വിദേശ റിക്രൂട്ട്‌മെന്റില്‍ തിളക്കത്തോടെ നോര്‍ക്ക

കേരള പ്രവാസികാര്യ വകുപ്പിന്റെ ഫീൽഡ് ഏജൻസിയായ നോർക്ക റൂട്ട്‌സിലൂടെ ഈ സർക്കാരിൻ്റെ കാലത്ത് സാധ്യമായത് 3834 റിക്രൂട്ട്‌മെന്റുകൾ. നിയമപരമായ പ്രവാസം ഒരുക്കുന്നത് മുതൽ ലോക പ്രവാസി മലയാളികളെ ഒരുമിപ്പിക്കുകയും, തിരിച്ചെത്തിയവർക്കായി പുനരധിവാസം ഒരുക്കുന്നതുമടക്കം വിപുലമായ പ്രവർത്തനങ്ങൾക്കാണ് നോർക്ക നേതൃത്വം നൽകുന്നത്. വിദേശ റിക്രൂട്ട്‌മെന്റിൽ മുന്നിലുള്ള നോർക്ക നിലവിൽ സൗദി അറേബ്യ, യുഎഇ, ഒമാൻ, കുവൈറ്റ് എന്നീ ഗൾഫ് രാജ്യങ്ങളിലേക്കും യുകെ, ജർമ്മനി, കാനഡ എന്നിവിടങ്ങളിലേക്കും ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ ടെക്‌നീഷ്യന്മാർ, ഗാർഹിക ജോലിക്കാർ എന്നീ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നാണ് റിക്രൂട്ട്മെന്റ് നടത്തിവരുന്നത്. 2022 ഏപ്രിൽ മുതൽ ഇതുവരെ 2378 യുവ പ്രൊഫഷണലുകൾക്ക് വിദേശജോലി ലഭ്യമാക്കി. ഈ കാലയളവിൽ തെരഞ്ഞെടുക്കപ്പെട്ട 1176 ഉദ്യോഗാർത്ഥികളുടെ നിയമന നടപടികൾ പുരോഗമിക്കുന്നു.
 

യുകെയിലെ വെയിൽസിലേക്ക് പ്രതിവർഷം ആരോഗ്യമേഖലയിലെ 250 പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നതിന് ധാരണാപത്രം ഒപ്പിട്ടു. 2022 നവംബർ മുതൽ ഇതുവരെ യുകെയിലെ ഇംഗ്ലണ്ടിലേയും വെയിൽസിലേയും എൻ.എച്ച്.എസിലേയ്ക്ക് നഴ്‌സ്, ഡോക്ടർ തസ്തികകളിൽ 639 ആരോഗ്യപ്രവർത്തകർ ജോലിയിൽ പ്രവേശിച്ചു. ജർമ്മനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന സർക്കാരിന്റെ ട്രിപ്പിൾ വിൻ കേരള പദ്ധതി വഴി 670 നഴ്സിങ് പ്രൊഫഷണലുകൾ ജർമ്മനിയിലെത്തി. 881 ഉദ്യോഗാർഥികൾക്ക് ഗോയ്‌ഥേ സെന്ററിൽ ജർമ്മൻ ഭാഷാപഠനം പൂർത്തിയാകുന്നതോടെ നിയമനം ലഭിക്കും. കാനഡയിലുള്ള ന്യൂ ഫോണ്ട്‌ലന്റ് & ലാബ്രഡോർ പ്രവിശ്യയിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിലൂടെ 210 പേരെ തെരഞ്ഞെടുക്കുകയും 85 പേർ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് 2021 ഏപ്രിൽ മുതൽ ഇതുവരെ കേരളത്തിൽ നിന്നും 420 ആരോഗ്യപ്രവർത്തകർക്കാണ് നിയമനം ലഭിച്ചത്. ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിലേക്കും മാലി ദ്വീപിലേക്കും റിക്രൂട്ട്‌മെന്റുകൾ വഴി 21 പേർക്ക് നിയമനം ലഭിച്ചു.
 

