ഹില്ലി അക്വ; ജനങ്ങളിലേക്കൊരു കുടിവെള്ള വിപ്ലവം

പൊതുജനങ്ങൾക്ക് ശുദ്ധജലം ന്യായവിലയിൽ ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ ജനസ്വീകാര്യ പദ്ധതിയാണ് 'ഹില്ലി അക്വാ' പാക്കേജ്ഡ് കുടിവെള്ളം. ജലസേചന പദ്ധതികളുടെ പ്രോത്സാഹനത്തിനും വികസനത്തിനുമായി കേരള സർക്കാർ സ്ഥാപിച്ച പൂർണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KIIDC) ആണ് 'ഹില്ലി അക്വാ' എന്ന ബ്രാൻഡ് നിർമ്മിച്ച് വിപണനം ചെയ്യുന്നത്.

 

ഇടുക്കി മലങ്കര ഡാമിന്റെ റിസർവോയറിൽ നിന്ന് 100% ഉപരിതലജലം ശുദ്ധീകരിച്ച് കുപ്പികളിലാക്കുന്ന, 'അൺടച്ച്ഡ്' കുടിവെള്ള പ്ലാന്റാണ് ആദ്യം ആരംഭിച്ചത്. ഐ.എസ്.ഒ 22000: 2018 സർട്ടിഫൈഡ് കമ്പനിയായ ഇത്, കേരളത്തിലെ വിവിധ ജയിലുകളിലെ ഔട്ട്‌ലറ്റുകൾ ഉൾപ്പെടെയുള്ള വിതരണക്കാർ വഴി കുടിവെള്ളം എത്തിക്കുന്നു. 1000 മില്ലിലിറ്റർ കുപ്പികൾ ജയിൽ ഔട്ട്‌ലറ്റുകളിൽ 10 രൂപയ്ക്ക് വിപണനം ചെയ്യുന്നു. തൊടുപുഴയിലെ ഫാക്ടറി ഔട്ട്‌ലെറ്റിലും കുപ്പികൾക്ക് 10 രൂപയാണ് വില. പ്ലാന്റിന്റെ സ്ഥാപിത ശേഷി 12100 LPH ആണ്, 2 പ്രൊഡക്ഷൻ ലൈനുകളും ഇവിടെയുണ്ട്.

 

തിരുവനന്തപുരത്തെ അരുവിക്കരയിൽ സ്ഥാപിച്ച 7200 LPH ശേഷിയുള്ള കുപ്പിവെള്ള പ്ലാന്റ് 2020 മെയ് 5-ന് KIIDC ഏറ്റെടുത്തു. 2021 ൽ പ്ലാന്റ് 20 ലിറ്റർ ജാറുകളുടെ വാണിജ്യ ഉത്പാദനവും ആരംഭിച്ചു. വാട്ടർ അതോറിറ്റിയുടെ അരുവിക്കര ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്ന് ലഭിക്കുന്ന ജലം ബി.ഐ.എസ് നിർദ്ദേശിക്കുന്ന സാൻഡ് ഫിൽട്ടർ, ആക്ടിവേറ്റഡ് കാർബൺ ഫിൽട്ടർ, അൾട്രാ ഫിൽട്രേഷൻ, യു.വി ഫിൽട്രേഷൻ, ഓസോണൈസേഷൻ തുടങ്ങിയ ശുദ്ധീകരണ പ്രക്രിയകൾക്ക് ശേഷം കുപ്പികളിലാക്കുന്നു. ഈ പ്ലാന്റിന് ബി.ഐ.എസ്, എഫ്.എസ്.എസ് എ.ഐ, മറ്റ് എല്ലാ നിയമപരമായ ബോഡികളിൽ നിന്നും ലൈസൻസുകൾ ലഭിച്ചിട്ടുണ്ട്. 20 ലിറ്റർ ജാറുകളുടെ സ്ഥാപിതശേഷി പ്രതിദിനം 2720 ജാറുകളാണ് (8 മണിക്കൂർ പ്രവർത്തനം). 1000ml/2000ml/500ml കുപ്പികൾക്ക് 7200 എൽ.പി.എച്ച് ശേഷിയുണ്ട്. മൂന്ന് പ്രത്യേക പ്രൊഡക്ഷൻ ലൈനുകളാണ് ഇവിടെയുള്ളത്. 20 ലിറ്റർ ജാറുകൾ കുടുംബശ്രീ മിഷൻ വഴിയാണ് വിപണനം ചെയ്യുന്നത്, ഇതിന് 60 രൂപയാണ് വില.

