പുത്തൻ വിപണികളിൽ കയർമേഖല

കേരളത്തിന്റെ പാരമ്പര്യ വ്യവസായമായ കയർ മേഖല, ഉത്പാദനം വർധിപ്പിച്ചും ആധുനികവത്കരണം സാധ്യമാക്കിയും ഉത്പന്നവൈവിധ്യത്തിലൂടെ ആഗോള വിപണിയിലേക്ക് കടന്നും, പുതിയ ഉയരങ്ങളിലേക്കാണ്.

 

കയർ വ്യവസായത്തിന്റെ ഉത്പാദനത്തിൽ ഗണ്യമായ വർധനവാണ് കഴിഞ്ഞ വർഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2015-16ൽ 7,000 ടൺ ആയിരുന്നത് 28,000 ടണ്ണായി ഉയർന്നു. 2025ഓടെ ഇത് 70,000 ടണ്ണായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2024-25 സാമ്പത്തിക വർഷം 11,900 ടൺ കയർ സംഭരിച്ചു. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ കയർ മേഖലയുടെ പൂർണ യന്ത്രവത്കരണം സാധ്യമാക്കും. ചകിരിമില്ലുകളുടെ എണ്ണം 500 ആയും, ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളുടെ എണ്ണം 10,000 ആയും, ഓട്ടോമാറ്റിക് ലൂമുകളുടെ എണ്ണം 300 ആയും ഉയർത്താൻ പദ്ധതിയുണ്ട്.

 

ഇതിന്റെ ഭാഗമായി ഇതിനകം 1,500 ഓട്ടോമേറ്റഡ് സ്പിന്നിംഗ് മെഷീനുകൾ സ്ഥാപിച്ചു. 5 സംഘങ്ങളിൽ ഓട്ടോമാറ്റിക് മെഷീനുകൾ സ്ഥാപിക്കുന്നത് പുരോഗമിക്കുന്നു. കയർഫെഡിന്റെ താവം, മാമ്പറ്റ യൂണിറ്റുകളിൽ ആധുനിക ഡി.എഫ്. മെഷിനറികൾ സ്ഥാപിച്ചു. 4 കയർ സംഘങ്ങളിലും കയർഫെഡിലുമായി 11 ഫുള്ളി ഓട്ടോമാറ്റിക് ലൂമുകൾ സ്ഥാപിക്കാനും കഴിഞ്ഞു. കയർ കോർപ്പറേഷനിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പരിശീലനകേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. കയർ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും നൂതന ഉത്പന്നങ്ങൾ വികസിപ്പിക്കാനും സർക്കാർ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചുവരികയാണ്.

 

കയർ ഭൂവസ്ത്രം ഉത്പാദിപ്പിക്കുന്നതിന് നിലവിലുള്ള ലൂമുകളേക്കാൾ ഇരട്ടി ശേഷിയും വിലക്കുറവുമുള്ള മാഗ്നെറ്റിക് ലൂം കെ.എസ്.സി.എം.എം.സി വികസിപ്പിച്ചെടുത്തു. രണ്ട് മാഗ്നെറ്റിക്ക് ലൂമുകൾ സ്ഥാപിക്കാനുള്ള നടപടികൾ നടന്നുവരുന്നു. 500 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷിനുകളും 10 ഡിഫൈബറിംഗ് മെഷീനുകളും നവീകരിച്ച് ഉത്പാദനം വർധിപ്പിക്കാനായി 1.47 കോടി രൂപയാണ് അനുവദിച്ചത്.

 

