കാലത്തിനൊപ്പം വേഗത്തില്‍ മോട്ടോര്‍വാഹന വകുപ്പ്‌

പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് വലിയ പരിഷ്‌കാരങ്ങളുമായി മുന്നേറുകയാണ്. ഡിജിറ്റൽവത്കരണം, പരാതി പരിഹാരത്തിലെ വേഗത, സേവനങ്ങളുടെ നവീകരണം, റോഡ് സുരക്ഷാ നടപടികൾ ഊർജിതമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളുമായി അതിവേഗമാണ് വകുപ്പ് മികവിലേക്ക് കുതിക്കുന്നത്.
 

റോഡും വാഹനവും സുരക്ഷിതമായി കൈകാര്യം ചെയ്യാൻ ഡ്രൈവർമാരെ പ്രാപ്തരാക്കുന്ന തരത്തിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കുകളും കർശനമായ പരീക്ഷാ രീതികളും നടപ്പാത്തിയത് വകുപ്പിന്റെ സുപ്രധാന നേട്ടമാണ്. ഇതിനൊപ്പം ലേണേഴ്സ് മൊബൈൽ ആപ്പ് തയ്യാറാക്കുന്നതും ഡ്രൈവിംഗ് ടെസ്റ്റുകളിൽ ഹസാർഡ് പെർസെപ്ഷൻ സിമുലേറ്റർ ടെസ്റ്റ് ഉൾപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇത് പുതിയ ഡ്രൈവർമാർക്ക് കൂടുതൽ മികച്ച പരിശീലനം നൽകാൻ സഹായിക്കും.
 

റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഓട്ടോമേറ്റഡ് എൻഫോഴ്സ്മെന്റ് സംവിധാനത്തിന്റെ ഭാഗമായി, 2023 ജൂൺ 5-ന് കേരളത്തിലെ റോഡുകളിൽ എ.ഐ -പവേർഡ് ഉൾപ്പെടെ 726 ക്യാമറകൾ പ്രവർത്തനക്ഷമമാക്കി. അനധികൃതമായ വാഹന പാർക്കിംഗ്, മൊബൈൽ ഉപയോഗിച്ചുള്ള നിയമലംഘനങ്ങൾ മുതലായവ ക്യാമറകൾ നിരീക്ഷിക്കുന്നു. ട്രാഫിക് നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് കമ്മ്യൂണിറ്റി സർവീസ് നൽകാനുള്ള സിലബസ് രൂപീകരിച്ചതും നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ബോധവൽക്കരണത്തിന്റെ ഭാഗമാണ്. ഗുരുതരമായ നിയമലംഘനം നടത്തുന്നവരുടെ ലൈസൻസ് നിശ്ചിത കാലയളവിലേക്ക് റദ്ദാക്കുന്നതിനോടൊപ്പം അവർക്ക് കർശന പരിശീലനം നൽകുന്നതും റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന നടപടിയാണ്. സ്‌കൂൾ ബസുകളിലെയടക്കം വാഹന പരിശോധന കർശനമാക്കി.
 

സർക്കാരിന്റെ 100 ദിവസത്തെ കർമപരിപാടിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് നേരിട്ട് നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ സിറ്റിസൺ സെന്റിനൽ ആപ്പ് സാധ്യമാക്കി ഇതിലൂടെ ട്രാഫിക് ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുക - പരാതി രജിസ്റ്റർ ചെയ്യുക എന്ന ഓപ്ഷൻ വഴി പൊതുജനങ്ങൾക്ക് ട്രാഫിക് വയലേഷൻസ് റിപ്പോർട്ട് ചെയ്യാൻ എം-പരിവാഹൻ ആപ്പിൽ സൗകര്യമൊരുക്കി. ഡ്രൈവിംഗ് ലൈസൻസ് പ്രിന്റ് നിർത്തലാക്കി, ഡിജിറ്റൽ ലൈസൻസ് കേരളത്തിൽ നടപ്പാക്കിയിട്ടുണ്ട്.
ഡൗൺലോഡ് യുവർ ഡ്രൈവിംഗ് ലൈസൻസ് (ഡി.വൈ.ഡി.എൽ) സംവിധാനത്തിലൂടെ ഡിജിറ്റൽ രൂപത്തിൽ ലൈസൻസ് സാരഥി വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
 

റോഡ് സുരക്ഷ ഉറപ്പാക്കാനും റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കാനുമായി സുരക്ഷിത കേരളം പദ്ധതി നടപ്പാക്കി. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 85 എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകൾ രൂപീകരിച്ച് സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുക, അപകട സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി പരിഹാരം നിർദേശിക്കുക, ട്രാഫിക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക, അപകടങ്ങൾ ഉണ്ടാകുമ്പോൾ അതിനുള്ള കാരണങ്ങൾ അന്വേഷിക്കുക എന്നിവയാണ് ഈ സ്‌ക്വാഡുകളുടെ ചുമതല.
 

