യാത്രാവസന്തമായി KSRTC ബഡ്ജറ്റ് ടൂറിസം

കേരളത്തിന്റെ പൊതുഗതാഗത മേഖലയിൽ വൈവിധ്യമാർന്ന സേവനാനുഭവം ഒരുക്കി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ (ബി.ടി.സി) വിനോദസഞ്ചാരരംഗത്ത് നടത്തുന്നത് മികച്ച മുന്നേറ്റം. വരുമാനം വർദ്ധിപ്പിക്കുന്നതിലും പുതിയ യാത്രാനുഭവങ്ങൾ ഒരുക്കുന്നതിലും ബി.ടി.സി ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളം വിനോദസഞ്ചാര കേന്ദ്രങ്ങൾ, ചരിത്ര സ്ഥലങ്ങൾ തുടങ്ങിയവ പര്യവേക്ഷണം ചെയ്യുന്ന മനോഹരമായ ടൂറുകളാണ് ഇതിലൂടെ ഒരുക്കുന്നത്. ഈ സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി ബജറ്റ് ടൂറിസം രംഗത്തെ വിപ്ലവകരമായ മാറ്റമാണ് സാധ്യമായത്.
 

വരുമാന വർദ്ധനവിലെ കുതിപ്പ് ബി.ടി.സിയുടെ ആകെ വരുമാനം 2022-ൽ 13 കോടിയും 2023-ൽ 19 കോടിയുമായിരുന്നത് 2024-ൽ 23 കോടിയായി ഉയർന്നു. ഈ വർഷം 40 കോടി വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
 

2024 മാർച്ചിൽ തിരുവനന്തപുരം നഗരദർശനത്തിന് ആരംഭിച്ച രണ്ട് പുതിയ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകൾ മികച്ച പ്രതികരണമാണ് നേടിയത്. പഴയ ഡീസൽ ഡബിൾ ഡെക്കർ ബസുകൾക്ക് പ്രതിമാസം ശരാശരി 1.65 ലക്ഷം വരുമാനം ലഭിച്ചിരുന്ന സ്ഥാനത്ത്, പുതിയ ഇലക്ട്രിക് ബസുകൾ 12.25 കോടി രൂപയുടെ റെക്കോർഡ് വരുമാനം നേടി. ഇത് പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും സാധ്യതകൾ വിളിച്ചോതുന്നു.
 

മൂന്നാറിലെ സ്ലീപ്പർ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതോടെ ശരാശരി മാസ വരുമാനം 2.98 ലക്ഷംയിൽ നിന്ന് 3.81 ലക്ഷം ആയി ഉയർന്നു. കൂടാതെ, 2025 ഫെബ്രുവരി 8-ന് മൂന്നാറിൽ പുതിയ ഡബിൾ ഡെക്കർ സൈറ്റ് സീയിങ് സർവീസ് ആരംഭിച്ചു. 2025 ഏപ്രിൽ 9 വരെ ഈ സർവീസിലൂടെ 26 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചു, ഒരു കിലോമീറ്ററിന് 251 രൂപ എന്ന മികച്ച വരുമാന നിരക്കും രേഖപ്പെടുത്തി.
 

മൂന്നാറിലെ ടൂറിസം മേഖല കൂടുതൽ ആകർഷകമാക്കാൻ കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള RN 765 ഡബിൾ ഡെക്കർ ബസ് നവീകരിച്ചിട്ടുണ്ട്. ഈ ബസ്സിന്റെ റൂഫ് ടോപ്പും, സൈഡ് പാനലുകളും ഗ്ലാസ്സുകൾ ഉപയോഗിച്ച് പുനർനിർമ്മിക്കുകയും, മ്യൂസിക് സിസ്റ്റം, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റം എന്നിവ ഏർപ്പെടുത്തുകയും ചെയ്തു. യാത്രക്കാർക്ക് കുടിവെള്ളം, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, അത്യാവശ്യ ഘട്ടങ്ങളിൽ മൊബൈൽ ചാർജിംഗ് സൗകര്യം എന്നിവയും ലഭ്യമാണ്. അപ്പർ ഡെക്കിൽ 38 പേർക്കും ലോവർ ഡെക്കിൽ 12 പേർക്കും യാത്ര ചെയ്യാൻ ആകർഷകമായ സീറ്റ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാരും ഉദ്യോഗസ്ഥരും ചേർന്നാണ് സെൻട്രൽ വർക്ക്ഷോപ്പിൽ ഈ ബസ് രൂപകൽപ്പന ചെയ്ത് നിർമ്മാണം പൂർത്തിയാക്കിയത്.
 