 

സ്വകാര്യ കമ്പനികൾ ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 20 രൂപ ഈടാക്കുമ്പോൾ, ഹില്ലി അക്വായ്ക്ക് പരമാവധി വിൽപന വില 15 രൂപയാണ്. ഫാക്ടറി ഔട്ട്‌ലെറ്റുകൾ, റേഷൻ കടകൾ, കൺസ്യൂമർഫെഡ് സ്റ്റോറുകൾ, നീതി മെഡിക്കൽ സ്റ്റോറുകൾ, ത്രിവേണി, ജയിൽ ഔട്ട്‌ലെറ്റുകൾ ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത കൗണ്ടറുകളിൽ നിന്ന് 10 രൂപയ്ക്ക് ഒരു ലിറ്റർ കുപ്പിവെള്ളം ലഭിക്കും. അര ലിറ്റർ, രണ്ട് ലിറ്റർ കുപ്പിവെള്ളവും കുറഞ്ഞ നിരക്കിൽ ഫാക്ടറി ഔട്ട്‌ലെറ്റുകളിൽ ലഭ്യമാണ്. അഞ്ച് ലിറ്ററിന്റെയും 20 ലിറ്ററിന്റെയും ജാറുകൾ തൊടുപുഴയിലെ പ്ലാന്റിൽ നിന്ന് ലഭ്യമാകും.

 

ഹില്ലി അക്വായുടെ ജനപ്രീതിയും വിപണിയിലെ ഡിമാൻഡും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമുഴിയിൽ പുതിയ യൂണിറ്റ് പ്രവർത്തനത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നു. ജിസിസി രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലേക്ക് കയറ്റുമതിയും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ തന്നെ ആദ്യമായി ബയോഡീഗ്രേഡബിൾ കുപ്പികളിൽ വിതരണം ചെയ്യാനുള്ള പരീക്ഷണ ഘട്ടത്തിലാണ് ഹില്ലി അക്വാ. ദക്ഷിണ റെയിൽവേയുടെ സഹകരണത്തോടെ റെയിൽവേ സ്റ്റേഷനുകളിലും കുപ്പിവെള്ള വിതരണം നടത്താൻ ഹില്ലി അക്വായ്ക്ക് കഴിയുന്നുണ്ട്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി സോഡയും ശീതളപാനീയങ്ങളും അധികം വൈകാതെ വിതരണം ആരംഭിക്കാനുള്ള തയാറെടുപ്പിലുമാണ്.

