പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: നവകേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റം

കേരളത്തിന്റെ തനതായ വിദ്യാഭ്യാസ മാതൃകയെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച ഒരു ബഹുജന പരിപാടിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. നവലിബറൽ നയങ്ങളുടെ സ്വാധീനത്തിൽ വിദ്യാഭ്യാസ മേഖലയിൽ വന്ന കച്ചവടവൽക്കരണവും മറ്റ് പ്രശ്‌നങ്ങളും പരിഹരിച്ച്, പൊതുവിദ്യാഭ്യാസത്തെ വീണ്ടും മികവിന്റെ കേന്ദ്രമാക്കി മാറ്റുകയാണ് ഈ യജ്ഞത്തിന്റെ ലക്ഷ്യം. കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് അടിസ്ഥാനമായ മതനിരപേക്ഷ, ജനാധിപത്യ വിദ്യാഭ്യാസത്തെ സംരക്ഷിക്കുക എന്നത് ഈ പദ്ധതിയുടെ പ്രധാന ദൗത്യമാണ്. 

 

ഭൗതികമായ മാറ്റങ്ങൾ, അക്കാദമികമായ മാറ്റങ്ങൾ, ഭരണപരമായ മാറ്റങ്ങൾ,സാംസ്‌കാരികമായ മാറ്റങ്ങൾ എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതി സാധ്യമാക്കുന്നത്. 1000 സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി ക്ലാസ് മുറികൾ ഹൈടെക് ആക്കി മാറ്റുക, അക്കാദമിക മികവിന് ഊന്നൽ നൽകി സ്‌കൂളുകളെ മികച്ച നിലവാരത്തിലേക്ക് ഉയർത്തുക, എൽ.പി, യു.പി ക്ലാസുകളിലെ പഠന നിലവാരം മെച്ചപ്പെടുത്തുക, ഭരണനിർവഹണത്തിൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുക, സ്‌കൂളുകളെ സാംസ്‌കാരിക കേന്ദ്രങ്ങളായി മാറ്റുക.

 

2016 മുതൽ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കിഫ്ബി വഴി മൊത്തം 1427 കോടി രൂപ നിക്ഷേപിച്ചു. ഇതുവരെ 5 കോടി രൂപ വിലമതിക്കുന്ന 141 സ്‌കൂൾ കെട്ടിടങ്ങൾ അനുവദിച്ചു. ഇതിൽ 139 എണ്ണം ഇതിനോടകം പൂർത്തിയായി. 3 കോടി രൂപ വിലമതിക്കുന്ന 386 കെട്ടിടങ്ങൾ അനുവദിച്ചതിൽ 179 എണ്ണവും ഒരു കോടി രൂപ വിലമതിപ്പുള്ള 446 കെട്ടിടങ്ങൾക്ക് അനുമതി ലഭിച്ചതിൽ 195 എണ്ണവും പൂർത്തിയായി. ആകെ 973 സ്‌കൂള് കെട്ടിടങ്ങളിൽ 513 എണ്ണം ഇതിനോടകം പൂർത്തിയായി. സാങ്കേതിവിദ്യാ സൗഹൃദ ക്ലാസ്മുറികൾ സജ്ജമാക്കുന്നതിന്റെ ഭാഗമായി 50000ൽ അധികം ക്ലാസ് മുറികൾ ഹൈടെക്കാക്കി. സ്‌കൂളുകളിൽ ട്വിങ്കറിംഗ് ലാബുകൾ, റോബോട്ടിക് ലാബ് തുടങ്ങിയ സജ്ജീകരിച്ചു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നിർമിത ബുദ്ധിയിൽ പരിശീലനം നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി.

 

ഒരു ദശാബ്ദത്തിനു ശേഷം പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പിലാക്കാൻ സർക്കാരിനു സാധിച്ചു. 2024-25 അധ്യയന വർഷത്തിൽ 1,3,5,7,9 ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ പുറത്തിറക്കി. ഇതിന്റെ തുടർച്ചയായി 2025-26 വർഷത്തിൽ 2,4,6,8,10 ക്ലാസുകളിലെയും പാഠപുസ്തകങ്ങളും പരിഷ്‌കരണത്തിന് തയാറായി. ഹയർസെക്കന്ററി പാഠപുസ്തകങ്ങളും പരിഷ്‌കരിക്കാൻ തീരുമാനിച്ചു. 2023-24 മുതലുള്ള എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. സബ്ജക്ട് മിനിമം പദ്ധതി നടപ്പിലാക്കി. അധ്യായന വർഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ സ്‌കൂളുകളിൽ 3.8 കോടി പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്തു. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണെന്ന കാഴ്ചപ്പാടോടെ, സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള സമഗ്രമായ ശ്രമമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