2024-25 ശബരിമല സീസണിൽ ബി.ടി.സി. 932 പ്രത്യേക ചാർട്ടേഡ് ട്രിപ്പുകൾ നടത്തി, മുൻവർഷങ്ങളിലെ (2022-23ൽ 204, 2023-24ൽ 256) ട്രിപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വലിയ വർദ്ധനവാണ്. 2025ലെ തിരുവൈരണിക്കുളം സീസണിൽ ബി.ടി.സി 250 ട്രിപ്പുകൾ നടത്തി 75 ലക്ഷം ടേൺ ഓവർ നേടി. ഇത് മുൻവർഷങ്ങളിലെ ശരാശരി 100 ട്രിപ്പുകളിൽ നിന്നുള്ള ഗണ്യമായ വർദ്ധനവാണ്. 2025ലെ ആറ്റുകാൽ പൊങ്കാലക്ക് 105 ട്രിപ്പുകൾ നടത്തി. മുൻവർഷങ്ങളിൽ ഇത് ശരാശരി 25 ട്രിപ്പുകൾ മാത്രമായിരുന്നു.
 

2024-25 കാലയളവിൽ ബി.ടി.സി കേരളത്തിനുള്ളിൽ പുതിയ ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്തി ടൂർ പാക്കേജുകൾ ആരംഭിച്ചു. ശബരിമല സീസണൽ പെർമിറ്റുകൾ ഉപയോഗിച്ച് വെള്ളാങ്കണ്ണി ഉൾപ്പെടെയുള്ള മറ്റ് ഇന്റര്‍‌സ്റ്റേറ്റ് ട്രിപ്പുകളും വിജയകരമായി ആരംഭിച്ചു.
 

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പ്രോജക്ടിന് കീഴിൽ 1,500-ലധികം ടൂർ പാക്കേജുകൾ കൈകാര്യം ചെയ്യാൻ ഉപയോക്തൃ-സൗഹൃദ ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നുണ്ട്. ബുക്കിംഗ് ട്രെൻഡുകളും ഉപഭോക്തൃ പെരുമാറ്റവും വിശകലനം ചെയ്യുന്നതിനുള്ള വിപുലമായ Al അധിഷ്ഠിത വ്യക്തിഗത ശുപാർശകൾ, സുരക്ഷിത പേയ്മെന്റ് ഗേറ്റ്വേകൾ, തത്സമയ അപ്ഡേറ്റുകൾ, ക്രോസ്-പ്ലാറ്റ്ഫോം അനുയോജ്യത, ശക്തമായ റിപ്പോർട്ടിംഗ് ടൂളുകൾ എന്നിവ സവിശേഷതകളിൽ ഉൾപ്പെടുന്നു. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ കേരളത്തിന്റെ വിനോദസഞ്ചാരമേഖലയിൽ പുതിയ അധ്യായം രചിച്ചുകൊണ്ട് മുന്നേറുകയാണ്.