ശബരിമല തീർത്ഥാടന കാലത്ത് റോഡ് സുരക്ഷ ഉറപ്പുവരുത്താനും സുഗമമായ തീർഥാടന അനുഭവത്തിനുമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ക്വാഡുകൾ രൂപീകരിക്കുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മൂന്ന് കൺട്രോൾ റൂമുകൾ സ്ഥാപിക്കുകയും ചെയ്തു. മെഡിക്കൽ സംഘങ്ങളുമായി സഹകരിച്ച് അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര സഹായം എത്തിക്കുന്നതിൽ മോട്ടോർ വാഹന വകുപ്പ് പ്രധാന പങ്കുവഹിക്കുന്നു. ആദ്യമായി ആംബുലൻസുകളുടെ വാടക ചാർജുകളും, വെയ്റ്റിംഗ് ചാർജുകളും ഏകീകരിച്ചു.
 

മോട്ടോർ വാഹന വകുപ്പിനെ എല്ലാ സേവനങ്ങളും ഓൺലൈൻ ആക്കി. ഓഫീസ് കാര്യക്ഷമത വർദ്ധിപ്പിക്കാൻ ഒരു ഉദ്യോഗസ്ഥൻ അഞ്ച് ദിവസത്തിൽ കൂടുതൽ ഫയലുകൾ കൈവശം വയ്ക്കാൻ പാടില്ലെന്ന നിയമം നടപ്പാക്കി. ആറുവരി പാത സജ്ജമാകുന്നതിനു മുന്നോടിയായി ലെയ്ൻ ട്രാഫിക്ക് ബോധവൽക്കരണപരിപാടികൾ , 'സേഫ്റ്റി ടു സേവ് ലൈഫ്', അനധികൃത ഫിറ്റിങ്ങുകൾ കണ്ടെത്തുന്നതിനുള്ള സ്പെഷ്യൽ ഡ്രൈവ്, ഓപ്പറേഷൻ റാഷ്, ഓപ്പറേഷൻ ഡെസിബെൽ, ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സ്, ക്‌ളിയർ പാത്ത്, സ്‌ക്രീൻ, സൈലൻസ്, ഫോക്കസ്, ഓപ്പറേഷൻ ഓവർലോഡ്, ആംബുലൻസുകളുടെ ദുരുപയോഗം, Route Curtail, തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെയുള്ള സ്‌പെഷ്യൽ ഡ്രൈവ് തുടങ്ങി നിരവധി സ്‌പെഷ്യൽ ഡ്രൈവുകൾ.
 

ഓരോ നിയമസഭാമണ്ഡലത്തിലെയും അഭിപ്രായങ്ങൾ കണക്കിലെടുത്ത് ഈ സർക്കാർ ആരംഭിക്കാനൊരുങ്ങുന്നത് 503 പുതിയ ബസ് റൂട്ടുകൾ. കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് ബസ് കൺസഷൻ ആപ്പ് വിദ്യാർഥികൾക്കായി വികസിപ്പിക്കുന്നു, റോഡ് സുരക്ഷാ സന്ദേശങ്ങൾ കാർട്ടൂൺ വീഡിയോകളായി വിദ്യാലയങ്ങളിലും പൊതുയിടങ്ങളിലും പ്രദർശിപ്പിക്കുന്നത് കുട്ടികളിലും പൊതുജനങ്ങളിലും അവബോധം വളർത്തും.
 

എ.എൻ.പി.ആർ ക്യാമറകളുള്ള വെർച്വൽ ചെക്ക് പോസ്റ്റുകൾ, സംസ്ഥാനത്ത് 19 ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകൾ, അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്ററുകൾ, സർക്കാർ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാ കെ.എൽ 90 എന്ന പ്രത്യേക സീരീസിനായുള്ള സോഫ്‌റ്റ്വെയർ എന്നിവ ഉടൻ യാഥാർത്ഥ്യമാകും. ഈ സർക്കാർ അധികാരത്തിലെത്തിയതോടെ പൊതുജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകാനും റോഡ് സുരക്ഷ ഉറപ്പാക്കാനും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമാണ് വകുപ്പ് പരിശ്രമിക്കുന്നത്.

