പഠനം പുതിയതലത്തിലേക്ക് !

നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും അതിന്റെ തുടർച്ചയായ വിദ്യാകിരണം മിഷനും കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത്. 45 ലക്ഷം വിദ്യാർത്ഥികൾ, 1.8 ലക്ഷം അധ്യാപകർ, 20,000-ൽ അധികം അധ്യാപകേതര ജീവനക്കാർ അടങ്ങുന്ന അതിബൃഹത്തായ ശൃംഖലയാണ് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം.

 

ഭൗതിക വികസനങ്ങൾക്കൊപ്പം വിദ്യാഭ്യാസ ഗുണമേന്മയ്ക്കും പ്രാധാന്യം നൽകുന്ന നയങ്ങളാണ് സർക്കാർ സാധ്യമാക്കിയിട്ടുള്ളത്. 2024-25ൽ 1, 3, 5, 7, 9 ക്ലാസുകളിൽ പുസ്തകങ്ങൾ പരിഷ്‌കരിച്ചു. 2025-26ൽ 2, 4, 6, 8, 10 ക്ലാസുകളിലേതും. ഹയർ സെക്കൻഡറി പാഠ്യപദ്ധതി 2025-26ൽ പരിഷ്‌കരിക്കുന്നു. 2023-24 മുതൽ എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനാ ആമുഖം ഉൾപ്പെടുത്തി. 2024-25ൽ 8-ാം ക്ലാസിൽ സബ്ജക്ട് മിനിമംകൈവരിക്കാത്ത 86,603 വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി പരീക്ഷ എഴുതിപ്പിച്ചു, അടുത്തഘട്ടത്തിൽ 5, 6,7,9 ക്ലാസുകളിൽ കൂടി സബ്ജക്ട് മിനിമം നടപ്പാക്കും.

 

മലയാളഭാഷാ പഠനത്തിൽ പരിമിതി നേരിടുന്ന കുട്ടികൾക്കായി മലയാളത്തിളക്കം പഠനപിന്തുണാ പദ്ധതി നടപ്പാക്കി. ഇംഗ്ലീഷ് ഭാഷാപഠനത്തിനായി ഹലോ ഇംഗ്ലീഷ്, ഹിന്ദി പഠനത്തിനായി സുരീലി ഹിന്ദി പദ്ധതിയുമുണ്ട്. ഗണിതം ആസ്വദിച്ച് പഠിക്കാൻ സഹായിക്കുന്ന മഞ്ചാടി പദ്ധതി രീതി ആരംഭിച്ചു. 100 വിദ്യാലയങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി 1400 സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. മാറിയ കാലത്തിനനുസരിച്ച് പഠനത്തിന് കുട്ടികൾക്ക് വിപുലമായ വായനയും ഗവേഷണവും അനിവാര്യമാണ്. ഇതിന് സഹായിക്കുന്ന വിധത്തിൽ ക്ലാസ് ലൈബ്രറികൾ രൂപപ്പെടുത്തി.

 

ശാസ്ത്രത്തിന്റെ രീതി കുട്ടികൾ സ്വായത്തമാക്കാനും ശാസ്ത്രപഠനത്തിനായി പുതിയൊരു രീതിശാസ്ത്രം വികസിപ്പിക്കാനുമായി മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് മഴവില്ല്. കുട്ടിശാസ്ത്രജ്ഞർ പദ്ധതിയിലൂടെ ഹയർസെക്കൻഡറി ക്ലാസുകളിലെ ശാസ്ത്രപ്രതിഭകളെ കണ്ടെത്തുകയും അവർക്ക് ശാസ്ത്രീയമായ പരിശീലനം നൽകുകയും ചെയ്യുന്നു.

 

പൊതുവിദ്യാലയങ്ങളിലെ ഒന്നാം ക്ലാസുകളിലെ കുട്ടികളുടെ പഠന മികവ് അടയാളപ്പെടുത്തുന്ന ഒരു പരിപാടിയായിരുന്നു കുട്ടികളുടെ ഡയറികൾ. നിരവധി സ്‌കൂളുകൾ കുട്ടികളുടെ ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. ഒന്നാം ക്ലാസിലെ കുട്ടികൾ എഴുതിയ ഡയറിക്കുറിപ്പുകളിൽ തെരഞ്ഞെടുത്തവ ഉൾക്കൊള്ളിച്ച് വിദ്യാഭ്യാസ മന്ത്രി എഡിറ്ററായി സംസ്ഥാനത്ത് കുരുന്നെഴുത്തുകൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

കുട്ടികളുടെ ബഹുമുഖ വികാസം സാധ്യമാകുന്ന പഠനാന്തരീക്ഷം പ്രീസ്‌കൂളിങ് ഘട്ടത്തിൽ വികസിപ്പിക്കാൻ സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ വർണ്ണക്കൂടാരങ്ങൾ 1200 ഓളം സ്‌കൂളുകളിൽ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷി കുട്ടികൾക്കും സ്‌പെഷ്യൽ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കും കായിക മികവ് പ്രകടിപ്പിക്കാനും കായികമേളകളിൽ പങ്കെടുക്കാനുമായി സ്‌പോർട്‌സ് മാന്വൽ തയാറാക്കി.

