വരുമാനവും കരുതലുമായി കേരള ലോട്ടറി

കേരള ലോട്ടറി വകുപ്പ് സംസ്ഥാന ഖജനാവിലേക്ക് വരുമാനം എത്തിക്കുന്നതിനൊപ്പം, ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഉപജീവനമാർഗവും, നിർധനരായ രോഗികൾക്ക് 236,04,98,942 കോടി രൂപയുടെ സൗജന്യ ചികിത്സയും ഉറപ്പാക്കി രാജ്യത്തിന് തന്നെ മാതൃകയാകുന്നു. ജി.എസ്.ടി നടപ്പാക്കിയശേഷവും ശക്തമായ പ്രവർത്തനങ്ങളിലൂടെയും നയപരമായ ഇടപെടലുകളിലൂടെയും കഴിഞ്ഞ അഞ്ച് വർഷകാലയളയവിൽ ലോട്ടറി വകുപ്പ് വലിയ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്. ഇതര സംസ്ഥാന ലോട്ടറികളുടെ കടന്നുവരവ് തടയാൻ കർശനമായ നിബന്ധനകൾ ഉൾക്കൊള്ളിച്ച് സർക്കാർ നിയമഭേദഗതി നടപ്പാക്കി. ഇത്തരം ടിക്കറ്റുകൾ വിൽക്കുന്നതിൽ നിന്നും കേരള ലോട്ടറി ഏജന്റുമാരെ സർക്കാർ വിലക്കിയിട്ടുണ്ട്. ഇതര സംസ്ഥാന ഭാഗ്യക്കുറികളെ നിയന്ത്രിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് ഉറപ്പാക്കണമെന്ന കേരളത്തിന്റെ ആവശ്യം ജി.എസ്.ടി കൗൺസിലിൽ പൊതു അംഗീകാരം നേടിയെടുത്തത് വലിയ നേട്ടമാണ്.

 

ഭാഗ്യക്കുറികളുടെ സമ്മാനങ്ങളുടെ എണ്ണത്തിൽ 65% വർധനവ് വരുത്തി. 2024 ക്രിസ്മസ്, പുതുവത്സര ബമ്പർ ഭാഗ്യക്കുറിയിൽ മാത്രം സമ്മാനങ്ങളുടെ എണ്ണത്തിൽ 3 ലക്ഷം വർധനവ് വരുത്തിയിട്ടുണ്ട്. 2024-ൽ തിരുവോണം ബമ്പറിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം സമ്മാനതുക അവതരിപ്പിച്ചു, ഇതിലൂടെ 9.20 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചു.

 

വിൽപന ഡിസ്‌കൗണ്ട് അര ശതമാനം വീതവും, സമ്മാനതുകയിന്മേലുള്ള കമ്മീഷൻ 100 വരെയുള്ള ടിക്കറ്റുകൾക്ക് 20% ആയും, 100-ന് മുകളിലുള്ളവയ്ക്ക് 12% ആയും കൂട്ടി. 2021-ലെ വിഷു ബമ്പർ 'ലൈഫ് ബമ്പറാ'യാണ് നടത്തിയിരുന്നത്. ഈ ലോട്ടറിയിൽ നിന്നുള്ള ലാഭവിഹിതം ഭവന നിർമ്മാണ സഹായത്തിന് അനുവദിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ 31.41 കോടി രൂപയുടെയും, 2023-24-ൽ 32 കോടി രൂപയുടെയും, 2024-25-ൽ 41.7 കോടി രൂപയുടെയും ആനുകൂല്യങ്ങൾ വിതരണം ചെയ്തു.

 

സ്വന്തമായി കടയോ കച്ചവടസ്ഥാപനമോ ഇല്ലാത്ത ക്ഷേമനിധി അംഗങ്ങൾക്ക് ടിക്കറ്റ് വിൽപനയ്ക്കായി ബീച്ച് അംബ്രലകൾ വിതരണം ചെയ്യുന്നു.
അംഗപരിമിതരായ ക്ഷേമനിധി അംഗങ്ങൾക്ക് ട്രൈ സ്‌കൂട്ടർ വിതരണം, തൊഴിലാളികൾക്ക് യൂണിഫോം വിതരണം, അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡ്, അംഗങ്ങൾ മരണപ്പെട്ടാൽ അവകാശിക്ക് മരണാനന്തര ധനസഹായം, ചികിത്സാ ധനസഹായം, പ്രത്യേക ചികിത്സാ പദ്ധതികൾ, വനിതാ അംഗങ്ങൾക്കും അംഗങ്ങളുടെ പെൺമക്കൾക്കും വിവാഹ ധനസഹായം, പ്രസവ ധനസഹായം തുടങ്ങി ഏജന്റ് മരിക്കുന്ന സാഹചര്യമുണ്ടായാൽ, നോമിനിക്ക് ടിക്കറ്റുകൾ സംരക്ഷിച്ചു നൽകാൻ സർക്കാർ ഉത്തരവ് നൽകുകയും സോഫ്റ്റ് വെയർ ആപ്ലിക്കേഷനിൽ മാറ്റം വരുത്തുകയും ചെയ്തു.