ഇന്ത്യയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളുമായി ചേർന്ന് പുതിയ ഉത്പന്നങ്ങൾ വികസിപ്പിക്കുന്നുണ്ട്. വിവിധതരം കയർ കോമ്പോസിറ്റുകളും കൃത്രിമ രാസവസ്തുക്കളൊന്നും ഉപയോഗിക്കാത്ത ബോർഡുകളും വലിയ തോതിൽ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഉണക്കത്തൊണ്ടിൽനിന്നും ഹസ്‌ക് ചിപ്‌സ് ഒരുക്കുന്ന യൂണിറ്റുകൾ, പിത്ത് പ്രോസസിംഗ് യൂണിറ്റുകൾ, ബൈൻഡർലെസ് ബോർഡ്, കയർ കോമ്പോസിറ്റ് ബോർഡ് എന്നിവ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചു. നാഷണൽ കയർ റിസർച്ച് ആന്റ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (NCRMI) പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുമായി ചേർന്ന് മൊബൈൽ ടെൻഡർ കോക്കനട്ട് ക്രഷിംഗ് മെഷീൻ, പിയാറ്റ്‌കോൾ ഡോട്ട്‌സ്, ക്രഷ്ഡ് ടെൻഡർ കോക്കനട്ട്, പോട്ടിംഗ് ഫില്ലർ ടെക്‌നോളജി എന്നിവ വികസിപ്പിച്ചു. പുതിയതായി വികസിപ്പിച്ച കയർ കൊണ്ടുള്ള ഗ്രോ ബാഗായ ഇ-കയർ ബാഗ് വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ ഫോമിലിന് കൈമാറി. ഖരമാലിന്യ സംസ്‌കരണത്തിന് വീടുകളിൽ ഉപയോഗിക്കാൻ കഴിയുന്ന ആക്ടീവ്പീറ്റ് എന്ന സാങ്കേതികവിദ്യയും വികസിപ്പിച്ചു. എൻ.ഐ.ഐ.എസ്.റ്റി.സി.എസ്.ഐ.ആറുമായി ചേർന്ന് ബൈൻഡർലെസ് ബോർഡ്, ഇലക്ട്രിക്കൽ ഇൻസുലേറ്റർ എന്നിവ വികസിപ്പിച്ചു, പേറ്റന്റിംഗ് നടപടികൾ നടന്നുവരുന്നു.

 

തൊഴിലാളികൾക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്താനും ഉത്പന്നങ്ങൾ ആഗോള തലത്തിൽ വിറ്റഴിക്കാനും സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചു. പരമ്പരാഗത തൊഴിലാളികളുടെ ദിവസക്കൂലിയിലെ സർക്കാർ വിഹിതമായ 110 രൂപ അനുവദിച്ചു നൽകാനായി 58.40 കോടി രൂപ വിതരണം ചെയ്തു. ഓൺലൈൻ വഴിയും അന്താരാഷ്ട്ര കമ്പനികളുമായും കരാറിൽ ഏർപ്പെട്ട് കയർ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി. കയർഫെഡിന്റെ 22 ഗോഡൗണുകളിലും കയർ കോർപ്പറേഷന്റെ 5 ഗോഡൗണുകളിലും കെട്ടിക്കിടന്ന ഉത്പന്നങ്ങൾ വിറ്റഴിക്കാൻ സാധിച്ചത് കയർ മേഖലക്ക് വലിയ ഉണർവാണ് നൽകിയത്.

 

2022-23ൽ 500 ഓട്ടോമേറ്റഡ് സ്പിന്നിംഗ് മെഷീനുകൾ സ്ഥാപിച്ചതിലൂടെ 550 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. കയർ സഹകരണസംഘങ്ങളിലെ ശരാശരി വരുമാനം 2015-16ൽ പ്രതിവർഷം 13,380 ആയിരുന്നത് 2021-22ൽ 50,000 കവിഞ്ഞു. 2023-24 സാമ്പത്തിക വർഷം 13.58 കോടി രൂപ 18,847 തൊഴിലാളികൾക്കായി ഇൻകം സപ്പോർട്ട് പദ്ധതിയിൽ വിതരണം ചെയ്തു. 2024-25ൽ 12.494 കോടി രൂപ 14,061 തൊഴിലാളികൾക്കായി വിതരണം ചെയ്തു. പ്രൊഡക്ഷൻ & മാർക്കറ്റിംഗ് ഇൻസെന്റീവ് ഇനത്തിൽ 2022-23ൽ 10.5 കോടി രൂപയും, 2023-24ൽ 8.28 കോടി രൂപയും, 2024-25ൽ 6.4003 കോടി രൂപയും കയർ സംഘങ്ങൾക്കായി അനുവദിച്ചു.

