വരുമാനവും കരുതലുമായി കേരള ലോട്ടറി

കേരള ലോട്ടറി വകുപ്പ് സംസ്ഥാന ഖജനാവിലേക്ക് വരുമാനം എത്തിക്കുന്നതിനൊപ്പം, ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഉപജീവനമാർഗവും, നിർധനരായ രോഗികൾക്ക് 236,04,98,942 കോടി രൂപയുടെ സൗജന്യ ചികിത്സയും ഉറപ്പാക്കി രാജ്യത്തിന് തന്നെ മാതൃകയാകുന്നു. ജി.എസ്.ടി നടപ്പാക്കിയശേഷവും ശക്തമായ പ്രവർത്തനങ്ങളിലൂടെയും നയപരമായ ഇടപെടലുകളിലൂടെയും കഴിഞ്ഞ അഞ്ച് വർഷകാലയളയവിൽ ലോട്ടറി വകുപ്പ് വലിയ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്. ഇതര സംസ്ഥാന ലോട്ടറികളുടെ കടന്നുവരവ് തടയാൻ കർശനമായ നിബന്ധനകൾ ഉൾക്കൊള്ളിച്ച് സർക്കാർ നിയമഭേദഗതി നടപ്പാക്കി. ഇത്തരം ടിക്കറ്റുകൾ വിൽക്കുന്നതിൽ നിന്നും കേരള ലോട്ടറി ഏജന്റുമാരെ സർക്കാർ വിലക്കിയിട്ടുണ്ട്. ഇതര സംസ്ഥാന ഭാഗ്യക്കുറികളെ നിയന്ത്രിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് ഉറപ്പാക്കണമെന്ന കേരളത്തിന്റെ ആവശ്യം ജി.എസ്.ടി കൗൺസിലിൽ പൊതു അംഗീകാരം നേടിയെടുത്തത് വലിയ നേട്ടമാണ്.

 

ഭാഗ്യക്കുറികളുടെ സമ്മാനങ്ങളുടെ എണ്ണത്തിൽ 65% വർധനവ് വരുത്തി. 2024 ക്രിസ്മസ്, പുതുവത്സര ബമ്പർ ഭാഗ്യക്കുറിയിൽ മാത്രം സമ്മാനങ്ങളുടെ എണ്ണത്തിൽ 3 ലക്ഷം വർധനവ് വരുത്തിയിട്ടുണ്ട്. 2024-ൽ തിരുവോണം ബമ്പറിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം സമ്മാനതുക അവതരിപ്പിച്ചു, ഇതിലൂടെ 9.20 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചു.

 

വിൽപന ഡിസ്‌കൗണ്ട് അര ശതമാനം വീതവും, സമ്മാനതുകയിന്മേലുള്ള കമ്മീഷൻ 100 വരെയുള്ള ടിക്കറ്റുകൾക്ക് 20% ആയും, 100-ന് മുകളിലുള്ളവയ്ക്ക് 12% ആയും കൂട്ടി. 2021-ലെ വിഷു ബമ്പർ 'ലൈഫ് ബമ്പറാ'യാണ് നടത്തിയിരുന്നത്. ഈ ലോട്ടറിയിൽ നിന്നുള്ള ലാഭവിഹിതം ഭവന നിർമ്മാണ സഹായത്തിന് അനുവദിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ 31.41 കോടി രൂപയുടെയും, 2023-24-ൽ 32 കോടി രൂപയുടെയും, 2024-25-ൽ 41.7 കോടി രൂപയുടെയും ആനുകൂല്യങ്ങൾ വിതരണം ചെയ്തു.

 

സ്വന്തമായി കടയോ കച്ചവടസ്ഥാപനമോ ഇല്ലാത്ത ക്ഷേമനിധി അംഗങ്ങൾക്ക് ടിക്കറ്റ് വിൽപനയ്ക്കായി ബീച്ച് അംബ്രലകൾ വിതരണം ചെയ്യുന്നു.
അംഗപരിമിതരായ ക്ഷേമനിധി അംഗങ്ങൾക്ക് ട്രൈ സ്‌കൂട്ടർ വിതരണം, തൊഴിലാളികൾക്ക് യൂണിഫോം വിതരണം, അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡ്, അംഗങ്ങൾ മരണപ്പെട്ടാൽ അവകാശിക്ക് മരണാനന്തര ധനസഹായം, ചികിത്സാ ധനസഹായം, പ്രത്യേക ചികിത്സാ പദ്ധതികൾ, വനിതാ അംഗങ്ങൾക്കും അംഗങ്ങളുടെ പെൺമക്കൾക്കും വിവാഹ ധനസഹായം, പ്രസവ ധനസഹായം തുടങ്ങി ഏജന്റ് മരിക്കുന്ന സാഹചര്യമുണ്ടായാൽ, നോമിനിക്ക് ടിക്കറ്റുകൾ സംരക്ഷിച്ചു നൽകാൻ സർക്കാർ ഉത്തരവ് നൽകുകയും സോഫ്റ്റ് വെയർ ആപ്ലിക്കേഷനിൽ മാറ്റം വരുത്തുകയും ചെയ്തു.

