ഹില്ലി അക്വ; ജനങ്ങളിലേക്കൊരു കുടിവെള്ള വിപ്ലവം

പൊതുജനങ്ങൾക്ക് ശുദ്ധജലം ന്യായവിലയിൽ ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ ജനസ്വീകാര്യ പദ്ധതിയാണ് 'ഹില്ലി അക്വാ' പാക്കേജ്ഡ് കുടിവെള്ളം. ജലസേചന പദ്ധതികളുടെ പ്രോത്സാഹനത്തിനും വികസനത്തിനുമായി കേരള സർക്കാർ സ്ഥാപിച്ച പൂർണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KIIDC) ആണ് 'ഹില്ലി അക്വാ' എന്ന ബ്രാൻഡ് നിർമ്മിച്ച് വിപണനം ചെയ്യുന്നത്.

 

ഇടുക്കി മലങ്കര ഡാമിന്റെ റിസർവോയറിൽ നിന്ന് 100% ഉപരിതലജലം ശുദ്ധീകരിച്ച് കുപ്പികളിലാക്കുന്ന, 'അൺടച്ച്ഡ്' കുടിവെള്ള പ്ലാന്റാണ് ആദ്യം ആരംഭിച്ചത്. ഐ.എസ്.ഒ 22000: 2018 സർട്ടിഫൈഡ് കമ്പനിയായ ഇത്, കേരളത്തിലെ വിവിധ ജയിലുകളിലെ ഔട്ട്‌ലറ്റുകൾ ഉൾപ്പെടെയുള്ള വിതരണക്കാർ വഴി കുടിവെള്ളം എത്തിക്കുന്നു. 1000 മില്ലിലിറ്റർ കുപ്പികൾ ജയിൽ ഔട്ട്‌ലറ്റുകളിൽ 10 രൂപയ്ക്ക് വിപണനം ചെയ്യുന്നു. തൊടുപുഴയിലെ ഫാക്ടറി ഔട്ട്‌ലെറ്റിലും കുപ്പികൾക്ക് 10 രൂപയാണ് വില. പ്ലാന്റിന്റെ സ്ഥാപിത ശേഷി 12100 LPH ആണ്, 2 പ്രൊഡക്ഷൻ ലൈനുകളും ഇവിടെയുണ്ട്.

 

തിരുവനന്തപുരത്തെ അരുവിക്കരയിൽ സ്ഥാപിച്ച 7200 LPH ശേഷിയുള്ള കുപ്പിവെള്ള പ്ലാന്റ് 2020 മെയ് 5-ന് KIIDC ഏറ്റെടുത്തു. 2021 ൽ പ്ലാന്റ് 20 ലിറ്റർ ജാറുകളുടെ വാണിജ്യ ഉത്പാദനവും ആരംഭിച്ചു. വാട്ടർ അതോറിറ്റിയുടെ അരുവിക്കര ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്ന് ലഭിക്കുന്ന ജലം ബി.ഐ.എസ് നിർദ്ദേശിക്കുന്ന സാൻഡ് ഫിൽട്ടർ, ആക്ടിവേറ്റഡ് കാർബൺ ഫിൽട്ടർ, അൾട്രാ ഫിൽട്രേഷൻ, യു.വി ഫിൽട്രേഷൻ, ഓസോണൈസേഷൻ തുടങ്ങിയ ശുദ്ധീകരണ പ്രക്രിയകൾക്ക് ശേഷം കുപ്പികളിലാക്കുന്നു. ഈ പ്ലാന്റിന് ബി.ഐ.എസ്, എഫ്.എസ്.എസ് എ.ഐ, മറ്റ് എല്ലാ നിയമപരമായ ബോഡികളിൽ നിന്നും ലൈസൻസുകൾ ലഭിച്ചിട്ടുണ്ട്. 20 ലിറ്റർ ജാറുകളുടെ സ്ഥാപിതശേഷി പ്രതിദിനം 2720 ജാറുകളാണ് (8 മണിക്കൂർ പ്രവർത്തനം). 1000ml/2000ml/500ml കുപ്പികൾക്ക് 7200 എൽ.പി.എച്ച് ശേഷിയുണ്ട്. മൂന്ന് പ്രത്യേക പ്രൊഡക്ഷൻ ലൈനുകളാണ് ഇവിടെയുള്ളത്. 20 ലിറ്റർ ജാറുകൾ കുടുംബശ്രീ മിഷൻ വഴിയാണ് വിപണനം ചെയ്യുന്നത്, ഇതിന് 60 രൂപയാണ് വില.

