പിന്നാക്ക വികസനത്തിന് കരുതല്‍

കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിപുലമായ പദ്ധതികൾക്ക് കരുത്ത് പകരുന്നത് വകുപ്പിന് കീഴിലുള്ള നാല് കോർപറേഷനുകളാണ്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ആയിരക്കണക്കിന് ഗുണഭോക്താക്കൾക്കാണ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ സാധ്യമായത്.

 

📍പിന്നാക്ക വിഭാഗ വികസന കോർപറേഷൻ:

 

പിന്നാക്ക വിഭാഗ വികസന കോർപറേഷൻ (BCDC) അതിന്റെ പ്രവർത്തന മൂലധനം 150 കോടി രൂപയിൽ നിന്ന് 200 കോടി രൂപയായി വർദ്ധിപ്പിച്ച്, കൂടുതൽ തുക കേന്ദ്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമാക്കി റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 59,348 പേർക്കായി 815 കോടി രൂപയുടെ വായ്പകൾ വിതരണം ചെയ്യുകയും, 857 കോടി രൂപയുടെ തിരിച്ചടവ് നേടുകയും ചെയ്തു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇതുവരെ 3,64,545 ഗുണഭോക്താക്കൾക്കായി 3643 കോടി രൂപയുടെ വായ്പകളാണ് കോർപ്പറേഷൻ മുഖേന നൽകിയത്. ഇതിൽ കുടുംബശ്രീയുടെ സി.ഡി.എസ്. മുഖേന 1,75,271 കുടുംബശ്രീ അംഗങ്ങൾക്കായി 1052.58 കോടി രൂപയുടെ വായ്പകളും ഉൾപ്പെടുന്നു.

 

📍സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപറേഷൻ:

 

കഴിഞ്ഞ സാമ്പത്തിക വർഷം 1837 ലക്ഷം രൂപയുടെ വായ്പാ വിതരണവും 1461 ലക്ഷം രൂപയുടെ തിരിച്ചടവും നേടാൻ ഈ കോർപറേഷന് സാധിച്ചു. വിദ്യാഭ്യാസ ഗ്രാന്റുകൾ, വിവിധ വായ്പകൾ, തൊഴിലധിഷ്ഠിത പരിശീലനങ്ങൾ തുടങ്ങി വ്യത്യസ്തമായ പദ്ധതികളാണ് കോർപറേഷൻ മുഖേന നടത്തിവരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 1180 വിദ്യാർത്ഥികൾക്കായി 42.32 ലക്ഷം രൂപ വിദ്യാഭ്യാസ പ്രോത്സാഹനമായും വിതരണം ചെയ്തു.

 

📍പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ:

 

പട്ടികവിഭാഗത്തിന്റെ ഉന്നമനത്തിനായി സ്ഥാപിതമായ പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ, സ്വയം തൊഴിൽ സംരംഭങ്ങൾക്ക് മൂലധന സഹായം, വീട്, വിദ്യാഭ്യാസം, പെൺമക്കളുടെ വിവാഹം തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റാനുതകുന്ന വായ്പകളാണ് നൽകി വരുന്നത്.

 

കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് 480.60 കോടി രൂപ വിവിധ ഗുണഭോക്താക്കൾക്ക് വായ്പയായി വിതരണം ചെയ്തു. ഇതിൽ 436.30 കോടി രൂപയുടെ തിരിച്ചടവും ലഭിച്ചു. വായ്പാപദ്ധതികളിലെ തിരിച്ചടവിന് 70 ശതമാനം വരെ പലിശയിളവ് നൽകി പ്രത്യേക പദ്ധതികളും നടപ്പാക്കുന്നത് ഗുണഭോക്താക്കൾക്ക് വലിയ ആശ്വാസമാണ്. വിവിധ പ്രവർത്തനങ്ങളിലൂടെ കോർപറേഷന്റെ ലാഭം 7 കോടിയോളം രൂപയായി വർധിച്ചു.

