കായിക കേരളത്തിന്റെ ദശാബ്ദ കുതിപ്പ്

കായികരംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരളം സമാനതകളില്ലാത്ത മുന്നേറ്റമാണ് കൈവരിച്ചത്. സമഗ്രമായ കായികനയം രൂപീകരിക്കുകയും സംസ്ഥാനമൊട്ടാകെ ആധുനിക കായിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തതിലൂടെ കായികകേരളത്തിന്റെ വളർച്ചയ്ക്ക് പുതിയ ദിശയും ഊർജ്ജവും ലഭിച്ചു.2023-ൽ പ്രഖ്യാപിച്ച സമഗ്ര കായികനയം കായികമേഖലയിലെ അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി. ഈ മുന്നേറ്റങ്ങൾക്ക് അംഗീകാരമായി 2026–27 സാമ്പത്തിക വർഷത്തെ ബജറ്റിൽ കായികമേഖലയ്ക്കായി 350 കോടി രൂപ അനുവദിച്ചത് സർവകാല റെക്കോർഡായി മാറി.

 

മതനിരപേക്ഷവും ജനാധിപത്യപരവുമായ സമൂഹമായി കേരളം രാജ്യത്തിനാകെ മാതൃകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരു വർഗീയ സംഘർഷം പോലും ഉണ്ടായിട്ടില്ലെന്നത് കേരളത്തിന്റെ സാമൂഹിക ഐക്യത്തിന്റെയും പുരോഗമനത്തിന്റെയും തെളിവാണ്. വിദ്യാഭ്യാസത്തിലും സാമൂഹികവികസനത്തിലും ന്യൂനപക്ഷങ്ങൾ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുള്ള സംസ്ഥാനമായ കേരളത്തിൽ, അവരുടെ ഉന്നമനത്തിനായി സർക്കാർ വിവിധ പദ്ധതികളും പരിപാടികളും തുടർച്ചയായി നടപ്പാക്കി വരുന്നു.

 

5000 കോടിയുടെ അടിസ്ഥാന സൗകര്യവികസനം

100 സ്കൂളുകളിൽ സ്റ്റേഡിയങ്ങളും കളിക്കളങ്ങളും ഒരുക്കി. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന സവിശേഷപദ്ധതി പ്രകാരം 100 കളിക്കളം പൂർത്തിയാവുകയാണ്. ആദ്യത്തെ ജില്ലാ കായികസമുച്ചയം ഐ.എം.വിജയന്റെ പേരിൽ തൃശ്ശൂരിൽ നിർമ്മിച്ചു. കായികഭവൻ ആസ്ഥാന മന്ദിരം നിർമ്മാണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു.

 

പുതിയ കാലം – പുതിയ സ്പോർട്സ്

2023-ൽ നിലവിൽ വന്ന കായികനയം, നമ്മുടെ കായികമേഖലയെ പുതിയകാലത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു നയിക്കാൻ കഴിയുന്ന നിർദേശങ്ങൾ കൊണ്ട് സമ്പന്നമാണ്. രാജ്യത്ത് ആദ്യമായി തദ്ദേശസ്ഥാപനതല സ്പോർട്സ് കൗൺസിലുകൾ രൂപീകരിച്ചു.

 

ലോവർ പ്രൈമറി തൊട്ട് കളിയറിയാം... കളിക്കാം

വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് 1 മുതൽ 10 വരെ ക്ലാസുകളിലെ പാഠ്യപദ്ധതിയിൽ സ്പോർട്സ് ഉൾപ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. സ്പോർട്സ് സ്കൂളുകൾക്ക് പ്രത്യേക സിലബസ് അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കും.

അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്നതിനുള്ള ഗോൾ പദ്ധതി ആരംഭിച്ചു. ആദ്യഘട്ടം 1000 കേന്ദ്രങ്ങളിലായി ഒരുലക്ഷം പേർക്ക് പരിശീലനം നൽകി. വിദഗ്ധ പരിശീലനത്തിനായി 140 നിയോജക മണ്ഡലങ്ങളിൽ ഓരോ കേന്ദ്രം തുടങ്ങി.

