തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ നവകേരളം

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം, തൊഴിലധിഷ്ഠിത നൈപുണ്യ വികസനത്തിനും സർക്കാർ വലിയ പ്രാധാന്യം നൽകുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് മികച്ച തൊഴിൽ സാധ്യതകൾ ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യം. നൈപുണ്യ വിടവ് നികത്തി യുവാക്കളെ ആഗോള തൊഴിൽ വിപണിക്ക് അനുയോജ്യരാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പുതിയ സംരംഭങ്ങൾക്കാണ് സംസ്ഥാനം തുടക്കം കുറിച്ചിട്ടുള്ളത്.

 

കേരള സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ 108 ഐ.ടി.ഐ.കളും 9 റിലേറ്റഡ് ഇൻസ്ട്രക്ഷൻ സെന്ററുകളും ഉൾപ്പെടെ 121 സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 14 വനിതാ ഐ.ടി.ഐ.കളും ഉൾപ്പെടുന്നു. ഈ സ്ഥാപനങ്ങളെ നവീകരിക്കുന്നതിനും കൂടുതൽ തൊഴിലധിഷ്ഠിതമാക്കുന്നതിനും സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നു. 2022-ൽ നടന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ 157 വിദ്യാർത്ഥികളിൽ 1, 2, 3 സ്ഥാനങ്ങൾ കേരളത്തിന് ലഭിച്ചു. 2023-ൽ 55 കുട്ടികൾ ഒന്നാം സ്ഥാനം നേടി.


ഐ.ടി.ഐ. ട്രെയിനികളുടെ പ്ലേസ്‌മെന്റ് ഉറപ്പാക്കുന്നതിനായി എല്ലാ വർഷവും ജില്ലാ അടിസ്ഥാനത്തിൽ ജോബ് മേളകൾ സംഘടിപ്പിക്കുന്നു. 2023-ൽ മാത്രം 13,405 പേർക്ക് മികച്ച സ്ഥാപനങ്ങളിൽ ജോലി ലഭിച്ചു. ആറ്റിങ്ങൽ, കൊട്ടാരക്കര, മയ്യനാട്, ചാത്തന്നൂർ ഐ.ടി.ഐ.കളിൽ ഡ്രൈവർ-കം-മെക്കാനിക് ട്രേഡ് ആരംഭിച്ചത് തൊഴിൽ വിപണിയുടെ ആവശ്യകതകൾക്കനുസരിച്ചുള്ള മാറ്റങ്ങൾക്ക് ഉദാഹരണമാണ്.


സംസ്ഥാനത്തെ നൈപുണ്യ വികസന സംരംഭങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള നോഡൽ ഏജൻസിയായി കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസിനെ (KASE) സർക്കാർ നിയമിച്ചു. കേരളത്തിലെ യുവാക്കളുടെ നൈപുണ്യം ലോകനിലവാരത്തിലേക്ക് ഉയർത്തി, ഇന്ത്യയിലും വിദേശത്തും തൊഴിൽ നേടാൻ അവരെ പ്രാപ്തരാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

 

അതുപോലെ, അസാപ്പ് (ASAP) ഹയർ സെക്കൻഡറി, ബിരുദ വിദ്യാർത്ഥികൾക്ക് വിവിധ തൊഴിൽ മേഖലകളിൽ പരിശീലനം നൽകുന്നു. സംസ്ഥാനത്തുടനീളമുള്ള 949 സ്ഥാപനങ്ങളിലൂടെ 22 വ്യവസായ മേഖലകളിലായി 76 നൈപുണ്യ കോഴ്‌സുകളാണ് അസാപ്പ് നൽകുന്നത്. ഓരോ നിയമസഭാ മണ്ഡലത്തിലും ഓരോ കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് സ്ഥാപിക്കാനുള്ള പദ്ധതിയും പുരോഗമിക്കുന്നു. ഈ പദ്ധതികളിലൂടെ കേരളത്തിലെ യുവജനങ്ങൾക്ക് മെച്ചപ്പെട്ട തൊഴിൽ സാധ്യതകളും, അതുവഴി സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയും ഉറപ്പാക്കാൻ സർക്കാർ ലക്ഷ്യമിടുന്നു.