 

📍കളിമൺപാത്ര നിർമ്മാണ വിപണന വികസന ക്ഷേമ കോർപറേഷൻ:

 

കളിമൺപാത്ര നിർമ്മാണ മേഖലയടക്കമുള്ള പരമ്പരാഗത തൊഴിൽമേഖലയെയും തൊഴിലാളികളെയും സംരക്ഷിക്കാനാണ് കളിമൺ പാത്ര നിർമ്മാണ വിപണന വികസനക്ഷേമ കോർപ്പറേഷൻ്റെ പ്രവർത്തനം. കളിമൺ തൊഴിലാളികൾ അധിവസിക്കുന്ന കുംഭാര നഗറുകളുടെ സമഗ്ര വികസനത്തിനായി അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ (വർക്ക് ഷെഡ്, ചൂള, കമ്മ്യൂണിറ്റി ഹാൾ, റോഡ്, കുടിവെള്ള പദ്ധതി തുടങ്ങിയവയുടെ നിർമാണം) കോർപ്പറേഷന്റെ സഹായത്തോടെ തുടരുന്നുണ്ട്.

 

ഈ നാല് കോർപറേഷനുകളിലൂടെയും പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക ഉന്നമനത്തിന് ഊന്നൽ നൽകി സമഗ്രവികസനം ഉറപ്പാക്കുകയാണ് സർക്കാർ.