 

സ്പോർട്സ് സ്‌കൂളുകൾക്ക് പുതുജീവൻ

വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ജി വി രാജ, കണ്ണൂർ സ്പോർട്സ് ഡിവിഷൻ എന്നീ സ്പോർട്സ് സ്കൂളുകൾ കായികവകുപ്പ് ഏറ്റെടുത്തു. ജി വി രാജ സ്പോർട്സ് സ്കൂളിൽ 35 കോടി രൂപയുടെയും കണ്ണൂരിൽ 10 കോടിയുടെയും വികസന പ്രവർത്തനങ്ങൾ നടപ്പാക്കി. ജി വി രാജ, കണ്ണൂർ സ്പോർട്സ് സ്കൂളുകളിൽ പുതിയ ഹോസ്റ്റലുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

 

സ്പോർട്സ് സ്കൂൾ പ്രവേശനം 6-ാം ക്ലാസ് മുതലാക്കി. നേരത്തേ ഇത് 8-ാം ക്ലാസിലായിരുന്നു. തൃശൂരിലെ കുന്നംകുളത്ത് സ്പോർട്സ് ഡിവിഷൻ ആരംഭിച്ചു. ഫുട്ബോൾ കോർട്ടും എട്ട് വരി സിന്തറ്റിക് ട്രാക്കും പരിശീലന മൈതാനവും ക്രിക്കറ്റ് പിച്ചും ഒരുക്കി.4.5 കോടി രൂപ ചെലവിൽ ആധുനിക ഹോസ്റ്റൽ, മെസ് സംവിധാനങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവ. ഹൈസ്കൂൾ സ്പോർട്സ് സ്കൂളാക്കി.

 

കായിക സമ്പദ് വ്യവസ്ഥയ്ക്ക് രാജ്യത്ത് ആദ്യം

കായിക സമ്പദ്വ്യവസ്ഥയുടെ വികസനത്തിന്റെ ഭാഗമായി ഫുട്ബോൾ, ക്രിക്കറ്റ് ലീഗുകൾ സർക്കാർ പിന്തുണയോടെ ആരംഭിച്ചു. രാജ്യത്ത് ആദ്യമായി കോളേജ് സ്പോർട്സ് ലീഗിന് തുടക്കമിട്ടു. ക്യൂബ, നെതർലൻഡ്സ്, ഇറ്റലി, ഓസ്ട്രേലിയ, സ്പെയിൻ എന്നീ രാജ്യങ്ങളുമായി സഹകരിച്ച് കായികപരിശീലന പദ്ധതികൾ നടപ്പാക്കുന്നു. രാജ്യത്ത് ആദ്യമായി അന്താരാഷ്ട്ര കായിക ഉച്ചകോടി സംഘടിപ്പിച്ചു. 5050 കോടിയുടെ നിക്ഷേപത്തിന് ഉച്ചകോടിയിൽ ധാരണയായി.

 

അടിമുടി ഹൈടെക്ക്

കായികരംഗത്തെ വ്യാജ സർട്ടിഫിക്കറ്റ് തടയാൻ ഇ-സർട്ടിഫിക്കറ്റ് സംവിധാനം നടപ്പാക്കി. ഇതിനെ അനുകരിച്ച് കേന്ദ്ര സർക്കാർ കായിക ഇ-സർട്ടിഫിക്കറ്റ് സംവിധാനം കൊണ്ടുവന്നു. സ്പോർട്സ് സ്കൂൾ സെലക്ഷനിൽ ബയോമെക്കാനിക്സ് അടക്കമുള്ള ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പുമായി ധാരണയായി. വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലെ രാജീവ് ഗാന്ധി സ്പോർട്സ് മെഡിസിൻ സെന്ററിൽ കൂടുതൽ ഉപകരണങ്ങൾ ഒരുക്കി പ്രവർത്തനം വിപുലമാക്കി.

