വിശപ്പു രഹിത കേരളം: ഭക്ഷ്യഭദ്രതയുടെ കേരള മോഡൽ

ജനങ്ങളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്നത് നാടിന്റെ വികസനത്തിന്റെ അടിസ്ഥാനമാണെന്ന ബോധ്യത്തോടെയാണ് സംസ്ഥാന സർക്കാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സാമൂഹികനീതിയിലും ജനക്ഷേമത്തിലും അടിയുറച്ച പ്രവർത്തനങ്ങളിലൂടെ വിശപ്പില്ലാത്ത കേരളം എന്ന ലക്ഷ്യം ഇന്ന് യാഥാർഥ്യമായിരിക്കുന്നു. കോവിഡ് മഹാമാരിയും പ്രളയവും ഉരുൾപൊട്ടലും അടക്കമുള്ള ദുരന്തകാലങ്ങളിൽ ഒരാളെപ്പോലും പട്ടിണിക്കിടാതെ ചേർത്തുപിടിക്കാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധതയും ഇച്ഛാശക്തിയും മൂലമാണ്.

 

എല്ലാവർക്കും റേഷൻ കാർഡ് ഉറപ്പാക്കി ഭക്ഷ്യഭദ്രത ലഭ്യമാക്കുന്നതിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് വലിയ മുന്നേറ്റമാണ് നടത്തിയത്. ഇതിന്റെ ഭാഗമായി ആകെ 7,14,986 പുതിയ റേഷൻ കാർഡുകൾ അനുവദിച്ചു. നിയമപരമായ നൂലാമാലകൾ ലഘൂകരിച്ചുകൊണ്ട് ട്രാൻസ്‌ജെൻഡറുകൾ, തെരുവിൽ കഴിയുന്ന മനുഷ്യർ എന്നിവർക്കെല്ലാം ആധാർ കാർഡിന്റെ മാത്രം അടിസ്ഥാനത്തിൽ കാർഡുകൾ അനുവദിക്കാൻ സർക്കാരിനായി. കെട്ടിട ഉടമ വാടകച്ചീട്ടോ രസീതോ നൽകാൻ വിസമ്മതിക്കുന്ന വാടകത്താമസക്കാർക്കും ആധാർ കാർഡ് ഉപയോഗിച്ച് റേഷൻ കാർഡ് ലഭ്യമാക്കുന്ന രീതി സർക്കാർ നടപ്പാക്കി.

 

സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്നവരെ മുൻനിരയിലേക്ക് എത്തിക്കുന്നതിനായി 6,03,845 മുൻഗണനാ കാർഡുകൾ അർഹരുടെ കരങ്ങളിൽ എത്തിച്ചു. ഇതിനുപുറമെ, അതിദരിദ്രരായി കണ്ടെത്തിയ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും മുൻഗണനാ റേഷൻ കാർഡുകൾ നൽകി. ഭിന്നശേഷിക്കാരായ കുട്ടികൾ താമസിക്കുന്നതുൾപ്പെടെയുള്ള ക്ഷേമസ്ഥാപനങ്ങൾക്കായി 8,232 കാർഡുകൾ വിതരണം ചെയ്തതിലൂടെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്തത്. 

 

ഒപ്പം

റേഷൻ കടയിൽ നേരിട്ടെത്തി സാധനങ്ങൾ കൈപ്പറ്റാൻ കഴിയാത്ത കിടപ്പുരോഗികളടക്കമുള്ളവരുടെ കുടുംബങ്ങൾക്ക് ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ റേഷൻ വീട്ടിലെത്തിച്ചുനൽകുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലെ എല്ലാ താലൂക്കുകളിലും പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.

 

സഞ്ചരിക്കുന്ന റേഷൻ കടകൾ

ഒറ്റപ്പെട്ട മലയോരപ്രദേശങ്ങളിൽ താമസിക്കുന്ന ഗോത്രവർഗ കുടുംബങ്ങൾക്ക് റേഷൻ സാധനങ്ങൾ അവരുടെ താമസസ്ഥലങ്ങളിൽ നേരിട്ട് എത്തിക്കുന്ന പദ്ധതി. നിലവിൽ 11 ജില്ലകളിലായി 21 താലൂക്കുകളിൽ 146 ആദിവാസി ഉന്നതികളിൽ 64 റേഷൻ കടകളിൽ നിന്ന് വിതരണം നടത്തുന്നു.