 

സ്വകാര്യ കമ്പനികൾ ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 20 രൂപ ഈടാക്കുമ്പോൾ, ഹില്ലി അക്വായ്ക്ക് പരമാവധി വിൽപന വില 15 രൂപയാണ്. ഫാക്ടറി ഔട്ട്‌ലെറ്റുകൾ, റേഷൻ കടകൾ, കൺസ്യൂമർഫെഡ് സ്റ്റോറുകൾ, നീതി മെഡിക്കൽ സ്റ്റോറുകൾ, ത്രിവേണി, ജയിൽ ഔട്ട്‌ലെറ്റുകൾ ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത കൗണ്ടറുകളിൽ നിന്ന് 10 രൂപയ്ക്ക് ഒരു ലിറ്റർ കുപ്പിവെള്ളം ലഭിക്കും. അര ലിറ്റർ, രണ്ട് ലിറ്റർ കുപ്പിവെള്ളവും കുറഞ്ഞ നിരക്കിൽ ഫാക്ടറി ഔട്ട്‌ലെറ്റുകളിൽ ലഭ്യമാണ്. അഞ്ച് ലിറ്ററിന്റെയും 20 ലിറ്ററിന്റെയും ജാറുകൾ തൊടുപുഴയിലെ പ്ലാന്റിൽ നിന്ന് ലഭ്യമാകും.

 

ഹില്ലി അക്വായുടെ ജനപ്രീതിയും വിപണിയിലെ ഡിമാൻഡും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമുഴിയിൽ പുതിയ യൂണിറ്റ് പ്രവർത്തനത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നു. ജിസിസി രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലേക്ക് കയറ്റുമതിയും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ തന്നെ ആദ്യമായി ബയോഡീഗ്രേഡബിൾ കുപ്പികളിൽ വിതരണം ചെയ്യാനുള്ള പരീക്ഷണ ഘട്ടത്തിലാണ് ഹില്ലി അക്വാ. ദക്ഷിണ റെയിൽവേയുടെ സഹകരണത്തോടെ റെയിൽവേ സ്റ്റേഷനുകളിലും കുപ്പിവെള്ള വിതരണം നടത്താൻ ഹില്ലി അക്വായ്ക്ക് കഴിയുന്നുണ്ട്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി സോഡയും ശീതളപാനീയങ്ങളും അധികം വൈകാതെ വിതരണം ആരംഭിക്കാനുള്ള തയാറെടുപ്പിലുമാണ്.