 

കയർ വ്യവസായത്തിന്റെ ചരിത്രവും കരവിരുതും വൈവിധ്യവും പ്രദർശിപ്പിക്കാനും കയർ കേരളയെ ബ്രാൻഡ് ചെയ്യാനും ആലപ്പുഴയിൽ കയർ മ്യൂസിയങ്ങൾ സ്ഥാപിച്ചുവരുന്നു. മുസിരിസ് പ്രോജക്ട് ലിമിറ്റഡാണ് ഇതിന്റെ നിർമ്മാണം നടത്തുന്നത്. ഒഡീഷയിലെ ഖനിയിൽ കയർ ഭൂവസ്ത്രം വിരിക്കുന്നതിനുള്ള വിവിധ പദ്ധതികൾ നടപ്പാക്കുന്നു. എം.ജി.എൻ.ആർ.ഇ.ജി.എസ്. പദ്ധതി പ്രകാരം, 2024 മാർച്ച് വരെ 60 ലക്ഷം ച.മീറ്ററും, 2025 മാർച്ച് വരെ 51 ലക്ഷം ച.മീറ്ററും കയർ ഭൂവസ്ത്രം വിതരണം ചെയ്തു. ദേശീയപാതകളുടെ നിർമ്മാണത്തിൽ കയർ ഭൂവസ്ത്രം ഉപയോഗിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചത് കയർ മേഖലക്ക് വലിയ അംഗീകാരമാണ്.

 

2020-21 ലെ വെർച്വൽ കയർ മേളയിൽ 750 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചത് കയർ ഉത്പന്നങ്ങളുടെ ആഗോള സ്വീകാര്യതയ്ക്ക് തെളിവാണ്. സർക്കാർ ധനസഹായത്തോടെ കയർ കോർപറേഷൻ ആരംഭിച്ച പരിശീലന പരിപാടി വഴി 300 പേർ പരിശീലനം പൂർത്തിയാക്കി.

 

കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ തലസ്ഥാന നഗരിയിലെ ലുലു ഷോപ്പിംഗ് മാളിൽ അത്യാധുനിക മാട്രസ് എക്സ്പീരിയൻസ് ഷോറൂം ആരംഭിച്ചത് കയർ വ്യവസായ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സർക്കാർ പൊതുമേഖലാ സ്ഥാപനം ഇത്തരത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള ഒരു ഷോറൂം തുറക്കുന്നത്. കയർ വ്യവസായത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനും തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുമുള്ള പ്രവർത്തനങ്ങളാണ് സർക്കാർ തുടരുന്നത്.

