ഫിഷറീസ് മേഖലയിലെ സ്ത്രീശക്തി

ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ (സാഫ്) മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ശാക്തീകരണത്തിലും സമഗ്ര വികസനത്തിലും കൈവരിച്ച നേട്ടങ്ങൾ ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വിവിധ പദ്ധതികളിലായി 29.98 കോടി രൂപയാണ് സാഫ് ചെലവഴിച്ചത്. മത്സ്യത്തൊഴിലാളി സമൂഹത്തിലെ വനിതകളെ സംരംഭകരാക്കി സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുകയാണ് സാഫ്.
 

സാഫിന്റെ മുൻനിര പദ്ധതികളിലൊന്നായ തീരമൈത്രി - ചെറുകിട തൊഴിൽ സംരംഭങ്ങളിലൂടെ സംസ്ഥാനത്തുടനീളം 2 മുതൽ 5 വരെ മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന നിരവധി യൂണിറ്റുകൾ ആരംഭിച്ചു. ഒരു യൂണിറ്റിന് 5 ലക്ഷം രൂപ വരെ ഗ്രാന്റ് ലഭ്യമാക്കുന്ന ഈ പദ്ധതിയിലൂടെ ടൈലറിംഗ് & ഗാർമെന്റ്സ്, ബ്യൂട്ടിപാർലർ, ഡ്രൈഫിഷ് യൂണിറ്റ്, കാറ്ററിംഗ് & റെസ്റ്റോറന്റ്, പ്രൊവിഷൻ സ്റ്റോർ, ഹോട്ടൽ, മിനി സൂപ്പർമാർക്കറ്റുകൾ, ട്യൂഷൻ സെന്ററുകൾ, ഫ്‌ളോർ മില്ലുകൾ, ബേക്കറി, മെഡിക്കൽ ലാബ്, ഡ്രൈവിങ് സ്‌കൂൾ തുടങ്ങി വൈവിധ്യമാർന്ന സംരംഭങ്ങൾക്കാണ് തുടക്കമിട്ടത്.
 

മത്സ്യക്കച്ചവടം ചെയ്യാനും മത്സ്യാനുബന്ധ മേഖലയിൽ പണിയെടുക്കുന്ന മത്സ്യത്തൊഴിലാളി വനിതകൾക്ക് തൊഴിലെടുക്കാനുള്ള പ്രവർത്തന മൂലധനമായി വർക്കിംഗ് ക്യാപിറ്റൽ റിവോൾവിംഗ് ഫണ്ട് സാഫ് അനുവദിച്ചു. 2024-25 സാമ്പത്തികവർഷത്തിൽ 856 ഗ്രൂപ്പുകളിലെ 4280 ഗുണഭോക്താക്കൾക്കായി 812.50 ലക്ഷം രൂപ വിതരണം ചെയ്തു. 2021 മുതൽ ഇതുവരെ ആകെ 3527 ഗ്രൂപ്പുകളിലായി 17635 ഗുണഭോക്താക്കൾക്കായി 2501.50 ലക്ഷം രൂപയാണ് വിതരണം ചെയ്തത്.
 

സംരംഭങ്ങളുടെ സുസ്ഥിരമായ നിലനിൽപ്പിനും ഉപജീവന പ്രവർത്തനങ്ങൾക്കുമായി സാഫ് പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നു. സംരംഭങ്ങൾ ആരംഭിക്കുന്നതിന് മുൻപ് വനിതകളെ പ്രാപ്തരാക്കാൻ അച്ചീവ്മെന്റ് മോട്ടിവേഷൻ ട്രെയിനിംഗ്, മാനേജ്മെന്റ് ട്രെയിനിംഗ്, ബുക്ക് കീപ്പിംഗ് & അക്കൗണ്ടിംഗ് ട്രെയിനിംഗ് തുടങ്ങിയ വിവിധ പരിശീലന പരിപാടികളും നൽകിവരുന്നു.
 

