ഡിജിറ്റലായി റവന്യൂ സേവനങ്ങള്‍

കേരളത്തിലെ റവന്യൂ വകുപ്പ് പൂർണ്ണമായും ഡിജിറ്റലിലേക്ക് മാറിയതോടെ, ജനങ്ങൾക്ക് എളുപ്പത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കുക എന്ന സർക്കാർ ലക്ഷ്യമാണ് യാഥാർത്ഥ്യമാകുന്നത്. വകുപ്പ് നടപ്പാക്കിയ പ്രധാന ഡിജിറ്റൽ മാറ്റങ്ങൾ നോക്കാം.

📍അനധികൃത പ്രകൃതിചൂഷണം തടയാൻ 'അലർട്ട്' പോർട്ടൽ
http://alert.revenue.kerala.gov.in എന്ന വെബ് പോർട്ടൽ വഴി കേരള ലാൻഡ് കൺസർവൻസി ആക്ട്, കേരള നദീതീര സംരക്ഷണ നിയമം എന്നിവയുടെ ലംഘനം, അനധികൃത മണൽ/ധാതു ഖനനം, സർക്കാർ ഭൂമിയിലെ മരംമുറിക്കൽ എന്നിവ തൽസമയം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനും നടപടികൾ പൊതുജനങ്ങളെ അറിയിക്കാനും സാധിക്കുന്നു.

📍വില്ലേജ് ഓഫീസുകളിൽ പോകാതെ സ്വന്തം സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഭൂനികുതി ഒടുക്കുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ സജ്ജമാക്കി.

📍ഡിജിറ്റൽ റീസർവ്വെ പൂർത്തിയാക്കിയ വില്ലേജുകളിൽ നിന്നുള്ള ലൊക്കേഷൻ സ്‌കെച്ച്, തണ്ടപ്പേർ അക്കൗണ്ട് എന്നിവ ഓൺലൈനായി അപേക്ഷിക്കാനും ഡിജിറ്റൽ ഒപ്പോടുകൂടി ഡൗൺലോഡ് ചെയ്യാനും സാധിക്കുന്നു.

📍നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഭൂമിയുടെ തരം മാറ്റുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായി നൽകാനുള്ള മൊഡ്യൂൾ വികസിപ്പിച്ചു. ഇത് കാലതാമസം ഒഴിവാക്കാൻ സഹായിക്കുന്നു.

📍സംസ്ഥാനത്തെ 1666 വില്ലേജുകളിലെയും ബി.ടി.ആർ (ബേസിക് ടാക്‌സ് രജിസ്റ്റർ), തണ്ടപ്പേർ രജിസ്റ്റർ എന്നിവയുടെ ഡിജിറ്റൈസേഷൻ പൂർത്തീകരിച്ചു.

📍ഭൂനികുതി, കെട്ടിട നികുതി, റവന്യൂ റിക്കവറി തുടങ്ങിയ തുകകൾ ഇ-പോസ് മെഷീൻ വഴിയോ യു.പി.ഐ പേയ്‌മെന്റ് മുഖേനയോ ഒടുക്കുന്നതിന് സഹായകരമായ നവീകരിച്ച ഇ-പേയ്‌മെന്റ് പോർട്ടൽ നടപ്പാക്കി.

📍റവന്യൂ വകുപ്പ് മുഖേന വിതരണം ചെയ്യുന്ന ക്യാൻസർ പെൻഷൻ, ക്ഷയരോഗികൾക്കുള്ള പെൻഷൻ, കുഷ്ഠരോഗികൾക്കുള്ള പെൻഷൻ എന്നിവയ്ക്ക് അപേക്ഷ സ്വീകരിക്കാനും വിതരണം ചെയ്യാനും ഓൺലൈൻ മൊഡ്യൂൾ ഒരുക്കി.

📍പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റിന് (ലീഗൽ ഹയർഷിപ്പ് സർട്ടിഫിക്കറ്റ്) ഓൺലൈനായി അപേക്ഷിക്കാനും സർട്ടിഫിക്കറ്റ് ലഭ്യമാക്കാനും സംവിധാനം ഒരുക്കി. ഇ-ഗസറ്റ് വഴിയാണ് വിജ്ഞാപനം നിർവഹിക്കുന്നത്.

