സംഘര്‍ഷം വേണ്ട സംരക്ഷിക്കാം

സംസ്ഥാനത്ത് ഉയരുന്ന വന്യജീവി സംഘര്‍ഷങ്ങളെ ശാസ്ത്രീയവും മാനുഷികവുമായ സമീപനത്തിലൂടെ നേരിടാൻ വിപുലമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. മനുഷ്യരുടെ സുരക്ഷയും വന്യജീവികളുടെ സംരക്ഷണവും ഒത്തു ചേര്‍ന്ന് നിലനില്‍ക്കുന്ന 'മനുഷ്യ-വന്യജീവി സമവായം' ഈ ശ്രമങ്ങളുടെ അടിസ്ഥാനമാണ്. സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി, സമൂഹ പങ്കാളിത്തം ഉറപ്പാക്കി, ജൈവവൈവിധ്യ സംരക്ഷണത്തോടൊപ്പം മനുഷ്യരുടെ ജീവനും ഉപജീവനത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഏകീകൃത മിഷനുകളാണ് കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.



▶️ വന്യജീവി ആക്രമണ പ്രതിരോധത്തിന് 10 മിഷനുകള്‍



വന്യമൃഗങ്ങളുടെ നീക്കം മുന്‍കൂട്ടി അറിയാൻ മിഷന്‍ റിയല്‍ ടൈം മോണിറ്ററിങ്ങ്, വന്യജീവി ആക്രമണ പ്രദേശത്ത് സമയബന്ധിത ഇടപെടല്‍ ഉറപ്പ് വരുത്താൻ മിഷന്‍ പ്രൈമറി റെസ്‌പോണ്‍സ് ടീം, ഗോത്രസമൂഹങ്ങള്‍ മനുഷ്യ-വന്യമൃഗ സംഘര്‍ഷ ലഘൂകരണത്തിന് സ്വീകരിച്ചുപോന്ന പരമ്പരാഗത അറിവുകള്‍ ശേഖരിക്കാൻ മിഷന്‍ ട്രൈബല്‍ നോളജ്, വന്യജീവികള്‍ക്ക് വനത്തിനുള്ളില്‍ ജല-ഭക്ഷണ ലഭ്യത ഉറപ്പുവരുത്താൻ മിഷന്‍ ഫുഡ്-ഫോഡര്‍- വാട്ടര്‍, നാടന്‍ കുരങ്ങുകളുടെ ശല്യം നിയന്ത്രിക്കുന്നതിന് Mission Bonnet Macaque, കാട്ടുപന്നിയുടെ ശല്യം നിയന്ത്രിക്കാൻ Mission Wild Pig, പാമ്പ് കടിയേറ്റുള്ള മരണനിരക്ക് പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ മിഷന്‍ സര്‍പ്പ, വന്യജീവി സംഘര്‍ഷത്തിന്റെ കാരണം സംബന്ധിച്ച പഠന-ഗവേഷണങ്ങള്‍ക്കായുള്ള മിഷന്‍ നോളജ്, സൗരോര്‍ജവേലികള്‍ പരമാവധി പ്രവര്‍ത്തനക്ഷമമാക്കാന്‍ മിഷന്‍ സോളാര്‍ ഫെന്‍സിങ്ങ്- പദ്ധതിയിലൂടെ 2024-25 വര്‍ഷത്തില്‍ 848 കി.മീ. സോളാര്‍ ഫെന്‍സിങ്ങ് പ്രവര്‍ത്തനയോഗ്യമാക്കി.
 

സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം 28 ആര്‍.ആര്‍.ടികളെ വിന്യസിച്ചു. മനുഷ്യ വന്യജീവി സംഘര്‍ഷത്തെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചുകൊണ്ട്, വനം വകുപ്പ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്ററും ഡിവിഷന്‍ തലത്തില്‍ 36 ഡിവിഷണല്‍ എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്ററുകളും ആരംഭിച്ചു. വിവിധ സര്‍ക്കിളുകളിലായി 891 താല്‍ക്കാലിക വാച്ചര്‍മാരുടെ സൗകര്യം ഒരുക്കി, വയനാട് ഇരുളം ഫോറസ്റ്റ് ഡിവിഷനില്‍ 70 മീറ്റര്‍ സ്മാര്‍ട്ട് ഫെന്‍സിങ് പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചു. സെറ്റില്‍മെന്റുകളില്‍ 1000 സോളാര്‍ ലൈറ്റുകളും 60 ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി വനാശ്രിതരായ ആദിവാസി വിഭാഗത്തില്‍ നിന്നും 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ പി.എസ്സി മുഖാന്തരം നിയമിച്ചു.
 