ബിസിനസ് മെച്ചപ്പെടുത്താനായി പലിശയില്ലാതെ നൽകുന്ന വർക്കിംഗ് ക്യാപിറ്റൽ റിവോൾവിംഗ് ഫണ്ട് ധനസഹായം വലിയൊരു പിന്തുണയാണ്. എല്ലാ ചെറുകിട സംരംഭങ്ങൾക്കും വിവിധഘട്ടങ്ങളിലായി 25,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയും, സൂപ്പർമാർക്കറ്റുകൾ, കമ്മ്യൂണിറ്റി പ്രൊവിഷൻ സ്റ്റോറുകൾ, സീ ഫുഡ് സെന്ററുകൾ എന്നിവയ്ക്ക് 1.50 ലക്ഷം രൂപ വരെയും പലിശരഹിത വായ്പ അനുവദിച്ചിട്ടുണ്ട്. ഈ നാല് വർഷ കാലയളവിൽ 480 ലക്ഷം രൂപ റിവോൾവ് ചെയ്തുവരുന്നു.
 

സംരംഭങ്ങളുടെ സാങ്കേതിക നവീകരണത്തിനും നൂതന ഉപകരണങ്ങൾ വാങ്ങുന്നതിനും ടെക്നോളജി ഇംപ്രൂവ്മെന്റ് ധനസഹായം ഒരു ഗ്രൂപ്പിന് 50,000 രൂപ വരെ തിരിച്ചടവില്ലാത്ത ഗ്രാന്റായി അനുവദിച്ചു. ആക്ടിവിറ്റി ഗ്രൂപ്പുകളെ ബിസിനസ് ഗ്രൂപ്പുകളായി ഉയർത്തുന്നതിന്റെ ഭാഗമായി ഗ്രൂപ്പുകൾക്ക് 5 ലക്ഷം രൂപ വരെ ലോൺ സൗകര്യവും ഒരുക്കുന്നുണ്ട്.
 

ഉൽപ്പന്നങ്ങൾക്ക് പ്രാദേശിക വിപണി കണ്ടെത്തുന്നതിനും ശക്തമായ മത്സരം നേരിടുന്നതിനും വിൽപന വർദ്ധിപ്പിക്കാനുമായി തീരമൈത്രി ബ്രാൻഡിംഗ് & മാർക്കറ്റിംഗ് സംവിധാനം സാഫ് ഒരുക്കി നൽകുന്നു. എക്‌സിബിഷനുകളിലും പ്രധാനപ്പെട്ട ആഘോഷങ്ങളുമായി ബന്ധപ്പെട്ടും സ്റ്റാളുകൾ സജ്ജീകരിച്ച് സംസ്ഥാനത്തും ദേശീയ തലത്തിലും പ്രദർശന വിപണന മേളകളിൽ സജീവമായി പങ്കെടുക്കുന്നു. ക്യുആർ കോഡ്, ഓൺലൈൻ പേയ്മെന്റ് തുടങ്ങിയവയിലൂടെ ഓൺലൈൻ മാർക്കറ്റിംഗ് സാധ്യതകളും ശക്തിപ്പെടുത്തി. എല്ലാ വർഷവും നവംബർ 14 മുതൽ 27 വരെ ഡൽഹിയിൽ നടക്കുന്ന ഭാരത അന്താരാഷ്ട്ര മേളയിൽ സാഫ് ഉൽപ്പന്നങ്ങൾ പങ്കെടുക്കുന്നു എന്നത് അഭിമാനകരമാണ്.
 

