ഫിഷറീസ് മേഖലയിലെ സ്ത്രീശക്തി

ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ (സാഫ്) മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ശാക്തീകരണത്തിലും സമഗ്ര വികസനത്തിലും കൈവരിച്ച നേട്ടങ്ങൾ ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വിവിധ പദ്ധതികളിലായി 29.98 കോടി രൂപയാണ് സാഫ് ചെലവഴിച്ചത്. മത്സ്യത്തൊഴിലാളി സമൂഹത്തിലെ വനിതകളെ സംരംഭകരാക്കി സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുകയാണ് സാഫ്.
 

സാഫിന്റെ മുൻനിര പദ്ധതികളിലൊന്നായ തീരമൈത്രി - ചെറുകിട തൊഴിൽ സംരംഭങ്ങളിലൂടെ സംസ്ഥാനത്തുടനീളം 2 മുതൽ 5 വരെ മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന നിരവധി യൂണിറ്റുകൾ ആരംഭിച്ചു. ഒരു യൂണിറ്റിന് 5 ലക്ഷം രൂപ വരെ ഗ്രാന്റ് ലഭ്യമാക്കുന്ന ഈ പദ്ധതിയിലൂടെ ടൈലറിംഗ് & ഗാർമെന്റ്സ്, ബ്യൂട്ടിപാർലർ, ഡ്രൈഫിഷ് യൂണിറ്റ്, കാറ്ററിംഗ് & റെസ്റ്റോറന്റ്, പ്രൊവിഷൻ സ്റ്റോർ, ഹോട്ടൽ, മിനി സൂപ്പർമാർക്കറ്റുകൾ, ട്യൂഷൻ സെന്ററുകൾ, ഫ്‌ളോർ മില്ലുകൾ, ബേക്കറി, മെഡിക്കൽ ലാബ്, ഡ്രൈവിങ് സ്‌കൂൾ തുടങ്ങി വൈവിധ്യമാർന്ന സംരംഭങ്ങൾക്കാണ് തുടക്കമിട്ടത്.
 

മത്സ്യക്കച്ചവടം ചെയ്യാനും മത്സ്യാനുബന്ധ മേഖലയിൽ പണിയെടുക്കുന്ന മത്സ്യത്തൊഴിലാളി വനിതകൾക്ക് തൊഴിലെടുക്കാനുള്ള പ്രവർത്തന മൂലധനമായി വർക്കിംഗ് ക്യാപിറ്റൽ റിവോൾവിംഗ് ഫണ്ട് സാഫ് അനുവദിച്ചു. 2024-25 സാമ്പത്തികവർഷത്തിൽ 856 ഗ്രൂപ്പുകളിലെ 4280 ഗുണഭോക്താക്കൾക്കായി 812.50 ലക്ഷം രൂപ വിതരണം ചെയ്തു. 2021 മുതൽ ഇതുവരെ ആകെ 3527 ഗ്രൂപ്പുകളിലായി 17635 ഗുണഭോക്താക്കൾക്കായി 2501.50 ലക്ഷം രൂപയാണ് വിതരണം ചെയ്തത്.
 

സംരംഭങ്ങളുടെ സുസ്ഥിരമായ നിലനിൽപ്പിനും ഉപജീവന പ്രവർത്തനങ്ങൾക്കുമായി സാഫ് പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നു. സംരംഭങ്ങൾ ആരംഭിക്കുന്നതിന് മുൻപ് വനിതകളെ പ്രാപ്തരാക്കാൻ അച്ചീവ്മെന്റ് മോട്ടിവേഷൻ ട്രെയിനിംഗ്, മാനേജ്മെന്റ് ട്രെയിനിംഗ്, ബുക്ക് കീപ്പിംഗ് & അക്കൗണ്ടിംഗ് ട്രെയിനിംഗ് തുടങ്ങിയ വിവിധ പരിശീലന പരിപാടികളും നൽകിവരുന്നു.
 

ബിസിനസ് മെച്ചപ്പെടുത്താനായി പലിശയില്ലാതെ നൽകുന്ന വർക്കിംഗ് ക്യാപിറ്റൽ റിവോൾവിംഗ് ഫണ്ട് ധനസഹായം വലിയൊരു പിന്തുണയാണ്. എല്ലാ ചെറുകിട സംരംഭങ്ങൾക്കും വിവിധഘട്ടങ്ങളിലായി 25,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയും, സൂപ്പർമാർക്കറ്റുകൾ, കമ്മ്യൂണിറ്റി പ്രൊവിഷൻ സ്റ്റോറുകൾ, സീ ഫുഡ് സെന്ററുകൾ എന്നിവയ്ക്ക് 1.50 ലക്ഷം രൂപ വരെയും പലിശരഹിത വായ്പ അനുവദിച്ചിട്ടുണ്ട്. ഈ നാല് വർഷ കാലയളവിൽ 480 ലക്ഷം രൂപ റിവോൾവ് ചെയ്തുവരുന്നു.
 

