ഡിജിറ്റലായി റവന്യൂ സേവനങ്ങള്‍

കേരളത്തിലെ റവന്യൂ വകുപ്പ് പൂർണ്ണമായും ഡിജിറ്റലിലേക്ക് മാറിയതോടെ, ജനങ്ങൾക്ക് എളുപ്പത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കുക എന്ന സർക്കാർ ലക്ഷ്യമാണ് യാഥാർത്ഥ്യമാകുന്നത്. വകുപ്പ് നടപ്പാക്കിയ പ്രധാന ഡിജിറ്റൽ മാറ്റങ്ങൾ നോക്കാം.

📍അനധികൃത പ്രകൃതിചൂഷണം തടയാൻ 'അലർട്ട്' പോർട്ടൽ
http://alert.revenue.kerala.gov.in എന്ന വെബ് പോർട്ടൽ വഴി കേരള ലാൻഡ് കൺസർവൻസി ആക്ട്, കേരള നദീതീര സംരക്ഷണ നിയമം എന്നിവയുടെ ലംഘനം, അനധികൃത മണൽ/ധാതു ഖനനം, സർക്കാർ ഭൂമിയിലെ മരംമുറിക്കൽ എന്നിവ തൽസമയം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനും നടപടികൾ പൊതുജനങ്ങളെ അറിയിക്കാനും സാധിക്കുന്നു.

📍വില്ലേജ് ഓഫീസുകളിൽ പോകാതെ സ്വന്തം സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഭൂനികുതി ഒടുക്കുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ സജ്ജമാക്കി.

📍ഡിജിറ്റൽ റീസർവ്വെ പൂർത്തിയാക്കിയ വില്ലേജുകളിൽ നിന്നുള്ള ലൊക്കേഷൻ സ്‌കെച്ച്, തണ്ടപ്പേർ അക്കൗണ്ട് എന്നിവ ഓൺലൈനായി അപേക്ഷിക്കാനും ഡിജിറ്റൽ ഒപ്പോടുകൂടി ഡൗൺലോഡ് ചെയ്യാനും സാധിക്കുന്നു.

📍നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഭൂമിയുടെ തരം മാറ്റുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായി നൽകാനുള്ള മൊഡ്യൂൾ വികസിപ്പിച്ചു. ഇത് കാലതാമസം ഒഴിവാക്കാൻ സഹായിക്കുന്നു.

📍സംസ്ഥാനത്തെ 1666 വില്ലേജുകളിലെയും ബി.ടി.ആർ (ബേസിക് ടാക്‌സ് രജിസ്റ്റർ), തണ്ടപ്പേർ രജിസ്റ്റർ എന്നിവയുടെ ഡിജിറ്റൈസേഷൻ പൂർത്തീകരിച്ചു.

📍ഭൂനികുതി, കെട്ടിട നികുതി, റവന്യൂ റിക്കവറി തുടങ്ങിയ തുകകൾ ഇ-പോസ് മെഷീൻ വഴിയോ യു.പി.ഐ പേയ്‌മെന്റ് മുഖേനയോ ഒടുക്കുന്നതിന് സഹായകരമായ നവീകരിച്ച ഇ-പേയ്‌മെന്റ് പോർട്ടൽ നടപ്പാക്കി.

📍റവന്യൂ വകുപ്പ് മുഖേന വിതരണം ചെയ്യുന്ന ക്യാൻസർ പെൻഷൻ, ക്ഷയരോഗികൾക്കുള്ള പെൻഷൻ, കുഷ്ഠരോഗികൾക്കുള്ള പെൻഷൻ എന്നിവയ്ക്ക് അപേക്ഷ സ്വീകരിക്കാനും വിതരണം ചെയ്യാനും ഓൺലൈൻ മൊഡ്യൂൾ ഒരുക്കി.

