മൃഗസംരക്ഷണത്തിന് സാങ്കേതിക പിന്തുണ

മൃഗസംരക്ഷണം, ക്ഷീരവികസന മേഖലകളെ പ്രതിസന്ധികളിൽനിന്ന് കൈപിടിച്ചുയർത്തുന്ന പ്രവർത്തനങ്ങളാണ് കേരള സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. പരമ്പരാഗത കന്നുകാലി പരിചരണരീതികളെയും ക്ഷീരമേഖലയിലെ സംരംഭങ്ങളെയും സാങ്കേതിക വൈദഗ്ധ്യത്തിലേക്ക് എത്തിക്കുക എന്ന ദൗത്യം വിജയത്തിലെത്തിക്കാൻ കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ സർക്കാരിന് സാധിച്ചു. മൃഗസംരക്ഷണ മേഖലയിലെ ശ്രദ്ധേയ മുന്നേറ്റങ്ങളിൽ ഏറ്റവും പ്രധാനം ചികിത്സാ സേവനങ്ങൾ തന്നെയാണ്.
 

മൃഗങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാസേവനങ്ങൾ നൽകാൻ സംസ്ഥാനത്തെ 47 ബ്ലോക്കുകളിൽ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ ആരംഭിച്ചു. 12 കേന്ദ്രങ്ങളിൽ മൊബൈൽ സർജറി യൂണിറ്റുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. മൂന്ന് ജില്ലകളിൽ മൊബൈൽ എക്‌സ്-റേ, അൾട്രാസൗണ്ട് സ്‌കാനിങ്, സർജറി സൗകര്യങ്ങളുള്ള ടെലി വെറ്ററിനറി യൂണിറ്റുകൾ സ്ഥാപിച്ചു. തിരഞ്ഞെടുക്കപ്പെട്ട 60 മൃഗചികിത്സാ കേന്ദ്രങ്ങളിൽ വെറ്ററിനറി ബിരുദം നേടിയ പുതു വെറ്ററിനറി ഡോക്ടർമാരെ ജൂനിയർ റസിഡന്റ് വെറ്ററിനറി ഡോക്ടർമാരായി നിയോഗിക്കുന്ന പദ്ധതി നടപ്പാക്കി.
 

കൂടുതല്‍ പേരെ മൃഗസംരക്ഷണ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി 2012 ലെ കേരള പഞ്ചായത്ത് രാജ് ചട്ടപ്രകാരമുള്ള ഫാം ലൈസൻസിന് ചട്ടങ്ങൾ കർഷക സൗഹൃദപരമായി പരിഷ്കരിച്ചു. അതുപോലെ തന്നെ മൃഗസംരക്ഷണ വകുപ്പിൽ സമഗ്ര ഇ-ഹെൽത്ത് മാനേജ്മെന്റ് സിസ്റ്റം (e-Samruddha) ആരംഭിച്ചു കഴിഞ്ഞു. മൃഗസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി A-HELP (Accredited Agent for Health and Extension of Livestock Production) എന്ന കര്‍മ്മസേന രൂപീകരിച്ചു.
 

പേവിഷ പ്രതിരോധത്തിനായി തദ്ദേശസ്വയംഭരണ വകുപ്പുമായി സഹകരിച്ച് സമഗ്ര വാക്‌സിനേഷൻ യജ്ഞം നടപ്പാക്കി. സംസ്ഥാനത്ത് ആദ്യമായി SIAD ൽ (State Institute for Animal Diseases) പേവിഷ പ്രതിരോധ ആന്റിബോഡി നിർണ്ണയ സംവിധാനം ഏർപ്പെടുത്തി. കുളമ്പ് രോഗം, പേവിഷബാധ, ചർമ്മമുഴ തുടങ്ങിയ രോഗങ്ങൾ നിയന്ത്രിക്കാനായി പ്രത്യേക പദ്ധതികളും ആവിഷ്‌കരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്നിൽ മൾട്ടി സ്‌പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രി പ്രവർത്തനക്ഷമമാക്കി. എറണാകുളം, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലുള്ള ലബോറട്ടറികൾക്ക് NABL അംഗീകാരം ലഭിച്ചു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 77 കോടി രൂപയുടെ ജീവനോപാധി സഹായങ്ങൾ വിതരണം ചെയ്തു. പശു, ആട്, കിടാരി, കോഴി, പന്നി, താറാവ് വളർത്തൽ, ശാസ്ത്രീയ തൊഴുത്ത് വിതരണം, കാലിത്തീറ്റ സബ്‌സിഡി തുടങ്ങിയ പദ്ധതികൾ നടപ്പാക്കി.
 

