കുട്ടികള്‍ക്ക് കാവലായി കേരള പൊലീസ്‌

കുറ്റാന്വേഷണ മികവിൽ രാജ്യത്തിന് മാതൃകയായ കേരള പോലീസ്, കുട്ടികളുടെ സംരക്ഷണത്തിലും ക്ഷേമത്തിലും ശ്രദ്ധ നൽകി ആരംഭിച്ച 'ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ' (Child Friendly Police Station - CFPS) പദ്ധതിയിലൂടെ, സംസ്ഥാനത്തെ 148 പോലീസ് സ്റ്റേഷനുകൾ കുട്ടികൾക്ക് സ്‌നേഹവും കരുതലും നൽകുന്ന സുരക്ഷിത താവളങ്ങളായി മാറിക്കഴിഞ്ഞു. നമ്മുടെ കുട്ടികൾ ഭയമില്ലാതെ, സന്തോഷത്തോടെ വളരുന്നു എന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
 

* ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകളുടെ ദൗത്യം:
 

ഈ സ്റ്റേഷനുകൾ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനൊപ്പം, കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചും അവബോധം നൽകുന്ന അറിവിന്റെ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു.
 

കുട്ടികൾക്കെതിരെയുള്ള ഏതൊരു അതിക്രമമോ, ദുരുപയോഗമോ, കൃത്യമായും സൂക്ഷ്മമായും അന്വേഷിക്കപ്പെടുന്നു എന്നും, കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നു എന്നും ഉറപ്പുവരുത്തുന്നു.
 

സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തിൽ വളരുന്ന കുട്ടികളെ കണ്ടെത്തി പരിപാലിക്കുകയും, ഒരു കുട്ടി പോലും ബാലവേലയിലോ ഭിക്ഷാടനത്തിലോ ഏർപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും ലക്ഷ്യമാണ്.
 

കുട്ടികൾക്കോ, രക്ഷകർത്താവിനോ, അല്ലെങ്കിൽ കുട്ടികളെ സംബന്ധിച്ച പ്രശ്നവുമായി വരുന്ന ഏതൊരാൾക്കും സധൈര്യം സമീപിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കുകയാണ് ഇതിലൂടെ.
 

* ശിശു സൗഹൃദ സൗകര്യങ്ങളും സമീപനവും:
 

* കുട്ടികളുമായി സംവദിക്കുന്നതിനായി പ്രത്യേക ഇടം/മുറി, ഇരിപ്പിടം, ശുചിമുറി, ശുദ്ധമായ കുടിവെള്ളം എന്നിവ ഈ സ്റ്റേഷനുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. മുലയൂട്ടുന്ന അമ്മമാർക്ക് സുഖപ്രദമായ ഇരിപ്പിടത്തോടുകൂടിയ പ്രത്യേക ഇടവും ഒരുക്കിയിരിക്കുന്നു.
 

* ചൈൽഡ് വെൽഫെയർ ഓഫീസറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും പേരും ബന്ധപ്പെടേണ്ട വിവരങ്ങളും വ്യക്തമായി പ്രദർശിപ്പിക്കുന്നു. കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഉൾപ്പെടുന്ന ചെറു ലൈബ്രറിയും പുസ്തകങ്ങളും ദിനപ്പത്രങ്ങളും ഇവിടെ ലഭ്യമാണ്.
 

* സ്റ്റേഷൻ സന്ദർശിക്കുന്ന ഓരോ കുട്ടിയെയും സ്വന്തം കുട്ടിയായി കരുതി ഇടപെടാനുള്ള സന്നദ്ധത പോലീസ് ഉദ്യോഗസ്ഥർക്ക് ഉണ്ടാക്കുന്നു.
 

* കുട്ടികളുടെ ഉത്തമതാത്പര്യം സംരക്ഷിക്കുന്നതിനാണ് എപ്പോഴും മുൻഗണന.
 

* പ്രായം, ലിംഗഭേദം, മതം, ജാതി എന്നിങ്ങനെ എല്ലാ വൈവിധ്യങ്ങളെയും തുല്യമായി പരിഗണിക്കും.
 

