നട്ടെല്ലായി മാറുന്ന റോഡ് ഗതാഗത മേഖല

സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയിൽ വലിയ മാറ്റങ്ങൾക്കാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗതാഗത മേഖല സാക്ഷ്യം വഹിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയും ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണവും സമന്വയിപ്പിച്ച്, സംസ്ഥാനത്തെ റോഡ് ശൃംഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്താനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ.

 

2025വരെയുള്ള കണക്കുകളിൽ സംസ്ഥാനത്തെ റോഡുകളുടെ ആകെ നീളം 1,97,448.34 കിലോമീറ്ററായി വർദ്ധിച്ചു. ഇതിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകൾ മാത്രം 30,000 കിലോമീറ്റർ പിന്നിട്ടു എന്നത് ശ്രദ്ധേയമാണ്. ഗതാഗത സൗകര്യങ്ങൾ വർദ്ധിച്ചതോടെ സംസ്ഥാനത്തെ വാഹനങ്ങളുടെ എണ്ണം 1.8 കോടിയായി ഉയരുകയും ചെയ്തു. പി.ഡബ്ല്യു.ഡി റോഡുകളിൽ 60 ശതമാനവും ബി.എം ആന്റ് ബി.സി നിലവാരത്തിലേക്ക് ഉയർത്തിയത് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നു.

 

കേരളത്തിന്റെ വടക്ക് മുതൽ തെക്ക് അറ്റം വരെ നീളുന്ന ദേശീയപാത 66-ന്റെ വികസനം അതിവേഗം പുരോഗമിക്കുകയാണ്. ഇതിനായുള്ള ഭൂമി ഏറ്റെടുക്കലിന് കിഫ്ബി വഴി 5580 കോടി രൂപ സംസ്ഥാന സർക്കാർ വിഹിതമായി നൽകിയത് ദേശീയപാത വികസന ചരിത്രത്തിലെ സുപ്രധാന ചുവടുവെപ്പാണ്. 45 മീറ്റർ വീതിയിൽ ആറുവരി പാതയായി മാറുന്ന എൻ.എച്ച് 66 ഈ വർഷം അവസാനത്തോടെ പൂർണ്ണമായും ഗതാഗതയോഗ്യമാകും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 444 കിലോമീറ്റര്‍ പൂര്‍ത്തീകരിച്ചു. 473.42 കിലോമീറ്റര്‍ മലയോര ഹൈവേ പൂര്‍ത്തീകരിച്ചു. 481.13 കിലോമീറ്റര്‍ പ്രവര്‍ത്തനം പുരോഗമിക്കുന്നു. കൂടാതെ, തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ്, എറണാകുളം ബൈപ്പാസ് തുടങ്ങിയ വൻകിട പദ്ധതികൾക്കായി വലിയ സാമ്പത്തിക ബാധ്യതയും നികുതി ഇളവുകളും സംസ്ഥാനം ഏറ്റെടുത്തിട്ടുണ്ട്.

 

സംസ്ഥാന പാതകളിലെ 2849 പാലങ്ങളുടെ പരിപാലനം സർക്കാർ കാര്യക്ഷമമായി നിർവ്വഹിക്കുന്നു. ഈ സർക്കാരിന്റെ കാലയളവിൽ മാത്രം 150-ലേറെ പുതിയ പാലങ്ങളാണ് നിർമ്മിച്ചത്. എക്സ്ട്രാഡോസ്ഡ്, ബൗസ്ട്രിംഗ്, നെറ്റ്വർക്ക് ടൈഡ് സ്റ്റീൽ ആർച്ച് തുടങ്ങി അത്യാധുനിക എഞ്ചിനീയറിംഗ് വിസ്മയങ്ങൾ ഇന്ന് കേരളത്തിലെ പുഴകൾക്ക് കുറുകെ ഉയർന്നു കഴിഞ്ഞു.

 

മലയോര മേഖലയുടെ വികസനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതിക്കായി 2043.7 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. വയനാട് ചുരത്തിലെ ഗതാഗത കുരുക്കിന് ഇത് ശാശ്വത പരിഹാരമാകും.

