ന്യൂനപക്ഷക്ഷേമത്തിന് സമഗ്ര പദ്ധതികള്‍

സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി ഉന്നമനം ലക്ഷ്യമിട്ട് വിപുലമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കിയിട്ടുള്ളത്. ക്രിസ്ത്യൻ, മുസ്ലിം, ബുദ്ധ, ജൈന, സിഖ്, പാഴ്സി തുടങ്ങിയ വിഭാഗങ്ങളെയാണ് ന്യൂനപക്ഷങ്ങളായി കണക്കാക്കുന്നത്. ഈ വിഭാഗങ്ങളിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കുന്നതിലേക്കായി വിവിധ പരിശീലന പരിപാടികളും, വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് പരിശീലന പരിപാടികളും നടപ്പാക്കുന്നു.
 

വിധവകൾക്ക് ഭവന പുനരുദ്ധാരണ പദ്ധതിയിൽ നടപ്പുവർഷം 710 പുതിയ ഗുണഭോക്താക്കൾക്ക് ആനുകൂല്യത്തിന് അനുമതി നൽകി. സ്പിൽ ഓവർ വിഭാഗത്തിൽ 515 വീടുകൾ പൂർത്തീകരിച്ചു. Pathway Social Life wellness programme ന് 50 ലക്ഷം രൂപ ചെലവഴിച്ചു.
 

2024-25 സാമ്പത്തികവർഷം പോളിടെക്‌നിക്കുകളിൽ മൂന്ന് വർഷ ഡിപ്ലോമ വിദ്യാർഥികൾക്കുള്ള എ.പി.ജെ അബ്ദുൾകലാം സ്‌കോളർഷിപ്പ് വഴി 677 വിദ്യാർഥികൾക്കായി 40.62 ലക്ഷം രൂപ നൽകി. ബിരുദ, പി.ജി, പ്രൊഫഷണൽ വിദ്യാർഥിനികൾക്കുള്ള സി.എച്ച്.മുഹമ്മദ് കോയ സ്‌കോളർഷിപ്പിലൂടെ 9022 വിദ്യാർത്ഥിനികൾക്കായി 7.46 കോടി രൂപ നൽകി. പ്രെവറ്റ് ഐ.ടി.ഐ / ഐ.ടി.സി ഫീ-റീ ഇംപേഴ്‌സ്‌മെന്റ് സ്‌കീം- 3943 വിദ്യാർഥികൾക്കായി 3.96 കോടി രൂപ ചെലവഴിച്ചു. നൈപുണ്യപരിശീലന പരിപാടിക്ക് 90 ലക്ഷം രൂപ സി.എ, സി.എം.എ, സി.എസ് സ്‌കോളർഷിപ്പ് 384 കുട്ടികൾക്കായി 57.67 ലക്ഷം രൂപ നൽകി.
 

യു.ജി.സി, സിഎസ്.ഐ.ആർ, നെറ്റ് കോച്ചിംഗിനായി 550 വിദ്യാർത്ഥികൾക്ക് ഒൻപത് ലക്ഷം രൂപ ചെലവഴിച്ചു. ഐ ഐ ടി, ഐ.ഐ.എം, ഐ.ഐ.എം.സി, ഐ.എം.എസ്.സി വിദ്യാർഥികൾക്ക് പ്രതിവർഷം 50,000 രൂപ നൽകുന്ന സ്‌കോളർഷിപ്പ് പദ്ധതി. 36 വിദ്യാർഥികൾക്കായി 18 ലക്ഷം രൂപ നൽകി. നഴ്‌സിംഗ്, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സ് പഠിതാക്കൾക്ക് നൽകുന്ന മദർ തെരേസ സ്‌കോളർഷിപ്പ് വഴി 402 പേർക്കായി 60.78 ലക്ഷം രൂപ നൽകി. എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടുന്നവർക്കും ബിരുദം 80% മാർക്ക്, പി.ജി 75% മാർക്ക് നേടി വിജയിക്കുന്നവർക്കും നൽകുന്ന പ്രൊഫ: ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് 4815 വിദ്യാർഥികൾക്കായി 524 ലക്ഷം രൂപ ചെലവഴിച്ചു.
 

