ന്യൂനപക്ഷക്ഷേമത്തിന് സമഗ്ര പദ്ധതികള്‍

സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി ഉന്നമനം ലക്ഷ്യമിട്ട് വിപുലമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കിയിട്ടുള്ളത്. ക്രിസ്ത്യൻ, മുസ്ലിം, ബുദ്ധ, ജൈന, സിഖ്, പാഴ്സി തുടങ്ങിയ വിഭാഗങ്ങളെയാണ് ന്യൂനപക്ഷങ്ങളായി കണക്കാക്കുന്നത്. ഈ വിഭാഗങ്ങളിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കുന്നതിലേക്കായി വിവിധ പരിശീലന പരിപാടികളും, വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് പരിശീലന പരിപാടികളും നടപ്പാക്കുന്നു.
 

വിധവകൾക്ക് ഭവന പുനരുദ്ധാരണ പദ്ധതിയിൽ നടപ്പുവർഷം 710 പുതിയ ഗുണഭോക്താക്കൾക്ക് ആനുകൂല്യത്തിന് അനുമതി നൽകി. സ്പിൽ ഓവർ വിഭാഗത്തിൽ 515 വീടുകൾ പൂർത്തീകരിച്ചു. Pathway Social Life wellness programme ന് 50 ലക്ഷം രൂപ ചെലവഴിച്ചു.
 

2024-25 സാമ്പത്തികവർഷം പോളിടെക്‌നിക്കുകളിൽ മൂന്ന് വർഷ ഡിപ്ലോമ വിദ്യാർഥികൾക്കുള്ള എ.പി.ജെ അബ്ദുൾകലാം സ്‌കോളർഷിപ്പ് വഴി 677 വിദ്യാർഥികൾക്കായി 40.62 ലക്ഷം രൂപ നൽകി. ബിരുദ, പി.ജി, പ്രൊഫഷണൽ വിദ്യാർഥിനികൾക്കുള്ള സി.എച്ച്.മുഹമ്മദ് കോയ സ്‌കോളർഷിപ്പിലൂടെ 9022 വിദ്യാർത്ഥിനികൾക്കായി 7.46 കോടി രൂപ നൽകി. പ്രെവറ്റ് ഐ.ടി.ഐ / ഐ.ടി.സി ഫീ-റീ ഇംപേഴ്‌സ്‌മെന്റ് സ്‌കീം- 3943 വിദ്യാർഥികൾക്കായി 3.96 കോടി രൂപ ചെലവഴിച്ചു. നൈപുണ്യപരിശീലന പരിപാടിക്ക് 90 ലക്ഷം രൂപ സി.എ, സി.എം.എ, സി.എസ് സ്‌കോളർഷിപ്പ് 384 കുട്ടികൾക്കായി 57.67 ലക്ഷം രൂപ നൽകി.
 

യു.ജി.സി, സിഎസ്.ഐ.ആർ, നെറ്റ് കോച്ചിംഗിനായി 550 വിദ്യാർത്ഥികൾക്ക് ഒൻപത് ലക്ഷം രൂപ ചെലവഴിച്ചു. ഐ ഐ ടി, ഐ.ഐ.എം, ഐ.ഐ.എം.സി, ഐ.എം.എസ്.സി വിദ്യാർഥികൾക്ക് പ്രതിവർഷം 50,000 രൂപ നൽകുന്ന സ്‌കോളർഷിപ്പ് പദ്ധതി. 36 വിദ്യാർഥികൾക്കായി 18 ലക്ഷം രൂപ നൽകി. നഴ്‌സിംഗ്, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സ് പഠിതാക്കൾക്ക് നൽകുന്ന മദർ തെരേസ സ്‌കോളർഷിപ്പ് വഴി 402 പേർക്കായി 60.78 ലക്ഷം രൂപ നൽകി. എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടുന്നവർക്കും ബിരുദം 80% മാർക്ക്, പി.ജി 75% മാർക്ക് നേടി വിജയിക്കുന്നവർക്കും നൽകുന്ന പ്രൊഫ: ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് 4815 വിദ്യാർഥികൾക്കായി 524 ലക്ഷം രൂപ ചെലവഴിച്ചു.
 