 

2024-2025 സാമ്പത്തിക വർഷം ലോട്ടറി വകുപ്പ് 13,244 കോടി രൂപ വരുമാനം നേടി.ചെലവ് ഇനത്തിലുള്ള 12,222 കോടി രൂപ മാറ്റി നിർത്തിയാൽ വകുപ്പിനുണ്ടായ ലാഭം 1,022 കോടി രൂപയാണ്. പ്രായമായവർ, ഭിന്നശേഷിക്കാർ, ഹൃദ്രോഗം ബാധിച്ച് കഠിന ജോലികൾ ചെയ്യാൻ സാധിക്കാത്തവർ തുടങ്ങി നിരാലംബരായ ഒരു ലക്ഷം മനുഷ്യർക്ക് ഉപജീവനമാർഗം ഒരുക്കുന്ന ഒരു സർക്കാർ സംവിധാനം കൂടിയാണ് ലോട്ടറി.

 

കാരുണ്യ ലോട്ടറിയുമായി ചേർന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുമായി സഹകരിച്ച് ലോട്ടറി വകുപ്പ് നടപ്പാക്കുന്ന കാരുണ്യ ബനവലൻ്റ് ഫണ്ട് പദ്ധതി, ക്യാൻസർ, വൃക്ക-ഹൃദ്രോഗങ്ങൾ, ഹീമോഫീലിയ തുടങ്ങിയ രോഗങ്ങളിൽ ബുദ്ധിമുട്ടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നു. അഞ്ച് വർഷത്തിനിടെ 2,37,986 ഡയാലിസിസുകൾ, 83,216 കീമോതെറാപ്പികൾ, 16,525 ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയകൾ സൗജന്യമായി നടത്തി. ഇതുവരെ ആകെ 236,04,98,942 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് ഉപഭോക്താക്കൾക്ക് ലഭിച്ചിട്ടുള്ളത്.

 

സാധാരണക്കാർക്ക് ഇത്തരം സഹായങ്ങളും ഉപജീവനമാർഗങ്ങളും ലഭ്യമാക്കുന്നതിലൂടെ, കേരള സർക്കാർ ലോട്ടറി വകുപ്പിനെ ഒരു വരുമാന സ്രോതസ്സായി മാത്രം കാണാതെ, സാമൂഹിക ഉത്തരവാദിത്തമുള്ള ഒരു ജനകീയ സംവിധാനമായാണ് നിലനിർത്തുന്നത്.

