വിദേശ റിക്രൂട്ട്‌മെന്റില്‍ തിളക്കത്തോടെ നോര്‍ക്ക

കേരള പ്രവാസികാര്യ വകുപ്പിന്റെ ഫീൽഡ് ഏജൻസിയായ നോർക്ക റൂട്ട്‌സിലൂടെ ഈ സർക്കാരിൻ്റെ കാലത്ത് സാധ്യമായത് 3834 റിക്രൂട്ട്‌മെന്റുകൾ. നിയമപരമായ പ്രവാസം ഒരുക്കുന്നത് മുതൽ ലോക പ്രവാസി മലയാളികളെ ഒരുമിപ്പിക്കുകയും, തിരിച്ചെത്തിയവർക്കായി പുനരധിവാസം ഒരുക്കുന്നതുമടക്കം വിപുലമായ പ്രവർത്തനങ്ങൾക്കാണ് നോർക്ക നേതൃത്വം നൽകുന്നത്. വിദേശ റിക്രൂട്ട്‌മെന്റിൽ മുന്നിലുള്ള നോർക്ക നിലവിൽ സൗദി അറേബ്യ, യുഎഇ, ഒമാൻ, കുവൈറ്റ് എന്നീ ഗൾഫ് രാജ്യങ്ങളിലേക്കും യുകെ, ജർമ്മനി, കാനഡ എന്നിവിടങ്ങളിലേക്കും ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ ടെക്‌നീഷ്യന്മാർ, ഗാർഹിക ജോലിക്കാർ എന്നീ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നാണ് റിക്രൂട്ട്മെന്റ് നടത്തിവരുന്നത്. 2022 ഏപ്രിൽ മുതൽ ഇതുവരെ 2378 യുവ പ്രൊഫഷണലുകൾക്ക് വിദേശജോലി ലഭ്യമാക്കി. ഈ കാലയളവിൽ തെരഞ്ഞെടുക്കപ്പെട്ട 1176 ഉദ്യോഗാർത്ഥികളുടെ നിയമന നടപടികൾ പുരോഗമിക്കുന്നു.
 

യുകെയിലെ വെയിൽസിലേക്ക് പ്രതിവർഷം ആരോഗ്യമേഖലയിലെ 250 പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നതിന് ധാരണാപത്രം ഒപ്പിട്ടു. 2022 നവംബർ മുതൽ ഇതുവരെ യുകെയിലെ ഇംഗ്ലണ്ടിലേയും വെയിൽസിലേയും എൻ.എച്ച്.എസിലേയ്ക്ക് നഴ്‌സ്, ഡോക്ടർ തസ്തികകളിൽ 639 ആരോഗ്യപ്രവർത്തകർ ജോലിയിൽ പ്രവേശിച്ചു. ജർമ്മനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന സർക്കാരിന്റെ ട്രിപ്പിൾ വിൻ കേരള പദ്ധതി വഴി 670 നഴ്സിങ് പ്രൊഫഷണലുകൾ ജർമ്മനിയിലെത്തി. 881 ഉദ്യോഗാർഥികൾക്ക് ഗോയ്‌ഥേ സെന്ററിൽ ജർമ്മൻ ഭാഷാപഠനം പൂർത്തിയാകുന്നതോടെ നിയമനം ലഭിക്കും. കാനഡയിലുള്ള ന്യൂ ഫോണ്ട്‌ലന്റ് & ലാബ്രഡോർ പ്രവിശ്യയിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിലൂടെ 210 പേരെ തെരഞ്ഞെടുക്കുകയും 85 പേർ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് 2021 ഏപ്രിൽ മുതൽ ഇതുവരെ കേരളത്തിൽ നിന്നും 420 ആരോഗ്യപ്രവർത്തകർക്കാണ് നിയമനം ലഭിച്ചത്. ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിലേക്കും മാലി ദ്വീപിലേക്കും റിക്രൂട്ട്‌മെന്റുകൾ വഴി 21 പേർക്ക് നിയമനം ലഭിച്ചു.
 

