കർഷക ക്ഷേമവും കാർഷിക വികസനവും, മുന്നേത്തിന്റെ പാതയിൽ കേരളം

ഭക്ഷ്യസുരക്ഷ, ധനസമാഹാരം, സാമൂഹിക-സാമ്പത്തിക വികസനം എന്നിവയ്ക്ക് പ്രധാനമായും സംഭാവന നല്‍കുന്ന കാര്‍ഷിക മേഖല സമ്പദ്‍വ്യവസ്ഥയിൽ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. മൃഗസംരക്ഷണം, ക്ഷീരവികസനം, ജലസേചനം, മത്സ്യബന്ധനം, വ്യവസായം, കാര്‍ഷിക സംസ്കരണമേഖല, വ്യാപാരം എന്നിവയുള്‍പ്പെടെയുള്ള വിവിധ മേഖലകളുമായി കാര്‍ഷിക മേഖലയ്ക്കുള്ള ശക്തമായ ബന്ധങ്ങള്‍, സമഗ്രവും സുസ്ഥിരവുമായ സാമ്പത്തിക വികസനത്തിന് സഹായിക്കുന്നു. 

 

വിവിധ തരം തോട്ടവിളകള്‍, നാണ്യവിളകള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, ഭക്ഷ്യവിളകള്‍ എന്നിവയുടെ കൃഷിയ്ക്ക് അനുകൂലമായ വൈവിദ്ധ്യമാര്‍ന്ന കാര്‍ഷിക കാലാവസ്ഥാ സാഹചര്യങ്ങളും ചെറിയ കൃഷിയിടങ്ങളും കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ സവിശേഷതകളാണ്. കാലാവസ്ഥാ വ്യതിയാനം, വിഭവ പരിമിതികള്‍, വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും, വൈവിധ്യവല്‍ക്കരണം, സാങ്കേതിക വിദ്യകളുടെ ഉള്‍പ്പെടുത്തല്‍, സ്ഥാപനപരമായ പിന്തുണ എന്നിവയിലൂടെ കാർഷിക മേഖല ചെറുത്തുനില്‍പ്പ് തെളിയിച്ചിട്ടുണ്ട്. 

 

2024-25 കാലയളവിലെ ഭൂവിനിയോഗ കണക്ക് പ്രകാരം, സംസ്ഥാനത്തെ മൊത്തം ഭൂവിസ്തൃതിയായ 38.86 ലക്ഷം ഹെക്ടറില്‍, മൊത്തം കൃഷി വിസ്തൃതി 25.15 ലക്ഷം ഹെക്ടറും (64.71 ശതമാനം) യഥാര്‍ത്ഥ കൃഷി വിസ്തൃതി 19.67 ലക്ഷം ഹെക്ടറുമാണ് (50.61ശതമാനം). സംസ്ഥാനത്തെ മൊത്തം കൃഷി വിസ്തൃതിയുടെ 30.44 ശതമാനം തെങ്ങ് കൃഷിയാണ്, 21.78 ശതമാനമാണ് റബ്ബര്‍ കൃഷി. 

 

2024-25 ല്‍ സംസ്ഥാനത്തെ മൊത്തം കൃഷി വിസ്തൃതിയുടെ 7.01 ശതമാനം നെല്‍കൃഷിയായിരുന്നു. ‘നെല്ല് വികസന’ പദ്ധതിയിലൂടെ, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സംസ്ഥാനത്തെ നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു. കുട്ടനാട്, ഓണാട്ടുകര, പൊക്കാളി, കോള്‍, പാലക്കാട്, വയനാട്, കൈപ്പാട് തുടങ്ങിയ തിരഞ്ഞെടുത്ത മേഖലകളിലെ നെല്‍കൃഷി പ്രോത്സാഹനത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

 

പച്ചക്കറി ഉല്പാദനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, സംസ്ഥാനം ‘പച്ചക്കറി വികസന’ പദ്ധതി നടപ്പിലാക്കി വരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളിലെ കീടനാശിനികളുടെ ഗുണനിലവാരവും അളവും പരിശോധിക്കുന്നതിനായി കാര്‍ഷിക കോളേജ്, വെള്ളായണിയിലെ പെസ്റ്റിസൈഡ് റസിഡ്യൂ റിസര്‍ച്ച് ആന്റ് അനലിറ്റിക്കല്‍ ലബോറട്ടറിയില്‍ ‘കെ.എ.യു സേഫ്ടു ഈറ്റ്’ എന്ന പ്രോജക്ട് നടപ്പിലാക്കുന്നു.