2024-25 കാലത്ത് സാഫ് യൂണിറ്റുകളുടെ വിറ്റുവരവ് 150.95 കോടിയാണ് എന്നത് ഈ പദ്ധതിയുടെ വിജയത്തിന് തെളിവാണ്. സാഫ് യൂണിറ്റുകളെ Fish & Fish Processing, Food & Food Processing, Tailoring & Garments, Supermarkets & Retail Stores, Services & Others എന്നീ 5 കാറ്റഗറികളായി തിരിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കി. ഓൺലൈൻ മാർക്കറ്റിംഗ് & സെയിൽസ് സംവിധാനം ശക്തമാക്കുന്നതിനുള്ള നടപടികളിലാണ് ഫിഷറീസ് വകുപ്പ്.
തീരദേശ ജില്ലകളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ അംഗങ്ങൾക്കും സാഫ് ഗുണഭോക്താക്കൾക്കും മാനസികാരോഗ്യ സേവനങ്ങൾ നൽകി വരുന്നു.
 

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലായി 54 ഓളം പേർക്ക് ഇതിനകം ചികിത്സ നൽകിയിട്ടുണ്ട്. വനിതാ ശാക്തീകരണത്തിനും സാമ്പത്തിക ഉന്നമനത്തിനും ഊന്നൽ നൽകി ഫിഷറീസ് വകുപ്പ് സാഫ് മുഖേന നടപ്പാക്കുന്ന ഈ പദ്ധതികൾ കേരളത്തിന്റെ സാമൂഹിക വികസനത്തിന് മികച്ച സംഭാവനയാണ് നൽകുന്നത്.

