സാമൂഹിക നീതിയുടെ പുത്തൻ മാതൃക 

കേരള സർക്കാരിന്റെ ഭരണമികവിന്റെയും സാമൂഹിക നീതിയിലൂന്നിയ കാഴ്ചപ്പാടിന്റെയും ഉജ്ജ്വലമായ ഉദാഹരണമാണ് ട്രാൻസ്‌ജെൻഡർ വ്യക്തികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുമായി നടപ്പാക്കുന്ന സമഗ്ര പദ്ധതികൾ. ട്രാൻസ്‌ജെൻഡർ സമൂഹത്തോടൊപ്പം ചേർന്ന് നിൽക്കുകയും അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുകയും ചെയ്യുക എന്നത് ഈ സർക്കാരിന്റെ സുപ്രധാന നയങ്ങളിൽ ഒന്നാണ്.

 

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് 70,27,186 രൂപ അനുവദിച്ചത് ഈ വിഭാഗത്തിലുള്ളവരുടെ ആരോഗ്യപരമായ ആവശ്യങ്ങൾക്ക് വലിയൊരളവിൽ താങ്ങായി. സുരക്ഷിതമായ താമസ സൗകര്യമൊരുക്കുന്ന ഷോർട്ട് സ്റ്റേ ഹോമുകളുടെ പ്രവർത്തനങ്ങൾക്കായി 30,86,528 രൂപ ചെലവഴിച്ചു.വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകൾക്കായി 4,15,000 രൂപയും ഹോസ്റ്റൽ സൗകര്യത്തിനായി 7,44,000 രൂപയും അനുവദിച്ചു. ട്രാൻസ്‌ജെൻഡർ ദമ്പതികൾക്കുള്ള വിവാഹ ധനസഹായമായ 60,000 രൂപ സാമൂഹിക അംഗീകാരത്തോടൊപ്പം സാമ്പത്തികപരമായ പിന്തുണയും നൽകുന്നു.

 

ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ 1357 പേർക്ക് വ്യക്തിഗത ഗുണഭോക്തൃ പദ്ധതികൾക്കായി 6.17 കോടി രൂപ അനുവദിച്ചത് അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നു. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി 'അനന്യം' എന്ന പേരിൽ ഒരു കലാട്രൂപ്പ് യാഥാർത്ഥ്യമാക്കിയത് അവരുടെ കലാപരമായ താല്പര്യങ്ങൾക്ക് ഒരു വേദി നൽകി.വിദൂര വിദ്യാഭ്യാസത്തിലൂടെ ഡിഗ്രി/പി.ജി കോഴ്സുകൾ പഠിക്കുന്നവർക്ക് വർഷം 24,000 രൂപ വരെ ധനസഹായം നൽകുന്ന 'വർണ്ണം' പദ്ധതി ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഏറെ പ്രയോജനകരമാണ്. തൊഴിൽ രംഗത്ത് അവർക്ക് മികച്ച അവസരങ്ങൾ ലഭ്യമാക്കുന്നതിനായി വിവിധ പരിശീലന പദ്ധതികൾ സർക്കാർ നടപ്പാക്കുന്നു. മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിന് സാമ്പത്തിക സഹായം നൽകുന്ന 'യത്നം' പദ്ധതിയും, അഭിരുചിക്കനുസരിച്ചുള്ള തൊഴിൽ പരിശീലനത്തിന് 'സാകല്യം' പദ്ധതിയും, തുടർവിദ്യാഭ്യാസം സാധ്യമാക്കുന്ന 'സമന്വയ' പദ്ധതിയും ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ശാക്തീകരണത്തിന് ഊർജ്ജം നൽകുന്നു. കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി 'വർണ്ണപ്പകിട്ട്' എന്ന പേരിൽ ഒരു ട്രാൻസ്‌ജെൻഡർ കലോത്സവം സംഘടിപ്പിച്ചു തുടങ്ങി ഇത് അവർക്ക് ഒരുമിച്ചു കൂടാനും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവസരം നൽകുന്നു.

