കോളേജ് സ്‌പോർട് ലീഗ്; കായികകേരളത്തിൽ പുത്തൻ അധ്യായം

കേരളത്തിൻ്റെ കായിക ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, കോളേജുകൾ കേന്ദ്രീകരിച്ച് കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന കോളേജ് സ്പോർട്സ് ലീഗ് (CSL) കായികരംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ്. രാജ്യത്ത് ഇത്തരമൊരു സംരംഭത്തിന് തുടക്കമിടുന്ന ആദ്യ സംസ്ഥാനമാണ് കേരളം. യുവ കായികതാരങ്ങളെ വാർത്തെടുക്കുകയും, അവരെ പ്രൊഫഷണൽ കായികരംഗത്തേക്ക് നയിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് കോളേജ് സ്‌പോർട്സ് ലീഗിനുള്ളത്. കേരളം രൂപീകരിച്ച പുതിയ കായികനയത്തിൻ്റെ ഭാഗമായാണ് വിപ്ലവകരമായ പദ്ധതി നടപ്പാക്കുന്നത്.


ഡയറക്ടറേറ്റ് ഓഫ് സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സിൻ്റെയും സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ്റെയും നേതൃത്വത്തിൽ കോളേജ് സ്‌പോർട്‌സ് ലീഗിൻ്റെ ആദ്യ സീസൺ 2025 ജൂലൈ 18-ന് ആരംഭിച്ചു. കലിക്കറ്റ് സർവകലാശാലയിൽ ഫുട്‌ബോൾ മത്സരങ്ങളോടെയാണ് ലീഗിന് ഔദ്യോഗിക തുടക്കമായത്. വരും വർഷങ്ങളിൽ അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ് ബോൾ അടക്കമുള്ള കൂടുതൽ കായിക ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കും. സോണൽ തലത്തിലും സംസ്ഥാന തലത്തിലുമായിട്ടായിരിക്കും മത്സരങ്ങൾ. അതത് ഇനങ്ങളിൽ മികവ് കാണിക്കുന്ന കോളേജുകളെയാണ് ലീഗിൽ പങ്കെടുപ്പിക്കുന്നത്. ഓരോ കോളേജിനെയും മികച്ച സ്‌പോർട്‌സ് ഹബ്ബാക്കി വളർത്താനും ലീഗ് ലക്ഷ്യമിടുന്നു.


സ്‌പോർട്‌സ് ലീഗിനായി എല്ലാ കോളേജുകളിലും പ്രത്യേക സ്‌പോർട്‌സ് കൗൺസിലുകൾ രൂപീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ഈ കൗൺസിലുകൾക്കായിരിക്കും ലീഗുകളുടെ പൂർണ നിയന്ത്രണം. ലീഗിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സ്‌റ്റൈപ്പൻഡുകൾ, പെർഫോമൻസ് ബോണസുകൾ, സ്‌കോളർഷിപ്പുകൾ തുടങ്ങിയ പ്രോത്സാഹനങ്ങളും നൽകുന്നുണ്ട്. കോളേജ് സ്‌പോർട്‌സ് രംഗത്തെ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കാനും അതിലൂടെ ആയിരക്കണക്കിന് തൊഴിലുകൾ സൃഷ്ടിക്കാനും സി.എസ്.എല്ലിന് സാധിക്കും. സ്‌പോൺസർഷിപ്പിലൂടെയും സിഎസ്ആർ വഴിയുമെല്ലാമാണ് ലീഗ് നടത്തിപ്പിന് തുക കണ്ടെത്തുന്നത്. സി.എസ്.എല്ലിൻ്റെ ഭാഗമായി സ്‌പോർട്‌സ് അനുബന്ധ കോഴ്‌സുകളെയും സ്‌പോർട്‌സ് സ്റ്റാർട്ട്അപ്പുകളെയും പ്രോത്സാഹിപ്പിക്കും. യു.എസ് പോലുള്ള രാജ്യങ്ങളിലെ ജനപ്രിയ കൊളീജിയറ്റ് സ്‌പോർട്‌സ് ലീഗുകളുടെ മാതൃകയിലാണ് മത്സരങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. കോളേജുകളിലെ കായിക വികസനത്തിനുള്ള ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.


