രജിസ്‌ട്രേഷന്‍ വകുപ്പിന് ഡിജിറ്റല്‍ മുഖം

പതിറ്റാണ്ടുകളുടെ പഴക്കമുള്ള രജിസ്‌ട്രേഷൻ വകുപ്പും സേവനങ്ങളിൽ ഡിജിറ്റൽ മുഖത്തിലേക്ക്. സംസ്ഥാനത്ത് വിഭവസമാഹരണത്തിൽ രണ്ടാം സ്ഥാനത്തുള്ള രജിസ്‌ട്രേഷൻ വകുപ്പ് 2016 മുതലാണ് സാങ്കേതികമാറ്റത്തിന് തുടക്കമിടുന്നത്.
 

ആധാരങ്ങൾ ഓൺലൈനായി ചെയ്യാനുള്ള സൗകര്യം സർക്കാർ ഏർപ്പെടുത്തി. ആധാര രജിസ്‌ട്രേഷനായി പേൾ ( PEARL -Package for Effective Administration of Registraion Laws) എന്ന ഡിജിറ്റൽ സംവിധാനമൊരുക്കി സേവനങ്ങൾ നൽകുന്നു. ആധാരങ്ങളുടെ ഡിജിറ്റലൈസേഷന് പുറമെ, പൊടിഞ്ഞുപോയ രജിസ്‌ട്രേഷൻ വാല്യങ്ങൾ പൂർവസ്ഥിതിയിലാക്കുന്നത്, രജിസ്‌ട്രേഷൻ നടപടികളുടെ ലഘൂകരണം, സമ്പൂർണ്ണ ഇ-സ്റ്റാമ്പിംഗ്, ആധാർ രജിസ്‌ട്രേഷനായി തീയതിയും സമയവും മുൻകൂർ നിശ്ചയിച്ചു കൊണ്ട് ടോക്കൺ ബുക്ക് ചെയ്യാനുള്ള സൗകര്യം, ഒരു ജില്ലയ്ക്ക് അകത്തുള്ള ഏത് ആധാരവും ഏത് സബ് രജിസ്ട്രാർ ഓഫീസിലും രജിസ്റ്റർ ചെയ്യുന്നതിനുള്ള 'എനിവെയർ രജിസ്‌ട്രേഷൻ' സൗകര്യം, ബാധ്യത സർട്ടിഫിക്കറ്റുകൾ പൂർണമായും ഓൺലൈനിലൂടെ നൽകൽ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുടെ ഓൺലൈൻ ലഭ്യത, വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷകൾ ഓൺലൈൻ സമർപ്പിക്കാനുള്ള സൗകര്യം, ഗഹാനുകൾക്ക് പൂർണമായും ഓൺലൈൻ ഫയലിംഗ് സംവിധാനം, എല്ലാ സേവനങ്ങൾക്കും ഇ-പേയ്‌മെന്റ്, ഇ-പോസ് സൗകര്യം, വിദേശ ഇന്ത്യക്കാർക്ക് വളരെയേറെ പ്രയോജനകരമാകുന്ന എൻആർഐ ചിട്ടി രജിസ്‌ട്രേഷന് ഓൺലൈൻ സൗകര്യം, പാർട്ട്ണർഷിപ്പ് ഫേം രജിസ്‌ട്രേഷൻ, സൊസൈറ്റി നിയമപ്രകാരമുള്ള രജിസ്‌ട്രേഷൻ എന്നീ സേവനങ്ങൾക്കായി പ്രത്യേക ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം തുടങ്ങിയ ആധുനിക സൗകര്യങ്ങൾ വകുപ്പ് യാഥാർത്ഥ്യമാക്കി.
 

സംസ്ഥാനത്തെ രജിസ്ട്രാർ ഓഫീസുകളും ആധുനിക സൗകര്യങ്ങളുള്ള സ്വന്തം കെട്ടിടങ്ങളിലേക്ക് മാറുന്ന കാഴ്ചയും സർക്കാർ സാധ്യമാക്കി. കിഫ്ബി, പൊതുമരാമത്ത് ഫണ്ട്, എം.എൽ.എ ഫണ്ട് എന്നിവ ഉപയോഗിച്ച് കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ പൂർത്തിയാക്കിയത് 28 രജിസ്ട്രാർ ഓഫീസുകൾ. എല്ലാ രജിസ്ട്രാർ ഓഫീസുകളിലും കോംപാക്ടർ സൗകര്യം നടപ്പാക്കിവരുന്നു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, കാസറഗോഡ് ജില്ലകളിലെ 1968 മുതലുള്ള ആധാരങ്ങളും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ ജില്ലകളിലെ 1988 മുതലുള്ള ആധാരങ്ങളും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ 1998 മുതലുള്ള ആധാരങ്ങളും ഡിജിറ്റൈസേഷൻ പൂർത്തിയാക്കി. 1998 മുൻപുള്ള റെക്കോർഡുകൾ ഡിജിറ്റൈസ് ചെയ്തു വരുന്നു.
 

രജിസ്‌ട്രേഷൻ വകുപ്പിലെ മുഴുവൻ പ്രവർത്തനങ്ങളും സേവനങ്ങളും ഓൺലൈനാക്കുന്ന സംവിധാനത്തിലേക്ക് മാറ്റുകയും ക്യാഷ്‌ലെസ് ഓഫീസായി പ്രവർത്തിച്ച് സുതാര്യ സേവന സന്നദ്ധതയുള്ള ഓഫീസുകളാക്കി മാറ്റാനുള്ള പ്രവർത്തനം സർക്കാർ 2016 മുതൽ വകുപ്പിൽ നടപ്പാക്കി ആധുനികവത്ക്കരണം പൂർണതയിലെത്തിക്കാനുള്ള പരിശ്രമങ്ങളിലാണ് വകുപ്പ്.