സംരംഭങ്ങളുടെ സാങ്കേതിക നവീകരണത്തിനും നൂതന ഉപകരണങ്ങൾ വാങ്ങുന്നതിനും ടെക്നോളജി ഇംപ്രൂവ്മെന്റ് ധനസഹായം ഒരു ഗ്രൂപ്പിന് 50,000 രൂപ വരെ തിരിച്ചടവില്ലാത്ത ഗ്രാന്റായി അനുവദിച്ചു. ആക്ടിവിറ്റി ഗ്രൂപ്പുകളെ ബിസിനസ് ഗ്രൂപ്പുകളായി ഉയർത്തുന്നതിന്റെ ഭാഗമായി ഗ്രൂപ്പുകൾക്ക് 5 ലക്ഷം രൂപ വരെ ലോൺ സൗകര്യവും ഒരുക്കുന്നുണ്ട്.
 

ഉൽപ്പന്നങ്ങൾക്ക് പ്രാദേശിക വിപണി കണ്ടെത്തുന്നതിനും ശക്തമായ മത്സരം നേരിടുന്നതിനും വിൽപന വർദ്ധിപ്പിക്കാനുമായി തീരമൈത്രി ബ്രാൻഡിംഗ് & മാർക്കറ്റിംഗ് സംവിധാനം സാഫ് ഒരുക്കി നൽകുന്നു. എക്‌സിബിഷനുകളിലും പ്രധാനപ്പെട്ട ആഘോഷങ്ങളുമായി ബന്ധപ്പെട്ടും സ്റ്റാളുകൾ സജ്ജീകരിച്ച് സംസ്ഥാനത്തും ദേശീയ തലത്തിലും പ്രദർശന വിപണന മേളകളിൽ സജീവമായി പങ്കെടുക്കുന്നു. ക്യുആർ കോഡ്, ഓൺലൈൻ പേയ്മെന്റ് തുടങ്ങിയവയിലൂടെ ഓൺലൈൻ മാർക്കറ്റിംഗ് സാധ്യതകളും ശക്തിപ്പെടുത്തി. എല്ലാ വർഷവും നവംബർ 14 മുതൽ 27 വരെ ഡൽഹിയിൽ നടക്കുന്ന ഭാരത അന്താരാഷ്ട്ര മേളയിൽ സാഫ് ഉൽപ്പന്നങ്ങൾ പങ്കെടുക്കുന്നു എന്നത് അഭിമാനകരമാണ്.
 

2024-25 കാലത്ത് സാഫ് യൂണിറ്റുകളുടെ വിറ്റുവരവ് 150.95 കോടിയാണ് എന്നത് ഈ പദ്ധതിയുടെ വിജയത്തിന് തെളിവാണ്. സാഫ് യൂണിറ്റുകളെ Fish & Fish Processing, Food & Food Processing, Tailoring & Garments, Supermarkets & Retail Stores, Services & Others എന്നീ 5 കാറ്റഗറികളായി തിരിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കി. ഓൺലൈൻ മാർക്കറ്റിംഗ് & സെയിൽസ് സംവിധാനം ശക്തമാക്കുന്നതിനുള്ള നടപടികളിലാണ് ഫിഷറീസ് വകുപ്പ്.
തീരദേശ ജില്ലകളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ അംഗങ്ങൾക്കും സാഫ് ഗുണഭോക്താക്കൾക്കും മാനസികാരോഗ്യ സേവനങ്ങൾ നൽകി വരുന്നു.
 

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലായി 54 ഓളം പേർക്ക് ഇതിനകം ചികിത്സ നൽകിയിട്ടുണ്ട്. വനിതാ ശാക്തീകരണത്തിനും സാമ്പത്തിക ഉന്നമനത്തിനും ഊന്നൽ നൽകി ഫിഷറീസ് വകുപ്പ് സാഫ് മുഖേന നടപ്പാക്കുന്ന ഈ പദ്ധതികൾ കേരളത്തിന്റെ സാമൂഹിക വികസനത്തിന് മികച്ച സംഭാവനയാണ് നൽകുന്നത്.

