കലാകാരന്മാർക്ക് കരുതലൊരുക്കി സാംസ്‌കാരിക കേരളം

കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് തനത് കലാരൂപങ്ങളെ പരിപോഷിപ്പിക്കാനും മറ്റ് കലകളെ പ്രോത്സാഹിപ്പിക്കാനും, കലാകാരന്മാരുടെ സംരക്ഷണത്തിനും, കലയെ ഒരു ജീവനോപാധിയാക്കി മാറ്റാനും ആവശ്യമായ ശക്തമായ ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നത്. കലാപ്രവർത്തനങ്ങളെയും സാംസ്‌കാരിക സംഘടനകളെയും പ്രോത്സാഹിപ്പിക്കുക എന്നതിനപ്പുറം, സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ട കലാകാരന്മാരെ സംരക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യവുമുണ്ട്.
 

സാംസ്‌കാരിക വകുപ്പ് തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് നടപ്പാക്കുന്ന ശ്രദ്ധേയമായ ഒരു പദ്ധതിയാണ് വജ്രജൂബിലി ഫെലോഷിപ്പ്. ക്ലാസിക്കൽ കലകൾ, അഭിനയ കല, ചിത്രകല, ശില്പകല, ഫോക്ലോർ കലാരൂപങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ സൗജന്യ പരിശീലനം നൽകുന്ന  പദ്ധതിക്ക് വർധിച്ചുവരുന്ന ജനപിന്തുണ ഒരു ഉദാഹരണമാണ്. 2021-22 സാമ്പത്തിക വർഷത്തിൽ 12 കോടി രൂപയായിരുന്ന വജ്രജൂബിലി പദ്ധതിയുടെ ബജറ്റ് വിഹിതം, 2022-23 വർഷം മുതൽ 13 കോടി രൂപയായി വർധിപ്പിച്ചു. നിലവിൽ ആയിരത്തോളം കലാകാരന്മാരാണ് ഗുണഭോക്താക്കൾ.
 

സിനിമാരംഗത്ത് വനിതകളെയും പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന സംവിധായകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാംസ്‌കാരിക വകുപ്പ്  ധനസഹായ പദ്ധതി നടപ്പാക്കുന്നുണ്ട്. ഈ പദ്ധതിപ്രകാരം, ഓരോ വർഷവും 4 സിനിമകൾക്ക് 1.5 കോടി രൂപ വീതം നിർമ്മാണത്തിന് ധനസഹായം നൽകിവരുന്നു. ഇതിനോടകം 8 ചിത്രങ്ങൾ തിയേറ്ററുകളിൽ റിലീസ് ചെയ്യുകയും, ഒരു ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലും, മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. പുതിയ 4 ചിത്രങ്ങൾ കൂടി പദ്ധതിപ്രകാരം തിരഞ്ഞെടുത്തിട്ടുണ്ട്. രാജ്യത്ത് തന്നെ സമാനതകളില്ലാത്ത സംരംഭമാണിത്.

 

അമച്വർ നാടക സംഘങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സ്‌കീമിലേക്ക് ഓരോ വർഷവും അപേക്ഷകൾ പരിഗണിച്ച് ധനസഹായം നൽകുന്നുണ്ട്. കലാസംഘത്തിന്റെ മുൻപരിചയത്തിന്റെയും സ്‌ക്രിപ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും ധനസഹായം. യുവകലാകാരന്മാർക്കായുള്ള 1000 ഫെലോഷിപ്പുകൾ തുടരാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇത് യുവപ്രതിഭകൾക്ക് കലാരംഗത്ത് മുന്നേറാനുള്ള അവസരങ്ങൾ ഉറപ്പാക്കുന്നു. നാട്ടിൻപുറങ്ങളിലെ കലാകാരന്മാരുടെയും കരകൗശല തൊഴിലാളികളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്താൻ റൂറൽ ആർട്ട് ഹബ് എന്ന പേരിൽ പുതിയ പദ്ധതിയുമുണ്ട്. നാടൻ കലാകാരന്മാരുടെയും കൈത്തൊഴിലുകാരുടെയും കഴിവുകളിലൂടെ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് ഓൺലൈൻ, ഓഫ്‌ലൈൻ വിപണി സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് ലക്ഷ്യം. ഇത് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും പരമ്പരാഗത കലാരൂപങ്ങളെ സംരക്ഷിക്കുന്നതിനും സഹായമാണ്.
 

നാലിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ പാഠ്യേതര കലാ, സാംസ്‌കാരിക, ശാസ്ത്ര, സാമൂഹ്യ മേഖലകളിൽ താൽപ്പര്യം വളർത്താൻ ബാലകേരളം പദ്ധതി നടപ്പാക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് സാംസ്‌കാരിക വകുപ്പ്. കുട്ടികളിൽ പൗരബോധം വളർത്തിയെടുക്കാനും, യുവതലമുറയിൽ ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം നൽകാനും പദ്ധതി ലക്ഷ്യമിടുന്നു. പരമ്പരാഗത കലാരൂപങ്ങളെ ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയുമായി സാംസ്‌കാരിക വകുപ്പ് മുന്നോട്ട് പോകുകയാണ്. 'മഴമിഴി', 'സമം' തുടങ്ങിയ പരിപാടികൾ വലിയ സ്വീകാര്യത നേടി. വൈക്കം സത്യഗ്രഹം, സർവമത സമ്മേളനം എന്നിവയുടെ ശതാബ്ദിയാഘോഷങ്ങൾ വിപുലമായി സംഘടിപ്പിച്ചു. രാജ്യത്ത് ആദ്യമായി സർക്കാർ നേതൃത്വത്തിൽ ഒ.ടി.ടി പ്ലാറ്റ്ഫോം പുറത്തിറക്കിയതും തിയേറ്ററുകൾ നവീകരിച്ചതും സാംസ്‌കാരിക രംഗത്ത് വലിയ മാറ്റങ്ങൾ വരുത്തി. കൂടാതെ, ജില്ലകൾതോറും സാംസ്‌കാരിക സമുച്ചയങ്ങൾ എന്ന പദ്ധതി പ്രകാരം കൊല്ലത്ത് ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയം ഉദ്ഘാടനം ചെയ്യുകയും, പാലക്കാട്ടും കാസർഗോഡും സമുച്ചയങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ഈ നേട്ടങ്ങൾ കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് ഒരു പുതിയ അധ്യായം കുറിക്കുന്നു.