അനുബന്ധ ലേഖനങ്ങൾ

സമ്പൂര്‍ണ ഇ-പേയ്‌മെന്റ് സംവിധാനവുമായി സബ് രജിസ്ട്രാര്‍ ഓഫീസുകള്‍
സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി, സംസ്ഥാനത്തെ മുഴുവൻ സബ് രജിസ്ട്രാർ ഓഫീസുകളെയും സമ്പൂർണ്ണമായി 'ക്യാഷ്‌ലെസ്' സംവിധാനത്തിലേക്ക് മാറ്റി രജിസ്ട്രേഷൻ വകുപ്പ്. സബ് രജിസ്ട്രാർ ഓഫീസുകളിൽ ലഭിക്കുന്ന സേവനങ്ങൾക്കും സർക്കാരിലേക്ക് അടയ്‌ക്കേണ്ട തുകകൾക്കും നേരിട്ട് പണമായി സ്വീകരിച്ച് അടുത്ത പ്രവൃത്തിദിവസം ട്രഷറികളിൽ അടയ്ക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്.
കൂടുതൽ വിവരങ്ങൾ
മാതൃകാ വളര്‍ച്ചയുമായി ഉത്തരവാദിത്ത ടൂറിസം
വിനോദസഞ്ചാര മേഖലയുടെ വളർച്ചയും, പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ ശാക്തീകരണവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം. വിനോദസഞ്ചാരത്തിന്റെ ഒരു ബദൽ മാതൃകയാണിത്.
കൂടുതൽ വിവരങ്ങൾ
ഗ്രാമീണ തൊഴിലും സാമൂഹിക ഉത്തരവാദിത്തവും; ഒരു കേരള മാതൃക
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ 8 വർഷമായി ഇന്ത്യയ്ക്ക് മാതൃകയായി മുന്നേറുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 27.67 കോടിയിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച സർക്കാർ ഗ്രാമീണമേഖലയിലെ ജനങ്ങൾക്ക് തൊഴിലുറപ്പിലൂടെ ആശ്വാസമേകിയും പട്ടികവർഗ കുടുംബങ്ങളുടെ തൊഴിൽദിനങ്ങളിൽ ദേശീയ ശരാശരിയെക്കാൾ ഉയരെയെത്തിയും, സോഷ്യൽ ഓഡിറ്റിങ്ങിൽ രാജ്യത്ത് ഒന്നാമതെത്തിയും ദരിദ്രരുടെ ഉപജീവനവുമായി ബന്ധപ്പെട്ട വിഭവാടിത്തറ ശക്തിപ്പെടുത്തുകയാണ്.
കൂടുതൽ വിവരങ്ങൾ
ഹരിത ഭാവിക്കായി ട്രീ ബാങ്കിംഗ്‌
കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനും കേരളത്തെ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കാനുമുള്ള ലക്ഷ്യത്തോടെ, സംസ്ഥാനത്ത് വനംവകുപ്പ് നടപ്പാക്കുന്ന നൂതന പദ്ധതിയാണ് 'ട്രീ ബാങ്കിംഗ്'. പരമ്പരാഗത വനമേഖലയ്ക്ക് പുറമെ സ്വകാര്യ ഭൂമിയിലെ വൃക്ഷാവരണം വർദ്ധിപ്പിച്ച് പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
കൈത്താങ്ങായി സമുന്നതി
കേരളത്തിലെ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കൈത്താങ്ങാകാൻ ആരംഭിച്ച കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ വഴി വിദ്യാഭ്യാസം, സംരംഭകത്വം, നൈപുണ്യ വികസനം, ഭവനം, വിവാഹം എന്നീ മേഖലകളിലാണ് സമഗ്ര പിന്തുണ നൽകി വരുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ കോർപ്പറേഷൻ മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്.
കൂടുതൽ വിവരങ്ങൾ
സാങ്കേതിക മികവില്‍ ജനസൗഹൃദ പൊലീസ്‌
കേരള പോലീസ് ജനങ്ങളുമായി കൂടുതൽ അടുക്കുകയും സാങ്കേതിക മുന്നേറ്റങ്ങളിലൂടെ കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും പുതിയ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത കാലഘട്ടമാണിത്. ഇന്ത്യൻ പോലീസ് ഫെഡറേഷന്റെ 2021 ലെ സർവെ പ്രകാരം അഴിമതിരഹിത പോലീസ് വിഭാഗത്തിൽ കേരളാ പോലീസ് ഒന്നാംസ്ഥാനത്താണ്.
കൂടുതൽ വിവരങ്ങൾ
സേവന മേഖലയിൽ മികവു തെളിയിച്ച് ലീഗൽ മെട്രോളജി
ലീഗൽ മെട്രോളജി വകുപ്പ് കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ശ്രദ്ധേയമായ നേട്ടങ്ങളാണ് ഇക്കാലയളവിൽ കൈവരിച്ചത്.   എറണാകുളം സെൻട്രൽ ലബോറട്ടറിയിൽ പുതിയ കാലിബറേഷൻ ലാബുകൾ ആരംഭിച്ചത് ഇതിൽ പ്രധാനമാണ്.
കൂടുതൽ വിവരങ്ങൾ
3357 കോടി രൂപയുടെ സ്വകാര്യ നിക്ഷേപവുമായി കിന്‍ഫ്ര
വ്യവസായരംഗത്ത് കേരളത്തിൻ്റെ വിസ്മയമുന്നേറ്റത്തിന്റെ ഉദാഹരണമായ കിൻഫ്ര (Kerala Industrial Infrastructure Development Corporation) കഴിഞ്ഞ നാല് വർഷം കൊണ്ട് സ്വന്തമാക്കിയത് ചരിത്രനേട്ടം. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 3357 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം കേരളത്തിലേക്ക് ആകർഷിക്കാനും, അതിലൂടെ 28,749 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കിൻഫ്രയ്ക്ക് സാധിച്ചു.
കൂടുതൽ വിവരങ്ങൾ
ഭക്ഷ്യവകുപ്പിന്റെ ജനകീയ മുന്നേറ്റം
സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയുടെ മുഖച്ഛായ മാറ്റുന്ന സുപ്രധാന ചുവടുവയ്പ്പാണ് റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി ഉയർത്തുന്ന പദ്ധതി. ഇതിനകം 1959 റേഷൻ കടകളെ കെ-സ്റ്റോറുകളായി മാറ്റാൻ ഭക്ഷ്യവകുപ്പിന് സാധിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