എ ഐ ക്യാമറകള്‍, പെരിമീറ്റര്‍ ഇന്‍ട്രൂഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റം, ഏര്‍ളി വാര്‍ണിങ്ങ് സിസ്റ്റം ഡിജിറ്റല്‍ (സെന്‍സര്‍) വാളുകള്‍,എന്നീ സാങ്കേതിക വിദ്യകള്‍ സംയോജിപ്പിച്ച് സ്മാര്‍ട് ഫെന്‍സുകള്‍ അതിപ്രധാന സംഘര്‍ഷ മേഖലകളില്‍ നിര്‍മ്മിച്ചുവരുന്നു. വന്യജീവി നിരീക്ഷണത്തിനു ഡ്രോണ്‍ ക്യാമറകള്‍ വാങ്ങാന്‍ തീരുമാനിച്ചു. വന്യജീവികളുടെ സാന്നിധ്യം മുന്‍കൂട്ടി അറിയുന്നതിന് Animal Intrusion Detection and Repellent System (ANIDERS) പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി.
 

സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയായ 'നവകിരണം' പദ്ധതി പ്രകാരം വനത്തിനകത്ത് വന്യജീവി ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന 818 കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി 160.5904 ഹെക്ടര്‍ ഭൂമിയില്‍നിന്നും മാറ്റി താമസിപ്പിച്ചു. മനുഷ്യ-വന്യജീവി സംഘര്‍ഷംമൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും സ്വത്തിനും കൃഷിക്കും നാശം സംഭവിച്ചവര്‍ക്കുമുള്ള നഷ്ടപരിഹാരമായി 2020-21 മുതല്‍ 2023-24 വരെ 33,784 അപേക്ഷകളില്‍ 5584.35 ലക്ഷം രൂപ അനുവദിച്ചു. നഷ്ടപരിഹാരത്തുക ഉള്‍പ്പെടെ 2011 മുതല്‍ ഇതേവരെ ഉണ്ടായിരുന്ന കുടിശ്ശികയുടെ 95% വും കൊടുത്തുതീര്‍ത്തു. വന്യജീവി ഗണത്തില്‍പ്പെടുത്താത്ത തേനീച്ച/കടന്നല്‍ കുത്തേറ്റ് മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് രണ്ട് മുതല്‍ 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരത്തിന് അനുമതി നല്‍കി. വന്യജീവികള്‍ക്ക് ആവശ്യമായ ജലവും ഭക്ഷണവും വനത്തിനുള്ളില്‍ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കി. 1434 കുളങ്ങളും ചെക്ക്ഡാമുകളും 574 വയലുകളും 308 മറ്റിതര ജലസ്രോതസ്സുകളിലും അടിഞ്ഞുകൂടിയ ചെളിയും മാലിന്യവും നീക്കം ചെയ്ത് വന്യജീവികള്‍ക്ക് ജല ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്.
 

കാട്ടുപന്നികളെ കൊല്ലാൻ ഉത്തരവ് നല്‍കാനുള്ള അധികാരം തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്കും സെക്രട്ടറിമാര്‍ക്കും നല്‍കി. അവരെ ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്ന കാട്ടാനകളെ ശബ്ദവും വെളിച്ചവും ഉണ്ടാക്കി കാട്ടിലേക്ക് തിരികെവിടാൻ ആധുനിക അലാറം സിസ്റ്റം പ്രയോജനപ്പെടുത്തി. M-StriPES മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ജീവനക്കാരുടെ പാട്രോളിങ്, ഫീല്‍ഡ് പരിശോധന, വന്യജീവികളുടെ കണക്കെടുപ്പ് സഞ്ചാരങ്ങള്‍ റിയല്‍ ടൈമുമായി രേഖപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചു. HAWK മോഡ്യൂള്‍ മുഖേന വന്യജീവി മരണങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിന് സംവിധാനമൊരുക്കി. വന്യജീവി പ്രതിരോധത്തിന് 1051.53 കി.മീ സോളാര്‍ വേലി, 120.37 കി.മീ സോളാര്‍ ഹാങ്ങിങ്ങ് ഫെന്‍സിങ്, 10 കി.മീ റെയില്‍ ഫെന്‍സിങ്ങും വിവിധ ഇടങ്ങളില്‍ നിര്‍മ്മിച്ചു. കൂടാതെ 69.07 കി.മീ. ആനക്കിടങ്ങ്, 1.92 കി.മീ. ആനപ്രതിരോധ മതില്‍, 1.58 കി.മീ. കരിങ്കല്‍ഭിത്തി, 2.09 കി.മീ. കയ്യാല എന്നിവയും നിര്‍മ്മിച്ചിട്ടുണ്ട്.

