സമഗ്രപരിഷ്‌കരണങ്ങളിലൂടെ വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക് ചുവടുവെച്ച ഒരു പതിറ്റാണ്ട്

കേരളം ഇന്ന് വിദ്യാഭ്യാസം, നവോത്ഥാനം, സാമൂഹികനീതി എന്നിവയെ കേന്ദ്രീകരിച്ചുള്ള ഒരു വിജ്ഞാനസമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തിന്റെ വഴിയിലാണ്. സമഗ്രമായ വിദ്യാഭ്യാസപരിഷ്‌കരണങ്ങളും സാമൂഹികക്ഷേമ പദ്ധതികളും സംയോജിപ്പിച്ചുകൊണ്ട് വികസനത്തിന്റെ പുതിയ അധ്യായം തുറക്കുകയാണ് സംസ്ഥാനം.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ബിരുദവിദ്യാഭ്യാസത്തിനു പിണറായി വിജയൻ സർക്കാർ കേരളത്തിലും തുടക്കം കുറിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവകലാശാലകളിലും വിദേശ സർവകലാശാലകളുടെ മാതൃകയിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ ആരംഭിച്ചു. ചരിത്രത്തിലാദ്യമായി ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കായി സമഗ്ര പാഠ്യപദ്ധതിചട്ടക്കൂട് രൂപീകരിക്കുകയും മൂല്യനിർണ്ണയ രീതികളിലും പരീക്ഷകളിലും സമൂലമാറ്റങ്ങൾ കൊണ്ടുവരികയും ചെയ്തു.

സർവകലാശാലകളിൽ പ്രവേശനം, പരീക്ഷകളുടെ നടത്തിപ്പ്, ഫലപ്രഖ്യാപനം എന്നിവയിൽ ഏകീകൃത കലണ്ടർ നടപ്പാക്കി. ഭിന്നശേഷി വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷാരീതികളും സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ അധ്യയനരീതികളും നടപ്പിലാക്കി.

ഗ്രോസ് എൻറോൾമെന്റ് റേഷ്യോയിൽ (GER) ദേശീയതലത്തിൽ കേരളം ഏഴാം സ്ഥാനത്താണ്. കോളേജുകളുടെ എണ്ണത്തിൽ രാജ്യത്തെ പത്ത് മുൻനിര സംസ്ഥാനങ്ങളിലൊന്നായി കേരളം നിലകൊള്ളുന്നു. പുതുതായി 143 കോളേജുകൾ ആരംഭിക്കുകയും ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സർവകലാശാലകളിൽ അന്താരാഷ്ട്ര വിദ്യാർഥികളിൽ നിന്നുള്ള അപേക്ഷകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകുകയും ചെയ്തു.

സർവകലാശാലാ പ്രവർത്തനങ്ങൾക്ക് ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യാ സഹായം എത്തിക്കാൻ കെ-റീപ്പ് (Kerala Resources for Education Administration & Planning – K-REA-P) പദ്ധതി നടപ്പാക്കി. നൈപുണ്യവികസനത്തിനായി ആയിരത്തിലധികം സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ്, കണക്റ്റ് കരിയർ ടു ക്യാമ്പസ് പദ്ധതികൾ ആരംഭിച്ചു. സംസ്ഥാനത്തെ മുഴുവൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി കേരള സ്റ്റാർട്ടപ്പ് മിഷന്റെ Innovation & Entrepreneurship Development Centres സ്ഥാപിച്ചു.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി 6000 കോടി രൂപയിലധികം വിനിയോഗിച്ചു.

