സ്ത്രീമുന്നേറ്റത്തിന്റെ മഹാമാതൃക

ലോകത്തിന്  കേരളം സമ്മാനിച്ച അതുല്യമായ സ്ത്രീമുന്നേറ്റത്തിന്റെ മഹാമാതൃകയാണ് കുടുംബശ്രീ. 3.17 ലക്ഷം അയൽക്കൂട്ടങ്ങളിലായി 48.08 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയാണ്. നിലവിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക്  7076.06 കോടി രൂപ സമ്പാദ്യമുണ്ട്. സമ്പാദ്യപദ്ധതി എന്നതിനപ്പുറം, സംരംഭകത്വത്തിലേക്കും പുത്തൻ ആശയങ്ങളിലേക്കും കഴിഞ്ഞ 9 വർഷം കൊണ്ട് സർക്കാരിന് കുടുംബശ്രീയെ നയിക്കാനായി. ഇതിനായി 18-നും 40-നും ഇടയിലുള്ള യുവതികളുടെ സമഗ്ര വികസനം ലക്ഷ്യം മുന്നിൽ കണ്ട് 19,472 ഓക്‌സിലറി ഗ്രൂപ്പുകൾ ആരംഭിക്കുകയും ഇതിൽ 3 ലക്ഷത്തോളം യുവതികൾ അംഗങ്ങളാവുകയും ചെയ്തു. ഈ സർക്കാർ അധികാരത്തിലെത്തിയതോടെ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി കുടുംബശ്രീ ഉത്പന്നങ്ങളും സേവനങ്ങളും ജനങ്ങളുടെ വിശ്വാസ്യത കരസ്ഥമാക്കി. കേരളത്തിന്റെ സമൂഹ്യ-സാമ്പത്തിക-സാംസ്‌കാരിക-സ്ത്രീ ശാക്തീകരണ മേഖലയിൽ പുത്തൻ ഉണർവ് സൃഷ്ടിക്കാൻ ഈ നാല് വർഷം കൊണ്ട് കുടുംബശ്രീക്ക് കഴിഞ്ഞു. 

 


സൂക്ഷ്മ സംരംഭ മേഖലയിൽ 1,54,511 സംരംഭ യൂണിറ്റുകൾ, 3.16 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ സാധ്യമാക്കി. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾ വഴി 1,01,607 വനിതകൾ 20,640.02 ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്നു. ഓണത്തോടനുബന്ധിച്ച് 1,301 ഏക്കറിൽ പൂ കൃഷി, 2.98 കോടി രൂപയുടെ വിറ്റുവരവ്. 6,882 ഏക്കറിൽ പച്ചക്കറി കൃഷി, 7.8 കോടി രൂപയുടെ വിറ്റുവരവ്. വേനലിൽ  769.9 ഏക്കർ സ്ഥലത്ത് വിഷരഹിത തണ്ണിമത്തൻ കൃഷി.  സ്മാർട്ട് ഫാമിംഗ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുവാൻ വനിതകൾക്ക് ഡ്രോൺ പരിശീലനം നൽകി, കുടുംബശ്രീ സംരംഭമായ 'കേരള ചിക്കൻ' വിൽപ്പന ഒരു വർഷം കൊണ്ട് നൂറുകോടി കടന്ന് റെക്കോർഡിലേക്കെത്തി.  ഈ വർഷം പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു.

 


'കെലിഫ്റ്റ് '(KLIFT-Kudumbashree Livelihood Initiative for Transformation) എന്ന പേരിൽ പ്രത്യേക ഉപജീവന ക്യാമ്പെയിൻ. ഒരു അയൽക്കൂട്ടത്തിൽ നിന്നും ചുരുങ്ങിയത് ഒരു സംരംഭം/തൊഴിൽ എന്ന കണക്കിൽ  മൂന്ന് ലക്ഷം പേർക്ക് ഉപജീവന മാർഗങ്ങൾ സൃഷ്ടിക്കുക ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയിലൂടെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 3,06,862 പേർക്ക് ഉപജീവന മാർഗം ഒരുക്കി. ഒരു വർഷം കൊണ്ട് അഞ്ചുകോടിയുടെ കച്ചവടം സ്വന്തമാക്കിയ 12  'പ്രീമിയം കഫേ' ബ്രാൻഡഡ് ഭക്ഷണശാലകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നു. കുടുംബശ്രീ ഉത്പന്നങ്ങൾക്ക് ബ്രാൻഡിംഗ്, കുടുംബശ്രീ ഉത്പന്നങ്ങളും സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്നതിന്  പോക്കറ്റ് മാർട്ട് മൊബൈൽ അപ്ലിക്കേഷൻ വികസിപ്പിച്ചു.

