത്രീയമായ പരിചരണമുറകൾ അവലംബിച്ച് നാളികേര ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കാൻ കൃഷി വകുപ്പ് ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന ബൃഹദ് പദ്ധതിയാണ് കേരഗ്രാമം.
കൂടുതൽ വിവരങ്ങൾ
വ്യവസായ ഹബ്ബായി കേരളം
സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടികളും പരിഷ്‌കാരങ്ങളും നടപ്പാക്കുന്നതിൽ മികച്ച നേട്ടങ്ങളുമായി സർക്കാർ. രാജ്യത്തെ ഏറ്റവും വികസിതമായ വ്യവസായങ്ങളുടെ ഹബ്ബാക്കി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വ്യവസായ നയം പുതുക്കിയത്.
കൂടുതൽ വിവരങ്ങൾ
ആരോഗ്യരം​ഗം പുരോഗതിയുടെ പാതയിൽ
ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും, നൂതന ചികിത്സാരീതികൾ ആരംഭിക്കുന്നതിലും, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും വലിയ മുന്നേറ്റമാണ് സർക്കാർ സാധ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മുതൽ സംസ്ഥാനത്തെ ഓരോ ആരോഗ്യ സ്ഥാപനത്തിലും മാറ്റം പ്രകടമാണ്.
കൂടുതൽ വിവരങ്ങൾ
ഇ-മൊബിലിറ്റിക്ക് ഊർജ്ജം പകർന്ന് വൈദ്യുത വകുപ്പ്
കേരളത്തിന്റെ ഗതാഗതമേഖലയെ ഹരിതാഭമാക്കാൻ ലക്ഷ്യമിട്ട്, ഇലക്ട്രിക് വാഹനങ്ങൾക്ക് (EVs) ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ വലിയ മുന്നേറ്റങ്ങൾ നടത്തി സംസ്ഥാന വൈദ്യുതി വകുപ്പ്. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ കാഴ്ചപ്പാടിന് അനുസൃതമായി, സംസ്ഥാനത്തുടനീളം അത്യാധുനിക ചാർജിംഗ് സ്റ്റേഷനുകളാണ് സ്ഥാപിച്ചുവരുന്നത്.
കൂടുതൽ വിവരങ്ങൾ
ഫിഷറീസ് മേഖലയിലെ സ്ത്രീശക്തി
ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ (സാഫ്) മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ശാക്തീകരണത്തിലും സമഗ്ര വികസനത്തിലും കൈവരിച്ച നേട്ടങ്ങൾ ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വിവിധ പദ്ധതികളിലായി 29.98 കോടി രൂപയാണ് സാഫ് ചെലവഴിച്ചത്.
കൂടുതൽ വിവരങ്ങൾ
പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഭൂമിയും വീടും
എല്ലാവർക്കും ഭൂമിയും വീടും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ വിപുലമായ പദ്ധതികളാണ് സംസ്ഥാന സർക്കാർ പട്ടികജാതി-പട്ടികവർഗ പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കായി നടപ്പാക്കിയിട്ടുള്ളത്. ഭൂരഹിതരായ പട്ടികവിഭാഗങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കിയ സർക്കാർ 2016 മുതൽ ഭവന നിർമാണത്തിനായി 33,058 പട്ടികജാതിക്കാർക്ക് 1653 ഏക്കർ ഭൂമി നൽകി.
കൂടുതൽ വിവരങ്ങൾ
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സമഗ്ര പിന്തുണ
കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ ജനങ്ങൾക്ക് സമഗ്രമായ പിന്തുണയും സുരക്ഷിതമായ ഭാവിയും ഉറപ്പാക്കുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നത്. ചികിത്സാ സൗകര്യങ്ങൾ, സാമ്പത്തികസഹായം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയിലൂടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സർക്കാർ കൈത്താങ്ങാണ്.
കൂടുതൽ വിവരങ്ങൾ
കുട്ടികള്‍ക്ക് കാവലായി കേരള പൊലീസ്‌
കുറ്റാന്വേഷണ മികവിൽ രാജ്യത്തിന് മാതൃകയായ കേരള പോലീസ്, കുട്ടികളുടെ സംരക്ഷണത്തിലും ക്ഷേമത്തിലും ശ്രദ്ധ നൽകി ആരംഭിച്ച 'ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ' (Child Friendly Police Station - CFPS) പദ്ധതിയിലൂടെ, സംസ്ഥാനത്തെ 148 പോലീസ് സ്റ്റേഷനുകൾ കുട്ടികൾക്ക് സ്‌നേഹവും കരുതലും നൽകുന്ന സുരക്ഷിത താവളങ്ങളായി മാറിക്കഴിഞ്ഞു. നമ്മുടെ കുട്ടികൾ ഭയമില്ലാതെ, സന്തോഷത്തോടെ വളരുന്നു എന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