പിന്നാക്ക വികസനത്തിന് കരുതല്‍

കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിപുലമായ പദ്ധതികൾക്ക് കരുത്ത് പകരുന്നത് വകുപ്പിന് കീഴിലുള്ള നാല് കോർപറേഷനുകളാണ്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ആയിരക്കണക്കിന് ഗുണഭോക്താക്കൾക്കാണ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ സാധ്യമായത്.

 

📍പിന്നാക്ക വിഭാഗ വികസന കോർപറേഷൻ:

 

പിന്നാക്ക വിഭാഗ വികസന കോർപറേഷൻ (BCDC) അതിന്റെ പ്രവർത്തന മൂലധനം 150 കോടി രൂപയിൽ നിന്ന് 200 കോടി രൂപയായി വർദ്ധിപ്പിച്ച്, കൂടുതൽ തുക കേന്ദ്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമാക്കി റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 59,348 പേർക്കായി 815 കോടി രൂപയുടെ വായ്പകൾ വിതരണം ചെയ്യുകയും, 857 കോടി രൂപയുടെ തിരിച്ചടവ് നേടുകയും ചെയ്തു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇതുവരെ 3,64,545 ഗുണഭോക്താക്കൾക്കായി 3643 കോടി രൂപയുടെ വായ്പകളാണ് കോർപ്പറേഷൻ മുഖേന നൽകിയത്. ഇതിൽ കുടുംബശ്രീയുടെ സി.ഡി.എസ്. മുഖേന 1,75,271 കുടുംബശ്രീ അംഗങ്ങൾക്കായി 1052.58 കോടി രൂപയുടെ വായ്പകളും ഉൾപ്പെടുന്നു.

 

📍സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപറേഷൻ:

 

കഴിഞ്ഞ സാമ്പത്തിക വർഷം 1837 ലക്ഷം രൂപയുടെ വായ്പാ വിതരണവും 1461 ലക്ഷം രൂപയുടെ തിരിച്ചടവും നേടാൻ ഈ കോർപറേഷന് സാധിച്ചു. വിദ്യാഭ്യാസ ഗ്രാന്റുകൾ, വിവിധ വായ്പകൾ, തൊഴിലധിഷ്ഠിത പരിശീലനങ്ങൾ തുടങ്ങി വ്യത്യസ്തമായ പദ്ധതികളാണ് കോർപറേഷൻ മുഖേന നടത്തിവരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 1180 വിദ്യാർത്ഥികൾക്കായി 42.32 ലക്ഷം രൂപ വിദ്യാഭ്യാസ പ്രോത്സാഹനമായും വിതരണം ചെയ്തു.

 

📍പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ:

 

പട്ടികവിഭാഗത്തിന്റെ ഉന്നമനത്തിനായി സ്ഥാപിതമായ പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ, സ്വയം തൊഴിൽ സംരംഭങ്ങൾക്ക് മൂലധന സഹായം, വീട്, വിദ്യാഭ്യാസം, പെൺമക്കളുടെ വിവാഹം തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റാനുതകുന്ന വായ്പകളാണ് നൽകി വരുന്നത്.

 

കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് 480.60 കോടി രൂപ വിവിധ ഗുണഭോക്താക്കൾക്ക് വായ്പയായി വിതരണം ചെയ്തു. ഇതിൽ 436.30 കോടി രൂപയുടെ തിരിച്ചടവും ലഭിച്ചു. വായ്പാപദ്ധതികളിലെ തിരിച്ചടവിന് 70 ശതമാനം വരെ പലിശയിളവ് നൽകി പ്രത്യേക പദ്ധതികളും നടപ്പാക്കുന്നത് ഗുണഭോക്താക്കൾക്ക് വലിയ ആശ്വാസമാണ്. വിവിധ പ്രവർത്തനങ്ങളിലൂടെ കോർപറേഷന്റെ ലാഭം 7 കോടിയോളം രൂപയായി വർധിച്ചു.

 

📍കളിമൺപാത്ര നിർമ്മാണ വിപണന വികസന ക്ഷേമ കോർപറേഷൻ:

 

കളിമൺപാത്ര നിർമ്മാണ മേഖലയടക്കമുള്ള പരമ്പരാഗത തൊഴിൽമേഖലയെയും തൊഴിലാളികളെയും സംരക്ഷിക്കാനാണ് കളിമൺ പാത്ര നിർമ്മാണ വിപണന വികസനക്ഷേമ കോർപ്പറേഷൻ്റെ പ്രവർത്തനം. കളിമൺ തൊഴിലാളികൾ അധിവസിക്കുന്ന കുംഭാര നഗറുകളുടെ സമഗ്ര വികസനത്തിനായി അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ (വർക്ക് ഷെഡ്, ചൂള, കമ്മ്യൂണിറ്റി ഹാൾ, റോഡ്, കുടിവെള്ള പദ്ധതി തുടങ്ങിയവയുടെ നിർമാണം) കോർപ്പറേഷന്റെ സഹായത്തോടെ തുടരുന്നുണ്ട്.