സർവകലാശാല പഠനവകുപ്പുകളിൽ കഴിഞ്ഞ ഒൻപത് വർഷത്തിൽ 566 അധ്യാപക നിയമനങ്ങളും 4081 അനധ്യാപക നിയമനങ്ങളും നടന്നു. സാങ്കേതികവിദ്യാഭ്യാസ വകുപ്പിൽ 441 അധ്യാപക നിയമനങ്ങളും 511 അനധ്യാപക-സാങ്കേതിക നിയമനങ്ങളും നടന്നു. പുതുതായി 103 അധ്യാപക തസ്തികകളും 60 അനധ്യാപക-സാങ്കേതിക തസ്തികകളും സൃഷ്ടിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ 224 അധ്യാപക നിയമനങ്ങളും 333 അനധ്യാപക നിയമനങ്ങളും നടന്നു.

ഇന്റേൺഷിപ്പിനും പ്ലേസ്‌മെന്റിനും പോർട്ടൽ

വിദ്യാർഥികളുടെ നവോത്ഥാനചിന്തയും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പുതിയ പദ്ധതികൾ നടപ്പാക്കി.

* ഇന്നൊവേഷൻ ആശയങ്ങൾ വളർത്താൻ യംഗ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം
* വിളപ്പിൽശാലയിൽ സമ്പൂർണ്ണ റിസർച്ച് പാർക്കായി ട്രെസ്റ്റ് പാർക്ക്
* വിദ്യാർഥികളെ തൊഴിൽനിപുണരാക്കുന്നതിനായി വിജ്ഞാനകേരളം – നൈപുണ്യപരിശീലന പദ്ധതി
* കേരളത്തിലെയും ക്യൂബയിലെയും സർവകലാശാലകൾ തമ്മിൽ സഹകരിച്ച് ട്വിന്നിങ് പ്രോഗ്രാമുകൾ
* സംസ്ഥാനത്ത് വിവിധ സർവകലാശാലകളിലും ഉന്നതവിദ്യാഭ്യാസ കൗൺസിലിലുമായി 13 മികവിന്റെ കേന്ദ്രങ്ങൾ (Centres of Excellence)
* കേരള സർവകലാശാലയിൽ ഒമ്പത് നൂതന പഠനവകുപ്പുകൾ
* നവീനമേഖലകളിൽ കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ, കൊച്ചി, ശ്രീശങ്കരാചാര്യ സർവകലാശാലകളിൽ അഞ്ചുവർഷ കാലാവധിയിൽ പ്രോജക്ട് മോഡ് കോഴ്സുകൾ
* പിണറായി എജ്യൂക്കേഷൻ ഹബ് നിർമ്മാണം പൂർത്തിയാകുന്നു.

സാമൂഹികക്ഷേമത്തിലെ കേരളമാതൃക

രാജ്യത്ത് ആദ്യമായി വയോജന കമ്മിഷൻ രൂപവൽക്കരിച്ച് മാതൃകയായ കേരളം സാമൂഹികക്ഷേമ രംഗത്ത് നിരവധി പദ്ധതികൾ നടപ്പാക്കുകയാണ്.

ഭിന്നശേഷിക്ഷേമം

ഭിന്നശേഷിക്കാരായ വ്യക്തികളുടെ വിദ്യാഭ്യാസം, തൊഴിൽ, പുനരധിവാസം എന്നിവയിൽ കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുന്നതിന് സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചു.

പഠനത്തിലും തൊഴിലിലും കൂടുതൽ സംവരണം ഉറപ്പാക്കി. നിയമനത്തിന് 1992 തസ്തികകൾ കണ്ടെത്തി. ഭിന്നശേഷി വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് 5% സംവരണം നടപ്പാക്കി. കൂട്ടിരിപ്പുകാർക്കായുള്ള 'ആശ്വാസകിരണം' പദ്ധതി കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ച് 22700 പേർക്ക് കൂടി ആനുകൂല്യം ലഭ്യമാക്കി.

കെ.എസ്.ആർ.ടി.സി ലോഫ്‌ളോർ ബസ്സുകളിൽ ഭിന്നശേഷി പരിപാലന സംവിധാനങ്ങളോടെ ഗ്രാമാന്തരങ്ങളിൽ വരെ റീഹാബിലിറ്റേഷൻ സേവനങ്ങൾ എത്തിച്ചു.