അനുബന്ധ ലേഖനങ്ങൾ

ഉന്നതവിദ്യാഭ്യാസം: കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കാന്‍
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പാക്കി വരുന്ന പരിഷ്‌കരണങ്ങൾ, കേരളത്തെ ഒരു ആഗോള വിജ്ഞാന കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 6,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് സർക്കാർ ഈ രംഗത്ത് തുടക്കമിട്ടത്.
കൂടുതൽ വിവരങ്ങൾ
ജലസംരക്ഷണം നൂതനവും ജനകീയവുമായ പ്രവർത്തനങ്ങളിലൂടെ 
നദികളും കുളങ്ങളുമടങ്ങിയ ജലസ്രോതസ്സുകളാൽ സമ്പന്നമാണ് കേരളം. ആഗോള കാലാവസ്ഥാ പ്രതിഭാസങ്ങൾ കേരളത്തെയും ബാധിക്കുന്നുവെന്നതിനാൽ ജലദൗർലഭ്യം വരാനിരിക്കുന്ന വലിയ വെല്ലുവിളിയായി കേരളം തിരിച്ചറിഞ്ഞിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
കേരള ടൂറിസം, സുസ്ഥിര വളർച്ചയിലൂടെ സാമ്പത്തിക മുന്നേറ്റം
തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന അതിവേഗം വളരുന്ന മേഖലകളിൽ ഒന്നാണ് ടൂറിസം. പുരോഗമനപരമായ നയങ്ങൾ, നൂതന ആശയങ്ങൾ, മികച്ച അടിസ്ഥാന സൗകര്യ വികസനങ്ങൾ എന്നിവയുടെ പിന്തുണയോടെ കേരളത്തിലെ ടൂറിസം മേഖല സുസ്ഥിര വികസനത്തെ മുൻനിർത്തി ശക്തമായ മുന്നേറ്റമാണ് കൈവരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
പൊതുവിതരണ സംവിധാനം കൃത്യം സുതാര്യം !
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കി. അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും, ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ
സാമൂഹിക നീതിയുടെ പുത്തൻ മാതൃക 
കേരള സർക്കാരിന്റെ ഭരണമികവിന്റെയും സാമൂഹിക നീതിയിലൂന്നിയ കാഴ്ചപ്പാടിന്റെയും ഉജ്ജ്വലമായ ഉദാഹരണമാണ് ട്രാൻസ്‌ജെൻഡർ വ്യക്തികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുമായി നടപ്പാക്കുന്ന സമഗ്ര പദ്ധതികൾ. ട്രാൻസ്‌ജെൻഡർ സമൂഹത്തോടൊപ്പം ചേർന്ന് നിൽക്കുകയും അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുകയും ചെയ്യുക എന്നത് ഈ സർക്കാരിന്റെ സുപ്രധാന നയങ്ങളിൽ ഒന്നാണ്.
കൂടുതൽ വിവരങ്ങൾ
കെ-ഫോൺ: ഡിജിറ്റൽ വിടവ് നികത്തി കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് വിപ്ലവം
ഇന്റർനെറ്റ് ഒരു പൗരാവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമായ കേരളം, ആ പ്രഖ്യാപനം യാഥാർത്ഥ്യമാക്കുന്നത് കെ-ഫോൺ എന്ന ബൃഹദ് പദ്ധതിയിലൂടെയാണ്. പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും സാധാരണക്കാർക്കും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കി, സംസ്ഥാനത്തെ ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റാനുള്ള സർക്കാരിന്റെ ദൃഢനിശ്ചയമാണ് കെ-ഫോൺ.
കൂടുതൽ വിവരങ്ങൾ
ദാരിദ്ര്യമില്ലാത്ത കേരളം 
സർക്കാരിന്റെ സാമൂഹ്യക്ഷേമത്തിലൂന്നിയ വികസന കാഴ്ചപ്പാടിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണ് ദാരിദ്ര്യ നിർമ്മാർജ്ജന രംഗത്ത് കൈവരിച്ച മുന്നേറ്റം. നീതി ആയോഗ് 2023-ൽ പുറത്തിറക്കിയ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം, ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്.സംസ്ഥാനത്തെ ജനസംഖ്യയുടെ കേവലം 0.55% മാത്രമാണ് ഇന്ന് ദാരിദ്ര്യത്തിന്റെ കഷ്ടപ്പാടുകൾ നേരിടുന്നത്.
കൂടുതൽ വിവരങ്ങൾ
നവകേരളത്തിന്റെ സംരക്ഷണ കവചം: ആധുനികതയുടെ പാതയിൽ കേരള പോലീസ്
മാറുന്ന കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ സജ്ജമായി, സാങ്കേതിക മികവും ജനകീയ മുഖവുമുള്ള ഒരു പോലീസ് സേനയെ വാർത്തെടുക്കുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാകുന്നു. പൗരന്മാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും അത്യാധുനിക സംവിധാനങ്ങൾ ഏകോപിപ്പിച്ചാണ് ആഭ്യന്തര വകുപ്പ് മുന്നോട്ട് പോകുന്നത്.
കൂടുതൽ വിവരങ്ങൾ
സ്ത്രീമുന്നേറ്റത്തിന്റെ മഹാമാതൃക
ലോകത്തിന്  കേരളം സമ്മാനിച്ച അതുല്യമായ സ്ത്രീമുന്നേറ്റത്തിന്റെ മഹാമാതൃകയാണ് കുടുംബശ്രീ. 3.17 ലക്ഷം അയൽക്കൂട്ടങ്ങളിലായി 48.08 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയാണ്.
കൂടുതൽ വിവരങ്ങൾ