അനുബന്ധ ലേഖനങ്ങൾ

കേരള പി.എസ്.സി; തൊഴിൽ ഒരുക്കുന്നതിൽ മുന്നിൽ
യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നതിൽ മാതൃകാപരമായ മുന്നേറ്റമാണ് കേരള പി.എസ്.സി നടത്തുന്നത്. സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ വഴി രണ്ടേമുക്കാൽ ലക്ഷത്തിലധികം നിയമനങ്ങൾ സാധ്യമാക്കുകയും, 30,000-ത്തോളം പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തത് സുപ്രധാന നേട്ടമാണ്.
കൂടുതൽ വിവരങ്ങൾ
സാങ്കേതിക മികവില്‍ ജനസൗഹൃദ പൊലീസ്‌
കേരള പോലീസ് ജനങ്ങളുമായി കൂടുതൽ അടുക്കുകയും സാങ്കേതിക മുന്നേറ്റങ്ങളിലൂടെ കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും പുതിയ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത കാലഘട്ടമാണിത്. ഇന്ത്യൻ പോലീസ് ഫെഡറേഷന്റെ 2021 ലെ സർവെ പ്രകാരം അഴിമതിരഹിത പോലീസ് വിഭാഗത്തിൽ കേരളാ പോലീസ് ഒന്നാംസ്ഥാനത്താണ്.
കൂടുതൽ വിവരങ്ങൾ
വരുമാനവും കരുതലുമായി കേരള ലോട്ടറി
കേരള ലോട്ടറി വകുപ്പ് സംസ്ഥാന ഖജനാവിലേക്ക് വരുമാനം എത്തിക്കുന്നതിനൊപ്പം, ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഉപജീവനമാർഗവും, നിർധനരായ രോഗികൾക്ക് 236,04,98,942 കോടി രൂപയുടെ സൗജന്യ ചികിത്സയും ഉറപ്പാക്കി രാജ്യത്തിന് തന്നെ മാതൃകയാകുന്നു. ജി.എസ്.ടി നടപ്പാക്കിയശേഷവും ശക്തമായ പ്രവർത്തനങ്ങളിലൂടെയും നയപരമായ ഇടപെടലുകളിലൂടെയും കഴിഞ്ഞ അഞ്ച് വർഷകാലയളയവിൽ ലോട്ടറി വകുപ്പ് വലിയ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
8,254 ഹൃദയങ്ങൾക്ക് ജീവൻ സമ്മാനിച്ച് ഹൃദ്യം പദ്ധതി
ജന്മനായുള്ള ഹൃദ്രോഗങ്ങൾ സമയബന്ധിതമായി ചികിത്സിക്കാനും കുരുന്നുകൾക്ക് പുതുജീവൻ നൽകാനും ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന 'ഹൃദ്യം' പദ്ധതി കേരള സർക്കാരിന്റെ ഏറ്റവും തിളക്കമാർന്ന വിജയഗാഥകളിൽ ഒന്നായി മാറുന്നു. സങ്കീർണ്ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സ ഒരുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ 8,254 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി.
കൂടുതൽ വിവരങ്ങൾ
നീതി, സംരക്ഷണം, ശാക്തീകരണം: കേരളം ഭിന്നശേഷി സൗഹൃദം
സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്ക് എല്ലാ മേഖലകളിലും തുല്യ അവസരങ്ങൾ ഉറപ്പാക്കാനും നടത്തിയ പ്രവർത്തനങ്ങൾ മികവാർന്നവയാണ്. കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷിസൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, ബാരിയർ ഫ്രീ കേരള പോലുള്ള പദ്ധതികൾക്ക് സർക്കാർ രൂപം നൽകി.
കൂടുതൽ വിവരങ്ങൾ
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സമഗ്ര പിന്തുണ
കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ ജനങ്ങൾക്ക് സമഗ്രമായ പിന്തുണയും സുരക്ഷിതമായ ഭാവിയും ഉറപ്പാക്കുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നത്. ചികിത്സാ സൗകര്യങ്ങൾ, സാമ്പത്തികസഹായം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയിലൂടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സർക്കാർ കൈത്താങ്ങാണ്.
കൂടുതൽ വിവരങ്ങൾ
തൊഴില്‍ സംരക്ഷണത്തില്‍ മാതൃക
കേരളം തൊഴിൽസംരക്ഷണത്തിലും തൊഴിലാളി അവകാശസംരക്ഷണത്തിലും രാജ്യത്തിന് മാതൃകയാണ്. തൊഴിലവസരങ്ങൾ വർധിപ്പിച്ചും തൊഴിലാളി സംരക്ഷണം ഉറപ്പാക്കിയുമുള്ള നയങ്ങൾ സംസ്ഥാനത്തെ ഉന്നതതൊഴിൽ സംസ്‌കാരമുള്ള സംസ്ഥാനമായി മാറ്റിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
ആരോഗ്യരം​ഗം പുരോഗതിയുടെ പാതയിൽ
ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും, നൂതന ചികിത്സാരീതികൾ ആരംഭിക്കുന്നതിലും, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും വലിയ മുന്നേറ്റമാണ് സർക്കാർ സാധ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മുതൽ സംസ്ഥാനത്തെ ഓരോ ആരോഗ്യ സ്ഥാപനത്തിലും മാറ്റം പ്രകടമാണ്.
കൂടുതൽ വിവരങ്ങൾ
ലൈഫിലൂടെ വീടായത് 5,82,172 പേര്‍ക്ക്‌
ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചുകൊണ്ട് ലൈഫ് (ലൈവ്ലിഹുഡ് ഇൻക്ലൂഷൻ ഫിനാൻഷ്യൽ എംപവർമെന്റ്) മിഷൻ മുന്നേറുന്നു. സംസ്ഥാനത്തെ എല്ലാ ഭവനരഹിതർക്കും അടച്ചുറപ്പുള്ളതും സുരക്ഷിതവുമായ വീടുകൾ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ദൗത്യം.
കൂടുതൽ വിവരങ്ങൾ