 

വിശപ്പുരഹിത കേരളം

30 രൂപ നിരക്കിൽ ഉച്ചഭക്ഷണം ലഭിക്കുന്ന 47 സുഭിക്ഷ ഹോട്ടലുകൾ പ്രവർത്തിക്കുന്നു. പ്രതിമാസം ഏകദേശം 3.5 ലക്ഷം ആളുകൾക്ക് പ്രയോജനം ലഭിക്കുന്നു. സുഭിക്ഷ ഹോട്ടലുകൾക്കും ജനകീയ ഹോട്ടലുകൾക്കും പ്രതിമാസം 600 കിലോ അരി 10.90 രൂപ നിരക്കിൽ നൽകുന്നു.

 

സുജലം പദ്ധതി

ശുദ്ധമായ കുടിവെള്ളം കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് എത്തിക്കുന്ന പദ്ധതി. KIIDC യുമായി സഹകരിച്ച് ലിറ്ററിന് 10 രൂപ നിരക്കിൽ ഹില്ലി അക്വാ കുപ്പിവെള്ളം റേഷൻ കടകളിലും കെ-സ്റ്റോറുകളിലും സപ്ലൈകോ വിൽപനശാലകളിലും ലഭ്യമാക്കി.

 

തെളിമ

റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താൻ റേഷൻ കാർഡ് ഉടമകൾക്ക് അവസരം നൽകുന്ന പദ്ധതി. എല്ലാ വർഷവും നവംബർ 15 മുതൽ സെപ്റ്റംബർ 15 വരെ ഈ സൗകര്യം ലഭ്യമാണ്.

 

കെ-സ്റ്റോർ: പൊതുവിതരണത്തിന്റെ ആധുനിക മുഖം

പൊതുവിതരണ സംവിധാനത്തെ ആധുനികമാക്കുന്ന കെ-സ്റ്റോർ പദ്ധതി പുരോഗമിക്കുകയാണ്. നിലവിൽ 2181 കെ-സ്റ്റോറുകൾ പ്രവർത്തിക്കുന്നു. പടിപടിയായി എല്ലാ റേഷൻ കടകളും കെ-സ്റ്റോറുകളാക്കും.

 

കെ-സ്റ്റോറിൽ ലഭിക്കുന്ന സേവനങ്ങൾ

• ചെറുകിട ബാങ്കിംഗ് സേവനങ്ങൾ (മിനി എ.ടി.എം – ₹10,000 വരെ പിൻവലിക്കാം)

• യൂട്ടിലിറ്റി പേമെന്റ് (വൈദ്യുതി, വെള്ളക്കരം തുടങ്ങിയ ബില്ലുകൾ അടയ്ക്കാം)

• പാചകവാതക വിതരണം (ചോട്ടു ഗ്യാസുകൾ)

• സപ്ലൈകോ, മിൽമ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ

• ചെറുകിട സംരംഭകർക്ക് വിപണന അവസരം

• റേഷൻ വ്യാപാരികൾക്ക് അധിക വരുമാനം

 

 ഫോർട്ടിഫൈഡ് അരി :

സൂക്ഷ്മപോഷകങ്ങളുടെ കുറവ് (പ്രത്യേകിച്ച് അനീമിയ) പരിഹരിക്കാൻ അയേൺ, ഫോളിക് ആസിഡ്, വിറ്റാമിൻ B12 എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഫോർട്ടിഫൈഡ് അരി വിതരണം ചെയ്യുന്നു.വയനാട് ജില്ലയിൽ 2022 ആഗസ്റ്റിൽ ആരംഭിച്ച പദ്ധതി 2023 ജൂൺ മുതൽ എല്ലാ റേഷൻ കടകളിലും ലഭ്യമായി. 2021 മുതൽ സ്കൂളുകളിലും അങ്കണവാടികളിലും വിതരണം ചെയ്യുന്നു.

 

വിപണി ഇടപെടൽ

• 13 ഇനം അവശ്യവസ്തുക്കൾ സബ്സിഡി നിരക്കിൽ വിതരണം

• 34 പുതിയ സപ്ലൈകോ വിൽപ്പനശാലകൾ ആരംഭിച്ചു

• 60 വിൽപ്പനശാലകൾ അപ്‌ഗ്രേഡ് ചെയ്തു

• ആകെ 1630 സപ്ലൈകോ വിൽപ്പനശാലകൾ

• ഉത്സവസീസണുകളിൽ വിലക്കയറ്റം തടയാൻ സപ്ലൈകോ പ്രത്യേക മേളകൾ സംഘടിപ്പിക്കുന്നു. അരിവില ഉയർന്ന സമയത്ത് ‘അരിവണ്ടി’ പദ്ധതി വഴി സംസ്ഥാനത്തുടനീളം സഞ്ചരിച്ച് ന്യായവിലയ്ക്ക് അരി ലഭ്യമാക്കി.

