കുട്ടികള്‍ക്ക് കാവലായി കേരള പൊലീസ്‌

കുറ്റാന്വേഷണ മികവിൽ രാജ്യത്തിന് മാതൃകയായ കേരള പോലീസ്, കുട്ടികളുടെ സംരക്ഷണത്തിലും ക്ഷേമത്തിലും ശ്രദ്ധ നൽകി ആരംഭിച്ച 'ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ' (Child Friendly Police Station - CFPS) പദ്ധതിയിലൂടെ, സംസ്ഥാനത്തെ 148 പോലീസ് സ്റ്റേഷനുകൾ കുട്ടികൾക്ക് സ്‌നേഹവും കരുതലും നൽകുന്ന സുരക്ഷിത താവളങ്ങളായി മാറിക്കഴിഞ്ഞു. നമ്മുടെ കുട്ടികൾ ഭയമില്ലാതെ, സന്തോഷത്തോടെ വളരുന്നു എന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
 

* ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകളുടെ ദൗത്യം:
 

ഈ സ്റ്റേഷനുകൾ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനൊപ്പം, കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചും അവബോധം നൽകുന്ന അറിവിന്റെ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു.
 

കുട്ടികൾക്കെതിരെയുള്ള ഏതൊരു അതിക്രമമോ, ദുരുപയോഗമോ, കൃത്യമായും സൂക്ഷ്മമായും അന്വേഷിക്കപ്പെടുന്നു എന്നും, കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നു എന്നും ഉറപ്പുവരുത്തുന്നു.
 

സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തിൽ വളരുന്ന കുട്ടികളെ കണ്ടെത്തി പരിപാലിക്കുകയും, ഒരു കുട്ടി പോലും ബാലവേലയിലോ ഭിക്ഷാടനത്തിലോ ഏർപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും ലക്ഷ്യമാണ്.
 

കുട്ടികൾക്കോ, രക്ഷകർത്താവിനോ, അല്ലെങ്കിൽ കുട്ടികളെ സംബന്ധിച്ച പ്രശ്നവുമായി വരുന്ന ഏതൊരാൾക്കും സധൈര്യം സമീപിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കുകയാണ് ഇതിലൂടെ.
 

* ശിശു സൗഹൃദ സൗകര്യങ്ങളും സമീപനവും:
 

* കുട്ടികളുമായി സംവദിക്കുന്നതിനായി പ്രത്യേക ഇടം/മുറി, ഇരിപ്പിടം, ശുചിമുറി, ശുദ്ധമായ കുടിവെള്ളം എന്നിവ ഈ സ്റ്റേഷനുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. മുലയൂട്ടുന്ന അമ്മമാർക്ക് സുഖപ്രദമായ ഇരിപ്പിടത്തോടുകൂടിയ പ്രത്യേക ഇടവും ഒരുക്കിയിരിക്കുന്നു.
 

* ചൈൽഡ് വെൽഫെയർ ഓഫീസറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും പേരും ബന്ധപ്പെടേണ്ട വിവരങ്ങളും വ്യക്തമായി പ്രദർശിപ്പിക്കുന്നു. കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഉൾപ്പെടുന്ന ചെറു ലൈബ്രറിയും പുസ്തകങ്ങളും ദിനപ്പത്രങ്ങളും ഇവിടെ ലഭ്യമാണ്.
 

* സ്റ്റേഷൻ സന്ദർശിക്കുന്ന ഓരോ കുട്ടിയെയും സ്വന്തം കുട്ടിയായി കരുതി ഇടപെടാനുള്ള സന്നദ്ധത പോലീസ് ഉദ്യോഗസ്ഥർക്ക് ഉണ്ടാക്കുന്നു.
 

* കുട്ടികളുടെ ഉത്തമതാത്പര്യം സംരക്ഷിക്കുന്നതിനാണ് എപ്പോഴും മുൻഗണന.
 

* പ്രായം, ലിംഗഭേദം, മതം, ജാതി എന്നിങ്ങനെ എല്ലാ വൈവിധ്യങ്ങളെയും തുല്യമായി പരിഗണിക്കും.
 