* ആഘാതം അനുഭവിക്കുന്ന കുട്ടികളോട് ഉപാധികളില്ലാത്ത സഹാനുഭൂതി പ്രകടിപ്പിക്കണം.
 

* മാനസിക സമ്മർദ്ദം, വിഷാദരോഗം, ആത്മഹത്യാ പ്രവണത, ലഹരി ഉപയോഗം, മറ്റ് പെരുമാറ്റ വ്യതിയാനങ്ങൾ എന്നിവ നേരിടുന്ന കുട്ടികൾക്ക് മനശാസ്ത്രപരമായ പ്രഥമ ശുശ്രൂഷയെക്കുറിച്ചുള്ള അറിവ് പോലീസുകാർക്ക് നൽകിയിട്ടുണ്ട്. ഇത്തരം കുട്ടികളുമായി ഇടപെടുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഓരോ കുട്ടിയെയും വിലയിരുത്താനും, മുൻധാരണകളില്ലാതെ അവരെ കേൾക്കാനും, ആവശ്യമായ സന്ദർഭങ്ങളിൽ വിദഗ്ദ്ധ സഹായം നൽകാനും പ്രാപ്തിയുണ്ടായിരിക്കണം.
 

ഒരു പോലീസ് സ്റ്റേഷനെ സമീപിക്കുന്ന അതിജീവിക്കപ്പെട്ട വ്യക്തി, കുട്ടി, അല്ലെങ്കിൽ സ്ത്രീയുടെ അവസാന ആശ്രയമായി ഒരു പരാതി രജിസ്റ്റർ ചെയ്യേണ്ട അവസ്ഥ ഒഴിവാക്കാൻ ശ്രമിക്കുക എന്നതാണ് ഈ പദ്ധതിയുടെ കാതൽ. നിയമവുമായി എതിരിട്ടുനിൽക്കുന്ന കുട്ടികളുമായി ഇടപെടുമ്പോൾ 'എന്ത് സംഭവിച്ചു' എന്നതിനേക്കാൾ 'എന്തുകൊണ്ട് സംഭവിച്ചു' എന്നതിന് ഊന്നൽ നൽകാനും പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
 

ഈ പദ്ധതിയിലൂടെ, കുട്ടികൾക്ക് സുരക്ഷിതവും നീതിയുക്തവുമായ ഒരു ഭാവിയാണ് കേരള പോലീസ് ഉറപ്പാക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും സഹായത്തിനും 9497900200 എന്ന നമ്പറിൽ ബന്ധപ്പെടാം.

