വരുമാനവും കരുതലുമായി കേരള ലോട്ടറി

കേരള ലോട്ടറി വകുപ്പ് സംസ്ഥാന ഖജനാവിലേക്ക് വരുമാനം എത്തിക്കുന്നതിനൊപ്പം, ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഉപജീവനമാർഗവും, നിർധനരായ രോഗികൾക്ക് 236,04,98,942 കോടി രൂപയുടെ സൗജന്യ ചികിത്സയും ഉറപ്പാക്കി രാജ്യത്തിന് തന്നെ മാതൃകയാകുന്നു. ജി.എസ്.ടി നടപ്പാക്കിയശേഷവും ശക്തമായ പ്രവർത്തനങ്ങളിലൂടെയും നയപരമായ ഇടപെടലുകളിലൂടെയും കഴിഞ്ഞ അഞ്ച് വർഷകാലയളയവിൽ ലോട്ടറി വകുപ്പ് വലിയ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്. ഇതര സംസ്ഥാന ലോട്ടറികളുടെ കടന്നുവരവ് തടയാൻ കർശനമായ നിബന്ധനകൾ ഉൾക്കൊള്ളിച്ച് സർക്കാർ നിയമഭേദഗതി നടപ്പാക്കി. ഇത്തരം ടിക്കറ്റുകൾ വിൽക്കുന്നതിൽ നിന്നും കേരള ലോട്ടറി ഏജന്റുമാരെ സർക്കാർ വിലക്കിയിട്ടുണ്ട്. ഇതര സംസ്ഥാന ഭാഗ്യക്കുറികളെ നിയന്ത്രിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് ഉറപ്പാക്കണമെന്ന കേരളത്തിന്റെ ആവശ്യം ജി.എസ്.ടി കൗൺസിലിൽ പൊതു അംഗീകാരം നേടിയെടുത്തത് വലിയ നേട്ടമാണ്.

 

ഭാഗ്യക്കുറികളുടെ സമ്മാനങ്ങളുടെ എണ്ണത്തിൽ 65% വർധനവ് വരുത്തി. 2024 ക്രിസ്മസ്, പുതുവത്സര ബമ്പർ ഭാഗ്യക്കുറിയിൽ മാത്രം സമ്മാനങ്ങളുടെ എണ്ണത്തിൽ 3 ലക്ഷം വർധനവ് വരുത്തിയിട്ടുണ്ട്. 2024-ൽ തിരുവോണം ബമ്പറിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം സമ്മാനതുക അവതരിപ്പിച്ചു, ഇതിലൂടെ 9.20 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചു.

 

വിൽപന ഡിസ്‌കൗണ്ട് അര ശതമാനം വീതവും, സമ്മാനതുകയിന്മേലുള്ള കമ്മീഷൻ 100 വരെയുള്ള ടിക്കറ്റുകൾക്ക് 20% ആയും, 100-ന് മുകളിലുള്ളവയ്ക്ക് 12% ആയും കൂട്ടി. 2021-ലെ വിഷു ബമ്പർ 'ലൈഫ് ബമ്പറാ'യാണ് നടത്തിയിരുന്നത്. ഈ ലോട്ടറിയിൽ നിന്നുള്ള ലാഭവിഹിതം ഭവന നിർമ്മാണ സഹായത്തിന് അനുവദിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ 31.41 കോടി രൂപയുടെയും, 2023-24-ൽ 32 കോടി രൂപയുടെയും, 2024-25-ൽ 41.7 കോടി രൂപയുടെയും ആനുകൂല്യങ്ങൾ വിതരണം ചെയ്തു.

 

സ്വന്തമായി കടയോ കച്ചവടസ്ഥാപനമോ ഇല്ലാത്ത ക്ഷേമനിധി അംഗങ്ങൾക്ക് ടിക്കറ്റ് വിൽപനയ്ക്കായി ബീച്ച് അംബ്രലകൾ വിതരണം ചെയ്യുന്നു.
അംഗപരിമിതരായ ക്ഷേമനിധി അംഗങ്ങൾക്ക് ട്രൈ സ്‌കൂട്ടർ വിതരണം, തൊഴിലാളികൾക്ക് യൂണിഫോം വിതരണം, അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡ്, അംഗങ്ങൾ മരണപ്പെട്ടാൽ അവകാശിക്ക് മരണാനന്തര ധനസഹായം, ചികിത്സാ ധനസഹായം, പ്രത്യേക ചികിത്സാ പദ്ധതികൾ, വനിതാ അംഗങ്ങൾക്കും അംഗങ്ങളുടെ പെൺമക്കൾക്കും വിവാഹ ധനസഹായം, പ്രസവ ധനസഹായം തുടങ്ങി ഏജന്റ് മരിക്കുന്ന സാഹചര്യമുണ്ടായാൽ, നോമിനിക്ക് ടിക്കറ്റുകൾ സംരക്ഷിച്ചു നൽകാൻ സർക്കാർ ഉത്തരവ് നൽകുകയും സോഫ്റ്റ് വെയർ ആപ്ലിക്കേഷനിൽ മാറ്റം വരുത്തുകയും ചെയ്തു.