• സപ്ലൈകോയ്ക്ക് കീഴിൽ 88 മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കുന്നു, 35 ശതമാനം വരെ വിലക്കുറവിൽ ഔഷധങ്ങൾ ലഭ്യമാക്കുന്നു. അത്യാധുനിക ഷോപ്പിങ് അനുഭവത്തിനായി സിഗ്നേച്ചർ മാർട്ടുകൾ ആരംഭിച്ചു; തലശ്ശേരിയിൽ ആദ്യ മാർട്ട് തുറന്നു.

 

നെല്ല് സംഭരണം

• വികേന്ദ്രീകൃത ധാന്യസംഭരണ പദ്ധതിക്ക് കീഴിൽ നെല്ല് സംഭരണത്തിന്റെ നോഡൽ ഏജൻസിയായി സപ്ലൈകോ പ്രവർത്തിക്കുന്നു. കേന്ദ്ര സർക്കാർ നൽകുന്ന താങ്ങുവിലയ്ക്ക് പുറമേ കേരള സർക്കാർ പ്രോത്സാഹന ബോണസും നൽകുന്നു.

• നെല്ലിന് രാജ്യത്തെ ഏറ്റവും ഉയർന്ന വില കേരളത്തിലാണ് — കിലോഗ്രാമിന് ₹30.

 

നാല് വർഷത്തിനുള്ളിൽ:

• പ്രോത്സാഹന ബോണസ്: ₹2187.1 കോടി

• സംഭരണ വിലയായി കർഷകർക്ക് വിതരണം ചെയ്തത്: ₹7344.39 കോടി

 

ഉപഭോക്തൃകാര്യങ്ങൾ

• ഇ-ജാഗ്രിതി ഓൺലൈൻ കേസ് ഫയലിംഗ് സംവിധാനം

• ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവുകൾ സോഷ്യൽ മീഡിയയിൽ

• എല്ലാ കമ്മീഷനുകളിലും മീഡിയേഷൻ സെല്ലുകൾ

• കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ തുടർച്ചയായ അദാലത്തുകൾ .നിയമസഹായ കേന്ദ്രങ്ങൾ

• ഉപഭോക്തൃ അവാർഡുകൾ

• സ്കൂളുകളിൽ ബോധവൽക്കരണ പരിപാടികൾ (ദർപ്പണം മൊബൈൽ പ്രദർശനം)

• ഡയറക്ട് സെല്ലിങ് കമ്പനികളുടെ രജിസ്ട്രേഷനായി www.directselling.kerala.gov.in വെബ്സൈറ്റ് നവീകരിച്ചു.

 

ലീഗൽ മെട്രോളജി


ഫ്ലോമീറ്റർ കാലിബ്രേഷൻ ലാബ് : ഓയിൽ കമ്പനികളും വിമാന ഇന്ധന വിതരണവും ഉപയോഗിക്കുന്ന ഫ്ലോമീറ്ററുകൾ കാലിബ്രേറ്റ് ചെയ്യാൻ എറണാകുളം സെൻട്രൽ ലാബിൽ യൂണിറ്റ് സ്ഥാപിച്ചു.

 

ഓപ്പറേഷൻ ജാഗ്രത : വ്യാപാര സ്ഥാപനങ്ങളിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ പ്രത്യേക പദ്ധതി — ₹1.24 കോടി പിഴ ഈടാക്കി.

 

ഓപ്പറേഷൻ ക്ഷമത: പെട്രോൾ-ഡീസൽ വിതരണ കേന്ദ്രങ്ങളിൽ പരിശോധന — ₹1.66 ലക്ഷം പിഴ.

 

പുതിയ ലാബുകൾ

ക്ലിനിക്കൽ തെർമോമീറ്റർ പരിശോധന ലാബ്

സ്ഫിഗ്മോമാനോമീറ്റർ പരിശോധന ലാബ്

 

Ease of Doing Business :രജിസ്ട്രേഷൻ, ലൈസൻസിംഗ്, വെരിഫിക്കേഷൻ നടപടികൾ ലളിതമാക്കി.