അനുബന്ധ ലേഖനങ്ങൾ

കുട്ടികള്‍ക്ക് കാവലായി കേരള പൊലീസ്‌
കുറ്റാന്വേഷണ മികവിൽ രാജ്യത്തിന് മാതൃകയായ കേരള പോലീസ്, കുട്ടികളുടെ സംരക്ഷണത്തിലും ക്ഷേമത്തിലും ശ്രദ്ധ നൽകി ആരംഭിച്ച 'ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ' (Child Friendly Police Station - CFPS) പദ്ധതിയിലൂടെ, സംസ്ഥാനത്തെ 148 പോലീസ് സ്റ്റേഷനുകൾ കുട്ടികൾക്ക് സ്‌നേഹവും കരുതലും നൽകുന്ന സുരക്ഷിത താവളങ്ങളായി മാറിക്കഴിഞ്ഞു. നമ്മുടെ കുട്ടികൾ ഭയമില്ലാതെ, സന്തോഷത്തോടെ വളരുന്നു എന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
വിദ്യാവാഹിനി, വിദൂരതയിൽ നിന്നും വിദ്യാഭ്യാസത്തിലേക്ക്
പട്ടികവർഗ്ഗ മേഖലകളിലെ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ഹാജർ ഉറപ്പാക്കാനും കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനുമായി ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് വിദ്യാവാഹിനി. ഊരുകളിൽ നിന്ന് ഒന്നരകിലോമീറ്റർ പരിധിയിലുള്ള വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ വാഹനത്തിലെത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയിരുന്ന ഗോത്ര സാരഥി പദ്ധതിയാണ് വിദ്യാവാഹിനിയാക്കി പരിഷ്‌കരിച്ചത്.
കൂടുതൽ വിവരങ്ങൾ
ക്ഷീര കര്‍ഷകര്‍ക്ക് സുരക്ഷയായി ഗോ സമൃദ്ധി ഇന്‍ഷുറന്‍സ്‌
ക്ഷീരരംഗത്തെ കുടുംബങ്ങൾക്ക് സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് 2016 മുതൽ നടപ്പാക്കുന്ന കന്നുകാലി ഇൻഷുറൻസ് പദ്ധതിയാണ് ഗോസമൃദ്ധി. പ്രതിദിനം കുറഞ്ഞത് ഏഴ് ലിറ്റർ പാൽ ഉൽപ്പാദന ശേഷിയുള്ള രണ്ട് മുതൽ 10 വയസ്സു വരെ പ്രായമുള്ള പശുക്കളെയും എരുമകളെയും ഗർഭാവസ്ഥയുടെ അവസാന മൂന്ന് മാസത്തിലുള്ള പശുക്കളെയും ഏഴ് മാസത്തിൽ കൂടുതൽ ഗർഭാവസ്ഥയിലുള്ള കറവ വറ്റിയ ഉരുക്കളെയും പദ്ധതിയിൽ ഉൾപ്പെടുത്താം.കന്നുകാലികളെ ഒന്ന്, മൂന്ന് വർഷത്തേക്ക് ഇൻഷുറൻസ് ചെയ്യാം.
കൂടുതൽ വിവരങ്ങൾ
റെക്കോര്‍ഡ് വളര്‍ച്ചയില്‍ പൊതുമേഖല സ്ഥാപനങ്ങള്‍
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ 2024-25 സാമ്പത്തിക വർഷം നേടിയത് റെക്കോർഡ് വളർച്ച. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 18 ൽ നിന്ന് 24 ആയി ഉയർന്നു.
കൂടുതൽ വിവരങ്ങൾ
നേരത്തെ എത്തി പാഠപുസ്തകങ്ങള്‍
അവധിക്കാലം കഴിഞ്ഞ് സ്‌കൂൾ തുറന്നിട്ടും പാഠപുസ്തകം കിട്ടാതെ ബുദ്ധിമുട്ടിയിരുന്ന കാലം ഇനി പഴങ്കഥ. ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ വിതരണത്തോടെ അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വളരെ നേരത്തെ കുട്ടികളുടെ കൈകളിലേക്ക് എത്തുന്നു എന്ന നേട്ടം കൂടി പൊതുവിദ്യാഭ്യാസ രംഗത്തിന് സ്വന്തമാകുകയാണ്.
കൂടുതൽ വിവരങ്ങൾ
തുറമുഖ വികസനത്തിന്‍റെ പുതുവഴികൾ
സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ തുറമുഖ വകുപ്പ് വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ ശ്രദ്ധേയമാണ്. ടൂറിസം വികസനം, സേവനങ്ങളുടെ സുതാര്യത, സാങ്കേതിക വിദ്യയുടെ പ്രയോജനം, പുതിയ സംരംഭങ്ങൾ എന്നിവയിലൂടെ വകുപ്പ് വലിയ മുന്നേറ്റമാണ് സാധ്യമാക്കിയത്.
കൂടുതൽ വിവരങ്ങൾ
സാങ്കേതികവിദ്യയിലൂടെ കാര്‍ഷികമുന്നേറ്റം
ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കാർഷിക ഉത്പാദനം വർധിപ്പിക്കാനും കർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളാണ് കേരളം നടപ്പാക്കുന്നത്. കർഷക ഉൽപാദക സംഘടനകൾ (FPO), കർഷക ഉൽപാദക കമ്പനികൾ (FPC), കാർഷിക ബിസിനസ് സംരംഭങ്ങൾ, അഗ്രിടെക് സ്റ്റാർട്ടപ്പുകൾ, അഗ്രോ പാർക്കുകൾ എന്നിവയുടെ ശാക്തീകരണത്തിനായി കേരള അഗ്രോ ബിസിനസ്സ് കമ്പനി (കാബ്‌കോ) രൂപീകരിച്ചു.
കൂടുതൽ വിവരങ്ങൾ
വളരുന്നു ക്ഷീരസമ്പത്ത്‌
കേരളത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും, പോഷകാഹാര ലഭ്യതയുടെയും നട്ടെല്ലായ ക്ഷീരമേഖലയെ ശാക്തീകരിക്കുന്നതിൽ വലിയ മുന്നേറ്റങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയെ കൂടുതൽ കർഷക സൗഹാർദ്ദമാക്കി പരിഷ്കരിക്കാനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്.
കൂടുതൽ വിവരങ്ങൾ
കേരള പി.എസ്.സി; തൊഴിൽ ഒരുക്കുന്നതിൽ മുന്നിൽ
യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നതിൽ മാതൃകാപരമായ മുന്നേറ്റമാണ് കേരള പി.എസ്.സി നടത്തുന്നത്. സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ വഴി രണ്ടേമുക്കാൽ ലക്ഷത്തിലധികം നിയമനങ്ങൾ സാധ്യമാക്കുകയും, 30,000-ത്തോളം പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തത് സുപ്രധാന നേട്ടമാണ്.
കൂടുതൽ വിവരങ്ങൾ