രജിസ്‌ട്രേഷന്‍ വകുപ്പിന് ഡിജിറ്റല്‍ മുഖം

പതിറ്റാണ്ടുകളുടെ പഴക്കമുള്ള രജിസ്‌ട്രേഷൻ വകുപ്പും സേവനങ്ങളിൽ ഡിജിറ്റൽ മുഖത്തിലേക്ക്. സംസ്ഥാനത്ത് വിഭവസമാഹരണത്തിൽ രണ്ടാം സ്ഥാനത്തുള്ള രജിസ്‌ട്രേഷൻ വകുപ്പ് 2016 മുതലാണ് സാങ്കേതികമാറ്റത്തിന് തുടക്കമിടുന്നത്.
 

ആധാരങ്ങൾ ഓൺലൈനായി ചെയ്യാനുള്ള സൗകര്യം സർക്കാർ ഏർപ്പെടുത്തി. ആധാര രജിസ്‌ട്രേഷനായി പേൾ ( PEARL -Package for Effective Administration of Registraion Laws) എന്ന ഡിജിറ്റൽ സംവിധാനമൊരുക്കി സേവനങ്ങൾ നൽകുന്നു. ആധാരങ്ങളുടെ ഡിജിറ്റലൈസേഷന് പുറമെ, പൊടിഞ്ഞുപോയ രജിസ്‌ട്രേഷൻ വാല്യങ്ങൾ പൂർവസ്ഥിതിയിലാക്കുന്നത്, രജിസ്‌ട്രേഷൻ നടപടികളുടെ ലഘൂകരണം, സമ്പൂർണ്ണ ഇ-സ്റ്റാമ്പിംഗ്, ആധാർ രജിസ്‌ട്രേഷനായി തീയതിയും സമയവും മുൻകൂർ നിശ്ചയിച്ചു കൊണ്ട് ടോക്കൺ ബുക്ക് ചെയ്യാനുള്ള സൗകര്യം, ഒരു ജില്ലയ്ക്ക് അകത്തുള്ള ഏത് ആധാരവും ഏത് സബ് രജിസ്ട്രാർ ഓഫീസിലും രജിസ്റ്റർ ചെയ്യുന്നതിനുള്ള 'എനിവെയർ രജിസ്‌ട്രേഷൻ' സൗകര്യം, ബാധ്യത സർട്ടിഫിക്കറ്റുകൾ പൂർണമായും ഓൺലൈനിലൂടെ നൽകൽ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുടെ ഓൺലൈൻ ലഭ്യത, വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷകൾ ഓൺലൈൻ സമർപ്പിക്കാനുള്ള സൗകര്യം, ഗഹാനുകൾക്ക് പൂർണമായും ഓൺലൈൻ ഫയലിംഗ് സംവിധാനം, എല്ലാ സേവനങ്ങൾക്കും ഇ-പേയ്‌മെന്റ്, ഇ-പോസ് സൗകര്യം, വിദേശ ഇന്ത്യക്കാർക്ക് വളരെയേറെ പ്രയോജനകരമാകുന്ന എൻആർഐ ചിട്ടി രജിസ്‌ട്രേഷന് ഓൺലൈൻ സൗകര്യം, പാർട്ട്ണർഷിപ്പ് ഫേം രജിസ്‌ട്രേഷൻ, സൊസൈറ്റി നിയമപ്രകാരമുള്ള രജിസ്‌ട്രേഷൻ എന്നീ സേവനങ്ങൾക്കായി പ്രത്യേക ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം തുടങ്ങിയ ആധുനിക സൗകര്യങ്ങൾ വകുപ്പ് യാഥാർത്ഥ്യമാക്കി.
 

