
ആരോഗ്യരംഗത്ത് കേരളം കൈവരിച്ച മുന്നേറ്റങ്ങൾ വെറും കണക്കുകളിലൊതുങ്ങുന്നതല്ല; ജനങ്ങളുടെ ജീവിത നിലവാരത്തിൽ നേരിട്ട് പ്രതിഫലിച്ച മാറ്റങ്ങളാണ് അവ. മാതൃ-ശിശു ആരോഗ്യ സൂചികകളിലെ മികവ്, സൗജന്യ ചികിത്സാ പദ്ധതികളുടെ വ്യാപ്തി, മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ വികസനം, അപൂർവരോഗ ചികിത്സയിൽ നിന്ന് കാൻസർ പരിചരണത്തിലും പാലിയേറ്റീവ് കെയറിലും വരെയുള്ള സമഗ്ര ഇടപെടലുകൾ എന്നിവ കേരളത്തെ രാജ്യത്തെ ആരോഗ്യരംഗത്തെ മുൻനിര സംസ്ഥാനമായി ഉയർത്തിയിരിക്കുന്നു. അടിസ്ഥാനാരോഗ്യ സംവിധാനങ്ങളെ ജനകീയമാക്കിയും അത്യാധുനിക ചികിത്സാസൗകര്യങ്ങളെ സർക്കാർ മേഖലയിലേക്ക് എത്തിച്ചും ആരോഗ്യസുരക്ഷയെ ഒരു അവകാശമായി മാറ്റിയ കാലഘട്ടത്തിന്റെ നേട്ടങ്ങളാണ് താഴെപ്പറയുന്നത്.
കേരളത്തിലെ ശിശുമരണ നിരക്ക് 5 ആണ്. ഇത് യു.എസ്.-നേക്കാളും കുറവാണ്. ഏറ്റവും കുറവ് മാതൃമരണ നിരക്കുള്ള സംസ്ഥാനവുമാണ് കേരളം. സർക്കാർ മേഖലയിൽ ആദ്യമായി റോബോട്ടിക് സർജറിയും പീഡിയാട്രിക്സിൽ റോബോട്ടിക് സർജറിയും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നടത്തി കേരളം ചരിത്രം സൃഷ്ടിച്ചു.
കേരളത്തിലെ ശിശുമരണ നിരക്ക് 5 ആണ്. ഇത് യു.എസ്.-നേക്കാളും കുറവാണ്. ഏറ്റവും കുറവ് മാതൃമരണ നിരക്കുള്ള സംസ്ഥാനവുമാണ് കേരളം. സർക്കാർ മേഖലയിൽ ആദ്യമായി റോബോട്ടിക് സർജറിയും പീഡിയാട്രിക്സിൽ റോബോട്ടിക് സർജറിയും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നടത്തി കേരളം ചരിത്രം സൃഷ്ടിച്ചു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനമാണ് കേരളം. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, ആരോഗ്യകിരണം എന്നിവ വഴി 24.78 ലക്ഷം പേർക്ക് ആകെ 8425 കോടിയുടെ സൗജന്യ ചികിത്സ നൽകി. ഹൃദ്യം പദ്ധതിയിലൂടെ 8700-ലധികം കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ നൽകി. നാലുവർഷത്തിനിടെ കെ.എം.എസ്.സി.എൽ. വഴി 3,300 കോടിയിലധികം രൂപയുടെ സൗജന്യ മരുന്നുകളും നൽകി.
5415 ജനകീയാരോഗ്യ കേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കി. 93 നഗര പ്രദേശങ്ങളിലായി 380 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങൾ ആരംഭിച്ചു. 750 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി. 1000-ലധികം സ്ഥാപനങ്ങൾ ഇ-ഹെൽത്ത് സംവിധാനത്തിലായി. രാജ്യത്ത് ആദ്യമായി സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക് 5416 ജനകീയാരോഗ്യകേന്ദ്രങ്ങളിൽ ആരംഭിച്ചു. ഇ-സഞ്ജീവനി സേവനം ശക്തിപ്പെടുത്തി. സ്പെഷ്യാലിറ്റി സേവനങ്ങളും അനുവദിച്ചു.