 

മത്സരങ്ങൾ വൻവിജയം

ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ, കേരള മാരത്തൺ, ബീച്ച് ഗെയിംസ്, ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്, ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ, ഫെഡറേഷൻ കപ്പ് ദേശീയ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്, രണ്ട് ഇന്ത്യ ഗ്രാൻ പ്രി അത്ലറ്റിക് ചാമ്പ്യൻഷിപ്പുകൾ, ദേശീയ ജമ്പ്‌സ് ചാമ്പ്യൻഷിപ്പ്, ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് എന്നിവ കേരളത്തിൽ നടന്നു.

 

മികച്ച അണ്ടർ 17 ടീമുകളെ പങ്കെടുപ്പിച്ച് സി എം ഗോൾഡ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. ഇന്ത്യ ആദ്യമായി വേദിയായ ഏഷ്യൻ മൗണ്ടൻ ബൈക്കിങ് ചാമ്പ്യൻഷിപ്പ് പൊന്മുടിയിൽ ഇരുപതോളം രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നടന്നു. ക്യൂബയുമായുള്ള കായിക സഹകരണത്തിന്റെ ഭാഗമായി ചെ ഗുവേരയുടെ പേരിൽ രാജ്യാന്തര ചെസ് മത്സരം സംഘടിപ്പിച്ചു. 

 

കായികനേട്ടങ്ങളുടെ 10 വർഷം

• 5000 കോടിയുടെ അടിസ്ഥാനസൗകര്യ വികസനം

• നാല് ജില്ലാ സ്റ്റേഡിയങ്ങൾ പൂർത്തിയായി

• ആറ് ജില്ലകളിൽ നിർമ്മാണം പുരോഗമിക്കുന്നു

• മുൻസിപ്പൽ, ഗ്രാമ പഞ്ചായത്ത് തലങ്ങളിൽ 26 കായികസമുച്ചയങ്ങൾ

• സംസ്ഥാനത്താകെ 300 ഓളം കളിക്കളങ്ങൾ

• 2016 ൽ രണ്ട് സിന്തറ്റിക് ട്രാക്ക് – 2025 ൽ 24

 

സാമൂഹിക ആരോഗ്യം പ്രധാനമാണ്

• വിവിധ ജില്ലകളിലായി 25 ഹൈടെക് ഫിറ്റ്നസ് സെന്ററുകൾ (അഞ്ച് നിർമാണത്തിൽ) 

• സംസ്ഥാനത്തെ 30 കേന്ദ്രങ്ങളിൽ ഓപ്പൺ ജിം

• കുടുംബശ്രീ അംഗങ്ങൾക്ക് കരാട്ടെ പരിശീലനം – ധീരം പദ്ധതി

• എറണാകുളത്തും കണ്ണൂരിലും വനിതാ ഫുട്ബോൾ അക്കാദമികൾ

• സ്കൂൾ കുട്ടികൾക്ക് ഹെൽത്തികിഡ്സ് പദ്ധതി

 

കളിക്കളത്തിലെ മിടുക്കർക്കു ഭാവി ഭദ്രം

• സ്പോർട്സ് ക്വാട്ട നിയമനത്തിൽ സർവകാല റെക്കോർഡ് – 961 കായികതാരങ്ങൾക്ക് നിയമനം 

• അന്താരാഷ്ട്ര, ദേശീയ മെഡൽ ജേതാക്കൾക്ക് വൻതുക പാരിതോഷികം

• അവശ കായികതാര പെൻഷൻ 2000 രൂപയാക്കി

• പെൻഷൻ അർഹതയ്ക്കുള്ള വരുമാനപരിധി ഒരുലക്ഷമാക്കി

• പുതുതായി 50 പേർക്കു കൂടി സർക്കസ് പെൻഷൻ

 

കായിക മികവിലും രാജ്യത്ത് ഒന്നാമത്

• രാജ്യത്ത് ആദ്യമായി കായിക സമ്പദ്വ്യവസ്ഥ വികസനം ആരംഭിച്ചു 

• രാജ്യത്ത് ആദ്യമായി കായിക ഉച്ചകോടി സംഘടിപ്പിച്ചു

• രാജ്യത്ത് ആദ്യമായി തദ്ദേശസ്ഥാപനതല സ്പോർട്സ് കൗൺസിൽ രൂപീകരിച്ചു

• രാജ്യത്ത് ആദ്യമായി കോളേജ് സ്പോർട്സ് ലീഗിന് തുടക്കമിട്ടു

 