അനുബന്ധ ലേഖനങ്ങൾ

ആരോഗ്യരം​ഗം പുരോഗതിയുടെ പാതയിൽ
ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും, നൂതന ചികിത്സാരീതികൾ ആരംഭിക്കുന്നതിലും, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും വലിയ മുന്നേറ്റമാണ് സർക്കാർ സാധ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മുതൽ സംസ്ഥാനത്തെ ഓരോ ആരോഗ്യ സ്ഥാപനത്തിലും മാറ്റം പ്രകടമാണ്.
കൂടുതൽ വിവരങ്ങൾ
പൊതുഗതാഗതത്തില്‍ നാഴികക്കല്ലായി വാട്ടര്‍മെട്രോ
സുസ്ഥിര ഗതാഗതത്തിന്റെ പുതിയ വഴിത്തിരിവായി സംസ്ഥാനം അവതരിപ്പിച്ച രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതിയാണ് കൊച്ചി വാട്ടർമെട്രോ. സർവീസ് ആരംഭിച്ച് രണ്ട് വർഷം പൂർത്തിയാകുമ്പോൾ തന്നെ സഞ്ചരിച്ചവരുടെ എണ്ണം 40 ലക്ഷം എന്ന റെക്കോർഡ് നേട്ടത്തിലാണ് വാട്ടർമെട്രോ.
കൂടുതൽ വിവരങ്ങൾ
വിറ്റുവരവില്‍ കുതിപ്പുമായി കേരള ചിക്കന്‍
കോഴി ഇറച്ചിയുടെ വിലക്കൂടുതലിന് പരിഹാരം കാണുക, ജനങ്ങൾക്ക് ഗുണനിലവാരമുള്ള ഇറച്ചി ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ട് സർക്കാർ ആരംഭിച്ച കേരള ചിക്കൻ റെക്കോഡ് വിറ്റുവരവിലേക്ക്. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിലൂടെ കോഴിയിറച്ചി വിറ്റ് കഴിഞ്ഞ സാമ്പത്തിക വർഷം നേടിയ വരുമാനം 105.63 കോടി രൂപ.
കൂടുതൽ വിവരങ്ങൾ
സാങ്കേതിക മികവില്‍ ജനസൗഹൃദ പൊലീസ്‌
കേരള പോലീസ് ജനങ്ങളുമായി കൂടുതൽ അടുക്കുകയും സാങ്കേതിക മുന്നേറ്റങ്ങളിലൂടെ കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും പുതിയ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത കാലഘട്ടമാണിത്. ഇന്ത്യൻ പോലീസ് ഫെഡറേഷന്റെ 2021 ലെ സർവെ പ്രകാരം അഴിമതിരഹിത പോലീസ് വിഭാഗത്തിൽ കേരളാ പോലീസ് ഒന്നാംസ്ഥാനത്താണ്.
കൂടുതൽ വിവരങ്ങൾ
ജനങ്ങള്‍ക്കൊപ്പം സപ്ലൈകോ
പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ശക്തമായ വിപണി ഇടപെടൽ നടത്തുന്ന സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) രാജ്യത്തിന് തന്നെ മാതൃകയാണ്.   നിത്യോപയോഗ സാധനങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞവിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം 1634 വിൽപനശാലകൾ സപ്ലൈകോ വിജയകരമായി പ്രവർത്തിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾ
നീതി, സംരക്ഷണം, ശാക്തീകരണം: കേരളം ഭിന്നശേഷി സൗഹൃദം
സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്ക് എല്ലാ മേഖലകളിലും തുല്യ അവസരങ്ങൾ ഉറപ്പാക്കാനും നടത്തിയ പ്രവർത്തനങ്ങൾ മികവാർന്നവയാണ്. കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷിസൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, ബാരിയർ ഫ്രീ കേരള പോലുള്ള പദ്ധതികൾക്ക് സർക്കാർ രൂപം നൽകി.
കൂടുതൽ വിവരങ്ങൾ
വികസന കവാടമായി പാലങ്ങള്‍
മലയോര ഹൈവേകൾ, തീരദേശ ഹൈവേകൾ, ദേശീയപാത, പാലങ്ങൾ തുടങ്ങി പശ്ചാത്തല വികസനം സൃഷ്ടിക്കുന്ന പൊതുവികസന മുന്നേറ്റത്തിനാണ് കേരളം സാക്ഷിയാകുന്നത്. കേരളത്തിലെ റോഡുകൾ, പാലങ്ങൾ എല്ലാം അന്താരാഷ്ട്ര നിലവാരത്തിലാണ് പൂർത്തിയാകുന്നത്.
കൂടുതൽ വിവരങ്ങൾ
ശുദ്ധജലം ഇനി സുലഭം
എല്ലാവർക്കും എല്ലാവീടുകളിലും ശുദ്ധജല വിതരണം ഉറപ്പാക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനം തുടങ്ങി നാല് വർഷം കടക്കുമ്പോൾ 38 ലക്ഷത്തോളം (38,37,858- 2025 മാർച്ച് വരെ) ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കി.
കൂടുതൽ വിവരങ്ങൾ
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സമഗ്ര പിന്തുണ
കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ ജനങ്ങൾക്ക് സമഗ്രമായ പിന്തുണയും സുരക്ഷിതമായ ഭാവിയും ഉറപ്പാക്കുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നത്. ചികിത്സാ സൗകര്യങ്ങൾ, സാമ്പത്തികസഹായം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയിലൂടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സർക്കാർ കൈത്താങ്ങാണ്.
കൂടുതൽ വിവരങ്ങൾ