 

സംസ്ഥാനത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും കുടുംബശ്രീ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളിലേക്ക് (ജെ.എല്‍.ജി) സ്ത്രീകളെ അണിനിരത്തിയും കൂട്ടു കൃഷി പ്രോത്സാഹിപ്പിച്ചും, ഉപജീവനമാര്‍ഗ്ഗങ്ങളും ഭക്ഷ്യസുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതില്‍ കുടുംബശ്രീ നിര്‍ണായക പങ്ക് വഹിക്കുന്നു. വനിതാ ജെ.എല്‍.ജി കളുടെ നേതൃത്വത്തിലുള്ള പാട്ട കൃഷി ഉള്‍പ്പെടെ സംസ്ഥാനത്തുടനീളമുള്ള നിരവധി കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ സജീവമായി ഇടപെട്ടു.

 

ജെ.എല്‍.ജി കളുടെ ഉല്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനായി കുടുംബശ്രീ, ‘നാട്ടുചന്ത’ എന്ന പേരില്‍ ആഴ്ചതോറുമുള്ള വിപണികള്‍ നടത്തുകയും ആകെ 31,376 നാട്ടുചന്തകള്‍ സംഘടിപ്പിച്ച്, 16.48 കോടി രൂപയുടെ വരുമാനം നേടുകയും ചെയ്തു. കുടുംബശ്രീ ഓണക്കാലത്ത് നടത്തിയ ‘ഓണക്കണി’, ‘നിറപൊലിമ’ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ, പച്ചക്കറി വിപണിയില്‍ നിന്ന് 7.79 കോടി രൂപയുടെയും പൂക്കളില്‍ നിന്ന് 3 കോടി രൂപയുടെയും വിറ്റുവരവ് നേടി. 

 

കേരളത്തിലെ കർഷകരുടെ സാമ്പത്തിക സുരക്ഷ, വരുമാന വർധന, സാമൂഹിക ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനായി വിവിധ ക്ഷേമപദ്ധതികൾ സർക്കാർ നടപ്പിലാക്കി വരുന്നു. കേരള കർഷക ക്ഷേമനിധി ബോർഡ് പെൻഷൻ പദ്ധതി, കർഷകശ്രീ പദ്ധതി, കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി എന്നിവ അതിൽ ഉൾപ്പെടുന്നു. കര്‍ഷകര്‍ക്ക് ന്യായമായ വരുമാനം ഉറപ്പാക്കുന്നതിനൊപ്പം ഗുണനിലവാരമുള്ള ഉല്പന്നങ്ങള്‍ താങ്ങാനാവുന്ന വിലയ്ക്ക് വിതരണം ചെയ്യുന്നതിനായി, കൃഷി വകുപ്പ് ‘ഓണസമൃദ്ധി’ പഴം, പച്ചക്കറി വിപണികള്‍ സംഘടിപ്പിച്ചു. 2024-25 ല്‍ ആകെ 1,956 ഓണം വിപണികള്‍ നടത്തി. ഇതില്‍ കൃഷി വകുപ്പിന്റെ 1,076 വിപണികളും, ഹോര്‍ട്ടികോര്‍പ്പിന്റെ 720 വിപണികളും, വി.എഫ്.പി.സി.കെ യുടെ 160 വിപണികളും ഉള്‍പ്പെടുന്നു.