അനുബന്ധ ലേഖനങ്ങൾ

കെ-ഫോൺ: ഡിജിറ്റൽ വിടവ് നികത്തി കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് വിപ്ലവം
ഇന്റർനെറ്റ് ഒരു പൗരാവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമായ കേരളം, ആ പ്രഖ്യാപനം യാഥാർത്ഥ്യമാക്കുന്നത് കെ-ഫോൺ എന്ന ബൃഹദ് പദ്ധതിയിലൂടെയാണ്. പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും സാധാരണക്കാർക്കും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കി, സംസ്ഥാനത്തെ ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റാനുള്ള സർക്കാരിന്റെ ദൃഢനിശ്ചയമാണ് കെ-ഫോൺ.
കൂടുതൽ വിവരങ്ങൾ
സുതാര്യവും സുരക്ഷിതവും: കേരളത്തിന്റെ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ
സർക്കാർ സേവനങ്ങൾക്കായി പൗരന്മാർ ഓഫീസുകൾ കയറിയിറങ്ങുന്ന കാലം മാറി, വിരൽത്തുമ്പിലൂടെ സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയുന്ന സുതാര്യമായ ഓൺലൈൻ പേയ്‌മെന്റ് സംവിധാനങ്ങൾ സംസ്ഥാനത്ത് വിപുലമാക്കിയിരിക്കുന്നു. സർക്കാർ ഖജനാവിലേക്കുള്ള പണമടയ്ക്കലുകൾ കൂടുതൽ ലളിതമാക്കുന്നതിനും അഴിമതിരഹിതമാക്കുന്നതിനും ഓൺലൈൻ സംവിധാനങ്ങൾ മുഖ്യപങ്ക് വഹിക്കുന്നു.
കൂടുതൽ വിവരങ്ങൾ
കേരള ടൂറിസം, സുസ്ഥിര വളർച്ചയിലൂടെ സാമ്പത്തിക മുന്നേറ്റം
തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന അതിവേഗം വളരുന്ന മേഖലകളിൽ ഒന്നാണ് ടൂറിസം. പുരോഗമനപരമായ നയങ്ങൾ, നൂതന ആശയങ്ങൾ, മികച്ച അടിസ്ഥാന സൗകര്യ വികസനങ്ങൾ എന്നിവയുടെ പിന്തുണയോടെ കേരളത്തിലെ ടൂറിസം മേഖല സുസ്ഥിര വികസനത്തെ മുൻനിർത്തി ശക്തമായ മുന്നേറ്റമാണ് കൈവരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
പൊതുവിതരണ സംവിധാനം കൃത്യം സുതാര്യം !
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കി. അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും, ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ
ദാരിദ്ര്യമില്ലാത്ത കേരളം 
സർക്കാരിന്റെ സാമൂഹ്യക്ഷേമത്തിലൂന്നിയ വികസന കാഴ്ചപ്പാടിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണ് ദാരിദ്ര്യ നിർമ്മാർജ്ജന രംഗത്ത് കൈവരിച്ച മുന്നേറ്റം. നീതി ആയോഗ് 2023-ൽ പുറത്തിറക്കിയ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം, ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്.സംസ്ഥാനത്തെ ജനസംഖ്യയുടെ കേവലം 0.55% മാത്രമാണ് ഇന്ന് ദാരിദ്ര്യത്തിന്റെ കഷ്ടപ്പാടുകൾ നേരിടുന്നത്.
കൂടുതൽ വിവരങ്ങൾ
നട്ടെല്ലായി മാറുന്ന റോഡ് ഗതാഗത മേഖല
സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയിൽ വലിയ മാറ്റങ്ങൾക്കാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗതാഗത മേഖല സാക്ഷ്യം വഹിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയും ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണവും സമന്വയിപ്പിച്ച്, സംസ്ഥാനത്തെ റോഡ് ശൃംഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്താനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
ലൈഫ് മിഷൻ, പുനർഗേഹം
എല്ലാവർക്കും അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷൻ പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടുപോയി, ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഭവനം ലഭ്യമാക്കി. തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട്, വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനുള്ള 'പുനർഗേഹം' പദ്ധതി നടപ്പാക്കി.ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി ഇതുവരെ 5,46,327 കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ചതിൽ 4,52,156 കുടുംബങ്ങൾ ഭവനനിർമ്മാണം പൂർത്തീകരിച്ചു.
കൂടുതൽ വിവരങ്ങൾ
ഭിന്നശേഷി സൗഹൃദ കേരളം
ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് എല്ലാ മേഖലകളിലും തുല്യ അവസരങ്ങൾ ഉറപ്പാക്കുന്നതിനും പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ചു. കേരളത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദസംസ്ഥാനമാക്കാൻ ബാരിയർ ഫ്രീ കേരള പോലുള്ള പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചു.
കൂടുതൽ വിവരങ്ങൾ
പകർച്ചവ്യാധി നിയന്ത്രണത്തിൽ കേരളത്തിന്റെ മാതൃകാപരമായ മുന്നേറ്റം
ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ കേരളം എന്നും മുൻപന്തിയിലാണ്. പ്രത്യേകിച്ച്, പകർച്ചവ്യാധികളെ ഫലപ്രദമായി നേരിടുന്നതിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ദേശീയ തലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