 

സാമൂഹികമായി പിന്നാക്കം നിൽക്കുന്നതും എന്നാൽ പഠനപിന്തുണ ആവശ്യമുള്ളതുമായ കുട്ടികൾക്കായി പ്രാദേശിക പ്രതിഭാകേന്ദ്രങ്ങളും ഊരുവിദ്യാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. 720 ഓളം പ്രാദേശിക പ്രതിഭാകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

അനുബന്ധ ലേഖനങ്ങൾ

ആരോഗ്യരം​ഗം പുരോഗതിയുടെ പാതയിൽ
ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും, നൂതന ചികിത്സാരീതികൾ ആരംഭിക്കുന്നതിലും, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും വലിയ മുന്നേറ്റമാണ് സർക്കാർ സാധ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മുതൽ സംസ്ഥാനത്തെ ഓരോ ആരോഗ്യ സ്ഥാപനത്തിലും മാറ്റം പ്രകടമാണ്.
കൂടുതൽ വിവരങ്ങൾ
വികസനത്തിന്റെ മുഖമായി വിഴിഞ്ഞം
ആഗോള സമുദ്രവ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്തു. എല്ലാവിധ നിർമാണപ്രവർത്തനങ്ങളും പൂർത്തിയാക്കി വിഴിഞ്ഞം 2028ൽ തന്നെ പൂർണ സജ്ജമാകാൻ 2024ൽ ഈ സർക്കാർ ഒപ്പുവെച്ച സപ്ലിമെന്ററി കരാറിലൂടെ കഴിയും.
കൂടുതൽ വിവരങ്ങൾ
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനം
സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്‌ട്രേഷൻ ഇടപാടുകൾ. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾ 2017 മുതൽ തന്നെ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നെങ്കിലും അതിനു താഴേക്കുള്ള മുദ്രപത്രങ്ങൾ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടത്തിലാണ് കേരളം.
കൂടുതൽ വിവരങ്ങൾ
സ്വയംപര്യാപ്തതയിലേക്ക്, കേരളത്തിന്റെ ഹരിത വിപ്ലവം
കാർഷിക മേഖലയിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്കാണ് കേരളത്തിൻ്റെ കുതിപ്പ്. 'ഞങ്ങളും കൃഷിയിലേക്ക്', 'നവോത്ഥാൻ', 'കൃഷി സമൃദ്ധി' തുടങ്ങിയ പദ്ധതികൾക്കൊപ്പം, 'ഓണത്തിന് ഒരു മുറം പച്ചക്കറി' എന്ന സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞം ഓരോ വർഷവും കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സമഗ്ര പിന്തുണ
കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ ജനങ്ങൾക്ക് സമഗ്രമായ പിന്തുണയും സുരക്ഷിതമായ ഭാവിയും ഉറപ്പാക്കുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നത്. ചികിത്സാ സൗകര്യങ്ങൾ, സാമ്പത്തികസഹായം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയിലൂടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സർക്കാർ കൈത്താങ്ങാണ്.
കൂടുതൽ വിവരങ്ങൾ
വിറ്റുവരവില്‍ കുതിപ്പുമായി കേരള ചിക്കന്‍
കോഴി ഇറച്ചിയുടെ വിലക്കൂടുതലിന് പരിഹാരം കാണുക, ജനങ്ങൾക്ക് ഗുണനിലവാരമുള്ള ഇറച്ചി ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ട് സർക്കാർ ആരംഭിച്ച കേരള ചിക്കൻ റെക്കോഡ് വിറ്റുവരവിലേക്ക്. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിലൂടെ കോഴിയിറച്ചി വിറ്റ് കഴിഞ്ഞ സാമ്പത്തിക വർഷം നേടിയ വരുമാനം 105.63 കോടി രൂപ.
കൂടുതൽ വിവരങ്ങൾ
കേരള പി.എസ്.സി; തൊഴിൽ ഒരുക്കുന്നതിൽ മുന്നിൽ
യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നതിൽ മാതൃകാപരമായ മുന്നേറ്റമാണ് കേരള പി.എസ്.സി നടത്തുന്നത്. സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ വഴി രണ്ടേമുക്കാൽ ലക്ഷത്തിലധികം നിയമനങ്ങൾ സാധ്യമാക്കുകയും, 30,000-ത്തോളം പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തത് സുപ്രധാന നേട്ടമാണ്.
കൂടുതൽ വിവരങ്ങൾ
സംഘര്‍ഷം വേണ്ട സംരക്ഷിക്കാം
സംസ്ഥാനത്ത് ഉയരുന്ന വന്യജീവി സംഘര്‍ഷങ്ങളെ ശാസ്ത്രീയവും മാനുഷികവുമായ സമീപനത്തിലൂടെ നേരിടാൻ വിപുലമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. മനുഷ്യരുടെ സുരക്ഷയും വന്യജീവികളുടെ സംരക്ഷണവും ഒത്തു ചേര്‍ന്ന് നിലനില്‍ക്കുന്ന 'മനുഷ്യ-വന്യജീവി സമവായം' ഈ ശ്രമങ്ങളുടെ അടിസ്ഥാനമാണ്.
കൂടുതൽ വിവരങ്ങൾ
ജലസമൃദ്ധിക്ക് കേരള മാതൃക
കേരളം ജലവിഭവ സംരക്ഷണ രംഗത്ത് ഒരു പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. രാജ്യത്ത് ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ജലബജറ്റ് തയ്യാറാക്കി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി.
കൂടുതൽ വിവരങ്ങൾ