ഉന്നതവിദ്യാഭ്യാസം: കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കാന്‍

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പാക്കി വരുന്ന പരിഷ്‌കരണങ്ങൾ, കേരളത്തെ ഒരു ആഗോള വിജ്ഞാന കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 6,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് സർക്കാർ ഈ രംഗത്ത് തുടക്കമിട്ടത്. അക്കാദമിക് നിലവാരം ഉയർത്തുന്നതിനും തൊഴിൽ സാധ്യത ഉറപ്പാക്കുന്നതിനും ഊന്നൽ നൽകിക്കൊണ്ടുള്ള ഈ മാറ്റങ്ങൾ, കേരളത്തെ യുവജനങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റിക്കഴിഞ്ഞു.

 

കിഫ്ബി, റൂസ, സർക്കാർ പ്ലാൻ ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തിലെ കലാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വലിയ തോതിൽ മെച്ചപ്പെടുത്തി. ഇത് വഴി സ്മാർട്ട് ക്ലാസ്മുറികൾ, ആധുനിക ലബോറട്ടറികൾ, നവീകരിച്ച ലൈബ്രറികൾ, അക്കാദമിക് ബ്ലോക്കുകൾ എന്നിവ എല്ലാ കോളേജുകളിലും യാഥാർത്ഥ്യമായി. ഈ ഭൗതിക മാറ്റങ്ങൾ അക്കാദമിക മികവിനും പഠന നിലവാരം ഉയർത്തുന്നതിനും സഹായകമായി.

 

ഉന്നതവിദ്യാഭ്യാസ മേഖലയിൽ വലിയൊരു മുന്നേറ്റമാണ് നാലുവർഷ ബിരുദ പ്രോഗ്രാം നടപ്പാക്കിയതിലൂടെ സർക്കാർ സാധ്യമാക്കിയത്. 2024 ജൂലൈ ഒന്നിന് കേരളത്തിലെ 8 സർവകലാശാലാ കാമ്പസുകളിലും 900-ൽ അധികം കോളേജുകളിലുമായി ഈ പദ്ധതി ആരംഭിച്ചു. തൊഴിൽപരമായ നൈപുണ്യ വിടവ് നികത്തുന്നതിനായി ഹ്രസ്വകാല കോഴ്‌സുകളും നൈപുണ്യ വികസന കേന്ദ്രങ്ങളും ഇതിന്റെ ഭാഗമായി ഉടൻ ആരംഭിക്കും. അക്കാദമിക ഉള്ളടക്കം, തൊഴിൽ സാധ്യതകൾ, വിദ്യാർത്ഥികളുടെ താല്പര്യങ്ങൾ എന്നിവ പരിഗണിച്ച്, കോഴ്‌സുകളും സിലബസുകളും കൂടുതൽ വിദ്യാർത്ഥി സൗഹൃദപരമാക്കി.

 

നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് അന്തർ സർവകലാശാലാ-കോളേജ് മാറ്റം, മേജർ-മൈനർ വിഷയങ്ങളിൽ മാറ്റം എന്നിവ അനുവദിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി. ഇത് വിദ്യാർത്ഥികൾക്ക് അവരുടെ പഠന വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിനും, ഇഷ്ടപ്പെട്ട സ്ഥാപനങ്ങളിൽ പഠിക്കാനും കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു. കൂടാതെ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും കേരളത്തിലെ സർവകലാശാലകളിൽ മൂന്നാം സെമസ്റ്റർ മുതൽ പഠിക്കാൻ സാധിക്കും.

 

ഏകീകൃത അക്കാദമിക് കലണ്ടർ നടപ്പാക്കിയത് പഠനം, പരീക്ഷ, മൂല്യനിർണയം എന്നിവ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കാൻ സഹായിക്കുന്നു. ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ കീഴിൽ ആരംഭിച്ച സെന്റർ ഓഫ് എക്‌സലൻസ് വഴി കോളേജ് അധ്യാപകർക്ക് തുടർച്ചയായ പരിശീലനം നൽകി അവരുടെ അക്കാദമിക് നിലവാരം ഉയർത്തുന്നു.

 

ലഹരി ഉപയോഗത്തിനെതിരെ 'ആസാദ്' (Agents for Social Awareness Against Drugs) പോലുള്ള ക്യാമ്പസ് പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങളും സജീവമാണ്. ഈ സമഗ്രമായ ഇടപെടലുകളിലൂടെ കേരളം ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു പുതിയ മാതൃക സൃഷ്ടിക്കുകയാണ്.