 

കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിലുള്ള രണ്ട് വൻകിട ഇടനാഴികളാണ് മലയോര, തീരദേശ ഹൈവേകൾ.

മലയോര ഹൈവേ: 1166 കിലോമീറ്റർ നീളമുള്ള ഈ പദ്ധതിയുടെ വലിയൊരു ഭാഗം പൂർത്തിയായിക്കഴിഞ്ഞു. ഇതുവരെ 3593 കോടി രൂപ ഇതിനായി അനുവദിച്ചു. 2025-ഓടെ കൂടുതൽ ഭാഗങ്ങൾ തുറന്നുകൊടുക്കും.

507.86 കിലോമീറ്റർ നീളുന്ന തീരദേശ പാത, തീരദേശത്തെ യാത്രാക്ലേശം കുറയ്ക്കുന്നതിനൊപ്പം ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ്വേകും. ഇതുവരെ മൂന്ന് റീച്ചുകൾ പൂർത്തിയാക്കി. വർഷങ്ങളായി മുടങ്ങിക്കിടന്ന കുതിരാൻ ടണൽ, മൂന്നാർ-ബോഡിമെട്ട് പാത തുടങ്ങിയവ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തു. താമരശ്ശേരി ചുരത്തിലെ ഹെയർപിൻ വളവുകൾ നിവർത്തി വീതികൂട്ടുന്ന പ്രവൃത്തികളും പുരോഗമിക്കുന്നു. ഗ്രാമീണ റോഡുകളുടെ വികസനത്തിനായി 1000 കോടി രൂപയുടെ പദ്ധതികളാണ് പൂർത്തിയാക്കിയത്.

 

റോഡ് നിർമ്മാണത്തിനപ്പുറം, റോഡ് സുരക്ഷ, ജംഗ്ഷനുകളുടെ നവീകരണം, ആധുനിക യാത്രാ സൗകര്യങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് കേരളത്തിന്റെ റോഡ് ​ഗതാ​ഗതം ഒരു നവയുഗത്തിലേക്ക് ചുവടുവെക്കുകയാണ്.