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 33 വിദ്യാർത്ഥികൾക്കായി 5.55 ലക്ഷം രൂപ നൽകി.വിദേശ സർവ്വകലാശാലകളിൽ ബിരുദ, ബിരുദാനന്തര, പി.എച്ച്.ഡി കോഴ്‌സുകളിൽ പഠിക്കുന്നവർക്കായി 170 ലക്ഷം വകയിരുത്തിയ പദ്ധതി പ്രകാരം 30 കുട്ടികൾക്കായി 144.26 ലക്ഷം രൂപ ഇതുവരെ നൽകി. ഇബ്രാഹിം സുലൈമാൻ സേട്ടു - ഉറുദു സ്‌കോളർഷിപ്പ് വഴി 384 കുട്ടികൾക്ക് 3.84 ലക്ഷം രൂപ നൽകി.
 

മാർഗദീപം സ്‌കോളർഷിപ്പിന് 20 കോടി രൂപ വകയിരുത്തിയതിൽ 1,21,667 കുട്ടികൾക്കായി 18.25 കോടി രൂപ വിതരണം ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒരു ലക്ഷം അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് തൊഴിൽ നൽകുന്നതിനാണ് സമന്വയം പദ്ധതി. ഇതിനായി രജിസ്‌ട്രേഷൻ ഡ്രൈവുകൾ നടന്നുവരുന്നു. പി എം ജെ വി കെ പദ്ധതിയിൽ 37 പ്രോജക്ടുകൾ ഈ സർക്കാരിന്റെ കാലയളവിൽ 49 കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ചു. സർക്കാർ സർവീസിൽ ന്യൂനപക്ഷ യുവജനങ്ങൾക്ക് പരിശീലനം നൽകാൻ 24 പരിശീലന കേന്ദ്രങ്ങളും 27 ഉപ പരിശീലന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുഖേന 15 ലേറെ വായ്പാ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. സർക്കാർ ഗ്യാരണ്ടി 50 കോടിയിൽ നിന്ന് 100 കോടിയായി ഉയർത്തി. വായ്പാതുക നാല് ഇരട്ടിയായി വർധിപ്പിച്ചു.
 

കേരളത്തിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ്, വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക മേഖലകളിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തുല്യ അവസരങ്ങൾ ഉറപ്പാക്കുകയും, ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യാൻ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്.