അനുബന്ധ ലേഖനങ്ങൾ

ഉന്നതവിദ്യാഭ്യാസത്തിനായി 20.62 കോടി രൂപയുടെ സ്കോളർഷിപ്പ്
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങളും പിന്തുണയുമായി പഠന, ഗവേഷണ മേഖലകളിൽ സർക്കാർ ഉറപ്പാക്കുന്നത്. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള പിന്തുണയും, ഗവേഷണ മികവിനുള്ള പ്രോത്സാഹനവും ഉറപ്പാക്കുന്ന നിരവധി പദ്ധതികളാണ് നിലവിൽ വന്നിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾ
വിറ്റുവരവില്‍ കുതിപ്പുമായി കേരള ചിക്കന്‍
കോഴി ഇറച്ചിയുടെ വിലക്കൂടുതലിന് പരിഹാരം കാണുക, ജനങ്ങൾക്ക് ഗുണനിലവാരമുള്ള ഇറച്ചി ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ട് സർക്കാർ ആരംഭിച്ച കേരള ചിക്കൻ റെക്കോഡ് വിറ്റുവരവിലേക്ക്. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിലൂടെ കോഴിയിറച്ചി വിറ്റ് കഴിഞ്ഞ സാമ്പത്തിക വർഷം നേടിയ വരുമാനം 105.63 കോടി രൂപ.
കൂടുതൽ വിവരങ്ങൾ
നീതി, സംരക്ഷണം, ശാക്തീകരണം: കേരളം ഭിന്നശേഷി സൗഹൃദം
സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്ക് എല്ലാ മേഖലകളിലും തുല്യ അവസരങ്ങൾ ഉറപ്പാക്കാനും നടത്തിയ പ്രവർത്തനങ്ങൾ മികവാർന്നവയാണ്. കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷിസൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, ബാരിയർ ഫ്രീ കേരള പോലുള്ള പദ്ധതികൾക്ക് സർക്കാർ രൂപം നൽകി.
കൂടുതൽ വിവരങ്ങൾ
പിന്നാക്ക വികസനത്തിന് കരുതല്‍
കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിപുലമായ പദ്ധതികൾക്ക് കരുത്ത് പകരുന്നത് വകുപ്പിന് കീഴിലുള്ള നാല് കോർപറേഷനുകളാണ്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ആയിരക്കണക്കിന് ഗുണഭോക്താക്കൾക്കാണ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ സാധ്യമായത്.
കൂടുതൽ വിവരങ്ങൾ
വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം
പാമ്പുകളുടെ സംരക്ഷണത്തിനും വിഷപാമ്പുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനും ആവിഷ്‌കരിച്ചതാണ് സർപ്പ മൊബൈൽ (സ്‌നേക് അവയർനസ് റെസ്‌ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്) ആപ്പ്. മറ്റ് വന്യജീവികൾ മൂലമുള്ള സംഘർഷങ്ങൾ കൂടി റിപ്പോർട്ട് ചെയ്യാനും പരിഹരിക്കാനുമാവുന്ന പരിഷ്‌കാരങ്ങൾ വരുത്തി കൊണ്ട് വനംവകുപ്പ്, ആന്റിവെനം ഉൽപ്പാദന-വിതരണത്തോടൊപ്പം ജനങ്ങളിൽ ബോധവത്കരണം കൂടി ആപ്പിലൂടെ നടത്തുന്നു.
കൂടുതൽ വിവരങ്ങൾ
നിക്ഷേപവളര്‍ച്ചയ്ക്ക് വ്യവസായ പാര്‍ക്കുകള്‍
സംസ്ഥാനത്തെ വ്യവസായ വികസനത്തിന് കുതിപ്പേകാൻ സർക്കാർ ആവിഷ്‌കരിച്ച സ്വകാര്യ വ്യവസായ പാർക്കുകൾക്ക് മികച്ച സ്വീകാര്യത. സർക്കാർ മേഖലയ്ക്കു പുറമേ സ്വകാര്യ പാർക്കുകൾ കൂടി വികസിപ്പിച്ച് സംരംഭകരെ ആകർഷിക്കാനും തൊഴിൽ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയിലേക്ക് നിരവധി പേരാണ് അപേക്ഷിച്ചിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾ
കൈത്താങ്ങായി സമുന്നതി
കേരളത്തിലെ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കൈത്താങ്ങാകാൻ ആരംഭിച്ച കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ വഴി വിദ്യാഭ്യാസം, സംരംഭകത്വം, നൈപുണ്യ വികസനം, ഭവനം, വിവാഹം എന്നീ മേഖലകളിലാണ് സമഗ്ര പിന്തുണ നൽകി വരുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ കോർപ്പറേഷൻ മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്.
കൂടുതൽ വിവരങ്ങൾ
റോഡ് വികസനത്തിൽ സമാനതകളില്ലാത്ത കുതിപ്പ്
സംസ്ഥാനത്തിന്റെ ഗതാഗത മേഖലയിൽ ദീർഘകാല സ്വപ്നങ്ങളായിരുന്ന ദേശീയപാതാ വികസനം ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ യാഥാർത്ഥ്യമാക്കി, അടിസ്ഥാനസൗകര്യ വികസനത്തിൽ സംസ്ഥാനം സമാനതകളില്ലാത്ത നേട്ടങ്ങളാണ് കൈവരിക്കുന്നത്.   ദേശീയപാതാ വികസനം:   കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായിരുന്ന ദേശീയപാതാ വികസനം, പ്രത്യേകിച്ച് 45 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കൽ, കിഫ്ബി (KIIFB) വഴി 5580 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കലിനായി കേന്ദ്രസർക്കാരിന് നൽകിയത്.
കൂടുതൽ വിവരങ്ങൾ
കുതിപ്പുമായി കേരഗ്രാമം
കേരളത്തിന്റെ കാർഷിക മേഖലയ്ക്ക്, പ്രത്യേകിച്ച് നാളികേര ഉത്പാദനത്തിന്, പുത്തൻ ഉണർവ് നൽകുകയാണ് 'കേരഗ്രാമം' പദ്ധതി. തെങ്ങുകൃഷിയിൽ ശാസ്ത്രീയമായ പരിചരണമുറകൾ അവലംബിച്ച് നാളികേര ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കാൻ കൃഷി വകുപ്പ് ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന ബൃഹദ് പദ്ധതിയാണ് കേരഗ്രാമം.
കൂടുതൽ വിവരങ്ങൾ