ഉപഭോക്തൃകാര്യം ഇപ്പോൾ ഡിജിറ്റൽ

ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും തർക്കങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിലും ഉപഭോക്തൃകാര്യ വകുപ്പ് വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചും ഉപഭോക്തൃ സൗഹൃദ അന്തരീക്ഷം ഒരുക്കുകയാണ് വകുപ്പ്.

 

ഡിജിറ്റൽവത്കരണത്തിലൂടെ വേഗത്തിലുള്ള തർക്കപരിഹാരവുമായി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകൾ (CDRC) സജീവമാണ്. ഓൺലൈൻ കേസ് ഫയലിംഗ് സംവിധാനമായ 'ഇ-ജാഗ്രിതി' നടപ്പാക്കി, പരാതികൾ എളുപ്പത്തിൽ സമർപ്പിക്കാൻ അവസരമൊരുക്കി.

 

എല്ലാ കമ്മീഷനുകളിലും മീഡിയേഷൻ സെല്ലുകൾ ആരംഭിച്ചതിലൂടെ കേസുകൾ വേഗത്തിൽ ഒത്തുതീർപ്പാക്കാൻ സാധിച്ചു. 5905 കേസുകൾ പരിഗണിച്ചതിൽ 1165 കേസുകൾ തീർപ്പാക്കി. കേസുകൾ വേഗത്തിൽ തീർപ്പാക്കാനായി തുടർച്ചയായി അദാലത്തുകൾ നടത്തിവരുന്നു.

 

കോട്ടയം ജില്ലാ കമ്മീഷനിലും സംസ്ഥാന കമ്മീഷനിലും ഹൈബ്രിഡ് ഹിയറിംഗ് (നേരിട്ടും ഓൺലൈനായും ഹിയറിംഗിന് പങ്കെടുക്കാം) നടപ്പാക്കി. ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകളിൽ പരാതി ഫയൽ ചെയ്യുന്നത് മുതൽ ഹിയറിംഗും ഉത്തരവും വരെ ഓൺലൈനാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായി സംസ്ഥാന, ജില്ലാ കമ്മീഷനുകളിൽ നിയമസഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.

 

ഡയറക്ട് സെല്ലിംഗ് വിൽപന രീതികൾ വിപുലമാകുന്ന സാഹചര്യത്തിൽ ഉപഭോക്തൃ താൽപ്പര്യം സംരക്ഷിക്കാൻ www.directselling.kerala.gov.in എന്ന വെബ്സൈറ്റ് നവീകരിച്ച് പ്രവർത്തന സജ്ജമാക്കി. ഡയറക്ട് സെല്ലിംഗ് കമ്പനികളുടെ പ്രവർത്തനം നിരീക്ഷിക്കാൻ മോണിറ്ററിംഗ് സംവിധാനവും പ്രവർത്തന മാർഗരേഖയും രൂപീകരിച്ചു.

 

ഉപഭോക്തൃ മേഖലയിൽ മികച്ച പ്രവർത്തനത്തിന് പ്രോത്സാഹനം നൽകാൻ തിരഞ്ഞെടുക്കപ്പെട്ട കൺസ്യൂമർ ക്ലബ്ബുകൾക്കും സന്നദ്ധ സംഘടനകൾക്കും ഉപഭോക്തൃ അവാർഡ് ഏർപ്പെടുത്തി. ദേശീയ, അന്തർദേശീയ ഉപഭോക്തൃ ദിനങ്ങളായ ഡിസംബർ 24നും മാർച്ച് 15നും, ഹരിത ഉപഭോക്തൃ ദിനമായ സെപ്റ്റംബർ 28നും വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.

 

ഉപഭോക്തൃ ബോധവത്കരണത്തിനായി മൊബൈൽ പ്രദർശന സംവിധാനമായ 'ദർപ്പണം' സജ്ജീകരിച്ചു. ഈ വാഹനം സംസ്ഥാനത്തെ ജില്ലകൾതോറും പര്യടനം നടത്തി ബോധവത്കരണ ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കുകയും നോട്ടീസുകൾ, ബുക്ക്ലെറ്റുകൾ, 'ഉപഭോക്തൃ കേരളം' മാസിക എന്നിവ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. ഈ പ്രവർത്തനങ്ങളിലൂടെ ഉപഭോക്തൃകാര്യ വകുപ്പ് ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷയും നീതിയും ഉറപ്പാക്കുകയാണ്.