വിവിധ മൂല്യവർദ്ധിത ഇറച്ചി ഉൽപ്പന്നങ്ങൾക്കായി ആരംഭിച്ച പ്ലാന്റ് ഈ സർക്കാരിന്റെ ഭരണമികവിന്റെ പ്രതീകമാണ്. ഇറച്ചി വിപണിയിൽ നടത്തുന്ന മറ്റൊരു പ്രധാന ഇടപെടലാണ് കുടുംബശ്രീയുട നേതൃത്വത്തിലുള്ള കേരള ചിക്കൻ ഔട്ട്ലെറ്റുകൾ. വിധവകൾക്കായുള്ള കെപ്‌കോ 'ആശ്രയ' കോഴിവളർത്തൽ പദ്ധതിയും കുടുംബശ്രീ അംഗങ്ങൾക്കായുള്ള കെപ്‌കോ 'വനിതാമിത്രം' പദ്ധതിയും ഏറെ ജനകീയമായി.
 

സർക്കാരിന്റെ ഈ പ്രവർത്തനങ്ങൾ കേരളത്തിന്റെ മൃഗസംരക്ഷണ മേഖലയിൽ സാങ്കേതികവും സാമൂഹികവുമായ വിപ്ലവം സൃഷ്ടിച്ചു. കർഷകർക്ക് മികച്ച ചികിത്സാ സൗകര്യങ്ങളും സാമ്പത്തിക പിന്തുണയും ഉറപ്പാക്കുന്നതിനൊപ്പം, ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും മൂല്യവർദ്ധിതഉൽപ്പന്നങ്ങളിലൂടെ പുതിയ വിപണി സാധ്യതകൾ കണ്ടെത്താനും വഴിയൊരുക്കി.