ആരോഗ്യമേഖലയിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് (2016–21) 8076 തസ്തികകളും, ഈ സർക്കാരിന്റെ കാലത്ത് (2021–26) 2577 തസ്തികകളും ഉൾപ്പെടെ 10653 തസ്തികകൾ സൃഷ്ടിച്ചു.
അപൂർവരോഗ ചികിത്സാരംഗത്തെ നിർണായക ചുവടുവയ്പ്പായി കെയർ പദ്ധതി നടപ്പിലാക്കി. ലാബ് റിസൾട്ട് എസ്.എം.എസ്. ആയി ലഭിക്കുന്ന സംവിധാനം, നിർണയ ഹബ് ആൻഡ് സ്പോക്ക് മോഡൽ ലാബ് നെറ്റ്‌വർക്ക് എന്നിവ യാഥാർത്ഥ്യമാക്കി. പകർച്ചവ്യാധി-പകർച്ചേതരവ്യാധി പ്രതിരോധത്തിന് കേരള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (കേരള സി.ഡി.സി) സ്ഥാപിച്ചു. കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥാപിച്ചു.
വിളർച്ചമുക്ത കേരളത്തിനായി വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം ക്യാമ്പയിൻ നടപ്പിലാക്കി. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ഓപ്പറേഷൻ അമൃത് ആരംഭിച്ചു. ആന്റിബയോഗ്രാം പുറത്തിറക്കുന്ന ആദ്യ സംസ്ഥാനവും കേരളമാണ്.
• ഈ സർക്കാരിന്റെ കാലത്ത് എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജും നഴ്സിങ് കോളേജും യാഥാർത്ഥ്യമായി.
• ഈ കാലയളവിൽ നാല് മെഡിക്കൽ കോളേജുകൾക്കാണ് അംഗീകാരം ലഭ്യമായത്: പത്തനംതിട്ട (കോന്നി), ഇടുക്കി, വയനാട്, കാസർഗോഡ്.
• ഇതോടെ 300 എം.ബി.ബി.എസ് സീറ്റുകളാണ് സർക്കാർ ഫീസിൽ വിദ്യാർഥികൾക്ക് പഠിക്കാൻ ലഭ്യമാക്കിയത്. സ്വകാര്യമേഖലയിൽ ആകെ 400 എം.ബി.ബി.എസ് സീറ്റുകൾ വർധിപ്പിക്കാനും സാധിച്ചു.
• ഏറ്റവും കൂടുതൽ പി.ജി സീറ്റുകൾ (129) വർധിപ്പിച്ചു.
• കാസർഗോഡ്, വയനാട്, ഇടുക്കി, പാലക്കാട്, മഞ്ചേരി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം അനക്‌സ് എന്നിവ ഉൾപ്പെടെ സർക്കാർ, സർക്കാർ അനുബന്ധ 21 നഴ്സിങ് കോളേജുകൾ ആരംഭിച്ചു.
• മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ വിഭാഗം സെന്റർ ഓഫ് എക്സലൻസായി മാറി; രാജ്യത്തെ എട്ട് ആശുപത്രികളിലൊന്നെന്ന അപൂർവ നേട്ടം.
• എസ്.എ.ടി. ആശുപത്രി സെന്റർ ഓഫ് എക്സലൻസായി; രാജ്യത്തെ പത്ത് ആശുപത്രികളിലൊന്നെന്ന നേട്ടം.
• തിരുവനന്തപുരം ചൈൽഡ് ഡെവലപ്മെന്റ് സെന്ററിനെ (സി.ഡി.സി) ന്യൂറോഡെവലപ്മെന്റൽ ഡിസോർഡർ രോഗങ്ങളുടെ സെന്റർ ഓഫ് എക്സലൻസായി ഉയർത്തുന്നു.