* ആഘാതം അനുഭവിക്കുന്ന കുട്ടികളോട് ഉപാധികളില്ലാത്ത സഹാനുഭൂതി പ്രകടിപ്പിക്കണം.
 

* മാനസിക സമ്മർദ്ദം, വിഷാദരോഗം, ആത്മഹത്യാ പ്രവണത, ലഹരി ഉപയോഗം, മറ്റ് പെരുമാറ്റ വ്യതിയാനങ്ങൾ എന്നിവ നേരിടുന്ന കുട്ടികൾക്ക് മനശാസ്ത്രപരമായ പ്രഥമ ശുശ്രൂഷയെക്കുറിച്ചുള്ള അറിവ് പോലീസുകാർക്ക് നൽകിയിട്ടുണ്ട്. ഇത്തരം കുട്ടികളുമായി ഇടപെടുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഓരോ കുട്ടിയെയും വിലയിരുത്താനും, മുൻധാരണകളില്ലാതെ അവരെ കേൾക്കാനും, ആവശ്യമായ സന്ദർഭങ്ങളിൽ വിദഗ്ദ്ധ സഹായം നൽകാനും പ്രാപ്തിയുണ്ടായിരിക്കണം.
 

ഒരു പോലീസ് സ്റ്റേഷനെ സമീപിക്കുന്ന അതിജീവിക്കപ്പെട്ട വ്യക്തി, കുട്ടി, അല്ലെങ്കിൽ സ്ത്രീയുടെ അവസാന ആശ്രയമായി ഒരു പരാതി രജിസ്റ്റർ ചെയ്യേണ്ട അവസ്ഥ ഒഴിവാക്കാൻ ശ്രമിക്കുക എന്നതാണ് ഈ പദ്ധതിയുടെ കാതൽ. നിയമവുമായി എതിരിട്ടുനിൽക്കുന്ന കുട്ടികളുമായി ഇടപെടുമ്പോൾ 'എന്ത് സംഭവിച്ചു' എന്നതിനേക്കാൾ 'എന്തുകൊണ്ട് സംഭവിച്ചു' എന്നതിന് ഊന്നൽ നൽകാനും പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
 

ഈ പദ്ധതിയിലൂടെ, കുട്ടികൾക്ക് സുരക്ഷിതവും നീതിയുക്തവുമായ ഒരു ഭാവിയാണ് കേരള പോലീസ് ഉറപ്പാക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും സഹായത്തിനും 9497900200 എന്ന നമ്പറിൽ ബന്ധപ്പെടാം.

