സേവന മേഖലയിൽ മികവു തെളിയിച്ച് ലീഗൽ മെട്രോളജി

ലീഗൽ മെട്രോളജി വകുപ്പ് കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ശ്രദ്ധേയമായ നേട്ടങ്ങളാണ് ഇക്കാലയളവിൽ കൈവരിച്ചത്.

 

എറണാകുളം സെൻട്രൽ ലബോറട്ടറിയിൽ പുതിയ കാലിബറേഷൻ ലാബുകൾ ആരംഭിച്ചത് ഇതിൽ പ്രധാനമാണ്. തെർമോമീറ്റർ കാലിബറേഷൻ ലബോറട്ടറി, ഫ്‌ളോമീറ്റർ കാലിബറേഷൻ ലബോറട്ടറി, സ്പിഗ്മോമാനോമീറ്റർ കാലിബറേഷൻ ലബോറട്ടറി, വാട്ടർ മീറ്റർ കാലിബറേഷൻ ലബോറട്ടറി എന്നിവയുടെ പ്രവർത്തനം ആരംഭിച്ചത് ഈരംഗത്ത് വലിയ മുതൽക്കൂട്ടാണ്.

 

എറണാകുളത്ത് ഗോൾഡ് അസ്സെയിങ് ലാബിന് എൻ.എ.ബി.എൽ അക്രഡിറ്റേഷൻ ലഭ്യമാക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഇത് സ്വർണ്ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കൽ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കും. കൂടാതെ, എറണാകുളം കാക്കനാട് ലീഗൽ മെട്രോളജി ഭവനിൽ അനർട്ട് മുഖേന സ്ഥാപിച്ച സോളാർ പവർ പ്ലാന്റ് പ്രവർത്തനസജ്ജമാക്കി.

 

പൊതുജനങ്ങൾക്ക് വകുപ്പിന്റെ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ 'സുതാര്യം' മൊബൈൽ ആപ്ലിക്കേഷൻ നവീകരിച്ച് പുറത്തിറക്കി. ഇതിലൂടെ ജനങ്ങൾക്ക് ഓഫീസുകൾ തിരഞ്ഞെടുത്ത് പരാതികൾ അയക്കാനും പുരോഗതി തത്സമയം അറിയാനും സാധിക്കും.

 

വ്യാപാരികളുടെ അളവ് തൂക്ക ഉപകരണങ്ങൾ മുദ്ര ചെയ്യാനുള്ള നടപടികൾ ലളിതമാക്കിക്കൊണ്ട് ഓൺലൈൻ സോഫ്റ്റ് വെയർ മൊഡ്യൂൾ (LMOMS VERIFICATION MODULE) ആരംഭിച്ചു. ഇതിലൂടെ വ്യാപാരികൾക്ക് അളവ് തൂക്ക ഉപകരണങ്ങൾ മുദ്ര ചെയ്യാനുള്ള അപേക്ഷകളും ഫീസും ഓൺലൈനായി സമർപ്പിക്കാനും, മുദ്ര ചെയ്ത ശേഷമുള്ള സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനും ഓഫീസിൽ നേരിട്ട് പോകാതെ സാധിക്കുന്നു. ഇത് വ്യാപാരികളുടെ സമയവും അധ്വാനവും ലാഭിക്കാൻ സഹായിക്കുന്ന വലിയൊരു കാൽവെപ്പാണ്.

 

വ്യാപാരസ്ഥാപനങ്ങളിലെ ന്യൂനതകൾ കണ്ടെത്തി പരിഹരിക്കാനായി 'ജാഗ്രത' പദ്ധതിയും, പെട്രോൾ/ഡീസൽ ബങ്കുകളിലെ കൃത്യത ഉറപ്പാക്കാൻ 'ക്ഷമത' പദ്ധതിയും വിജയകരമായി നടപ്പാക്കി. ഈ പദ്ധതികൾ ഉപഭോക്താക്കൾക്ക് ശരിയായ അളവും തൂക്കവും ഉറപ്പാക്കാൻ സഹായിച്ചു.

 

സംസ്ഥാനത്തുടനീളം ലീഗൽ മെട്രോളജി വകുപ്പിന്റെ ഓഫീസുകൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി, കോട്ടയം, കാസർഗോഡ്, വയനാട് ലീഗൽ മെട്രോളജി ജില്ലാ ഓഫീസുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. പാലക്കാട് ജില്ലയിലും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കാര്യക്ഷമതയുടെ ഒരു പുതിയ അധ്യായമാണ് വകുപ്പിൽ ഇതിലൂടെ തുറക്കുന്നത്.

