വികസനപാതയിൽ മൃഗസംരക്ഷണവും ക്ഷീരവികസനവും

കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടെ കേരളത്തിന്റെ വികസനപാതയിൽ ജനങ്ങളുടെ നിത്യജീവിതവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ട മേഖലകളിലൊന്നായി മൃഗസംരക്ഷണവും ക്ഷീരവികസനവും ഉയർന്നു നിൽക്കുന്നു. കർഷകരുടെ വരുമാനം വർധിപ്പിക്കുകയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും സ്ത്രീകൾക്കും യുവാക്കൾക്കും പുതിയ സംരംഭകാവസരങ്ങൾ തുറക്കുകയും ചെയ്തതിലൂടെ ഈ മേഖല സമഗ്രമായ മാറ്റത്തിന്റെ പാതയിലാണ്. സ്ത്രീകൾ, യുവസംരംഭകർ, പ്രവാസി മലയാളികൾ, വീട്ടമ്മമാർ തുടങ്ങി വിവിധ സാമൂഹികവിഭാഗങ്ങളെ ആകർഷിക്കുന്ന നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. ക്ഷീരകർഷകരുടെ ജീവിതനിലവാരം ഉയർത്തുവാൻ സർക്കാർ സമഗ്രമായ ഇടപെടലുകളാണ് നടത്തുന്നത്. 

 

വികസനപാതയിൽ, ജനങ്ങളുടെ നിത്യജീവിതവുമായി ഏറ്റവും അടുപ്പമുള്ള മേഖലയായി മൃഗസംരക്ഷണ, ക്ഷീരവികസന മേഖല മാറിയിരിക്കുന്നു എന്നതാണ് കഴിഞ്ഞ 10 വർഷത്തെ യഥാർത്ഥ ഭരണനേട്ടം. സ്ത്രീകൾ, യുവസംരംഭകർ, പ്രവാസി മലയാളികൾ, വീട്ടമ്മമാർ തുടങ്ങി വിവിധ സമൂഹവിഭാഗങ്ങളെ ആകർഷിക്കുന്ന പദ്ധതികൾ മൃഗസംരക്ഷണ, ക്ഷീരവികസന മേഖലയിൽ നടപ്പിലാക്കി വരുന്നു. ക്ഷീരകർഷകരുടെ ജീവിതനിലവാരം ഉയർത്തുവാൻ സർക്കാർ സമഗ്രമായ ഇടപെടലുകളാണ് നടത്തുന്നത്.

 

കേരളത്തിൽ 94 ശതമാനത്തിലേറെ പശുക്കളും സങ്കരവർഗത്തിൽപ്പെടുന്നതാണ്. അവയുടെ ശരാശരി പ്രതിദിന പാലുൽപ്പാദനം 10.79 കിലോഗ്രാം ആയി ഉയർത്തുവാനും സാധിച്ചിട്ടുണ്ട്. ദേശീയതലത്തിൽ ഇക്കാര്യത്തിൽ കേരളം രണ്ടാം സ്ഥാനത്താണ്. പാലിന്റെ ആവശ്യകതയുടെ ഏകദേശം 80 ശതമാനത്തോളം ആഭ്യന്തരമായി ഇവിടെ ഉൽപ്പാദിപ്പിക്കുന്നു എന്നത് മറ്റൊരു കാർഷികോൽപ്പന്നത്തിനും അവകാശപ്പെടാൻ പറ്റാത്ത നേട്ടമാണ്.

 

കഴിഞ്ഞ 10 വർഷങ്ങളിൽ സംസ്ഥാന ബജറ്റ് വിഹിതമായി ആകെ 922.51 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് ക്ഷീരമേഖലയിൽ നടപ്പിലാക്കിയത്. ഈ കാലയളവിൽ ഏകദേശം 44,369 കറവപശുക്കളെയും 10,906 കിടാരികളെയും പുതുതായി എത്തിക്കാൻ സാധിച്ചു. 2024–25 വർഷം ചരിത്രത്തിലെ ഏറ്റവും ഉയർന്ന പദ്ധതിവിഹിതമായ 143 കോടി രൂപയിലധികം ചെലവഴിച്ചുകൊണ്ടാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ക്ഷീരമേഖലയിലെ പദ്ധതികൾ നടപ്പിലാക്കിയത്.