രാജ്യത്താദ്യമായി ഭിന്നശേഷി പുനരധിവാസത്തിന് വെർച്വൽ റിയാലിറ്റി സംവിധാനം NIPMR ൽ ആരംഭിച്ചു. മലയാള അക്ഷരമാലയ്ക്ക് ആദ്യമായി ആംഗ്യഭാഷാ ലിപി രൂപകല്പന ചെയ്തത് NISH ആണ്.

ഭിന്നശേഷിക്കാരുടെ സമഗ്ര അവകാശങ്ങളെ അടിസ്ഥാനമാക്കി 'State Initiative on Disability – അനുയാത്ര' പദ്ധതി നടപ്പാക്കി. എല്ലാ പൊതുവിടങ്ങളും അടിസ്ഥാനസൗകര്യങ്ങളും ഭിന്നശേഷിക്കാർക്ക് പ്രാപ്യമാക്കുന്നതിനായി 'ബാരിയർ ഫ്രീ കേരള' സംരംഭം നടപ്പിലാക്കി.

ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസെബിലിറ്റി തുടങ്ങിയവ ബാധിച്ച വ്യക്തികൾക്ക് ലീഗൽ ഗാർഡിയൻഷിപ്പ് നൽകുന്ന സംവിധാനം നടപ്പിലാക്കി. ഭിന്നശേഷിയുള്ള അഗതികൾക്കും അനാഥർക്കും 14 ക്ഷേമസ്ഥാപനങ്ങളിൽ പുനരധിവാസ സേവനങ്ങൾ ലഭ്യമാക്കി.

പാലക്കാട് അട്ടപ്പാടി ബ്ലോക്കിലെ മാനസികരോഗബാധിതരായ ആദിവാസികളുടെ പുനരധിവാസത്തിനായി പുനർജ്ജനി പദ്ധതി നടപ്പാക്കി. കാസർഗോഡ് ജില്ലയിലെ മൂളിയാർ വില്ലേജിൽ എൻഡോസൾഫാൻ ദുരിതബാധിതർക്കായി 'സഹജീവനം സ്നേഹഗ്രാമം' ആരംഭിച്ചു.

ഭിന്നശേഷിക്കാർക്ക് സഹായോപകരണ വിതരണം കാര്യക്ഷമമാക്കാൻ ഓൺലൈൻ സംവിധാനം നടപ്പാക്കി. എല്ലാ ഭിന്നശേഷിക്കാർക്കും ഏകീകൃത തിരിച്ചറിയൽ കാർഡുകൾ നൽകി.

കേൾവി വൈകല്യം നേരത്തെ കണ്ടെത്താൻ 'കാതോരം' പദ്ധതി 14 ജില്ലാ ആശുപത്രികളിൽ ആരംഭിച്ചു. ഭിന്നശേഷി സേവനങ്ങളെക്കുറിച്ച് അറിയാൻ ടോൾഫ്രീ ഹെൽപ് ഡെസ്ക് (1800 120 1001) പ്രവർത്തിക്കുന്നു.

ഓട്ടിസം കുട്ടികൾക്കായി 'സ്‌പെക്ട്രം' പദ്ധതി വഴി എല്ലാ മെഡിക്കൽ കോളേജുകളിലും ഓട്ടിസം സെന്ററുകൾ ആരംഭിച്ചു. ആങ്കിലോസിംഗ് സ്‌പോണ്ടിലൈറ്റിസ്, മൾട്ടിപ്പിൾ സ്‌ക്ലീറോസിസ് എന്നീ രോഗങ്ങൾ മൂലം ഉണ്ടാകാവുന്ന ഭിന്നശേഷി തടയുന്നതിനായി പ്രത്യേക പദ്ധതികളും നടപ്പാക്കി.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യ ചികിത്സയും മരുന്നും ഉറപ്പാക്കി. കലാപരമായി അനുഗൃഹീതരായ ഭിന്നശേഷിക്കാർക്ക് പിന്തുണ നൽകാൻ 'റിഥം' ആർട്ട് ഗ്രൂപ്പ് രൂപീകരിച്ചു.