സംസ്ഥാനത്ത് ഊർജ്ജസ്വലവും സുസ്ഥിരവുമായ കായിക സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനായി 'എല്ലാവർക്കും സ്‌പോർട്‌സ്' എന്ന ആശയം മുന്നോട്ട് വെച്ച് പുതിയ കായികനയം നടപ്പാക്കിയിരുന്നു. 'കായികം എല്ലാവർക്കും', 'കായിക രംഗത്തെ മികവ്' എന്നീ അടിസ്ഥാന പ്രമേയങ്ങളിൽ നിന്നാണ് നയം രൂപീകരിച്ചിരിക്കുന്നത്. കായികപ്രതിഭകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിലും അന്തർദേശീയ തലത്തിൽ കായികമികവ് ഉറപ്പാക്കുന്നതിലും ഊന്നൽ നൽകുന്ന നയം ക്രിയാത്മകമായ ഒരു കായിക സമ്പദ്ഘടനക്കുള്ള അടിത്തറയാണ്. കമ്യൂണിറ്റി സ്‌പോർട്‌സ്, കായിക വിനോദസഞ്ചാരം, ഇ-സ്‌പോർട്‌സ്, കായിക വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ സംവിധാനങ്ങൾ തുടങ്ങി സമഗ്രവും സന്തുലിതവുമായ ഒരു കായിക ആവാസവ്യവസ്ഥയാണ് വിഭാവനം ചെയ്യുന്നത്.


കോളേജ് സ്‌പോർട്സ് ലീഗ് രാജ്യത്ത് തന്നെ മാതൃകയായ ഒരു കായിക പാഠ്യപദ്ധതിയാണ്. യുവജനങ്ങളുടെ കഴിവുകളെ കണ്ടെത്തി വളർത്തുകയും, അവരുടെ ഭാവിയെ ഒരു സ്പോർട്സ് കരിയറിലേക്കും ദിശയിലേക്കും നയിക്കുകയും ചെയ്യുന്ന ഈ സംരംഭം, വിദ്യാഭ്യാസത്തിനൊപ്പം കായിക വളർച്ചക്കും ഒരേപോലെ പ്രാധാന്യം നൽകുന്നു. ആരോഗ്യകരമായ ഒരു കായിക സംസ്‌കാരം വളർത്തുന്നതിനും, തൊഴിൽ സാധ്യതകളും സാമ്പത്തികാവസരങ്ങളും വികസിപ്പിക്കുന്നതിനും ഈ പദ്ധതി വഴിതെളിക്കും.