 

ക്ഷീരസഹകരണ സംഘങ്ങളിലൂടെയുള്ള പാൽ സംഭരണത്തിൽ ദേശീയ ശരാശരിയെക്കാൾ ഏകദേശം ഇരട്ടി വർധന രേഖപ്പെടുത്തി. 2016–17 വർഷം ക്ഷീരസംഘങ്ങളിലൂടെയുള്ള പ്രതിദിന സംഭരണം 16.27 ലക്ഷം ലിറ്റർ ആയിരുന്നത് നിലവിൽ 19 ലക്ഷം ലിറ്ററായി ഉയർന്നിട്ടുണ്ട്.

 

ക്ഷീരവികസനവകുപ്പിലൂടെ കർഷകർക്ക് കറവപ്പശുക്കൾ വാങ്ങുന്നതിനുള്ള സഹായം വ്യാപകമായി ലഭ്യമാക്കുന്നു. എം.എസ്.ഡി.പി. പോലുള്ള പദ്ധതികൾ വഴി 15 മുതൽ 45 ശതമാനം വരെ സബ്സിഡിയോടെ വിവിധ പശു യൂണിറ്റുകൾ നടപ്പിലാക്കുന്നു. യുവാക്കൾക്കായി ‘സ്മാർട്ട് ഡയറി ഫാം’ പദ്ധതി, ക്ഷീരശ്രീ പോർട്ടൽ വഴിയുള്ള ഓൺലൈൻ അപേക്ഷാ സംവിധാനവും നിലവിലുണ്ട്.

 

തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ ‘ക്ഷീരഗ്രാമം’ പദ്ധതി വ്യവസായിക അടിസ്ഥാനത്തിൽ നടപ്പിലാക്കിവരുന്നു. മത്സ്യത്തൊഴിലാളികൾക്കും തോട്ടംതൊഴിലാളികൾക്കും ‘ക്ഷീരതീരം’, ‘ക്ഷീരലയം’ തുടങ്ങിയ പദ്ധതികൾ വഴിയും സർക്കാർ കൈത്താങ്ങാകുന്നു.

 

വനിതകൾക്കായി ഗോട്ട് ഫാമിങ് യൂണിറ്റുകളും സാറ്റലൈറ്റ് യൂണിറ്റുകളും ഉൾപ്പെടെയുള്ള സംരംഭങ്ങൾ കെ.എൽ.ഡി.ബോർഡിന്റെ സഹകരണത്തോടെ ഗ്രാമതലത്തിൽ വേരുറപ്പിച്ചിട്ടുണ്ട്. നാഷണൽ ലൈവ്‌സ്റ്റോക്ക് മിഷൻ വഴി വൻകിട ആട്, പന്നി ഫാം പദ്ധതികൾക്കും സർക്കാർ അവസരമൊരുക്കുന്നു.

 

പക്ഷിപ്പനി, ആഫ്രിക്കൻ പന്നിപ്പനി, ഇടിമിന്നൽ, പാമ്പുകടി തുടങ്ങിയ സാഹചര്യങ്ങൾ നേരിട്ട കർഷകർക്ക് കോടികൾ നഷ്ടപരിഹാരമായി വിതരണം ചെയ്തു. ഫാം നടത്തിപ്പിനും നവീകരണത്തിനുമായി എടുത്ത വായ്പകളുടെ പലിശ സർക്കാർ പരമാവധി അഞ്ചുവർഷം വരെ തിരിച്ചടയ്ക്കുന്നു. തീറ്റപ്പുൽ ഉൽപ്പാദനം വർധിപ്പിക്കുകയും കാലിത്തീറ്റ സബ്സിഡി ഉറപ്പാക്കുകയും ചെയ്തതും കർഷകർക്ക് വലിയ ആശ്വാസമായി.