 

2024-2025 സാമ്പത്തിക വർഷം ലോട്ടറി വകുപ്പ് 13,244 കോടി രൂപ വരുമാനം നേടി.ചെലവ് ഇനത്തിലുള്ള 12,222 കോടി രൂപ മാറ്റി നിർത്തിയാൽ വകുപ്പിനുണ്ടായ ലാഭം 1,022 കോടി രൂപയാണ്. പ്രായമായവർ, ഭിന്നശേഷിക്കാർ, ഹൃദ്രോഗം ബാധിച്ച് കഠിന ജോലികൾ ചെയ്യാൻ സാധിക്കാത്തവർ തുടങ്ങി നിരാലംബരായ ഒരു ലക്ഷം മനുഷ്യർക്ക് ഉപജീവനമാർഗം ഒരുക്കുന്ന ഒരു സർക്കാർ സംവിധാനം കൂടിയാണ് ലോട്ടറി.

 

കാരുണ്യ ലോട്ടറിയുമായി ചേർന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുമായി സഹകരിച്ച് ലോട്ടറി വകുപ്പ് നടപ്പാക്കുന്ന കാരുണ്യ ബനവലൻ്റ് ഫണ്ട് പദ്ധതി, ക്യാൻസർ, വൃക്ക-ഹൃദ്രോഗങ്ങൾ, ഹീമോഫീലിയ തുടങ്ങിയ രോഗങ്ങളിൽ ബുദ്ധിമുട്ടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നു. അഞ്ച് വർഷത്തിനിടെ 2,37,986 ഡയാലിസിസുകൾ, 83,216 കീമോതെറാപ്പികൾ, 16,525 ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയകൾ സൗജന്യമായി നടത്തി. ഇതുവരെ ആകെ 236,04,98,942 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് ഉപഭോക്താക്കൾക്ക് ലഭിച്ചിട്ടുള്ളത്.

 

സാധാരണക്കാർക്ക് ഇത്തരം സഹായങ്ങളും ഉപജീവനമാർഗങ്ങളും ലഭ്യമാക്കുന്നതിലൂടെ, കേരള സർക്കാർ ലോട്ടറി വകുപ്പിനെ ഒരു വരുമാന സ്രോതസ്സായി മാത്രം കാണാതെ, സാമൂഹിക ഉത്തരവാദിത്തമുള്ള ഒരു ജനകീയ സംവിധാനമായാണ് നിലനിർത്തുന്നത്.