അനുബന്ധ ലേഖനങ്ങൾ

തീരങ്ങളില്‍ ക്ഷേമവും വികസനവും
കേരളത്തിന്റെ തീരദേശ ജനതയുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകിക്കൊണ്ട്, മത്സ്യത്തൊഴിലാളി വിഭാഗത്തെ സംരക്ഷിക്കുന്നതിലും സാമൂഹിക പരിരക്ഷ ഉറപ്പാക്കുന്നതിലും സർക്കാർ മാതൃകാപരമായ മുന്നേറ്റമാണ് നടത്തിയത്. ഈ സർക്കാർ നടപ്പാക്കിയ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് 2450 കോടി രൂപയുടെ 'പുനർഗേഹം' പദ്ധതി.
കൂടുതൽ വിവരങ്ങൾ
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സമഗ്ര പിന്തുണ
കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ ജനങ്ങൾക്ക് സമഗ്രമായ പിന്തുണയും സുരക്ഷിതമായ ഭാവിയും ഉറപ്പാക്കുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നത്. ചികിത്സാ സൗകര്യങ്ങൾ, സാമ്പത്തികസഹായം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയിലൂടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സർക്കാർ കൈത്താങ്ങാണ്.
കൂടുതൽ വിവരങ്ങൾ
മാതൃകാ വളര്‍ച്ചയുമായി ഉത്തരവാദിത്ത ടൂറിസം
വിനോദസഞ്ചാര മേഖലയുടെ വളർച്ചയും, പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ ശാക്തീകരണവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം. വിനോദസഞ്ചാരത്തിന്റെ ഒരു ബദൽ മാതൃകയാണിത്.
കൂടുതൽ വിവരങ്ങൾ
ജീവിതസായാഹ്നത്തിന് കൈത്താങ്ങായി പാലിയേറ്റീവ് കെയർ പദ്ധതി
പ്രായമായവരുടെ ജീവിതസായാഹ്നം സന്തോഷകരവും സമാധാനപരവുമാക്കുക എന്ന ലക്ഷ്യത്തോടെ, കേരള സർക്കാർ സഹകരണ മേഖലയിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതി ശ്രദ്ധേയമായ ഒരു ചുവടുവെപ്പാണ്. ഗുണമേന്മയുള്ള സാന്ത്വന പരിചരണം ലഭ്യമാക്കാനാണ് സഹകരണ ആശുപത്രികളുടെ നേതൃത്വത്തിൽ സഹകരണ വകുപ്പ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
അങ്കണവാടികളിലൂടെ കുരുന്നുകള്‍ക്ക് മികച്ച ഭാവി
വനിതാ ശിശുവികസന വകുപ്പ് കേരളത്തിലെ കുരുന്നുകൾക്കായി അങ്കണവാടികളിൽ നടപ്പാക്കിയത് ദേശീയ ശ്രദ്ധനേടിയ ഇടപെടലുകളാണ്. കുട്ടികളുടെ സമഗ്ര വികാസവും പോഷകാഹാരവും ഉറപ്പാക്കുന്നതിനൊപ്പം ലിംഗസമത്വത്തെക്കുറിച്ചുള്ള അവബോധം ചെറുപ്രായത്തിൽ തന്നെ വളർത്താനും സർക്കാർ പ്രത്യേക ശ്രദ്ധനൽകുന്നു.
കൂടുതൽ വിവരങ്ങൾ
ദേവസ്വം വികസനത്തിനും ആധുനീകരണത്തിനും മികവാര്‍ന്ന ഇടപെടല്‍
2016-17 കാലയളവ് മുതൽ നാളിതുവരെ സംസ്ഥാന സർക്കാർ ദേവസ്വം സ്ഥാപനങ്ങളുടെ ആധുനീകരണത്തിനും വികസനത്തിനും നൽകിയത് 600.70 കോടി രൂപ. ക്ഷേത്രങ്ങളുടെ പുരോഗതിക്കായി സർക്കാർ നടത്തുന്ന കാര്യക്ഷമമായ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന് 144.96 കോടി, കൊച്ചിൻ ദേവസ്വം ബോർഡിന് 26.38 കോടി, മലബാർ ദേവസ്വത്തിന് 250.77 കോടി, കൂടൽമാണിക്യം ദേവസ്വത്തിന് 15 ലക്ഷം രൂപ, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് 17.41 കോടി, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് 3.38 കോടി, ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതിക്ക് 83.95 കോടി, ശബരിമല സാനിട്ടേഷൻ സൊസൈറ്റിക്ക് 20.42 കോടി, ശബരിമല ഇടത്താവളം പദ്ധതികൾക്കായി 116.41 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
കൂടുതൽ വിവരങ്ങൾ
ശുദ്ധജലം ഇനി സുലഭം
എല്ലാവർക്കും എല്ലാവീടുകളിലും ശുദ്ധജല വിതരണം ഉറപ്പാക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനം തുടങ്ങി നാല് വർഷം കടക്കുമ്പോൾ 38 ലക്ഷത്തോളം (38,37,858- 2025 മാർച്ച് വരെ) ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കി.
കൂടുതൽ വിവരങ്ങൾ
മാറ്റത്തിന്റെ വേലിയേറ്റം, തീരമൈത്രി തീരദേശ സംരംഭ മാതൃക
കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് തീരമൈത്രി സീഫുഡ് റെസ്റ്റോറന്റുകൾ. മത്സ്യത്തൊഴിലാളി വനിതകൾക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തി, സാധാരണ ജനങ്ങൾക്ക് കുറഞ്ഞവിലയിൽ മികച്ച സീഫുഡ് ലഭ്യമാക്കുകയാണ് ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
തുറമുഖ വികസനത്തിന്‍റെ പുതുവഴികൾ
സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ തുറമുഖ വകുപ്പ് വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ ശ്രദ്ധേയമാണ്. ടൂറിസം വികസനം, സേവനങ്ങളുടെ സുതാര്യത, സാങ്കേതിക വിദ്യയുടെ പ്രയോജനം, പുതിയ സംരംഭങ്ങൾ എന്നിവയിലൂടെ വകുപ്പ് വലിയ മുന്നേറ്റമാണ് സാധ്യമാക്കിയത്.
കൂടുതൽ വിവരങ്ങൾ