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 33 വിദ്യാർത്ഥികൾക്കായി 5.55 ലക്ഷം രൂപ നൽകി.വിദേശ സർവ്വകലാശാലകളിൽ ബിരുദ, ബിരുദാനന്തര, പി.എച്ച്.ഡി കോഴ്‌സുകളിൽ പഠിക്കുന്നവർക്കായി 170 ലക്ഷം വകയിരുത്തിയ പദ്ധതി പ്രകാരം 30 കുട്ടികൾക്കായി 144.26 ലക്ഷം രൂപ ഇതുവരെ നൽകി. ഇബ്രാഹിം സുലൈമാൻ സേട്ടു - ഉറുദു സ്‌കോളർഷിപ്പ് വഴി 384 കുട്ടികൾക്ക് 3.84 ലക്ഷം രൂപ നൽകി.
 

മാർഗദീപം സ്‌കോളർഷിപ്പിന് 20 കോടി രൂപ വകയിരുത്തിയതിൽ 1,21,667 കുട്ടികൾക്കായി 18.25 കോടി രൂപ വിതരണം ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒരു ലക്ഷം അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് തൊഴിൽ നൽകുന്നതിനാണ് സമന്വയം പദ്ധതി. ഇതിനായി രജിസ്‌ട്രേഷൻ ഡ്രൈവുകൾ നടന്നുവരുന്നു. പി എം ജെ വി കെ പദ്ധതിയിൽ 37 പ്രോജക്ടുകൾ ഈ സർക്കാരിന്റെ കാലയളവിൽ 49 കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ചു. സർക്കാർ സർവീസിൽ ന്യൂനപക്ഷ യുവജനങ്ങൾക്ക് പരിശീലനം നൽകാൻ 24 പരിശീലന കേന്ദ്രങ്ങളും 27 ഉപ പരിശീലന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുഖേന 15 ലേറെ വായ്പാ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. സർക്കാർ ഗ്യാരണ്ടി 50 കോടിയിൽ നിന്ന് 100 കോടിയായി ഉയർത്തി. വായ്പാതുക നാല് ഇരട്ടിയായി വർധിപ്പിച്ചു.
 

കേരളത്തിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ്, വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക മേഖലകളിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തുല്യ അവസരങ്ങൾ ഉറപ്പാക്കുകയും, ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യാൻ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്.