 

കാസർഗോഡ്, വയനാട് ജില്ലകളിൽ ലീഗൽ മെട്രോളജി ഭവൻ പ്രവർത്തനം ആരംഭിച്ചു. കോട്ടയം, പാലക്കാട് ജില്ലകളിൽ നിർമ്മാണം പൂർത്തിയാകുന്നു.

അനുബന്ധ ലേഖനങ്ങൾ

ജലസുരക്ഷയുടെ ദശാബ്ദം
വേനലിൽ കുടിവെള്ളത്തിനായി മൈലുകൾ താണ്ടേണ്ടി വന്ന ഗ്രാമീണ ജനത, മഴ പെയ്താൽ ആശങ്കയുടെ കാർമേഘം മൂടിയിരുന്ന ചെല്ലാനം, ശബരിമലയിലെത്തുന്ന ഭക്തർക്കായി കിലോമീറ്ററുകൾ നീളുന്ന കുടിവെള്ള ടാങ്കറുകളുടെ നിര — ഒരുകാലത്ത് കേരളത്തിന്റെ യാഥാർത്ഥ്യ കാഴ്ചകളായിരുന്നു ഇവ. എന്നാൽ ഈ സർക്കാരിന്റെ പത്ത് വർഷത്തെ ഭരണകാലം പൂർത്തിയാകുമ്പോൾ ആ കാഴ്ചകൾ ചരിത്രത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
ലോകം കേരളത്തിലേക്ക്: ടൂറിസത്തിന്റെ പുതിയ മുന്നേറ്റങ്ങളും നവകേരളത്തിന്റെ വികസനപാതകളും
ടൂറിസവും അടിസ്ഥാനസൗകര്യ വികസനവും ഒരുമിച്ച് സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിയെ നിർണ്ണയിക്കുന്ന രണ്ട് പ്രധാന മേഖലകളാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഈ രണ്ടുരംഗങ്ങളിലും കേരളം കൈവരിച്ച മുന്നേറ്റം സംസ്ഥാനത്തിന്റെ വികസനഗതിയെ പുതിയ തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
കായിക കേരളത്തിന്റെ ദശാബ്ദ കുതിപ്പ്
കായികരംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരളം സമാനതകളില്ലാത്ത മുന്നേറ്റമാണ് കൈവരിച്ചത്. സമഗ്രമായ കായികനയം രൂപീകരിക്കുകയും സംസ്ഥാനമൊട്ടാകെ ആധുനിക കായിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തതിലൂടെ കായികകേരളത്തിന്റെ വളർച്ചയ്ക്ക് പുതിയ ദിശയും ഊർജ്ജവും ലഭിച്ചു.2023-ൽ പ്രഖ്യാപിച്ച സമഗ്ര കായികനയം കായികമേഖലയിലെ അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി.
കൂടുതൽ വിവരങ്ങൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ:  വികസനത്തിന്റെ ദശാബ്ദം
കേരളത്തിന്റെ വികസനചരിത്രത്തിൽ കഴിഞ്ഞ പത്ത് വർഷങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലൂടെ ജനജീവിതത്തിൽ ഗണ്യമായ മാറ്റങ്ങൾ സൃഷ്ടിച്ച കാലഘട്ടമായി വിലയിരുത്തപ്പെടുന്നു. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി നേരിട്ട് ബന്ധമുള്ള സേവനങ്ങളും പദ്ധതികളും കൂടുതൽ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കാനും വികസനവും ക്ഷേമവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനും ഈ കാലയളവിൽ കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾ
വികസനപാതയിൽ മൃഗസംരക്ഷണവും ക്ഷീരവികസനവും
കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടെ കേരളത്തിന്റെ വികസനപാതയിൽ ജനങ്ങളുടെ നിത്യജീവിതവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ട മേഖലകളിലൊന്നായി മൃഗസംരക്ഷണവും ക്ഷീരവികസനവും ഉയർന്നു നിൽക്കുന്നു. കർഷകരുടെ വരുമാനം വർധിപ്പിക്കുകയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും സ്ത്രീകൾക്കും യുവാക്കൾക്കും പുതിയ സംരംഭകാവസരങ്ങൾ തുറക്കുകയും ചെയ്തതിലൂടെ ഈ മേഖല സമഗ്രമായ മാറ്റത്തിന്റെ പാതയിലാണ്.