📍മന്ത്രിക്ക് നേരിട്ടും 'മിത്രം' പോർട്ടൽ വഴിയും ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യാനും സമയബന്ധിതമായി മറുപടി നൽകാനുമായി എല്ലാ കളക്ടറേറ്റുകളിലും ആർ.എം (റവന്യൂ മിനിസ്റ്റേഴ്‌സ് സെൽ) സെൽ രൂപീകരിച്ചു.

📍കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് എക്സ്ഗ്രേഷ്യ പേയ്‌മെന്റ് അനുവദിക്കാനും അപേക്ഷിക്കാനും കോവിഡ് എക്‌സ്‌ഗ്രേഷ്യ പേയ്‌മെന്റ് പോർട്ടൽ ഓൺലൈൻ സംവിധാനം നടപ്പാക്കി.

📍സംസ്ഥാനത്തെ എല്ലാ റവന്യൂ ഓഫീസുകളും ഇതിനകം പൂർണ്ണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറി. ഇത് ഫയൽനീക്കം വേഗത്തിലാക്കി സുതാര്യത ഉറപ്പാക്കുന്നു.

📍റവന്യൂ, സർവ്വെ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങൾക്കായി ഓൺലൈൻ (എച്ച്.ആർ.എം.എസ്) സംവിധാനം നടപ്പാക്കി. പരാതികൾക്ക് ഇടനൽകാതെ കുറ്റമറ്റരീതിയിൽ സ്ഥലംമാറ്റം നടത്താൻ സഹായിക്കുന്നു.

📍എല്ലാ സേവനങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകൾക്കും വെബ്സൈറ്റുകൾ രൂപീകരിച്ചു.

📍യുകെ, യുഎസ്എ, കാനഡ, സിംഗപ്പൂർ, സൗദി അറേബ്യ, യുഎഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നീ 10 രാജ്യങ്ങളിൽ നിന്നും വിവിധ റവന്യൂ സേവനങ്ങൾ ലഭ്യമാക്കാൻ കഴിയുന്ന തരത്തിൽ പോർട്ടലുകൾ സജ്ജമാക്കി.
ഡിജിറ്റൽവത്കരണത്തിലൂടെ ജനങ്ങൾക്ക് കൂടുതൽ വേഗത്തിലും സുതാര്യമായും കൃത്യമായും സേവനങ്ങൾ ഉറപ്പാക്കുകയാണ് റവന്യൂ വകുപ്പ്.