അനുബന്ധ ലേഖനങ്ങൾ

സൈബർ ഇടങ്ങളിൽ സുരക്ഷാ കവചം: സാങ്കേതിക മികവിൽ രാജ്യത്തിന് മാതൃക
കുറ്റാന്വേഷണ മികവിൽ ദേശീയതലത്തിൽ മുൻനിരയിലുള്ള കേരള പോലീസ് സൈബർ കുറ്റകൃത്യങ്ങൾ പിടികൂടുന്നതിലും സൈബർ തട്ടിപ്പുകൾക്കെതിരായ ബോധവൽക്കരണത്തിലും നടത്തുന്നത് മാതൃകാപരമായ മുന്നേറ്റം. ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളികളെ നേരിടാൻ ആധുനിക സാങ്കേതിക വിദ്യയും വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് പോലീസ് സേനയെ സജ്ജമാക്കിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
അതിജീവനത്തിന്റെ കേരള മാതൃക: ദുരന്തനിവാരണത്തിൽ സമാനതകളില്ലാത്ത ജാഗ്രത
ഭദ്രമായ ക്രമസമാധാന നിലയും സമാധാനപരമായ സാമൂഹിക ജീവിതവും ഉറപ്പാക്കുന്നതിനൊപ്പം, പ്രകൃതിദുരന്തങ്ങളെയും മഹാമാരികളെയും ശാസ്ത്രീയമായി അതിജീവിക്കുന്നതിൽ കേരളം ലോകത്തിന് തന്നെ മാതൃകയാണ്. 2018-ലെ പ്രളയം മുതൽ വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ വരെയുള്ള വെല്ലുവിളികളെ നേരിട്ടുകൊണ്ട്, ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ അത്യാധുനിക സംവിധാനങ്ങളും ജനപങ്കാളിത്തവും സമന്വയിപ്പിക്കുകയാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം, വ്യവസായ രംഗത്ത് വൻ മുന്നേറ്റങ്ങൾ 
സർക്കാരിന്റെ സജീവമായ പ്രവർത്തനങ്ങളിലൂടെ, കേരളം വ്യാവസായിക സൗഹൃദ സംസ്ഥാനമായി മാറി കൊണ്ടിരിക്കുകയാണ്. അനൂകൂല ബിസിനസ് സമീപനം, നിക്ഷേപകരുടെ ഉയർന്ന ആത്മവിശ്വാസം, ജനങ്ങൾക്കിടയിലുള്ള സംരംഭകത്വ മനോഭാവം എന്നിവയാൽ സവിശേഷമാണ്  നിലവില്‍ കേരളത്തിലെ വ്യാവസായിക മേഖല.
കൂടുതൽ വിവരങ്ങൾ
സുതാര്യവും സുരക്ഷിതവും: കേരളത്തിന്റെ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ
സർക്കാർ സേവനങ്ങൾക്കായി പൗരന്മാർ ഓഫീസുകൾ കയറിയിറങ്ങുന്ന കാലം മാറി, വിരൽത്തുമ്പിലൂടെ സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയുന്ന സുതാര്യമായ ഓൺലൈൻ പേയ്‌മെന്റ് സംവിധാനങ്ങൾ സംസ്ഥാനത്ത് വിപുലമാക്കിയിരിക്കുന്നു. സർക്കാർ ഖജനാവിലേക്കുള്ള പണമടയ്ക്കലുകൾ കൂടുതൽ ലളിതമാക്കുന്നതിനും അഴിമതിരഹിതമാക്കുന്നതിനും ഓൺലൈൻ സംവിധാനങ്ങൾ മുഖ്യപങ്ക് വഹിക്കുന്നു.
കൂടുതൽ വിവരങ്ങൾ
ജലസംരക്ഷണം നൂതനവും ജനകീയവുമായ പ്രവർത്തനങ്ങളിലൂടെ 
നദികളും കുളങ്ങളുമടങ്ങിയ ജലസ്രോതസ്സുകളാൽ സമ്പന്നമാണ് കേരളം. ആഗോള കാലാവസ്ഥാ പ്രതിഭാസങ്ങൾ കേരളത്തെയും ബാധിക്കുന്നുവെന്നതിനാൽ ജലദൗർലഭ്യം വരാനിരിക്കുന്ന വലിയ വെല്ലുവിളിയായി കേരളം തിരിച്ചറിഞ്ഞിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ നവകേരളം
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം, തൊഴിലധിഷ്ഠിത നൈപുണ്യ വികസനത്തിനും സർക്കാർ വലിയ പ്രാധാന്യം നൽകുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് മികച്ച തൊഴിൽ സാധ്യതകൾ ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
സൗജന്യ ചികിത്സയിലൂടെ ജനങ്ങൾക്ക് ആശ്വാസം
ആരോഗ്യമേഖലയിൽ ജനങ്ങൾക്ക് സാമ്പത്തിക ഭാരം ഉണ്ടാക്കാതെ മികച്ച ചികിത്സ ഉറപ്പാക്കാൻ കേരള സർക്കാർ വിവിധ സൗജന്യ ചികിത്സാ പദ്ധതികൾ നടപ്പാക്കി വരുന്നു. ഈ പദ്ധതികളിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം ലഭിക്കുകയും, ആരോഗ്യം ഒരു അവകാശമായി നിലനിർത്തുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ
ഉന്നതവിദ്യാഭ്യാസം: കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കാന്‍
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പാക്കി വരുന്ന പരിഷ്‌കരണങ്ങൾ, കേരളത്തെ ഒരു ആഗോള വിജ്ഞാന കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 6,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് സർക്കാർ ഈ രംഗത്ത് തുടക്കമിട്ടത്.
കൂടുതൽ വിവരങ്ങൾ
സ്ത്രീമുന്നേറ്റത്തിന്റെ മഹാമാതൃക
ലോകത്തിന്  കേരളം സമ്മാനിച്ച അതുല്യമായ സ്ത്രീമുന്നേറ്റത്തിന്റെ മഹാമാതൃകയാണ് കുടുംബശ്രീ. 3.17 ലക്ഷം അയൽക്കൂട്ടങ്ങളിലായി 48.08 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയാണ്.
കൂടുതൽ വിവരങ്ങൾ