മികവോടെ ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ

ഭിന്നശേഷിക്കാർക്ക് സാമ്പത്തിക സഹായവും സ്വയംതൊഴിൽ അവസരങ്ങളും ഉറപ്പാക്കുന്നതിൽ ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ നിർണായക പങ്ക് വഹിക്കുന്നു.

* കാഴ്ച – കാഴ്ചപരിമിതിയുള്ളവർക്ക് 1000 സ്മാർട്ട്ഫോണുകളും 100 ലാപ്‌ടോപ്പുകളും വിതരണം
* ശുഭയാത്ര – മുച്ചക്രവാഹനങ്ങൾ ഉൾപ്പെടെ 120 സഹായോപകരണങ്ങൾ വിതരണം
* മെറിഹോം – 241 പേർക്ക് ഭവനവായ്പ
* കഴിഞ്ഞ ഒമ്പത് വർഷത്തിൽ 150 കോടി രൂപ വായ്പകൾ അനുവദിച്ചു
* ഹസ്തദാനം പദ്ധതി – 2383 പേർക്ക് 472.70 ലക്ഷം രൂപ സ്ഥിരനിക്ഷേപം
* ബാങ്ക് ലോൺ സബ്സിഡി – സ്വയംതൊഴിലിനായി വായ്പ സബ്സിഡി
* സാഫല്യം ഭിന്നശേഷി വയോജന പരിപാലനകേന്ദ്രം – പാറശ്ശാലയിൽ
* ആശ്വാസം പദ്ധതി – 435 പേർക്ക് സാമ്പത്തിക സഹായം
* സ്വയംസഹായ സംഘങ്ങൾക്ക് ധനസഹായം – 131 സംഘങ്ങൾക്ക് 16.60 ലക്ഷം
* മുച്ചക്രവാഹന സബ്സിഡി – 174 പേർക്ക് 24.09 ലക്ഷം
* കൈവല്യ പദ്ധതി – 7449 അപേക്ഷകൾ തീർപ്പാക്കി

ട്രാൻസ്‌ജെൻഡർ ക്ഷേമം

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സമഗ്ര ക്ഷേമത്തിനായി 'മഴവില്ല്' പദ്ധതി നടപ്പാക്കി.

* ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും അഞ്ചു ലക്ഷം രൂപ വരെ ധനസഹായം
* സുരക്ഷിത താമസത്തിന് 'സുഭദ്രം' പദ്ധതി
* ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രത്യേക സീറ്റ് സംവരണം
* അടിയന്തിര സഹായത്തിനായി ടോൾഫ്രീ നമ്പർ 1800 425 2147
* മത്സരപ്പരീക്ഷകൾക്കും വിദ്യാഭ്യാസത്തിനും 'വർണം', 'സഫലം', 'യത്നം' പദ്ധതികൾ
* വൈജ്ഞാനിക തൊഴിൽ പദ്ധതിയായി 'പ്രൈഡ്'
* ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് 'പ്രതിഭ' ധനസഹായം
* എറണാകുളത്ത് 24×7 ക്രൈസിസ് ഇന്റർവെൻഷൻ സെന്റർ
* വിവാഹിതരായ ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് ധനസഹായം
* ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 2 ലക്ഷം രൂപ ധനസഹായം
* ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ചികിത്സയ്ക്ക് മാസം 3000 രൂപ
* തൊഴിൽപരിശീലനത്തിന് 'സാകല്യം' പദ്ധതി
* ട്രാൻസ്‌ജെൻഡർ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്
* അംഗീകൃത തിരിച്ചറിയൽ കാർഡുകൾ