അനുബന്ധ ലേഖനങ്ങൾ

പുതുവേഗതയില്‍ ജലഗതാഗതം
കേരളത്തിന്റെ തനത് ഗതാഗത മാർഗ്ഗങ്ങളിലൊന്നായ ജലഗതാഗത മേഖലയിൽ ആധുനികവൽക്കരണത്തിന്റെയും കാര്യക്ഷമതയുടെയും പാതയിൽ വലിയ മുന്നേറ്റവുമായി സംസ്ഥാന ജലഗതാഗത വകുപ്പ്. അടിസ്ഥാനസൗകര്യ വികസനത്തിലും സാങ്കേതികവിദ്യയുടെ വിനിയോഗത്തിലും വരുമാനം വർദ്ധിപ്പിക്കുന്നതിലും വകുപ്പ് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
അഭിമാനത്തോടെ, ട്രാൻസ്‌ജെൻഡർ സമൂഹത്തോടൊപ്പം സർക്കാർ
ട്രാൻസ്ജെൻഡർ വ്യക്തികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുമായി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാണ്.   ലിംഗമാറ്റ ശസ്ത്രക്രിയ, തുടർചികിത്സ എന്നിവയ്ക്ക് ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി 70,27,186 രൂപ അനുവദിച്ചത് ഈ വിഭാഗത്തിലുള്ളവരുടെ ആരോഗ്യപരമായ ആവശ്യങ്ങൾക്ക് വലിയൊരളവിൽ താങ്ങായി.
കൂടുതൽ വിവരങ്ങൾ
ജനങ്ങള്‍ക്കൊപ്പം സപ്ലൈകോ
പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ശക്തമായ വിപണി ഇടപെടൽ നടത്തുന്ന സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) രാജ്യത്തിന് തന്നെ മാതൃകയാണ്.   നിത്യോപയോഗ സാധനങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞവിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം 1634 വിൽപനശാലകൾ സപ്ലൈകോ വിജയകരമായി പ്രവർത്തിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾ
ഹില്ലി അക്വ; ജനങ്ങളിലേക്കൊരു കുടിവെള്ള വിപ്ലവം
പൊതുജനങ്ങൾക്ക് ശുദ്ധജലം ന്യായവിലയിൽ ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ ജനസ്വീകാര്യ പദ്ധതിയാണ് 'ഹില്ലി അക്വാ' പാക്കേജ്ഡ് കുടിവെള്ളം. ജലസേചന പദ്ധതികളുടെ പ്രോത്സാഹനത്തിനും വികസനത്തിനുമായി കേരള സർക്കാർ സ്ഥാപിച്ച പൂർണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KIIDC) ആണ് 'ഹില്ലി അക്വാ' എന്ന ബ്രാൻഡ് നിർമ്മിച്ച് വിപണനം ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾ
യാത്രാവസന്തമായി KSRTC ബഡ്ജറ്റ് ടൂറിസം
കേരളത്തിന്റെ പൊതുഗതാഗത മേഖലയിൽ വൈവിധ്യമാർന്ന സേവനാനുഭവം ഒരുക്കി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ (ബി.ടി.സി) വിനോദസഞ്ചാരരംഗത്ത് നടത്തുന്നത് മികച്ച മുന്നേറ്റം. വരുമാനം വർദ്ധിപ്പിക്കുന്നതിലും പുതിയ യാത്രാനുഭവങ്ങൾ ഒരുക്കുന്നതിലും ബി.ടി.സി ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
വയോജനങ്ങള്‍ക്ക് സമഗ്രക്ഷേമം
മുതിർന്ന പൗരന്മാരെ സംരക്ഷിക്കാനും സുരക്ഷിതമായ ജീവിതം ഉറപ്പാക്കാനും, വയോജനങ്ങളുടെ സമഗ്രക്ഷേമവും സാമൂഹ്യപുനരധിവാസവും ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുള്ളത്.   വയോജന കമ്മീഷൻ: വയോജനസംഖ്യ വർദ്ധിച്ചുവരികയും അവരുടെ ആവശ്വങ്ങൾ പരിഗണിക്കാൻ കുടുംബാംഗങ്ങൾക്ക് പരിമിതികളുണ്ടാകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ വയോജനസംരക്ഷണം കൂടുതൽ കാര്യക്ഷമമായി ഏറ്റെടുക്കാൻ കഴിയുന്ന വിധത്തിൽ വയോജന കമ്മീഷൻ രൂപീകരിക്കാൻ നിയമനിർമാണ നടപടികൾ പൂർത്തിയാക്കി.
കൂടുതൽ വിവരങ്ങൾ
പിന്നാക്ക വികസനത്തിന് കരുതല്‍
കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിപുലമായ പദ്ധതികൾക്ക് കരുത്ത് പകരുന്നത് വകുപ്പിന് കീഴിലുള്ള നാല് കോർപറേഷനുകളാണ്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ആയിരക്കണക്കിന് ഗുണഭോക്താക്കൾക്കാണ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ സാധ്യമായത്.
കൂടുതൽ വിവരങ്ങൾ
രജിസ്‌ട്രേഷന്‍ വകുപ്പിന് ഡിജിറ്റല്‍ മുഖം
പതിറ്റാണ്ടുകളുടെ പഴക്കമുള്ള രജിസ്‌ട്രേഷൻ വകുപ്പും സേവനങ്ങളിൽ ഡിജിറ്റൽ മുഖത്തിലേക്ക്. സംസ്ഥാനത്ത് വിഭവസമാഹരണത്തിൽ രണ്ടാം സ്ഥാനത്തുള്ള രജിസ്‌ട്രേഷൻ വകുപ്പ് 2016 മുതലാണ് സാങ്കേതികമാറ്റത്തിന് തുടക്കമിടുന്നത്.
കൂടുതൽ വിവരങ്ങൾ
സ്‌പോര്‍ട്‌സ് ക്വാട്ട നിയമനങ്ങളില്‍ റെക്കോര്‍ഡ് നേട്ടം
കായിക മേഖലയിലെ നിയമനങ്ങളിൽ കേരളം പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ഒമ്പത് വർഷത്തിനിടെ സ്പോർട്സ് ക്വാട്ടയിൽ 960 കായികതാരങ്ങൾക്കാണ് സർക്കാർ നിയമനം നൽകിയത്.
കൂടുതൽ വിവരങ്ങൾ