അനുബന്ധ ലേഖനങ്ങൾ

കുതിപ്പുമായി കേരഗ്രാമം
കേരളത്തിന്റെ കാർഷിക മേഖലയ്ക്ക്, പ്രത്യേകിച്ച് നാളികേര ഉത്പാദനത്തിന്, പുത്തൻ ഉണർവ് നൽകുകയാണ് 'കേരഗ്രാമം' പദ്ധതി. തെങ്ങുകൃഷിയിൽ ശാസ്ത്രീയമായ പരിചരണമുറകൾ അവലംബിച്ച് നാളികേര ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കാൻ കൃഷി വകുപ്പ് ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന ബൃഹദ് പദ്ധതിയാണ് കേരഗ്രാമം.
കൂടുതൽ വിവരങ്ങൾ
ഇ-മൊബിലിറ്റിക്ക് ഊർജ്ജം പകർന്ന് വൈദ്യുത വകുപ്പ്
കേരളത്തിന്റെ ഗതാഗതമേഖലയെ ഹരിതാഭമാക്കാൻ ലക്ഷ്യമിട്ട്, ഇലക്ട്രിക് വാഹനങ്ങൾക്ക് (EVs) ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ വലിയ മുന്നേറ്റങ്ങൾ നടത്തി സംസ്ഥാന വൈദ്യുതി വകുപ്പ്. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ കാഴ്ചപ്പാടിന് അനുസൃതമായി, സംസ്ഥാനത്തുടനീളം അത്യാധുനിക ചാർജിംഗ് സ്റ്റേഷനുകളാണ് സ്ഥാപിച്ചുവരുന്നത്.
കൂടുതൽ വിവരങ്ങൾ
ദാരിദ്ര്യരഹിത കേരളത്തിലേക്ക്‌
ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. നീതി ആയോഗിന്റെ 2023-ലെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം, ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്.
കൂടുതൽ വിവരങ്ങൾ
ഹില്ലി അക്വ; ജനങ്ങളിലേക്കൊരു കുടിവെള്ള വിപ്ലവം
പൊതുജനങ്ങൾക്ക് ശുദ്ധജലം ന്യായവിലയിൽ ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ ജനസ്വീകാര്യ പദ്ധതിയാണ് 'ഹില്ലി അക്വാ' പാക്കേജ്ഡ് കുടിവെള്ളം. ജലസേചന പദ്ധതികളുടെ പ്രോത്സാഹനത്തിനും വികസനത്തിനുമായി കേരള സർക്കാർ സ്ഥാപിച്ച പൂർണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KIIDC) ആണ് 'ഹില്ലി അക്വാ' എന്ന ബ്രാൻഡ് നിർമ്മിച്ച് വിപണനം ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾ
പിന്നാക്ക വികസനത്തിന് കരുതല്‍
കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിപുലമായ പദ്ധതികൾക്ക് കരുത്ത് പകരുന്നത് വകുപ്പിന് കീഴിലുള്ള നാല് കോർപറേഷനുകളാണ്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ആയിരക്കണക്കിന് ഗുണഭോക്താക്കൾക്കാണ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ സാധ്യമായത്.
കൂടുതൽ വിവരങ്ങൾ
അടിമുടി മാറി ടൂറിസം
കോവിഡിനു ശേഷം സഞ്ചാരികളുടെ വരവിൽ സർവകാല റെക്കോഡ് സൃഷ്ടിച്ച്, വരുമാനത്തിലും വൈവിധ്യവത്കരണത്തിലും ടൂറിസം മേഖല വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 2024-ലെ കണക്കനുസരിച്ച് 2,22,46,989 ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തിയത്.
കൂടുതൽ വിവരങ്ങൾ
ക്ഷീരമേഖലയില്‍ നവയുഗം
ക്ഷീരമേഖലയിൽ സാങ്കേതികവിദ്യയുടെ ചുവടുപിടിച്ച് സർക്കാർ കഴിഞ്ഞ ഒമ്പത് വർഷമായി സാധ്യമാക്കിയ വിപ്ലവാത്മകമായ മാറ്റങ്ങൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജം പകരുന്നതാണ്. 2024 വരെ 18.5 ലക്ഷം ലിറ്റർ പാൽ ക്ഷീരസഹകരണ സംഘങ്ങളിലൂടെ പ്രതിദിനം സംഭരിക്കാൻ സാധിച്ചു.
കൂടുതൽ വിവരങ്ങൾ
പൊതുഗതാഗതത്തില്‍ നാഴികക്കല്ലായി വാട്ടര്‍മെട്രോ
സുസ്ഥിര ഗതാഗതത്തിന്റെ പുതിയ വഴിത്തിരിവായി സംസ്ഥാനം അവതരിപ്പിച്ച രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതിയാണ് കൊച്ചി വാട്ടർമെട്രോ. സർവീസ് ആരംഭിച്ച് രണ്ട് വർഷം പൂർത്തിയാകുമ്പോൾ തന്നെ സഞ്ചരിച്ചവരുടെ എണ്ണം 40 ലക്ഷം എന്ന റെക്കോർഡ് നേട്ടത്തിലാണ് വാട്ടർമെട്രോ.
കൂടുതൽ വിവരങ്ങൾ
മാലിന്യരഹിത ഹരിതകേരളം
സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനുള്ള കൂട്ടായ ശ്രമങ്ങൾക്കൊടുവിൽ ചരിത്ര നേട്ടത്തിൽ സർക്കാർ. 2025 മാർച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിവസം 'മാലിന്യമുക്ത നവകേരള' പ്രഖ്യാപനം നടത്തി.
കൂടുതൽ വിവരങ്ങൾ