അനുബന്ധ ലേഖനങ്ങൾ

പ്രൊബേഷന്‍ തടവുകാരുടെ പുനരധിവാസം ഉറപ്പാക്കി സര്‍ക്കാര്‍
ക്രിമിനൽ പശ്ചാത്തലത്തിൽനിന്ന് വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ വലിയ ഊന്നൽ നൽകി കേരള സർക്കാർ. ശിക്ഷാകാലയളവിനു ശേഷവും, മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കും കുടുംബമില്ലാത്തവർ ഉൾപ്പെടെയുള്ള തടവുകാരുടെയും മുൻകുറ്റവാളികളുടെയും സമഗ്രമായ പുനരധിവാസം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്.
കൂടുതൽ വിവരങ്ങൾ
ജനങ്ങള്‍ക്കൊപ്പം സപ്ലൈകോ
പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ശക്തമായ വിപണി ഇടപെടൽ നടത്തുന്ന സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) രാജ്യത്തിന് തന്നെ മാതൃകയാണ്.   നിത്യോപയോഗ സാധനങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞവിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം 1634 വിൽപനശാലകൾ സപ്ലൈകോ വിജയകരമായി പ്രവർത്തിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾ
ഹില്ലി അക്വ; ജനങ്ങളിലേക്കൊരു കുടിവെള്ള വിപ്ലവം
പൊതുജനങ്ങൾക്ക് ശുദ്ധജലം ന്യായവിലയിൽ ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ ജനസ്വീകാര്യ പദ്ധതിയാണ് 'ഹില്ലി അക്വാ' പാക്കേജ്ഡ് കുടിവെള്ളം. ജലസേചന പദ്ധതികളുടെ പ്രോത്സാഹനത്തിനും വികസനത്തിനുമായി കേരള സർക്കാർ സ്ഥാപിച്ച പൂർണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KIIDC) ആണ് 'ഹില്ലി അക്വാ' എന്ന ബ്രാൻഡ് നിർമ്മിച്ച് വിപണനം ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾ
ഡിപ്പോയിൽ നിന്ന് ഡോറിലേക്ക്, കെഎസ്ആർടിസിയുടെ അതിവേ​ഗ കൊറിയർ സർവീസ്
കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളിൽ സാധനങ്ങളെത്തിക്കാൻ കെഎസ്ആർടിസി അവതരിപ്പിച്ച കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസിന് മികച്ച പ്രതികരണവുമായി മുന്നോട്ട്. 2023 ജൂണിന് ആരംഭിച്ച സംവിധാനം കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് ഡിപ്പോകളിലേക്കാണ് സർവീസ് നടത്തുക.
കൂടുതൽ വിവരങ്ങൾ
കുതിപ്പുമായി കേരഗ്രാമം
കേരളത്തിന്റെ കാർഷിക മേഖലയ്ക്ക്, പ്രത്യേകിച്ച് നാളികേര ഉത്പാദനത്തിന്, പുത്തൻ ഉണർവ് നൽകുകയാണ് 'കേരഗ്രാമം' പദ്ധതി. തെങ്ങുകൃഷിയിൽ ശാസ്ത്രീയമായ പരിചരണമുറകൾ അവലംബിച്ച് നാളികേര ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കാൻ കൃഷി വകുപ്പ് ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന ബൃഹദ് പദ്ധതിയാണ് കേരഗ്രാമം.
കൂടുതൽ വിവരങ്ങൾ
വളരുന്നു ക്ഷീരസമ്പത്ത്‌
കേരളത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും, പോഷകാഹാര ലഭ്യതയുടെയും നട്ടെല്ലായ ക്ഷീരമേഖലയെ ശാക്തീകരിക്കുന്നതിൽ വലിയ മുന്നേറ്റങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയെ കൂടുതൽ കർഷക സൗഹാർദ്ദമാക്കി പരിഷ്കരിക്കാനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്.
കൂടുതൽ വിവരങ്ങൾ
കേരള പി.എസ്.സി; തൊഴിൽ ഒരുക്കുന്നതിൽ മുന്നിൽ
യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നതിൽ മാതൃകാപരമായ മുന്നേറ്റമാണ് കേരള പി.എസ്.സി നടത്തുന്നത്. സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ വഴി രണ്ടേമുക്കാൽ ലക്ഷത്തിലധികം നിയമനങ്ങൾ സാധ്യമാക്കുകയും, 30,000-ത്തോളം പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തത് സുപ്രധാന നേട്ടമാണ്.
കൂടുതൽ വിവരങ്ങൾ
കോളേജ് സ്‌പോർട് ലീഗ്; കായികകേരളത്തിൽ പുത്തൻ അധ്യായം
കേരളത്തിൻ്റെ കായിക ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, കോളേജുകൾ കേന്ദ്രീകരിച്ച് കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന കോളേജ് സ്പോർട്സ് ലീഗ് (CSL) കായികരംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ്. രാജ്യത്ത് ഇത്തരമൊരു സംരംഭത്തിന് തുടക്കമിടുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
കൂടുതൽ വിവരങ്ങൾ
സ്‌പോര്‍ട്‌സ് ക്വാട്ട നിയമനങ്ങളില്‍ റെക്കോര്‍ഡ് നേട്ടം
കായിക മേഖലയിലെ നിയമനങ്ങളിൽ കേരളം പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ഒമ്പത് വർഷത്തിനിടെ സ്പോർട്സ് ക്വാട്ടയിൽ 960 കായികതാരങ്ങൾക്കാണ് സർക്കാർ നിയമനം നൽകിയത്.
കൂടുതൽ വിവരങ്ങൾ