അഭിമാനത്തോടെ, ട്രാൻസ്‌ജെൻഡർ സമൂഹത്തോടൊപ്പം സർക്കാർ

ട്രാൻസ്ജെൻഡർ വ്യക്തികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുമായി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാണ്.
 

ലിംഗമാറ്റ ശസ്ത്രക്രിയ, തുടർചികിത്സ എന്നിവയ്ക്ക് ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി 70,27,186 രൂപ അനുവദിച്ചത് ഈ വിഭാഗത്തിലുള്ളവരുടെ ആരോഗ്യപരമായ ആവശ്യങ്ങൾക്ക് വലിയൊരളവിൽ താങ്ങായി. സുരക്ഷിത താമസ സൗകര്യമൊരുക്കുന്ന ഷോർട്ട് സ്റ്റേ ഹോം പ്രവർത്തനങ്ങൾക്ക് 30,86,528 രൂപ നൽകി. വിദ്യാർത്ഥികൾക്കുളള സ്‌കോളർഷിപ്പ് 4,15,000 രൂപയും വിദ്യാർത്ഥികൾക്കുളള ഹോസ്റ്റൽ സൗകര്യത്തിനായി 7,44,000 രൂപയും സർക്കാർ അനുവദിച്ചു. ട്രാൻസ്‌ജെൻഡർ ദമ്പതികൾക്കായുളള വിവാഹ ധനസഹായം 60,000 രൂപ സാമൂഹിക അംഗീകാരത്തോടൊപ്പം സാമ്പത്തികപരമായ പിന്തുണയും നൽകുന്നു.
 

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി ഒരു കലാട്രൂപ്പ് യാഥാർത്ഥ്യമാക്കി 'അനന്യം പദ്ധതി ആരംഭിച്ചു. വിദൂര വിദ്യാഭ്യാസത്തിലൂടെ ഡിഗ്രി/പി.ജി കോഴ്‌സുകൾ പഠിക്കുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് വർഷത്തിൽ 24,000 രൂപവരെ ധനസഹായം നൽകുന്ന 'വർണ്ണം' പദ്ധതി നടപ്പാക്കി. മത്സരപരീക്ഷകളിൽ പങ്കെടുക്കാനുള്ള പരിശീലനത്തിന് സാമ്പത്തികസഹായം അനുവദിക്കുന്ന 'യത്‌നം' പദ്ധതി, അഭിരുചിക്കനുസരിച്ച് തൊഴിൽ പരിശീലനത്തിന് 'സാകല്യം' പദ്ധതി, തുടർവിദ്യാഭ്യാസം സാധ്യമാക്കാൻ 'സമന്വയ' പദ്ധതി, അടിയന്തിര ഘട്ടങ്ങളിൽ സഹായം നൽകുന്ന 'കരുതൽ' പദ്ധതി തുടങ്ങിയവ സർക്കാരിന്റെ പ്രധാന പ്രവർത്തനങ്ങളാണ്. ട്രാൻസ് വ്യക്തികളിലെ ആത്മഹത്യാ പ്രവണത, വിഷാദം, അമിത ഉത്കണ്ഠ എന്നിവ പ്രതിരോധിക്കുന്നതിന് പിയർ കൗൺസിലർമാർക്ക് പരിശീലനം നൽകി ജില്ലകളിൽ സജ്ജമാക്കുന്ന പ്രത്യേക പരിശീലന പരിപാടിയ്ക്ക് തുടക്കമിട്ടു.
 

കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ 'വർണ്ണപ്പകിട്ട്' എന്ന പേരിൽ ട്രാൻസ്ജെൻഡർ കലോത്സവം സംഘടിപ്പിക്കുന്നത് അവർക്ക് ഒരുമിച്ചു കൂടാനും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവസരം നൽകുന്നു. ട്രാൻസ്ജെൻഡർ വ്യക്തികളുടെ സാമൂഹിക പുനരധിവാസത്തിനും പുരോഗതിക്കുമായുള്ള ബോധവത്കരണ പരിപാടികൾക്കായി നിയമ വിദഗ്ദ്ധർ, ഡോക്ടർമാർ, ജെൻഡർ വിഷയ വിദഗ്ദ്ധർ, ട്രാൻസ്ജെൻഡർ പ്രതിനിധികൾ എന്നിവരടങ്ങുന്ന ജില്ലാതല റിസോഴ്സ് പൂൾ രൂപീകരിച്ചു. പ്രകൃതിദുരന്തങ്ങൾ, അടിയന്തിര സാഹചര്യങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ 30 ട്രാൻസ്ജെൻഡർ/ക്വിയർ വ്യക്തികൾക്ക് ദുരന്തനിവാരണ പരിശീലനം നൽകിയതും സ്വയംതൊഴിൽ വായ്പാ പദ്ധതിയുടെ ഭാഗമായി സംരംഭകത്വ പരിശീലനം നൽകിയതും അവരെ സ്വയംപര്യാപ്തരാക്കാൻ ലക്ഷ്യമിട്ടാണ്.
 

ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ 1357 പേർക്ക് വ്യക്തിഗത ഗുണഭോക്ത്യ പക്തികൾക്കായി 6.17 കോടി രൂപ അനുവദിച്ചു. സമൂഹത്തിൽ നിന്നും കുടുംബങ്ങളിൽ നിന്നും ട്രാൻസ്ജെൻഡർ വ്യക്തികൾ നേരിടുന്ന അതിക്രമങ്ങൾ, ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരാതികൾ, വ്യക്തികൾക്കിടയിൽ തന്നെയുള്ള പ്രശ്‌നങ്ങൾ എന്നിവയ്ക്ക് പരിഹാരം കാണാൻ ഒരു ക്രൈസിസ് ഇന്റർവെൻഷൻ സെന്റർ സ്ഥാപിച്ചത് ഈ സമൂഹത്തിന് സുരക്ഷിതവും ആശ്രയയോഗ്യവുമായ ഒരിടം നൽകുന്നു. വിവിധ പദ്ധതികളിലൂടെ ട്രാൻസ്ജെൻഡർ സമൂഹത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്താനും അവർക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനും സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.

