പിന്നാക്ക വികസനത്തിന് കരുതല്‍

കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിപുലമായ പദ്ധതികൾക്ക് കരുത്ത് പകരുന്നത് വകുപ്പിന് കീഴിലുള്ള നാല് കോർപറേഷനുകളാണ്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ആയിരക്കണക്കിന് ഗുണഭോക്താക്കൾക്കാണ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ സാധ്യമായത്.

 

📍പിന്നാക്ക വിഭാഗ വികസന കോർപറേഷൻ:

 

പിന്നാക്ക വിഭാഗ വികസന കോർപറേഷൻ (BCDC) അതിന്റെ പ്രവർത്തന മൂലധനം 150 കോടി രൂപയിൽ നിന്ന് 200 കോടി രൂപയായി വർദ്ധിപ്പിച്ച്, കൂടുതൽ തുക കേന്ദ്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമാക്കി റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 59,348 പേർക്കായി 815 കോടി രൂപയുടെ വായ്പകൾ വിതരണം ചെയ്യുകയും, 857 കോടി രൂപയുടെ തിരിച്ചടവ് നേടുകയും ചെയ്തു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇതുവരെ 3,64,545 ഗുണഭോക്താക്കൾക്കായി 3643 കോടി രൂപയുടെ വായ്പകളാണ് കോർപ്പറേഷൻ മുഖേന നൽകിയത്. ഇതിൽ കുടുംബശ്രീയുടെ സി.ഡി.എസ്. മുഖേന 1,75,271 കുടുംബശ്രീ അംഗങ്ങൾക്കായി 1052.58 കോടി രൂപയുടെ വായ്പകളും ഉൾപ്പെടുന്നു.

 

📍സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപറേഷൻ:

 

കഴിഞ്ഞ സാമ്പത്തിക വർഷം 1837 ലക്ഷം രൂപയുടെ വായ്പാ വിതരണവും 1461 ലക്ഷം രൂപയുടെ തിരിച്ചടവും നേടാൻ ഈ കോർപറേഷന് സാധിച്ചു. വിദ്യാഭ്യാസ ഗ്രാന്റുകൾ, വിവിധ വായ്പകൾ, തൊഴിലധിഷ്ഠിത പരിശീലനങ്ങൾ തുടങ്ങി വ്യത്യസ്തമായ പദ്ധതികളാണ് കോർപറേഷൻ മുഖേന നടത്തിവരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 1180 വിദ്യാർത്ഥികൾക്കായി 42.32 ലക്ഷം രൂപ വിദ്യാഭ്യാസ പ്രോത്സാഹനമായും വിതരണം ചെയ്തു.

 

📍പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ:

 

പട്ടികവിഭാഗത്തിന്റെ ഉന്നമനത്തിനായി സ്ഥാപിതമായ പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ, സ്വയം തൊഴിൽ സംരംഭങ്ങൾക്ക് മൂലധന സഹായം, വീട്, വിദ്യാഭ്യാസം, പെൺമക്കളുടെ വിവാഹം തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റാനുതകുന്ന വായ്പകളാണ് നൽകി വരുന്നത്.

 

കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് 480.60 കോടി രൂപ വിവിധ ഗുണഭോക്താക്കൾക്ക് വായ്പയായി വിതരണം ചെയ്തു. ഇതിൽ 436.30 കോടി രൂപയുടെ തിരിച്ചടവും ലഭിച്ചു. വായ്പാപദ്ധതികളിലെ തിരിച്ചടവിന് 70 ശതമാനം വരെ പലിശയിളവ് നൽകി പ്രത്യേക പദ്ധതികളും നടപ്പാക്കുന്നത് ഗുണഭോക്താക്കൾക്ക് വലിയ ആശ്വാസമാണ്. വിവിധ പ്രവർത്തനങ്ങളിലൂടെ കോർപറേഷന്റെ ലാഭം 7 കോടിയോളം രൂപയായി വർധിച്ചു.