വിദേശ ഭാഷാപ്രാവീണ്യവും തൊഴിൽ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് സഹായിക്കുന്നു. ഇതുവരെ 1087 പേർ ഇവിടെ പഠനം പൂർത്തിയാക്കി. നിലവിൽ തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളിലുമായി 352 വിദ്യാർഥികൾ വിവിധ കോഴ്സുകൾ പഠിക്കുന്നു.
 

ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കാൻ സർക്കാർ 'ലോകകേരളം' ഓൺലൈൻ പോർട്ടലിന് തുടക്കമിട്ടു. യുക്രൈനിൽ നിന്ന് 3385 വിദ്യാർഥികളെ നാട്ടിൽ എത്തിച്ച് പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങായിനിന്നു. 2023ലെ സുഡാൻ ആഭ്യന്തര കലാപത്തെ തുടർന്ന് ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി 183 മലയാളികളെ സുരക്ഷിതരായി നാട്ടിലെത്തിച്ചു, മണിപ്പൂർ സംഘർഷകാലത്ത് 63 വിദ്യാർഥികളെ നാട്ടിലെത്തിച്ചു.
 

നോർക്ക റൂട്ട്സ് കോവിഡ് കാലത്ത് റെസ്‌പോൺസ് സെൽ രൂപീകരിച്ചിരുന്നു. ഇതിലൂടെ രജിസ്റ്റർ ചെയ്ത 5,61,302 പ്രവാസികളെ നാട്ടിലെത്തിച്ച് ഡോക്ടർമാരുടെ ഓൺലൈൻ സേവനവും ടെലികൗൺസലിംഗ് സേവനവും ഏർപ്പെടുത്തി. തിരികെ പോകാൻ സാധിക്കാത്ത പ്രവാസികൾക്ക് 5000 രൂപ വീതം അടിയന്തിര ധനസഹായം അനുവദിച്ചു. അപേക്ഷിച്ച 1.33 ലക്ഷം പ്രവാസികൾക്കായി ആകെ 66.9 കോടി രൂപ നൽകി.


പ്രവാസികളുടെ എല്ലാ ആവശ്യങ്ങൾക്കും താങ്ങും തണലുമായി, പ്രവാസ ലോകത്ത് കേരളത്തിന്റെ പേര് നിലനിർത്തുന്നതിൽ നോർക്ക റൂട്ട്സ് വഹിക്കുന്ന പങ്ക് വലുതാണ്. നോർക്കയിലൂടെ പ്രവാസി മലയാളികളുടെ സമഗ്രമായ ക്ഷേമം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.