 

കെപ്കോ വഴി കഴിഞ്ഞ അഞ്ചുവർഷം ലക്ഷക്കണക്കിന് കോഴിക്കുഞ്ഞുങ്ങൾ വിതരണം ചെയ്തു. കാലിത്തീറ്റ വില നിയന്ത്രിച്ചതും ‘മഹിമ’ പോലുള്ള പ്രത്യേക തീറ്റകൾ അവതരിപ്പിച്ചതും ശ്രദ്ധേയമാണ്. പൈക്കളുടെ ജനിതകമേന്മ മെച്ചപ്പെടുത്തി പാൽ ഉൽപ്പാദനം വർധിപ്പിക്കുകയാണ് സർക്കാരിന്റെ ദീർഘകാല ലക്ഷ്യം. പ്രീമിയം ബുൾ സെമൻ, സെക്സ് സോർട്ടഡ് ബീജാധാനം, മോഡൽ ഇൻകുബേഷൻ സെന്ററുകൾ, ഗവേഷണകേന്ദ്രങ്ങൾ എന്നിവയൊക്കെ ഈ ലക്ഷ്യത്തിലേക്കുള്ള പ്രധാന ഘട്ടങ്ങളാണ്.

 

പൊതുജനാരോഗ്യരംഗത്ത് തെരുവുനായശല്യം നിയന്ത്രിക്കുന്നതിനും ജന്തുജന്യ രോഗങ്ങൾ തടയുന്നതിനും ശാസ്ത്രീയ ഇടപെടലുകൾ ശക്തമാക്കി. ‘വൺ ഹെൽത്ത് മിഷൻ’ എന്ന ആശയം സംസ്ഥാനത്ത് യാഥാർഥ്യമാക്കാൻ സർക്കാർ മുന്നിൽ തന്നെയുണ്ട്.

 

ഉറച്ച ചുവടുകൾ – മികച്ച നേട്ടങ്ങൾ

* 90% കൃത്യതയോടെ പശുക്കുട്ടികളെ മാത്രം ഉൽപ്പാദിപ്പിക്കുന്ന ലിംഗനിർണ്ണയം നടത്തിയ ബീജമാത്രകളുടെ ഉപയോഗം സാധ്യമാക്കി.

* സർക്കാർ മേഖലയിലെ ആടുവളർത്തലിന്റെ മികച്ച മാതൃകകളായി കാസർഗോഡ് ബേഡഡുക്കയിൽ ഹൈടെക് ആടുവളർത്തൽ കേന്ദ്രവും, തിരുവനന്തപുരം പാറശ്ശാലയിൽ ആടുവളർത്തൽ മികവിന്റെ കേന്ദ്രവും (Centre of Excellence) സ്ഥാപിച്ചു.

* 20 ABC സെന്ററുകളും ഒരു പോർട്ടബിൾ ABC സെന്ററും മുഖേന തദ്ദേശസ്വയംഭരണവകുപ്പുമായി സഹകരിച്ച് സമഗ്ര പേവിഷ പ്രതിരോധ വാക്സിനേഷൻ യജ്ഞവും തെരുവുനായകളിലെ വന്ധീകരണവും നടത്തിവരുന്നു.

മൃഗങ്ങളും പക്ഷികളും നഷ്ടപ്പെടുന്നത് മൂലം കർഷകർക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ പരിഹരിക്കുന്നതിനായി ദുരന്തനിവാരണഫണ്ടിൽ നിന്നും നൽകുന്ന നഷ്ടപരിഹാരത്തുകയുടെ നിരക്ക് വർധിപ്പിച്ചു.

 

കർഷകർക്ക് നൽകിയ നഷ്ടപരിഹാരം

* പക്ഷിപ്പനി – 12.86 കോടി രൂപ

* ആഫ്രിക്കൻ പന്നിപ്പനി – 6.72 കോടി രൂപ

* ചർമ്മമുഴ രോഗബാധ – 1.2 കോടി രൂപ

 

• കേരള വെറ്ററിനറി & അനിമൽ സയൻസസ് സർവകലാശാല ‘ത്രിവേണി’ എന്ന പുതിയ സങ്കരയിനം കോഴികളെയും ‘ചൈത്ര’ ഇനത്തിൽപ്പെട്ട താറാവുകളെയും വികസിപ്പിച്ചു. കുട്ടനാടൻ താറാവുകൾക്ക് ബ്രീഡ് രജിസ്‌ട്രേഷൻ ലഭിച്ചു.