 

📍കളിമൺപാത്ര നിർമ്മാണ വിപണന വികസന ക്ഷേമ കോർപറേഷൻ:

 

കളിമൺപാത്ര നിർമ്മാണ മേഖലയടക്കമുള്ള പരമ്പരാഗത തൊഴിൽമേഖലയെയും തൊഴിലാളികളെയും സംരക്ഷിക്കാനാണ് കളിമൺ പാത്ര നിർമ്മാണ വിപണന വികസനക്ഷേമ കോർപ്പറേഷൻ്റെ പ്രവർത്തനം. കളിമൺ തൊഴിലാളികൾ അധിവസിക്കുന്ന കുംഭാര നഗറുകളുടെ സമഗ്ര വികസനത്തിനായി അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ (വർക്ക് ഷെഡ്, ചൂള, കമ്മ്യൂണിറ്റി ഹാൾ, റോഡ്, കുടിവെള്ള പദ്ധതി തുടങ്ങിയവയുടെ നിർമാണം) കോർപ്പറേഷന്റെ സഹായത്തോടെ തുടരുന്നുണ്ട്.

 

ഈ നാല് കോർപറേഷനുകളിലൂടെയും പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക ഉന്നമനത്തിന് ഊന്നൽ നൽകി സമഗ്രവികസനം ഉറപ്പാക്കുകയാണ് സർക്കാർ.