അനുബന്ധ ലേഖനങ്ങൾ

പഠനം പുതിയതലത്തിലേക്ക് !
നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും അതിന്റെ തുടർച്ചയായ വിദ്യാകിരണം മിഷനും കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത്. 45 ലക്ഷം വിദ്യാർത്ഥികൾ, 1.8 ലക്ഷം അധ്യാപകർ, 20,000-ൽ അധികം അധ്യാപകേതര ജീവനക്കാർ അടങ്ങുന്ന അതിബൃഹത്തായ ശൃംഖലയാണ് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം.
കൂടുതൽ വിവരങ്ങൾ
വിദ്യാവാഹിനി, വിദൂരതയിൽ നിന്നും വിദ്യാഭ്യാസത്തിലേക്ക്
പട്ടികവർഗ്ഗ മേഖലകളിലെ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ഹാജർ ഉറപ്പാക്കാനും കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനുമായി ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് വിദ്യാവാഹിനി. ഊരുകളിൽ നിന്ന് ഒന്നരകിലോമീറ്റർ പരിധിയിലുള്ള വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ വാഹനത്തിലെത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയിരുന്ന ഗോത്ര സാരഥി പദ്ധതിയാണ് വിദ്യാവാഹിനിയാക്കി പരിഷ്‌കരിച്ചത്.
കൂടുതൽ വിവരങ്ങൾ
തൊഴില്‍ സംരക്ഷണത്തില്‍ മാതൃക
കേരളം തൊഴിൽസംരക്ഷണത്തിലും തൊഴിലാളി അവകാശസംരക്ഷണത്തിലും രാജ്യത്തിന് മാതൃകയാണ്. തൊഴിലവസരങ്ങൾ വർധിപ്പിച്ചും തൊഴിലാളി സംരക്ഷണം ഉറപ്പാക്കിയുമുള്ള നയങ്ങൾ സംസ്ഥാനത്തെ ഉന്നതതൊഴിൽ സംസ്‌കാരമുള്ള സംസ്ഥാനമായി മാറ്റിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
മാതൃകാ വളര്‍ച്ചയുമായി ഉത്തരവാദിത്ത ടൂറിസം
വിനോദസഞ്ചാര മേഖലയുടെ വളർച്ചയും, പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ ശാക്തീകരണവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം. വിനോദസഞ്ചാരത്തിന്റെ ഒരു ബദൽ മാതൃകയാണിത്.
കൂടുതൽ വിവരങ്ങൾ
ഇ-മൊബിലിറ്റിക്ക് ഊർജ്ജം പകർന്ന് വൈദ്യുത വകുപ്പ്
കേരളത്തിന്റെ ഗതാഗതമേഖലയെ ഹരിതാഭമാക്കാൻ ലക്ഷ്യമിട്ട്, ഇലക്ട്രിക് വാഹനങ്ങൾക്ക് (EVs) ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ വലിയ മുന്നേറ്റങ്ങൾ നടത്തി സംസ്ഥാന വൈദ്യുതി വകുപ്പ്. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ കാഴ്ചപ്പാടിന് അനുസൃതമായി, സംസ്ഥാനത്തുടനീളം അത്യാധുനിക ചാർജിംഗ് സ്റ്റേഷനുകളാണ് സ്ഥാപിച്ചുവരുന്നത്.
കൂടുതൽ വിവരങ്ങൾ
പൊതുഗതാഗത വിപ്ലവമാകാന്‍ സ്വിഫ്റ്റ്
കേരളത്തിന്റെ ഗതാഗത മേഖലയിൽ നിർണ്ണായക മുന്നേറ്റത്തിന് തുടക്കമിട്ട് ഈ സർക്കാർ അവതരിപ്പിച്ച സംവിധാനമാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്. 2021 നവംബർ ഒമ്പതിന് കമ്പനിയായി രജിസ്റ്റർ ചെയ്ത ഈ സംരംഭം, ചുരുങ്ങിയ കാലം കൊണ്ടുതന്നെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു.
കൂടുതൽ വിവരങ്ങൾ
ഭക്ഷ്യഭദ്രത ഉറപ്പാക്കി കേരളം
ഭക്ഷ്യഭദ്രത ഉറപ്പാക്കിയ സംസ്ഥാനമെന്ന വലിയ നേട്ടത്തിലേക്ക് കേരളം ചുവടുകൾ വച്ചു കഴിഞ്ഞു. തെരുവോരങ്ങളിൽ താമസിക്കുന്നവർ ഉൾപ്പെടെ എല്ലാവർക്കും റേഷൻ കാർഡ് ലഭ്യമാക്കുന്ന ചരിത്രനേട്ടത്തോടെയാണ് ഏവർക്കും റേഷൻ കാർഡ് പദ്ധതി നടപ്പാക്കിയത്.ഈ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം മാത്രം 5,26,234 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു.
കൂടുതൽ വിവരങ്ങൾ
നിക്ഷേപവളര്‍ച്ചയ്ക്ക് വ്യവസായ പാര്‍ക്കുകള്‍
സംസ്ഥാനത്തെ വ്യവസായ വികസനത്തിന് കുതിപ്പേകാൻ സർക്കാർ ആവിഷ്‌കരിച്ച സ്വകാര്യ വ്യവസായ പാർക്കുകൾക്ക് മികച്ച സ്വീകാര്യത. സർക്കാർ മേഖലയ്ക്കു പുറമേ സ്വകാര്യ പാർക്കുകൾ കൂടി വികസിപ്പിച്ച് സംരംഭകരെ ആകർഷിക്കാനും തൊഴിൽ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയിലേക്ക് നിരവധി പേരാണ് അപേക്ഷിച്ചിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾ
ഉയരെ ഉന്നതവിദ്യാഭ്യാസ മേഖല
നവകേരളസൃഷ്ടിയുടെ ഭാഗമായി നവവൈജ്ഞാനിക സമൂഹമാക്കി രൂപപ്പെടുത്താനുള്ള പരിശ്രമങ്ങളിൽ മുന്നിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആയിരത്തോളം ബിരുദ പ്രോഗ്രാമുകളും ഇരുന്നൂറിലധികം ബിരുദാനന്തര പ്രോഗ്രാമുകളും അനുവദിച്ചു.
കൂടുതൽ വിവരങ്ങൾ