വരുമാനവും കരുതലുമായി കേരള ലോട്ടറി

കേരള ലോട്ടറി വകുപ്പ് സംസ്ഥാന ഖജനാവിലേക്ക് വരുമാനം എത്തിക്കുന്നതിനൊപ്പം, ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഉപജീവനമാർഗവും, നിർധനരായ രോഗികൾക്ക് 236,04,98,942 കോടി രൂപയുടെ സൗജന്യ ചികിത്സയും ഉറപ്പാക്കി രാജ്യത്തിന് തന്നെ മാതൃകയാകുന്നു. ജി.എസ്.ടി നടപ്പാക്കിയശേഷവും ശക്തമായ പ്രവർത്തനങ്ങളിലൂടെയും നയപരമായ ഇടപെടലുകളിലൂടെയും കഴിഞ്ഞ അഞ്ച് വർഷകാലയളയവിൽ ലോട്ടറി വകുപ്പ് വലിയ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്. ഇതര സംസ്ഥാന ലോട്ടറികളുടെ കടന്നുവരവ് തടയാൻ കർശനമായ നിബന്ധനകൾ ഉൾക്കൊള്ളിച്ച് സർക്കാർ നിയമഭേദഗതി നടപ്പാക്കി. ഇത്തരം ടിക്കറ്റുകൾ വിൽക്കുന്നതിൽ നിന്നും കേരള ലോട്ടറി ഏജന്റുമാരെ സർക്കാർ വിലക്കിയിട്ടുണ്ട്. ഇതര സംസ്ഥാന ഭാഗ്യക്കുറികളെ നിയന്ത്രിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് ഉറപ്പാക്കണമെന്ന കേരളത്തിന്റെ ആവശ്യം ജി.എസ്.ടി കൗൺസിലിൽ പൊതു അംഗീകാരം നേടിയെടുത്തത് വലിയ നേട്ടമാണ്.

 

ഭാഗ്യക്കുറികളുടെ സമ്മാനങ്ങളുടെ എണ്ണത്തിൽ 65% വർധനവ് വരുത്തി. 2024 ക്രിസ്മസ്, പുതുവത്സര ബമ്പർ ഭാഗ്യക്കുറിയിൽ മാത്രം സമ്മാനങ്ങളുടെ എണ്ണത്തിൽ 3 ലക്ഷം വർധനവ് വരുത്തിയിട്ടുണ്ട്. 2024-ൽ തിരുവോണം ബമ്പറിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം സമ്മാനതുക അവതരിപ്പിച്ചു, ഇതിലൂടെ 9.20 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചു.

 

വിൽപന ഡിസ്‌കൗണ്ട് അര ശതമാനം വീതവും, സമ്മാനതുകയിന്മേലുള്ള കമ്മീഷൻ 100 വരെയുള്ള ടിക്കറ്റുകൾക്ക് 20% ആയും, 100-ന് മുകളിലുള്ളവയ്ക്ക് 12% ആയും കൂട്ടി. 2021-ലെ വിഷു ബമ്പർ 'ലൈഫ് ബമ്പറാ'യാണ് നടത്തിയിരുന്നത്. ഈ ലോട്ടറിയിൽ നിന്നുള്ള ലാഭവിഹിതം ഭവന നിർമ്മാണ സഹായത്തിന് അനുവദിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ 31.41 കോടി രൂപയുടെയും, 2023-24-ൽ 32 കോടി രൂപയുടെയും, 2024-25-ൽ 41.7 കോടി രൂപയുടെയും ആനുകൂല്യങ്ങൾ വിതരണം ചെയ്തു.

 

സ്വന്തമായി കടയോ കച്ചവടസ്ഥാപനമോ ഇല്ലാത്ത ക്ഷേമനിധി അംഗങ്ങൾക്ക് ടിക്കറ്റ് വിൽപനയ്ക്കായി ബീച്ച് അംബ്രലകൾ വിതരണം ചെയ്യുന്നു.
അംഗപരിമിതരായ ക്ഷേമനിധി അംഗങ്ങൾക്ക് ട്രൈ സ്‌കൂട്ടർ വിതരണം, തൊഴിലാളികൾക്ക് യൂണിഫോം വിതരണം, അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡ്, അംഗങ്ങൾ മരണപ്പെട്ടാൽ അവകാശിക്ക് മരണാനന്തര ധനസഹായം, ചികിത്സാ ധനസഹായം, പ്രത്യേക ചികിത്സാ പദ്ധതികൾ, വനിതാ അംഗങ്ങൾക്കും അംഗങ്ങളുടെ പെൺമക്കൾക്കും വിവാഹ ധനസഹായം, പ്രസവ ധനസഹായം തുടങ്ങി ഏജന്റ് മരിക്കുന്ന സാഹചര്യമുണ്ടായാൽ, നോമിനിക്ക് ടിക്കറ്റുകൾ സംരക്ഷിച്ചു നൽകാൻ സർക്കാർ ഉത്തരവ് നൽകുകയും സോഫ്റ്റ് വെയർ ആപ്ലിക്കേഷനിൽ മാറ്റം വരുത്തുകയും ചെയ്തു.