അനുബന്ധ ലേഖനങ്ങൾ

നേരത്തെ എത്തി പാഠപുസ്തകങ്ങള്‍
അവധിക്കാലം കഴിഞ്ഞ് സ്‌കൂൾ തുറന്നിട്ടും പാഠപുസ്തകം കിട്ടാതെ ബുദ്ധിമുട്ടിയിരുന്ന കാലം ഇനി പഴങ്കഥ. ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ വിതരണത്തോടെ അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വളരെ നേരത്തെ കുട്ടികളുടെ കൈകളിലേക്ക് എത്തുന്നു എന്ന നേട്ടം കൂടി പൊതുവിദ്യാഭ്യാസ രംഗത്തിന് സ്വന്തമാകുകയാണ്.
കൂടുതൽ വിവരങ്ങൾ
ഫിഷറീസ് മേഖലയിലെ സ്ത്രീശക്തി
ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ (സാഫ്) മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ശാക്തീകരണത്തിലും സമഗ്ര വികസനത്തിലും കൈവരിച്ച നേട്ടങ്ങൾ ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വിവിധ പദ്ധതികളിലായി 29.98 കോടി രൂപയാണ് സാഫ് ചെലവഴിച്ചത്.
കൂടുതൽ വിവരങ്ങൾ
നീതി, സംരക്ഷണം, ശാക്തീകരണം: കേരളം ഭിന്നശേഷി സൗഹൃദം
സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്ക് എല്ലാ മേഖലകളിലും തുല്യ അവസരങ്ങൾ ഉറപ്പാക്കാനും നടത്തിയ പ്രവർത്തനങ്ങൾ മികവാർന്നവയാണ്. കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷിസൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, ബാരിയർ ഫ്രീ കേരള പോലുള്ള പദ്ധതികൾക്ക് സർക്കാർ രൂപം നൽകി.
കൂടുതൽ വിവരങ്ങൾ
ന്യൂനപക്ഷക്ഷേമത്തിന് സമഗ്ര പദ്ധതികള്‍
സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി ഉന്നമനം ലക്ഷ്യമിട്ട് വിപുലമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കിയിട്ടുള്ളത്. ക്രിസ്ത്യൻ, മുസ്ലിം, ബുദ്ധ, ജൈന, സിഖ്, പാഴ്സി തുടങ്ങിയ വിഭാഗങ്ങളെയാണ് ന്യൂനപക്ഷങ്ങളായി കണക്കാക്കുന്നത്.
കൂടുതൽ വിവരങ്ങൾ
കുതിപ്പുമായി കേരഗ്രാമം
കേരളത്തിന്റെ കാർഷിക മേഖലയ്ക്ക്, പ്രത്യേകിച്ച് നാളികേര ഉത്പാദനത്തിന്, പുത്തൻ ഉണർവ് നൽകുകയാണ് 'കേരഗ്രാമം' പദ്ധതി. തെങ്ങുകൃഷിയിൽ ശാസ്ത്രീയമായ പരിചരണമുറകൾ അവലംബിച്ച് നാളികേര ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കാൻ കൃഷി വകുപ്പ് ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന ബൃഹദ് പദ്ധതിയാണ് കേരഗ്രാമം.
കൂടുതൽ വിവരങ്ങൾ
ജലസമൃദ്ധിക്ക് കേരള മാതൃക
കേരളം ജലവിഭവ സംരക്ഷണ രംഗത്ത് ഒരു പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. രാജ്യത്ത് ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ജലബജറ്റ് തയ്യാറാക്കി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി.
കൂടുതൽ വിവരങ്ങൾ
യാത്രാവസന്തമായി KSRTC ബഡ്ജറ്റ് ടൂറിസം
കേരളത്തിന്റെ പൊതുഗതാഗത മേഖലയിൽ വൈവിധ്യമാർന്ന സേവനാനുഭവം ഒരുക്കി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ (ബി.ടി.സി) വിനോദസഞ്ചാരരംഗത്ത് നടത്തുന്നത് മികച്ച മുന്നേറ്റം. വരുമാനം വർദ്ധിപ്പിക്കുന്നതിലും പുതിയ യാത്രാനുഭവങ്ങൾ ഒരുക്കുന്നതിലും ബി.ടി.സി ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
കേരള പി.എസ്.സി; തൊഴിൽ ഒരുക്കുന്നതിൽ മുന്നിൽ
യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നതിൽ മാതൃകാപരമായ മുന്നേറ്റമാണ് കേരള പി.എസ്.സി നടത്തുന്നത്. സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ വഴി രണ്ടേമുക്കാൽ ലക്ഷത്തിലധികം നിയമനങ്ങൾ സാധ്യമാക്കുകയും, 30,000-ത്തോളം പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തത് സുപ്രധാന നേട്ടമാണ്.
കൂടുതൽ വിവരങ്ങൾ
ഡിജിറ്റലായി റവന്യൂ സേവനങ്ങള്‍
കേരളത്തിലെ റവന്യൂ വകുപ്പ് പൂർണ്ണമായും ഡിജിറ്റലിലേക്ക് മാറിയതോടെ, ജനങ്ങൾക്ക് എളുപ്പത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കുക എന്ന സർക്കാർ ലക്ഷ്യമാണ് യാഥാർത്ഥ്യമാകുന്നത്. വകുപ്പ് നടപ്പാക്കിയ പ്രധാന ഡിജിറ്റൽ മാറ്റങ്ങൾ നോക്കാം.
കൂടുതൽ വിവരങ്ങൾ