അനുബന്ധ ലേഖനങ്ങൾ

റെക്കോര്‍ഡ് വളര്‍ച്ചയില്‍ പൊതുമേഖല സ്ഥാപനങ്ങള്‍
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ 2024-25 സാമ്പത്തിക വർഷം നേടിയത് റെക്കോർഡ് വളർച്ച. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 18 ൽ നിന്ന് 24 ആയി ഉയർന്നു.
കൂടുതൽ വിവരങ്ങൾ
കൈത്താങ്ങായി സമുന്നതി
കേരളത്തിലെ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കൈത്താങ്ങാകാൻ ആരംഭിച്ച കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ വഴി വിദ്യാഭ്യാസം, സംരംഭകത്വം, നൈപുണ്യ വികസനം, ഭവനം, വിവാഹം എന്നീ മേഖലകളിലാണ് സമഗ്ര പിന്തുണ നൽകി വരുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ കോർപ്പറേഷൻ മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്.
കൂടുതൽ വിവരങ്ങൾ
തുറമുഖ വികസനത്തിന്‍റെ പുതുവഴികൾ
സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ തുറമുഖ വകുപ്പ് വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ ശ്രദ്ധേയമാണ്. ടൂറിസം വികസനം, സേവനങ്ങളുടെ സുതാര്യത, സാങ്കേതിക വിദ്യയുടെ പ്രയോജനം, പുതിയ സംരംഭങ്ങൾ എന്നിവയിലൂടെ വകുപ്പ് വലിയ മുന്നേറ്റമാണ് സാധ്യമാക്കിയത്.
കൂടുതൽ വിവരങ്ങൾ
ഭക്ഷ്യവകുപ്പിന്റെ ജനകീയ മുന്നേറ്റം
സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയുടെ മുഖച്ഛായ മാറ്റുന്ന സുപ്രധാന ചുവടുവയ്പ്പാണ് റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി ഉയർത്തുന്ന പദ്ധതി. ഇതിനകം 1959 റേഷൻ കടകളെ കെ-സ്റ്റോറുകളായി മാറ്റാൻ ഭക്ഷ്യവകുപ്പിന് സാധിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
അടിമുടി മാറി ടൂറിസം
കോവിഡിനു ശേഷം സഞ്ചാരികളുടെ വരവിൽ സർവകാല റെക്കോഡ് സൃഷ്ടിച്ച്, വരുമാനത്തിലും വൈവിധ്യവത്കരണത്തിലും ടൂറിസം മേഖല വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 2024-ലെ കണക്കനുസരിച്ച് 2,22,46,989 ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തിയത്.
കൂടുതൽ വിവരങ്ങൾ
ഇന്ത്യയുടെ മ്യൂസിയം ഹബ്ബായി കേരളം
കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അമൂല്യമായ കാവൽക്കാരാണ് സംസ്ഥാന മ്യൂസിയം, പുരാവസ്തു-പുരാരേഖാ വകുപ്പുകൾ. 17 മ്യൂസിയങ്ങളും 192 സംരക്ഷിത സ്മാരകങ്ങളുമായി തലയെടുപ്പോടെ നിൽക്കുന്ന ഈ വകുപ്പുകൾ, ഒൻപത് വർഷക്കാലം കേരളത്തിന്റെ മ്യൂസിയം സങ്കൽപ്പങ്ങൾക്ക് പുതിയ ദിശാബോധം നൽകി.
കൂടുതൽ വിവരങ്ങൾ
പുതുവേഗതയില്‍ ജലഗതാഗതം
കേരളത്തിന്റെ തനത് ഗതാഗത മാർഗ്ഗങ്ങളിലൊന്നായ ജലഗതാഗത മേഖലയിൽ ആധുനികവൽക്കരണത്തിന്റെയും കാര്യക്ഷമതയുടെയും പാതയിൽ വലിയ മുന്നേറ്റവുമായി സംസ്ഥാന ജലഗതാഗത വകുപ്പ്. അടിസ്ഥാനസൗകര്യ വികസനത്തിലും സാങ്കേതികവിദ്യയുടെ വിനിയോഗത്തിലും വരുമാനം വർദ്ധിപ്പിക്കുന്നതിലും വകുപ്പ് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
കലാകാരന്മാർക്ക് കരുതലൊരുക്കി സാംസ്‌കാരിക കേരളം
കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് തനത് കലാരൂപങ്ങളെ പരിപോഷിപ്പിക്കാനും മറ്റ് കലകളെ പ്രോത്സാഹിപ്പിക്കാനും, കലാകാരന്മാരുടെ സംരക്ഷണത്തിനും, കലയെ ഒരു ജീവനോപാധിയാക്കി മാറ്റാനും ആവശ്യമായ ശക്തമായ ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നത്. കലാപ്രവർത്തനങ്ങളെയും സാംസ്‌കാരിക സംഘടനകളെയും പ്രോത്സാഹിപ്പിക്കുക എന്നതിനപ്പുറം, സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ട കലാകാരന്മാരെ സംരക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യവുമുണ്ട്.
കൂടുതൽ വിവരങ്ങൾ
പട്ടയ വിതരണത്തില്‍ ചരിത്ര നേട്ടം
'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്'' എന്ന ലക്ഷ്യവുമായി മുന്നേറുകയാണ് റവന്യൂ വകുപ്പ്. ഭൂരഹിതരില്ലാത്ത കേരളവും ഭവനരഹിതർക്കായി സുരക്ഷിതമായ താമസസൗകര്യങ്ങളും എന്നതാണ് സംസ്ഥാന സർക്കാരിന്റെ ദീർഘവീക്ഷണ-ലക്ഷ്യങ്ങൾ.
കൂടുതൽ വിവരങ്ങൾ