അനുബന്ധ ലേഖനങ്ങൾ

കേരള പി.എസ്.സി; തൊഴിൽ ഒരുക്കുന്നതിൽ മുന്നിൽ
യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നതിൽ മാതൃകാപരമായ മുന്നേറ്റമാണ് കേരള പി.എസ്.സി നടത്തുന്നത്. സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ വഴി രണ്ടേമുക്കാൽ ലക്ഷത്തിലധികം നിയമനങ്ങൾ സാധ്യമാക്കുകയും, 30,000-ത്തോളം പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തത് സുപ്രധാന നേട്ടമാണ്.
കൂടുതൽ വിവരങ്ങൾ
കലാകാരന്മാർക്ക് കരുതലൊരുക്കി സാംസ്‌കാരിക കേരളം
കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് തനത് കലാരൂപങ്ങളെ പരിപോഷിപ്പിക്കാനും മറ്റ് കലകളെ പ്രോത്സാഹിപ്പിക്കാനും, കലാകാരന്മാരുടെ സംരക്ഷണത്തിനും, കലയെ ഒരു ജീവനോപാധിയാക്കി മാറ്റാനും ആവശ്യമായ ശക്തമായ ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നത്. കലാപ്രവർത്തനങ്ങളെയും സാംസ്‌കാരിക സംഘടനകളെയും പ്രോത്സാഹിപ്പിക്കുക എന്നതിനപ്പുറം, സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ട കലാകാരന്മാരെ സംരക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യവുമുണ്ട്.
കൂടുതൽ വിവരങ്ങൾ
സാങ്കേതിക മികവില്‍ ജനസൗഹൃദ പൊലീസ്‌
കേരള പോലീസ് ജനങ്ങളുമായി കൂടുതൽ അടുക്കുകയും സാങ്കേതിക മുന്നേറ്റങ്ങളിലൂടെ കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും പുതിയ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത കാലഘട്ടമാണിത്. ഇന്ത്യൻ പോലീസ് ഫെഡറേഷന്റെ 2021 ലെ സർവെ പ്രകാരം അഴിമതിരഹിത പോലീസ് വിഭാഗത്തിൽ കേരളാ പോലീസ് ഒന്നാംസ്ഥാനത്താണ്.
കൂടുതൽ വിവരങ്ങൾ
സ്‌കൂളുകള്‍ക്ക് ഇനി അന്താരാഷ്ട്ര തിളക്കം
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഭൗതികസൗകര്യങ്ങൾ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിച്ചുയർന്നത് നമ്മുടെ കൺമുന്നിലുള്ള അനുഭവസാക്ഷ്യമാണ്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) സഹായത്തോടെ മാത്രം 2460 കോടി രൂപയുടെ നിക്ഷേപമാണ് ഈ രംഗത്ത് സാധ്യമാക്കിയത്.
കൂടുതൽ വിവരങ്ങൾ
ഇ-മൊബിലിറ്റിക്ക് ഊർജ്ജം പകർന്ന് വൈദ്യുത വകുപ്പ്
കേരളത്തിന്റെ ഗതാഗതമേഖലയെ ഹരിതാഭമാക്കാൻ ലക്ഷ്യമിട്ട്, ഇലക്ട്രിക് വാഹനങ്ങൾക്ക് (EVs) ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ വലിയ മുന്നേറ്റങ്ങൾ നടത്തി സംസ്ഥാന വൈദ്യുതി വകുപ്പ്. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ കാഴ്ചപ്പാടിന് അനുസൃതമായി, സംസ്ഥാനത്തുടനീളം അത്യാധുനിക ചാർജിംഗ് സ്റ്റേഷനുകളാണ് സ്ഥാപിച്ചുവരുന്നത്.
കൂടുതൽ വിവരങ്ങൾ
12 ലക്ഷം വനിതകള്‍ക്ക് കരുത്ത് പകര്‍ന്ന് കേരള പൊലീസ്‌
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാനായി കേരള പോലീസ് ആവിഷ്‌കരിച്ച പദ്ധതിയാണ് വനിതാ സ്വയംപ്രതിരോധ പരിശീലനം. അതിക്രമ സാഹചര്യങ്ങളിൽ സ്വയംസുരക്ഷ ഉറപ്പാക്കാനായി സ്ത്രീകളെയും കുട്ടികളെയും സജ്ജമാക്കാൻ പരിശീലനം നൽകുന്നതാണ് പദ്ധതി.
കൂടുതൽ വിവരങ്ങൾ
സ്വയംപര്യാപ്തതയിലേക്ക്, കേരളത്തിന്റെ ഹരിത വിപ്ലവം
കാർഷിക മേഖലയിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്കാണ് കേരളത്തിൻ്റെ കുതിപ്പ്. 'ഞങ്ങളും കൃഷിയിലേക്ക്', 'നവോത്ഥാൻ', 'കൃഷി സമൃദ്ധി' തുടങ്ങിയ പദ്ധതികൾക്കൊപ്പം, 'ഓണത്തിന് ഒരു മുറം പച്ചക്കറി' എന്ന സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞം ഓരോ വർഷവും കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ
മൃഗസംരക്ഷണത്തിന് സാങ്കേതിക പിന്തുണ
മൃഗസംരക്ഷണം, ക്ഷീരവികസന മേഖലകളെ പ്രതിസന്ധികളിൽനിന്ന് കൈപിടിച്ചുയർത്തുന്ന പ്രവർത്തനങ്ങളാണ് കേരള സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. പരമ്പരാഗത കന്നുകാലി പരിചരണരീതികളെയും ക്ഷീരമേഖലയിലെ സംരംഭങ്ങളെയും സാങ്കേതിക വൈദഗ്ധ്യത്തിലേക്ക് എത്തിക്കുക എന്ന ദൗത്യം വിജയത്തിലെത്തിക്കാൻ കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ സർക്കാരിന് സാധിച്ചു.
കൂടുതൽ വിവരങ്ങൾ
ഹരിത ഊര്‍ജ്ജത്തിലേക്ക് ചുവടുറപ്പിച്ച് കേരളം
പുനരുപയോഗ വൈദ്യുതിയാൽ സമ്പന്നമായ കേരളത്തിൽ പരിസ്ഥിതിക്ക് ദോഷം വരുത്താതെയും കുറഞ്ഞ ചെലവിലും വൈദ്യുതി ലഭ്യമാക്കുന്ന പുനരുപയോഗ ഊർജ്ജപദ്ധതികളിൽ കേരളം ഏറെ മുന്നോട്ടാണ്. സൗരോർജ്ജമടക്കം പുനരുപയോഗ ഊർജ്ജസ്രേതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക കൂടിയാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