• കെപ്കോ നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലൂടെ സംസ്ഥാനത്തെ ആഭ്യന്തര മുട്ട ഉൽപ്പാദനത്തിൽ ഗണ്യമായ വർധന ഉണ്ടായി.

• കേരള ഫീഡ്സ് ലിമിറ്റഡ് ഏകദേശം 1500 സഹകരണ സംഘങ്ങൾ വഴിയും 600 സ്വകാര്യ ഡീലർമാർ വഴിയും കാലിത്തീറ്റ ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാക്കുന്നു.

• മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ 15 കോടി രൂപ മുടക്കി കൊല്ലം ജില്ലയിൽ അത്യാധുനിക മൂല്യവർധിത ഇറച്ചി ഉൽപ്പന്ന സംസ്‌കരണ പ്ലാന്റ് ആരംഭിച്ചു. വിപണനം ശക്തിപ്പെടുത്താൻ MPI Meat & Bites എന്ന പേരിൽ മോഡേൺ ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകളും ആരംഭിച്ചു.

• കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് കൊല്ലം ചിതറയിലും കോട്ടയം തലയോലപ്പറമ്പിലും റീജിയണൽ ലൈവ്‌സ്റ്റോക്ക് ഫെർട്ടിലിറ്റി മാനേജ്‌മെന്റ് സെന്ററുകൾ സ്ഥാപിച്ചു.

• കേരളത്തിലെ ക്ഷീര സഹകരണ മേഖലയിലുള്ള അധിക പാൽ കൈകാര്യം ചെയ്യുന്നതിനായി 10 മെട്രിക് ടൺ ശേഷിയുള്ള പാൽപ്പൊടി നിർമ്മാണ ഫാക്ടറി മലപ്പുറം ജില്ലയിൽ മൂർക്കനാട്ട് സ്ഥാപിച്ചു.

 

ക്ഷീരകർഷകർക്ക് പരിരക്ഷ

• ഏറ്റവും കുറഞ്ഞ പ്രീമിയം നിരക്കിൽ ഉരുക്കളുടെ മരണത്തിനും ഉൽപ്പാദന-പ്രത്യുൽപ്പാദനക്ഷമതാനഷ്ടത്തിനുമുള്ള പരിരക്ഷ നൽകുന്ന കന്നുകാലി ഇൻഷുറൻസ് പദ്ധതി (ഗോസമൃദ്ധി) നടപ്പിലാക്കി.

• ക്ഷീരകർഷകരുടെ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത ഉരുക്കൾക്ക് കണ്ടിജൻസി ഫണ്ട് ധനസഹായം 12,000 രൂപയിൽ നിന്ന് 15,000 രൂപയായി ഉയർത്തി. 6000ൽ പരം കർഷകർക്ക് ധനസഹായം അനുവദിച്ചു.

• 278 തിരഞ്ഞെടുക്കപ്പെട്ട അതിദരിദ്രർക്കായി ഒരു പശു യൂണിറ്റ് പദ്ധതി നടപ്പിലാക്കി. കുട്ടനാട്ടിലെ ചെമ്പുംപുറം, ചമ്പക്കുളം ക്ഷീരസംഘങ്ങൾ കേന്ദ്രീകരിച്ച് Elevated & Community Cattle Shed പദ്ധതി നടപ്പിലാക്കി.