അനുബന്ധ ലേഖനങ്ങൾ

ഹില്ലി അക്വ; ജനങ്ങളിലേക്കൊരു കുടിവെള്ള വിപ്ലവം
പൊതുജനങ്ങൾക്ക് ശുദ്ധജലം ന്യായവിലയിൽ ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ ജനസ്വീകാര്യ പദ്ധതിയാണ് 'ഹില്ലി അക്വാ' പാക്കേജ്ഡ് കുടിവെള്ളം. ജലസേചന പദ്ധതികളുടെ പ്രോത്സാഹനത്തിനും വികസനത്തിനുമായി കേരള സർക്കാർ സ്ഥാപിച്ച പൂർണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KIIDC) ആണ് 'ഹില്ലി അക്വാ' എന്ന ബ്രാൻഡ് നിർമ്മിച്ച് വിപണനം ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾ
കുതിക്കുന്ന സ്റ്റാര്‍ട്ടപ്പ് രംഗം
ഇന്ത്യയിൽ സ്റ്റാർട്ടപ്പ് നയം നടപ്പാക്കിയ ആദ്യ സംസ്ഥാനം എന്ന പദവിയിൽ നിന്ന് മുന്നേറി, കഴിഞ്ഞ 9 വർഷത്തിനിടെ കേരളം ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ വിസ്മയകരമാണ്. സ്റ്റാർട്ടപ്പ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിൽ കേരളം കാണിച്ച പ്രതിബദ്ധത, 2022-ലെ സ്റ്റേറ്റ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 'ബെസ്റ്റ് പെർഫോമർ' പുരസ്‌കാരം നേടുന്നതിലൂടെ അംഗീകരിക്കപ്പെട്ടു.
കൂടുതൽ വിവരങ്ങൾ
വികസന കവാടമായി പാലങ്ങള്‍
മലയോര ഹൈവേകൾ, തീരദേശ ഹൈവേകൾ, ദേശീയപാത, പാലങ്ങൾ തുടങ്ങി പശ്ചാത്തല വികസനം സൃഷ്ടിക്കുന്ന പൊതുവികസന മുന്നേറ്റത്തിനാണ് കേരളം സാക്ഷിയാകുന്നത്. കേരളത്തിലെ റോഡുകൾ, പാലങ്ങൾ എല്ലാം അന്താരാഷ്ട്ര നിലവാരത്തിലാണ് പൂർത്തിയാകുന്നത്.
കൂടുതൽ വിവരങ്ങൾ
വികസനത്തിന്റെ മുഖമായി വിഴിഞ്ഞം
ആഗോള സമുദ്രവ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്തു. എല്ലാവിധ നിർമാണപ്രവർത്തനങ്ങളും പൂർത്തിയാക്കി വിഴിഞ്ഞം 2028ൽ തന്നെ പൂർണ സജ്ജമാകാൻ 2024ൽ ഈ സർക്കാർ ഒപ്പുവെച്ച സപ്ലിമെന്ററി കരാറിലൂടെ കഴിയും.
കൂടുതൽ വിവരങ്ങൾ
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സമഗ്ര പിന്തുണ
കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ ജനങ്ങൾക്ക് സമഗ്രമായ പിന്തുണയും സുരക്ഷിതമായ ഭാവിയും ഉറപ്പാക്കുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നത്. ചികിത്സാ സൗകര്യങ്ങൾ, സാമ്പത്തികസഹായം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയിലൂടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സർക്കാർ കൈത്താങ്ങാണ്.
കൂടുതൽ വിവരങ്ങൾ
3357 കോടി രൂപയുടെ സ്വകാര്യ നിക്ഷേപവുമായി കിന്‍ഫ്ര
വ്യവസായരംഗത്ത് കേരളത്തിൻ്റെ വിസ്മയമുന്നേറ്റത്തിന്റെ ഉദാഹരണമായ കിൻഫ്ര (Kerala Industrial Infrastructure Development Corporation) കഴിഞ്ഞ നാല് വർഷം കൊണ്ട് സ്വന്തമാക്കിയത് ചരിത്രനേട്ടം. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 3357 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം കേരളത്തിലേക്ക് ആകർഷിക്കാനും, അതിലൂടെ 28,749 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കിൻഫ്രയ്ക്ക് സാധിച്ചു.
കൂടുതൽ വിവരങ്ങൾ
ദാരിദ്ര്യരഹിത കേരളത്തിലേക്ക്‌
ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. നീതി ആയോഗിന്റെ 2023-ലെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം, ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്.
കൂടുതൽ വിവരങ്ങൾ
ഭൂവിവര സംവിധാനത്തിൽ വിപ്ലവം
കേരളത്തിന്റെ റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങൾ സമന്വയിപ്പിച്ച് സർക്കാർ ജനങ്ങൾക്ക് നൽകിയ മികച്ച സേവനമാണ് 'എന്റെ ഭൂമി' ഇന്റഗ്രേറ്റഡ് പോർട്ടൽ. ഭൂരേഖാ പരിപാലനത്തിൽ കേരളം കൈവരിച്ച ഈ അഭൂതപൂർവമായ നേട്ടം രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.
കൂടുതൽ വിവരങ്ങൾ
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനം
സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്‌ട്രേഷൻ ഇടപാടുകൾ. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾ 2017 മുതൽ തന്നെ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നെങ്കിലും അതിനു താഴേക്കുള്ള മുദ്രപത്രങ്ങൾ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടത്തിലാണ് കേരളം.
കൂടുതൽ വിവരങ്ങൾ