📍പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റിന് (ലീഗൽ ഹയർഷിപ്പ് സർട്ടിഫിക്കറ്റ്) ഓൺലൈനായി അപേക്ഷിക്കാനും സർട്ടിഫിക്കറ്റ് ലഭ്യമാക്കാനും സംവിധാനം ഒരുക്കി. ഇ-ഗസറ്റ് വഴിയാണ് വിജ്ഞാപനം നിർവഹിക്കുന്നത്.

📍മന്ത്രിക്ക് നേരിട്ടും 'മിത്രം' പോർട്ടൽ വഴിയും ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യാനും സമയബന്ധിതമായി മറുപടി നൽകാനുമായി എല്ലാ കളക്ടറേറ്റുകളിലും ആർ.എം (റവന്യൂ മിനിസ്റ്റേഴ്‌സ് സെൽ) സെൽ രൂപീകരിച്ചു.

📍കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് എക്സ്ഗ്രേഷ്യ പേയ്‌മെന്റ് അനുവദിക്കാനും അപേക്ഷിക്കാനും കോവിഡ് എക്‌സ്‌ഗ്രേഷ്യ പേയ്‌മെന്റ് പോർട്ടൽ ഓൺലൈൻ സംവിധാനം നടപ്പാക്കി.

📍സംസ്ഥാനത്തെ എല്ലാ റവന്യൂ ഓഫീസുകളും ഇതിനകം പൂർണ്ണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറി. ഇത് ഫയൽനീക്കം വേഗത്തിലാക്കി സുതാര്യത ഉറപ്പാക്കുന്നു.

📍റവന്യൂ, സർവ്വെ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങൾക്കായി ഓൺലൈൻ (എച്ച്.ആർ.എം.എസ്) സംവിധാനം നടപ്പാക്കി. പരാതികൾക്ക് ഇടനൽകാതെ കുറ്റമറ്റരീതിയിൽ സ്ഥലംമാറ്റം നടത്താൻ സഹായിക്കുന്നു.

📍എല്ലാ സേവനങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകൾക്കും വെബ്സൈറ്റുകൾ രൂപീകരിച്ചു.

📍യുകെ, യുഎസ്എ, കാനഡ, സിംഗപ്പൂർ, സൗദി അറേബ്യ, യുഎഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നീ 10 രാജ്യങ്ങളിൽ നിന്നും വിവിധ റവന്യൂ സേവനങ്ങൾ ലഭ്യമാക്കാൻ കഴിയുന്ന തരത്തിൽ പോർട്ടലുകൾ സജ്ജമാക്കി.
ഡിജിറ്റൽവത്കരണത്തിലൂടെ ജനങ്ങൾക്ക് കൂടുതൽ വേഗത്തിലും സുതാര്യമായും കൃത്യമായും സേവനങ്ങൾ ഉറപ്പാക്കുകയാണ് റവന്യൂ വകുപ്പ്.