അനുബന്ധ ലേഖനങ്ങൾ

സമഗ്രം ഒരു കുടക്കീഴിൽ ആർദ്രം
സംസ്ഥാന സർക്കാർ ആരോഗ്യരംഗത്തെ സമഗ്ര സേവനങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കുന്ന പദ്ധതി. ആരോഗ്യ മേഖലയിൽ അനുയോജ്യവും സമഗ്രവുമായ സൗകര്യങ്ങൾ ഉറപ്പാക്കുക, സംരക്ഷണം, പ്രതിരോധം, ചികിത്സ, പുനരധിവാസം, സാന്ത്വന പരിചരണം എന്നിവ അർഹിക്കുന്ന എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാക്കുക, പകർച്ചവ്യാധി രോഗ നിയന്ത്രണ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടപ്പാക്കുക, മാതൃ-ശിശു സേവനങ്ങളുടെ ശാക്തീകരണം തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ആർദ്രം മിഷൻ I പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആരംഭിച്ചത്.
കൂടുതൽ വിവരങ്ങൾ
പൊതുവിതരണ സംവിധാനം കൃത്യം സുതാര്യം !
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കി. അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും, ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ
സ്വയംപര്യാപ്തതയിലേക്കും സുസ്ഥിരതയിലേക്കുമുള്ള കുതിപ്പിൽ വൈദ്യുത മേഖല
ആധുനിക ലോകത്തിനൊപ്പം സഞ്ചരിക്കാൻ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്തേകി വൈദ്യുതി മേഖല. ലോഡ് ഷെഡ്ഡിങ്ങും പവർകട്ടും ഇല്ലാത്ത, തടസ്സരഹിതമായ വൈദ്യുതി ലഭ്യമാക്കുന്ന ഭരണമികവിലൂടെ കേരളം ഊർജ്ജമേഖലയിൽ ചരിത്രപരമായ മുന്നേറ്റമാണ് നടത്തുന്നത്.
കൂടുതൽ വിവരങ്ങൾ
നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം, വ്യവസായ രംഗത്ത് വൻ മുന്നേറ്റങ്ങൾ 
സർക്കാരിന്റെ സജീവമായ പ്രവർത്തനങ്ങളിലൂടെ, കേരളം വ്യാവസായിക സൗഹൃദ സംസ്ഥാനമായി മാറി കൊണ്ടിരിക്കുകയാണ്. അനൂകൂല ബിസിനസ് സമീപനം, നിക്ഷേപകരുടെ ഉയർന്ന ആത്മവിശ്വാസം, ജനങ്ങൾക്കിടയിലുള്ള സംരംഭകത്വ മനോഭാവം എന്നിവയാൽ സവിശേഷമാണ്  നിലവില്‍ കേരളത്തിലെ വ്യാവസായിക മേഖല.
കൂടുതൽ വിവരങ്ങൾ
പ്രവാസി ക്ഷേമത്തിലൂടെ സാമ്പത്തിക സുരക്ഷ, മാതൃകയായി കേരളം 
കേരളത്തിന്റെ സാമൂഹിക–സാമ്പത്തിക ഘടനയിൽ കുടിയേറ്റം നിർണ്ണായക പങ്കാണ് വഹിക്കുന്നത്. വിദേശ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് മേഖലയിലെ മലയാളികൾ സംസ്ഥാനവുമായി ശക്തമായ ബന്ധം നിലനിർത്തുകയും സാമ്പത്തിക–സാമൂഹിക വികസനത്തിന് ഗണ്യമായ സംഭാവനകൾ നൽകുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ
ലൈഫ് മിഷൻ, പുനർഗേഹം
എല്ലാവർക്കും അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷൻ പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടുപോയി, ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഭവനം ലഭ്യമാക്കി. തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട്, വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനുള്ള 'പുനർഗേഹം' പദ്ധതി നടപ്പാക്കി.ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി ഇതുവരെ 5,46,327 കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ചതിൽ 4,52,156 കുടുംബങ്ങൾ ഭവനനിർമ്മാണം പൂർത്തീകരിച്ചു.
കൂടുതൽ വിവരങ്ങൾ
ജലസമൃദ്ധിയിലൂടെ സുസ്ഥിര വികസനം: ജലസേചന-കുടിവെള്ള മേഖലകളിൽ കേരളത്തിന്റെ മുന്നേറ്റം
റോഡുകൾ, വൈദ്യുതി എന്നിവയോടൊപ്പം തന്നെ ജലസേചനം പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയുമാണ് സംസ്ഥാനത്തിന്റെ വികസനവളർച്ചയിൽ അടിത്തറയൊരുക്കുന്നത്. കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഓരോ പൗരനും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതിനും മുൻഗണന നൽകിക്കൊണ്ട് സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നു.
കൂടുതൽ വിവരങ്ങൾ
സ്ത്രീമുന്നേറ്റത്തിന്റെ മഹാമാതൃക
ലോകത്തിന്  കേരളം സമ്മാനിച്ച അതുല്യമായ സ്ത്രീമുന്നേറ്റത്തിന്റെ മഹാമാതൃകയാണ് കുടുംബശ്രീ. 3.17 ലക്ഷം അയൽക്കൂട്ടങ്ങളിലായി 48.08 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയാണ്.
കൂടുതൽ വിവരങ്ങൾ
തീരദേശ വികസനത്തിൽ കേരള മോഡൽ: മത്സ്യത്തൊഴിലാളി ക്ഷേമത്തിലും പശ്ചാത്തല സൗകര്യങ്ങളിലും പുതിയ കുതിപ്പ് 
കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉന്നമനവും തീരദേശത്തിന്റെ സുരക്ഷയും ലക്ഷ്യമിട്ട് സർക്കാർ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, ആധുനികമായ പുനരധിവാസം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയിലൂടെ തീരദേശത്തെ ഒരു ആധുനിക വികസന മേഖലയായി സർക്കാർ പരിവർത്തനം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