 

സർക്കാർ അവതരിപ്പിച്ച 'കരുതൽ' പദ്ധതിയിലൂടെ അടിയന്തിര ഘട്ടങ്ങളിൽ സഹായം നൽകുന്ന. ട്രാൻസ് വ്യക്തികളിലെ ആത്മഹത്യാ പ്രവണത, വിഷാദം, അമിത ഉത്കണ്ഠ എന്നിവ പ്രതിരോധിക്കുന്നതിന് പിയർ കൗൺസിലർമാർക്ക് പ്രത്യേക പരിശീലനം നൽകി ജില്ലകളിൽ സജ്ജമാക്കുന്ന പദ്ധതി ആരംഭിച്ചത് ഈ സമൂഹത്തിന്റെ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുന്നു. സമൂഹത്തിൽ നിന്നും കുടുംബങ്ങളിൽ നിന്നും ട്രാൻസ്‌ജെൻഡർ വ്യക്തികൾ നേരിടുന്ന അതിക്രമങ്ങൾ, ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരാതികൾ, വ്യക്തികൾക്കിടയിൽ തന്നെയുള്ള പ്രശ്‌നങ്ങൾ എന്നിവയ്ക്ക് പരിഹാരം കാണുന്നതിനായി ഒരു ക്രൈസിസ് ഇന്റർവെൻഷൻ സെന്റർ സ്ഥാപിച്ചു.

 

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സാമൂഹിക പുനരധിവാസത്തിനും പുരോഗതിക്കുമായുള്ള ബോധവൽക്കരണ പരിപാടികൾക്കായി നിയമ വിദഗ്ദ്ധർ, ഡോക്ടർമാർ, ജെൻഡർ വിഷയ വിദഗ്ദ്ധർ, ട്രാൻസ്‌ജെൻഡർ പ്രതിനിധികൾ എന്നിവരടങ്ങുന്ന ജില്ലാതല റിസോഴ്സ് പൂൾ രൂപീകരിച്ചു.  പ്രകൃതിദുരന്തങ്ങൾ, അടിയന്തിര സാഹചര്യങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ 30 ട്രാൻസ്‌ജെൻഡർ/ക്വിയർ വ്യക്തികൾക്ക് ദുരന്തനിവാരണ പരിശീലനം നൽകിയതും സ്വയംതൊഴിൽ വായ്പാ പദ്ധതിയുടെ ഭാഗമായി സംരംഭകത്വ പരിശീലനം നൽകിയതും അവരെ സ്വയംപര്യാപ്തരാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. വിവിധ പദ്ധതികളിലൂടെ ട്രാൻസ്‌ജെൻഡർ സമൂഹത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്താനും അവർക്ക് അന്തസ്സോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനും സംസ്ഥാന സർക്കാർ പ്രത്യേക ശ്രദ്ധനൽകുന്നു.