 


ഓണക്കാലത്ത് 5,082 ഓണചന്തകളിലൂടെ 80.16 കോടി രൂപ വിറ്റുവരവ് നേടി.  'ഫ്രെഷ് ബൈറ്റ്‌സ്' എന്ന പേരിൽ ചിപ്‌സ്,  ശർക്കരവരട്ടി എന്നിവ ബ്രാന്റ് ചെയ്ത് വിപണയിൽ എത്തിച്ചു. അതിക്രമങ്ങൾ നേരിടേണ്ടി വരുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി എല്ലാ ജില്ലകളിലും,  അട്ടപ്പാടിയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്‌ക്. 84 DYSP ഓഫീസുകളിൽ 'സ്‌നേഹിത എക്സ്റ്റഷൻ സെന്ററുകൾ' എന്നിവ ആരംഭിച്ചു. കുടുംബശ്രീ ഇനീഷിയേറ്റീവ് ഫോർ ബിസിനസ് സൊല്യൂഷൻസ് (കിബ്‌സ് ) വഴി  വിവിധ സ്ഥാപനങ്ങളിൽ ഫെസിലിറ്റി മാനേജ്മന്റ് സേവനങ്ങളിലൂടെ 1190 പേർക്ക് ഇതുവരെ തൊഴിൽ ഉറപ്പാക്കി. മാലിന്യ പരിപാലനത്തിൽ രാജ്യത്തിന് മാതൃകയായ ഹരിതകർമ്മ സേനയടക്കം കേരളം ആർജിച്ച മികവിന്റെ പ്രതീകമായി കുടുംബശ്രീ മാറി കഴിഞ്ഞു.