 

2024-2025 സാമ്പത്തിക വർഷം ലോട്ടറി വകുപ്പ് 13,244 കോടി രൂപ വരുമാനം നേടി.ചെലവ് ഇനത്തിലുള്ള 12,222 കോടി രൂപ മാറ്റി നിർത്തിയാൽ വകുപ്പിനുണ്ടായ ലാഭം 1,022 കോടി രൂപയാണ്. പ്രായമായവർ, ഭിന്നശേഷിക്കാർ, ഹൃദ്രോഗം ബാധിച്ച് കഠിന ജോലികൾ ചെയ്യാൻ സാധിക്കാത്തവർ തുടങ്ങി നിരാലംബരായ ഒരു ലക്ഷം മനുഷ്യർക്ക് ഉപജീവനമാർഗം ഒരുക്കുന്ന ഒരു സർക്കാർ സംവിധാനം കൂടിയാണ് ലോട്ടറി.

 

കാരുണ്യ ലോട്ടറിയുമായി ചേർന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുമായി സഹകരിച്ച് ലോട്ടറി വകുപ്പ് നടപ്പാക്കുന്ന കാരുണ്യ ബനവലൻ്റ് ഫണ്ട് പദ്ധതി, ക്യാൻസർ, വൃക്ക-ഹൃദ്രോഗങ്ങൾ, ഹീമോഫീലിയ തുടങ്ങിയ രോഗങ്ങളിൽ ബുദ്ധിമുട്ടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നു. അഞ്ച് വർഷത്തിനിടെ 2,37,986 ഡയാലിസിസുകൾ, 83,216 കീമോതെറാപ്പികൾ, 16,525 ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയകൾ സൗജന്യമായി നടത്തി. ഇതുവരെ ആകെ 236,04,98,942 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് ഉപഭോക്താക്കൾക്ക് ലഭിച്ചിട്ടുള്ളത്.

 

സാധാരണക്കാർക്ക് ഇത്തരം സഹായങ്ങളും ഉപജീവനമാർഗങ്ങളും ലഭ്യമാക്കുന്നതിലൂടെ, കേരള സർക്കാർ ലോട്ടറി വകുപ്പിനെ ഒരു വരുമാന സ്രോതസ്സായി മാത്രം കാണാതെ, സാമൂഹിക ഉത്തരവാദിത്തമുള്ള ഒരു ജനകീയ സംവിധാനമായാണ് നിലനിർത്തുന്നത്.

