തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ നവകേരളം

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം, തൊഴിലധിഷ്ഠിത നൈപുണ്യ വികസനത്തിനും സർക്കാർ വലിയ പ്രാധാന്യം നൽകുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് മികച്ച തൊഴിൽ സാധ്യതകൾ ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യം. നൈപുണ്യ വിടവ് നികത്തി യുവാക്കളെ ആഗോള തൊഴിൽ വിപണിക്ക് അനുയോജ്യരാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പുതിയ സംരംഭങ്ങൾക്കാണ് സംസ്ഥാനം തുടക്കം കുറിച്ചിട്ടുള്ളത്.

 

കേരള സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ 108 ഐ.ടി.ഐ.കളും 9 റിലേറ്റഡ് ഇൻസ്ട്രക്ഷൻ സെന്ററുകളും ഉൾപ്പെടെ 121 സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 14 വനിതാ ഐ.ടി.ഐ.കളും ഉൾപ്പെടുന്നു. ഈ സ്ഥാപനങ്ങളെ നവീകരിക്കുന്നതിനും കൂടുതൽ തൊഴിലധിഷ്ഠിതമാക്കുന്നതിനും സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നു. 2022-ൽ നടന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ 157 വിദ്യാർത്ഥികളിൽ 1, 2, 3 സ്ഥാനങ്ങൾ കേരളത്തിന് ലഭിച്ചു. 2023-ൽ 55 കുട്ടികൾ ഒന്നാം സ്ഥാനം നേടി.


ഐ.ടി.ഐ. ട്രെയിനികളുടെ പ്ലേസ്‌മെന്റ് ഉറപ്പാക്കുന്നതിനായി എല്ലാ വർഷവും ജില്ലാ അടിസ്ഥാനത്തിൽ ജോബ് മേളകൾ സംഘടിപ്പിക്കുന്നു. 2023-ൽ മാത്രം 13,405 പേർക്ക് മികച്ച സ്ഥാപനങ്ങളിൽ ജോലി ലഭിച്ചു. ആറ്റിങ്ങൽ, കൊട്ടാരക്കര, മയ്യനാട്, ചാത്തന്നൂർ ഐ.ടി.ഐ.കളിൽ ഡ്രൈവർ-കം-മെക്കാനിക് ട്രേഡ് ആരംഭിച്ചത് തൊഴിൽ വിപണിയുടെ ആവശ്യകതകൾക്കനുസരിച്ചുള്ള മാറ്റങ്ങൾക്ക് ഉദാഹരണമാണ്.


സംസ്ഥാനത്തെ നൈപുണ്യ വികസന സംരംഭങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള നോഡൽ ഏജൻസിയായി കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസിനെ (KASE) സർക്കാർ നിയമിച്ചു. കേരളത്തിലെ യുവാക്കളുടെ നൈപുണ്യം ലോകനിലവാരത്തിലേക്ക് ഉയർത്തി, ഇന്ത്യയിലും വിദേശത്തും തൊഴിൽ നേടാൻ അവരെ പ്രാപ്തരാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

 

അതുപോലെ, അസാപ്പ് (ASAP) ഹയർ സെക്കൻഡറി, ബിരുദ വിദ്യാർത്ഥികൾക്ക് വിവിധ തൊഴിൽ മേഖലകളിൽ പരിശീലനം നൽകുന്നു. സംസ്ഥാനത്തുടനീളമുള്ള 949 സ്ഥാപനങ്ങളിലൂടെ 22 വ്യവസായ മേഖലകളിലായി 76 നൈപുണ്യ കോഴ്‌സുകളാണ് അസാപ്പ് നൽകുന്നത്. ഓരോ നിയമസഭാ മണ്ഡലത്തിലും ഓരോ കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് സ്ഥാപിക്കാനുള്ള പദ്ധതിയും പുരോഗമിക്കുന്നു. ഈ പദ്ധതികളിലൂടെ കേരളത്തിലെ യുവജനങ്ങൾക്ക് മെച്ചപ്പെട്ട തൊഴിൽ സാധ്യതകളും, അതുവഴി സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയും ഉറപ്പാക്കാൻ സർക്കാർ ലക്ഷ്യമിടുന്നു.