അനുബന്ധ ലേഖനങ്ങൾ

കണക്ടായി കേരളം കെ-ഫോണിലൂടെ
ഡിജിറ്റൽ കേരളം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി, കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് കണക്ഷനായ കെ-ഫോൺ പദ്ധതി ഇതിനകം പിന്നിട്ടത് ഒരു ലക്ഷം അതിവേഗ ഇന്റർനെറ്റ് കണക്ഷനുകൾ എന്ന നാഴികക്കല്ല്!. ഡിജിറ്റൽ ഡിവൈഡിന് ബദലായി, എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഈ ബൃഹദ് പദ്ധതി, കേരളത്തിന്റെ ഭരണമികവിന്റെ മറ്റൊരു ഉജ്ജ്വല മാതൃകയാണ്.
കൂടുതൽ വിവരങ്ങൾ
ജലസമൃദ്ധിക്ക് കേരള മാതൃക
കേരളം ജലവിഭവ സംരക്ഷണ രംഗത്ത് ഒരു പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. രാജ്യത്ത് ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ജലബജറ്റ് തയ്യാറാക്കി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി.
കൂടുതൽ വിവരങ്ങൾ
വ്യവസായ ഹബ്ബായി കേരളം
സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടികളും പരിഷ്‌കാരങ്ങളും നടപ്പാക്കുന്നതിൽ മികച്ച നേട്ടങ്ങളുമായി സർക്കാർ. രാജ്യത്തെ ഏറ്റവും വികസിതമായ വ്യവസായങ്ങളുടെ ഹബ്ബാക്കി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വ്യവസായ നയം പുതുക്കിയത്.
കൂടുതൽ വിവരങ്ങൾ
കുടുംബശ്രീ; വികസനത്തിന്‍റെ സ്ത്രീമുഖം
ലോകത്തിന് കേരളം സമ്മാനിച്ച സ്ത്രീമുന്നേറ്റത്തിന്റെ അതുല്യ മാതൃകയാണ് കുടുംബശ്രീ. 3.17 ലക്ഷം അയൽക്കൂട്ടങ്ങളിലായി 48.08 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ, ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയാണ്.
കൂടുതൽ വിവരങ്ങൾ
സ്‌കൂളുകള്‍ക്ക് ഇനി അന്താരാഷ്ട്ര തിളക്കം
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഭൗതികസൗകര്യങ്ങൾ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിച്ചുയർന്നത് നമ്മുടെ കൺമുന്നിലുള്ള അനുഭവസാക്ഷ്യമാണ്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) സഹായത്തോടെ മാത്രം 2460 കോടി രൂപയുടെ നിക്ഷേപമാണ് ഈ രംഗത്ത് സാധ്യമാക്കിയത്.
കൂടുതൽ വിവരങ്ങൾ
പവര്‍ഫുള്‍ കേരളം
പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും പൂർണമായും ഒഴിവായ ഭരണമികവിൽ സംസ്ഥാനത്തെ വൈദ്യുതി മേഖല. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ നേടിയത് 1419.55 മെഗാവാട്ടിന്റെ വർധനവാണ്.
കൂടുതൽ വിവരങ്ങൾ
ആരോഗ്യരം​ഗം പുരോഗതിയുടെ പാതയിൽ
ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും, നൂതന ചികിത്സാരീതികൾ ആരംഭിക്കുന്നതിലും, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും വലിയ മുന്നേറ്റമാണ് സർക്കാർ സാധ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മുതൽ സംസ്ഥാനത്തെ ഓരോ ആരോഗ്യ സ്ഥാപനത്തിലും മാറ്റം പ്രകടമാണ്.
കൂടുതൽ വിവരങ്ങൾ
സംഘര്‍ഷം വേണ്ട സംരക്ഷിക്കാം
സംസ്ഥാനത്ത് ഉയരുന്ന വന്യജീവി സംഘര്‍ഷങ്ങളെ ശാസ്ത്രീയവും മാനുഷികവുമായ സമീപനത്തിലൂടെ നേരിടാൻ വിപുലമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. മനുഷ്യരുടെ സുരക്ഷയും വന്യജീവികളുടെ സംരക്ഷണവും ഒത്തു ചേര്‍ന്ന് നിലനില്‍ക്കുന്ന 'മനുഷ്യ-വന്യജീവി സമവായം' ഈ ശ്രമങ്ങളുടെ അടിസ്ഥാനമാണ്.
കൂടുതൽ വിവരങ്ങൾ
കോളേജ് സ്‌പോർട് ലീഗ്; കായികകേരളത്തിൽ പുത്തൻ അധ്യായം
കേരളത്തിൻ്റെ കായിക ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, കോളേജുകൾ കേന്ദ്രീകരിച്ച് കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന കോളേജ് സ്പോർട്സ് ലീഗ് (CSL) കായികരംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ്. രാജ്യത്ത് ഇത്തരമൊരു സംരംഭത്തിന് തുടക്കമിടുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
കൂടുതൽ വിവരങ്ങൾ