മായുന്നു, നിരക്ഷരതയുടെ തുരുത്തുകള്‍

നിരക്ഷരതയുടെ തുരുത്തുകൾ ഇല്ലാതാക്കുക ലക്ഷ്യമിട്ട് സർക്കാർ കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറ്റിയുടെ ഭാഗമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് കൂടി മാതൃകയാകുന്നു.

 

📍ചങ്ങാതി പദ്ധതി: ഇതര സംസ്ഥാന തൊഴിലാളികളെ മലയാളവും കേരള സംസ്‌കാരവും പഠിക്കുന്നതിനായി തുടക്കമിട്ട പദ്ധതിയാണ് ചങ്ങാതി. രാജ്യത്ത് തന്നെ ഇതാദ്യമാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളെ മലയാളഭാഷയിൽ സാക്ഷരരാക്കുക എന്നത് കൂടാതെ ആരോഗ്യ -സാമ്പത്തിക -ശുചിത്വ സാക്ഷരതയെ കുറിച്ചും അവബോധം വളർത്തുന്ന നിലയിലാണ് മഹാത്മാഗാന്ധി സർവകലാശാലയിലെ മൈനോരിറ്റി ഗവേഷണ വിഭാഗവുമായി ചേർന്നുകൊണ്ട് പദ്ധതി പരിഷ്‌കരിച്ചു നടപ്പാക്കുന്നത്. 469 പേർ പദ്ധതിയിലൂടെ സാക്ഷരരായി. ഇതിനകം പദ്ധതിയുടെ മൂന്നു ഘട്ടങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.

 

📍സമന്വയ പദ്ധതി: ട്രാൻസ്‌ജെൻഡർ, എൽ.ജി.ബി.ടി.ക്യൂ പ്ലസ് വിഭാഗങ്ങളെ പഠനത്തോടൊപ്പം സാംസ്‌കാരികവും വൈജ്ഞാനികവുമായി മികവുള്ളവരാക്കി മാറ്റി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് സമന്വയ തുടർവിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യം. നിലവിൽ സാക്ഷരതയിൽ തുടങ്ങി ഹയർ സെക്കൻഡറി തലം വരെയാണ് രജിസ്‌ട്രേഷൻ നടത്തുന്നത്. പദ്ധതിയിൽ തൊഴിൽ/ജീവിതനൈപുണി സാധ്യതകൾകൂടി ഉൾപ്പെടുത്തി ട്രാൻസ്‌ജെൻഡർ വിഭാഗക്കാരെ കൂടുതൽ ആത്മവിശ്വാസമുള്ള സമൂഹമാക്കി മാറ്റുവാനുള്ള ശ്രമമാണ് നടക്കുന്നത്. സാക്ഷരതാ-തുല്യതാ കോഴ്‌സുകളിൽ പഠിക്കുന്ന ട്രാൻസ്‌ജെൻഡർ പഠിതാക്കൾക്ക് സ്‌കോളർഷിപ്പിന് പുറമേ പഠനകാലയളവിൽ താമസിക്കുനതിനായുള്ള പഠനവീട് സമ്പ്രദായവും ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലാണ് പഠനവീട് പ്രവർത്തിക്കുന്നത്.

 

📍സമഗ്ര: ആദിവാസിവിഭാഗക്കാർക്കും അറിവ് ലഭ്യമാക്കാനുള്ള ശ്രമമാണ് സമഗ്ര ആദിവാസി തുടർവിദ്യാഭ്യാസ പദ്ധതി. പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ 100 ആദിവാസി സാങ്കേതങ്ങളിൽ ആരംഭിച്ച സമഗ്ര ആദിവാസി തുടർവിദ്യാഭ്യാസ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 1966 പേർ സാക്ഷരരായി. രണ്ടാംഘട്ടം 100 ഊരുകളിലേക്ക് കൂടി വ്യാപിച്ചിരുന്നു. ഊരുകളിൽ നാലും ഏഴും തുല്യതാകോഴ്‌സുകൾ സാധ്യമാക്കി.

 

📍പാരിസ്ഥിതിക മലിനീകരണ വിഷയങ്ങളിൽ ജനങ്ങളുടെ അവബോധം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് പരിസ്ഥിതി സാക്ഷരതാപദ്ധതി. പ്രാരംഭപ്രവർത്തനങ്ങൾക്കായി 2023 ഓഗസ്റ്റിൽ കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, വയനാട് ജില്ലകളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചു.

 

📍തീരദേശമേഖലകളിൽ നടപ്പാക്കിയ സാക്ഷരതാ പരിപാടിയാണ് അക്ഷരസാഗരം. 2017ൽ ഒന്നാംഘട്ടം പൂർത്തിയാകുമ്പോൾ 39 സ്ഥാപനങ്ങളിലെ 234 തീരദേശ വാർഡുകളിൽ സാക്ഷരതാതുല്യതാപരിപാടി നടപ്പാക്കി.