അനുബന്ധ ലേഖനങ്ങൾ

പവര്‍ഫുള്‍ കേരളം
പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും പൂർണമായും ഒഴിവായ ഭരണമികവിൽ സംസ്ഥാനത്തെ വൈദ്യുതി മേഖല. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ നേടിയത് 1419.55 മെഗാവാട്ടിന്റെ വർധനവാണ്.
കൂടുതൽ വിവരങ്ങൾ
അടിമുടി മാറി ടൂറിസം
കോവിഡിനു ശേഷം സഞ്ചാരികളുടെ വരവിൽ സർവകാല റെക്കോഡ് സൃഷ്ടിച്ച്, വരുമാനത്തിലും വൈവിധ്യവത്കരണത്തിലും ടൂറിസം മേഖല വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 2024-ലെ കണക്കനുസരിച്ച് 2,22,46,989 ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തിയത്.
കൂടുതൽ വിവരങ്ങൾ
കൈത്താങ്ങായി സമുന്നതി
കേരളത്തിലെ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കൈത്താങ്ങാകാൻ ആരംഭിച്ച കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ വഴി വിദ്യാഭ്യാസം, സംരംഭകത്വം, നൈപുണ്യ വികസനം, ഭവനം, വിവാഹം എന്നീ മേഖലകളിലാണ് സമഗ്ര പിന്തുണ നൽകി വരുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ കോർപ്പറേഷൻ മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്.
കൂടുതൽ വിവരങ്ങൾ
സാങ്കേതികവിദ്യയിലൂടെ കാര്‍ഷികമുന്നേറ്റം
ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കാർഷിക ഉത്പാദനം വർധിപ്പിക്കാനും കർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളാണ് കേരളം നടപ്പാക്കുന്നത്. കർഷക ഉൽപാദക സംഘടനകൾ (FPO), കർഷക ഉൽപാദക കമ്പനികൾ (FPC), കാർഷിക ബിസിനസ് സംരംഭങ്ങൾ, അഗ്രിടെക് സ്റ്റാർട്ടപ്പുകൾ, അഗ്രോ പാർക്കുകൾ എന്നിവയുടെ ശാക്തീകരണത്തിനായി കേരള അഗ്രോ ബിസിനസ്സ് കമ്പനി (കാബ്‌കോ) രൂപീകരിച്ചു.
കൂടുതൽ വിവരങ്ങൾ
രജിസ്‌ട്രേഷന്‍ വകുപ്പിന് ഡിജിറ്റല്‍ മുഖം
പതിറ്റാണ്ടുകളുടെ പഴക്കമുള്ള രജിസ്‌ട്രേഷൻ വകുപ്പും സേവനങ്ങളിൽ ഡിജിറ്റൽ മുഖത്തിലേക്ക്. സംസ്ഥാനത്ത് വിഭവസമാഹരണത്തിൽ രണ്ടാം സ്ഥാനത്തുള്ള രജിസ്‌ട്രേഷൻ വകുപ്പ് 2016 മുതലാണ് സാങ്കേതികമാറ്റത്തിന് തുടക്കമിടുന്നത്.
കൂടുതൽ വിവരങ്ങൾ
ഡിജിറ്റലായി റവന്യൂ സേവനങ്ങള്‍
കേരളത്തിലെ റവന്യൂ വകുപ്പ് പൂർണ്ണമായും ഡിജിറ്റലിലേക്ക് മാറിയതോടെ, ജനങ്ങൾക്ക് എളുപ്പത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കുക എന്ന സർക്കാർ ലക്ഷ്യമാണ് യാഥാർത്ഥ്യമാകുന്നത്. വകുപ്പ് നടപ്പാക്കിയ പ്രധാന ഡിജിറ്റൽ മാറ്റങ്ങൾ നോക്കാം.
കൂടുതൽ വിവരങ്ങൾ
കുതിപ്പുമായി കേരഗ്രാമം
കേരളത്തിന്റെ കാർഷിക മേഖലയ്ക്ക്, പ്രത്യേകിച്ച് നാളികേര ഉത്പാദനത്തിന്, പുത്തൻ ഉണർവ് നൽകുകയാണ് 'കേരഗ്രാമം' പദ്ധതി. തെങ്ങുകൃഷിയിൽ ശാസ്ത്രീയമായ പരിചരണമുറകൾ അവലംബിച്ച് നാളികേര ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കാൻ കൃഷി വകുപ്പ് ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന ബൃഹദ് പദ്ധതിയാണ് കേരഗ്രാമം.
കൂടുതൽ വിവരങ്ങൾ
പുത്തൻ വിപണികളിൽ കയർമേഖല
കേരളത്തിന്റെ പാരമ്പര്യ വ്യവസായമായ കയർ മേഖല, ഉത്പാദനം വർധിപ്പിച്ചും ആധുനികവത്കരണം സാധ്യമാക്കിയും ഉത്പന്നവൈവിധ്യത്തിലൂടെ ആഗോള വിപണിയിലേക്ക് കടന്നും, പുതിയ ഉയരങ്ങളിലേക്കാണ്.   കയർ വ്യവസായത്തിന്റെ ഉത്പാദനത്തിൽ ഗണ്യമായ വർധനവാണ് കഴിഞ്ഞ വർഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
ഉയരങ്ങൾ കീഴടക്കി കേരളത്തിന്റെ വിദ്യാഭ്യാസ മേഖല
പ്രീ-പ്രൈമറി മുതൽ പിഎച്ച്.ഡി. പഠനം വരെ, പൈലറ്റ് പരിശീലനം മുതൽ ലോകോത്തര സർവ്വകലാശാലകളിലെ പഠനം വരെ സാധ്യമാക്കി, കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസമുന്നേറ്റം യാഥാർത്ഥ്യമാക്കുകയാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