• ക്ഷീരവികസനവകുപ്പ് മിൽക്ക്ഷെഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം (166 കോടി രൂപ ചെലവഴിച്ചു), ക്ഷീരയുവ – സ്മാർട്ട് ഡയറി ഫാം പദ്ധതി, ക്ഷീരഗ്രാമം പദ്ധതി, സംസ്ഥാനമാകെ 23 കിടാരി പാർക്കുകൾ, തോട്ടം തൊഴിലാളികൾക്കായി ക്ഷീരലയം, മത്സ്യത്തൊഴിലാളികൾക്കായി ക്ഷീരതീരം എന്നീ പദ്ധതികൾ നടപ്പിലാക്കി വരുന്നു.

• ബാങ്ക് വായ്പയുടെ മുഴുവൻ പലിശയും സബ്സിഡിയായി നൽകുന്ന ബാങ്ക് ഇന്ററസ്റ്റ് സബ്വൻഷൻ സ്കീം നടപ്പിലാക്കി വരുന്നു.

അനുബന്ധ ലേഖനങ്ങൾ

മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം: ജനസുരക്ഷയുടെ  ഒരു ദശാബ്ദം
മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനും ജനവാസമേഖലകളിൽ ആശങ്കയകറ്റുന്നതിനും പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളാണ് സംസ്ഥാനസർക്കാർ നടപ്പാക്കുന്നത്. ജനവാസമേഖലകളിൽ ഇനി വന്യജീവി സങ്കേത ബഫർസോണില്ല, സർക്കാർ ജനങ്ങളോടൊപ്പം.
കൂടുതൽ വിവരങ്ങൾ
പ്രതിസന്ധികളെ അതിജീവിച്ച കാർഷിക മുന്നേറ്റം: കേരള കാർഷിക മാതൃക
2016-25 കാലഘട്ടം കേരള കാർഷികമേഖലയ്ക്ക് പ്രതിസന്ധികളെ അതിജീവിച്ച വളർച്ചയുടെ കാലഘട്ടമായിരുന്നു. കർഷക ക്ഷേമം, ഭക്ഷ്യസുരക്ഷ, സുസ്ഥിരത, ശാസ്ത്രീയ സമീപനം, ഡിജിറ്റൽ നവീകരണം എന്നിവ ഒരുമിച്ച് നടപ്പാക്കിയതിന്റെ ഫലമായി കേരളത്തിന്റെ കാർഷിക മാതൃക ഇന്ന് ദേശീയതലത്തിൽതന്നെ വഴികാട്ടിയായി മാറി.
കൂടുതൽ വിവരങ്ങൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ:  വികസനത്തിന്റെ ദശാബ്ദം
കേരളത്തിന്റെ വികസനചരിത്രത്തിൽ കഴിഞ്ഞ പത്ത് വർഷങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലൂടെ ജനജീവിതത്തിൽ ഗണ്യമായ മാറ്റങ്ങൾ സൃഷ്ടിച്ച കാലഘട്ടമായി വിലയിരുത്തപ്പെടുന്നു. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി നേരിട്ട് ബന്ധമുള്ള സേവനങ്ങളും പദ്ധതികളും കൂടുതൽ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കാനും വികസനവും ക്ഷേമവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനും ഈ കാലയളവിൽ കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾ
സമഗ്രപരിഷ്‌കരണങ്ങളിലൂടെ വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക് ചുവടുവെച്ച ഒരു പതിറ്റാണ്ട്
കേരളം ഇന്ന് വിദ്യാഭ്യാസം, നവോത്ഥാനം, സാമൂഹികനീതി എന്നിവയെ കേന്ദ്രീകരിച്ചുള്ള ഒരു വിജ്ഞാനസമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തിന്റെ വഴിയിലാണ്. സമഗ്രമായ വിദ്യാഭ്യാസപരിഷ്‌കരണങ്ങളും സാമൂഹികക്ഷേമ പദ്ധതികളും സംയോജിപ്പിച്ചുകൊണ്ട് വികസനത്തിന്റെ പുതിയ അധ്യായം തുറക്കുകയാണ് സംസ്ഥാനം.
കൂടുതൽ വിവരങ്ങൾ
ഗതാഗത വികസനത്തിന്റെ ഒരു ദശാബ്ദം