അനുബന്ധ ലേഖനങ്ങൾ

മാലിന്യരഹിത ഹരിതകേരളം
സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനുള്ള കൂട്ടായ ശ്രമങ്ങൾക്കൊടുവിൽ ചരിത്ര നേട്ടത്തിൽ സർക്കാർ. 2025 മാർച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിവസം 'മാലിന്യമുക്ത നവകേരള' പ്രഖ്യാപനം നടത്തി.
കൂടുതൽ വിവരങ്ങൾ
വികസന കവാടമായി പാലങ്ങള്‍
മലയോര ഹൈവേകൾ, തീരദേശ ഹൈവേകൾ, ദേശീയപാത, പാലങ്ങൾ തുടങ്ങി പശ്ചാത്തല വികസനം സൃഷ്ടിക്കുന്ന പൊതുവികസന മുന്നേറ്റത്തിനാണ് കേരളം സാക്ഷിയാകുന്നത്. കേരളത്തിലെ റോഡുകൾ, പാലങ്ങൾ എല്ലാം അന്താരാഷ്ട്ര നിലവാരത്തിലാണ് പൂർത്തിയാകുന്നത്.
കൂടുതൽ വിവരങ്ങൾ
പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഭൂമിയും വീടും
എല്ലാവർക്കും ഭൂമിയും വീടും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ വിപുലമായ പദ്ധതികളാണ് സംസ്ഥാന സർക്കാർ പട്ടികജാതി-പട്ടികവർഗ പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കായി നടപ്പാക്കിയിട്ടുള്ളത്. ഭൂരഹിതരായ പട്ടികവിഭാഗങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കിയ സർക്കാർ 2016 മുതൽ ഭവന നിർമാണത്തിനായി 33,058 പട്ടികജാതിക്കാർക്ക് 1653 ഏക്കർ ഭൂമി നൽകി.
കൂടുതൽ വിവരങ്ങൾ
രജിസ്‌ട്രേഷന്‍ വകുപ്പിന് ഡിജിറ്റല്‍ മുഖം
പതിറ്റാണ്ടുകളുടെ പഴക്കമുള്ള രജിസ്‌ട്രേഷൻ വകുപ്പും സേവനങ്ങളിൽ ഡിജിറ്റൽ മുഖത്തിലേക്ക്. സംസ്ഥാനത്ത് വിഭവസമാഹരണത്തിൽ രണ്ടാം സ്ഥാനത്തുള്ള രജിസ്‌ട്രേഷൻ വകുപ്പ് 2016 മുതലാണ് സാങ്കേതികമാറ്റത്തിന് തുടക്കമിടുന്നത്.
കൂടുതൽ വിവരങ്ങൾ
കാർഷിക മേഖലയ്ക്ക് കരുത്തായി സഹകരണ വകുപ്പ്
കേരളത്തിന്റെ കാർഷികമേഖലയെ പരിപോഷിപ്പിക്കാനും കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാനും നിർണായകപങ്കാണ് സഹകരണ വകുപ്പ് വഹിക്കുന്നത്. നൂതന പദ്ധതികളിലൂടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും കാർഷിക ഉൽപ്പന്നങ്ങൾക്ക് മൂല്യവർധനവ് നൽകിയും ആഗോളവിപണിയിലേക്ക് എത്തിക്കാനും നിർണായക ഇടപെടലുകളാണ് സഹകരണമേഖല നടത്തുന്നത്.
കൂടുതൽ വിവരങ്ങൾ
സമ്പൂര്‍ണ ഇ-പേയ്‌മെന്റ് സംവിധാനവുമായി സബ് രജിസ്ട്രാര്‍ ഓഫീസുകള്‍
സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി, സംസ്ഥാനത്തെ മുഴുവൻ സബ് രജിസ്ട്രാർ ഓഫീസുകളെയും സമ്പൂർണ്ണമായി 'ക്യാഷ്‌ലെസ്' സംവിധാനത്തിലേക്ക് മാറ്റി രജിസ്ട്രേഷൻ വകുപ്പ്. സബ് രജിസ്ട്രാർ ഓഫീസുകളിൽ ലഭിക്കുന്ന സേവനങ്ങൾക്കും സർക്കാരിലേക്ക് അടയ്‌ക്കേണ്ട തുകകൾക്കും നേരിട്ട് പണമായി സ്വീകരിച്ച് അടുത്ത പ്രവൃത്തിദിവസം ട്രഷറികളിൽ അടയ്ക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്.
കൂടുതൽ വിവരങ്ങൾ
വികസനത്തിന്റെ മുഖമായി വിഴിഞ്ഞം
ആഗോള സമുദ്രവ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്തു. എല്ലാവിധ നിർമാണപ്രവർത്തനങ്ങളും പൂർത്തിയാക്കി വിഴിഞ്ഞം 2028ൽ തന്നെ പൂർണ സജ്ജമാകാൻ 2024ൽ ഈ സർക്കാർ ഒപ്പുവെച്ച സപ്ലിമെന്ററി കരാറിലൂടെ കഴിയും.
കൂടുതൽ വിവരങ്ങൾ
ഡിപ്പോയിൽ നിന്ന് ഡോറിലേക്ക്, കെഎസ്ആർടിസിയുടെ അതിവേ​ഗ കൊറിയർ സർവീസ്
കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളിൽ സാധനങ്ങളെത്തിക്കാൻ കെഎസ്ആർടിസി അവതരിപ്പിച്ച കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസിന് മികച്ച പ്രതികരണവുമായി മുന്നോട്ട്. 2023 ജൂണിന് ആരംഭിച്ച സംവിധാനം കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് ഡിപ്പോകളിലേക്കാണ് സർവീസ് നടത്തുക.
കൂടുതൽ വിവരങ്ങൾ
ഹില്ലി അക്വ; ജനങ്ങളിലേക്കൊരു കുടിവെള്ള വിപ്ലവം
പൊതുജനങ്ങൾക്ക് ശുദ്ധജലം ന്യായവിലയിൽ ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ ജനസ്വീകാര്യ പദ്ധതിയാണ് 'ഹില്ലി അക്വാ' പാക്കേജ്ഡ് കുടിവെള്ളം. ജലസേചന പദ്ധതികളുടെ പ്രോത്സാഹനത്തിനും വികസനത്തിനുമായി കേരള സർക്കാർ സ്ഥാപിച്ച പൂർണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KIIDC) ആണ് 'ഹില്ലി അക്വാ' എന്ന ബ്രാൻഡ് നിർമ്മിച്ച് വിപണനം ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