അനുബന്ധ ലേഖനങ്ങൾ

സ്‌കൂളുകള്‍ക്ക് ഇനി അന്താരാഷ്ട്ര തിളക്കം
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഭൗതികസൗകര്യങ്ങൾ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിച്ചുയർന്നത് നമ്മുടെ കൺമുന്നിലുള്ള അനുഭവസാക്ഷ്യമാണ്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) സഹായത്തോടെ മാത്രം 2460 കോടി രൂപയുടെ നിക്ഷേപമാണ് ഈ രംഗത്ത് സാധ്യമാക്കിയത്.
കൂടുതൽ വിവരങ്ങൾ
ഡിജിറ്റലായി റവന്യൂ സേവനങ്ങള്‍
കേരളത്തിലെ റവന്യൂ വകുപ്പ് പൂർണ്ണമായും ഡിജിറ്റലിലേക്ക് മാറിയതോടെ, ജനങ്ങൾക്ക് എളുപ്പത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കുക എന്ന സർക്കാർ ലക്ഷ്യമാണ് യാഥാർത്ഥ്യമാകുന്നത്. വകുപ്പ് നടപ്പാക്കിയ പ്രധാന ഡിജിറ്റൽ മാറ്റങ്ങൾ നോക്കാം.
കൂടുതൽ വിവരങ്ങൾ
അങ്കണവാടികളിലൂടെ കുരുന്നുകള്‍ക്ക് മികച്ച ഭാവി
വനിതാ ശിശുവികസന വകുപ്പ് കേരളത്തിലെ കുരുന്നുകൾക്കായി അങ്കണവാടികളിൽ നടപ്പാക്കിയത് ദേശീയ ശ്രദ്ധനേടിയ ഇടപെടലുകളാണ്. കുട്ടികളുടെ സമഗ്ര വികാസവും പോഷകാഹാരവും ഉറപ്പാക്കുന്നതിനൊപ്പം ലിംഗസമത്വത്തെക്കുറിച്ചുള്ള അവബോധം ചെറുപ്രായത്തിൽ തന്നെ വളർത്താനും സർക്കാർ പ്രത്യേക ശ്രദ്ധനൽകുന്നു.
കൂടുതൽ വിവരങ്ങൾ
കണക്ടായി കേരളം കെ-ഫോണിലൂടെ
ഡിജിറ്റൽ കേരളം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി, കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് കണക്ഷനായ കെ-ഫോൺ പദ്ധതി ഇതിനകം പിന്നിട്ടത് ഒരു ലക്ഷം അതിവേഗ ഇന്റർനെറ്റ് കണക്ഷനുകൾ എന്ന നാഴികക്കല്ല്!. ഡിജിറ്റൽ ഡിവൈഡിന് ബദലായി, എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഈ ബൃഹദ് പദ്ധതി, കേരളത്തിന്റെ ഭരണമികവിന്റെ മറ്റൊരു ഉജ്ജ്വല മാതൃകയാണ്.
കൂടുതൽ വിവരങ്ങൾ
പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഭൂമിയും വീടും
എല്ലാവർക്കും ഭൂമിയും വീടും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ വിപുലമായ പദ്ധതികളാണ് സംസ്ഥാന സർക്കാർ പട്ടികജാതി-പട്ടികവർഗ പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കായി നടപ്പാക്കിയിട്ടുള്ളത്. ഭൂരഹിതരായ പട്ടികവിഭാഗങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കിയ സർക്കാർ 2016 മുതൽ ഭവന നിർമാണത്തിനായി 33,058 പട്ടികജാതിക്കാർക്ക് 1653 ഏക്കർ ഭൂമി നൽകി.
കൂടുതൽ വിവരങ്ങൾ
പഠനം പുതിയതലത്തിലേക്ക് !
നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും അതിന്റെ തുടർച്ചയായ വിദ്യാകിരണം മിഷനും കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത്. 45 ലക്ഷം വിദ്യാർത്ഥികൾ, 1.8 ലക്ഷം അധ്യാപകർ, 20,000-ൽ അധികം അധ്യാപകേതര ജീവനക്കാർ അടങ്ങുന്ന അതിബൃഹത്തായ ശൃംഖലയാണ് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം.
കൂടുതൽ വിവരങ്ങൾ
ജലം പരിശോധിക്കാം; ഉറവിടം സുരക്ഷിതമാക്കാം
ജനങ്ങൾക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജലവിഭവ വകുപ്പ്, ജല അതോറിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിപുലമായ ജലഗുണനിലവാര പരിശോധനാ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. മൺസൂണിന് മുൻപും ശേഷവും നദീജല സ്രോതസ്സുകളിൽ നിന്നുള്ള വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
നേരത്തെ എത്തി പാഠപുസ്തകങ്ങള്‍
അവധിക്കാലം കഴിഞ്ഞ് സ്‌കൂൾ തുറന്നിട്ടും പാഠപുസ്തകം കിട്ടാതെ ബുദ്ധിമുട്ടിയിരുന്ന കാലം ഇനി പഴങ്കഥ. ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ വിതരണത്തോടെ അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വളരെ നേരത്തെ കുട്ടികളുടെ കൈകളിലേക്ക് എത്തുന്നു എന്ന നേട്ടം കൂടി പൊതുവിദ്യാഭ്യാസ രംഗത്തിന് സ്വന്തമാകുകയാണ്.
കൂടുതൽ വിവരങ്ങൾ
അടിസ്ഥാന സൗകര്യത്തിലൂന്നിയ കായിക വളര്‍ച്ച
കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഒരു സമഗ്ര മുന്നേറ്റത്തിനാണ് സർക്കാർ തുടക്കം കുറിച്ചത്. ഈ സർക്കാർ അധികാരത്തിലെത്തി നാളിതുവരെ 3500 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളാണ് കായികരംഗത്ത് നടപ്പാക്കി വരുന്നത്.
കൂടുതൽ വിവരങ്ങൾ