 

📍ഇന്ത്യയിൽ തുല്യതാവിദ്യാഭ്യാസ പരിപാടി നടക്കുന്ന ഏകസംസ്ഥാനമാണ് കേരളം. നാലാംതരം, ഏഴാംതരം, പത്താംതരം, ഹയർസെക്കൻഡറി തുല്യതാ കോഴ്‌സുകളാണ് സാക്ഷരത പദ്ധതി കൂടാതെ സാക്ഷരതാ മിഷൻ നടത്തുന്നത്. സാക്ഷരത നേടിയ എല്ലാ വിഭാഗം ആളുകളെയും തുടർവിദ്യാഭ്യാസത്തിലേക്ക് നയിക്കുന്നതിനാണ് തുല്യതാകോഴ്‌സുകൾ നടപ്പാക്കുന്നത്. മലയാളം, ഇംഗ്ലീഷ് പരിസ്ഥിതി പഠനം, ഗണിതം, തൊഴിൽപരിശീലനം എന്നീ അഞ്ചു വിഷയങ്ങൾ ഉൾപ്പെടുത്തി നാലാംതരം പാഠ്യപദ്ധതി തയാറാക്കിയിരിക്കുന്നു. ഔപചാരിക വിദ്യാഭ്യാസം നേടാൻ സാധിക്കാത്ത 15 വയസ് പൂർത്തിയായവർക്ക് പദ്ധതിയിലൂടെ മുടങ്ങിപ്പോയ വിദ്യാഭ്യാസം നേടാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കോഴ്‌സുകൾ നടത്തുന്നത്. കണ്ണൂർ ജില്ലയിൽ പത്താമുദയം, ആലപ്പുഴ ജില്ലയിൽ പാഠം ഒന്ന് ആലപ്പുഴ എന്നീ പദ്ധതികളിലൂടെ സമ്പൂർണ പത്താംതരം നടപ്പാക്കുന്നു.

 

📍ജയിൽജ്യോതി പദ്ധതിയിലൂടെ കേരളത്തിലെ ജയിലുകളിൽ തുല്യതാപഠനത്തിന് അവസരം ഒരുക്കുന്നു. ഹയർസെക്കൻഡറി തുല്യതയിൽ ഏഴു ബാച്ചുകൾ പൂർത്തിയായി.
മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ പച്ചമലയാളം, അച്ഛീ ഹിന്ദി, ഗുഡ് ഇംഗ്ലീഷ് പദ്ധതികൾ ആവിഷ്‌കരിച്ചു,
സംസ്ഥാനസർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി സമൂഹത്തിൽ നിലനിൽക്കുന്ന ഡിജിറ്റൽ വിടവ് മറികടക്കുന്നതിനായി ഇ-മുറ്റം ഡിജിറ്റൽ ബോധവത്ക്കരണ പദ്ധതി ആവിഷ്‌കരിച്ചു. 14 ജില്ലകളിലായി പദ്ധതിയിൽ 26971 പേർ ഗുണഭോക്താക്കളാണ്. സ്ത്രീകളുടെ തുടർവിദ്യാഭ്യാസവും ഉന്നമനവും ലക്ഷ്യമിട്ട് മുന്നേറ്റം പദ്ധതി, കാഴ്ചപരിമിതരെ ബ്രെയിൻ ലിപിയിൽ സാക്ഷരരാക്കുന്ന ദീപ്തി-ബ്രെയിലി സാക്ഷരതാ പദ്ധതി എന്നിവ സാക്ഷരതാമിഷന്റെ പ്രധാന ജനകീയ പ്രവർത്തനങ്ങളാണ്.