കായികരംഗം ഭിന്നശേഷി സൗഹൃദം

• സംസ്ഥാനത്തെ ആദ്യ ഭിന്നശേഷിസൗഹൃദ സ്റ്റേഡിയം ഒറ്റപ്പാലത്ത് 10 കോടി രൂപ ചെലവിൽ നിർമ്മാണം തുടങ്ങി 

• പാരാ അത്ലറ്റ് കായിക അസോസിയേഷനു ആദ്യമായി സ്പോർട്സ് കൗൺസിൽ അംഗീകാരം

• അന്താരാഷ്ട്ര മെഡൽ നേടുന്ന പാരാ താരങ്ങൾക്ക് ആദ്യമായി പാരിതോഷികം നൽകി

 

ന്യൂനപക്ഷ ക്ഷേമം

സച്ചാർ കമ്മിറ്റി ശുപാർശയുടെ ഭാഗമായി രൂപീകരിച്ച പാലോളി കമ്മിറ്റി നിർദേശപ്രകാരം രൂപംകൊണ്ട ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, മദ്രസ അധ്യാപകർക്കുള്ള ക്ഷേമനിധി, സൗജന്യ മത്സരപരീക്ഷാ പരിശീലനകേന്ദ്രങ്ങൾ, ന്യൂനപക്ഷ കമ്മിഷൻ, ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ എന്നിവ മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയായി മാറി.

 

സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കാൻ രൂപീകരിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ടിലെ നിരവധി ശിപാർശകൾ നടപ്പാക്കി.ന്യൂനപക്ഷ യുവജനതയ്ക്കായി 24 സൗജന്യ പരിശീലനകേന്ദ്രങ്ങളും 28 ഉപകേന്ദ്രങ്ങളും ആരംഭിച്ചു.

 

• ഡോ. എ.പി.ജെ അബ്ദുൾ കലാം സ്കോളർഷിപ്പ്

• മദർ തെരേസ സ്കോളർഷിപ്പ്

• മാർഗ്ഗദീപം സ്കോളർഷിപ്പ് – 1.5 ലക്ഷം കുട്ടികൾക്ക് 40 കോടി രൂപ

• ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് – 4815 വിദ്യാർത്ഥികൾക്ക് സഹായം

• ഇ ഒ മുഹമ്മദ് കോയ സ്കോളർഷിപ്പ് – 2016–25 കാലയളവിൽ 65 കോടി രൂപ

• CA, CMA, CS വിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പ്

• വിദേശപഠനത്തിനായി പലിശസഹായ സ്കോളർഷിപ്പ് പദ്ധതി

 

ഹജ്ജ് തീർഥാടനം

കഴിഞ്ഞ രണ്ടുവർഷവും ഹജ്ജ് തീർഥാടനത്തിനായി ബജറ്റിൽ ഒരു കോടി രൂപ വീതം അനുവദിച്ചു. കോഴിക്കോട് ഹജ്ജ് ഹൗസിനോട് ചേർന്ന് 8.2 കോടി രൂപ ചെലവിൽ വനിതാ ബ്ലോക്ക് നിർമ്മിച്ചു. കണ്ണൂർ വിമാനത്താവളത്തിനടുത്ത് പുതിയ ഹജ്ജ് ഹൗസ് നിർമ്മിക്കാൻ ഭൂമി അനുവദിക്കുകയും ബജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തുകയും ചെയ്തു.

 

കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ

ന്യൂനപക്ഷങ്ങൾക്ക് പതിനഞ്ചിലേറെ വായ്പാ പദ്ധതികൾ നടപ്പിലാക്കുന്നു. കോർപ്പറേഷന്റെ സർക്കാർ ഗ്യാരണ്ടി 50 കോടിയിൽ നിന്ന് 150 കോടിയായി ഉയർത്തി. എല്ലാ ജില്ലകളിലും ശാഖകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. കോട്ടയം, ആലപ്പുഴ ജില്ലകളിൽ റീജിയണൽ ഓഫീസുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.