 

2024-2025 സാമ്പത്തിക വർഷം ലോട്ടറി വകുപ്പ് 13,244 കോടി രൂപ വരുമാനം നേടി.ചെലവ് ഇനത്തിലുള്ള 12,222 കോടി രൂപ മാറ്റി നിർത്തിയാൽ വകുപ്പിനുണ്ടായ ലാഭം 1,022 കോടി രൂപയാണ്. പ്രായമായവർ, ഭിന്നശേഷിക്കാർ, ഹൃദ്രോഗം ബാധിച്ച് കഠിന ജോലികൾ ചെയ്യാൻ സാധിക്കാത്തവർ തുടങ്ങി നിരാലംബരായ ഒരു ലക്ഷം മനുഷ്യർക്ക് ഉപജീവനമാർഗം ഒരുക്കുന്ന ഒരു സർക്കാർ സംവിധാനം കൂടിയാണ് ലോട്ടറി.

 

കാരുണ്യ ലോട്ടറിയുമായി ചേർന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുമായി സഹകരിച്ച് ലോട്ടറി വകുപ്പ് നടപ്പാക്കുന്ന കാരുണ്യ ബനവലൻ്റ് ഫണ്ട് പദ്ധതി, ക്യാൻസർ, വൃക്ക-ഹൃദ്രോഗങ്ങൾ, ഹീമോഫീലിയ തുടങ്ങിയ രോഗങ്ങളിൽ ബുദ്ധിമുട്ടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നു. അഞ്ച് വർഷത്തിനിടെ 2,37,986 ഡയാലിസിസുകൾ, 83,216 കീമോതെറാപ്പികൾ, 16,525 ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയകൾ സൗജന്യമായി നടത്തി. ഇതുവരെ ആകെ 236,04,98,942 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് ഉപഭോക്താക്കൾക്ക് ലഭിച്ചിട്ടുള്ളത്.

 

സാധാരണക്കാർക്ക് ഇത്തരം സഹായങ്ങളും ഉപജീവനമാർഗങ്ങളും ലഭ്യമാക്കുന്നതിലൂടെ, കേരള സർക്കാർ ലോട്ടറി വകുപ്പിനെ ഒരു വരുമാന സ്രോതസ്സായി മാത്രം കാണാതെ, സാമൂഹിക ഉത്തരവാദിത്തമുള്ള ഒരു ജനകീയ സംവിധാനമായാണ് നിലനിർത്തുന്നത്.