അനുബന്ധ ലേഖനങ്ങൾ

സംഘര്‍ഷം വേണ്ട സംരക്ഷിക്കാം
സംസ്ഥാനത്ത് ഉയരുന്ന വന്യജീവി സംഘര്‍ഷങ്ങളെ ശാസ്ത്രീയവും മാനുഷികവുമായ സമീപനത്തിലൂടെ നേരിടാൻ വിപുലമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. മനുഷ്യരുടെ സുരക്ഷയും വന്യജീവികളുടെ സംരക്ഷണവും ഒത്തു ചേര്‍ന്ന് നിലനില്‍ക്കുന്ന 'മനുഷ്യ-വന്യജീവി സമവായം' ഈ ശ്രമങ്ങളുടെ അടിസ്ഥാനമാണ്.
കൂടുതൽ വിവരങ്ങൾ
ശുദ്ധജലം ഇനി സുലഭം
എല്ലാവർക്കും എല്ലാവീടുകളിലും ശുദ്ധജല വിതരണം ഉറപ്പാക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനം തുടങ്ങി നാല് വർഷം കടക്കുമ്പോൾ 38 ലക്ഷത്തോളം (38,37,858- 2025 മാർച്ച് വരെ) ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കി.
കൂടുതൽ വിവരങ്ങൾ
വിറ്റുവരവില്‍ കുതിപ്പുമായി കേരള ചിക്കന്‍
കോഴി ഇറച്ചിയുടെ വിലക്കൂടുതലിന് പരിഹാരം കാണുക, ജനങ്ങൾക്ക് ഗുണനിലവാരമുള്ള ഇറച്ചി ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ട് സർക്കാർ ആരംഭിച്ച കേരള ചിക്കൻ റെക്കോഡ് വിറ്റുവരവിലേക്ക്. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിലൂടെ കോഴിയിറച്ചി വിറ്റ് കഴിഞ്ഞ സാമ്പത്തിക വർഷം നേടിയ വരുമാനം 105.63 കോടി രൂപ.
കൂടുതൽ വിവരങ്ങൾ
റെക്കോര്‍ഡ് വളര്‍ച്ചയില്‍ പൊതുമേഖല സ്ഥാപനങ്ങള്‍
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ 2024-25 സാമ്പത്തിക വർഷം നേടിയത് റെക്കോർഡ് വളർച്ച. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 18 ൽ നിന്ന് 24 ആയി ഉയർന്നു.
കൂടുതൽ വിവരങ്ങൾ
സ്‌പോര്‍ട്‌സ് ക്വാട്ട നിയമനങ്ങളില്‍ റെക്കോര്‍ഡ് നേട്ടം
കായിക മേഖലയിലെ നിയമനങ്ങളിൽ കേരളം പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ഒമ്പത് വർഷത്തിനിടെ സ്പോർട്സ് ക്വാട്ടയിൽ 960 കായികതാരങ്ങൾക്കാണ് സർക്കാർ നിയമനം നൽകിയത്.
കൂടുതൽ വിവരങ്ങൾ
ഹില്ലി അക്വ; ജനങ്ങളിലേക്കൊരു കുടിവെള്ള വിപ്ലവം
പൊതുജനങ്ങൾക്ക് ശുദ്ധജലം ന്യായവിലയിൽ ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ ജനസ്വീകാര്യ പദ്ധതിയാണ് 'ഹില്ലി അക്വാ' പാക്കേജ്ഡ് കുടിവെള്ളം. ജലസേചന പദ്ധതികളുടെ പ്രോത്സാഹനത്തിനും വികസനത്തിനുമായി കേരള സർക്കാർ സ്ഥാപിച്ച പൂർണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KIIDC) ആണ് 'ഹില്ലി അക്വാ' എന്ന ബ്രാൻഡ് നിർമ്മിച്ച് വിപണനം ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾ
വ്യവസായ ഹബ്ബായി കേരളം
സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടികളും പരിഷ്‌കാരങ്ങളും നടപ്പാക്കുന്നതിൽ മികച്ച നേട്ടങ്ങളുമായി സർക്കാർ. രാജ്യത്തെ ഏറ്റവും വികസിതമായ വ്യവസായങ്ങളുടെ ഹബ്ബാക്കി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വ്യവസായ നയം പുതുക്കിയത്.
കൂടുതൽ വിവരങ്ങൾ
സഹകാരി സാന്ത്വനം; വിതരണം ചെയ്തത് 1 കോടിയിലേറെ രൂപ
സഹകരണ വകുപ്പിന്റെ 'സഹകാരി സാന്ത്വനം' പദ്ധതി, സഹകരണ മേഖലയിൽ പ്രവർത്തിച്ചവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ദീർഘകാലം സഹകരണ രംഗത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ചവരോ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരോ ആയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സഹകാരികളെ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
മാലിന്യരഹിത ഹരിതകേരളം
സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനുള്ള കൂട്ടായ ശ്രമങ്ങൾക്കൊടുവിൽ ചരിത്ര നേട്ടത്തിൽ സർക്കാർ. 2025 മാർച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിവസം 'മാലിന്യമുക്ത നവകേരള' പ്രഖ്യാപനം നടത്തി.
കൂടുതൽ വിവരങ്ങൾ