അനുബന്ധ ലേഖനങ്ങൾ

കാൻസർ പ്രതിരോധത്തിൽ കേരളത്തിന്റെ കരുത്ത്
സംസ്ഥാനത്തെ അർബുദ ചികിത്സാ രംഗത്ത് കേരള സർക്കാർ കൈവരിച്ചത് നിർണായകമായ മുന്നേറ്റങ്ങളാണ്. സാധാരണക്കാർക്ക് ഏറ്റവും മികച്ചതും അത്യാധുനികവുമായ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് നടപ്പാക്കിയ പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.
കൂടുതൽ വിവരങ്ങൾ
3357 കോടി രൂപയുടെ സ്വകാര്യ നിക്ഷേപവുമായി കിന്‍ഫ്ര
വ്യവസായരംഗത്ത് കേരളത്തിൻ്റെ വിസ്മയമുന്നേറ്റത്തിന്റെ ഉദാഹരണമായ കിൻഫ്ര (Kerala Industrial Infrastructure Development Corporation) കഴിഞ്ഞ നാല് വർഷം കൊണ്ട് സ്വന്തമാക്കിയത് ചരിത്രനേട്ടം. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 3357 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം കേരളത്തിലേക്ക് ആകർഷിക്കാനും, അതിലൂടെ 28,749 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കിൻഫ്രയ്ക്ക് സാധിച്ചു.
കൂടുതൽ വിവരങ്ങൾ
സമൃദ്ധിയോടെ കാര്‍ഷിക കേരളം
നെൽക്കൃഷി രണ്ടരലക്ഷം ഹെക്ടറിലേക്കും പച്ചക്കറിക്കൃഷിയുടെ വിസ്തൃതി 1.20 ലക്ഷം ഹെക്ടറിലേക്കും വ്യാപിപ്പിച്ച് വിപ്ലവാത്മക കാർഷിക മുന്നേറ്റത്തിനാണ് ഈ സർക്കാർ നേതൃത്വം നൽകിയത്. എക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ പ്രാഥമിക പഠനത്തിൽ കർഷകരുടെ വരുമാനം 50% വർദ്ധിപ്പിക്കും എന്ന വാഗ്ദാനം പാലിക്കപ്പെട്ടു.
കൂടുതൽ വിവരങ്ങൾ
ജനങ്ങള്‍ക്കൊപ്പം സപ്ലൈകോ
പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ശക്തമായ വിപണി ഇടപെടൽ നടത്തുന്ന സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) രാജ്യത്തിന് തന്നെ മാതൃകയാണ്.   നിത്യോപയോഗ സാധനങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞവിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം 1634 വിൽപനശാലകൾ സപ്ലൈകോ വിജയകരമായി പ്രവർത്തിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾ
കുട്ടികള്‍ക്ക് കാവലായി കേരള പൊലീസ്‌
കുറ്റാന്വേഷണ മികവിൽ രാജ്യത്തിന് മാതൃകയായ കേരള പോലീസ്, കുട്ടികളുടെ സംരക്ഷണത്തിലും ക്ഷേമത്തിലും ശ്രദ്ധ നൽകി ആരംഭിച്ച 'ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ' (Child Friendly Police Station - CFPS) പദ്ധതിയിലൂടെ, സംസ്ഥാനത്തെ 148 പോലീസ് സ്റ്റേഷനുകൾ കുട്ടികൾക്ക് സ്‌നേഹവും കരുതലും നൽകുന്ന സുരക്ഷിത താവളങ്ങളായി മാറിക്കഴിഞ്ഞു. നമ്മുടെ കുട്ടികൾ ഭയമില്ലാതെ, സന്തോഷത്തോടെ വളരുന്നു എന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
പഠനം പുതിയതലത്തിലേക്ക് !
നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും അതിന്റെ തുടർച്ചയായ വിദ്യാകിരണം മിഷനും കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത്. 45 ലക്ഷം വിദ്യാർത്ഥികൾ, 1.8 ലക്ഷം അധ്യാപകർ, 20,000-ൽ അധികം അധ്യാപകേതര ജീവനക്കാർ അടങ്ങുന്ന അതിബൃഹത്തായ ശൃംഖലയാണ് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം.
കൂടുതൽ വിവരങ്ങൾ
പൊതുഗതാഗത വിപ്ലവമാകാന്‍ സ്വിഫ്റ്റ്
കേരളത്തിന്റെ ഗതാഗത മേഖലയിൽ നിർണ്ണായക മുന്നേറ്റത്തിന് തുടക്കമിട്ട് ഈ സർക്കാർ അവതരിപ്പിച്ച സംവിധാനമാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്. 2021 നവംബർ ഒമ്പതിന് കമ്പനിയായി രജിസ്റ്റർ ചെയ്ത ഈ സംരംഭം, ചുരുങ്ങിയ കാലം കൊണ്ടുതന്നെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു.
കൂടുതൽ വിവരങ്ങൾ
സേവന മേഖലയിൽ മികവു തെളിയിച്ച് ലീഗൽ മെട്രോളജി
ലീഗൽ മെട്രോളജി വകുപ്പ് കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ശ്രദ്ധേയമായ നേട്ടങ്ങളാണ് ഇക്കാലയളവിൽ കൈവരിച്ചത്.   എറണാകുളം സെൻട്രൽ ലബോറട്ടറിയിൽ പുതിയ കാലിബറേഷൻ ലാബുകൾ ആരംഭിച്ചത് ഇതിൽ പ്രധാനമാണ്.
കൂടുതൽ വിവരങ്ങൾ
കാലത്തിനൊപ്പം വേഗത്തില്‍ മോട്ടോര്‍വാഹന വകുപ്പ്‌
പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് വലിയ പരിഷ്‌കാരങ്ങളുമായി മുന്നേറുകയാണ്. ഡിജിറ്റൽവത്കരണം, പരാതി പരിഹാരത്തിലെ വേഗത, സേവനങ്ങളുടെ നവീകരണം, റോഡ് സുരക്ഷാ നടപടികൾ ഊർജിതമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളുമായി അതിവേഗമാണ് വകുപ്പ് മികവിലേക്ക് കുതിക്കുന്നത്.
കൂടുതൽ വിവരങ്ങൾ