അനുബന്ധ ലേഖനങ്ങൾ

വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്ക് ഡിജിറ്റൽ ഭരണം: വിരൽത്തുമ്പിൽ സർക്കാർ സേവനങ്ങൾ
സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഭരണസംവിധാനങ്ങളെ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിൽ കേരളം കൈവരിച്ചത് മാതൃകാപരമായ നേട്ടങ്ങളാണ്. ഇന്റർനെറ്റ് ഒരു പൗരാവകാശമായി പ്രഖ്യാപിച്ചും, സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തും ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾ
അതിജീവനത്തിന്റെ കേരള മാതൃക: ദുരന്തനിവാരണത്തിൽ സമാനതകളില്ലാത്ത ജാഗ്രത
ഭദ്രമായ ക്രമസമാധാന നിലയും സമാധാനപരമായ സാമൂഹിക ജീവിതവും ഉറപ്പാക്കുന്നതിനൊപ്പം, പ്രകൃതിദുരന്തങ്ങളെയും മഹാമാരികളെയും ശാസ്ത്രീയമായി അതിജീവിക്കുന്നതിൽ കേരളം ലോകത്തിന് തന്നെ മാതൃകയാണ്. 2018-ലെ പ്രളയം മുതൽ വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ വരെയുള്ള വെല്ലുവിളികളെ നേരിട്ടുകൊണ്ട്, ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ അത്യാധുനിക സംവിധാനങ്ങളും ജനപങ്കാളിത്തവും സമന്വയിപ്പിക്കുകയാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
സുതാര്യവും സുരക്ഷിതവും: കേരളത്തിന്റെ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ
സർക്കാർ സേവനങ്ങൾക്കായി പൗരന്മാർ ഓഫീസുകൾ കയറിയിറങ്ങുന്ന കാലം മാറി, വിരൽത്തുമ്പിലൂടെ സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയുന്ന സുതാര്യമായ ഓൺലൈൻ പേയ്‌മെന്റ് സംവിധാനങ്ങൾ സംസ്ഥാനത്ത് വിപുലമാക്കിയിരിക്കുന്നു. സർക്കാർ ഖജനാവിലേക്കുള്ള പണമടയ്ക്കലുകൾ കൂടുതൽ ലളിതമാക്കുന്നതിനും അഴിമതിരഹിതമാക്കുന്നതിനും ഓൺലൈൻ സംവിധാനങ്ങൾ മുഖ്യപങ്ക് വഹിക്കുന്നു.
കൂടുതൽ വിവരങ്ങൾ
ജലസമൃദ്ധിയിലൂടെ സുസ്ഥിര വികസനം: ജലസേചന-കുടിവെള്ള മേഖലകളിൽ കേരളത്തിന്റെ മുന്നേറ്റം
റോഡുകൾ, വൈദ്യുതി എന്നിവയോടൊപ്പം തന്നെ ജലസേചനം പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയുമാണ് സംസ്ഥാനത്തിന്റെ വികസനവളർച്ചയിൽ അടിത്തറയൊരുക്കുന്നത്. കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഓരോ പൗരനും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതിനും മുൻഗണന നൽകിക്കൊണ്ട് സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നു.
കൂടുതൽ വിവരങ്ങൾ
സാമൂഹിക നീതിയുടെ പുത്തൻ മാതൃക 
കേരള സർക്കാരിന്റെ ഭരണമികവിന്റെയും സാമൂഹിക നീതിയിലൂന്നിയ കാഴ്ചപ്പാടിന്റെയും ഉജ്ജ്വലമായ ഉദാഹരണമാണ് ട്രാൻസ്‌ജെൻഡർ വ്യക്തികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുമായി നടപ്പാക്കുന്ന സമഗ്ര പദ്ധതികൾ. ട്രാൻസ്‌ജെൻഡർ സമൂഹത്തോടൊപ്പം ചേർന്ന് നിൽക്കുകയും അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുകയും ചെയ്യുക എന്നത് ഈ സർക്കാരിന്റെ സുപ്രധാന നയങ്ങളിൽ ഒന്നാണ്.
കൂടുതൽ വിവരങ്ങൾ
ഹരിതകേരളം മിഷൻ: മാലിന്യമുക്ത കേരളത്തിന്റെ ശക്തമായ അടിത്തറ 
സർവതല സ്പർശിയായ വികസന പ്രവർത്തനങ്ങളിലൂടെ നവകേരള നിർമ്മിതിക്കായി സംസ്ഥാന സർക്കാർ രൂപം നൽകിയ നാല് മിഷനുകളിൽ ഒന്നാണ് ഹരിതകേരളം മിഷൻ. ശുചിത്വവും ജലസമൃദ്ധിയും ജലസുരക്ഷയും സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉൽപ്പാദനവും ലക്ഷ്യമിട്ട് 2016 ഡിസംബർ എട്ടിനാണ് ഹരിതകേരളം മിഷൻ പ്രവർത്തനമാരംഭിച്ചത്.
കൂടുതൽ വിവരങ്ങൾ
മെഡിക്കൽ കോളേജുകളുടെ വികസനം
ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും, നൂതന ചികിത്സാരീതികൾ ആരംഭിക്കുന്നതിലും, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും വലിയ മുന്നേറ്റമാണ് സർക്കാർ സാധ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മുതൽ സംസ്ഥാനത്തെ ഓരോ ആരോഗ്യ സ്ഥാപനത്തിലും മാറ്റം പ്രകടമാണ്.
കൂടുതൽ വിവരങ്ങൾ
വികസന പദ്ധതികൾക്ക് മാതൃക, സാമൂഹിക സുരക്ഷയും ക്ഷേമവും ഉറപ്പാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 
സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ട് തിരിച്ചറിഞ്ഞ് അവ പരിഹരിക്കുന്നതിനും വികസന പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾ ശക്തമായ വേദിയായി പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾ
ലൈഫ് മിഷൻ, പുനർഗേഹം
എല്ലാവർക്കും അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷൻ പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടുപോയി, ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഭവനം ലഭ്യമാക്കി. തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട്, വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനുള്ള 'പുനർഗേഹം' പദ്ധതി നടപ്പാക്കി.ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി ഇതുവരെ 5,46,327 കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ചതിൽ 4,52,156 കുടുംബങ്ങൾ ഭവനനിർമ്മാണം പൂർത്തീകരിച്ചു.
കൂടുതൽ വിവരങ്ങൾ