അനുബന്ധ ലേഖനങ്ങൾ

സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനം
സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്‌ട്രേഷൻ ഇടപാടുകൾ. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾ 2017 മുതൽ തന്നെ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നെങ്കിലും അതിനു താഴേക്കുള്ള മുദ്രപത്രങ്ങൾ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടത്തിലാണ് കേരളം.
കൂടുതൽ വിവരങ്ങൾ
അഭിമാനത്തോടെ, ട്രാൻസ്‌ജെൻഡർ സമൂഹത്തോടൊപ്പം സർക്കാർ
ട്രാൻസ്ജെൻഡർ വ്യക്തികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുമായി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാണ്.   ലിംഗമാറ്റ ശസ്ത്രക്രിയ, തുടർചികിത്സ എന്നിവയ്ക്ക് ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി 70,27,186 രൂപ അനുവദിച്ചത് ഈ വിഭാഗത്തിലുള്ളവരുടെ ആരോഗ്യപരമായ ആവശ്യങ്ങൾക്ക് വലിയൊരളവിൽ താങ്ങായി.
കൂടുതൽ വിവരങ്ങൾ
വികസനത്തിന്റെ മുഖമായി വിഴിഞ്ഞം
ആഗോള സമുദ്രവ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്തു. എല്ലാവിധ നിർമാണപ്രവർത്തനങ്ങളും പൂർത്തിയാക്കി വിഴിഞ്ഞം 2028ൽ തന്നെ പൂർണ സജ്ജമാകാൻ 2024ൽ ഈ സർക്കാർ ഒപ്പുവെച്ച സപ്ലിമെന്ററി കരാറിലൂടെ കഴിയും.
കൂടുതൽ വിവരങ്ങൾ
സാങ്കേതിക മികവില്‍ ജനസൗഹൃദ പൊലീസ്‌
കേരള പോലീസ് ജനങ്ങളുമായി കൂടുതൽ അടുക്കുകയും സാങ്കേതിക മുന്നേറ്റങ്ങളിലൂടെ കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും പുതിയ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത കാലഘട്ടമാണിത്. ഇന്ത്യൻ പോലീസ് ഫെഡറേഷന്റെ 2021 ലെ സർവെ പ്രകാരം അഴിമതിരഹിത പോലീസ് വിഭാഗത്തിൽ കേരളാ പോലീസ് ഒന്നാംസ്ഥാനത്താണ്.
കൂടുതൽ വിവരങ്ങൾ
വിദേശ റിക്രൂട്ട്‌മെന്റില്‍ തിളക്കത്തോടെ നോര്‍ക്ക
കേരള പ്രവാസികാര്യ വകുപ്പിന്റെ ഫീൽഡ് ഏജൻസിയായ നോർക്ക റൂട്ട്‌സിലൂടെ ഈ സർക്കാരിൻ്റെ കാലത്ത് സാധ്യമായത് 3834 റിക്രൂട്ട്‌മെന്റുകൾ. നിയമപരമായ പ്രവാസം ഒരുക്കുന്നത് മുതൽ ലോക പ്രവാസി മലയാളികളെ ഒരുമിപ്പിക്കുകയും, തിരിച്ചെത്തിയവർക്കായി പുനരധിവാസം ഒരുക്കുന്നതുമടക്കം വിപുലമായ പ്രവർത്തനങ്ങൾക്കാണ് നോർക്ക നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾ
അടിസ്ഥാന സൗകര്യത്തിലൂന്നിയ കായിക വളര്‍ച്ച
കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഒരു സമഗ്ര മുന്നേറ്റത്തിനാണ് സർക്കാർ തുടക്കം കുറിച്ചത്. ഈ സർക്കാർ അധികാരത്തിലെത്തി നാളിതുവരെ 3500 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളാണ് കായികരംഗത്ത് നടപ്പാക്കി വരുന്നത്.
കൂടുതൽ വിവരങ്ങൾ
കുതിപ്പുമായി കേരഗ്രാമം
കേരളത്തിന്റെ കാർഷിക മേഖലയ്ക്ക്, പ്രത്യേകിച്ച് നാളികേര ഉത്പാദനത്തിന്, പുത്തൻ ഉണർവ് നൽകുകയാണ് 'കേരഗ്രാമം' പദ്ധതി. തെങ്ങുകൃഷിയിൽ ശാസ്ത്രീയമായ പരിചരണമുറകൾ അവലംബിച്ച് നാളികേര ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കാൻ കൃഷി വകുപ്പ് ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന ബൃഹദ് പദ്ധതിയാണ് കേരഗ്രാമം.
കൂടുതൽ വിവരങ്ങൾ
ഡിപ്പോയിൽ നിന്ന് ഡോറിലേക്ക്, കെഎസ്ആർടിസിയുടെ അതിവേ​ഗ കൊറിയർ സർവീസ്
കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളിൽ സാധനങ്ങളെത്തിക്കാൻ കെഎസ്ആർടിസി അവതരിപ്പിച്ച കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസിന് മികച്ച പ്രതികരണവുമായി മുന്നോട്ട്. 2023 ജൂണിന് ആരംഭിച്ച സംവിധാനം കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് ഡിപ്പോകളിലേക്കാണ് സർവീസ് നടത്തുക.
കൂടുതൽ വിവരങ്ങൾ
നേരത്തെ എത്തി പാഠപുസ്തകങ്ങള്‍
അവധിക്കാലം കഴിഞ്ഞ് സ്‌കൂൾ തുറന്നിട്ടും പാഠപുസ്തകം കിട്ടാതെ ബുദ്ധിമുട്ടിയിരുന്ന കാലം ഇനി പഴങ്കഥ. ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ വിതരണത്തോടെ അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വളരെ നേരത്തെ കുട്ടികളുടെ കൈകളിലേക്ക് എത്തുന്നു എന്ന നേട്ടം കൂടി പൊതുവിദ്യാഭ്യാസ രംഗത്തിന് സ്വന്തമാകുകയാണ്.
കൂടുതൽ വിവരങ്ങൾ