അനുബന്ധ ലേഖനങ്ങൾ

മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം: ജനസുരക്ഷയുടെ  ഒരു ദശാബ്ദം
മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനും ജനവാസമേഖലകളിൽ ആശങ്കയകറ്റുന്നതിനും പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളാണ് സംസ്ഥാനസർക്കാർ നടപ്പാക്കുന്നത്. ജനവാസമേഖലകളിൽ ഇനി വന്യജീവി സങ്കേത ബഫർസോണില്ല, സർക്കാർ ജനങ്ങളോടൊപ്പം.
കൂടുതൽ വിവരങ്ങൾ
പുരാവസ്തു  സംരക്ഷണത്തിൽ നിന്ന് ഡിജിറ്റൽ ഭരണത്തിലേക്കുള്ള പാതയിൽ പത്തു വർഷങ്ങൾ 
ഉത്ഖനനം, പര്യവേക്ഷണം, സ്മാരക സംരക്ഷണം, പുരാതത്വഗവേഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പുരാവസ്തുവകുപ്പും കേരളത്തിന്റെ രേഖാപാരമ്പര്യത്തിന്റെ സംരക്ഷണത്തിനും പരിപാലനത്തിനും മുഖ്യപരിഗണന നൽകി പ്രവർത്തിക്കുന്ന പുരാരേഖവകുപ്പും മ്യൂസിയം സജ്ജീകരണവും നടത്തിപ്പും പ്രധാന കർത്തവ്യമായി ഏറ്റെടുത്ത് നിർവഹിച്ചുകൊണ്ടിരിക്കുന്ന മ്യൂസിയം വകുപ്പും കഴിഞ്ഞ പത്തുവർഷത്തിൽ മുൻപില്ലാത്ത വിധം നൂതന പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. രജിസ്‌ട്രേഷൻ വകുപ്പിൽ കഴിഞ്ഞ 10 വർഷം അടിസ്ഥാനസൗകര്യവികസനം, രജിസ്‌ട്രേഷൻ നടപടികളുടെ ലഘുകരണം, ഇൻഫർമേഷൻ ടെക്‌നോളജിയുടെ വിപുലീകരണം മുതലായവയിലൂടെ പൊതുജനങ്ങൾക്ക് സമയബന്ധിതമായും കൃത്യതയോടുകൂടിയും സേവനങ്ങൾ ലഭ്യമാക്കുന്നതിന് കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾ
ഭൂവകാശവും ഡിജിറ്റൽ ഭൂരേഖകളും ഉറപ്പാക്കിയ പത്ത് വർഷങ്ങൾ
സംസ്ഥാനത്തെ എല്ലാ ഭൂരഹിതരെയും ഭൂമിയുടെ അവകാശികളാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള  ഇടപെടലുകളാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ പത്ത് വർഷങ്ങളിലായി നടപ്പാക്കിയിരിക്കുന്നത്. കേരളത്തെ തകർത്തെറിഞ്ഞ മഹാപ്രളയവും അതിജീവന പ്രവർത്തനങ്ങളും തുടർന്ന് വന്ന കോവിഡ് മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധികളും മറികടന്ന് നാളിതുവരെയില്ലാത്ത ഊർജിത പ്രവർത്തനങ്ങളാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നത്.
കൂടുതൽ വിവരങ്ങൾ
ലോകം കേരളത്തിലേക്ക്: ടൂറിസത്തിന്റെ പുതിയ മുന്നേറ്റങ്ങളും നവകേരളത്തിന്റെ വികസനപാതകളും
ടൂറിസവും അടിസ്ഥാനസൗകര്യ വികസനവും ഒരുമിച്ച് സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിയെ നിർണ്ണയിക്കുന്ന രണ്ട് പ്രധാന മേഖലകളാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഈ രണ്ടുരംഗങ്ങളിലും കേരളം കൈവരിച്ച മുന്നേറ്റം സംസ്ഥാനത്തിന്റെ വികസനഗതിയെ പുതിയ തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
വിശപ്പു രഹിത കേരളം: ഭക്ഷ്യഭദ്രതയുടെ കേരള മോഡൽ