സംസ്ഥാനത്തെ രജിസ്ട്രാർ ഓഫീസുകളും ആധുനിക സൗകര്യങ്ങളുള്ള സ്വന്തം കെട്ടിടങ്ങളിലേക്ക് മാറുന്ന കാഴ്ചയും സർക്കാർ സാധ്യമാക്കി. കിഫ്ബി, പൊതുമരാമത്ത് ഫണ്ട്, എം.എൽ.എ ഫണ്ട് എന്നിവ ഉപയോഗിച്ച് കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ പൂർത്തിയാക്കിയത് 28 രജിസ്ട്രാർ ഓഫീസുകൾ. എല്ലാ രജിസ്ട്രാർ ഓഫീസുകളിലും കോംപാക്ടർ സൗകര്യം നടപ്പാക്കിവരുന്നു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, കാസറഗോഡ് ജില്ലകളിലെ 1968 മുതലുള്ള ആധാരങ്ങളും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ ജില്ലകളിലെ 1988 മുതലുള്ള ആധാരങ്ങളും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ 1998 മുതലുള്ള ആധാരങ്ങളും ഡിജിറ്റൈസേഷൻ പൂർത്തിയാക്കി. 1998 മുൻപുള്ള റെക്കോർഡുകൾ ഡിജിറ്റൈസ് ചെയ്തു വരുന്നു.
 

രജിസ്‌ട്രേഷൻ വകുപ്പിലെ മുഴുവൻ പ്രവർത്തനങ്ങളും സേവനങ്ങളും ഓൺലൈനാക്കുന്ന സംവിധാനത്തിലേക്ക് മാറ്റുകയും ക്യാഷ്‌ലെസ് ഓഫീസായി പ്രവർത്തിച്ച് സുതാര്യ സേവന സന്നദ്ധതയുള്ള ഓഫീസുകളാക്കി മാറ്റാനുള്ള പ്രവർത്തനം സർക്കാർ 2016 മുതൽ വകുപ്പിൽ നടപ്പാക്കി ആധുനികവത്ക്കരണം പൂർണതയിലെത്തിക്കാനുള്ള പരിശ്രമങ്ങളിലാണ് വകുപ്പ്.

