കുടുംബശ്രീയിലൂടെ സമൃദ്ധിയിലേക്ക്‌

കുടുംബശ്രീയിലൂടെ സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയിൽ 3.23 ലക്ഷം വനിതകൾക്ക് തൊഴിൽ. 163458 സംരംഭങ്ങളിലൂടെയാണ് വനിതകൾക്ക് ഉപജീവനമാർഗം ഒരുക്കിനൽകിയത്. ഇതിൽ ഒരു ലക്ഷത്തിലധികം വ്യക്തിഗത സംരംഭങ്ങളും 50,000ൽ അധികം ഗ്രൂപ്പ് സംരംഭങ്ങളും ഉൾപ്പെടുന്നു.

 

കഴിഞ്ഞ ഫെബ്രുവരിയിലെ K-LIFT ക്യാമ്പയിനിലൂടെ മാത്രം 34422 സംരംഭങ്ങൾ, അതിലൂടെ 61158 പേർക്ക് തൊഴിൽ നേടാനും കഴിഞ്ഞു. ഉത്പാദന മേഖലയിൽ 69484 സംരംഭങ്ങൾ, അംഗൻവാടികളിലേക്ക് അമൃതം ന്യൂട്രിമിക്സ് നൽകുന്ന 241 യൂണിറ്റുകൾ ഇതിലൂടെ 1680 വനിതകൾക്ക് വരുമാനം ഉറപ്പാക്കാനായി.

 

സേവന, വ്യാപാര മേഖലകളിലായി ഭക്ഷ്യ സംസ്‌കരണത്തിൽ 2685 സംരംഭങ്ങൾ, അജൈവ മാലിന്യ ശേഖരണത്തിന് 4438 ഹരിതകർമ്മ സേനകളിലെ 35214 വനിതകൾക്ക് ഉപജീവനം സാധ്യമായി. കെട്ടിട നിർമ്മാണം, സിമന്റ് കട്ട നിർമ്മാണം, ഐടി, ഡ്രൈവിംഗ് സ്‌കൂൾ തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ സംരംഭങ്ങൾ. യുവജനങ്ങൾക്കായി PM-YUVA പദ്ധതിയും സർക്കാർ സംസ്ഥാനത്ത് മികവോടെ നടപ്പാക്കുന്നു.

 

പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി 1784 'പ്രത്യാശ' യൂണിറ്റുകൾ തുടങ്ങി. പാവപ്പെട്ടവർക്ക് കുറഞ്ഞ വിലയ്ക്ക് ഊണ് നൽകുന്ന 1028 ജനകീയ ഹോട്ടലുകളിലൂടെ 5000 വനിതകൾക്ക് തൊഴിൽ സാധ്യമാക്കി. കാലാനുസൃതമായി പുതിയ സംരംഭങ്ങൾ ആരംഭിക്കാനും വനിതകളുടെ സംരംഭകത്വ ശേഷി വികസിപ്പിക്കാനും കുടുംബശ്രീ പ്രത്യേക പരിഗണന നൽകുന്നു. 288 ബ്രാൻഡഡ് കഫേകളും 13 ജില്ലകളിൽ പ്രീമിയം കഫേ റെസ്റ്റോറന്റുകളും ഇതിന് മികച്ച ഉദാഹരണമാണ്. വയോജന പരിചരണത്തിന് സഹായകരമാകുന്ന K4Care പദ്ധതിയിലൂടെ 605 പേർക്ക് ഇതിനകം തൊഴിൽ ലഭിച്ചു.

 

ഇതരവകുപ്പുകളും ഏജൻസികളുമായി സഹകരിച്ചും നിരവധി പദ്ധതികളുണ്ട്. മോട്ടോർ വെഹിക്കിൾ വകുപ്പുമായി ചേർന്ന് 51 ഇ-സേവാ കേന്ദ്രങ്ങൾ, വിവിധ വകുപ്പുകളിലും ഓഫീസുകളിലുമായി 343 കാന്റീനുകൾ അടക്കം 70ഓളം സഹകരണ പദ്ധതികൾ കുടുംബശ്രീ നടപ്പാക്കുന്നു.

 

പരിശീലനവും സാമ്പത്തിക സഹായവും നൽകി വനിതകളെ സ്വയംതൊഴിൽ സംരംഭകരാക്കുകയും കേരളത്തിലെ സ്ത്രീകളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ച് സാമ്പത്തികസ്വാതന്ത്ര്യം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിന്റെ സമഗ്രവികസനത്തിന് ശക്തമായ അടിത്തറ നൽകുന്ന സംവിധാനമായി കുടുംബശ്രീ മാറിക്കഴിഞ്ഞു.