അനുബന്ധ ലേഖനങ്ങൾ

ലോകം കേരളത്തിലേക്ക്: ടൂറിസത്തിന്റെ പുതിയ മുന്നേറ്റങ്ങളും നവകേരളത്തിന്റെ വികസനപാതകളും
ടൂറിസവും അടിസ്ഥാനസൗകര്യ വികസനവും ഒരുമിച്ച് സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിയെ നിർണ്ണയിക്കുന്ന രണ്ട് പ്രധാന മേഖലകളാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഈ രണ്ടുരംഗങ്ങളിലും കേരളം കൈവരിച്ച മുന്നേറ്റം സംസ്ഥാനത്തിന്റെ വികസനഗതിയെ പുതിയ തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
വിശപ്പു രഹിത കേരളം: ഭക്ഷ്യഭദ്രതയുടെ കേരള മോഡൽ
ജനങ്ങളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്നത് നാടിന്റെ വികസനത്തിന്റെ അടിസ്ഥാനമാണെന്ന ബോധ്യത്തോടെയാണ് സംസ്ഥാന സർക്കാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സാമൂഹികനീതിയിലും ജനക്ഷേമത്തിലും അടിയുറച്ച പ്രവർത്തനങ്ങളിലൂടെ വിശപ്പില്ലാത്ത കേരളം എന്ന ലക്ഷ്യം ഇന്ന് യാഥാർഥ്യമായിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
ധനകാര്യ മികവിന്റെ ഒരു ദശാബ്ദം: വികസനത്തിനും ക്ഷേമത്തിനും കരുത്തായ കേരളത്തിന്റെ പത്ത് വർഷങ്ങൾ
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം വികസനത്തിനും ക്ഷേമത്തിനും ഒരുപോലെ ഊന്നൽ നൽകുന്ന ധനകാര്യ മാതൃക രൂപപ്പെടുത്തിയ സംസ്ഥാനമായി ശ്രദ്ധേയമായി മാറി. സാമ്പത്തിക ഞെരുക്കം, കേന്ദ്രവിഹിതത്തിലെ കുറവ്, വായ്പാ നിയന്ത്രണങ്ങൾ, കോവിഡ് മഹാമാരി, പ്രകൃതിദുരന്തങ്ങൾ തുടങ്ങി പലതരം വെല്ലുവിളികൾ നേരിട്ടിട്ടും സംസ്ഥാനത്തിന്റെ ധനകാര്യ മാനേജുമെന്റ് വികസനപ്രവർത്തനങ്ങൾ തടസപ്പെടാതെ മുന്നോട്ടുകൊണ്ടുപോകാൻ കരുത്തായി.
കൂടുതൽ വിവരങ്ങൾ
മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം: ജനസുരക്ഷയുടെ  ഒരു ദശാബ്ദം
മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനും ജനവാസമേഖലകളിൽ ആശങ്കയകറ്റുന്നതിനും പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളാണ് സംസ്ഥാനസർക്കാർ നടപ്പാക്കുന്നത്. ജനവാസമേഖലകളിൽ ഇനി വന്യജീവി സങ്കേത ബഫർസോണില്ല, സർക്കാർ ജനങ്ങളോടൊപ്പം.
കൂടുതൽ വിവരങ്ങൾ
ഭൂവകാശവും ഡിജിറ്റൽ ഭൂരേഖകളും ഉറപ്പാക്കിയ പത്ത് വർഷങ്ങൾ