• സർക്കാർ, സർക്കാർ അനുബന്ധ മേഖലകളിൽ മാത്രം 1060 ബി.എസ്.സി. നഴ്സിങ് സീറ്റുകൾ വർധിപ്പിച്ചു.
• ഇന്ത്യയിൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായി കോട്ടയം മെഡിക്കൽ കോളേജിൽ ഡി.എം. ഇൻഫെക്ഷ്യസ് ഡിസീസ് കോഴ്സ്, എമർജൻസി മെഡിസിൻ, പൾമണോളജി, പീഡിയാട്രിക് നെഫ്രോളജി ഡിപ്പാർട്ട്മെന്റുകളിൽ പുതിയ പി.ജി. കോഴ്സുകൾ ആരംഭിച്ചു.
• ബി.എസ്.സി. മെഡിക്കൽ ഇമേജിങ് ടെക്നോളജി, ബി.എസ്.സി. റേഡിയോതെറാപ്പി ടെക്നോളജി, ബി.എസ്.സി. ന്യൂക്ലിയർ മെഡിസിൻ കോഴ്സുകൾ ആരംഭിച്ചു.
• ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ആരംഭിച്ചു.
• വയനാട് മെഡിക്കൽ കോളേജിൽ സിക്കിൾ സെൽ രോഗിക്ക് ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി.
• രാജ്യത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോ കാത്ത് ലാബ് ഉൾപ്പെട്ട സമഗ്ര സ്ട്രോക്ക് യൂണിറ്റ് ആരംഭിച്ചു.
• തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ നൂതന സൗകര്യങ്ങളോടുകൂടിയ ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചു.
• മെഡിക്കൽ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനായി ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് പദ്ധതി നടപ്പിലാക്കി. തിരുവനന്തപുരത്ത് വിജയകരമായി നടപ്പിലാക്കിയതിനെ തുടർന്ന് അഞ്ച് മെഡിക്കൽ കോളേജുകളിൽ കൂടി പദ്ധതി നടപ്പിലാക്കി വരുന്നു.
• കിഫ്ബി ഫണ്ടിൽ ആരോഗ്യ മേഖലയിൽ 10,000 കോടി ചെലവിട്ടതിൽ 3700 കോടിയിലധികം മെഡിക്കൽ കോളേജുകൾക്ക് അനുവദിച്ചു.
• ആദ്യമായി ദേശീയ റാങ്കിങ് പട്ടികയിൽ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകൾ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഉൾപ്പെട്ടു.
• ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് നഴ്സിങ് മേഖലയിൽ സംവരണം അനുവദിച്ചു.
• സംസ്ഥാനത്ത് ആദ്യമായി ക്രിറ്റിക്കൽ കെയർ, ജനറ്റിക്സ്, ജെറിയാട്രിക്, ഇന്റർവെൻഷണൽ റേഡിയോളജി, റുമറ്റോളജി, പീഡിയാട്രിക് ഗ്യാസ്ട്രോ, ഫീറ്റൽ മെഡിസിൻ വിഭാഗങ്ങൾ ആരംഭിച്ചു.
• മഞ്ചേരിയിലും കൊല്ലത്തും സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ആരംഭിച്ചു.
• കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥാപിച്ചു.
• സാർവത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയും ‘കേരള കെയർ’ പാലിയേറ്റീവ് ശൃംഖലയും നടപ്പിലാക്കി.
• സർക്കാർ മേഖലയിലും സന്നദ്ധ മേഖലയിലും പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ യൂണിറ്റുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പാലിയേറ്റീവ് കെയർ ഗ്രിഡ് സംവിധാനം നടപ്പിലാക്കി വരുന്നു.
• ഇടുക്കിയിലെ ഇടമലക്കുടി, ചട്ടമൂന്നാർ എന്നീ ആശുപത്രികളിൽ എട്ട് വീതം തസ്തികകൾ അനുവദിച്ച് ആശുപത്രി പ്രവർത്തനം ആരംഭിച്ചു.
• കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയെ താലൂക്ക് ആസ്ഥാന ആശുപത്രിയാക്കി.
• അട്ടപ്പാടിക്കായി സ്പെഷ്യൽ ഇന്റർവെൻഷൻ പ്ലാൻ തയ്യാറാക്കി.
• ‘പെൻട്രികകൂട്ട’ എന്ന പേരിൽ ഓരോ അങ്കണവാടിയുടെയും കീഴിൽ സ്ത്രീകളുടെ കൂട്ടായ്മ രൂപീകരിച്ചു.
• അട്ടപ്പാടിയിൽ 28 ജനകീയ ആരോഗ്യകേന്ദ്രങ്ങൾ ആരംഭിച്ചു.
• കോട്ടത്തറ ആശുപത്രിയിൽ ലെവൽ 3 ആംബുലൻസ്, 16 സ്ലൈസ് സി.ടി. സ്കാനിങ് മെഷീൻ, ആദ്യ സ്തനാർബുദ ശസ്ത്രക്രിയ എന്നിവ നടപ്പിലാക്കി.
• സിക്കിൾ സെൽ രോഗികൾക്ക് 108 ആംബുലൻസ് സേവനം ലഭ്യമാക്കി.
• കാരുണ്യ സ്പർശം സീറോ പ്രോഫിറ്റ് ആന്റി ക്യാൻസർ ഡ്രഗ് കൗണ്ടറുകൾ ആരംഭിച്ചു.
• കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതി, കാരുണ്യ ബെനവലന്റ് ഫണ്ട് തുടങ്ങിയ പദ്ധതികൾ വഴി ക്യാൻസറിന് സൗജന്യ ചികിത്സ നൽകി.
• കഴിഞ്ഞ നാല് വർഷങ്ങളിലായി 1,400 കോടി രൂപയുടെ ക്യാൻസർ സൗജന്യ ചികിത്സ നൽകി.
• 25 ആശുപത്രികളിൽ കൂടി കാൻസർ ചികിത്സാ സൗകര്യം വ്യാപിപ്പിച്ചു.
• മലബാർ കാൻസർ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസർച്ച് ആയി ഉയർത്തി.
• ആർ.സി.സിയിൽ സർക്കാർ മേഖലയിലെ ആദ്യ ലുട്ടീഷ്യം ചികിത്സ ആരംഭിച്ചു.
• ആർ.സി.സിയിലും എം.സി.സിയിലും ഡിജിറ്റൽ പത്തോളജി മികവിന്റെ കേന്ദ്രങ്ങൾ ആരംഭിച്ചു.
• “ആരോഗ്യം ആനന്ദം – അകറ്റാം അർബുദം” ജനകീയ ക്യാൻസർ പ്രതിരോധ ക്യാമ്പയിൻ നടപ്പിലാക്കി; ഇതുവരെ 21.69 ലക്ഷം പേരെ സ്ക്രീനിങിന് വിധേയമാക്കി.
• 1500ലധികം കോടി രൂപയുടെ വികസനം നടന്നു.
• കണ്ണൂരിലെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രത്തിന്റെ ആദ്യഘട്ടം യാഥാർഥ്യത്തിലേക്ക് കടന്നു.
• ആയുർവേദ ചികിത്സാരംഗത്ത് 116 തസ്തികകൾ സൃഷ്ടിച്ചു.
• ഹോമിയോപ്പതി വകുപ്പിൽ 40 മെഡിക്കൽ ഓഫീസർമാരുടെ തസ്തികകൾ സൃഷ്ടിച്ചു.
• 700 ആയുഷ് ഹെൽത്ത് & വെൽനെസ് കേന്ദ്രങ്ങളിലായി യോഗ ഇൻസ്ട്രക്ടർമാരും ജി.എൻ.എം. മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർമാരും ഉൾപ്പെടെ 1400 പേരെ നിയമിച്ചു.