യാത്രക്കാർക്ക് ആധുനിക കാലത്തിനനുസരിച്ചുള്ള സുഖകരവും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിനും ഓൺലൈൻ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിലും ഗതാഗത വകുപ്പ് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. ബസ് സർവീസുകളുടെ നവീകരണം, പുതിയ വാഹനങ്ങളുടെ ഉൾപ്പെടുത്തൽ, ഡിജിറ്റൽ സംവിധാനങ്ങളുടെ വ്യാപനം, സ്മാർട്ട് ട്രാവൽ കാർഡുകളുടെ പരിചയം, ബഡ്ജറ്റ് ടൂറിസം പദ്ധതികൾ, ജലഗതാഗത വികസനം എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിൽ ഗണ്യമായ പുരോഗതിയാണ് കൈവരിച്ചത്.
കൂടുതൽ വിവരങ്ങൾ
പട്ടികവിഭാഗങ്ങളുടെ സമഗ്ര പുരോഗതി ഭൂമി മുതൽ തൊഴിൽവരെ — ക്ഷേമവികസനത്തിന്റെ പുതിയ അധ്യായം
സാമൂഹിക നീതിയും അവസരസമത്വവും ഉറപ്പാക്കുന്ന വികസനപാതയിലാണ് കേരളം മുന്നേറുന്നത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ഭൂമി, ഭവനം, വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനായി കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാന സർക്കാർ നിരവധി സമഗ്ര പദ്ധതികൾ ആവിഷ്‌കരിക്കുകയും അവ മികവോടെ നടപ്പിലാക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ
നവകേരളത്തിന്റെ ദശാബ്ദം- വികസന നേട്ടങ്ങളിൽ നിന്ന് വിഷൻ 2031-ലേക്ക്
കേരളാ രൂപീകരണത്തിന് ശേഷം കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലായി സംസ്ഥാനം കൈവരിച്ച സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ, വികസന നേട്ടങ്ങളെ അടിസ്ഥാനമാക്കി പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ് കേരളം. ആ യാത്രയ്ക്ക് പുതിയ ദിശ നൽകുന്നതാണ് “നവകേരളം” എന്ന വികസനദർശനം.
കൂടുതൽ വിവരങ്ങൾ
നവകേരളസൃഷ്ടിക്ക് ദിശയായ തുറമുഖ–സഹകരണ വികസനം
നവകേരളത്തിന്റെ സമഗ്ര വികസനത്തിന് അടിസ്ഥാനമായ നിരവധി മാറ്റങ്ങളാണ് കഴിഞ്ഞ ഒരു ദശകത്തിനിടെ തുറമുഖം, സഹകരണ മേഖല, ദേവസ്വം ഭരണസംവിധാനം തുടങ്ങിയ മേഖലകളിൽ നടപ്പിലാക്കപ്പെട്ടത്. അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക ശക്തീകരണം, സാമൂഹിക സുരക്ഷ, മതപരമായ അടിസ്ഥാന സൗകര്യ വികസനം എന്നിവ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന സമഗ്രമായ വികസന കാഴ്ചപ്പാടാണ് ഈ കാലഘട്ടത്തിൽ സർക്കാർ സ്വീകരിച്ചത്.
കൂടുതൽ വിവരങ്ങൾ
മത്സ്യത്തൊഴിലാളി ക്ഷേമവും സാംസ്കാരിക മുന്നേറ്റവും
കഴിഞ്ഞ പത്ത് വർഷക്കാലം കേരളത്തിന്റെ മത്സ്യമേഖലയുടെയും സാംസ്കാരിക മേഖലയുടെയും ചരിത്രത്തിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങളുടെ കാലഘട്ടമായിരുന്നു. ക്ഷേമവും വികസനവും കൈകോർക്കുന്ന നയങ്ങളിലൂടെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിതനിലവാരം ഉയർത്തുകയും അവരുടെ പാർപ്പിടം, വിദ്യാഭ്യാസം, സുരക്ഷ, ആധുനിക സാങ്കേതികവിദ്യ എന്നീ മേഖലകളിൽ വിപുലമായ മാറ്റങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