അനുബന്ധ ലേഖനങ്ങൾ

മൃഗസംരക്ഷണത്തിന് സാങ്കേതിക പിന്തുണ
മൃഗസംരക്ഷണം, ക്ഷീരവികസന മേഖലകളെ പ്രതിസന്ധികളിൽനിന്ന് കൈപിടിച്ചുയർത്തുന്ന പ്രവർത്തനങ്ങളാണ് കേരള സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. പരമ്പരാഗത കന്നുകാലി പരിചരണരീതികളെയും ക്ഷീരമേഖലയിലെ സംരംഭങ്ങളെയും സാങ്കേതിക വൈദഗ്ധ്യത്തിലേക്ക് എത്തിക്കുക എന്ന ദൗത്യം വിജയത്തിലെത്തിക്കാൻ കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ സർക്കാരിന് സാധിച്ചു.
കൂടുതൽ വിവരങ്ങൾ
സ്‌കൂളുകള്‍ക്ക് ഇനി അന്താരാഷ്ട്ര തിളക്കം
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഭൗതികസൗകര്യങ്ങൾ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിച്ചുയർന്നത് നമ്മുടെ കൺമുന്നിലുള്ള അനുഭവസാക്ഷ്യമാണ്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) സഹായത്തോടെ മാത്രം 2460 കോടി രൂപയുടെ നിക്ഷേപമാണ് ഈ രംഗത്ത് സാധ്യമാക്കിയത്.
കൂടുതൽ വിവരങ്ങൾ
പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഭൂമിയും വീടും
എല്ലാവർക്കും ഭൂമിയും വീടും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ വിപുലമായ പദ്ധതികളാണ് സംസ്ഥാന സർക്കാർ പട്ടികജാതി-പട്ടികവർഗ പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കായി നടപ്പാക്കിയിട്ടുള്ളത്. ഭൂരഹിതരായ പട്ടികവിഭാഗങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കിയ സർക്കാർ 2016 മുതൽ ഭവന നിർമാണത്തിനായി 33,058 പട്ടികജാതിക്കാർക്ക് 1653 ഏക്കർ ഭൂമി നൽകി.
കൂടുതൽ വിവരങ്ങൾ
അഭിമാനത്തോടെ, ട്രാൻസ്‌ജെൻഡർ സമൂഹത്തോടൊപ്പം സർക്കാർ
ട്രാൻസ്ജെൻഡർ വ്യക്തികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുമായി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാണ്.   ലിംഗമാറ്റ ശസ്ത്രക്രിയ, തുടർചികിത്സ എന്നിവയ്ക്ക് ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി 70,27,186 രൂപ അനുവദിച്ചത് ഈ വിഭാഗത്തിലുള്ളവരുടെ ആരോഗ്യപരമായ ആവശ്യങ്ങൾക്ക് വലിയൊരളവിൽ താങ്ങായി.
കൂടുതൽ വിവരങ്ങൾ
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സമഗ്ര പിന്തുണ
കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ ജനങ്ങൾക്ക് സമഗ്രമായ പിന്തുണയും സുരക്ഷിതമായ ഭാവിയും ഉറപ്പാക്കുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നത്. ചികിത്സാ സൗകര്യങ്ങൾ, സാമ്പത്തികസഹായം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയിലൂടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സർക്കാർ കൈത്താങ്ങാണ്.
കൂടുതൽ വിവരങ്ങൾ
മായുന്നു, നിരക്ഷരതയുടെ തുരുത്തുകള്‍
നിരക്ഷരതയുടെ തുരുത്തുകൾ ഇല്ലാതാക്കുക ലക്ഷ്യമിട്ട് സർക്കാർ കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറ്റിയുടെ ഭാഗമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് കൂടി മാതൃകയാകുന്നു.   📍ചങ്ങാതി പദ്ധതി: ഇതര സംസ്ഥാന തൊഴിലാളികളെ മലയാളവും കേരള സംസ്‌കാരവും പഠിക്കുന്നതിനായി തുടക്കമിട്ട പദ്ധതിയാണ് ചങ്ങാതി.
കൂടുതൽ വിവരങ്ങൾ
തീരങ്ങളില്‍ ക്ഷേമവും വികസനവും
കേരളത്തിന്റെ തീരദേശ ജനതയുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകിക്കൊണ്ട്, മത്സ്യത്തൊഴിലാളി വിഭാഗത്തെ സംരക്ഷിക്കുന്നതിലും സാമൂഹിക പരിരക്ഷ ഉറപ്പാക്കുന്നതിലും സർക്കാർ മാതൃകാപരമായ മുന്നേറ്റമാണ് നടത്തിയത്. ഈ സർക്കാർ നടപ്പാക്കിയ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് 2450 കോടി രൂപയുടെ 'പുനർഗേഹം' പദ്ധതി.
കൂടുതൽ വിവരങ്ങൾ
വയോജനങ്ങള്‍ക്ക് സമഗ്രക്ഷേമം
മുതിർന്ന പൗരന്മാരെ സംരക്ഷിക്കാനും സുരക്ഷിതമായ ജീവിതം ഉറപ്പാക്കാനും, വയോജനങ്ങളുടെ സമഗ്രക്ഷേമവും സാമൂഹ്യപുനരധിവാസവും ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുള്ളത്.   വയോജന കമ്മീഷൻ: വയോജനസംഖ്യ വർദ്ധിച്ചുവരികയും അവരുടെ ആവശ്വങ്ങൾ പരിഗണിക്കാൻ കുടുംബാംഗങ്ങൾക്ക് പരിമിതികളുണ്ടാകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ വയോജനസംരക്ഷണം കൂടുതൽ കാര്യക്ഷമമായി ഏറ്റെടുക്കാൻ കഴിയുന്ന വിധത്തിൽ വയോജന കമ്മീഷൻ രൂപീകരിക്കാൻ നിയമനിർമാണ നടപടികൾ പൂർത്തിയാക്കി.
കൂടുതൽ വിവരങ്ങൾ
രജിസ്‌ട്രേഷന്‍ വകുപ്പിന് ഡിജിറ്റല്‍ മുഖം
പതിറ്റാണ്ടുകളുടെ പഴക്കമുള്ള രജിസ്‌ട്രേഷൻ വകുപ്പും സേവനങ്ങളിൽ ഡിജിറ്റൽ മുഖത്തിലേക്ക്. സംസ്ഥാനത്ത് വിഭവസമാഹരണത്തിൽ രണ്ടാം സ്ഥാനത്തുള്ള രജിസ്‌ട്രേഷൻ വകുപ്പ് 2016 മുതലാണ് സാങ്കേതികമാറ്റത്തിന് തുടക്കമിടുന്നത്.
കൂടുതൽ വിവരങ്ങൾ