വിദേശ ഭാഷാപ്രാവീണ്യവും തൊഴിൽ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് സഹായിക്കുന്നു. ഇതുവരെ 1087 പേർ ഇവിടെ പഠനം പൂർത്തിയാക്കി. നിലവിൽ തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളിലുമായി 352 വിദ്യാർഥികൾ വിവിധ കോഴ്സുകൾ പഠിക്കുന്നു.
 

ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കാൻ സർക്കാർ 'ലോകകേരളം' ഓൺലൈൻ പോർട്ടലിന് തുടക്കമിട്ടു. യുക്രൈനിൽ നിന്ന് 3385 വിദ്യാർഥികളെ നാട്ടിൽ എത്തിച്ച് പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങായിനിന്നു. 2023ലെ സുഡാൻ ആഭ്യന്തര കലാപത്തെ തുടർന്ന് ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി 183 മലയാളികളെ സുരക്ഷിതരായി നാട്ടിലെത്തിച്ചു, മണിപ്പൂർ സംഘർഷകാലത്ത് 63 വിദ്യാർഥികളെ നാട്ടിലെത്തിച്ചു.
 

നോർക്ക റൂട്ട്സ് കോവിഡ് കാലത്ത് റെസ്‌പോൺസ് സെൽ രൂപീകരിച്ചിരുന്നു. ഇതിലൂടെ രജിസ്റ്റർ ചെയ്ത 5,61,302 പ്രവാസികളെ നാട്ടിലെത്തിച്ച് ഡോക്ടർമാരുടെ ഓൺലൈൻ സേവനവും ടെലികൗൺസലിംഗ് സേവനവും ഏർപ്പെടുത്തി. തിരികെ പോകാൻ സാധിക്കാത്ത പ്രവാസികൾക്ക് 5000 രൂപ വീതം അടിയന്തിര ധനസഹായം അനുവദിച്ചു. അപേക്ഷിച്ച 1.33 ലക്ഷം പ്രവാസികൾക്കായി ആകെ 66.9 കോടി രൂപ നൽകി.


പ്രവാസികളുടെ എല്ലാ ആവശ്യങ്ങൾക്കും താങ്ങും തണലുമായി, പ്രവാസ ലോകത്ത് കേരളത്തിന്റെ പേര് നിലനിർത്തുന്നതിൽ നോർക്ക റൂട്ട്സ് വഹിക്കുന്ന പങ്ക് വലുതാണ്. നോർക്കയിലൂടെ പ്രവാസി മലയാളികളുടെ സമഗ്രമായ ക്ഷേമം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.