നിയമവുമായി പൊരുത്തപ്പെടാൻ സാധിക്കാത്ത കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ സുസ്ഥിതി ഉറപ്പാക്കുന്നതിനും കുട്ടികളെ സാമൂഹിക ക്രമവുമായി പുനഃസംയോജിപ്പിക്കുന്നതിനുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കാവൽ, കാവൽ പ്ലസ് പദ്ധതികളെ സുപ്രീംകോടതി അഭിനന്ദിച്ചു.
• കേരളത്തിലെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് യു.എൻ. വിമൺ രംഗത്തെത്തി.
• സംസ്ഥാന വനിത വികസന കോർപ്പറേഷൻ വഴി 5 ലക്ഷത്തിലധികം പേർക്ക് തൊഴിൽ ലഭിച്ചു.
• സ്ത്രീധന നിരോധന ചട്ടങ്ങളിൽ ഭേദഗതി വരുത്തി എല്ലാ ജില്ലകളിലും ബ്ലോക്ക് തലത്തിലും ഡൗറി പ്രൊഹിബിഷൻ ഓഫീസർമാരെ നിയോഗിച്ചു. പരാതികൾക്കും റിപ്പോർട്ട് ചെയ്യാനും ഓൺലൈൻ പോർട്ടൽ ആരംഭിച്ചു.
• ഭൂരിപക്ഷ ജില്ലകളിലും വനിത വികസന കോർപ്പറേഷൻ ഹോസ്റ്റലുകൾ ആരംഭിച്ചു.
• സംസ്ഥാന വനിതാ-ശിശു വികസന വകുപ്പിന്റെ തേജോമയ പദ്ധതിയിലുൾപ്പെട്ട അതിജീവിതരായ കുട്ടികൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ബ്രാൻഡുചെയ്തു; കാക്കനാട് വിപണനകേന്ദ്രം ആരംഭിച്ചു.
• പോക്സോ അതിജീവിതർക്കായി മോഡൽ എസ്.ഒ.എസ്. ഹോമുകൾ സ്ഥാപിച്ചു.
• പുതിയ നിർഭയ പോളിസി കൊണ്ടുവന്നു.
• ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി വനമിത്ര വനിതാശാക്തീകരണ പദ്ധതി നടപ്പാക്കി.
• തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പരാതി ഓൺലൈനായി നൽകാൻ ആദ്യ പോഷ് കംപ്ലയൻസ് പോർട്ടൽ ആരംഭിച്ചു.
തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ താമസസൗകര്യം ഒരുക്കുന്നതിനായി എറണാകുളം (കാക്കനാട്), മലപ്പുറം (പെരിന്തൽമണ്ണ), പാലക്കാട് (നൂറണി), പത്തനംതിട്ട (കണ്ണങ്കര) എന്നിവിടങ്ങളിലായി നാല് ഹോസ്റ്റലുകൾ ആരംഭിച്ചു. ഷീ പാഡ് പദ്ധതിയിലൂടെ 2500-ൽ പരം സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ 6 ലക്ഷത്തിലധികം വിദ്യാർഥിനികൾക്ക് പ്രയോജനം ലഭിച്ചു. വനിതാ സംരംഭകരുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനായി കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ എസ്കലേറ എക്സ്പോ പ്രദർശന-വിപണന മേളകൾ സംഘടിപ്പിച്ചു. 250ഓളം സംരംഭകർക്ക് പ്രയോജനം ലഭിച്ചു.
രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയയും ഹൃദയം തുറക്കാതെ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നടത്തിയത് എറണാകുളം ജനറൽ ആശുപത്രിയിലാണ്. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിച്ചതും ഇവിടെയാണ്.
സൗജന്യ സ്ട്രോക്ക് ചികിത്സ ലഭ്യമാകുന്ന സംവിധാനം 12 ജില്ലകളിൽ യാഥാർത്ഥ്യമാക്കി. ആരോഗ്യമേഖല നിർമ്മിത ബുദ്ധിയിലേക്കു മാറുന്നതിന്റെ ഭാഗമായി സ്‌ട്രോക്ക് ബാധിതർക്ക് ജിഗൈറ്റർ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ ജില്ലാതല ആശുപത്രിയായി തിരുവനന്തപുരം ജനറൽ ആശുപത്രി മാറി. വയനാട് നൂൽപ്പുഴ കുടുംബാരോഗ്യകേന്ദ്രം ഈ സൗകര്യം ലഭ്യമാകുന്ന പ്രാഥമികാരോഗ്യകേന്ദ്രമായി.