അനുബന്ധ ലേഖനങ്ങൾ

ദാരിദ്ര്യമില്ലാത്ത കേരളം 
സർക്കാരിന്റെ സാമൂഹ്യക്ഷേമത്തിലൂന്നിയ വികസന കാഴ്ചപ്പാടിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണ് ദാരിദ്ര്യ നിർമ്മാർജ്ജന രംഗത്ത് കൈവരിച്ച മുന്നേറ്റം. നീതി ആയോഗ് 2023-ൽ പുറത്തിറക്കിയ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം, ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്.സംസ്ഥാനത്തെ ജനസംഖ്യയുടെ കേവലം 0.55% മാത്രമാണ് ഇന്ന് ദാരിദ്ര്യത്തിന്റെ കഷ്ടപ്പാടുകൾ നേരിടുന്നത്.
കൂടുതൽ വിവരങ്ങൾ
സൗജന്യ ചികിത്സയിലൂടെ ജനങ്ങൾക്ക് ആശ്വാസം
ആരോഗ്യമേഖലയിൽ ജനങ്ങൾക്ക് സാമ്പത്തിക ഭാരം ഉണ്ടാക്കാതെ മികച്ച ചികിത്സ ഉറപ്പാക്കാൻ കേരള സർക്കാർ വിവിധ സൗജന്യ ചികിത്സാ പദ്ധതികൾ നടപ്പാക്കി വരുന്നു. ഈ പദ്ധതികളിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം ലഭിക്കുകയും, ആരോഗ്യം ഒരു അവകാശമായി നിലനിർത്തുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ
സ്ത്രീമുന്നേറ്റത്തിന്റെ മഹാമാതൃക
ലോകത്തിന്  കേരളം സമ്മാനിച്ച അതുല്യമായ സ്ത്രീമുന്നേറ്റത്തിന്റെ മഹാമാതൃകയാണ് കുടുംബശ്രീ. 3.17 ലക്ഷം അയൽക്കൂട്ടങ്ങളിലായി 48.08 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയാണ്.
കൂടുതൽ വിവരങ്ങൾ
സാമൂഹ്യക്ഷേമ പെൻഷൻ വിതരണം സുഗമമായി തന്നെ
കഴിഞ്ഞ നാല് വർഷക്കാലം സംസ്ഥാനം സാമ്പത്തിക വെല്ലുവിളികൾ നേരിട്ടെങ്കിലും, സൂക്ഷ്മമായ സാമ്പത്തിക ആസൂത്രണത്തിലൂടെയും കാര്യക്ഷമമായ നടത്തിപ്പിലൂടെയും വികസന പ്രവർത്തനങ്ങൾക്കും ക്ഷേമകാര്യങ്ങൾക്കും ആവശ്യമായ പണം കണ്ടെത്താൻ സർക്കാരിന് സാധിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വർദ്ധിപ്പിക്കുകയും കുടിശ്ശികയില്ലാതെ ഗുണഭോക്താക്കളിലേക്ക് എത്തിക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ
പകർച്ചവ്യാധി നിയന്ത്രണത്തിൽ കേരളത്തിന്റെ മാതൃകാപരമായ മുന്നേറ്റം
ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ കേരളം എന്നും മുൻപന്തിയിലാണ്. പ്രത്യേകിച്ച്, പകർച്ചവ്യാധികളെ ഫലപ്രദമായി നേരിടുന്നതിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ദേശീയ തലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
ഭിന്നശേഷി സൗഹൃദ കേരളം
ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് എല്ലാ മേഖലകളിലും തുല്യ അവസരങ്ങൾ ഉറപ്പാക്കുന്നതിനും പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ചു. കേരളത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദസംസ്ഥാനമാക്കാൻ ബാരിയർ ഫ്രീ കേരള പോലുള്ള പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചു.
കൂടുതൽ വിവരങ്ങൾ
പ്രവാസി-മത്സ്യത്തൊഴിലാളി മക്കൾക്കും കരുതലായി കേരളം
കേരളത്തിന്റെ സാമൂഹിക വികസനത്തിൽ വലിയ പങ്കുവഹിക്കുന്ന രണ്ട് പ്രധാന വിഭാഗങ്ങളാണ് പ്രവാസികളും മത്സ്യത്തൊഴിലാളി സമൂഹവും. ഇവരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തി, അവരുടെ ഭാവിക്കും, അതുവഴി സംസ്ഥാനത്തിന്റെ വികസനത്തിനും മുതൽക്കൂട്ടാകുക എന്ന ലക്ഷ്യത്തോടെ നിരവധി വിദ്യാഭ്യാസ പദ്ധതികളാണ് കേരള സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
ഉന്നതവിദ്യാഭ്യാസം: കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കാന്‍
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പാക്കി വരുന്ന പരിഷ്‌കരണങ്ങൾ, കേരളത്തെ ഒരു ആഗോള വിജ്ഞാന കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 6,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് സർക്കാർ ഈ രംഗത്ത് തുടക്കമിട്ടത്.
കൂടുതൽ വിവരങ്ങൾ
ലൈഫ് മിഷൻ, പുനർഗേഹം
എല്ലാവർക്കും അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷൻ പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടുപോയി, ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഭവനം ലഭ്യമാക്കി. തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട്, വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനുള്ള 'പുനർഗേഹം' പദ്ധതി നടപ്പാക്കി.ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി ഇതുവരെ 5,46,327 കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ചതിൽ 4,52,156 കുടുംബങ്ങൾ ഭവനനിർമ്മാണം പൂർത്തീകരിച്ചു.
കൂടുതൽ വിവരങ്ങൾ