അനുബന്ധ ലേഖനങ്ങൾ

സഹകാരി സാന്ത്വനം; വിതരണം ചെയ്തത് 1 കോടിയിലേറെ രൂപ
സഹകരണ വകുപ്പിന്റെ 'സഹകാരി സാന്ത്വനം' പദ്ധതി, സഹകരണ മേഖലയിൽ പ്രവർത്തിച്ചവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ദീർഘകാലം സഹകരണ രംഗത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ചവരോ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരോ ആയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സഹകാരികളെ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
വളരുന്നു ക്ഷീരസമ്പത്ത്‌
കേരളത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും, പോഷകാഹാര ലഭ്യതയുടെയും നട്ടെല്ലായ ക്ഷീരമേഖലയെ ശാക്തീകരിക്കുന്നതിൽ വലിയ മുന്നേറ്റങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയെ കൂടുതൽ കർഷക സൗഹാർദ്ദമാക്കി പരിഷ്കരിക്കാനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്.
കൂടുതൽ വിവരങ്ങൾ
കുടുംബശ്രീ; വികസനത്തിന്‍റെ സ്ത്രീമുഖം
ലോകത്തിന് കേരളം സമ്മാനിച്ച സ്ത്രീമുന്നേറ്റത്തിന്റെ അതുല്യ മാതൃകയാണ് കുടുംബശ്രീ. 3.17 ലക്ഷം അയൽക്കൂട്ടങ്ങളിലായി 48.08 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ, ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയാണ്.
കൂടുതൽ വിവരങ്ങൾ
മാലിന്യരഹിത ഹരിതകേരളം
സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനുള്ള കൂട്ടായ ശ്രമങ്ങൾക്കൊടുവിൽ ചരിത്ര നേട്ടത്തിൽ സർക്കാർ. 2025 മാർച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിവസം 'മാലിന്യമുക്ത നവകേരള' പ്രഖ്യാപനം നടത്തി.
കൂടുതൽ വിവരങ്ങൾ
വളര്‍ത്തുമൃഗങ്ങള്‍ക്ക് വീട്ടുപടിക്കല്‍ ചികിത്സ
കേരളത്തിലെ വളർത്തുമൃഗങ്ങൾക്ക് കാര്യക്ഷമവും സമയബന്ധിതവുമായ ചികിത്സ ഉറപ്പാക്കുന്നതിൽ വലിയ മുന്നേറ്റവുമായി മൃഗസംരക്ഷണ വകുപ്പ്. കർഷകർക്ക് ആശ്വാസമായി, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ സംസ്ഥാനത്തുടനീളം ജനപ്രിയമാവുകയാണ്.
കൂടുതൽ വിവരങ്ങൾ
റോഡ് വികസനത്തിൽ സമാനതകളില്ലാത്ത കുതിപ്പ്
സംസ്ഥാനത്തിന്റെ ഗതാഗത മേഖലയിൽ ദീർഘകാല സ്വപ്നങ്ങളായിരുന്ന ദേശീയപാതാ വികസനം ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ യാഥാർത്ഥ്യമാക്കി, അടിസ്ഥാനസൗകര്യ വികസനത്തിൽ സംസ്ഥാനം സമാനതകളില്ലാത്ത നേട്ടങ്ങളാണ് കൈവരിക്കുന്നത്.   ദേശീയപാതാ വികസനം:   കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായിരുന്ന ദേശീയപാതാ വികസനം, പ്രത്യേകിച്ച് 45 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കൽ, കിഫ്ബി (KIIFB) വഴി 5580 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കലിനായി കേന്ദ്രസർക്കാരിന് നൽകിയത്.
കൂടുതൽ വിവരങ്ങൾ
തീരങ്ങളില്‍ ക്ഷേമവും വികസനവും
കേരളത്തിന്റെ തീരദേശ ജനതയുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകിക്കൊണ്ട്, മത്സ്യത്തൊഴിലാളി വിഭാഗത്തെ സംരക്ഷിക്കുന്നതിലും സാമൂഹിക പരിരക്ഷ ഉറപ്പാക്കുന്നതിലും സർക്കാർ മാതൃകാപരമായ മുന്നേറ്റമാണ് നടത്തിയത്. ഈ സർക്കാർ നടപ്പാക്കിയ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് 2450 കോടി രൂപയുടെ 'പുനർഗേഹം' പദ്ധതി.
കൂടുതൽ വിവരങ്ങൾ
വയോജനങ്ങള്‍ക്ക് സമഗ്രക്ഷേമം
മുതിർന്ന പൗരന്മാരെ സംരക്ഷിക്കാനും സുരക്ഷിതമായ ജീവിതം ഉറപ്പാക്കാനും, വയോജനങ്ങളുടെ സമഗ്രക്ഷേമവും സാമൂഹ്യപുനരധിവാസവും ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുള്ളത്.   വയോജന കമ്മീഷൻ: വയോജനസംഖ്യ വർദ്ധിച്ചുവരികയും അവരുടെ ആവശ്വങ്ങൾ പരിഗണിക്കാൻ കുടുംബാംഗങ്ങൾക്ക് പരിമിതികളുണ്ടാകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ വയോജനസംരക്ഷണം കൂടുതൽ കാര്യക്ഷമമായി ഏറ്റെടുക്കാൻ കഴിയുന്ന വിധത്തിൽ വയോജന കമ്മീഷൻ രൂപീകരിക്കാൻ നിയമനിർമാണ നടപടികൾ പൂർത്തിയാക്കി.
കൂടുതൽ വിവരങ്ങൾ
ഭക്ഷ്യവകുപ്പിന്റെ ജനകീയ മുന്നേറ്റം
സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയുടെ മുഖച്ഛായ മാറ്റുന്ന സുപ്രധാന ചുവടുവയ്പ്പാണ് റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി ഉയർത്തുന്ന പദ്ധതി. ഇതിനകം 1959 റേഷൻ കടകളെ കെ-സ്റ്റോറുകളായി മാറ്റാൻ ഭക്ഷ്യവകുപ്പിന് സാധിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