അനുബന്ധ ലേഖനങ്ങൾ

മൃഗസംരക്ഷണത്തിന് സാങ്കേതിക പിന്തുണ
മൃഗസംരക്ഷണം, ക്ഷീരവികസന മേഖലകളെ പ്രതിസന്ധികളിൽനിന്ന് കൈപിടിച്ചുയർത്തുന്ന പ്രവർത്തനങ്ങളാണ് കേരള സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. പരമ്പരാഗത കന്നുകാലി പരിചരണരീതികളെയും ക്ഷീരമേഖലയിലെ സംരംഭങ്ങളെയും സാങ്കേതിക വൈദഗ്ധ്യത്തിലേക്ക് എത്തിക്കുക എന്ന ദൗത്യം വിജയത്തിലെത്തിക്കാൻ കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ സർക്കാരിന് സാധിച്ചു.
കൂടുതൽ വിവരങ്ങൾ
മാലിന്യരഹിത ഹരിതകേരളം
സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനുള്ള കൂട്ടായ ശ്രമങ്ങൾക്കൊടുവിൽ ചരിത്ര നേട്ടത്തിൽ സർക്കാർ. 2025 മാർച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിവസം 'മാലിന്യമുക്ത നവകേരള' പ്രഖ്യാപനം നടത്തി.
കൂടുതൽ വിവരങ്ങൾ
ജലസമൃദ്ധിക്ക് കേരള മാതൃക
കേരളം ജലവിഭവ സംരക്ഷണ രംഗത്ത് ഒരു പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. രാജ്യത്ത് ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ജലബജറ്റ് തയ്യാറാക്കി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി.
കൂടുതൽ വിവരങ്ങൾ
ഇ-മൊബിലിറ്റിക്ക് ഊർജ്ജം പകർന്ന് വൈദ്യുത വകുപ്പ്
കേരളത്തിന്റെ ഗതാഗതമേഖലയെ ഹരിതാഭമാക്കാൻ ലക്ഷ്യമിട്ട്, ഇലക്ട്രിക് വാഹനങ്ങൾക്ക് (EVs) ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ വലിയ മുന്നേറ്റങ്ങൾ നടത്തി സംസ്ഥാന വൈദ്യുതി വകുപ്പ്. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ കാഴ്ചപ്പാടിന് അനുസൃതമായി, സംസ്ഥാനത്തുടനീളം അത്യാധുനിക ചാർജിംഗ് സ്റ്റേഷനുകളാണ് സ്ഥാപിച്ചുവരുന്നത്.
കൂടുതൽ വിവരങ്ങൾ
3357 കോടി രൂപയുടെ സ്വകാര്യ നിക്ഷേപവുമായി കിന്‍ഫ്ര
വ്യവസായരംഗത്ത് കേരളത്തിൻ്റെ വിസ്മയമുന്നേറ്റത്തിന്റെ ഉദാഹരണമായ കിൻഫ്ര (Kerala Industrial Infrastructure Development Corporation) കഴിഞ്ഞ നാല് വർഷം കൊണ്ട് സ്വന്തമാക്കിയത് ചരിത്രനേട്ടം. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 3357 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം കേരളത്തിലേക്ക് ആകർഷിക്കാനും, അതിലൂടെ 28,749 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കിൻഫ്രയ്ക്ക് സാധിച്ചു.
കൂടുതൽ വിവരങ്ങൾ
പൊതുഗതാഗതത്തില്‍ നാഴികക്കല്ലായി വാട്ടര്‍മെട്രോ
സുസ്ഥിര ഗതാഗതത്തിന്റെ പുതിയ വഴിത്തിരിവായി സംസ്ഥാനം അവതരിപ്പിച്ച രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതിയാണ് കൊച്ചി വാട്ടർമെട്രോ. സർവീസ് ആരംഭിച്ച് രണ്ട് വർഷം പൂർത്തിയാകുമ്പോൾ തന്നെ സഞ്ചരിച്ചവരുടെ എണ്ണം 40 ലക്ഷം എന്ന റെക്കോർഡ് നേട്ടത്തിലാണ് വാട്ടർമെട്രോ.
കൂടുതൽ വിവരങ്ങൾ
വിദ്യാവാഹിനി, വിദൂരതയിൽ നിന്നും വിദ്യാഭ്യാസത്തിലേക്ക്
പട്ടികവർഗ്ഗ മേഖലകളിലെ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ഹാജർ ഉറപ്പാക്കാനും കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനുമായി ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് വിദ്യാവാഹിനി. ഊരുകളിൽ നിന്ന് ഒന്നരകിലോമീറ്റർ പരിധിയിലുള്ള വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ വാഹനത്തിലെത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയിരുന്ന ഗോത്ര സാരഥി പദ്ധതിയാണ് വിദ്യാവാഹിനിയാക്കി പരിഷ്‌കരിച്ചത്.
കൂടുതൽ വിവരങ്ങൾ
വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം
പാമ്പുകളുടെ സംരക്ഷണത്തിനും വിഷപാമ്പുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനും ആവിഷ്‌കരിച്ചതാണ് സർപ്പ മൊബൈൽ (സ്‌നേക് അവയർനസ് റെസ്‌ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്) ആപ്പ്. മറ്റ് വന്യജീവികൾ മൂലമുള്ള സംഘർഷങ്ങൾ കൂടി റിപ്പോർട്ട് ചെയ്യാനും പരിഹരിക്കാനുമാവുന്ന പരിഷ്‌കാരങ്ങൾ വരുത്തി കൊണ്ട് വനംവകുപ്പ്, ആന്റിവെനം ഉൽപ്പാദന-വിതരണത്തോടൊപ്പം ജനങ്ങളിൽ ബോധവത്കരണം കൂടി ആപ്പിലൂടെ നടത്തുന്നു.
കൂടുതൽ വിവരങ്ങൾ
വികസനപാതയില്‍ കൈപിടിച്ച് കിഫ്ബി
സംസ്ഥാനത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിൽ നിർണ്ണായകമായ മാറ്റങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ ഉണ്ടായത്. ബജറ്റിന് പുറത്തുനിന്ന് വികസന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് സർക്കാരിനെ സഹായിച്ചുകൊണ്ട്, കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ബോർഡ് (കിഫ്ബി) ഈ മുന്നേറ്റത്തിന് നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