എല്ലാ താലൂക്ക് ആശുപത്രികളിലും ഡെന്റൽ യൂണിറ്റും അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനവും നിലവിലായി. കാസർഗോഡ്, വയനാട് ജില്ലകളിലും അടിമാലി താലൂക്ക് ആശുപത്രി, ഇടുക്കി ജില്ലാ ആശുപത്രി, ഇടുക്കി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും കാത്ത് ലാബ് പ്രവർത്തനം ആരംഭിച്ചു. രോഗികൾക്ക് വീട്ടിൽത്തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി 14 ജില്ലകളിലും ആരംഭിച്ചു.
സംസ്ഥാനത്ത് 123 സ്മാർട്ട് അങ്കണവാടികൾ യാഥാർഥ്യമാക്കി. അങ്കണവാടികളിൽ പോഷകസമ്പുഷ്ടമായ മാതൃകാ ഭക്ഷണ മെനുവും നടപ്പിലാക്കി. മുട്ടബിരിയാണി, വെജിറ്റബിൾ പുലാവ് ഉൾപ്പെടെയുള്ള വിഭവങ്ങൾ ഉൾപ്പെടുത്തി.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ച വിലയിരുത്താൻ കുഞ്ഞൂസ് കാർഡ് പുറത്തിറക്കി. സംസ്ഥാനത്തെ അങ്കണവാടി പുസ്തകങ്ങളുടെ ജെൻഡർ ഓഡിറ്റ് നടത്തി. തൊഴിലിടങ്ങളിൽ ശിശുപരിപാലനത്തിന് ക്രെഷ് പദ്ധതി നടപ്പിലാക്കി. ബാല്യകാലത്തിൽതന്നെ പെൺകുട്ടികളിൽ ആത്മവിശ്വാസവും ധൈര്യവും വളർത്താൻ ധീര പദ്ധതി നടപ്പിലാക്കി.
ആരോഗ്യപരിരക്ഷയെ ജനങ്ങളിലേക്ക് കൂടുതൽ അടുത്തുകൊണ്ടുവരികയും അതേസമയം സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ സർക്കാർ മേഖലയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്ത ഇരട്ട ലക്ഷ്യത്തോടെ കേരളം മുന്നേറിയ ഈ കാലഘട്ടം ആരോഗ്യരംഗത്ത് ഒരു പുതിയ മാനദണ്ഡം സൃഷ്ടിച്ചു. മാതൃ-ശിശു ആരോഗ്യത്തിൽ നിന്ന് കാൻസർ പരിചരണത്തേക്കും, ആദിവാസി ആരോഗ്യ ഇടപെടലുകളിൽ നിന്ന് വനിതാ ശാക്തീകരണത്തിലേക്കും, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് മെഡിക്കൽ കോളേജുകളിലേക്കും വ്യാപിച്ചുനിൽക്കുന്ന ഈ നേട്ടങ്ങൾ ഒരു സമഗ്ര ക്ഷേമസംസ്ഥാനത്തിന്റെ വ്യക്തമായ അടയാളങ്ങളാണ്. ജനകീയത, സാങ്കേതിക നവീകരണം, സാമൂഹിക നീതി, ലഭ്യത എന്നിവയെ ആരോഗ്യഭരണത്തിന്റെ കേന്ദ്രത്തിൽ സ്ഥാപിച്ച കേരളം, “എല്ലാവർക്കും ആരോഗ്യം” എന്ന ലക്ഷ്യത്തിലേക്കുള്ള ആത്മവിശ്വാസമുള്ള യാത്ര തുടരുകയാണ്.