കൂടുതൽ വിവരങ്ങൾ
മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം: ജനസുരക്ഷയുടെ  ഒരു ദശാബ്ദം
മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനും ജനവാസമേഖലകളിൽ ആശങ്കയകറ്റുന്നതിനും പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളാണ് സംസ്ഥാനസർക്കാർ നടപ്പാക്കുന്നത്. ജനവാസമേഖലകളിൽ ഇനി വന്യജീവി സങ്കേത ബഫർസോണില്ല, സർക്കാർ ജനങ്ങളോടൊപ്പം.
കൂടുതൽ വിവരങ്ങൾ
ധനകാര്യ മികവിന്റെ ഒരു ദശാബ്ദം: വികസനത്തിനും ക്ഷേമത്തിനും കരുത്തായ കേരളത്തിന്റെ പത്ത് വർഷങ്ങൾ
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം വികസനത്തിനും ക്ഷേമത്തിനും ഒരുപോലെ ഊന്നൽ നൽകുന്ന ധനകാര്യ മാതൃക രൂപപ്പെടുത്തിയ സംസ്ഥാനമായി ശ്രദ്ധേയമായി മാറി. സാമ്പത്തിക ഞെരുക്കം, കേന്ദ്രവിഹിതത്തിലെ കുറവ്, വായ്പാ നിയന്ത്രണങ്ങൾ, കോവിഡ് മഹാമാരി, പ്രകൃതിദുരന്തങ്ങൾ തുടങ്ങി പലതരം വെല്ലുവിളികൾ നേരിട്ടിട്ടും സംസ്ഥാനത്തിന്റെ ധനകാര്യ മാനേജുമെന്റ് വികസനപ്രവർത്തനങ്ങൾ തടസപ്പെടാതെ മുന്നോട്ടുകൊണ്ടുപോകാൻ കരുത്തായി.
കൂടുതൽ വിവരങ്ങൾ
പുരാവസ്തു  സംരക്ഷണത്തിൽ നിന്ന് ഡിജിറ്റൽ ഭരണത്തിലേക്കുള്ള പാതയിൽ പത്തു വർഷങ്ങൾ 
ഉത്ഖനനം, പര്യവേക്ഷണം, സ്മാരക സംരക്ഷണം, പുരാതത്വഗവേഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പുരാവസ്തുവകുപ്പും കേരളത്തിന്റെ രേഖാപാരമ്പര്യത്തിന്റെ സംരക്ഷണത്തിനും പരിപാലനത്തിനും മുഖ്യപരിഗണന നൽകി പ്രവർത്തിക്കുന്ന പുരാരേഖവകുപ്പും മ്യൂസിയം സജ്ജീകരണവും നടത്തിപ്പും പ്രധാന കർത്തവ്യമായി ഏറ്റെടുത്ത് നിർവഹിച്ചുകൊണ്ടിരിക്കുന്ന മ്യൂസിയം വകുപ്പും കഴിഞ്ഞ പത്തുവർഷത്തിൽ മുൻപില്ലാത്ത വിധം നൂതന പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. രജിസ്‌ട്രേഷൻ വകുപ്പിൽ കഴിഞ്ഞ 10 വർഷം അടിസ്ഥാനസൗകര്യവികസനം, രജിസ്‌ട്രേഷൻ നടപടികളുടെ ലഘുകരണം, ഇൻഫർമേഷൻ ടെക്‌നോളജിയുടെ വിപുലീകരണം മുതലായവയിലൂടെ പൊതുജനങ്ങൾക്ക് സമയബന്ധിതമായും കൃത്യതയോടുകൂടിയും സേവനങ്ങൾ ലഭ്യമാക്കുന്നതിന് കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾ
ഭൂവകാശവും ഡിജിറ്റൽ ഭൂരേഖകളും ഉറപ്പാക്കിയ പത്ത് വർഷങ്ങൾ
സംസ്ഥാനത്തെ എല്ലാ ഭൂരഹിതരെയും ഭൂമിയുടെ അവകാശികളാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള  ഇടപെടലുകളാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ പത്ത് വർഷങ്ങളിലായി നടപ്പാക്കിയിരിക്കുന്നത്. കേരളത്തെ തകർത്തെറിഞ്ഞ മഹാപ്രളയവും അതിജീവന പ്രവർത്തനങ്ങളും തുടർന്ന് വന്ന കോവിഡ് മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധികളും മറികടന്ന് നാളിതുവരെയില്ലാത്ത ഊർജിത പ്രവർത്തനങ്ങളാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നത്.
കൂടുതൽ വിവരങ്ങൾ