അനുബന്ധ ലേഖനങ്ങൾ

ശുദ്ധജലം ഇനി സുലഭം
എല്ലാവർക്കും എല്ലാവീടുകളിലും ശുദ്ധജല വിതരണം ഉറപ്പാക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനം തുടങ്ങി നാല് വർഷം കടക്കുമ്പോൾ 38 ലക്ഷത്തോളം (38,37,858- 2025 മാർച്ച് വരെ) ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കി.
കൂടുതൽ വിവരങ്ങൾ
പട്ടയ വിതരണത്തില്‍ ചരിത്ര നേട്ടം
'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്'' എന്ന ലക്ഷ്യവുമായി മുന്നേറുകയാണ് റവന്യൂ വകുപ്പ്. ഭൂരഹിതരില്ലാത്ത കേരളവും ഭവനരഹിതർക്കായി സുരക്ഷിതമായ താമസസൗകര്യങ്ങളും എന്നതാണ് സംസ്ഥാന സർക്കാരിന്റെ ദീർഘവീക്ഷണ-ലക്ഷ്യങ്ങൾ.
കൂടുതൽ വിവരങ്ങൾ
വിറ്റുവരവില്‍ കുതിപ്പുമായി കേരള ചിക്കന്‍
കോഴി ഇറച്ചിയുടെ വിലക്കൂടുതലിന് പരിഹാരം കാണുക, ജനങ്ങൾക്ക് ഗുണനിലവാരമുള്ള ഇറച്ചി ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ട് സർക്കാർ ആരംഭിച്ച കേരള ചിക്കൻ റെക്കോഡ് വിറ്റുവരവിലേക്ക്. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിലൂടെ കോഴിയിറച്ചി വിറ്റ് കഴിഞ്ഞ സാമ്പത്തിക വർഷം നേടിയ വരുമാനം 105.63 കോടി രൂപ.
കൂടുതൽ വിവരങ്ങൾ
കുതിപ്പുമായി കേരഗ്രാമം
കേരളത്തിന്റെ കാർഷിക മേഖലയ്ക്ക്, പ്രത്യേകിച്ച് നാളികേര ഉത്പാദനത്തിന്, പുത്തൻ ഉണർവ് നൽകുകയാണ് 'കേരഗ്രാമം' പദ്ധതി. തെങ്ങുകൃഷിയിൽ ശാസ്ത്രീയമായ പരിചരണമുറകൾ അവലംബിച്ച് നാളികേര ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കാൻ കൃഷി വകുപ്പ് ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന ബൃഹദ് പദ്ധതിയാണ് കേരഗ്രാമം.
കൂടുതൽ വിവരങ്ങൾ
12 ലക്ഷം വനിതകള്‍ക്ക് കരുത്ത് പകര്‍ന്ന് കേരള പൊലീസ്‌
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാനായി കേരള പോലീസ് ആവിഷ്‌കരിച്ച പദ്ധതിയാണ് വനിതാ സ്വയംപ്രതിരോധ പരിശീലനം. അതിക്രമ സാഹചര്യങ്ങളിൽ സ്വയംസുരക്ഷ ഉറപ്പാക്കാനായി സ്ത്രീകളെയും കുട്ടികളെയും സജ്ജമാക്കാൻ പരിശീലനം നൽകുന്നതാണ് പദ്ധതി.
കൂടുതൽ വിവരങ്ങൾ
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനം
സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്‌ട്രേഷൻ ഇടപാടുകൾ. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾ 2017 മുതൽ തന്നെ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നെങ്കിലും അതിനു താഴേക്കുള്ള മുദ്രപത്രങ്ങൾ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടത്തിലാണ് കേരളം.
കൂടുതൽ വിവരങ്ങൾ
ഉയരങ്ങൾ കീഴടക്കി കേരളത്തിന്റെ വിദ്യാഭ്യാസ മേഖല
പ്രീ-പ്രൈമറി മുതൽ പിഎച്ച്.ഡി. പഠനം വരെ, പൈലറ്റ് പരിശീലനം മുതൽ ലോകോത്തര സർവ്വകലാശാലകളിലെ പഠനം വരെ സാധ്യമാക്കി, കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസമുന്നേറ്റം യാഥാർത്ഥ്യമാക്കുകയാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
ദേവസ്വം വികസനത്തിനും ആധുനീകരണത്തിനും മികവാര്‍ന്ന ഇടപെടല്‍
2016-17 കാലയളവ് മുതൽ നാളിതുവരെ സംസ്ഥാന സർക്കാർ ദേവസ്വം സ്ഥാപനങ്ങളുടെ ആധുനീകരണത്തിനും വികസനത്തിനും നൽകിയത് 600.70 കോടി രൂപ. ക്ഷേത്രങ്ങളുടെ പുരോഗതിക്കായി സർക്കാർ നടത്തുന്ന കാര്യക്ഷമമായ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന് 144.96 കോടി, കൊച്ചിൻ ദേവസ്വം ബോർഡിന് 26.38 കോടി, മലബാർ ദേവസ്വത്തിന് 250.77 കോടി, കൂടൽമാണിക്യം ദേവസ്വത്തിന് 15 ലക്ഷം രൂപ, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് 17.41 കോടി, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് 3.38 കോടി, ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതിക്ക് 83.95 കോടി, ശബരിമല സാനിട്ടേഷൻ സൊസൈറ്റിക്ക് 20.42 കോടി, ശബരിമല ഇടത്താവളം പദ്ധതികൾക്കായി 116.41 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
കൂടുതൽ വിവരങ്ങൾ
ഉന്നതവിദ്യാഭ്യാസത്തിനായി 20.62 കോടി രൂപയുടെ സ്കോളർഷിപ്പ്
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങളും പിന്തുണയുമായി പഠന, ഗവേഷണ മേഖലകളിൽ സർക്കാർ ഉറപ്പാക്കുന്നത്. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള പിന്തുണയും, ഗവേഷണ മികവിനുള്ള പ്രോത്സാഹനവും ഉറപ്പാക്കുന്ന നിരവധി പദ്ധതികളാണ് നിലവിൽ വന്നിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