 

ഈ നാല് കോർപറേഷനുകളിലൂടെയും പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക ഉന്നമനത്തിന് ഊന്നൽ നൽകി സമഗ്രവികസനം ഉറപ്പാക്കുകയാണ് സർക്കാർ.

അനുബന്ധ ലേഖനങ്ങൾ

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സമഗ്ര പിന്തുണ
കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ ജനങ്ങൾക്ക് സമഗ്രമായ പിന്തുണയും സുരക്ഷിതമായ ഭാവിയും ഉറപ്പാക്കുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നത്. ചികിത്സാ സൗകര്യങ്ങൾ, സാമ്പത്തികസഹായം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയിലൂടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സർക്കാർ കൈത്താങ്ങാണ്.
കൂടുതൽ വിവരങ്ങൾ
തുറമുഖ വികസനത്തിന്‍റെ പുതുവഴികൾ
സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ തുറമുഖ വകുപ്പ് വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ ശ്രദ്ധേയമാണ്. ടൂറിസം വികസനം, സേവനങ്ങളുടെ സുതാര്യത, സാങ്കേതിക വിദ്യയുടെ പ്രയോജനം, പുതിയ സംരംഭങ്ങൾ എന്നിവയിലൂടെ വകുപ്പ് വലിയ മുന്നേറ്റമാണ് സാധ്യമാക്കിയത്.
കൂടുതൽ വിവരങ്ങൾ
ഉപഭോക്തൃകാര്യം ഇപ്പോൾ ഡിജിറ്റൽ
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും തർക്കങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിലും ഉപഭോക്തൃകാര്യ വകുപ്പ് വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചും ഉപഭോക്തൃ സൗഹൃദ അന്തരീക്ഷം ഒരുക്കുകയാണ് വകുപ്പ്.
കൂടുതൽ വിവരങ്ങൾ
വികസനത്തിന്റെ മുഖമായി വിഴിഞ്ഞം
ആഗോള സമുദ്രവ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്തു. എല്ലാവിധ നിർമാണപ്രവർത്തനങ്ങളും പൂർത്തിയാക്കി വിഴിഞ്ഞം 2028ൽ തന്നെ പൂർണ സജ്ജമാകാൻ 2024ൽ ഈ സർക്കാർ ഒപ്പുവെച്ച സപ്ലിമെന്ററി കരാറിലൂടെ കഴിയും.
കൂടുതൽ വിവരങ്ങൾ
ദാരിദ്ര്യരഹിത കേരളത്തിലേക്ക്‌
ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. നീതി ആയോഗിന്റെ 2023-ലെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം, ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്.
കൂടുതൽ വിവരങ്ങൾ
ആരോഗ്യരം​ഗം പുരോഗതിയുടെ പാതയിൽ
ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും, നൂതന ചികിത്സാരീതികൾ ആരംഭിക്കുന്നതിലും, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും വലിയ മുന്നേറ്റമാണ് സർക്കാർ സാധ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മുതൽ സംസ്ഥാനത്തെ ഓരോ ആരോഗ്യ സ്ഥാപനത്തിലും മാറ്റം പ്രകടമാണ്.
കൂടുതൽ വിവരങ്ങൾ
സഹകാരി സാന്ത്വനം; വിതരണം ചെയ്തത് 1 കോടിയിലേറെ രൂപ
സഹകരണ വകുപ്പിന്റെ 'സഹകാരി സാന്ത്വനം' പദ്ധതി, സഹകരണ മേഖലയിൽ പ്രവർത്തിച്ചവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ദീർഘകാലം സഹകരണ രംഗത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ചവരോ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരോ ആയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സഹകാരികളെ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
ഉന്നതവിദ്യാഭ്യാസത്തിനായി 20.62 കോടി രൂപയുടെ സ്കോളർഷിപ്പ്
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങളും പിന്തുണയുമായി പഠന, ഗവേഷണ മേഖലകളിൽ സർക്കാർ ഉറപ്പാക്കുന്നത്. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള പിന്തുണയും, ഗവേഷണ മികവിനുള്ള പ്രോത്സാഹനവും ഉറപ്പാക്കുന്ന നിരവധി പദ്ധതികളാണ് നിലവിൽ വന്നിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾ
ജീവിതസായാഹ്നത്തിന് കൈത്താങ്ങായി പാലിയേറ്റീവ് കെയർ പദ്ധതി
പ്രായമായവരുടെ ജീവിതസായാഹ്നം സന്തോഷകരവും സമാധാനപരവുമാക്കുക എന്ന ലക്ഷ്യത്തോടെ, കേരള സർക്കാർ സഹകരണ മേഖലയിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതി ശ്രദ്ധേയമായ ഒരു ചുവടുവെപ്പാണ്. ഗുണമേന്മയുള്ള സാന്ത്വന പരിചരണം ലഭ്യമാക്കാനാണ് സഹകരണ ആശുപത്രികളുടെ നേതൃത്വത്തിൽ സഹകരണ വകുപ്പ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