അനുബന്ധ ലേഖനങ്ങൾ

ശുദ്ധജലം ഇനി സുലഭം
എല്ലാവർക്കും എല്ലാവീടുകളിലും ശുദ്ധജല വിതരണം ഉറപ്പാക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനം തുടങ്ങി നാല് വർഷം കടക്കുമ്പോൾ 38 ലക്ഷത്തോളം (38,37,858- 2025 മാർച്ച് വരെ) ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കി.
കൂടുതൽ വിവരങ്ങൾ
8,254 ഹൃദയങ്ങൾക്ക് ജീവൻ സമ്മാനിച്ച് ഹൃദ്യം പദ്ധതി
ജന്മനായുള്ള ഹൃദ്രോഗങ്ങൾ സമയബന്ധിതമായി ചികിത്സിക്കാനും കുരുന്നുകൾക്ക് പുതുജീവൻ നൽകാനും ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന 'ഹൃദ്യം' പദ്ധതി കേരള സർക്കാരിന്റെ ഏറ്റവും തിളക്കമാർന്ന വിജയഗാഥകളിൽ ഒന്നായി മാറുന്നു. സങ്കീർണ്ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സ ഒരുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ 8,254 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി.
കൂടുതൽ വിവരങ്ങൾ
സഹകരണത്തിന്റെ കരുത്ത്‌
സഹകരണമേഖലയുടെ കരുത്ത് ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ പ്രവർത്തനങ്ങളാണ് ഈ സർക്കാർ നടത്തി വരുന്നത്. പതിനൊന്നാമത് ഏഷ്യാ പസഫിക് സഹകരണ മന്ത്രിമാരുടെ ഉച്ചകോടിയിൽ കേരളം ഇന്ത്യൻ സഹകരണപ്രസ്ഥാനത്തിന്റെ പതാകവാഹകരായി.
കൂടുതൽ വിവരങ്ങൾ
വ്യവസായ ഹബ്ബായി കേരളം
സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടികളും പരിഷ്‌കാരങ്ങളും നടപ്പാക്കുന്നതിൽ മികച്ച നേട്ടങ്ങളുമായി സർക്കാർ. രാജ്യത്തെ ഏറ്റവും വികസിതമായ വ്യവസായങ്ങളുടെ ഹബ്ബാക്കി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വ്യവസായ നയം പുതുക്കിയത്.
കൂടുതൽ വിവരങ്ങൾ
മൃഗസംരക്ഷണത്തിന് സാങ്കേതിക പിന്തുണ
മൃഗസംരക്ഷണം, ക്ഷീരവികസന മേഖലകളെ പ്രതിസന്ധികളിൽനിന്ന് കൈപിടിച്ചുയർത്തുന്ന പ്രവർത്തനങ്ങളാണ് കേരള സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. പരമ്പരാഗത കന്നുകാലി പരിചരണരീതികളെയും ക്ഷീരമേഖലയിലെ സംരംഭങ്ങളെയും സാങ്കേതിക വൈദഗ്ധ്യത്തിലേക്ക് എത്തിക്കുക എന്ന ദൗത്യം വിജയത്തിലെത്തിക്കാൻ കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ സർക്കാരിന് സാധിച്ചു.
കൂടുതൽ വിവരങ്ങൾ
വളരുന്നു ക്ഷീരസമ്പത്ത്‌
കേരളത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും, പോഷകാഹാര ലഭ്യതയുടെയും നട്ടെല്ലായ ക്ഷീരമേഖലയെ ശാക്തീകരിക്കുന്നതിൽ വലിയ മുന്നേറ്റങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയെ കൂടുതൽ കർഷക സൗഹാർദ്ദമാക്കി പരിഷ്കരിക്കാനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്.
കൂടുതൽ വിവരങ്ങൾ
റോഡ് വികസനത്തിൽ സമാനതകളില്ലാത്ത കുതിപ്പ്
സംസ്ഥാനത്തിന്റെ ഗതാഗത മേഖലയിൽ ദീർഘകാല സ്വപ്നങ്ങളായിരുന്ന ദേശീയപാതാ വികസനം ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ യാഥാർത്ഥ്യമാക്കി, അടിസ്ഥാനസൗകര്യ വികസനത്തിൽ സംസ്ഥാനം സമാനതകളില്ലാത്ത നേട്ടങ്ങളാണ് കൈവരിക്കുന്നത്.   ദേശീയപാതാ വികസനം:   കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായിരുന്ന ദേശീയപാതാ വികസനം, പ്രത്യേകിച്ച് 45 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കൽ, കിഫ്ബി (KIIFB) വഴി 5580 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കലിനായി കേന്ദ്രസർക്കാരിന് നൽകിയത്.
കൂടുതൽ വിവരങ്ങൾ
വികസനപാതയില്‍ കൈപിടിച്ച് കിഫ്ബി
സംസ്ഥാനത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിൽ നിർണ്ണായകമായ മാറ്റങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ ഉണ്ടായത്. ബജറ്റിന് പുറത്തുനിന്ന് വികസന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് സർക്കാരിനെ സഹായിച്ചുകൊണ്ട്, കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ബോർഡ് (കിഫ്ബി) ഈ മുന്നേറ്റത്തിന് നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾ
ദേവസ്വം വികസനത്തിനും ആധുനീകരണത്തിനും മികവാര്‍ന്ന ഇടപെടല്‍
2016-17 കാലയളവ് മുതൽ നാളിതുവരെ സംസ്ഥാന സർക്കാർ ദേവസ്വം സ്ഥാപനങ്ങളുടെ ആധുനീകരണത്തിനും വികസനത്തിനും നൽകിയത് 600.70 കോടി രൂപ. ക്ഷേത്രങ്ങളുടെ പുരോഗതിക്കായി സർക്കാർ നടത്തുന്ന കാര്യക്ഷമമായ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന് 144.96 കോടി, കൊച്ചിൻ ദേവസ്വം ബോർഡിന് 26.38 കോടി, മലബാർ ദേവസ്വത്തിന് 250.77 കോടി, കൂടൽമാണിക്യം ദേവസ്വത്തിന് 15 ലക്ഷം രൂപ, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് 17.41 കോടി, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് 3.38 കോടി, ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതിക്ക് 83.95 കോടി, ശബരിമല സാനിട്ടേഷൻ സൊസൈറ്റിക്ക് 20.42 കോടി, ശബരിമല ഇടത്താവളം പദ്ധതികൾക്കായി 116.41 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
കൂടുതൽ വിവരങ്ങൾ