അനുബന്ധ ലേഖനങ്ങൾ

ദാരിദ്ര്യരഹിത കേരളത്തിലേക്ക്‌
ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. നീതി ആയോഗിന്റെ 2023-ലെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം, ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്.
കൂടുതൽ വിവരങ്ങൾ
ഉന്നതവിദ്യാഭ്യാസത്തിനായി 20.62 കോടി രൂപയുടെ സ്കോളർഷിപ്പ്
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങളും പിന്തുണയുമായി പഠന, ഗവേഷണ മേഖലകളിൽ സർക്കാർ ഉറപ്പാക്കുന്നത്. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള പിന്തുണയും, ഗവേഷണ മികവിനുള്ള പ്രോത്സാഹനവും ഉറപ്പാക്കുന്ന നിരവധി പദ്ധതികളാണ് നിലവിൽ വന്നിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾ
പവര്‍ഫുള്‍ കേരളം
പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും പൂർണമായും ഒഴിവായ ഭരണമികവിൽ സംസ്ഥാനത്തെ വൈദ്യുതി മേഖല. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ നേടിയത് 1419.55 മെഗാവാട്ടിന്റെ വർധനവാണ്.
കൂടുതൽ വിവരങ്ങൾ
കോളേജ് സ്‌പോർട് ലീഗ്; കായികകേരളത്തിൽ പുത്തൻ അധ്യായം
കേരളത്തിൻ്റെ കായിക ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, കോളേജുകൾ കേന്ദ്രീകരിച്ച് കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന കോളേജ് സ്പോർട്സ് ലീഗ് (CSL) കായികരംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ്. രാജ്യത്ത് ഇത്തരമൊരു സംരംഭത്തിന് തുടക്കമിടുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
കൂടുതൽ വിവരങ്ങൾ
കുടുംബശ്രീയിലൂടെ സമൃദ്ധിയിലേക്ക്‌
കുടുംബശ്രീയിലൂടെ സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയിൽ 3.23 ലക്ഷം വനിതകൾക്ക് തൊഴിൽ. 163458 സംരംഭങ്ങളിലൂടെയാണ് വനിതകൾക്ക് ഉപജീവനമാർഗം ഒരുക്കിനൽകിയത്.
കൂടുതൽ വിവരങ്ങൾ
വളരുന്നു ക്ഷീരസമ്പത്ത്‌
കേരളത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും, പോഷകാഹാര ലഭ്യതയുടെയും നട്ടെല്ലായ ക്ഷീരമേഖലയെ ശാക്തീകരിക്കുന്നതിൽ വലിയ മുന്നേറ്റങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയെ കൂടുതൽ കർഷക സൗഹാർദ്ദമാക്കി പരിഷ്കരിക്കാനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്.
കൂടുതൽ വിവരങ്ങൾ
കുതിക്കുന്ന സ്റ്റാര്‍ട്ടപ്പ് രംഗം
ഇന്ത്യയിൽ സ്റ്റാർട്ടപ്പ് നയം നടപ്പാക്കിയ ആദ്യ സംസ്ഥാനം എന്ന പദവിയിൽ നിന്ന് മുന്നേറി, കഴിഞ്ഞ 9 വർഷത്തിനിടെ കേരളം ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ വിസ്മയകരമാണ്. സ്റ്റാർട്ടപ്പ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിൽ കേരളം കാണിച്ച പ്രതിബദ്ധത, 2022-ലെ സ്റ്റേറ്റ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 'ബെസ്റ്റ് പെർഫോമർ' പുരസ്‌കാരം നേടുന്നതിലൂടെ അംഗീകരിക്കപ്പെട്ടു.
കൂടുതൽ വിവരങ്ങൾ
വിറ്റുവരവില്‍ കുതിപ്പുമായി കേരള ചിക്കന്‍
കോഴി ഇറച്ചിയുടെ വിലക്കൂടുതലിന് പരിഹാരം കാണുക, ജനങ്ങൾക്ക് ഗുണനിലവാരമുള്ള ഇറച്ചി ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ട് സർക്കാർ ആരംഭിച്ച കേരള ചിക്കൻ റെക്കോഡ് വിറ്റുവരവിലേക്ക്. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിലൂടെ കോഴിയിറച്ചി വിറ്റ് കഴിഞ്ഞ സാമ്പത്തിക വർഷം നേടിയ വരുമാനം 105.63 കോടി രൂപ.
കൂടുതൽ വിവരങ്ങൾ
പട്ടയ വിതരണത്തില്‍ ചരിത്ര നേട്ടം
'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്'' എന്ന ലക്ഷ്യവുമായി മുന്നേറുകയാണ് റവന്യൂ വകുപ്പ്. ഭൂരഹിതരില്ലാത്ത കേരളവും ഭവനരഹിതർക്കായി സുരക്ഷിതമായ താമസസൗകര്യങ്ങളും എന്നതാണ് സംസ്ഥാന സർക്കാരിന്റെ ദീർഘവീക്ഷണ-ലക്ഷ്യങ്ങൾ.
കൂടുതൽ വിവരങ്ങൾ