സംസ്ഥാനത്തെ എല്ലാ ഭൂരഹിതരെയും ഭൂമിയുടെ അവകാശികളാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള  ഇടപെടലുകളാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ പത്ത് വർഷങ്ങളിലായി നടപ്പാക്കിയിരിക്കുന്നത്. കേരളത്തെ തകർത്തെറിഞ്ഞ മഹാപ്രളയവും അതിജീവന പ്രവർത്തനങ്ങളും തുടർന്ന് വന്ന കോവിഡ് മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധികളും മറികടന്ന് നാളിതുവരെയില്ലാത്ത ഊർജിത പ്രവർത്തനങ്ങളാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നത്.
കൂടുതൽ വിവരങ്ങൾ
ജലസുരക്ഷയുടെ ദശാബ്ദം
വേനലിൽ കുടിവെള്ളത്തിനായി മൈലുകൾ താണ്ടേണ്ടി വന്ന ഗ്രാമീണ ജനത, മഴ പെയ്താൽ ആശങ്കയുടെ കാർമേഘം മൂടിയിരുന്ന ചെല്ലാനം, ശബരിമലയിലെത്തുന്ന ഭക്തർക്കായി കിലോമീറ്ററുകൾ നീളുന്ന കുടിവെള്ള ടാങ്കറുകളുടെ നിര — ഒരുകാലത്ത് കേരളത്തിന്റെ യാഥാർത്ഥ്യ കാഴ്ചകളായിരുന്നു ഇവ. എന്നാൽ ഈ സർക്കാരിന്റെ പത്ത് വർഷത്തെ ഭരണകാലം പൂർത്തിയാകുമ്പോൾ ആ കാഴ്ചകൾ ചരിത്രത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
വികസനപാതയിൽ മൃഗസംരക്ഷണവും ക്ഷീരവികസനവും
കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടെ കേരളത്തിന്റെ വികസനപാതയിൽ ജനങ്ങളുടെ നിത്യജീവിതവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ട മേഖലകളിലൊന്നായി മൃഗസംരക്ഷണവും ക്ഷീരവികസനവും ഉയർന്നു നിൽക്കുന്നു. കർഷകരുടെ വരുമാനം വർധിപ്പിക്കുകയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും സ്ത്രീകൾക്കും യുവാക്കൾക്കും പുതിയ സംരംഭകാവസരങ്ങൾ തുറക്കുകയും ചെയ്തതിലൂടെ ഈ മേഖല സമഗ്രമായ മാറ്റത്തിന്റെ പാതയിലാണ്.
കൂടുതൽ വിവരങ്ങൾ
പ്രതിസന്ധികളെ അതിജീവിച്ച കാർഷിക മുന്നേറ്റം: കേരള കാർഷിക മാതൃക
2016-25 കാലഘട്ടം കേരള കാർഷികമേഖലയ്ക്ക് പ്രതിസന്ധികളെ അതിജീവിച്ച വളർച്ചയുടെ കാലഘട്ടമായിരുന്നു. കർഷക ക്ഷേമം, ഭക്ഷ്യസുരക്ഷ, സുസ്ഥിരത, ശാസ്ത്രീയ സമീപനം, ഡിജിറ്റൽ നവീകരണം എന്നിവ ഒരുമിച്ച് നടപ്പാക്കിയതിന്റെ ഫലമായി കേരളത്തിന്റെ കാർഷിക മാതൃക ഇന്ന് ദേശീയതലത്തിൽതന്നെ വഴികാട്ടിയായി മാറി.
കൂടുതൽ വിവരങ്ങൾ
സമഗ്രപരിഷ്‌കരണങ്ങളിലൂടെ വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക് ചുവടുവെച്ച ഒരു പതിറ്റാണ്ട്
കേരളം ഇന്ന് വിദ്യാഭ്യാസം, നവോത്ഥാനം, സാമൂഹികനീതി എന്നിവയെ കേന്ദ്രീകരിച്ചുള്ള ഒരു വിജ്ഞാനസമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തിന്റെ വഴിയിലാണ്. സമഗ്രമായ വിദ്യാഭ്യാസപരിഷ്‌കരണങ്ങളും സാമൂഹികക്ഷേമ പദ്ധതികളും സംയോജിപ്പിച്ചുകൊണ്ട് വികസനത്തിന്റെ പുതിയ അധ്യായം തുറക്കുകയാണ് സംസ്ഥാനം.
കൂടുതൽ വിവരങ്ങൾ