അനുബന്ധ ലേഖനങ്ങൾ

സൗജന്യ ചികിത്സയിലൂടെ ജനങ്ങൾക്ക് ആശ്വാസം
ആരോഗ്യമേഖലയിൽ ജനങ്ങൾക്ക് സാമ്പത്തിക ഭാരം ഉണ്ടാക്കാതെ മികച്ച ചികിത്സ ഉറപ്പാക്കാൻ കേരള സർക്കാർ വിവിധ സൗജന്യ ചികിത്സാ പദ്ധതികൾ നടപ്പാക്കി വരുന്നു. ഈ പദ്ധതികളിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം ലഭിക്കുകയും, ആരോഗ്യം ഒരു അവകാശമായി നിലനിർത്തുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ
പൊതുവിതരണ സംവിധാനം കൃത്യം സുതാര്യം !
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കി. അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും, ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ
സാമൂഹിക നീതിയുടെ പുത്തൻ മാതൃക 
കേരള സർക്കാരിന്റെ ഭരണമികവിന്റെയും സാമൂഹിക നീതിയിലൂന്നിയ കാഴ്ചപ്പാടിന്റെയും ഉജ്ജ്വലമായ ഉദാഹരണമാണ് ട്രാൻസ്‌ജെൻഡർ വ്യക്തികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുമായി നടപ്പാക്കുന്ന സമഗ്ര പദ്ധതികൾ. ട്രാൻസ്‌ജെൻഡർ സമൂഹത്തോടൊപ്പം ചേർന്ന് നിൽക്കുകയും അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുകയും ചെയ്യുക എന്നത് ഈ സർക്കാരിന്റെ സുപ്രധാന നയങ്ങളിൽ ഒന്നാണ്.
കൂടുതൽ വിവരങ്ങൾ
മെഡിക്കൽ കോളേജുകളുടെ വികസനം
ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും, നൂതന ചികിത്സാരീതികൾ ആരംഭിക്കുന്നതിലും, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും വലിയ മുന്നേറ്റമാണ് സർക്കാർ സാധ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മുതൽ സംസ്ഥാനത്തെ ഓരോ ആരോഗ്യ സ്ഥാപനത്തിലും മാറ്റം പ്രകടമാണ്.
കൂടുതൽ വിവരങ്ങൾ
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ നവകേരളം
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം, തൊഴിലധിഷ്ഠിത നൈപുണ്യ വികസനത്തിനും സർക്കാർ വലിയ പ്രാധാന്യം നൽകുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് മികച്ച തൊഴിൽ സാധ്യതകൾ ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
ദാരിദ്ര്യമില്ലാത്ത കേരളം 
സർക്കാരിന്റെ സാമൂഹ്യക്ഷേമത്തിലൂന്നിയ വികസന കാഴ്ചപ്പാടിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണ് ദാരിദ്ര്യ നിർമ്മാർജ്ജന രംഗത്ത് കൈവരിച്ച മുന്നേറ്റം. നീതി ആയോഗ് 2023-ൽ പുറത്തിറക്കിയ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം, ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്.സംസ്ഥാനത്തെ ജനസംഖ്യയുടെ കേവലം 0.55% മാത്രമാണ് ഇന്ന് ദാരിദ്ര്യത്തിന്റെ കഷ്ടപ്പാടുകൾ നേരിടുന്നത്.
കൂടുതൽ വിവരങ്ങൾ
പ്രവാസി-മത്സ്യത്തൊഴിലാളി മക്കൾക്കും കരുതലായി കേരളം
കേരളത്തിന്റെ സാമൂഹിക വികസനത്തിൽ വലിയ പങ്കുവഹിക്കുന്ന രണ്ട് പ്രധാന വിഭാഗങ്ങളാണ് പ്രവാസികളും മത്സ്യത്തൊഴിലാളി സമൂഹവും. ഇവരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തി, അവരുടെ ഭാവിക്കും, അതുവഴി സംസ്ഥാനത്തിന്റെ വികസനത്തിനും മുതൽക്കൂട്ടാകുക എന്ന ലക്ഷ്യത്തോടെ നിരവധി വിദ്യാഭ്യാസ പദ്ധതികളാണ് കേരള സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
ലൈഫ് മിഷൻ, പുനർഗേഹം
എല്ലാവർക്കും അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷൻ പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടുപോയി, ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഭവനം ലഭ്യമാക്കി. തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട്, വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനുള്ള 'പുനർഗേഹം' പദ്ധതി നടപ്പാക്കി.ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി ഇതുവരെ 5,46,327 കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ചതിൽ 4,52,156 കുടുംബങ്ങൾ ഭവനനിർമ്മാണം പൂർത്തീകരിച്ചു.
കൂടുതൽ വിവരങ്ങൾ
സ്ത്രീമുന്നേറ്റത്തിന്റെ മഹാമാതൃക
ലോകത്തിന്  കേരളം സമ്മാനിച്ച അതുല്യമായ സ്ത്രീമുന്നേറ്റത്തിന്റെ മഹാമാതൃകയാണ് കുടുംബശ്രീ. 3.17 ലക്ഷം അയൽക്കൂട്ടങ്ങളിലായി 48.08 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയാണ്.
കൂടുതൽ വിവരങ്ങൾ