അനുബന്ധ ലേഖനങ്ങൾ

പട്ടയ വിതരണത്തില്‍ ചരിത്ര നേട്ടം
'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്'' എന്ന ലക്ഷ്യവുമായി മുന്നേറുകയാണ് റവന്യൂ വകുപ്പ്. ഭൂരഹിതരില്ലാത്ത കേരളവും ഭവനരഹിതർക്കായി സുരക്ഷിതമായ താമസസൗകര്യങ്ങളും എന്നതാണ് സംസ്ഥാന സർക്കാരിന്റെ ദീർഘവീക്ഷണ-ലക്ഷ്യങ്ങൾ.
കൂടുതൽ വിവരങ്ങൾ
റെക്കോര്‍ഡ് വളര്‍ച്ചയില്‍ പൊതുമേഖല സ്ഥാപനങ്ങള്‍
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ 2024-25 സാമ്പത്തിക വർഷം നേടിയത് റെക്കോർഡ് വളർച്ച. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 18 ൽ നിന്ന് 24 ആയി ഉയർന്നു.
കൂടുതൽ വിവരങ്ങൾ
വിദേശ റിക്രൂട്ട്‌മെന്റില്‍ തിളക്കത്തോടെ നോര്‍ക്ക
കേരള പ്രവാസികാര്യ വകുപ്പിന്റെ ഫീൽഡ് ഏജൻസിയായ നോർക്ക റൂട്ട്‌സിലൂടെ ഈ സർക്കാരിൻ്റെ കാലത്ത് സാധ്യമായത് 3834 റിക്രൂട്ട്‌മെന്റുകൾ. നിയമപരമായ പ്രവാസം ഒരുക്കുന്നത് മുതൽ ലോക പ്രവാസി മലയാളികളെ ഒരുമിപ്പിക്കുകയും, തിരിച്ചെത്തിയവർക്കായി പുനരധിവാസം ഒരുക്കുന്നതുമടക്കം വിപുലമായ പ്രവർത്തനങ്ങൾക്കാണ് നോർക്ക നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾ
ക്ഷീര കര്‍ഷകര്‍ക്ക് സുരക്ഷയായി ഗോ സമൃദ്ധി ഇന്‍ഷുറന്‍സ്‌
ക്ഷീരരംഗത്തെ കുടുംബങ്ങൾക്ക് സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് 2016 മുതൽ നടപ്പാക്കുന്ന കന്നുകാലി ഇൻഷുറൻസ് പദ്ധതിയാണ് ഗോസമൃദ്ധി. പ്രതിദിനം കുറഞ്ഞത് ഏഴ് ലിറ്റർ പാൽ ഉൽപ്പാദന ശേഷിയുള്ള രണ്ട് മുതൽ 10 വയസ്സു വരെ പ്രായമുള്ള പശുക്കളെയും എരുമകളെയും ഗർഭാവസ്ഥയുടെ അവസാന മൂന്ന് മാസത്തിലുള്ള പശുക്കളെയും ഏഴ് മാസത്തിൽ കൂടുതൽ ഗർഭാവസ്ഥയിലുള്ള കറവ വറ്റിയ ഉരുക്കളെയും പദ്ധതിയിൽ ഉൾപ്പെടുത്താം.കന്നുകാലികളെ ഒന്ന്, മൂന്ന് വർഷത്തേക്ക് ഇൻഷുറൻസ് ചെയ്യാം.
കൂടുതൽ വിവരങ്ങൾ
പൊതുഗതാഗത വിപ്ലവമാകാന്‍ സ്വിഫ്റ്റ്
കേരളത്തിന്റെ ഗതാഗത മേഖലയിൽ നിർണ്ണായക മുന്നേറ്റത്തിന് തുടക്കമിട്ട് ഈ സർക്കാർ അവതരിപ്പിച്ച സംവിധാനമാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്. 2021 നവംബർ ഒമ്പതിന് കമ്പനിയായി രജിസ്റ്റർ ചെയ്ത ഈ സംരംഭം, ചുരുങ്ങിയ കാലം കൊണ്ടുതന്നെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു.
കൂടുതൽ വിവരങ്ങൾ
കാലത്തിനൊപ്പം വേഗത്തില്‍ മോട്ടോര്‍വാഹന വകുപ്പ്‌
പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് വലിയ പരിഷ്‌കാരങ്ങളുമായി മുന്നേറുകയാണ്. ഡിജിറ്റൽവത്കരണം, പരാതി പരിഹാരത്തിലെ വേഗത, സേവനങ്ങളുടെ നവീകരണം, റോഡ് സുരക്ഷാ നടപടികൾ ഊർജിതമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളുമായി അതിവേഗമാണ് വകുപ്പ് മികവിലേക്ക് കുതിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
അഭിമാനത്തോടെ, ട്രാൻസ്‌ജെൻഡർ സമൂഹത്തോടൊപ്പം സർക്കാർ
ട്രാൻസ്ജെൻഡർ വ്യക്തികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുമായി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാണ്.   ലിംഗമാറ്റ ശസ്ത്രക്രിയ, തുടർചികിത്സ എന്നിവയ്ക്ക് ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി 70,27,186 രൂപ അനുവദിച്ചത് ഈ വിഭാഗത്തിലുള്ളവരുടെ ആരോഗ്യപരമായ ആവശ്യങ്ങൾക്ക് വലിയൊരളവിൽ താങ്ങായി.
കൂടുതൽ വിവരങ്ങൾ
ഡിപ്പോയിൽ നിന്ന് ഡോറിലേക്ക്, കെഎസ്ആർടിസിയുടെ അതിവേ​ഗ കൊറിയർ സർവീസ്
കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളിൽ സാധനങ്ങളെത്തിക്കാൻ കെഎസ്ആർടിസി അവതരിപ്പിച്ച കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസിന് മികച്ച പ്രതികരണവുമായി മുന്നോട്ട്. 2023 ജൂണിന് ആരംഭിച്ച സംവിധാനം കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് ഡിപ്പോകളിലേക്കാണ് സർവീസ് നടത്തുക.
കൂടുതൽ വിവരങ്ങൾ
3357 കോടി രൂപയുടെ സ്വകാര്യ നിക്ഷേപവുമായി കിന്‍ഫ്ര
വ്യവസായരംഗത്ത് കേരളത്തിൻ്റെ വിസ്മയമുന്നേറ്റത്തിന്റെ ഉദാഹരണമായ കിൻഫ്ര (Kerala Industrial Infrastructure Development Corporation) കഴിഞ്ഞ നാല് വർഷം കൊണ്ട് സ്വന്തമാക്കിയത് ചരിത്രനേട്ടം. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 3357 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം കേരളത്തിലേക്ക് ആകർഷിക്കാനും, അതിലൂടെ 28,749 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കിൻഫ്രയ്ക്ക് സാധിച്ചു.
കൂടുതൽ വിവരങ്ങൾ