അനുബന്ധ ലേഖനങ്ങൾ

മൃഗസംരക്ഷണത്തിന് സാങ്കേതിക പിന്തുണ
മൃഗസംരക്ഷണം, ക്ഷീരവികസന മേഖലകളെ പ്രതിസന്ധികളിൽനിന്ന് കൈപിടിച്ചുയർത്തുന്ന പ്രവർത്തനങ്ങളാണ് കേരള സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. പരമ്പരാഗത കന്നുകാലി പരിചരണരീതികളെയും ക്ഷീരമേഖലയിലെ സംരംഭങ്ങളെയും സാങ്കേതിക വൈദഗ്ധ്യത്തിലേക്ക് എത്തിക്കുക എന്ന ദൗത്യം വിജയത്തിലെത്തിക്കാൻ കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ സർക്കാരിന് സാധിച്ചു.
കൂടുതൽ വിവരങ്ങൾ
ഭൂവിവര സംവിധാനത്തിൽ വിപ്ലവം
കേരളത്തിന്റെ റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങൾ സമന്വയിപ്പിച്ച് സർക്കാർ ജനങ്ങൾക്ക് നൽകിയ മികച്ച സേവനമാണ് 'എന്റെ ഭൂമി' ഇന്റഗ്രേറ്റഡ് പോർട്ടൽ. ഭൂരേഖാ പരിപാലനത്തിൽ കേരളം കൈവരിച്ച ഈ അഭൂതപൂർവമായ നേട്ടം രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.
കൂടുതൽ വിവരങ്ങൾ
അങ്കണവാടികളിലൂടെ കുരുന്നുകള്‍ക്ക് മികച്ച ഭാവി
വനിതാ ശിശുവികസന വകുപ്പ് കേരളത്തിലെ കുരുന്നുകൾക്കായി അങ്കണവാടികളിൽ നടപ്പാക്കിയത് ദേശീയ ശ്രദ്ധനേടിയ ഇടപെടലുകളാണ്. കുട്ടികളുടെ സമഗ്ര വികാസവും പോഷകാഹാരവും ഉറപ്പാക്കുന്നതിനൊപ്പം ലിംഗസമത്വത്തെക്കുറിച്ചുള്ള അവബോധം ചെറുപ്രായത്തിൽ തന്നെ വളർത്താനും സർക്കാർ പ്രത്യേക ശ്രദ്ധനൽകുന്നു.
കൂടുതൽ വിവരങ്ങൾ
കേരള പി.എസ്.സി; തൊഴിൽ ഒരുക്കുന്നതിൽ മുന്നിൽ
യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നതിൽ മാതൃകാപരമായ മുന്നേറ്റമാണ് കേരള പി.എസ്.സി നടത്തുന്നത്. സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ വഴി രണ്ടേമുക്കാൽ ലക്ഷത്തിലധികം നിയമനങ്ങൾ സാധ്യമാക്കുകയും, 30,000-ത്തോളം പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തത് സുപ്രധാന നേട്ടമാണ്.
കൂടുതൽ വിവരങ്ങൾ
വിദ്യാവാഹിനി, വിദൂരതയിൽ നിന്നും വിദ്യാഭ്യാസത്തിലേക്ക്
പട്ടികവർഗ്ഗ മേഖലകളിലെ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ഹാജർ ഉറപ്പാക്കാനും കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനുമായി ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് വിദ്യാവാഹിനി. ഊരുകളിൽ നിന്ന് ഒന്നരകിലോമീറ്റർ പരിധിയിലുള്ള വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ വാഹനത്തിലെത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയിരുന്ന ഗോത്ര സാരഥി പദ്ധതിയാണ് വിദ്യാവാഹിനിയാക്കി പരിഷ്‌കരിച്ചത്.
കൂടുതൽ വിവരങ്ങൾ
മാലിന്യരഹിത ഹരിതകേരളം
സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനുള്ള കൂട്ടായ ശ്രമങ്ങൾക്കൊടുവിൽ ചരിത്ര നേട്ടത്തിൽ സർക്കാർ. 2025 മാർച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിവസം 'മാലിന്യമുക്ത നവകേരള' പ്രഖ്യാപനം നടത്തി.
കൂടുതൽ വിവരങ്ങൾ
ഗ്രാമീണ തൊഴിലും സാമൂഹിക ഉത്തരവാദിത്തവും; ഒരു കേരള മാതൃക
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ 8 വർഷമായി ഇന്ത്യയ്ക്ക് മാതൃകയായി മുന്നേറുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 27.67 കോടിയിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച സർക്കാർ ഗ്രാമീണമേഖലയിലെ ജനങ്ങൾക്ക് തൊഴിലുറപ്പിലൂടെ ആശ്വാസമേകിയും പട്ടികവർഗ കുടുംബങ്ങളുടെ തൊഴിൽദിനങ്ങളിൽ ദേശീയ ശരാശരിയെക്കാൾ ഉയരെയെത്തിയും, സോഷ്യൽ ഓഡിറ്റിങ്ങിൽ രാജ്യത്ത് ഒന്നാമതെത്തിയും ദരിദ്രരുടെ ഉപജീവനവുമായി ബന്ധപ്പെട്ട വിഭവാടിത്തറ ശക്തിപ്പെടുത്തുകയാണ്.
കൂടുതൽ വിവരങ്ങൾ
റെക്കോര്‍ഡ് വളര്‍ച്ചയില്‍ പൊതുമേഖല സ്ഥാപനങ്ങള്‍
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ 2024-25 സാമ്പത്തിക വർഷം നേടിയത് റെക്കോർഡ് വളർച്ച. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 18 ൽ നിന്ന് 24 ആയി ഉയർന്നു.
കൂടുതൽ വിവരങ്ങൾ
വിദേശ റിക്രൂട്ട്‌മെന്റില്‍ തിളക്കത്തോടെ നോര്‍ക്ക
കേരള പ്രവാസികാര്യ വകുപ്പിന്റെ ഫീൽഡ് ഏജൻസിയായ നോർക്ക റൂട്ട്‌സിലൂടെ ഈ സർക്കാരിൻ്റെ കാലത്ത് സാധ്യമായത് 3834 റിക്രൂട്ട്‌മെന്റുകൾ. നിയമപരമായ പ്രവാസം ഒരുക്കുന്നത് മുതൽ ലോക പ്രവാസി മലയാളികളെ ഒരുമിപ്പിക്കുകയും, തിരിച്ചെത്തിയവർക്കായി പുനരധിവാസം ഒരുക്കുന്നതുമടക്കം വിപുലമായ പ്രവർത്തനങ്ങൾക്കാണ് നോർക്ക നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