അനുബന്ധ ലേഖനങ്ങൾ

സ്ത്രീമുന്നേറ്റത്തിന്റെ മഹാമാതൃക
ലോകത്തിന്  കേരളം സമ്മാനിച്ച അതുല്യമായ സ്ത്രീമുന്നേറ്റത്തിന്റെ മഹാമാതൃകയാണ് കുടുംബശ്രീ. 3.17 ലക്ഷം അയൽക്കൂട്ടങ്ങളിലായി 48.08 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയാണ്.
കൂടുതൽ വിവരങ്ങൾ
പകർച്ചവ്യാധി നിയന്ത്രണത്തിൽ കേരളത്തിന്റെ മാതൃകാപരമായ മുന്നേറ്റം
ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ കേരളം എന്നും മുൻപന്തിയിലാണ്. പ്രത്യേകിച്ച്, പകർച്ചവ്യാധികളെ ഫലപ്രദമായി നേരിടുന്നതിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ദേശീയ തലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
മെഡിക്കൽ കോളേജുകളുടെ വികസനം
ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും, നൂതന ചികിത്സാരീതികൾ ആരംഭിക്കുന്നതിലും, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും വലിയ മുന്നേറ്റമാണ് സർക്കാർ സാധ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മുതൽ സംസ്ഥാനത്തെ ഓരോ ആരോഗ്യ സ്ഥാപനത്തിലും മാറ്റം പ്രകടമാണ്.
കൂടുതൽ വിവരങ്ങൾ
സാമൂഹിക നീതിയുടെ പുത്തൻ മാതൃക 
കേരള സർക്കാരിന്റെ ഭരണമികവിന്റെയും സാമൂഹിക നീതിയിലൂന്നിയ കാഴ്ചപ്പാടിന്റെയും ഉജ്ജ്വലമായ ഉദാഹരണമാണ് ട്രാൻസ്‌ജെൻഡർ വ്യക്തികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുമായി നടപ്പാക്കുന്ന സമഗ്ര പദ്ധതികൾ. ട്രാൻസ്‌ജെൻഡർ സമൂഹത്തോടൊപ്പം ചേർന്ന് നിൽക്കുകയും അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുകയും ചെയ്യുക എന്നത് ഈ സർക്കാരിന്റെ സുപ്രധാന നയങ്ങളിൽ ഒന്നാണ്.
കൂടുതൽ വിവരങ്ങൾ
ലൈഫ് മിഷൻ, പുനർഗേഹം
എല്ലാവർക്കും അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷൻ പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടുപോയി, ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഭവനം ലഭ്യമാക്കി. തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട്, വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനുള്ള 'പുനർഗേഹം' പദ്ധതി നടപ്പാക്കി.ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി ഇതുവരെ 5,46,327 കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ചതിൽ 4,52,156 കുടുംബങ്ങൾ ഭവനനിർമ്മാണം പൂർത്തീകരിച്ചു.
കൂടുതൽ വിവരങ്ങൾ
സൗജന്യ ചികിത്സയിലൂടെ ജനങ്ങൾക്ക് ആശ്വാസം
ആരോഗ്യമേഖലയിൽ ജനങ്ങൾക്ക് സാമ്പത്തിക ഭാരം ഉണ്ടാക്കാതെ മികച്ച ചികിത്സ ഉറപ്പാക്കാൻ കേരള സർക്കാർ വിവിധ സൗജന്യ ചികിത്സാ പദ്ധതികൾ നടപ്പാക്കി വരുന്നു. ഈ പദ്ധതികളിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം ലഭിക്കുകയും, ആരോഗ്യം ഒരു അവകാശമായി നിലനിർത്തുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ
സാമൂഹ്യക്ഷേമ പെൻഷൻ വിതരണം സുഗമമായി തന്നെ
കഴിഞ്ഞ നാല് വർഷക്കാലം സംസ്ഥാനം സാമ്പത്തിക വെല്ലുവിളികൾ നേരിട്ടെങ്കിലും, സൂക്ഷ്മമായ സാമ്പത്തിക ആസൂത്രണത്തിലൂടെയും കാര്യക്ഷമമായ നടത്തിപ്പിലൂടെയും വികസന പ്രവർത്തനങ്ങൾക്കും ക്ഷേമകാര്യങ്ങൾക്കും ആവശ്യമായ പണം കണ്ടെത്താൻ സർക്കാരിന് സാധിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വർദ്ധിപ്പിക്കുകയും കുടിശ്ശികയില്ലാതെ ഗുണഭോക്താക്കളിലേക്ക് എത്തിക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ
ഭിന്നശേഷി സൗഹൃദ കേരളം
ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് എല്ലാ മേഖലകളിലും തുല്യ അവസരങ്ങൾ ഉറപ്പാക്കുന്നതിനും പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ചു. കേരളത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദസംസ്ഥാനമാക്കാൻ ബാരിയർ ഫ്രീ കേരള പോലുള്ള പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചു.
കൂടുതൽ വിവരങ്ങൾ
ഉന്നതവിദ്യാഭ്യാസം: കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കാന്‍
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പാക്കി വരുന്ന പരിഷ്‌കരണങ്ങൾ, കേരളത്തെ ഒരു ആഗോള വിജ്ഞാന കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 6,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് സർക്കാർ ഈ രംഗത്ത് തുടക്കമിട്ടത്.
കൂടുതൽ വിവരങ്ങൾ