അനുബന്ധ ലേഖനങ്ങൾ

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സമഗ്ര പിന്തുണ
കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ ജനങ്ങൾക്ക് സമഗ്രമായ പിന്തുണയും സുരക്ഷിതമായ ഭാവിയും ഉറപ്പാക്കുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നത്. ചികിത്സാ സൗകര്യങ്ങൾ, സാമ്പത്തികസഹായം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയിലൂടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സർക്കാർ കൈത്താങ്ങാണ്.
കൂടുതൽ വിവരങ്ങൾ
വളര്‍ത്തുമൃഗങ്ങള്‍ക്ക് വീട്ടുപടിക്കല്‍ ചികിത്സ
കേരളത്തിലെ വളർത്തുമൃഗങ്ങൾക്ക് കാര്യക്ഷമവും സമയബന്ധിതവുമായ ചികിത്സ ഉറപ്പാക്കുന്നതിൽ വലിയ മുന്നേറ്റവുമായി മൃഗസംരക്ഷണ വകുപ്പ്. കർഷകർക്ക് ആശ്വാസമായി, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ സംസ്ഥാനത്തുടനീളം ജനപ്രിയമാവുകയാണ്.
കൂടുതൽ വിവരങ്ങൾ
പ്രൊബേഷന്‍ തടവുകാരുടെ പുനരധിവാസം ഉറപ്പാക്കി സര്‍ക്കാര്‍
ക്രിമിനൽ പശ്ചാത്തലത്തിൽനിന്ന് വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ വലിയ ഊന്നൽ നൽകി കേരള സർക്കാർ. ശിക്ഷാകാലയളവിനു ശേഷവും, മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കും കുടുംബമില്ലാത്തവർ ഉൾപ്പെടെയുള്ള തടവുകാരുടെയും മുൻകുറ്റവാളികളുടെയും സമഗ്രമായ പുനരധിവാസം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്.
കൂടുതൽ വിവരങ്ങൾ
ഉയരങ്ങൾ കീഴടക്കി കേരളത്തിന്റെ വിദ്യാഭ്യാസ മേഖല
പ്രീ-പ്രൈമറി മുതൽ പിഎച്ച്.ഡി. പഠനം വരെ, പൈലറ്റ് പരിശീലനം മുതൽ ലോകോത്തര സർവ്വകലാശാലകളിലെ പഠനം വരെ സാധ്യമാക്കി, കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസമുന്നേറ്റം യാഥാർത്ഥ്യമാക്കുകയാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
തുറമുഖ വികസനത്തിന്‍റെ പുതുവഴികൾ
സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ തുറമുഖ വകുപ്പ് വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ ശ്രദ്ധേയമാണ്. ടൂറിസം വികസനം, സേവനങ്ങളുടെ സുതാര്യത, സാങ്കേതിക വിദ്യയുടെ പ്രയോജനം, പുതിയ സംരംഭങ്ങൾ എന്നിവയിലൂടെ വകുപ്പ് വലിയ മുന്നേറ്റമാണ് സാധ്യമാക്കിയത്.
കൂടുതൽ വിവരങ്ങൾ
ദേവസ്വം വികസനത്തിനും ആധുനീകരണത്തിനും മികവാര്‍ന്ന ഇടപെടല്‍
2016-17 കാലയളവ് മുതൽ നാളിതുവരെ സംസ്ഥാന സർക്കാർ ദേവസ്വം സ്ഥാപനങ്ങളുടെ ആധുനീകരണത്തിനും വികസനത്തിനും നൽകിയത് 600.70 കോടി രൂപ. ക്ഷേത്രങ്ങളുടെ പുരോഗതിക്കായി സർക്കാർ നടത്തുന്ന കാര്യക്ഷമമായ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന് 144.96 കോടി, കൊച്ചിൻ ദേവസ്വം ബോർഡിന് 26.38 കോടി, മലബാർ ദേവസ്വത്തിന് 250.77 കോടി, കൂടൽമാണിക്യം ദേവസ്വത്തിന് 15 ലക്ഷം രൂപ, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് 17.41 കോടി, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് 3.38 കോടി, ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതിക്ക് 83.95 കോടി, ശബരിമല സാനിട്ടേഷൻ സൊസൈറ്റിക്ക് 20.42 കോടി, ശബരിമല ഇടത്താവളം പദ്ധതികൾക്കായി 116.41 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
കൂടുതൽ വിവരങ്ങൾ
പഠനം പുതിയതലത്തിലേക്ക് !
നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും അതിന്റെ തുടർച്ചയായ വിദ്യാകിരണം മിഷനും കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത്. 45 ലക്ഷം വിദ്യാർത്ഥികൾ, 1.8 ലക്ഷം അധ്യാപകർ, 20,000-ൽ അധികം അധ്യാപകേതര ജീവനക്കാർ അടങ്ങുന്ന അതിബൃഹത്തായ ശൃംഖലയാണ് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം.
കൂടുതൽ വിവരങ്ങൾ
അങ്കണവാടികളിലൂടെ കുരുന്നുകള്‍ക്ക് മികച്ച ഭാവി
വനിതാ ശിശുവികസന വകുപ്പ് കേരളത്തിലെ കുരുന്നുകൾക്കായി അങ്കണവാടികളിൽ നടപ്പാക്കിയത് ദേശീയ ശ്രദ്ധനേടിയ ഇടപെടലുകളാണ്. കുട്ടികളുടെ സമഗ്ര വികാസവും പോഷകാഹാരവും ഉറപ്പാക്കുന്നതിനൊപ്പം ലിംഗസമത്വത്തെക്കുറിച്ചുള്ള അവബോധം ചെറുപ്രായത്തിൽ തന്നെ വളർത്താനും സർക്കാർ പ്രത്യേക ശ്രദ്ധനൽകുന്നു.
കൂടുതൽ വിവരങ്ങൾ
നീതി, സംരക്ഷണം, ശാക്തീകരണം: കേരളം ഭിന്നശേഷി സൗഹൃദം
സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്ക് എല്ലാ മേഖലകളിലും തുല്യ അവസരങ്ങൾ ഉറപ്പാക്കാനും നടത്തിയ പ്രവർത്തനങ്ങൾ മികവാർന്നവയാണ്. കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷിസൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, ബാരിയർ ഫ്രീ കേരള പോലുള്ള പദ്ധതികൾക്ക് സർക്കാർ രൂപം നൽകി.
കൂടുതൽ വിവരങ്ങൾ