ജനങ്ങളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്നത് നാടിന്റെ വികസനത്തിന്റെ അടിസ്ഥാനമാണെന്ന ബോധ്യത്തോടെയാണ് സംസ്ഥാന സർക്കാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സാമൂഹികനീതിയിലും ജനക്ഷേമത്തിലും അടിയുറച്ച പ്രവർത്തനങ്ങളിലൂടെ വിശപ്പില്ലാത്ത കേരളം എന്ന ലക്ഷ്യം ഇന്ന് യാഥാർഥ്യമായിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
കായിക കേരളത്തിന്റെ ദശാബ്ദ കുതിപ്പ്
കായികരംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരളം സമാനതകളില്ലാത്ത മുന്നേറ്റമാണ് കൈവരിച്ചത്. സമഗ്രമായ കായികനയം രൂപീകരിക്കുകയും സംസ്ഥാനമൊട്ടാകെ ആധുനിക കായിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തതിലൂടെ കായികകേരളത്തിന്റെ വളർച്ചയ്ക്ക് പുതിയ ദിശയും ഊർജ്ജവും ലഭിച്ചു.2023-ൽ പ്രഖ്യാപിച്ച സമഗ്ര കായികനയം കായികമേഖലയിലെ അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി.
കൂടുതൽ വിവരങ്ങൾ
ഊർജ്ജസ്വയംപര്യാപ്തതയിലേക്കുള്ള ഒരു ദശകം
പവർകട്ടും ലോഡ്‌ഷെഡിങ്ങുമില്ലാത്ത, ഊർജ്ജസ്വയംപര്യാപ്തതയിലേയ്ക്കുള്ള യാത്രയുടെ ഒരു ദശകമാണ് കടന്നുപോയത്. ജലവൈദ്യുതപദ്ധതികളെ പുനരുജ്ജീവിപ്പിച്ചും പുതിയ പദ്ധതികൾ നടപ്പാക്കിയും അധികവൈദ്യുതി ഉൽപാദനമെന്ന നേട്ടം കരസ്ഥമാക്കി.
കൂടുതൽ വിവരങ്ങൾ
വികസനപാതയിൽ മൃഗസംരക്ഷണവും ക്ഷീരവികസനവും
കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടെ കേരളത്തിന്റെ വികസനപാതയിൽ ജനങ്ങളുടെ നിത്യജീവിതവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ട മേഖലകളിലൊന്നായി മൃഗസംരക്ഷണവും ക്ഷീരവികസനവും ഉയർന്നു നിൽക്കുന്നു. കർഷകരുടെ വരുമാനം വർധിപ്പിക്കുകയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും സ്ത്രീകൾക്കും യുവാക്കൾക്കും പുതിയ സംരംഭകാവസരങ്ങൾ തുറക്കുകയും ചെയ്തതിലൂടെ ഈ മേഖല സമഗ്രമായ മാറ്റത്തിന്റെ പാതയിലാണ്.
കൂടുതൽ വിവരങ്ങൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ:  വികസനത്തിന്റെ ദശാബ്ദം
കേരളത്തിന്റെ വികസനചരിത്രത്തിൽ കഴിഞ്ഞ പത്ത് വർഷങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലൂടെ ജനജീവിതത്തിൽ ഗണ്യമായ മാറ്റങ്ങൾ സൃഷ്ടിച്ച കാലഘട്ടമായി വിലയിരുത്തപ്പെടുന്നു. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി നേരിട്ട് ബന്ധമുള്ള സേവനങ്ങളും പദ്ധതികളും കൂടുതൽ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കാനും വികസനവും ക്ഷേമവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനും ഈ കാലയളവിൽ കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