അനുബന്ധ ലേഖനങ്ങൾ

തൊഴില്‍ സംരക്ഷണത്തില്‍ മാതൃക
കേരളം തൊഴിൽസംരക്ഷണത്തിലും തൊഴിലാളി അവകാശസംരക്ഷണത്തിലും രാജ്യത്തിന് മാതൃകയാണ്. തൊഴിലവസരങ്ങൾ വർധിപ്പിച്ചും തൊഴിലാളി സംരക്ഷണം ഉറപ്പാക്കിയുമുള്ള നയങ്ങൾ സംസ്ഥാനത്തെ ഉന്നതതൊഴിൽ സംസ്‌കാരമുള്ള സംസ്ഥാനമായി മാറ്റിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
സഹകാരി സാന്ത്വനം; വിതരണം ചെയ്തത് 1 കോടിയിലേറെ രൂപ
സഹകരണ വകുപ്പിന്റെ 'സഹകാരി സാന്ത്വനം' പദ്ധതി, സഹകരണ മേഖലയിൽ പ്രവർത്തിച്ചവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ദീർഘകാലം സഹകരണ രംഗത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ചവരോ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരോ ആയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സഹകാരികളെ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
കാർഷിക മേഖലയ്ക്ക് കരുത്തായി സഹകരണ വകുപ്പ്
കേരളത്തിന്റെ കാർഷികമേഖലയെ പരിപോഷിപ്പിക്കാനും കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാനും നിർണായകപങ്കാണ് സഹകരണ വകുപ്പ് വഹിക്കുന്നത്. നൂതന പദ്ധതികളിലൂടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും കാർഷിക ഉൽപ്പന്നങ്ങൾക്ക് മൂല്യവർധനവ് നൽകിയും ആഗോളവിപണിയിലേക്ക് എത്തിക്കാനും നിർണായക ഇടപെടലുകളാണ് സഹകരണമേഖല നടത്തുന്നത്.
കൂടുതൽ വിവരങ്ങൾ
മായുന്നു, നിരക്ഷരതയുടെ തുരുത്തുകള്‍
നിരക്ഷരതയുടെ തുരുത്തുകൾ ഇല്ലാതാക്കുക ലക്ഷ്യമിട്ട് സർക്കാർ കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറ്റിയുടെ ഭാഗമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് കൂടി മാതൃകയാകുന്നു.   📍ചങ്ങാതി പദ്ധതി: ഇതര സംസ്ഥാന തൊഴിലാളികളെ മലയാളവും കേരള സംസ്‌കാരവും പഠിക്കുന്നതിനായി തുടക്കമിട്ട പദ്ധതിയാണ് ചങ്ങാതി.
കൂടുതൽ വിവരങ്ങൾ
മാറ്റത്തിന്റെ വേലിയേറ്റം, തീരമൈത്രി തീരദേശ സംരംഭ മാതൃക
കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് തീരമൈത്രി സീഫുഡ് റെസ്റ്റോറന്റുകൾ. മത്സ്യത്തൊഴിലാളി വനിതകൾക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തി, സാധാരണ ജനങ്ങൾക്ക് കുറഞ്ഞവിലയിൽ മികച്ച സീഫുഡ് ലഭ്യമാക്കുകയാണ് ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
വരുമാനവും കരുതലുമായി കേരള ലോട്ടറി
കേരള ലോട്ടറി വകുപ്പ് സംസ്ഥാന ഖജനാവിലേക്ക് വരുമാനം എത്തിക്കുന്നതിനൊപ്പം, ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഉപജീവനമാർഗവും, നിർധനരായ രോഗികൾക്ക് 236,04,98,942 കോടി രൂപയുടെ സൗജന്യ ചികിത്സയും ഉറപ്പാക്കി രാജ്യത്തിന് തന്നെ മാതൃകയാകുന്നു. ജി.എസ്.ടി നടപ്പാക്കിയശേഷവും ശക്തമായ പ്രവർത്തനങ്ങളിലൂടെയും നയപരമായ ഇടപെടലുകളിലൂടെയും കഴിഞ്ഞ അഞ്ച് വർഷകാലയളയവിൽ ലോട്ടറി വകുപ്പ് വലിയ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
ഉയരെ ഉന്നതവിദ്യാഭ്യാസ മേഖല
നവകേരളസൃഷ്ടിയുടെ ഭാഗമായി നവവൈജ്ഞാനിക സമൂഹമാക്കി രൂപപ്പെടുത്താനുള്ള പരിശ്രമങ്ങളിൽ മുന്നിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആയിരത്തോളം ബിരുദ പ്രോഗ്രാമുകളും ഇരുന്നൂറിലധികം ബിരുദാനന്തര പ്രോഗ്രാമുകളും അനുവദിച്ചു.
കൂടുതൽ വിവരങ്ങൾ
ഫിഷറീസ് മേഖലയിലെ സ്ത്രീശക്തി
ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ (സാഫ്) മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ശാക്തീകരണത്തിലും സമഗ്ര വികസനത്തിലും കൈവരിച്ച നേട്ടങ്ങൾ ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വിവിധ പദ്ധതികളിലായി 29.98 കോടി രൂപയാണ് സാഫ് ചെലവഴിച്ചത്.
കൂടുതൽ വിവരങ്ങൾ
പുതുവേഗതയില്‍ ജലഗതാഗതം
കേരളത്തിന്റെ തനത് ഗതാഗത മാർഗ്ഗങ്ങളിലൊന്നായ ജലഗതാഗത മേഖലയിൽ ആധുനികവൽക്കരണത്തിന്റെയും കാര്യക്ഷമതയുടെയും പാതയിൽ വലിയ മുന്നേറ്റവുമായി സംസ്ഥാന ജലഗതാഗത വകുപ്പ്. അടിസ്ഥാനസൗകര്യ വികസനത്തിലും സാങ്കേതികവിദ്യയുടെ വിനിയോഗത്തിലും വരുമാനം വർദ്ധിപ്പിക്കുന്നതിലും വകുപ്പ് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