അനുബന്ധ ലേഖനങ്ങൾ

സഹകരണത്തിന്റെ കരുത്ത്‌
സഹകരണമേഖലയുടെ കരുത്ത് ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ പ്രവർത്തനങ്ങളാണ് ഈ സർക്കാർ നടത്തി വരുന്നത്. പതിനൊന്നാമത് ഏഷ്യാ പസഫിക് സഹകരണ മന്ത്രിമാരുടെ ഉച്ചകോടിയിൽ കേരളം ഇന്ത്യൻ സഹകരണപ്രസ്ഥാനത്തിന്റെ പതാകവാഹകരായി.
കൂടുതൽ വിവരങ്ങൾ
സേവന മേഖലയിൽ മികവു തെളിയിച്ച് ലീഗൽ മെട്രോളജി
ലീഗൽ മെട്രോളജി വകുപ്പ് കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ശ്രദ്ധേയമായ നേട്ടങ്ങളാണ് ഇക്കാലയളവിൽ കൈവരിച്ചത്.   എറണാകുളം സെൻട്രൽ ലബോറട്ടറിയിൽ പുതിയ കാലിബറേഷൻ ലാബുകൾ ആരംഭിച്ചത് ഇതിൽ പ്രധാനമാണ്.
കൂടുതൽ വിവരങ്ങൾ
കുതിക്കുന്ന സ്റ്റാര്‍ട്ടപ്പ് രംഗം
ഇന്ത്യയിൽ സ്റ്റാർട്ടപ്പ് നയം നടപ്പാക്കിയ ആദ്യ സംസ്ഥാനം എന്ന പദവിയിൽ നിന്ന് മുന്നേറി, കഴിഞ്ഞ 9 വർഷത്തിനിടെ കേരളം ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ വിസ്മയകരമാണ്. സ്റ്റാർട്ടപ്പ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിൽ കേരളം കാണിച്ച പ്രതിബദ്ധത, 2022-ലെ സ്റ്റേറ്റ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 'ബെസ്റ്റ് പെർഫോമർ' പുരസ്‌കാരം നേടുന്നതിലൂടെ അംഗീകരിക്കപ്പെട്ടു.
കൂടുതൽ വിവരങ്ങൾ
മാലിന്യരഹിത ഹരിതകേരളം
സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനുള്ള കൂട്ടായ ശ്രമങ്ങൾക്കൊടുവിൽ ചരിത്ര നേട്ടത്തിൽ സർക്കാർ. 2025 മാർച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിവസം 'മാലിന്യമുക്ത നവകേരള' പ്രഖ്യാപനം നടത്തി.
കൂടുതൽ വിവരങ്ങൾ
റോഡ് വികസനത്തിൽ സമാനതകളില്ലാത്ത കുതിപ്പ്
സംസ്ഥാനത്തിന്റെ ഗതാഗത മേഖലയിൽ ദീർഘകാല സ്വപ്നങ്ങളായിരുന്ന ദേശീയപാതാ വികസനം ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ യാഥാർത്ഥ്യമാക്കി, അടിസ്ഥാനസൗകര്യ വികസനത്തിൽ സംസ്ഥാനം സമാനതകളില്ലാത്ത നേട്ടങ്ങളാണ് കൈവരിക്കുന്നത്.   ദേശീയപാതാ വികസനം:   കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായിരുന്ന ദേശീയപാതാ വികസനം, പ്രത്യേകിച്ച് 45 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കൽ, കിഫ്ബി (KIIFB) വഴി 5580 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കലിനായി കേന്ദ്രസർക്കാരിന് നൽകിയത്.
കൂടുതൽ വിവരങ്ങൾ
കലാകാരന്മാർക്ക് കരുതലൊരുക്കി സാംസ്‌കാരിക കേരളം
കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് തനത് കലാരൂപങ്ങളെ പരിപോഷിപ്പിക്കാനും മറ്റ് കലകളെ പ്രോത്സാഹിപ്പിക്കാനും, കലാകാരന്മാരുടെ സംരക്ഷണത്തിനും, കലയെ ഒരു ജീവനോപാധിയാക്കി മാറ്റാനും ആവശ്യമായ ശക്തമായ ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നത്. കലാപ്രവർത്തനങ്ങളെയും സാംസ്‌കാരിക സംഘടനകളെയും പ്രോത്സാഹിപ്പിക്കുക എന്നതിനപ്പുറം, സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ട കലാകാരന്മാരെ സംരക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യവുമുണ്ട്.
കൂടുതൽ വിവരങ്ങൾ
സമൃദ്ധിയോടെ കാര്‍ഷിക കേരളം
നെൽക്കൃഷി രണ്ടരലക്ഷം ഹെക്ടറിലേക്കും പച്ചക്കറിക്കൃഷിയുടെ വിസ്തൃതി 1.20 ലക്ഷം ഹെക്ടറിലേക്കും വ്യാപിപ്പിച്ച് വിപ്ലവാത്മക കാർഷിക മുന്നേറ്റത്തിനാണ് ഈ സർക്കാർ നേതൃത്വം നൽകിയത്. എക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ പ്രാഥമിക പഠനത്തിൽ കർഷകരുടെ വരുമാനം 50% വർദ്ധിപ്പിക്കും എന്ന വാഗ്ദാനം പാലിക്കപ്പെട്ടു.
കൂടുതൽ വിവരങ്ങൾ
ഹരിത ഊര്‍ജ്ജത്തിലേക്ക് ചുവടുറപ്പിച്ച് കേരളം
പുനരുപയോഗ വൈദ്യുതിയാൽ സമ്പന്നമായ കേരളത്തിൽ പരിസ്ഥിതിക്ക് ദോഷം വരുത്താതെയും കുറഞ്ഞ ചെലവിലും വൈദ്യുതി ലഭ്യമാക്കുന്ന പുനരുപയോഗ ഊർജ്ജപദ്ധതികളിൽ കേരളം ഏറെ മുന്നോട്ടാണ്. സൗരോർജ്ജമടക്കം പുനരുപയോഗ ഊർജ്ജസ്രേതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക കൂടിയാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
തീരങ്ങളില്‍ ക്ഷേമവും വികസനവും
കേരളത്തിന്റെ തീരദേശ ജനതയുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകിക്കൊണ്ട്, മത്സ്യത്തൊഴിലാളി വിഭാഗത്തെ സംരക്ഷിക്കുന്നതിലും സാമൂഹിക പരിരക്ഷ ഉറപ്പാക്കുന്നതിലും സർക്കാർ മാതൃകാപരമായ മുന്നേറ്റമാണ് നടത്തിയത്. ഈ സർക്കാർ നടപ്പാക്കിയ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് 2450 കോടി രൂപയുടെ 'പുനർഗേഹം' പദ്ധതി.
കൂടുതൽ വിവരങ്ങൾ